ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Wednesday, 6 April 2016

സമസ്ത ശിര്‍ക്കന്‍ ഇസ്തിഗാസക്കെതിരെ ഇമാമുകള്‍....

ദാത്ത് അന്’വാത്ത് നിശ്ചയിച്ചു തരണം.

അബീ വക്വിദ്‌ അല്‍ലെയ്‌ഥി(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: “ഞങ്ങള്‍ നബി(സ)യോടൊപ്പം ഹുനൈനിലേക്ക് പുറപ്പെട്ടു. ഞങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചിട്ടു വളരെ കുറച്ചേ ആയിരുന്നുള്ളൂ. മുശ്രിക്കുകള്‍ക്ക് ഒരു ഇലന്ത മരമുണ്ടായിരുന്നു. അവര്‍ അതിന്റെയടുത്ത് ഭജനമിരിക്കുകയും അവരുടെ ആയുധങ്ങള് അതില്‍ തൂക്കിയിടുകയും ചെയ്തിരുന്നു. ‘ദാത്തു അനവാത്തു’ എന്ന പേരിലായിരുന്നു ആ വൃക്ഷം പറയപ്പെട്ടിരുന്നത്. ആ മരത്തിനരികിലൂടെ നടക്കുമ്പോള്‍ ഞങ്ങള്‍ നബി(സ)യോട് പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ, അവര്‍ക്ക്‌ ഉള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദാത്ത് അന്’വാത്ത് നിശ്ചയിച്ചു തരണം. അപ്പോള്‍ നബി(സ) പറഞ്ഞു: “അല്ലാഹു അക്ബര്‍, തീര്‍ച്ചയായും അത് (വൃക്ഷങ്ങളില്‍ ആയുധം കൊളുത്തികൊണ്ടുള്ള ബറകത്ത് എടുക്കല്‍) പൂര്‍വ്വികരുടെ ചര്യകള്‍ ആകുന്നു. എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണെ സത്യം; നിങ്ങള്‍ പറഞ്ഞത് ഇസ്രായേല്‍ സന്തതികള്‍ മൂസയോട് പറഞ്ഞ വാക്കുകള്‍ പോലെയാണ്. അവര്‍ (ഇസ്രായീല്‍ സന്തതികള്‍) പറഞ്ഞു: (.... ഹേ, മൂസാ, ഇവര്‍ക്ക് ദൈവങ്ങള്‍ ഉള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നീ ഏര്‍പ്പെടുത്തിതരണം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ വിവരമില്ലാത്ത ഒരു ജനവിഭാഗമാകുന്നു. (വി.ഖു.7:138) (അനന്തരം പ്രവാചകന്‍(സ) സ്വഹബികളോട് പറഞ്ഞു): “മുന്‍ഗാമികളുടെ ചര്യകള്‍ നിങ്ങള്‍ കൊണ്ടുനടക്കുക തന്നെ ചെയ്യും.” (തിര്‍മുദി).......കേവലം ഒരു ബാര്കതെടുക്കാന്‍ വേണ്ടി മരത്തിനെ ചോദിച്ചപ്പോള്‍ മൂസ(അ)യുടെ സമൂഹത്തിലെ സംഭവത്തെ ഉപമിച്ചതിലൂടെ കാര്യത്തിന്‍റെ ഗൌരവം നമുക്ക് മനസ്സിലാക്കാം. നാം ചര്‍ച്ച ചെയ്തു കൊണ്ടിരുന്ന വിഷയം ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുമ്പോള്‍ പ്രവാചകചര്യയുമായി ഒരു ബന്ധവുമില്ലാത്ത മലയാളക്കരയിലെ പ്രസ്തുത കര്‍മാനുഷ്ടാനങ്ങള്‍ ഇസലാമികമല്ല. ഇസ്ലാമിന് മുമ്പുള്ള സമൂഹത്തിലെ ചര്യകള്‍ മുസ്ലിംകള്‍ പിന്പറ്റും എന്നത് പ്രവാചകന്‍(സ) പ്രവചിക്കുകയുമുണ്ടായി. അതുകൊണ്ടുതന്നെ ഇത് പുലരുമെന്നതില്‍ സംശയമില്ല. ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാശരീകലഹു എന്ന്‌ അർഥം അറിഞ്ഞുകൊണ്ട്‌ പറയുന്ന സ്വഹാബികളാണിതു പറയുന്നത്‌. ലാഇലാഹ ഇല്ലല്ലാഹു എന്ന്‌ “എശുപതിനായിരം പ്രാവശ്യം ചൊല്ലി പാർസലയക്കുന്നവരല്ല ഇതു പറഞ്ഞത്‌. അതിന്റെ അർഥം മനസ്സിലാക്കിയ സ്വഹാബിമാരാണ്‌. ആയുധം കൊളുത്തിയിടാൻ ഒരു മരം നിശ്ചയിച്ചു തരണമെന്നു പറഞ്ഞു. അപ്പോൾ നബി(സ്വ)പറഞ്ഞത്‌ എന്താണെന്നറിയാമോ? നിങ്ങൾ അത്‌ ഇലാഹാണെന്നു വിശ്വസിക്കുന്നില്ലല്ലോ, അതുകൊണ്ട്‌ പിടിച്ചോളൂ മക്കളേ ഒരു മരം. കോളുത്തിക്കോളൂ കുട്ടികളേ വാൾ എന്നല്ല. സുഭാനല്ലാഹ്‌ ഇത്‌ മൂസ നബിയോട്‌ അദ്ദേഹത്തിന്റെ ജനങ്ങൾ ചോദിച്ചതുപോലെയാണ്‌. അവർക്ക്‌ ഇലാഹുകളുള്ളതുപോലെ ഞങ്ങൾക്ക്‌ ഒരു ഇലാഹിനെക്കൂടി നിശ്ചയിച്ചുതരൂ എന്ന്‌ മൂസാനബിയോട്‌ അവർ പറഞ്ഞു. അത്ര അപകടകരമായ ചോദ്യമാണ്‌ നിങ്ങളുടേത്‌.

ഇമാം റാസി(റഹി)യുടെ വിശ്വാസവീക്ഷണങ്ങൾ

അല്ലാഹുവിനെയല്ലാത്തവരെ വിളിച്ച്‌ പ്രാർത്ഥിക്കുന്നതിനെക്കുറിച്ചു
ം ഇടയാളൻമാരെ ശുപാർശകരാക്കുന്നതിനെക്കുറിച്ചും ഇമാം റാസി(റഹി)യുടെ വിശ്വാസവീക്ഷണങ്ങൾ എന്തൊക്കെയാണ്‌. ഖബർ ആരാധകരെക്കുറിച്ചും അല്ലാഹുവിനോട്‌ തനിക്ക്‌ വേണ്ടി ശുപാർശ നടത്തുമെന്ന വിശ്വാസത്തോടെ മൺമറഞ്ഞവരോട്‌ വിളിച്ച്‌ പ്രാർത്ഥിക്കുന്നവരെക്കുറിച്ചും ഇമാം റാസി അദ്ദേഹത്തിന്റെ തഫ്സീറിൽ എന്താണ്‌ പറയുന്നതെന്ന്‌ പരിശോധിക്കാം.
وَيَعْبُدُونَ مِن دُونِ اللّهِ مَا لاَ يَضُرُّهُمْ وَلاَ يَنفَعُهُمْ وَيَقُولُونَ هَـؤُلاء شُفَعَاؤُنَا عِندَ اللّهِ قُلْ أَتُنَبِّئُونَ اللّهَ بِمَا لاَ يَعْلَمُ فِي السَّمَاوَاتِ وَلاَ فِي الأَرْضِ سُبْحَانَهُ وَتَعَالَى عَمَّا يُشْرِكُونَ  10:18
അല്ലാഹുവിന്‌ പുറമെ, അവർക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവർ (ആരാധ്യർ) അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശക്കാരാണ്‌ എന്ന്‌ പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ല കാര്യവും നിങ്ങളവന്ന്‌ അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.
സൂറ:യൂനുസിലെ മേലുദ്ധരിച്ച ആയത്തിന്റെ വിശദീകരണത്തിന്റെ പ്രസക്ത ഭാഗം തഫ്സീർ അൽ റാസിയിൽ നിന്നും കാണുക.

 ورابعها : أنهم وضعوا هذه الأصنام والأوثان على صور أنبيائهم وأكابرهم ، وزعموا أنهم متى اشتغلوا بعبادة هذه التماثيل ، فإن أولئك الأكابر تكون شفعاء لهم عند الله تعالى ، ونظيره في هذا الزمان اشتغال كثير من الخلق بتعظيم قبور الأكابر ، على اعتقاد أنهم إذا عظموا قبورهم فإنهم يكونون شفعاء لهم عند الله . (رازي: ٦٠/١٧)

ഈ പ്രതിമകളും വിഗ്രഹങ്ങളും അവർ സ്ഥാപിച്ചിരിക്കുന്നത് അവരുടെ അമ്ബിയാക്കളുടെയും നേതാക്കളുടെയും രൂപങ്ങളിലാണ്. ഈ പ്രതിമകൾക്ക് ആരാധിക്കുന്നതുകൊണ്ട്ജോലിയായാൽ ആ നേതാക്കന്മാർ അല്ലാഹുവിന്റെ അടുക്കൽ അവർക്ക് ശുപാർശ ചെയ്യുമെന്ന് അവർ വാദിച്ചിരുന്നു. ഇക്കാലത്ത് അതിനോട് തുല്യമായ കാര്യം ധാരാളം സൃഷ്ടികൾ നേതാക്കന്മാരുടെ ഖബറുകളെ ആദരിക്കുന്നതിൽ വ്യാപ്രതരാണ്.അവരുടെ ഖബറുകളെ ആധരിച്ചാൽ അവർ തങ്ങൾക്കു വേണ്ടി അല്ലാഹുവിന്റെ അടുക്കൽ ഷുപാർഷചെയ്യുമെന്ന വിശ്വാസത്തോടെയാണ് അവരങ്ങനെ ചെയ്യുന്നത്. (റാസി: 17/60)


ഇമാം സുയുത്വി(റ) الأمر بالاتباع والنهي عن الابتداع എന്നാ കിതാബില്‍ تعظيم الأماكن التي لا تستحق التعظيم എന്നാ അധ്യായത്തില്‍ പറയുന്നു.

والصحابة رضي الله
عنهم - وقد أجدبوا مراتٍ - ودهمتهم نوائب بعد موته (، فهلا جاءوا فاستسقوا واستغاثوا عند قبر
النبي ( وهو أكرم الخلق على الله عز وجل

"സഹാബത്ത്(റ) അവര്‍നിരവധി പ്രതിസന്ധികള്‍ നേരിട്ടു. മഹാനായ റസൂല്‍(സ)യുടെ മരണശേഷം വരള്‍ച്ച വന്നു.ഒരു സഹാബിയും പ്രവാചകന്‍റെ ഖബറിന്റെ അരികില്‍ പോയില്ല.പ്രവാചകനോടും തേടിയില്ല,ഖബറിന്റെ അടുത്ത് നിന്നും തേടിയില്ല.റസൂല്‍(സ) അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ഏറ്റവും ശ്രേഷ്ടനായിട്ടു പോലും."

______________________________
__________________________

ഇമാം സുയൂതി    അദേഹത്തിന്റെ  
പറയുന്നു   സഹാബികൾക്ക്  നബി  സ യ്ടെ  വാഫതിന്നു  ശേഷം  ഒരുപാട്  പ്രയാസങ്ങൾ  നേരിടേണ്ടി  വന്നു.  അവര്ക്ക് ക്ഷാമം  നേരിട്ട്   , പക്ഷെ  അവർ  എന്ത്  കൊണ്ട്  നബി  സ യ്ടെ  ഖബരിന്റെ  അരികിൽ  പോയില്ല  , എന്തുകൊണ്ട്  അവർ  നബിയോട്  മഴയെ  ചോദിച്ചില്ല  ,  ഉന്നതമായ  സ്ഥാനം  ഉണ്ടായിട്ടും   എന്ത്  കൊണ്ട്  അവർ  നബിയോട്  സഹായം  ആവിശ്യപ്പെട്ടില്ല.


എന്നിട്ട് അദ്ദേഹം  തുടരുന്നു.   "ഓ മുസ്ലിം !  നിങ്ങൾ  മുസ്ലിം  ആണ്  എങ്കിൽ  സലഫുസ്സളിഹീങ്ങളായ   ഇവരെ  പിന്തിടരുക  യഥാര്ത  തൌഹീദ്  അനുസരിച്ച്  ജീവിക്കുക. അള്ളാഹു  അല്ലാത്തവരെ  ആരാധിക്കതിരിക്കുക  , അല്ലാഹുവിൽ  പങ്ക്കു  ചേർക്കാതിരിക്കുക  ,
അള്ളാഹു  പറയുന്നു  .
فإياي  فأعبدون 
......... എന്നെ  നിങ്ങൾ  ആരാധിക്കുക.

(قُلْ إِنَّمَا أَنَا بَشَرٌ مِثْلُكُمْ يُوحَىٰ إِلَيَّ أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ فَمَنْ كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا)
[Surat Al-Kahf 110]
(നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.


 ഇമാം സുയുത്വി(റ) الأمر بالاتباع والنهي عن الابتداع എന്നാ കിതാബില്‍....
പല നാടുകളിലും കാണുന്ന ഒരു ബിദ്അത്താണ് ചില പ്രത്യേക സ്ഥലങ്ങളില്‍ ചുമരുകള്‍,മരങ്ങള്‍, അരുവികള്‍, തൂണുകള്‍ തുടങ്ങിയവ വിളക്കുകള്‍ കത്തിച്ചും പനിനീരും കുങ്കുമവും പൂശിയും മറ്റുമായി ആദരിക്കപ്പെടുന്നു. അവിടേക്ക് നേര്‍ച്ച നേര്‍ന്നാല്‍ രോഗശമനം ലഭിക്കുമെന്നും ആവശ്യങ്ങള്‍ നിറവേറ്റപ്പെടുമെന്നും ഒക്കെ ധരിക്കുകയും ചെയ്യുന്നു. ഹദീസില്‍ വന്ന ദാതു അന്‍വാത്വിനോട് തുല്ല്യമാകുന്നതാണിതെല്ലാം..
وهذا أمر منكر قبيح؛ فإن هذا يشبه عبادة الأوثان وهو ذريعة إليها، ونوع من عبادة الأوثان؛ إذ عبدة الأوثان كانوا يقصدون بقعة بعينها لتمثال هناك أو غير تمثال يرجون الخير بقصدها. ولم تستحب الشريعة ذلك، فهو من المنكرات، وبعضه أشد من بعض. وسواء قصدها ليصلي عندها، أو ليدعوا أو ليقرأ، أو ليذكر الله، أو ليذبح عندها ذبيحة، أو يخصها بنوع من العبادات.