ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Wednesday, 6 April 2016

മരിച്ചവര്‍ കേള്‍ക്കുമെന്നതിന്‌ ഖുര്‍ആനില്‍ തെളിവോ?

 മരിച്ചവര്‍ കേള്‍ക്കുമെന്നതിന്‌ ഖുര്‍ആനില്‍ തെളിവോ?

“മരിച്ചവര്‍ കേള്‍ക്കുകയില്ലെന്ന്‌ ഖുര്‍ആനില്‍ ഒരിടത്തും പറയുന്നില്ല. ഭൗതികവാദത്തിന്റെയും യുക്തിവാദത്തിന്റെയും അധിനിവേശത്തിന്നിരയായ മതനവീകരണവാദികള്‍ ചില ഖുര്‍ആനിക വചനങ്ങളുടെ കഷ്‌ണങ്ങളെടുത്ത്‌ തെറ്റിദ്ധരിപ്പിക്കുകയാണ്‌ വാസ്‌തവത്തില്‍. ചോദ്യത്തില്‍ ഉദ്ധരിക്കപ്പെട്ട ഖുര്‍ആനിക വചനം ഇങ്ങനെ വായിക്കാം: മരണപ്പെട്ടവരെ താങ്കള്‍ കേള്‍പിക്കുകയില്ല, ബധിരന്മാര്‍ പുറംതിരിഞ്ഞു മാറിപ്പോയാല്‍ അവരെയും താങ്കള്‍ വിളി കേള്‍പിക്കുകയില്ല” (ഖുര്‍ആന്‍ 27:80, 30:52).
മരണപ്പെട്ടവര്‍ കേള്‍ക്കുകയില്ല എന്നല്ല ഈ വചനത്തിന്റെ ഉദ്ദേശ്യം. മറിച്ച്‌ ഹൃദയങ്ങള്‍ ചത്തുപോകുകയും മനസ്സിനു ബധിരത ബാധിക്കുകയും ചെയ്‌ത അവിശ്വാസികള്‍ക്ക്‌ ഇസ്‌ലാമിക സന്ദേശം എത്തിക്കാന്‍ സാധിക്കുകയില്ല എന്നാണ്‌.” (സത്യധാര -2008 ജൂണ്‍ 16-30, പേജ്‌ 23)

ഈ സൂക്തങ്ങളെ പ്രമുഖ മുഫസ്സിറുകള്‍ വ്യാഖ്യാനിക്കുന്നത്‌ കാണുക:


ഈ ആയത്തിനെ ഇബ്നുകസീർ(റ)വ്യാഖ്യാനിക്കുന്നത് കാണുക
ليس في قدرتك أن تسمع الأموات في أجداثها، ولا تبلغ كلامك الصم الذين لا يسمعون
"ശവക്കല്ലറകളിലുള്ള മരിച്ചവരെ കേൾപ്പിക്കൽ താങ്കളുടെ(നബി(സ)യുടെ കഴിവിൽ പെട്ടതല്ല. കേൾവിശക്തിയില്ലാത്ത ബധിരൻമാരെ താങ്കൾക്ക് (പ്രബോധനം)  വാക്കുകൾ എത്തിച്ചു കൊടുക്കുവാൻ കഴിയുകയുമില്ല."(ഇബ്നു കസീർ‐30:52)
 _________________________________ 
 
 
فَإِنَّكَ لَا تُسْمِعُ الْمَوْتَى وَلَا تُسْمِعُ الصُّمَّ الدُّعَاءَ إِذَا وَلَّوْا مُدْبِرِينَ (52) 
  وَإِنَّمَا هَذَا مَثَلٌ مَعْنَاهُ: فَإِنَّكَ لَا تَقْدِرُ أَنْ تُفْهِمَ هَؤُلَاءِ الْمُشْرِكِينَ الَّذِينَ قَدْ خَتَمَ اللَّهُ عَلَى أَسْمَاعِهِمْ، فَسَلَبَهُمْ فَهْمَ مَا يُتْلَى عَلَيْهِمْ مِنْ مَوَاعِظِ تَنْزِيلِهِ، كَمَا لَا تَقْدِرُ أَنْ تُفْهِمَ الْمَوْتَى الَّذِينَ قَدْ سَلَبَهُمُ اللَّهُ أَسْمَاعَهُمْ، بِأَنْ تَجْعَلَ لَهُمْ أَسْمَاعًا.
الكتاب: تفسير الطبري (18/524)
ابن جَرير الطَّبَري (224 - 310 هـ = 839 - 923 م)
 ഇത് ഒരു ഉപമയാണ്: അല്ലാഹു കാദുകള്‍ക്ക്  മുദ്രവെച്ച ഈ ബഹുദൈവ വിശ്വാസികളെ നിങ്ങൾക്ക് മനസിലാക്കിക്കാന്‍ കഴിയില്ല, അവര്‍ക്ക് ഓതി കേള്‍പ്പിക്കുക മനസ്സിലാക്കുക എന്നതിനെ എടുത്തുകളഞ്ഞു അവന്‍റെ അവതരണത്തിലെ ഉപദേശങ്ങളില്‍ നിന്ന്, മരിച്ചവര്‍ക്ക് മനസ്സിലാക്കിക്കാന്‍ നിനക്ക് സാധിക്കാത്തത് പോലെ 
  الَّذِينَ قَدْ سَلَبَهُمُ اللَّهُ أَسْمَاعَهُمْ،
അള്ളാഹു അവരുടെ കേള്‍വി അവരില്‍ നിന്നും എടുത്തു കളഞ്ഞിരിക്കുന്നു.   
 بِأَنْ تَجْعَلَ لَهُمْ أَسْمَاعًا.
അവര്‍ക്ക് കേള്‍വി തിരിച്ചുകൊടുത്തുകൊണ്ട് അവരെ മനസ്സിലാക്കിക്കാന്‍ സാധിക്കുകയില്ല

، كَمَا لَا تَقْدِرُ أَنْ تُفْهِمَ الْمَوْتَى الَّذِينَ قَدْ سَلَبَهُمُ اللَّهُ أَسْمَاعَهُمْ، بِأَنْ تَجْعَلَ لَهُمْ أَسْمَاعًا.
الكتاب: تفسير الطبري
الطبري، أبو جعفر (224-310هـ ، 839 - 923م).
“അല്ലാഹു കേള്‍വിശക്തി ഊരിയെടുത്ത മരണപ്പെട്ടവരെ നിനക്ക്‌ കേള്‍പിക്കാന്‍ സാധിക്കാത്തതുപോലെ സത്യനിഷേധികള്‍ക്ക്‌ കേള്‍വിയുണ്ടാക്കാന്‍ നിനക്ക്‌ സാധ്യമല്ല.”
(ഇബ്‌നുജരീര്‍ 20:36).
  (فَإنَّكَ لا تُسْمِعُ المَوْتَى) : هذا مثل ضربه الله للكافر، فكما لا يسمع الميت الدعاء، كذلك لا يسمع الكافر،
الكتاب: تفسير الطبري
الطبري، أبو جعفر (224-310هـ ، 839 - 923م).
  ഖതാദ(റ) പറയുന്നു: “ഇവിടെ അല്ലാഹു സത്യനിഷേധികള്‍ക്ക്‌ ഒരു ഉപമ പറയുകയാണ്‌. അതായത്‌ മരിച്ചവര്‍ വിളി കേള്‍ക്കാത്തതു പോലെ സത്യനിഷേധി കേള്‍ക്കുകയില്ല.” 
(ഇബ്‌നുജരീര്‍ 20:36)
  _________________________________ 

ഖുര്‍ത്വുബി(റ) എഴുതുന്നു: “സത്യനിഷേധം മൂലം മനസ്സ്‌ മരിപ്പിച്ച സത്യനിഷേധികളാണ്‌ ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്‌. അതായത്‌ മരിച്ചവരെ നീ കേള്‍പിക്കാത്തതുപോലെ മനസ്സ്‌ മരിച്ചവരെയും നീ കേള്‍പിക്കുകയില്ല'' (തഫ്‌സീര്‍ ഖുര്‍തുബി 14:340).


അദ്ദേഹം തന്നെ എഴുതുന്നു: “മരിച്ചവര്‍ക്ക്‌ പഞ്ചേന്ദ്രിയ ജ്ഞാനമോ ബുദ്ധിശക്തിയോ ഇല്ല. അതിനാല്‍ ചിന്തിക്കാത്ത സത്യനിഷേധികളെ മരിച്ചവരോട്‌ ഉപമിച്ചതാണ്‌.'' (ഖുര്‍ത്വുബി 13:232)


“ആയത്തിന്റെ അര്‍ഥം, നിശ്ചയം സത്യനിഷേധികള്‍ അവരെ ക്ഷണിക്കുന്നതില്‍ നിന്ന്‌ പിന്തിരിഞ്ഞുകളയുന്നതില്‍ കാഠിന്യം കാണിക്കുന്നതിനാല്‍ അവര്‍ മരിച്ചവര്‍ക്ക്‌ തുല്യമാണ്‌. മരിച്ചവരെ കേള്‍പിക്കാന്‍ യാതൊരു മാര്‍ഗവുമില്ല. അതുപോലെ കേള്‍ക്കുകയോ ഗ്രഹിക്കുകയോ ചെയ്യാത്ത ബധിരനെപ്പോലെയുമാണവര്‍.'' (ഖാസിന്‍ 5:156)

 

“സത്യനിഷേധികളെ എന്തിലേക്ക്‌ ക്ഷണിക്കുന്നുവോ അതില്‍ നിന്ന്‌ പിന്തിരിഞ്ഞു കളയുന്നതില്‍ അവര്‍ അതിര്‌ കവിയുന്നതിനാല്‍ കേള്‍പിക്കാന്‍ യാതൊരു വഴിയുമില്ലാത്ത മരിച്ചവരെപ്പോലെയാണവര്‍. അതുപോലെ കേള്‍ക്കാത്ത ബധിരനെപ്പോലെയും.'' (തഫ്‌സീര്‍ ബഗ്‌വി 5:156)



“കേള്‍പിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാത്ത മരിച്ചവരെപ്പോലെയാണ്‌ സത്യനിഷേധികള്‍ എന്നാണ്‌ ഈ ആയത്തിന്റെ വിവക്ഷ.'' (തഫ്‌സീര്‍ ജമല്‍ 3:326)


അല്ലാഹു പറയുന്നു: “അവരെ നിങ്ങള്‍ വിളിച്ചാല്‍ നിങ്ങളുടെ വിളി അവര്‍ കേള്‍ക്കുകയില്ല. (അഥവാ) അവര്‍ കേള്‍ക്കുമെന്ന്‌ (സങ്കല്‌പിച്ചാല്‍) അവര്‍ നിങ്ങള്‍ക്കുത്തരം ചെയ്യുന്നതുമല്ല.'' (ഫാത്വിര്‍ 14)

ഇമാം ഖുര്‍തുബി(റ) ഈ സൂക്തത്തെ വ്യാഖ്യാനിക്കുന്നത്‌ കാണുക: “മലക്കുകള്‍, ജിന്ന്‌, നബിമാര്‍, പിശാചുക്കള്‍ പോലെ ബുദ്ധിയുള്ള ആരാധ്യരിലേക്ക്‌ ഈ ആയത്ത്‌ മടക്കപ്പെടും'' (തഫ്‌സീര്‍ ഖുര്‍തുബി 14:336).


തഫ്‌സീര്‍ ജമലിലും ഇപ്രകാരം എഴുതുന്നു (3:490). ഇവിടെ അല്ലാഹുവിന്‌ പുറമെ ഇബാദത്തെടുക്കപ്പെടുന്ന ജിന്ന്‌, മനുഷ്യര്‍, വിഗ്രഹങ്ങള്‍ എല്ലാം ഉദ്ദേശിക്കപ്പെടുന്നു. (റൂഹുല്‍ബയാന്‍ 7:338)



അല്ലാഹു പറയുന്നു: “അന്ത്യദിനം വരെ അല്ലാഹുവിനെ കൂടാതെ ഉത്തരം ചെയ്യാത്തവരെ വിളിച്ച്‌ പ്രാര്‍ഥിക്കുന്നവരെക്കാള്‍ വഴിപിഴച്ചവര്‍ ആരാണ്‌? അവരാകട്ടെ അവരുടെ വിളിയെക്കുറിച്ച്‌ അശ്രദ്ധരുമാണ്‌'' (അഹ്‌ഖാഫ്‌ 5).


“നിശ്ചയം അല്ലാഹുവിന്ന്‌ പുറമെ ആരാധിക്കപ്പെടുന്ന മലക്കുകളും ജിന്നും മനുഷ്യരും മറ്റുള്ളവരും ഇവിടെ ഉദ്ദേശിക്കപ്പെടല്‍ അനുവദനീയമാണ്‌'' (തഫ്‌സീര്‍ അബുസ്സുഊദ്‌ 5:571).


“ഇവിടെ അല്ലാഹുവിന്‌ പുറമെ ഇബാദത്തെടുക്കപ്പെടുന്ന മലക്കുകള്‍, ഈസാനബി, ഉസൈര്‍ നബി(അ), വിഗ്രഹങ്ങള്‍ മുതലായവരെല്ലാം ഉദ്ദേശിക്കപ്പെടുന്നതാണ്‌.'' (റാസി 27:6)



ഈസാനബി പറയുന്നതായി അല്ലാഹു വിവരിക്കുന്നു:


“(അല്ലാഹുവേ,) നീ എന്നോട്‌ കല്‌പിച്ചതല്ലാതെ, അതായത്‌ എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിന്‌ നിങ്ങള്‍ ഇബാദത്ത്‌ ചെയ്യുക എന്നല്ലാതെ മറ്റൊന്നും ഞാന്‍ അവരോട്‌ പറഞ്ഞിട്ടില്ല. അവരോട്‌ കൂടെ ഉണ്ടായിരുന്നപ്പോഴെല്ലാം ഞാനവരുടെ മേല്‍നോട്ടം ചെയ്യുന്നവനായിരുന്നു. അങ്ങനെ നീ എന്നെ പിടിച്ചെടുത്തപ്പോള്‍ അവരുടെ മേല്‍നോട്ടക്കാരന്‍ നീ തന്നെയായിത്തീര്‍ന്നു. നീ എല്ലാ കാര്യത്തിനും സാക്ഷിയാണല്ലോ'' (മാഇദ 117). ഈ ആയത്തിന്‌ കെ വി കൂറ്റനാട്‌ മുസ്ലിയാര്‍ നല്‌കിയ പരിഭാഷയാണിത്‌. ശേഷം അദ്ദേഹം വ്യാഖ്യാനിക്കുന്നതു കാണുക: “ഞാന്‍ പഠിപ്പിച്ച ഈ ഏകദൈവത്വാശയം മാത്രമേ അവര്‍ എന്റെ ഭൂലോകവാസക്കാലത്ത്‌ വെച്ച്‌ പുലര്‍ത്തിയിട്ടുള്ളൂവെന്ന്‌ എനിക്ക്‌ തീര്‍ത്തുപറയാന്‍ കഴിയും. എന്നാല്‍ നീ എന്നെ വാനലോകത്തേക്കുയര്‍ത്തിയ ശേഷമാകട്ടെ നീ അവരുടെ മേലുള്ള നിരീക്ഷകനായിരുന്നു. അവര്‍ എന്തൊക്കെ പ്രവര്‍ത്തിച്ചു, വിശ്വാസങ്ങള്‍ എങ്ങനെയൊക്കെ വികലമാക്കി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊക്കെ നീ തന്നെ സാക്ഷിയാണ്‌ എന്നാണ്‌ ഈസാനബി(അ) ബോധിപ്പിക്കുന്നത്‌.'' (ഫത്‌ഹുര്‌റഹ്മാന്‍ 2:124)

 

ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രസിദ്ധനായ ഇബ്‌നുജരീര്‍(റ) ഈ സൂക്തത്തെ വ്യാഖ്യാനിക്കുന്നതു കാണുക: “നീയാണ്‌ അവരെ സൂക്ഷ്‌മമായി അറിയുന്നവന്‍. ഞാന്‍ അല്ല തന്നെ. ഞാന്‍ അവര്‍ക്കിടയില്‍ ജീവിച്ചിരുന്ന സന്ദര്‍ഭത്തില്‍ അവര്‍ പ്രവര്‍ത്തിച്ചതിന്‌ മാത്രമാണ്‌ സാക്ഷി. നീ എല്ലാ കാര്യത്തിനും സാക്ഷിയാണ്‌. എന്നാല്‍ ഞാന്‍ ചില കാര്യങ്ങള്‍ക്കു മാത്രമാണ്‌ സാക്ഷി. അതുതന്നെ ഞാന്‍ അവര്‍ക്കിടയില്‍ ജീവിച്ചിരുന്ന സന്ദര്‍ഭത്തില്‍ ഞാന്‍ കണ്ടതിന്‌ മാത്രം.'' (ഇബ്‌നുജരീര്‍ 8:149,150)



അല്ലാഹു പറയുന്നു: “അല്ലാഹു ദൂതന്മാരെ ഒരുമിച്ചുകൂട്ടുകയും എന്നിട്ട്‌ അവരോട്‌ നിങ്ങള്‍ക്കെന്തു മറുപടിയാണ്‌ ലഭിച്ചത്‌ എന്ന്‌ ചോദിക്കുകയും ചെയ്യുന്ന ദിവസത്തെ (ഓര്‍ക്കുവിന്‍). അവര്‍ പറയും: ഞങ്ങള്‍ക്ക്‌ യാതൊരു അറിവുമില്ല. അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍ നീ തന്നെയാണ്‌'' (മാഇദ 109).

തഫ്‌സീര്‍ ഖാസിനില്‍ ഈ ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട്‌ എഴുതുന്നു: “തീര്‍ച്ചയായും ഞങ്ങളുടെ ജീവിത കാലത്ത്‌ അവര്‍ പ്രവര്‍ത്തിച്ചത്‌ ഞങ്ങള്‍ അറിയുന്നു. ഞങ്ങളുടെ മരണശേഷം ഞങ്ങളുടെ ജനത പ്രവര്‍ത്തിച്ചത്‌ ഞങ്ങള്‍ അറിയുന്നില്ല. അവര്‍ ഞങ്ങള്‍ക്ക്‌ ശേഷം പുതിയതായി നിര്‍മിച്ചവയും ഞങ്ങള്‍ക്കറിയുകയില്ല'' (2:107).



നബിമാര്‍ പരിഭ്രമം കാരണം ഇപ്രകാരം പറഞ്ഞതാണെന്ന വ്യാഖ്യാനം “എന്റെ അടുത്ത്‌ ദുര്‍ബലമാണെന്ന്‌'' ഇമാം റാസി(റ) പറയുന്നു. (റാസി 12:123)



അല്ലാഹു പറയുന്നു:


“അല്ലെങ്കില്‍ ഒരു പട്ടണത്തില്‍ കൂടി നടന്നുപോയ ഒരാളെപ്പോലെ. അത്‌ മേല്‍ത്തട്ടോടുകൂടി വീണുകിടക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: ഈ പട്ടണത്തെ ഇതിന്റെ നിര്‍ജീവാവസ്ഥക്ക്‌ ശേഷം അല്ലാഹു എങ്ങനെയാണ്‌ ജീവിപ്പിക്കുക? അപ്പോള്‍ അല്ലാഹു അദ്ദേഹത്തെ നൂറുകൊല്ലക്കാലം മരിപ്പിച്ചു. അനന്തരം അവനദ്ദേഹത്തെ പുനര്‍ജീവിപ്പിച്ചു. എന്നിട്ടു ചോദിച്ചു: നീ എത്ര കാലം മരിച്ചുകിടന്നു? അദ്ദേഹം പ്രതിവചിച്ചു: ഒരു ദിവസമോ ഒരു ദിവസത്തിന്റെ ഏതാനും ഭാഗമോ മരിച്ചുകിടന്നു. നിന്റെ ഭക്ഷണപാനീയങ്ങള്‍ നോക്കൂ. അവയ്‌ക്ക്‌ യാതൊരു പകര്‍ച്ചയും വന്നിട്ടില്ല. നിന്റെ കഴുതയെ നീ നോക്കൂ... എല്ലുകളിലേക്ക്‌ നീ നോക്കുക. അവയെ നാം ഒന്നിനു മീതെ മറ്റൊന്നായി ഉയര്‍ത്തുകയും പിന്നീട്‌ അതിന്മേല്‍ മാംസം പൊതിയുന്നതും എങ്ങനെയാണെന്ന്‌'' (അല്‍ബഖറ 259).


ഈ വ്യക്തി ഉസൈര്‍(അ) ആണെന്ന്‌ ഭൂരിപക്ഷം പണ്ഡിതന്മാരും പറയുന്നു.



നൂറ്‌ വര്‍ഷം അല്ലാഹു അദ്ദേഹത്തെ മരിപ്പിച്ചു. യാഥാസ്ഥിതികരടക്കമുള്ള ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാം തന്നെ യഥാര്‍ഥ മരണം തന്നെയാണ്‌ ഇവിടെ വിവക്ഷയെന്ന്‌ വ്യാഖ്യാനിക്കുന്നു. തുടര്‍ന്ന്‌ അല്ലാഹു അദ്ദേഹത്തെ ജീവിപ്പിച്ചു. ലോകത്ത്‌ പല സംഭവങ്ങള്‍ നടന്നു. ബാബിലോണിയക്കാരും പേര്‍ഷ്യക്കാരും തമ്മില്‍ നടന്ന യുദ്ധത്തില്‍ ബാബിലോണിയക്കാര്‍ പരാജയപ്പെട്ടു. അതിനെ തുടര്‍ന്ന്‌ ഇസ്‌റാഈലുകള്‍ വിമോചിതരായി. അവര്‍ ബൈതുല്‍മുഖദ്ദസില്‍ തിരിച്ചുവന്നു. പട്ടണം മനോഹരമായി പുതുക്കിപ്പണിതു. ഈ സംഗതിയൊന്നും അവിടെ മരിച്ചുകിടക്കുന്ന ഉസൈര്‍ നബി അറിഞ്ഞില്ല. തന്റെ അടുത്തു ബന്ധിപ്പിക്കപ്പെട്ട കഴുത ചത്ത്‌ അസ്ഥിയായതും അറിഞ്ഞില്ല. ഈ നൂറ്‌ വര്‍ഷത്തിന്റെ ഇടയില്‍ ജീവിച്ചിരുന്ന ഒരു മുശ്‌രിക്ക്‌ (ബഹുദൈവവിശ്വാസി) ആ പ്രവാചകനെ വിളിച്ച്‌ സഹായം തേടിയിരുന്നുവെങ്കില്‍ അദ്ദേഹം അത്‌ അറിയുകയോ കേള്‍ക്കുകയോ കാണുകയോ ചെയ്യുമായിരുന്നില്ലെന്ന്‌ ഖുര്‍ആന്‍ ഉദാഹരണ സഹിതം വ്യക്തമാക്കുന്നു.
മരിച്ചവര്‍ കേള്‍ക്കുകയും കാണുകയും ചെയ്യുമോ എന്ന ചോദ്യത്തിന്‌ മറുപടി പറയാന്‍ കൂടുതല്‍ അവകാശം മുസ്ലിയാക്കളെക്കാളും പണ്ഡിതന്മാരെക്കാളും മരിച്ചശേഷം ഈ ഭൂമിയില്‍ ആരെങ്കിലും പുനര്‍ജീവിപ്പിക്കപ്പെട്ടു വന്നിട്ടുണ്ടെങ്കില്‍ അവര്‍ക്കാണ്‌. ഖുര്‍ആന്‍ അത്തരക്കാരുടെ ചില സംഭവങ്ങള്‍ നമുക്ക്‌ വിവരിച്ചുതന്നിട്ടുണ്ട്‌. അവരുടെ മരണശേഷം ലോകത്ത്‌ പല മഹത്തായ സംഭവങ്ങള്‍ നടന്നിട്ടും ഒന്നും മനസ്സിലാക്കാന്‍ അവര്‍ക്ക്‌ സാധിച്ചില്ല എന്ന്‌ വിശദീകരിച്ചുതരുന്നു. യാഥാസ്ഥിതികര്‍ അംഗീകരിക്കുന്ന ജലാലൈനിയുടെ പരിഭാഷയില്‍ എഴുതുന്നു:


“രാവിലെ നിദ്രയില്‍ ഏര്‍പ്പെട്ടപ്പോള്‍ ആത്മാവ്‌ പിടിക്കപ്പെടുകയും അസ്‌തമയ സമയം ജീവന്‍ തിരിച്ചുകിട്ടുകയും ചെയ്‌തതിനാല്‍ അതേ ദിവസമാണെന്ന്‌ ധരിച്ചാണ്‌ അദ്ദേഹം അത്‌ പറഞ്ഞത്‌.'' (തഫ്‌സീറുല്‍ ഖുര്‍ആന്‍, പേജ്‌ 146)

ആത്മാവ്‌ ശരീരത്തില്‍ നിന്ന്‌ മോചിതമായാലാണ്‌ സര്‍വ സംഗതികളും കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുക എന്ന ഖുബൂരികളുടെ ദുര്‍വ്യാഖ്യാനത്തെ ഖുബൂരികളുടെ പരിഭാഷ തന്നെ ഇവിടെ ഖബറടക്കം ചെയ്യുന്നു. അല്ലാഹു പറയുന്നു: “പിന്നെ അതില്‍വെച്ച്‌ അവന്‍ മരിക്കുകയില്ല. അവന്‍ ജീവിക്കുകയുമില്ല.'' (അല്‍അഅ്‌ലാ 13).



ജലാലൈനിയില്‍ എഴുതുന്നു: “മരിച്ചാല്‍ അവര്‍ക്ക്‌ നരകശിക്ഷയില്‍ നിന്ന്‌ വിശ്രമം ലഭിക്കുമായിരുന്നു. എന്നാല്‍ അവര്‍ മരിക്കുകയില്ല.'' മരിച്ചാലാണ്‌ കൂടുതല്‍ അറിയുക എന്ന്‌ ഖുബൂരികള്‍ പറയുന്നു. അല്ലാഹുവിന്‌ ഈ അറിവില്ലാത്തതുകൊണ്ടാണോ ശിക്ഷ അറിയാതിരിക്കാന്‍ അവര്‍ മരിക്കുകയില്ല എന്ന്‌ പറയുന്നത്‌!






إِنَّكَ لَا تُسْمِعُ الْمَوْتَى وَكَذَلِكَ الْمُرَادُ بِمَنْ فِي الْقُبُورِ فَحَمَلَتْهُ عَائِشَةُ عَلَى الْحَقِيقَةِ وَجَعَلَتْهُ أَصْلًا احْتَاجَتْ مَعَهُ إِلَى تَأْوِيلِ قَوْلِهِ مَا أَنْتُمْ بِأَسْمَعَ لِمَا أَقُولُ مِنْهُمْ وَهَذَا قَوْلُ الْأَكْثَرِ وَقِيلَ هُوَ مَجَازٌ وَالْمُرَادُ بِالْمَوْتَى وَبِمَنْ فِي الْقُبُورِ الْكُفَّارُ شُبِّهُوا بِالْمَوْتَى وَهُمْ أَحْيَاءٌ وَالْمَعْنَى مَنْ هُمْ فِي حَالِ الْمَوْتَى أَوْ فِي حَالِ مَنْ سَكَنَ الْقَبْرَ وَعَلَى هَذَا لَا يَبْقَى فِي الْآيَةِ دَلِيلٌ عَلَى مَا نَفَتْهُ عَائِشَةُ رَضِيَ اللَّهُ عَنْهَا وَالله أعلم
(فتح الباري  -  7:304)
“നീ മരിച്ചവരെ കേള്‍പിക്കുകയില്ല,” “നീ ഖബ്‌റാളികളെ കേള്‍പിക്കുകയില്ല” എന്നെല്ലാം അല്ലാഹു പറയുന്നതിന്റെ ഉദ്ദേശം മരണപ്പെട്ടവര്‍ തന്നെയാണെന്നും ഇതൊരു ഉപമയല്ലെന്നും ആഇശ(റ)യും ഭൂരിപക്ഷവും ഖുര്‍ആനിനെ വ്യാഖ്യാനിക്കുന്നുവെന്ന്‌ ഇബ്‌നുഹജര്‍(റ) പറയുന്നു (ഫത്‌ഹുല്‍ബാരി 7:304).
 

നോക്കു എത്രവ്യക്തമാണ് ഇവിടെ കാര്യങ്ങൾ.കാരണം അല്ലാഹുവിന്റെ റസൂലിനു പോലും കബ്റിലുള്ളവരെ കേൾപിക്കാൻ സാധിക്കുകയില്ല എന്നാണ് പറയുന്നത് പിന്നെയല്ലെ അല്ലാഹുവിന്റെ അടിമകളിൽ ഏറ്റവും താഴെതട്ടിലുള്ള നമ്മൾ.


മരിച്ചവർ കേൾക്കുന്നത് അല്ലാഹുവിങ്കൽ നിന്നാണ് എന്ന് കൂടുതൽ വ്യക്തമാകുവാൻ മറ്റൊരു പണ്ഢിത വിശദീകരണവും കൂടി കാണുക.

وَمَا يَسْتَوِي الْأَحْيَاءُ وَلَا الْأَمْوَاتُ ۚ إِنَّ اللَّهَ يُسْمِعُ مَنْ يَشَاءُ ۖ وَمَا أَنْتَ بِمُسْمِعٍ مَنْ فِي الْقُبُورِ
ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക് ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല.(35:22)
ഈ ആയത്തിനെ ഇമാം റാസി(റ) വ്യാഖ്യാനിക്കുന്നത്കാണുക.
 
فإن الله يسمع الموتى والنبـي لا يسمع من مات وقبر، فالموتى سامعون من الله
"അല്ലാഹു മരിച്ചവരെ കേൾപിക്കുന്നു.മരിച്ചവരെയും ഖബറടക്കപ്പെട്ടവരെയും നബി(സ)കേൾപ്പിക്കുന്നതല്ല.മരിച്ചവർ അല്ലാഹുവിങ്കൽ നിന്നും കേൾക്കുന്നു"
(തഫ്സീറുൽ കബീർ‐35:22) 

 


ഹിജ്റ 535 - ല്‍ മരണപ്പെട്ട ഷാഫി മദ്ഹബിലെ പണ്ഡിതന്‍ ഇമാം അസ്ബഹാനി (റ) പറയുന്നു.
وَمِنْ أَسْمَاءِ اللَّهِ تَعَالَى: السَّمِيعُ الْبَصِيرُ، خَلَقَ الإِنْسَانَ صَغِيرًا لَا يَسْمَعُ، فَإِنْ سَمِعَ لَمْ يَعْقِلْ مَا يَسْمَعُ فَإِذَا عقل ميز بَين المسموعات، فَأجَاب عَن الْأَلْفَاظ بِمَا يَسْتَحِقُّ، وَمَيَّزَ بَيَّنَ الصَّوْتِ الْحَسَنِ وَالْقَبِيحِ، وَمَيَّزَ الْكَلامَ الْمُسْتَحْسَنَ مِنَ الْمُسْتَقْبَحِ ثُمَّ كَانَ لِسَمْعِهِ مَدًى إِذَا جَاوَزَهُ لَمْ يَسْمَعْ، ثُمَّ إِنْ كَلَّمَهُ جَمَاعَةٌ فِي وَقْتٍ وَاحِدٍ عَجَزَ عَنِ اسْتِمَاعِ كَلامِهِمْ، وَعَنْ إِدْرَاكِ جَوَابِهِمْ، وَاللَّهُ عَزَّ وَجَلَّ السَّمِيعُ لِدُعَاءِ الْخَلْقِ وَأَلْفَاظِهِمْ عِنْدَ تَفَرُّقِهِمْ وَاجْتِمَاعِهِمْ، مَعَ اخْتِلافِ أَلْسِنَتِهِمْ وَلُغَاتِهِمْ، يَعْلَمُ مَا فِي قَلْبِ الْقَائِلِ قَبْلَ أَنْ يَقُولَ، وَيَعْجِزُ الْقَائِلُ عَنِ التَّعْبِيرِ عَنْ مُرَادِهِ فَيَعْلَمُ اللَّهُ فَيُعْطِيهِ الَّذِي فِي قَلْبِهِ، وَالْمَخْلُوقُ يَزُولُ عَنْهُ السّمع بِالْمَوْتِ، وَاللَّهُ تَعَالَى لَمْ يَزَلْ وَلا يَزَالُ يُفْنِي الْخَلْقَ وَيَرِثُهُمْ،
الكتاب: الحجة في بيان المحجة وشرح عقيدة أهل السنة (1/138)
قوام السنة (457 - 535 هـ = 1065 - 1141 م) 

 അള്ളാഹു മനുഷ്യരെ ശ്രിഷ്ട്ടിച്ചു ചെറുപ്പത്തില്‍ കേള്‍കാന്‍ പറ്റാത അവസ്ഥയില്‍, പിന്നീട് ആ കുട്ടി വളര്‍ന്നു കഴിഞ്ഞാല്‍ കേള്‍ക്കും എന്നാല്‍ എന്താണ് പറയുന്നത് എന്ന് മനസ്സിലാവില്ല, പിന്നീട് വളര്‍ന്നു കഴിഞ്ഞാല്‍ ആ കുട്ടിക്ക് പല ശബ്ദങ്ങളും വേര്‍തിരിച്ചു കേള്‍ക്കാന്‍ പറ്റും അതുപോലെ കേട്ട കാര്യങ്ങള്‍ക്ക് കഴിയുന്ന വിധത്തില്‍ മറുപടി നല്‍കും, നല്ലതും മോശമായതും വേര്‍തിരിച്ചു മനസ്സിലാക്കാനും മറുപടി നല്‍കാനും കഴിയും, പിന്നീട് ഒരു പരിധി വന്നു കഴിഞ്ഞാല്‍ ഈ മനുഷ്യന്‍ കേള്‍ക്കില്ല, അതുപോലെ ഒരേ സമയത്ത് കുറെ പേര്‍ വന്നു സംസാരിച്ചു കഴിഞ്ഞാല്‍ അത് മനസ്സിലാക്കാന്‍ കഴിയുകയില്ല., അള്ളാഹു ആകട്ടെ സൃഷ്ട്ടിയുടെ പ്രാര്‍ത്ഥന കുട്ടമായും ഒറ്റയായും കേള്‍ക്കും ഏതു രീതിയിലും ഭാഷയിലും അള്ളാഹു കേള്‍ക്കും, സൃഷ്ട്ടി അവന്റെ നമസ്സില്‍ ഉദ്ദേശിച്ചാലും അള്ളാഹു അറിയുന്നു. ഇനി സൃഷ്ട്ടിക്ക് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കാന്‍ പറ്റുന്നില്ലെങ്കില്‍ തന്നെയും അള്ളാഹു അവന്റെ മനസ്സറിഞ്ഞു നല്‍കുന്നു. മനുഷ്യ്രന്റെ ഭൌതികമായിട്ടുള്ള കേള്‍വി മരണത്തോടെ നീങ്ങുന്നു.


 
 ________________________

وعورض بقوله سبحانه وتعالى {وما أنت بمسمع من في القبور} وأجيب بأن السماع في حديثنا مخصوص بأول الوضع في القبر مقدمة للسؤال
 الكتاب: فيض القدير شرح الجامع الصغير (2/398)
المناوي (952 - 1031 هـ = 1545 - 1622 م)
(നിനക്ക്‌ ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല) മുനാവി (റ) പറയുന്നു.  ചോദ്യം ചെയ്യുന്ന ആദ്യഘട്ടത്ത്  ഖബറില്‍ വെക്കുന്ന സമയത്ത് മാത്രം ആണ് ആ കേള്‍വി.


 ________________________

ഇനി ബദറില്‍ കൊല്ലപ്പെട്ട മുശ്രിക്കുകളോട് നബി സംസാരിച്ചില്ലേ അപ്പോള്‍ മരിച്ചവര്‍ കേട്ടില്ലേ അല്ലെങ്കില്‍ മുശ്രിക്കുകള്‍ പോലും കേള്‍ക്കുന്നു എന്നൊക്കെ വാദിച്ചു വരുന്നവര്‍ക്ക് ഉള്ള മറുപടി...

3967 - وَعَنْ قَتَادَةَ قَالَ ذَكَرَ لَنَا أَنَسُ بْنُ مَالِكٍ عَنْ أَبِي طَلْحَةَ، «أَنَّ نَبِيَّ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَمَرَ يَوْمَ بَدْرٍ بِأَرْبَعَةٍ وَعِشْرِينَ رَجُلًا مِنْ صَنَادِيدِ قُرَيْشٍ فَقَذَفُوا فِي طَوِيٍّ مِنْ أَطْوَاءِ بَدْرٍ خَبِيثٍ مُخْبِثٍ وَكَانَ إِذَا أَظْهَرَ عَلَى قَوْمٍ أَقَامَ بِالْعَرْصَةِ ثَلَاثَ لَيَالٍ فَلَمَّا كَانَ بِبَدْرٍ الْيَوْمَ الثَّالِثَ أَمَرَ بِرَاحِلَتِهِ فَشَدَّ عَلَيْهَا رَحْلَهَا، ثُمَّ مَشَى وَاتَّبَعَهُ أَصْحَابُهُ حَتَّى قَامَ عَلَى شَفَةِ الرَّكِيِّ فَجَعَلَ يُنَادِيهِمْ بِأَسْمَائِهِمْ يَا فُلَانُ بْنَ فُلَانٍ ; أَيَسُرُّكُمْ أَنَّكُمْ أَطَعْتُمُ اللَّهَ وَرَسُولَهُ فَإِنَّا قَدْ وَجَدْنَا مَا وَعَدَنَا رَبُّنَا حَقًّا فَهَلْ وَجَدْتُمْ مَا وَعَدَ رَبُّكُمْ حَقًّا فَقَالَ عُمَرُ يَا رَسُولَ اللَّهِ مَا تُكَلِّمَ مِنْ أَجْسَادٍ لَا أَرْوَاحَ لَهَا قَالَ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ مَا أَنْتُمْ بِأَسْمَعَ لِمَا أَقُولُ مِنْهُمْ وَفِي رِوَايَةٍ مَا أَنْتُمْ بِأَسْمَعَ مِنْهُمْ وَلَكِنْ لَا يُجِيبُونَ. مُتَّفَقٌ عَلَيْهِ وَزَادَ الْبُخَارِيُّ قَالَ قَتَادَةُ أَحْيَاهُمُ اللَّهُ حَتَّى أَسْمَعَهُمْ قَوْلَهُ تَوْبِيخًا وَتَصْغِيرًا وَنِقْمَةً وَحَسْرَةً وَنَدَمًا» .
 
ബദര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സത്യനിഷേധികളെ കുഴിയില്‍ എറിഞ്ഞപ്പോള്‍ കുഴിയുടെ വക്കില്‍ നിന്ന് നബി(സ) വിളിച്ചു പറഞ്ഞു : സ്രഷ്ടാവ് നിങ്ങളോട് വാഗ്ദത്തം ചെയ്തത് എന്തായിരുന്നു അത് സത്യമായി ഫലിച്ചോ ഇല്ലയോ? ഞങ്ങളോട് വാഗ്ദാനം ചെയ്തത് ഞങ്ങള്‍ സത്യമായി കണ്ടെത്തിയിരിക്കുന്നു. ഹസ്രത്ത് ഉമര്‍ (റ) ചോദിച്ചു : അല്ലാഹുവിന്‍റെ റസൂലേ , ജീവനില്ലാത്ത ശരീരവുമായി നിങ്ങള്‍ എന്തിനാണ് സംസാരിക്കുന്നത് ? നബി(സ) പറഞ്ഞു : “ഞാന്‍ പറയുന്നത് നിങ്ങളെക്കാള്‍ കൂടുതല്‍ അവര്‍ കേള്‍ക്കും.അവര്‍ക്ക് സംസാരിക്കാന്‍ കഴിയില്ല എന്നേയുള്ളൂ”.
ഉമര്‍ (ര) ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ ജീവനില്ലാത്ത ശവശരീരങ്ങലോടാണല്ലോ താങ്കള്‍ സംസാരിക്കുന്നത് ? നബി(സ) പറഞ്ഞു എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ സത്യം ഞാന്‍ പറയുന്നത് അവരെക്കാള്‍ നിങ്ങളല്ല കേള്‍ക്കുന്നത് 
ഖതാദ (റ) പറയുകയാണ് , നബി (സ) യുടെ സംസാരം കേള്‍ക്കുവോളം അല്ലാഹു അവരെ ജീവിപ്പിച്ചു... , (നബി (സ) യില്‍ നിന്നുള്ള) നിസ്സാരപ്പെടുത്തലും, ശിക്ഷയും, ഖേദവുമൊക്കെ അനുഭവിക്കാന്‍ വേണ്ടി  " (ബുഖാരി , മുസ്ലിം )
 
മുശ്രിക്കുകകളെ നബിയുടെ വാക്കുകള്‍ കേള്‍പ്പിക്കുന്നതുവരെ  അള്ളാഹു അവര്‍ക്ക് ജീവന്‍ നല്‍കി എന്നാണ്.... അല്ലാതെ ഒരു സ്ഥിരം കേള്‍വി എന്നാണെങ്കില്‍ എന്തിനു ജീവന്‍ കൊടുക്കണം.???
 
 
ഇനി അസ്ഖലാനി ഇമാം ഫത്ഉല്‍ബാരിയില്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക..... 
 
 لِأَنَّ الْمَوْتَى لَا يَسْمَعُونَ بِلَا شَكٍّ لَكِنْ إِذَا أَرَادَ اللَّهُ إِسْمَاعَ مَا لَيْسَ مِنْ شَأْنِهِ السَّمَاعُ لَمْ يَمْتَنِعْ 
الكتاب: فتح الباري شرح صحيح البخاري (3/235)
ابن حَجَر العَسْقلاني (773 - 852 هـ = 1372 - 1449 م)
മരണപ്പെട്ടവർ കേൾക്കുകയില്ല എന്നതിൽ ഒരു സംശയവുമില്ല.  എന്നാൽ അല്ലാഹു ചില കാര്യങ്ങൾ കേൾപ്പിക്കാൻ ഉദ്ദേശിച്ചു കഴിഞ്ഞാൽ  കേൾക്കുമെന്നത്  തടയുകയും ഇല്ല. 
 
ബദ്റിൽ കൊല്ലപ്പെട്ട മുശ്രിക്കുകൾ. നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ ശബ്ദം കേട്ടു. എന്നുപറയുന്ന ഹദീസും ആയിഷബീവി അവിടെ ഉദ്ധരിച്ച ഹദീസും തമ്മിൽ വൈരുദ്ധ്യം ആവുന്നില്ല.  ഇനി അദ്ദേഹം വിവരിക്കുകയാണ് എങ്ങനെയാണ് കേട്ടത് എന്ന്.
الْجَمْعِ بَيْنَ حَدِيثَيِ بن عمر وَعَائِشَة بِحمْل حَدِيث بن عُمَرَ عَلَى أَنَّ مُخَاطَبَةَ أَهْلِ الْقَلِيبِ وَقَعَتْ وَقْتَ الْمَسْأَلَةِ وَحِينَئِذٍ كَانَتِ الرُّوحُ قَدْ أُعِيدَتْ إِلَى الْجَسَدِ
الكتاب: فتح الباري شرح صحيح البخاري (3/235)
ابن حَجَر العَسْقلاني (773 - 852 هـ = 1372 - 1449 م)

ഇബ്നു ഉമറിന്റെയും ആയിഷബീവിയുടെയും രണ്ട് ഹദീസുകൾക്കിടയിൽ ഇബ്ന്‍ ഉമറിന്റെ ഹദീസിനെ ചുമത്തികൊണ്ട് കലീബിലെ ആളുകളോട് (ബദറില്‍ കൊല്ലപ്പെട്ട മുശ്രിക്കുകളോട്) അത് സംഭവിച്ചു. നബി (സ) അവരെ വിളിക്കുന്ന സമയത്ത് അവരുടെ ശരീരത്തിലേക്ക് റൂഹിനെ മടക്കപെട്ടു..
 
________________________
 
 
 قَالَ ابْنُ عَطِيَّةَ: فَيُشْبِهُ أَنَّ قِصَّةَ بَدْرٍ خَرْقُ عَادَةٍ لِمُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي أَنْ رَدَّ اللَّهُ إِلَيْهِمْ إِدْرَاكًا سَمِعُوا بِهِ مَقَالَهُ وَلَوْلَا أَخْبَارَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِسَمَاعِهِمْ لَحَمَلْنَا نِدَاءَهُ إِيَّاهُمْ عَلَى مَعْنَى التَّوْبِيخِ لِمَنْ بَقِيَ مِنَ الْكَفَرَةِ، وَعَلَى مَعْنَى شِفَاءِ صُدُورِ الْمُؤْمِنِينَ. 
الكتاب: تفسير القرطبي (13/232)
 القرطبي، شمس الدين (600 - 671هـ، 1204 - 1273م).
ഖുറാന്‍ വ്യക്യാനം ആയ കുര്‍തുബിയിലും ഈ സംഭവം നബി തിരുമേനിയുടെ മുഅജിസത് ആയി വിവരിക്കപ്പെട്ടിക്കുന്നു.
ഇബ്ന്‍ അതിയ്യ(റ) പറയുന്നു: നബി(സ) യുടെ പതിവിനു വിരുദ്ധമായതാണ് (മുഹ്ജിസത്ത്) ബദറിലെ കഥ  നബി(സ) യുടെ സംസാരം അള്ളാഹു അവരെ അവബോധത്തോടെ കേള്‍പ്പിച്ചു 
അവരുടെ കേള്‍വികൊണ്ട് നബി(സ)യുടെ അറിയിക്കല്‍ ഉണ്ടെങ്കില്‍ തന്നെ അത് അറിയിക്കുന്നത് അവിടെ ബാക്കി ഉണ്ടായിരുന്ന കാഫിറുകല്‍ക്കുള്ള തക്കീത് എന്ന നിലക്കാണ്....അതുപോലെ മുഹ്മിനീങ്ങളായ അവിടെ ഉള്ള ആളുകളുടെ ഹൃദയങ്ങള്‍ക്ക്‌ ഒരു ആശ്വാസമാവാനും...
(നബി (സ) പറഞ്ഞതൊക്കെ സത്യമായിരുന്നു എന്ന് ഖബറില്‍ കിടക്കുന്ന മുശ്രിക്കുകള്‍ അറിയുന്നു എന്നത് ബാക്കിയുള്ളവരെ അറിയിക്കാന്‍ വേണ്ടി എന്നര്‍ത്ഥം)
________________________
 
 
  عَنْ أَنَسٍ – رضى الله عنه – عَنِ النَّبِىِّ – صلى الله عليه وسلم – قَالَ « الْعَبْدُ إِذَا وُضِعَ فِى قَبْرِهِ ، وَتُوُلِّىَ وَذَهَبَ أَصْحَابُهُ حَتَّى إِنَّهُ لَيَسْمَعُ قَرْعَ نِعَالِهِمْ ، أَتَاهُ مَلَكَانِ فَأَقْعَدَاهُ فَيَقُولاَنِ لَهُ مَا كُنْتَ تَقُولُ فِى هَذَا الرَّجُلِ مُحَمَّدٍ – صلى الله عليه وسلم – فَيَقُولُ أَشْهَدُ أَنَّهُ عَبْدُ اللَّهِ وَرَسُولُهُ . فَيُقَالُ انْظُرْ إِلَى مَقْعَدِكَ مِنَ النَّارِ ، أَبْدَلَكَ اللَّهُ بِهِ مَقْعَدًا مِنَ الْجَنَّةِ – قَالَ النَّبِىُّ – صلى الله عليه وسلم – فَيَرَاهُمَا جَمِيعًا – وَأَمَّا الْكَافِرُ – أَوِ الْمُنَافِقُ – فَيَقُولُ لاَ أَدْرِى ، كُنْتُ أَقُولُ مَا يَقُولُ النَّاسُ . فَيُقَالُ لاَ دَرَيْتَ وَلاَ تَلَيْتَ . ثُمَّ يُضْرَبُ بِمِطْرَقَةٍ مِنْ حَدِيدٍ ضَرْبَةً بَيْنَ أُذُنَيْهِ ، فَيَصِيحُ صَيْحَةً يَسْمَعُهَا مَنْ يَلِيهِ إِلاَّ الثَّقَلَيْنِ – مسلم ,وبخاري

അനസ് (റ) നെ തൊട്ട് നിവേദനം : നബി(സ) പറഞ്ഞു: ”ഒരു അടിമയെ ഖബറില്‍ വെക്കപ്പെടുകയും അവന്റെ അനന്തരന്മാര്‍ പിന്തിരിയുകയും ചെയ്താല്‍ അവന്‍ അവരുടെ ചെരുപ്പടിക്കാലിന്റെ ശബ്ദം കേള്‍ക്കും. പിന്നീട് രണ്ട് മലക്ക് വന്ന് അവനോട് ചോദിക്കും: ‘മുഹമ്മദ് നബി (സ)യെ കുറിച്ച് നീ എന്തു പറയുന്നു?’. അപ്പോള്‍ അവന്‍ പറയും: ‘ഇദ്ദേഹം അല്ലാഹുവിന്റെ അടിമയും പ്രവാചകനുമാണ് എന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു’. (അപ്പോള്‍ മലക്കുകള്‍ അവനോടു പറയും) നരകത്തിലുള്ള നിന്റെ സ്ഥാനം നോക്കുക . ഇപ്പോള്‍ ഇതിന് പകരമായി നിനക്ക് സ്വര്‍ഗ്ഗത്തില്‍ സ്ഥാനം നല്‍കിയിരിക്കുന്നു. നബി (സ) തങ്ങള്‍ പറഞ്ഞു: ‘അവനത് രണ്ടിനേയും കാണും . അപ്പോള്‍ കാഫിറോ കപടനോ ആണെങ്കില്‍ പറയും ഞാന്‍ ഇദ്ദേഹത്തെ അറിയില്ല, ഞാന്‍ ജനങ്ങള്‍ പറയുന്നതൊക്കെ ഏറ്റു പറയുകയായിരുന്നു’. മലക്കുകള്‍ പറയും : ‘നീ അടുത്തിട്ടില്ല (അറിയാന്‍)’. ശേഷം ഇരുമ്പിന്റെ ദണ്ഡ് കൊണ്ട് അവന്റെ രണ്ട് ചെവിക്കിടയില്‍ അടിക്കും. അപ്പോള്‍ അവന്‍ അട്ടഹസിക്കും. ജിന്നും മനുഷ്യനുമല്ലാത്ത അവനോടടുത്തവരൊക്കെ അത് കേള്‍ക്കും”. (മുസ്‌ലിം, ബുഖാരി)

   ________________________