മരിച്ചവര്‍ കേള്‍ക്കുമെന്നതിന് ഖുര്‍ആനില്‍ തെളിവോ?
മരണപ്പെട്ടവര്‍ കേള്‍ക്കുകയില്ല എന്നല്ല ഈ വചനത്തിന്റെ ഉദ്ദേശ്യം. മറിച്ച് ഹൃദയങ്ങള്‍ ചത്തുപോകുകയും മനസ്സിനു ബധിരത ബാധിക്കുകയും ചെയ്‌ത അവിശ്വാസികള്‍ക്ക് ഇസ്‌ലാമിക സന്ദേശം എത്തിക്കാന്‍ സാധിക്കുകയില്ല എന്നാണ്.” (സത്യധാര -2008 ജൂണ്‍ 16-30, പേജ് 23)
ഈ ആയത്തിനെ ഇബ്നുകസീർ(റ)വ്യാഖ്യാനിക്കുന്നത് കാണുക:
അദ്ദേഹം തന്നെ എഴുതുന്നു: “മരിച്ചവര്‍ക്ക് പഞ്ചേന്ദ്രിയ ജ്ഞാനമോ ബുദ്ധിശക്തിയോ ഇല്ല. അതിനാല്‍ ചിന്തിക്കാത്ത സത്യനിഷേധികളെ മരിച്ചവരോട് ഉപമിച്ചതാണ്.'' (ഖുര്‍ത്വുബി 13:232)
“ആയത്തിന്റെ അര്‍ഥം, നിശ്ചയം സത്യനിഷേധികള്‍ അവരെ ക്ഷണിക്കുന്നതില്‍ നിന്ന് പിന്തിരിഞ്ഞുകളയുന്നതില്‍ കാഠിന്യം കാണിക്കുന്നതിനാല്‍ അവര്‍ മരിച്ചവര്‍ക്ക് തുല്യമാണ്. മരിച്ചവരെ കേള്‍പിക്കാന്‍ യാതൊരു മാര്‍ഗവുമില്ല. അതുപോലെ കേള്‍ക്കുകയോ ഗ്രഹിക്കുകയോ ചെയ്യാത്ത ബധിരനെപ്പോലെയുമാണവര്‍.'' (ഖാസിന്‍ 5:156)
“സത്യനിഷേധികളെ എന്തിലേക്ക് ക്ഷണിക്കുന്നുവോ അതില്‍ നിന്ന് പിന്തിരിഞ്ഞു കളയുന്നതില്‍ അവര്‍ അതിര് കവിയുന്നതിനാല്‍ കേള്‍പിക്കാന്‍ യാതൊരു വഴിയുമില്ലാത്ത മരിച്ചവരെപ്പോലെയാണവര്‍. അതുപോലെ കേള്‍ക്കാത്ത ബധിരനെപ്പോലെയും.'' (തഫ്‌സീര്‍ ബഗ്‌വി 5:156)
“കേള്‍പിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാത്ത മരിച്ചവരെപ്പോലെയാണ് സത്യനിഷേധികള്‍ എന്നാണ് ഈ ആയത്തിന്റെ വിവക്ഷ.'' (തഫ്‌സീര്‍ ജമല്‍ 3:326)
അല്ലാഹു പറയുന്നു: “അവരെ നിങ്ങള്‍ വിളിച്ചാല്‍ നിങ്ങളുടെ വിളി അവര്‍ കേള്‍ക്കുകയില്ല. (അഥവാ) അവര്‍ കേള്‍ക്കുമെന്ന് (സങ്കല്‌പിച്ചാല്‍) അവര്‍ നിങ്ങള്‍ക്കുത്തരം ചെയ്യുന്നതുമല്ല.'' (ഫാത്വിര്‍ 14)
ഇമാം ഖുര്‍തുബി(റ) ഈ സൂക്തത്തെ വ്യാഖ്യാനിക്കുന്നത് കാണുക: “മലക്കുകള്‍, ജിന്ന്, നബിമാര്‍, പിശാചുക്കള്‍ പോലെ ബുദ്ധിയുള്ള ആരാധ്യരിലേക്ക് ഈ ആയത്ത് മടക്കപ്പെടും'' (തഫ്‌സീര്‍ ഖുര്‍തുബി 14:336).
തഫ്‌സീര്‍ ജമലിലും ഇപ്രകാരം എഴുതുന്നു (3:490). ഇവിടെ അല്ലാഹുവിന് പുറമെ ഇബാദത്തെടുക്കപ്പെടുന്ന ജിന്ന്, മനുഷ്യര്‍, വിഗ്രഹങ്ങള്‍ എല്ലാം ഉദ്ദേശിക്കപ്പെടുന്നു. (റൂഹുല്‍ബയാന്‍ 7:338)
അല്ലാഹു പറയുന്നു: “അന്ത്യദിനം വരെ അല്ലാഹുവിനെ കൂടാതെ ഉത്തരം ചെയ്യാത്തവരെ വിളിച്ച് പ്രാര്‍ഥിക്കുന്നവരെക്കാള്‍ വഴിപിഴച്ചവര്‍ ആരാണ്? അവരാകട്ടെ അവരുടെ വിളിയെക്കുറിച്ച് അശ്രദ്ധരുമാണ്'' (അഹ്‌ഖാഫ് 5).
“നിശ്ചയം അല്ലാഹുവിന്ന് പുറമെ ആരാധിക്കപ്പെടുന്ന മലക്കുകളും ജിന്നും മനുഷ്യരും മറ്റുള്ളവരും ഇവിടെ ഉദ്ദേശിക്കപ്പെടല്‍ അനുവദനീയമാണ്'' (തഫ്‌സീര്‍ അബുസ്സുഊദ് 5:571).
“ഇവിടെ അല്ലാഹുവിന് പുറമെ ഇബാദത്തെടുക്കപ്പെടുന്ന മലക്കുകള്‍, ഈസാനബി, ഉസൈര്‍ നബി(അ), വിഗ്രഹങ്ങള്‍ മുതലായവരെല്ലാം ഉദ്ദേശിക്കപ്പെടുന്നതാണ്.'' (റാസി 27:6)
ഈസാനബി പറയുന്നതായി അല്ലാഹു വിവരിക്കുന്നു:
“(അല്ലാഹുവേ,) നീ എന്നോട് കല്‌പിച്ചതല്ലാതെ, അതായത് എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിന് നിങ്ങള്‍ ഇബാദത്ത് ചെയ്യുക എന്നല്ലാതെ മറ്റൊന്നും ഞാന്‍ അവരോട് പറഞ്ഞിട്ടില്ല. അവരോട് കൂടെ ഉണ്ടായിരുന്നപ്പോഴെല്ലാം ഞാനവരുടെ മേല്‍നോട്ടം ചെയ്യുന്നവനായിരുന്നു. അങ്ങനെ നീ എന്നെ പിടിച്ചെടുത്തപ്പോള്‍ അവരുടെ മേല്‍നോട്ടക്കാരന്‍ നീ തന്നെയായിത്തീര്‍ന്നു. നീ എല്ലാ കാര്യത്തിനും സാക്ഷിയാണല്ലോ'' (മാഇദ 117). ഈ ആയത്തിന് കെ വി കൂറ്റനാട് മുസ്ലിയാര്‍ നല്‌കിയ പരിഭാഷയാണിത്. ശേഷം അദ്ദേഹം വ്യാഖ്യാനിക്കുന്നതു കാണുക: “ഞാന്‍ പഠിപ്പിച്ച ഈ ഏകദൈവത്വാശയം മാത്രമേ അവര്‍ എന്റെ ഭൂലോകവാസക്കാലത്ത് വെച്ച് പുലര്‍ത്തിയിട്ടുള്ളൂവെന്ന് എനിക്ക് തീര്‍ത്തുപറയാന്‍ കഴിയും. എന്നാല്‍ നീ എന്നെ വാനലോകത്തേക്കുയര്‍ത്തിയ ശേഷമാകട്ടെ നീ അവരുടെ മേലുള്ള നിരീക്ഷകനായിരുന്നു. അവര്‍ എന്തൊക്കെ പ്രവര്‍ത്തിച്ചു, വിശ്വാസങ്ങള്‍ എങ്ങനെയൊക്കെ വികലമാക്കി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊക്കെ നീ തന്നെ സാക്ഷിയാണ് എന്നാണ് ഈസാനബി(അ) ബോധിപ്പിക്കുന്നത്.'' (ഫത്‌ഹുര്‌റഹ്മാന്‍ 2:124)
അല്ലാഹു പറയുന്നു: “അല്ലാഹു ദൂതന്മാരെ ഒരുമിച്ചുകൂട്ടുകയും എന്നിട്ട് അവരോട് നിങ്ങള്‍ക്കെന്തു മറുപടിയാണ് ലഭിച്ചത് എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസത്തെ (ഓര്‍ക്കുവിന്‍). അവര്‍ പറയും: ഞങ്ങള്‍ക്ക് യാതൊരു അറിവുമില്ല. അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍ നീ തന്നെയാണ്'' (മാഇദ 109).
തഫ്‌സീര്‍ ഖാസിനില്‍ ഈ ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട് എഴുതുന്നു: “തീര്‍ച്ചയായും ഞങ്ങളുടെ ജീവിത കാലത്ത് അവര്‍ പ്രവര്‍ത്തിച്ചത് ഞങ്ങള്‍ അറിയുന്നു. ഞങ്ങളുടെ മരണശേഷം ഞങ്ങളുടെ ജനത പ്രവര്‍ത്തിച്ചത് ഞങ്ങള്‍ അറിയുന്നില്ല. അവര്‍ ഞങ്ങള്‍ക്ക് ശേഷം പുതിയതായി നിര്‍മിച്ചവയും ഞങ്ങള്‍ക്കറിയുകയില്ല'' (2:107).
നബിമാര്‍ പരിഭ്രമം കാരണം ഇപ്രകാരം പറഞ്ഞതാണെന്ന വ്യാഖ്യാനം “എന്റെ അടുത്ത് ദുര്‍ബലമാണെന്ന്'' ഇമാം റാസി(റ) പറയുന്നു. (റാസി 12:123)
അല്ലാഹു പറയുന്നു:
ഈ വ്യക്തി ഉസൈര്‍(അ) ആണെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും പറയുന്നു.
നൂറ് വര്‍ഷം അല്ലാഹു അദ്ദേഹത്തെ മരിപ്പിച്ചു. യാഥാസ്ഥിതികരടക്കമുള്ള ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാം തന്നെ യഥാര്‍ഥ മരണം തന്നെയാണ് ഇവിടെ വിവക്ഷയെന്ന് വ്യാഖ്യാനിക്കുന്നു. തുടര്‍ന്ന് അല്ലാഹു അദ്ദേഹത്തെ ജീവിപ്പിച്ചു. ലോകത്ത് പല സംഭവങ്ങള്‍ നടന്നു. ബാബിലോണിയക്കാരും പേര്‍ഷ്യക്കാരും തമ്മില്‍ നടന്ന യുദ്ധത്തില്‍ ബാബിലോണിയക്കാര്‍ പരാജയപ്പെട്ടു. അതിനെ തുടര്‍ന്ന് ഇസ്‌റാഈലുകള്‍ വിമോചിതരായി. അവര്‍ ബൈതുല്‍മുഖദ്ദസില്‍ തിരിച്ചുവന്നു. പട്ടണം മനോഹരമായി പുതുക്കിപ്പണിതു. ഈ സംഗതിയൊന്നും അവിടെ മരിച്ചുകിടക്കുന്ന ഉസൈര്‍ നബി അറിഞ്ഞില്ല. തന്റെ അടുത്തു ബന്ധിപ്പിക്കപ്പെട്ട കഴുത ചത്ത് അസ്ഥിയായതും അറിഞ്ഞില്ല. ഈ നൂറ് വര്‍ഷത്തിന്റെ ഇടയില്‍ ജീവിച്ചിരുന്ന ഒരു മുശ്‌രിക്ക് (ബഹുദൈവവിശ്വാസി) ആ പ്രവാചകനെ വിളിച്ച് സഹായം തേടിയിരുന്നുവെങ്കില്‍ അദ്ദേഹം അത് അറിയുകയോ കേള്‍ക്കുകയോ കാണുകയോ ചെയ്യുമായിരുന്നില്ലെന്ന് ഖുര്‍ആന്‍ ഉദാഹരണ സഹിതം വ്യക്തമാക്കുന്നു.
മരിച്ചവര്‍ കേള്‍ക്കുകയും കാണുകയും ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ കൂടുതല്‍ അവകാശം മുസ്ലിയാക്കളെക്കാളും പണ്ഡിതന്മാരെക്കാളും മരിച്ചശേഷം ഈ ഭൂമിയില്‍ ആരെങ്കിലും പുനര്‍ജീവിപ്പിക്കപ്പെട്ടു വന്നിട്ടുണ്ടെങ്കില്‍ അവര്‍ക്കാണ്. ഖുര്‍ആന്‍ അത്തരക്കാരുടെ ചില സംഭവങ്ങള്‍ നമുക്ക് വിവരിച്ചുതന്നിട്ടുണ്ട്. അവരുടെ മരണശേഷം ലോകത്ത് പല മഹത്തായ സംഭവങ്ങള്‍ നടന്നിട്ടും ഒന്നും മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല എന്ന് വിശദീകരിച്ചുതരുന്നു. യാഥാസ്ഥിതികര്‍ അംഗീകരിക്കുന്ന ജലാലൈനിയുടെ പരിഭാഷയില്‍ എഴുതുന്നു:
“രാവിലെ നിദ്രയില്‍ ഏര്‍പ്പെട്ടപ്പോള്‍ ആത്മാവ് പിടിക്കപ്പെടുകയും അസ്‌തമയ സമയം ജീവന്‍ തിരിച്ചുകിട്ടുകയും ചെയ്‌തതിനാല്‍ അതേ ദിവസമാണെന്ന് ധരിച്ചാണ് അദ്ദേഹം അത് പറഞ്ഞത്.'' (തഫ്‌സീറുല്‍ ഖുര്‍ആന്‍, പേജ് 146)
ആത്മാവ് ശരീരത്തില്‍ നിന്ന് മോചിതമായാലാണ് സര്‍വ സംഗതികളും കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുക എന്ന ഖുബൂരികളുടെ ദുര്‍വ്യാഖ്യാനത്തെ ഖുബൂരികളുടെ പരിഭാഷ തന്നെ ഇവിടെ ഖബറടക്കം ചെയ്യുന്നു. അല്ലാഹു പറയുന്നു: “പിന്നെ അതില്‍വെച്ച് അവന്‍ മരിക്കുകയില്ല. അവന്‍ ജീവിക്കുകയുമില്ല.'' (അല്‍അഅ്‌ലാ 13).
ജലാലൈനിയില്‍ എഴുതുന്നു: “മരിച്ചാല്‍ അവര്‍ക്ക് നരകശിക്ഷയില്‍ നിന്ന് വിശ്രമം ലഭിക്കുമായിരുന്നു. എന്നാല്‍ അവര്‍ മരിക്കുകയില്ല.'' മരിച്ചാലാണ് കൂടുതല്‍ അറിയുക എന്ന് ഖുബൂരികള്‍ പറയുന്നു. അല്ലാഹുവിന് ഈ അറിവില്ലാത്തതുകൊണ്ടാണോ ശിക്ഷ അറിയാതിരിക്കാന്‍ അവര്‍ മരിക്കുകയില്ല എന്ന് പറയുന്നത്!
"(തീർച്ചയായും നിനക്ക് മരിച്ചവരെ കേൾപ്പിക്കാനാവില്ല) എന്ന വചനത്തെയും, അത് പോലെ (ഖബറുകളിലുള്ളവരെ കേൾപ്പിക്കാൻ നിനക്ക് കഴിയില്ല) എന്ന വചനത്തെയും ആയിഷ (റ) അതിന്റെ യഥാർത്ഥ അർത്ഥത്തിൽ (الحقيقة) ആണ് സ്വീകരിച്ചത്. ഇതിനെ അവർ ഒരു അടിസ്ഥാന പ്രമാണമായി കാണുകയും, (ബദർ യുദ്ധവേളയിൽ കൊല്ലപ്പെട്ട ശത്രുക്കളോട് സംസാരിച്ചപ്പോൾ) പ്രവാചകൻ ﷺ പറഞ്ഞ 'ഞാൻ പറയുന്നത് അവരേക്കാൾ നന്നായി നിങ്ങൾ കേൾക്കുന്നില്ല' എന്ന വചനത്തിന് വ്യാഖ്യാനം നൽകാൻ ശ്രമിക്കുകയും ചെയ്തു. ഇതാണ് മിക്ക പണ്ഡിതന്മാരുടെയും അഭിപ്രായം.
എന്നാൽ, ഇതൊരു രൂപകമായ (مجاز - Metaphor) പ്രയോഗമാണ് എന്നും ഒരഭിപ്രായമുണ്ട്. ഇവിടെ 'മരിച്ചവർ', 'ഖബറുകളിലുള്ളവർ' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സത്യനിഷേധികളെയാണ് (കാഫിറുകൾ). അവർ ജീവിച്ചിരിക്കുന്നവരാണെങ്കിലും മരിച്ചവരോട് ഉപമിക്കപ്പെട്ടിരിക്കുകയാണ്. അതായത്, മരിച്ചവരുടെയോ ഖബറിൽ കഴിയുന്നവരുടെയോ അവസ്ഥയിലുള്ളവർ എന്നാണ് ഉദ്ദേശ്യം. ഈയൊരു വ്യാഖ്യാനം സ്വീകരിക്കുകയാണെങ്കിൽ, ആയിഷ (റ) നിഷേധിച്ച കാര്യത്തിന് (മരിച്ചവർ കേൾക്കില്ല എന്നതിന്) ഈ ഖുർആൻ വചനത്തിൽ നിന്ന് തെളിവ് ലഭിക്കുകയില്ല. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ. (ഫത്‌ഹുല്‍ബാരി 7:304).
നോക്കു എത്രവ്യക്തമാണ് ഇവിടെ കാര്യങ്ങൾ.കാരണം അല്ലാഹുവിന്റെ റസൂലിനു പോലും കബ്റിലുള്ളവരെ കേൾപിക്കാൻ സാധിക്കുകയില്ല എന്നാണ് പറയുന്നത് പിന്നെയല്ലെ അല്ലാഹുവിന്റെ അടിമകളിൽ ഏറ്റവും താഴെതട്ടിലുള്ള നമ്മൾ.
മരിച്ചവർ കേൾക്കുന്നത് അല്ലാഹുവിങ്കൽ നിന്നാണ് എന്ന് കൂടുതൽ വ്യക്തമാകുവാൻ മറ്റൊരു പണ്ഢിത വിശദീകരണവും കൂടി കാണുക.
ഈ ആയത്തിനെ ഇമാം റാസി(റ) വ്യാഖ്യാനിക്കുന്നത്കാണുക.
قوام السنة (457 - 535 هـ = 1065 - 1141 م)
എന്നാൽ മനുഷ്യന്റെ കേൾവിക്ക് ഒരു നിശ്ചിത പരിധിയുണ്ട് (مدى), അത് കഴിഞ്ഞാൽ അവന് കേൾക്കാൻ കഴിയില്ല. ഒരേ സമയം ഒരു കൂട്ടം ആളുകൾ അവനോട് സംസാരിച്ചാൽ അത് ഗ്രഹിക്കാനോ മറുപടി നൽകാനോ അവൻ അശക്തനാകും (عجز).
എന്നാൽ അല്ലാഹുവാകട്ടെ, സൃഷ്ടികൾ ഒറ്റയ്ക്കും കൂട്ടമായും നടത്തുന്ന പ്രാർത്ഥനകളും വാക്കുകളും അവരുടെ ഭാഷകളും ശൈലികളും എത്ര വ്യത്യാസപ്പെട്ടതായാലും ഒരേസമയം കേൾക്കുന്നവനാണ്. ഒരാൾ സംസാരിക്കുന്നതിന് മുമ്പ് അയാളുടെ ഹൃദയത്തിലുള്ളത് അവൻ അറിയുന്നു. തന്റെ ഉദ്ദേശ്യം പ്രകടിപ്പിക്കാൻ ഒരാൾക്ക് വാക്കുകൾ കിട്ടാതെ വരുമ്പോഴും അവന്റെ ഉള്ളിലുള്ളത് അറിഞ്ഞ് അല്ലാഹു അവന് നൽകുന്നു. സൃഷ്ടികൾ മരണപ്പെടുന്നതോടെ അവരുടെ കേൾവി ഇല്ലാതാകുന്നു (يزول). എന്നാൽ അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്; അവൻ സൃഷ്ടികളെ ഇല്ലാതാക്കുകയും ഭൂമിയെ അനന്തരാവകാശമായി എടുക്കുകയും ചെയ്യുന്നു."
അനസ് (റ) വിൽ നിന്ന് നിവേദനം; പ്രവാചകൻ ﷺ പറഞ്ഞു:
"ഒരു അടിമ ഖബറിൽ വെക്കപ്പെടുകയും അയാളുടെ ആളുകൾ അവിടെനിന്ന് തിരിഞ്ഞു നടക്കുകയും ചെയ്താൽ - അവരുടെ ചെരിപ്പടിയൊച്ച പോലും അവൻ കേൾക്കുന്നുണ്ടാകും - ആ സമയത്ത് രണ്ട് മലക്കുകൾ അവന്റെ അടുക്കൽ വരികയും അവനെ പിടിച്ചിരുത്തുകയും ചെയ്യും.
അവർ അവനോട് ചോദിക്കും: 'മുഹമ്മദ് ﷺ എന്ന ഈ വ്യക്തിയെക്കുറിച്ച് നീ എന്തായിരുന്നു പറഞ്ഞിരുന്നത്?'
അപ്പോൾ സത്യവിശ്വാസി പറയും: 'അദ്ദേഹം അല്ലാഹുവിന്റെ ദാസനും റസൂലുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.' അപ്പോൾ അവനോട് പറയപ്പെടും: 'നരകത്തിലെ നിന്റെ ഇരിപ്പിടത്തിലേക്ക് നോക്കൂ, അതിനു പകരം അല്ലാഹു നിനക്ക് സ്വർഗ്ഗത്തിൽ ഒരിടം നൽകിയിരിക്കുന്നു.' പ്രവാചകൻ ﷺ പറഞ്ഞു: 'അവൻ ആ രണ്ട് സ്ഥാനങ്ങളും ഒരേസമയം കാണും.'
എന്നാൽ സത്യനിഷേധിയോ (കാഫിർ) കപടവിശ്വാസിയോ (മുനാഫിഖ്) ആണെങ്കിൽ അയാൾ പറയും: 'എനിക്കറിയില്ല, ആളുകൾ പറയുന്നത് പോലെ ഞാനും പറഞ്ഞു പോന്നു.' അപ്പോൾ പറയപ്പെടും: 'നീ അറിഞ്ഞതുമില്ല, നീ (വേദം) പിന്തുടർന്നതുമില്ല.' ശേഷം വലിയൊരു ഇരുമ്പ് ദണ്ഡുകൊണ്ട് അവന്റെ രണ്ട് ചെവികൾക്കിടയിൽ (പിന്നിൽ) ശക്തമായി ഒരടി നൽകും. അപ്പോൾ അവൻ അലറിക്കരയും. ആ ശബ്ദം മനുഷ്യരും ജിന്നുകളും (ഥഖ്‌ലൈനി) ഒഴികെ അവന്റെ ചുറ്റുമുള്ള സകല ജീവജാലങ്ങളും കേൾക്കും."
3967 - وَعَنْ قَتَادَةَ قَالَ ذَكَرَ لَنَا أَنَسُ بْنُ مَالِكٍ عَنْ أَبِي طَلْحَةَ، «أَنَّ نَبِيَّ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَمَرَ يَوْمَ بَدْرٍ بِأَرْبَعَةٍ وَعِشْرِينَ رَجُلًا مِنْ صَنَادِيدِ قُرَيْشٍ فَقَذَفُوا فِي طَوِيٍّ مِنْ أَطْوَاءِ بَدْرٍ خَبِيثٍ مُخْبِثٍ وَكَانَ إِذَا أَظْهَرَ عَلَى قَوْمٍ أَقَامَ بِالْعَرْصَةِ ثَلَاثَ لَيَالٍ فَلَمَّا كَانَ بِبَدْرٍ الْيَوْمَ الثَّالِثَ أَمَرَ بِرَاحِلَتِهِ فَشَدَّ عَلَيْهَا رَحْلَهَا، ثُمَّ مَشَى وَاتَّبَعَهُ أَصْحَابُهُ حَتَّى قَامَ عَلَى شَفَةِ الرَّكِيِّ فَجَعَلَ يُنَادِيهِمْ بِأَسْمَائِهِمْ يَا فُلَانُ بْنَ فُلَانٍ ; أَيَسُرُّكُمْ أَنَّكُمْ أَطَعْتُمُ اللَّهَ وَرَسُولَهُ فَإِنَّا قَدْ وَجَدْنَا مَا وَعَدَنَا رَبُّنَا حَقًّا فَهَلْ وَجَدْتُمْ مَا وَعَدَ رَبُّكُمْ حَقًّا فَقَالَ عُمَرُ يَا رَسُولَ اللَّهِ مَا تُكَلِّمَ مِنْ أَجْسَادٍ لَا أَرْوَاحَ لَهَا قَالَ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ مَا أَنْتُمْ بِأَسْمَعَ لِمَا أَقُولُ مِنْهُمْ وَفِي رِوَايَةٍ مَا أَنْتُمْ بِأَسْمَعَ مِنْهُمْ وَلَكِنْ لَا يُجِيبُونَ. مُتَّفَقٌ عَلَيْهِ وَزَادَ الْبُخَارِيُّ قَالَ قَتَادَةُ أَحْيَاهُمُ اللَّهُ حَتَّى أَسْمَعَهُمْ قَوْلَهُ تَوْبِيخًا وَتَصْغِيرًا وَنِقْمَةً وَحَسْرَةً وَنَدَمًا» .
"ബദർ യുദ്ധം നടന്ന ദിവസം ഖുറൈശികളിലെ പ്രമുഖരായ 24 നേതാക്കളുടെ മൃതദേഹങ്ങൾ ബദറിലെ അശുദ്ധമായ ഒരു പാഴ്ക്കിണറ്റിൽ (ക്വാളി) തള്ളാൻ പ്രവാചകൻ ﷺ ഉത്തരവിട്ടു. സാധാരണയായി ഒരു ജനതയ്ക്ക് മേൽ വിജയം വരിച്ചാൽ പ്രവാചകൻ ﷺ അവിടെ മൂന്ന് ദിവസം താമസിക്കാറുണ്ടായിരുന്നു. ബദറിൽ മൂന്നാം ദിവസമായപ്പോൾ തന്റെ ഒട്ടകത്തെ ഒരുക്കാൻ അദ്ദേഹം കൽപ്പിച്ചു. ശേഷം അദ്ദേഹം നടന്നു, അനുചരന്മാരും അദ്ദേഹത്തെ പിന്തുടർന്നു.
ഒടുവിൽ ആ കിണറിന്റെ വക്കിൽ നിന്നുകൊണ്ട് അദ്ദേഹം അവരെ ഓരോരുത്തരെയും പേരെടുത്ത് വിളിക്കാൻ തുടങ്ങി: 'ഓ ഇന്നയാളുടെ മകൻ ഇന്നയാളേ... അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിച്ചിരുന്നെങ്കിൽ എന്ന് നിങ്ങൾക്ക് ഇപ്പോൾ തോന്നുന്നുണ്ടോ? ഞങ്ങളുടെ രക്ഷിതാവ് ഞങ്ങളോട് വാഗ്ദാനം ചെയ്തത് സത്യമായി ഞങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. നിങ്ങളുടെ രക്ഷിതാവ് (ശിക്ഷയെക്കുറിച്ച്) നിങ്ങൾക്ക് നൽകിയ വാഗ്ദാനം സത്യമായി നിങ്ങൾ കണ്ടെത്തിയോ?'
ഇതുകണ്ട് ഉമർ (റ) ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, ജീവനില്ലാത്ത വെറും ജഡങ്ങളോടാണോ അങ്ങ് സംസാരിക്കുന്നത്?' പ്രവാചകൻ ﷺ മറുപടി നൽകി: 'മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം, ഞാൻ പറയുന്ന കാര്യങ്ങൾ അവരേക്കാൾ നന്നായി കേൾക്കുന്നവരല്ല നിങ്ങൾ.' (മറ്റൊരു റിപ്പോർട്ടിൽ: 'നിങ്ങൾ അവരേക്കാൾ നന്നായി കേൾക്കുന്നവരല്ല, പക്ഷേ അവർക്ക് മറുപടി നൽകാൻ കഴിയില്ല എന്ന് മാത്രം.')"
ഇമാം ബുഖാരിയുടെ റിപ്പോർട്ടിൽ ഖതാദ (റ) കൂട്ടിച്ചേർക്കുന്നു: "അവരെ അപമാനിക്കാനും നിസ്സാരരാക്കാനും അവർക്ക് ദുഃഖവും ഖേദവും വർദ്ധിപ്പിക്കാനുമായി പ്രവാചകന്റെ വാക്കുകൾ കേൾപ്പിക്കാൻ അല്ലാഹു ആ നിമിഷം അവർക്ക് ജീവൻ നൽകി." " (ബുഖാരി , മുസ്ലിം )
മുശ്രിക്കുകകളെ നബിയുടെ വാക്കുകള്‍ കേള്‍പ്പിക്കുന്നതുവരെ അള്ളാഹു അവര്‍ക്ക് ജീവന്‍ നല്‍കി എന്നാണ്.... അല്ലാതെ ഒരു സ്ഥിരം കേള്‍വി എന്നാണെങ്കില്‍ എന്തിനു ജീവന്‍ കൊടുക്കണം.???
ابن حَجَر العَسْقلاني (773 - 852 هـ = 1372 - 1449 م)
ابن حَجَر العَسْقلاني (773 - 852 هـ = 1372 - 1449 م)




