ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Thursday, 7 April 2016

കൊടുത്ത കഴിവില്‍ നിന്നും ചോദിക്കുന്നു എന്ന്....



പ്രവാചകന്‍മ്മാര്‍ക്ക് ആര്‍ക്കും തന്നെ അള്ളാഹു ഒരു കഴിവും കൊടുത്ത് വെച്ചിട്ടില്ല. അവന്‍ ഉദ്ദേശിക്കുന്ന സമയത്ത് അവരിലുടെ അള്ളാഹു വെളിവാക്കപ്പെടുന്ന അമാനുഷികത ആണ് മുഹ്ജിസത്ത്.

പ്രവാചകന്‍ നമസ്ക്കാരത്തില്‍ പിറകില്‍ നിന്നവരുടെ കാര്യം അറിയും എന്ന് പറയുന്ന ഹദീസിനെ വിശദീകരിച്ചുകൊണ്ട്.

മുല്ല അല്‍ ഖാരി (റ) പറയുന്നു:
((فَإِنِّي أَرَاكُمْ مِنْ وَرَاءِ ظَهْرِي) أَيْ: بِالْمُكَاشَفَةِ، وَلَا يَلْزَمُ دَوَامُهَا لِيُنَافِيَهُ خَبَرُ: لَا أَعْلَمُ مَا وَرَاءَ جِدَارِي، فَيُخَصُّ هَذَا بِحَالَةِ الصَّلَاةِ وَعِلْمِهِ بِالْمُصَلِّينَ، وَاللَّهُ أَعْلَمُ.  
അള്ളാഹു വ്യക്തമായി തന്നെ വെളിവാക്കി കൊടുക്കും, ഇതൊരിക്കലും നബി (സ) യുടെ എപ്പോഴും  ഉണ്ടാകുന്ന കാര്യം അല്ല. കാരണം നബി (സ)യില്‍ നിന്നും ഉദ്ധരിച്ചതിന്നു എതിരാവും, നബി (സ) തന്നെ പറഞ്ഞിട്ടുണ്ട് "ഈ ചുമരിന്നു പുറത്തു ഉള്ളത് എനിക്കറിയില്ല" എന്ന്. അപ്പോള്‍ ഇത് പ്രവാചകന്റെ നമസ്ക്കാരത്തില്‍ മാത്രം  ഖാസ് ആക്കുന്ന കാര്യം ആണ്. അതുപോലെ പിറകില്‍ നമസ്ക്കരിക്കുനവരുടെ അവസ്ഥ മാത്രം ആണ്. എല്ലാം അറിയുന്നവന്‍ അള്ളാഹു.....


 ഇമാം ഇബ്ന്‍ അബ്ദുല്‍ ഹൈ ലക്നവി (റ):
أولاً ـ لأنّ هذا الورد متضمّن كلمة "شيئاً لله" وقد حَكَمَ بعضُ الفقهاء بكفرِ من قاله ،
وثانياً ـ لأنّ هذا الورد يتضمّنُ نداء الأموات مِنْ أمكنة بعيدة ، ولم يثبت شرعاً أنّ الأولياء لهم قدرةٌ على سماع النداء من أمكنة بعيدة ، إنما ثبَتَ سماع الأموات لتحيّة من يزور قبورهم ، ومَنْ اعتقدَ أنّ غير الله سبحانه وتعالى حاضرٌ وناظر ، وعالمٌ للخفيّ والجليّ في كلّ وقت وفي كلّ آن ، فقد أشرك ، والشيخ عبد القادر وإن كانت مناقبه وفضائله قد جاوزت العدّ والإحصاء ، إلاّ أنه لم يثبت أنه كان قادراً على سماع الاستغاثة والنداء من أمكنة بعيدة ، وعلى إغاثة هؤلاء المستغيثين ، واعتقادُ أنه رحمه الله كان يعلم أحوالَ مريديه في كلّ وقت ، ويسمع نداءهم ، مِنْ عقائد الشِّرك ، والله أعلم )).
 مجموع فتاوى العلاّمة عبد الحي اللّكنوي (ج1/264).
ആരെങ്കിലും അല്ലാഹുവിന്ന് പുറമേ എല്ലാം കാണുന്നു എല്ലാം അറിയുന്നു എന്ന് വിശ്വസിക്കുന്നു, അതുപോലെ തന്നെ മൊഹിയുധീന്‍ ഷെയ്ഖ്‌ (റ) അകത്തുള്ളതും പുറത്തുള്ളതും അറിയും എന്ന് വിശ്വസിക്കുന്നു, എപ്പോഴും എല്ലാ സമയത്തും അവരുടെ അറിവുകള്‍ അറിയാമെന്ന ആള്‍ ആണ് മൊഹിയുധീന്‍ ഷെയ്ഖ്‌ (റ) എന്ന് വിശ്വസിച്ചു കഴിഞ്ഞാല്‍ തീര്‍ച്ചയായിട്ടും അവന്‍ ശിര്‍ക്ക് ചെയ്തു. മൊഹിയുധീന്‍ ഷെയ്ഖ്‌ (റ) യ്ക്ക് നിങ്ങളുടെ വിളി വിദൂരത്തു നിന്ന് കേള്‍കാനുള്ള കഴിവ് ഒരിക്കലും സ്ഥിരപ്പെട്ടിട്ടില്ല. ഈ സഹായം ചോധിക്കുന്നവരുടെ വിളികളും സഹായ തേട്ടങ്ങളും കേട്ട് ഉത്തരം നല്‍കാന്‍ മൊഹിയുധീന്‍ ഷെയ്ഖ്‌ (റ) യ്ക്ക്  കഴിയില്ല, മൊഹിയുധീന്‍ ഷെയ്ഖ്‌ (റ) അദ്ദേഹത്തിന്റെ മുരീദുകളുടെ അവസ്ഥ അറിയും, എല്ലാ സമയത്തും  അവരുടെ ശബ്ദങ്ങള്‍ ഒക്കെ കേള്‍ക്കും എന്നത് ശിര്‍ക്കില്‍ ഉള്ള വിശ്വാസം ആണ്.

 
 

 




عَنْ عَائِشَةَ، قَالَتْ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «لَا يَذْهَبُ اللَّيْلُ وَالنَّهَارُ حَتَّى تُعْبَدَ اللَّاتُ وَالْعُزَّى»
ആയിശ (റ) നിവേദനം: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു : (( ‌ഒരോ രാവും പകലും മുന്നോട്ട് ഗമിക്കും തോറും ലാതയും ഉസ്സയും (വീണ്ടും ) ആരാധിക്കപ്പെടും.



നബി(സ്വ)യും സ്വഹാബികളും വിശ്വസിച്ചിരുന്ന അല്ലാഹുവില്‍ തന്നെയായിരുന്നു ക്വുര്‍ആന്‍ അവതരിച്ചിരുന്ന കാലത്തുള്ള മക്കാ മുശ്രിക്കുകളും വിശ്വസിച്ചിരുന്നത്. അവര്‍ അല്ലാഹുവിനെക്കുറിച്ച് മനസ്സിലാക്കിയതില്‍ അബദ്ധങ്ങളുണ്ടെങ്കിലും നബി(സ്വ) വിളിച്ചിരുന്ന അല്ലാഹുവിനെത്തന്നെയായിരുന്നു ആ മുശ്രിക്കുകള്‍ അല്ലാഹു എന്ന് വിളിച്ചിരുന്നത്. നബി(സ്വ) ദുആ ചെയ്ത അല്ലാഹുവിനോട് തന്നെയായിരുന്നു സ്രഷ്ടാവ് എന്ന നിലക്ക് മുശ്രിക്കുകള്‍ ദുആ ചെയ്തത്. ലോകം സൃഷ്ടിച്ച് സംരക്ഷിച്ച് പരിപാലിക്കുന്നവന്‍ അല്ലാഹുവാണെന്നും മറ്റുള്ള മഹാന്‍മാരെല്ലാം ആരാധിക്കുന്നത് ആ അല്ലാഹുവിനെയാണെന്നും അവരും അംഗീകരിച്ചിരുന്നു. അല്ലാഹുവിന് വേണ്ടി അവര്‍ കഅ്ബയെ ത്വവാഫ് ചെയ്തിരുന്നു. അല്ലാഹുവിന് വേണ്ടി നോമ്പനുഷ്ടിച്ചിരുന്നു. നേര്‍ച്ചയാക്കിയിരുന്നു. എല്ലാ നിലക്കും അല്ലാഹുവിനോട് കിടയൊക്കുന്ന വേറെയൊരു സമശക്തി അല്ലാഹുവിനുണ്ട് എന്ന വശ്വാസം അവര്‍ക്കുണ്ടായത് കൊണ്ടാണ് അവര്‍ മുശ്രിക്കുകളായത് എന്നാണ് അറിയപ്പെട്ടിട്ടില്ല. മഹാന്‍മാരും സ്വാലിഹുകളും വലിയ്യുകളും മുഖര്‍റബുകളും ആയി ആ മുശ്രിക്കുകള്‍ മനസ്സിലാക്കിയ ഉന്നതന്‍മാര്‍ തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുവാനും അല്ലാഹുവില്‍ നിന്ന് കാര്യം നേടിത്തരുവാനും അല്ലാഹു ആ മഹാന്‍മാര്‍ക്ക് നല്‍കിയ കഴിവ് കൊണ്ട് സഹായിക്കാന്‍ വേണ്ടിയുമായിരുന്നു ആ മഹാന്‍മാരോട് അവര്‍ തേടിയിരുന്നത്.......

മക്കാ മുശ്രിക്കുകള്‍ പറഞ്ഞതും ഇത് തന്നെ ആണ്.... 

ഇനി മക്ക മുശ്രിക്കുകള്‍ അവരുടെ തല്ബീയത്തില്‍ എന്തായിരുന്നു പറഞ്ഞത്???? ഇതേ വാക്ക് തന്നെ....

അവര്‍ ഹജ്ജ്‌ ചെയ്യുന്നു അപ്പോള്‍ അവര്‍ ചൊല്ലുന്ന തല്ബിയത്ത് ഒരു ഭാഗം നബി (സ്വ) അംഗീകരിക്കുകയും അവരിലുള്ള ശിര്ക്ക് കലര്ന്ന ഭാഗത്തെ അദ്ദേഹം എതിര്ക്കു കയും ചെയ്യുന്നു :-
روى مسلم بسنده عن ابن عباس رضي الله عنهما قال
"كان المشركون يقولون لبيك لا شريك لك قال فيقول رسول الله صلى الله عليه وسلم ويلكم قد قد فيقولون إلا شريكا هو لك تملكه وما ملك يقولون هذا وهم يطوفون بالبيت."

[صحيح مسلم» كتاب الحج» باب التلبية وصفتها ووقتها]

ഇബ്നു അബ്ബാസ്‌ (റ) നിവേദനം : മുശ്രിക്കുകൾ ഹജ്ജിനായി വന്നാൽ പറയാറുണ്ട് അല്ലാഹുവേ നിനക്ക് ഒരു പങ്കുകാരുമില്ല ""അപ്പോൾ പ്രവാജകൻ പറയും قد قد നിർത്തു നിർത്തു അപ്പോൾ മുശ്രിക്കുകൾ വീണ്ടും പറയും എന്നാൽ ഒരു പങ്കാളിയുണ്ട്. ആ പങ്കാളിയെ ഉടമപെടുത്തുന്നത് നീയാണ്
( സഹിഹ് മുസ്ലിം അദ്യായം ഹജ്ജ് )


യാഥാസ്ഥിതികരുടെ മറ്റൊരു വാദം ഇപ്രകാരമാണ്‌: ``ഞങ്ങള്‍ മരണപ്പെട്ട മഹത്തുക്കളോട്‌ സഹായം തേടുന്നത്‌ അവര്‍ സ്വയം കഴിവുള്ള ഇലാഹുകളാണ്‌ എന്ന്‌ വിശ്വസിച്ചുകൊണ്ടല്ല.''

ഇമാമുകളുടെ അഭിപ്രായം 
ഇമാം റാസി രേഖപ്പെടുത്തുന്നു: 
ഈ വാദപ്രകാരം ലോകത്ത്‌ ഇന്നേവരെ ഒരു ബഹുദൈവവിശ്വാസിയും ഉണ്ടായിരിക്കുന്നതല്ല. കാരണം, ആരാധിക്കുന്ന ഒരാളും ആരാധിക്കപ്പെടുന്നവന്‍ സ്വയം കഴിവുള്ള ദൈവമാണെന്ന്‌ അംഗീകരിച്ചുകൊടുത്തിട്ടില്ല. മക്കയിലെ മുശ്‌രിക്കുകള്‍ അവരുടെ ആരാധ്യന്മാരെ സ്വയംകഴിവുള്ള സാക്ഷാല്‍ ദൈവത്തിങ്കലേക്കുള്ള ശുപാര്‍ശകരായിട്ടാണ്‌ അംഗീകരിച്ചിരുന്നതെന്ന്‌ സൂറത്ത്‌ യൂനുസ്‌ 18-ാം വചനത്തിലും അല്ലാഹുവിങ്കലേക്ക്‌ കൂടുതല്‍ അടുപ്പിക്കുന്ന മധ്യവര്‍ത്തികളായിട്ടുമാണ്‌ അംഗീകരിച്ചിരുന്നതെന്ന്‌ സൂറത്ത്‌ സുമര്‍ 3-ാം വചനത്തിലും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്‌. സൂറതുന്നഹ്‌ലിലെ 123-ാം വചനം വിശദീകരിച്ചുകൊണ്ട്‌ ഇമാം റാസി രേഖപ്പെടുത്തുന്നു: ``മലക്കുകളെ ആരാധിച്ചിരുന്നവര്‍ മലക്കുകള്‍ സ്വയം കഴിവുള്ള ദൈവങ്ങളാണെന്ന്‌ അംഗീകരിച്ചിരുന്നില്ല.'' (തഫ്‌സീറുല്‍ കബീര്‍, അന്നഹ്‌ല്‍ 123)

_________________________________
ഇബ്ന്‍ റജബ് ഇബ്ന്‍ ഹംബലി  (റ) തന്റെ  "ജാമിഉല്‍ ഉലൂം വല്‍ ഹികാം" എന്നാ ഗ്രന്ഥത്തില്‍ പറയുന്നു :

إذا سألت فاسأل الله، وإذا استعنت، فاستعن بالله)) هذا مُنْتَزَعٌ من قوله تعالى: {إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ} (2) ، فإنَّ السؤال لله هو دعاؤُه والرغبةُ إليه، والدُّعاء هو العبادة،
الكتاب: جامع العلوم والحكم (2/567)
ابن رجب الحنبلي ( 736 - 795هـ، 1336 - 1393م).
 ___________________________________

" സഹായതേട്ടം അല്ലാഹുവിനോട് മാത്രം "
ഇമാം നവവി (റ)

പ്രശസ്ഥ ശാഫി പണ്ഡിതനായ ഇമാം നവവി (റ ) അദ്ദേഹത്തിന്റെ നാല്പത് ഹദീസുകള്‍ എന്ന ഗ്രന്ഥത്തില്‍ കൊടുത്ത ഒരു ഹദീസ് കാണുക 

عن أبي العباس عبد الله بن عباس رضي الله عنهما قال: كنت خلف النبي (صلى الله عليه وسلم) يوماً، فقال لي: "يا غلام إني أعلّمك كلمات: احفظ الله يحفظك، احفـظ الله تجده تجاهك، إذا سألت فاسأل الله، وإذا استعنت فاستعن بالله، واعلم أن الأمة لو اجتمعت على أن ينفعوك بشيء لـم ينفعـوك إلا بشيء قـد كتبـه الله لك، وإن اجتمعوا على أن يضرّوك بشيء لم يضرّوك إلا بشيء قد كتبه الله عليك، رفعت الأقلام وجفّت الصحف
(رواه الترمذي وقال: حسن صحيح)

(   شرح أحاديث الأربعين النووية - حديث رقم 19  )


“ ഇബ്‌നു അബ്ബാസ്(റ) നിവേദനം: നബി(സ)യുടെ പിറകില്‍ ഞാന്‍ വാഹനപ്പുറത്തിരുന്ന് സഞ്ചരിക്കുമ്പോള്‍ അവിടുന്ന് പറയുകയുണ്ടായി: കുട്ടീ, ഞാന്‍ നിനക്ക് ചില വാചകങ്ങള്‍ പഠിപ്പിച്ച് തരാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാല്‍ അല്ലാഹു നിന്നെയും സൂക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാല്‍ നിനക്കവനെ നിന്റെ മുമ്പില്‍ കണ്ടെത്താം. നീ വല്ലതും ചോദിക്കുന്നുവെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുന്നുവെങ്കില്‍ അല്ലാഹുവോട് സഹായം തേടുക. നിനക്കൊരു സഹായം ചെയ്യണമെന്ന് വിചാരിച്ച് ആളുകള്‍ മുഴുവന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു രേഖപ്പെടുത്തിയതല്ലാതെ നിനക്ക് അവര്‍ സഹായിക്കില്ല. നിനക്കൊരു ദ്രോഹം ചെയ്യണമെന്ന് വിചാരിച്ച് അവര്‍ മുഴുവന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു രേഖപ്പെടുത്തിയതല്ലാതെ നിന്നെ അവര്‍ ഉപദ്രവിക്കുകയില്ല. പേനകള്‍ ഉയര്‍ത്തപ്പെടുകയും ഏടുകളിലെ മഷി ഉണങ്ങുകയും ചെയ്തിരിക്കുന്നു.” 

( ഇമാം നവവി (റ ) യുടെ  നാല്പത് ഹദീസുകള് 

എന്ന ഗ്രന്ഥത്തിലെ 1 9 മത്തെ ഹദീസ് )
 _____________________________

 ثم إن كانت الحاجة التي يسألها لم تجر العادة بجريانها على أيدي خلقه كطلب الهداية والعلم والفهم في القرآن والسنة وشفاء المرض وحصول العافية من بلاء الدنيا وعذاب ألآخرة، سأل ربه ذلك، وإن كانت الحاجة التي يسألها جرت العادة أن الله سبحانه وتعالى يجريها على أيدي خلقة ،كالحاجات المتعلقة بأصحاب الحرف والصنائع وولاة الأمور، سأل الله تعالى أن يعطف عليه قلوبهم فيقول:اللهم أحنن علينا قلوب عبادك وإمائك وما أشبة ذلك.ولا يدعوا الله تعالى باستغنائه عن الخلق لأنه ( صلى الله عليه وسلم ) سمع علياً يقول : (اللهم أغننا عن خلقك ) فقال: (لا تقل هذا فإن الخلق يحتاج بعضهم إلى بعض ولكن قل (اللهم اغننا عن شرار خلقك ) وأما سؤال الخلق والاعتماد عليهم فمذموم .))
 شرح الأربعين النووية للنووي الحديث(19) .

"നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക"  എന്ന നബി വചനം സൂചിപ്പിക്കുന്നത് ,ഒരു അടിമക്കും തന്റെ മനസ്സിനെ അല്ലാഹു അല്ലാത്തവരോട് ബന്ധിപ്പിച്ചു കൂടാ എന്നാണ് ..എന്ന് മാത്രമല്ല .തന്റെ എല്ലാ കാര്യത്തിലും അവൻ അല്ലാഹുവിനെ അവലംബിക്കണം എന്നാണു ..(പിന്നീട്)അവൻ ചോദിക്കുന്ന ആവശ്യം സാധാരണയായി സൃഷ്ടികളുടെ കൈകളിലൂടെ നെരിട്ട് നടക്കുന്നവയല്ലെങ്കിൽ അത് അല്ലാഹുവിനോട് തന്നെ ചോദിക്കണം .സന്മാര്ഗ്ഗ ലബ്ദി ,വിജ്ഞാനം ലഭിക്കുക,ഖുറാനിലും സുന്നത്തിലും അറിവ് ലഭിക്കുക ,രോഗ ശമനം   ആരോഗ്യം എന്നിവ ലഭിക്കുക ,ഭൌതിക പരീക്ഷണങ്ങളിൽ നിന്ന് സൌഖ്യം ലഭിക്കുക ,പരലോക ശിക്ഷയിൽ നിന്ന് മോക്ഷം ലഭിക്കുക ആദിയായവ ഉദാഹരണങ്ങളാണ് .
    ഇനി അവന്റെ ആവശ്യം സാധാരണ സൃഷ്ടികളുടെ കൈകളിലൂടെ നടക്കുന്നവയാണെങ്കിൽ ;ഉദാഹരണം ;തൊഴിലുടമകൾ ,നിർമ്മാണ ശാലകളുടെ ഉടമസ്ഥർ ,ഭരണാധികാരികൾ  എന്നിവരുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കിൽ  അവരുടെ മനസ്സുകളെ  അവന്റെ (ചോദിക്കുന്നവരുടെ മേൽ അനുകമ്പ ഉണ്ടാക്കാൻ വേണ്ടി അല്ലാഹുവിനോട് പ്രാർതിക്കണം      (شرح اربعين  പേജ് 53  ഇമാം നവവി (റ) 
ഇനി ഇമാം നവവി 40 ഹദീസുകള്‍ക്ക് ശറഹ് എഴുതിയിട്ടില്ല എന്നൊരു നുണ മുസ്ലിയാക്കന്മ്മാര്‍ തട്ടി വിടാറുണ്ട് അതിനു ഖന്ധനം ഇവര്‍ അങ്ങീകരിക്കുന്ന ഇമാം സുയൂത്തിയെ പോലെയുള്ളവര്‍ രേഖപ്പെടുത്തിയതായും കാണാം...
ഈ കിതാബിന്റെ കയ്യെഴുത്ത് പ്രതി

ശൈഖ് ഹസന് സഖാഫ് അദ്ധേഹത്തിന്റെ ഇസ്തിഗാസ എന്ന കിതാബില്‍ ഇമാം നവവിയുടെ കിതാബിനെ പറ്റി പരാമര്‍ശിച്ചിട്ടുണ്ട്....

  __________________________________
മുകളില്‍ പറഞ്ഞ അതെ തത്വങ്ങള്‍ തന്നെ മനുഷ്യനു ചെയ്യാന്‍ പറ്റുന്ന പരമാവതി കാര്യങ്ങള്‍ അവന്‍ ചെയ്തെ പറ്റു. സാധിക്കാത്തതിനു റബ്ബിന്റെ  വാതിലില്‍ മുട്ടുക എന്ന് കണ്ണിയത്തെ സ്മരണികയില്‍ എഴുതിയത് കാണുക.


____________________________

 ثم قوله: (إِيَّاكَ نَعْبُدُ) يتوجه وجهين:
أحدهما: إلى التوحيد، وكذا رُوِيَ عن ابن عَبَّاسٍ - رضي اللَّه عنهما - أنه قال: " كُلُّ عبادةٍ في القرآنِ فهو توحيد ".
والوجه الآخر: أن يكون على كل طاعة أن يعبد اللَّه بها، وأصلها يرجع إلى واحد؛ لما على العبد أن يوحد اللَّه - تعالى - في كل عبادة لا يُشرك فيها أحدًا، بل يخلصها فيكون موحدًا لله تعالى بالعبادة والدِّين جميعًا.
وعلى ذلك قطعُ الطمع، والخوف، والحوائج كلها عن الخلقِ.
وتوجيهُ ذلك إلى اللَّه تعالى بقوله: (أَنْتُمُ الْفُقَرَاءُ إِلَى اللَّهِ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ) وعلى ذلك المؤمن لا يطمعُ في الحقيقة بأحدٍ غير اللَّه، ولا يرفع إليه الحوائج، ولَا يخاف إلا من الوجه الذي يخشى أن اللَّه جعله سببًا لوصول بلاءٍ من بلاياه إليه على يديه؛ فعلى ذلك يخافُه، أو يرجو أن يكون اللَّه تعالى جعلَ سببَ ما دفعه إليه على يديه، فبذلك يرجو ويطمع، فيكون ذلك من الضالين، فيكون في ذلك التعوُّذُ من جميع أنواع الذنوب، والاستهداءُ إلى كل أنواع البر.
 الكتاب: تفسير الماتريدي (1/363)
المَاتُرِيدي ( 000 - 333 هـ = 000 - 944 م)
ഇതിനെ രണ്ടായിവിശദീകരിക്കാം, 
അവയില്‍ ഒന്ന്: തൗഹീദിലേക്കാണ് ഇത് മടങ്ങുന്നത് , 
ഇബ്ന്‍ അബ്ബാസ്(റ) നിന്നും ഉദ്ധരിക്കപ്പെട്ടു : ഖുർആനിലെ എല്ലാ ആരാധനകളും ഏകദൈവ വിശ്വാസമാണ്.
രണ്ടാമത്തേത് : അല്ലാഹുവിനു ഇബാദത്തായി പറഞ്ഞതിലോക്കെ ഇതിനെ സമര്‍പ്പിക്കാം. അതിന്റെ അടിസ്ഥാനം ഒന്നാണ് , അല്ലാഹുവില്‍ യാതൊന്നിനെയും പങ്ക് ചേര്‍ക്കാതെ ഏകാനാക്കുക എന്നത് അടിമയുടെ ബാധ്യതയാണ് -അത് അല്ലാഹുവിനു മാത്രമാക്കണം അങ്ങനെ ആവുമ്പോഴാണ് മുവഹിദ് ആവുന്നത് (തൗഹീദ് ഉള്ളവനായി മാറുന്നത്).
ഇതു പ്രകാരം എല്ലാ പ്രതീക്ഷയും, ഭയവും, എല്ലാ ആവശ്യങ്ങളും സൃഷ്ട്ടികളില്‍ നിന്നും ഒഴിവാകുകയും അല്ലാഹുവിലേക്ക് മാത്രം തിരിക്കുകയുമാണ് വേണ്ടത്. 
(ശേഷം ആയത്ത് കൊടുത്തുകൊണ്ട്)
(أَنْتُمُ الْفُقَرَاءُ إِلَى اللَّهِ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ)
 മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു.
 വാസ്തവത്തിൽ  അത്തരമൊരു വിശ്വാസി അള്ളാഹു അല്ലാതെ ആരെയും പ്രതീക്ഷിക്കുകയില്ല. അവൻ ആവശ്യങ്ങൾ ഉന്നയിക്കുന്നില്ല, അവന്‍ ഭയപ്പെടുകയുമില്ല
____________________________

ഇനി അല്ലാഹുവിനോട് ചോദിക്കുന്ന എന്തും പടപ്പിനോട് ചോദിക്കാമോ....??? പറ്റില്ല എന്ന് ഇവര്‍ തന്നെ കൊണ്ട് നടക്കുന്ന സുബുക്കി......
 فكما أنّا لا نسأل الله تعالى إلاّ ما هو في ممكن القدرة الإلهيّة كذلك لا نسأل النبيّ(صلى الله عليه وآله وسلم) إلاّ ما يمكن أن يجيب إليه)
الكتاب: شفاء السقام في زيارة خير الأنام(132)
السبكي، تقي الدين (683 - 756هـ، 1284- 1355م).

സര്‍വ്വശക്തനായഅല്ലാഹുവിന്റെ കഴിവില്‍പെട്ടതോഴികെ നാം അല്ലഹുവിനോടല്ലാതെ ചോദിക്കുകയില്ല അതുപോലെ ഞങ്ങൾ പ്രവാചകനോട് ചോദിക്കുന്നില്ല  ഉത്തരം നൽകാൻ കഴിയുന്നത് ഒഴികെ.
 
അപ്പോള്‍ ഇതില്‍വ്യക്തമായിപഠിപ്പിക്കുകയാണ് അല്ലാഹുവിനോട് ചോദിക്കുന്നത് ശ്രിഷ്ട്ടിയോടു ചോദിക്കുന്നത് ഒരുപോലെ ഉള്ളവിഷയങ്ങള്‍ അല്ല എന്ന്....
____________________________

എന്താണ്അല്ലാഹുവിനോട് ചോധിക്കപ്പെടെണ്ടത് എന്ന് വ്യക്തമായി പ്രതിപാദിക്കുന്നത് കാണുക....ഹിജ്ര 700കളില്‍ ജീവിച്ച ഇമാം തൂഫി(റ):

ونحن إنما نمنع من الاستغاثة بالمخلوق فيما يختص بالله-عز وجل-كالرحمة والمغفرة والرزق والحياة، ونحو ذلك: فلا يقال: يا محمد، اغفر لي أو ارحمني أو ارزقني أو أجبني أو أعطني مالا وولدا؛ لأن ذلك شرك بإجماع.
الكتاب: الإشارات الإلهية إلي المباحث الأصولية
 
أن المخلوق على الإطلاق لا يطلب منه ولا ينسب إليه فعل ما اختصت القدرة الإلهية به

الصَّرْصَري (657 - 716 هـ = 1259 - 1316 م)

 ഞങ്ങള്‍ ശ്രിഷിട്ടികളെ കൊണ്ടോള്ള ഇസ്തിഗസയില്‍ നിന്ന്‌ തടയുന്ന ഒന്ന് അല്ലാഹുവിന് പ്രത്യേകമായ കാര്യങ്ങളില്‍ പെട്ടവയാണ്  - കാരുണ്യം, പാപമോചനം, ഉപജീവനമാർഗവും (മഴ അതുപോലെ മഴ കാരണം സസ്യങ്ങള്‍ മുളക്കുക അതില്‍ ദാന്യങ്ങള്‍ ഉണ്ടാവുക), ജീവന്‍ നല്‍ക്കുക ഇതുപോലെയുള്ളത് ശ്രിഷ്ട്ടികളോട് ചോദിക്കുന്നത് നാം തടയുന്നു. പറയപ്പെടരുത്: ഓ മുഹമ്മദേ, എനിക്ക് പൊറുത്ത് തരണേ അല്ലെങ്കിൽ എന്നോട് കരുണ കാണിക്കണമേ അല്ലെങ്കിൽ എനിക്ക് റിസ്ഖ് തരണേ അല്ലെങ്കിൽ എനിക്ക് ഉത്തരം നൽകണേ അല്ലെങ്കിൽ ധനവും സന്താനവും നല്‍കണേ കാരണം അത് ശിര്‍ക്ക് എന്നത് ഏകകണ്ഠമാണ്. 

വീണ്ടും താഴെ അദ്ദേഹം വിവരിക്കുന്നു.:

أن المخلوق على الإطلاق لا يطلب منه ولا ينسب إليه فعل ما اختصت القدرة الإلهية به 
 ഒരു ശ്രിഷ്ട്ടി തീര്‍ച്ചയായുംആവശ്യപ്പെട്ടുകൂടാ അവനിലേക്ക് ചേര്‍ക്കപ്പെട്ടുകൂടാ അല്ലാഹുവിനു മാത്രം സാധ്യമായ കാര്യങ്ങള്‍

എന്താണ് സമസ്തക്കാരെ ഈ അല്ലാഹുവിനു മാത്രം സാധ്യമായ കാര്യങ്ങള്‍....??

നിങ്ങളുടെ പിഴച്ച വിശ്വാസപ്രകാരം ആല്ലാഹുവിനു മാത്രം പറ്റുന്ന ഒരു കാര്യം എന്നുണ്ടോ???
അള്ളാഹു കൊടുത്ത കഴിവ് എന്ന് വിശ്വാസം ഉണ്ടായാല്‍ എല്ലാം ശ്രിഷ്ട്ടിക്കും വക വെച്ചുകൊടുക്കം എന്നല്ലേ.....???

 
അള്ളാഹു നല്‍കിയ കഴിവ് എന്ന വിശ്വാസം കൊണ്ട് പടപ്പിനോട് എന്തും ചോദിക്കാം എന്ന് പാടി നടക്കുന്നശിര്‍ക്കിന്റെ വക്താക്കളായവര്‍ ആളുകള്‍ ശരിക്കും മനസ്സിലാക്കുക......
 ____________________________
 
ഹക്ക്, ജാഹ്, ബര്‍ക്കത്ത് എന്നിവ കൊണ്ടുള്ള ഇട തേട്ടം.

أبو حنيفة : ( يكره أن يقول الداعي : أسألك بحق فلان أو بحق أنبيائك ورسلك وبحق البيت الحرام والمشعر الحرام ) [ شرح العقيدة الطحاوية 234، واتحاف السادة المتقين 2/285 ، وشرح الفقه الأكبر للقاري 189 ] .
ഇമാം അബു ഹനീഫ (റ) പറയുന്നു "നബി മാരുടെയും റസൂലുകളുടെയും ഹക്ക് കൊണ്ട് ഞാൻ ഞാൻ ചോദിക്കുന്നു എന്നോ, ഇന്ന വ്യക്തിയുടെ ഹക്ക് കൊണ്ടോ ബൈത്തുൽ ഹരമിന്റെയൊ, മഷ്'അറുൽഹരമിന്റെയൊ ഹക്ക് കൊണ്ട് ഞാൻ ചോദിക്കുന്നു എന്നോ ഒരാള് പ്രാര്തിക്കുന്നത് വെരുക്കപെട്ടിരിക്കുന്നു" ....
(ശരഹുൽ അക്കീദതഹാവിയ്യ,234 /ഇത്ഹാഫുൽ സാദത്തിൽ മുതക്കീൻ 2/2,85/ മുല്ലാ അലിയ്യുൽ ഖാരിയുടെ ശരഹുൽ ഫിക്കിഹിൽ അക്ബർ 189) 
 
ശരഹുൽ അക്കീദ തഹാവിയ്യ(شرح العقيدة الطحاوية)

കൊടുത്ത കഴിവിൽ നിന്നു ചോദിക്കൽ
(2566)ـ حدَّثنا أَحْمَدُ بنُ محمدِ بنِ مُوسَى ، أخبرنا عَبْدُ الله بنُ المُبَارَكِ ، أخبرنا لَيْثُ بنُ سَعْدٍ وَابْنُ لَهِيعَةَ عن قَيْس بنِ الْحَجَاجِ ، قالَ حدثنا عَبْدُ الله بنُ عَبْدِ الرَّحْمنِ ، أخبرنا أبُو الْوَلِيدِ ، أخبرنا لَيْثُ بنُ سَعْدٍ حدثني قَيْسُ بنُ الْحَجَّاجِ ، المَعْنَى وَاحِدٌ ، عن حَنَشٍ الصَّنْعَانِيِّ عن ابنِ عَبَّاسٍ ، قال: «كُنْتُ خَلْفَ النبيِّ يَوْماً، فَقَالَ: يَا غُلاَمُ، إِنِّي أُعَلِّمُكَ كِلمَاتٍ: إِحْفَظِ الله يَحْفَظْكَ، إِحْفَظِ الله تجِدْهُ تجَاهَكَ، إِذَا سَأَلْتَ فَاسْأَلِ الله، وَإِذَا اسْتَعَنْتَ فَاسْتَعِنْ بالله، وَاعْلَمْ أَنَّ الأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ الله لَكَ، وَإنِ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ الله عَلَيْكَ، رُفِعَتِ الأَفْلاَمُ وَجَفَّتِ الصُّحُف . قال: هذا حديثٌ حسنٌ صحيحٌ. رواه الترمذى
ഉപര്യുക്ത ഹദീസിൽ അടിവരയിട്ട ഭാഗം ശ്രദ്ധിക്കുക; പ്രാർത്ഥനയും സഹായാഭ്യർത്ഥനയും ആരോടാണ് നടത്തേന്ടതെന്നു നബി (സ) ഇബ്നു അബ്ബാസ്‌ (റ) നെ പഠിപ്പിക്കുകയാണ്. ഇവിടെ "നീ ചോദിക്കുന്നുവെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക, നീ സഹായം തേടുന്നുവെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക" എന്നാണ് നബി (സ) ഇബ്നു അബ്ബാസ്‌ (റ) നെ പഠിപ്പിക്കുന്നത്‌. നബി (സ) ക്ക് അല്ലാഹു കൊടുത്ത കഴിവുകളെ പറ്റി നന്നായറിയാവുന്ന ഇബ്നു അബ്ബാസ്‌ (റ) 'താങ്കൾക്കു അല്ലാഹു തന്ന കഴിവിൽ നിന്നാണ് ഞാൻ ചോദിക്കുന്നതെന്ന്' തിരിച്ചു പറയുകയോ അപ്രകാരം നബിയോട് പ്രാർത്ഥിക്കുകയോ സഹായാഭ്യർത്ഥന നടത്തുകയോ ചെയ്തിട്ടില്ല. "നീ ചോദിക്കുന്നുവെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക, നീ സഹായം തേടുന്നുവെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക" എന്ന് നബി (സ) പറഞ്ഞപ്പോൾ 'വൈദ്യരുടെ അടുത്ത് പോയി മരുന്നിനു എങ്ങിനെ പറയും, കടയിൽ പോയി സാധനങ്ങൾക്ക് എങ്ങിനെ ചോദിക്കും, പാമ്പിനെ കൊല്ലാൻ എങ്ങിനെ മറ്റുള്ളവരെ സഹായത്തിനു വിളിക്കും ' തുടങ്ങി ഫൈസി-അഹ്സനി-സഖാഫി കൂട്ടങ്ങൾ ഇന്ന് ഉന്നയിക്കുന്ന അന്ധവും ബാലിശവുമായ വാദഗതികൾ ഉന്നയിക്കുകയോ അല്ലാഹു കൊടുത്ത കഴിവിൽ നിന്നു ആരോടെങ്കിലും തേടുകയോ സഹായാഭ്യർത്ഥന നടത്തുകയോ ചെയ്തിട്ടില്ല. ഇത്തരം ബാലിശവും അന്ധവുമായ വാദങ്ങൾ ഖുറാഫികൾ തങ്ങളുടെ കാര്യലാഭത്തിന്‌ വേണ്ടി പറഞ്ഞുകൊണ്ടിരിക്കുന്നു എന്നതല്ലാതെ ഖണ്ഡിതമായ യാതൊരു തെളിവും ഇവ്വിഷയകമായി കൊണ്ടുവരാൻ ഇന്നേവരെ ഈ ഫൈസി-അഹ്സനി-സഖാഫി കൂട്ടങ്ങൾക്ക്
സാധിച്ചിട്ടില്ല, ലോകാവസാനം വരെ സാധിക്കുകയുമില്ല.
 ___________________________________
 
ഇമാം റാസി(റ) അദ്ദേഹത്തിന്റെ തഫ്സീറില്‍......
ഈസാ നബിയുടെ മുഹ്ജിസത്തിനെ കുറിച്ച്....
ورُوِيَ أنَّهُ  رُبَّما اجْتَمَعَ عَلَيْهِ خَمْسُونَ ألْفًا مِنَ المَرْضى مَن أطاقَ مِنهُمْ أتاهُ، ومَن لَمْ يُطِقْ أتاهُ عِيسى ، وما كانَتْ مُداواتُهُ إلّا بِالدُّعاءِ وحْدَهُ،

المَسْألَةُ الثّانِيَةُ: قالَ بَعْضُ المُتَكَلِّمِينَ: الآيَةُ تَدُلُّ عَلى أنَّ الرُّوحَ جِسْمٌ رَقِيقٌ كالرِّيحِ، ولِذَلِكَ وصَفَها بِالفَتْحِ، ثُمَّ هاهُنا بَحْثٌ، وهُوَ أنَّهُ هَلْ يَجُوزُ أنْ يُقالَ: إنَّهُ تَعالى أوْدَعَ فِي نَفْسِ عِيسى عَلَيْهِ السَّلامُ خاصِّيَّةً، بِحَيْثُ مَتى نَفَخَ فِي شَيْءٍ كانَ نَفْخُهُ فِيهِ مُوجِبًا لِصَيْرُورَةِ ذَلِكَ الشَّيْءِ حَيًّا، أوْ يُقالُ: لَيْسَ الأمْرُ كَذَلِكَ بَلِ اللَّهُ تَعالى كانَ يَخْلُقُ الحَياةَ فِي ذَلِكَ الجِسْمِ بِقُدْرَتِهِ عِنْدَ نَفْخَةِ عِيسى عَلَيْهِ السَّلامُ فِيهِ عَلى سَبِيلِ إظْهارِ المُعْجِزاتِ، وهَذا الثّانِي هُوَ الحَقُّ لِقَوْلِهِ تَعالى: الَّذِي خَلَقَ المَوْتَ والحَياةَ [المُلْكِ ٢] وحُكِيَ عَنْ إبْراهِيمَ أنَّهُ قالَ فِي مُناظَرَتِهِ مَعَ المَلِكِ رَبِّيَ الَّذِي يُحْيِي ويُمِيتُ [البَقَرَةِ ٢٥٨] فَلَوْ حَصَلَ لِغَيْرِهِ، هَذِهِ الصِّفَةُ لَبَطَلَ ذَلِكَ الِاسْتِدْلالُ.

تفسير الرازي = مفاتيح الغيب أو التفسير الكبير ٨/‏٢٢٨ — الرازي، فخر الدين (ت ٦٠٦) 
 
 ___________________________________
 

ഹിന്ദുക്കളുടെ പ്രമാണവും പറയുന്നു ഇതേ വാദം....

ശ്രീമദ് ഭഗവദ്ഗീത
അദ്ധ്യായം 7 - ജ്ഞാനവിജ്ഞാനയോഗഃ - ശ്ലോകം 22
"സ തയാ ശ്രദ്ധയാ യുക്തസ്തസ്യാരാധനമീഹതേ
ലഭതേ ച തതഃ കാമാന്മയൈവ വിഹിതാന്‍ ഹി താന്‍"


 
"ഏതു ദേവതയെ ഉപാസിക്കുന്നവും ശ്രദ്ധ മാത്രമല്ല, അഭിഷ്ട സിദ്ധിയും പരമാത്മാവില്‍ നിന്നു തന്നെയാണ് ഉണ്ടാകുന്നതെന്ന് വ്യക്തമാക്കിയിരിക്കുന്നു."


 
ഏതു ദേവതയ്ക്ക് എന്തു ചെയ്യാനുള്ള സ്വാതന്ത്ര്യം ആണ് ഇവിടെയുള്ളത്. 
"ഏതു ദേവദാ സങ്കല്പത്തിലൂടെ ചെയ്യപ്പെടുന്ന ആരാധനവും സർവ്വശക്തനായ ഈശ്വരങ്കൽ ആണ് എത്തി ചേരുന്നത്."

ഇനി അവരുടെ പത്രമായ ജന്മഭൂമിയില്‍ അവര്‍ എന്താണ് എഴുതുന്നത്‌ എന്ന് കൂടി പരിശോധിക്കാം....
Source (http://www.janmabhumidaily.com/news263263)

"വിഗ്രഹം ഈശ്വരനല്ലെന്നും അതു സര്‍വവ്യാപിയല്ലെന്നും നിങ്ങളെപ്പോലെത്തന്നെ ഹിന്ദുവിനും അറിയാം. ആകട്ടെ, ലോകത്തില്‍ ഒട്ടുമിക്കവര്‍ക്കും സര്‍വവ്യാപി എന്നുവെച്ചാല്‍ എത്രയ്ക്കര്‍ത്ഥബോധമുണ്ടാകും. അതു വെറുമൊരു വാക്ക്, ഒരടയാളം മാത്രം."
_____________________________________________________________________

ഹിന്ദുധര്‍മ്മ പരിചയം എന്ന പുസ്തകത്തില്‍ പറയുന്നത് കൂടി ശ്രദ്ധിക്കുക.

 

 
ഇനി കേരളത്തിലെ സുന്നിഎന്ന നാമത്തില്‍ ഷിയാ വിശ്വാസവും പേറി നടക്കുന്നവര്‍ കൊണ്ട് വരുന്ന പ്രധാന ആശയം എവിടെ നിന്ന് വന്നു എന്നുകൂടി കാണുക...

റബ്ബ് ആണ് അല്ലെങ്കിൽ സ്വന്തമായി കഴിവ് ഉണ്ട് എന്ന് കരുതി അള്ളാഹു അല്ലാത്ത നബിയോ, ഇമാമോ, മറ്റുള്ളവരോടോ ഒരാൾ സഹായ തേട്ടം നടത്തിയാൽ ഖുർആനും ബുദ്ധിയും ഇത് തെളിവ് നൽകുന്നു അത് ശിർക്ക് ആണെന്ന്. ഇങ്ങനെയുള്ള പരിഗണ ഇല്ലെങ്കിൽ അത് ശിർക്ക് ആവുകയില്ല. 
(ആയത്തുള്ളാ ഖുമൈനി)