ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Tuesday, 26 April 2016

മുഹിയുദ്ധീന്‍ ഷെയ്ഖിനെ വിളിക്കുന്നവര്‍ക്ക് അദ്ദേഹം എന്ത് പറഞ്ഞു എന്നറിയില്ല.....

മുഹിയുദ്ധീന്‍ ഷെയ്ഖിന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ കിതാബുകളില്‍ നിന്നും....
മുഹുയുദ്ധീന്‍ ഷെയ്ഖ്‌ :
ഇന്ന് ലോകത്തില്‍ ആളുകള്‍ വിളിച്ചു തേടുന്ന മഹാന്മാരില്‍ പെട്ട ഒരാളാണ് ഷെയ്ഖ് മുഹുയുദ്ധീന്‍ ജീലാനി റഹിമഹുല്ലാഹ് .
എന്നാല്‍ അദേഹത്തിന്‍റെ ഗ്രന്ഥങ്ങളില്‍ എവിടെയും അദ്ദേഹത്തെ വിളിച്ചു തേടാനോ എനിക്ക് ഇന്നിന്ന കഴിവുകളുണ്ടെന്നോ അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല..

എന്നാല്‍ അല്ലാഹു അല്ലാത്തവരോടുള്ള സഹായതേട്ടം ( ഇസ്തിഗാസ ) അത് ശിര്‍ക്കാണെന്ന് പഠിപ്പിക്കുകയും അല്ലാഹുവിനോട് മാത്രമേ ഇസ്തിഗാസ ചെയ്യാവൂ എന്ന് പഠിപ്പിക്കുകയും അതനസുരിച്ച് ജീവിക്കുകയും ചെയ്ത മഹാ പണ്ഡിതനാണ് അദ്ദേഹം .
അദ്ദേഹത്തിന്‍റെ ഗ്രന്ഥമായ "ഫുതൂഹുല്‍ ഗൈബില്‍" അതുപോലെ "ഫത്ഹു റബ്ബാനി"
അദ്ദേഹം പറയുന്നു എന്ന് നമുക്ക് പരിശോധിക്കാം..
 _______________________________
 فلا تشكون في حالة البلية إلى أحد من خلق الله، ولا تظهرن الضجر لأحد ولا تتهمن ربك في باطنك. ولا تشكن في حكمته واختر الأصلح لك في دنياك، وآخرتك، فلا تذهبن بهمتك إلى أحد من خلقه في معافاتك فذاك إشراك منك به عز وجل، لا يملك معه عز وجل في ملكه أحد شيئاً لا ضار ولا نافع ولا دافع، ولا جالب ولا مسقم، ولا مبلي، ولا معاف ولا مبرئ غيره عز وجل، فلا تشتغل بالخلق لا في الظاهر ولا في الباطن، فإنهم لن يغنوا عنك من الله شيئاً، بل ألزم الصبر والرضا والموافقة والفناء في فعله عز وجل، فإن حرمت ذلك كله فعليك بالاستغاثة إليه عز وجل

അര്‍ത്ഥം :- “വിപല്‍ഘട്ടങ്ങളില്‍ അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ആരോടും നീ ആവലാതിപ്പെടരുത്. നിന്‍റെ അസ്വസ്ഥത നീ ആരുടെ മുന്നിലും വെളിവാക്കുകയോ, നിന്‍റെയുള്ളില്‍ നിന്‍റെ രക്ഷിതാവിനെ നീ തെറ്റിദ്ധരിക്കുകയോ, ചെയ്യരുത്. അല്ലാഹുവിന്‍റെ ഹിക്മത്തിനെ പറ്റി നീ ആവലാതിപ്പെടരുത്. നിന്‍റെ ദുനിയാവിലെക്കും ആഖിറത്തിലെക്കും ഏറ്റവും നല്ലതായി തോന്നുന്നതിനെ നീ തിരഞ്ഞെടുക്കുക. നിന്‍റെ സൗഖ്യത്തിന്റെ കാര്യത്തില്‍ അവന്‍റെ സൃഷ്ടികളില്‍പെട്ട ഒരുത്തനിലേക്കും നിന്‍റെ തീരുമാനം പോകരുത്. അത് നിന്നില്‍ നിന്നുള്ള ശിര്‍ക്കാണ്. അല്ലാഹുവിന്‍റെ അധികാരത്തില്‍ ആരും ഒന്നും തന്നെ അധീനമാക്കുന്നില്ല. അവനല്ലാതെ ഉപകാരം, ഉപദ്രവം, വിപത്തിനെ നീക്കല്‍, കൊണ്ടുവരല്‍, രോഗം നല്‍കല്‍, സുഖപ്പെടുത്തല്‍, എന്നിവ ചെയ്യാന്‍ ആര്‍ക്കും തന്നെ സാധ്യമല്ല. അതിനാല്‍ സൃഷ്ടികളുമായി ബാഹ്യമായോ, ആന്തരികമായോ, നീ വ്യാപ്രൃതനാകരുത്. അല്ലാഹുവില്‍ നിന്നും, അവര്‍ നിനക്ക് ഒന്നിനും ഉപകരിക്കുകയില്ല. അതിനാല്‍ അല്ലാഹുവിന്റെ പ്രവര്‍ത്തിയില്‍ നിന്നുള്ള ക്ഷമയെയും, ത്രിപ്തിയെയും, ഋജുവായതിനെയും, നാശത്തെയും നീ കൈകൊള്ളുക. അപ്പോള്‍ തീര്‍ച്ചയായും സൃഷ്ടികളുമായി വ്യാപ്രൃതമാകുന്ന അത്തരം എല്ലാ കാര്യങ്ങളെയും നീ നിഷിദ്ധമാക്കുക . നീ അല്ലാഹുവിനോട് മാത്രം ഇസ്തിഗാസ ചെയ്യക
( ഫുതുഹുല്‍ ഗൈബ് : അദ്ധ്യായം : 59 )

 _______________________________
قد احتال عليك الشيطان و زين لك الكذب و الأعمال القبيحة ، تكذب حتى فى صلاتك ، لأنك تقول الله أكبر و تكذب ، لأن فى قلبك الها غيره ، كل ما تعتمد عليه فهو الهك ، كل شئ تخاف منه و ترجوه فهو الهك ، قلبك لا يوافق لسانك ، فعلك لا يوافق قولك ، قل الله أكبر ألف مره بقلبك و مره بلسانك ، ما تستحى أن تقول لا اله إلا الله و لك ألف معبود غيره ؟ تب إلى الله عز و جل من جميع ما أنت فيه


അര്‍ത്ഥം :- “പിശാചു നിനെക്കെതിരില്‍ കുതന്ത്രം പ്രവര്‍ത്തിച്ചിരിക്കുന്നു. കളവു പറയലും തര്‍കിക്കലും നീചമായ പ്രവര്‍ത്തനങ്ങളും പിശാചു നിനക്ക് നല്ലവയാണെന്ന് ഭംഗിയായി കാണിക്കുകയും ചെയ്തിരിക്കുന്നു. നീ നിന്‍റെ നമസ്‌കാരത്തില്‍ പോലും കളവു പറയുന്നു. അല്ലാഹു ഏറ്റവും മഹാനാണ് (അല്ലാഹു അക്ബര്‍) എന്ന് നീ പറയുന്നു. നീ ഈ പറയുന്നത് കളവാണ്. കാരണം നിന്‍റെ മനസ്സില്‍ അല്ലാഹു അല്ലാതെ കുറെ ആരാധ്യരുമുണ്ട്. നീ ആരൊക്കെയാണോ ആശ്രയിക്കുന്നത് അവരൊക്കെ നിന്‍റെ ഇലാഹാണ്. നിന്‍റെ മനസ്സുകൊണ്ട് ഭയക്കുകയോ മോഹമര്‍പ്പിക്കുകയോ ചെയ്യുന്ന വസ്തുക്കളെല്ലാം നിന്‍റെ ഇലാഹുകളാണ്. നീ നാവ് കൊണ്ട് അല്ലാഹു അക്ബര്‍ എന്ന് പറയുന്നതിനോട് നിന്‍റെ മനസ്സ് യോജിക്കുന്നില്ല. നീ ഈ പറയുന്ന വചനത്തിനോട് നിന്‍റെ പ്രവര്‍ത്തിയും യോജിക്കുന്നില്ല. നീ നിന്‍റെ ഹൃദയം കൊണ്ട് ആയിരം പ്രാവശ്യം അല്ലാഹു അക്ബര്‍ എന്ന് പറയുകയും നാവുകൊണ്ട് ഒരു പ്രാവശ്യം പറയുകയും വേണം. മനസ്സില്‍ ആയിരക്കണക്കിന് ആരാധ്യരുമുണ്ടായിരിക്കെ അല്ലാഹു മാത്രമാണ് ആരാധ്യനും മഹാനുമെന്നു പറയാന്‍ നിനക്ക് നാണമില്ലേ? നിന്‍റെ ഈ വിശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം നീ അല്ലാഹുവിലേക്ക്പ ശ്ചാത്തപിച്ചു മടങ്ങുക.”


അദ്ധ്യായം 22
(ഫതുഹുറബ്ബാനി പേജ് 101)
_______________________________
അദ്ദേഹത്തിന്‍റെ മറ്റൊരു ഉദ്ധരണി കാണുക
كيف تقول لا إله إلا الله وفي قلبك كم إله، كل شيء تعتمد عليه وتثق به دون الله فهو صنمك، لا ينفعك توحيد اللسان مع شرك القلب


അര്‍ത്ഥം :- അല്ലാഹു അല്ലാതെ ഒരു ഇലാഹില്ല എന്ന് നീ എങ്ങനെ പറയും ? നിന്റെ ഹൃദയത്തില്‍ എത്ര ഇലാഹുകളാണുള്ളത് ?. അള്ളാഹു അല്ലാതെ നീ അവലംബിക്കുന്ന ,നീ വിശ്വാസമര്‍പ്പിക്കുന്ന മുഴുവന്‍ വസ്തുക്കളും നിന്‍റെ വിഗ്രഹങ്ങളാണ് . ഹൃദയത്തില്‍ ശിര്‍ക്ക് വെച്ച് കൊണ്ട് നാവു കൊണ്ട് നീ തൌഹീദ് പറഞ്ഞാല്‍ അത് നിനക്ക് ഉപകരിക്കുകയില്ല .
( മുഹുയുദ്ധീന്‍ ഷെയ്ഖ് : ഫതുഹുരബ്ബാനി : അദ്ധ്യായം 38 : പേജ് : 155 )

അദ്ദേഹത്തിന്‍റെ മറ്റൊരു ഉദ്ധരണി കാണുക
 

إن كان ولا بد لك من الطلب فاطلب منه لا من خلقه ، فإن أبغض الخلق الى الله عز و جل من يطلب الدنيا من خلقه ، استغث به إليه هو الغنى و الخلق كلهم فقراء ، لا يملكون لأنفسهم ولا لغيرهم ضرا ولا نفعا

അര്‍ത്ഥം :- " നിനക്ക് ഒരു കാര്യം തേടണം എന്നുണ്ടെങ്കില്‍ അത് അല്ലാഹുവിനോട് തേടുക .അവന്‍റെ സൃഷ്ടികളോട് തേടരുത് . തീര്‍ച്ചയായും അലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും ദുഷിച്ചവര്‍ അവന്‍റെ ദുനിയാവിനെ അവന്‍റെ സൃഷ്ടികളോട് ചോദിക്കുന്നവരാണ്‌ . എന്നാല്‍ അല്ലാഹുവാകുന്നു ഏറ്റവും സമ്പന്നന്‍ .അവന്‍റെ സ്രിഷ്ടികളെല്ലാം ദരിദ്രരുമാകുന്നു .അത് കൊണ്ട് നീ അല്ലാഹുവിനോട് ഇസ്തിഗാസ ചെയ്യുക (സഹായം തേടുക ) "
( മുഹുയുദ്ധീന്‍ ഷെയ്ഖ് : ഫതുഹുരബ്ബാനി : അദ്ധ്യായം 37 : പേജ് : 153 )


അദ്ദേഹത്തിന്‍റെ മറ്റൊരു ഉദ്ധരണി കാണുക
-------------------

اجعل قلبك مسجدًا لا تدع مع الله أحدًا كما قال الله عز وجل:
{وَأَنَّ الْمَسَاجِدَ لِلَّهِ فَلا تَدْعُوا مَعَ اللَّهِ أَحَدًا }
[الجن:18].

അര്‍ത്ഥം :- "നീ നിന്‍റെ ഹൃദയത്തെ ഒരു പള്ളിയാക്കുക . അതില്‍ അലാഹുവിന്‍റെ കൂടെ നീ മറ്റാരെയും വിളിച്ച് പ്രാര്‍ഥിക്കരുത്. "

( മുഹുയുദ്ധീന്‍ ഷെയ്ഖ് : ഫതുഹുരബ്ബാനി : അദ്ധ്യായം 44 : പേജ് : 184 )

  


 


يا من يشكو إلى الخلق مصائبه إيش ينفعك شكواك إلى الخلق لا ينفعونك ولا يضرونك ، وإذا اعتمدت عليهم وأشركت في باب الحق يبعدونك وفي سخطه يوقعونك وعنه يحجبونك أنت يا جاهل تدعي العلم من جملة جهلك بشكواك إلى الخلق
അര്‍ത്ഥം :- "പ്രയാസപ്പെടുന്ന സമയത്ത് സൃഷ്ടികളോട് ആവലാതിപ്പെടുന്നവനേ ..! സൃഷ്ടികളോട് ആവലാതിപെട്ടിട്ട് നിനക്കവരില്‍ നിന്ന് എന്ത് പ്രയോജനമാണ് കിട്ടാന്‍ പോകുന്നത്..? അവര്‍ നിനക്ക് ഒരു ഉപകാരവും ചെയ്യുകയില്ല, അവര്‍ നിനക്ക് ഒരു ഉപദ്രവവും ചെയ്യുകയില്ല . നീ അവരെ അവലംബമാക്കുകയും അല്ലാഹുവില്‍ ശിര്‍ക്ക് വെക്കുകയും ചെയ്‌താല്‍ അവര്‍ നിന്നെ വിദൂരമാക്കുകയാണ് ചെയ്യുക. അലാഹുവിന് നിന്നോടുള്ള കോപത്തില്‍ അവര്‍ നിന്നെ ചാടിക്കുകയും ചയ്യും . അല്ലാഹുവിനെ തൊട്ട് നിന്നെ മറയിടീക്കുകയും ചെയ്യും .

വിവരമില്ലാത്തവനേ ..! നിനക്ക് വിവരമുണ്ടെന്ന് നീ വാധിക്കുന്നുവോ? . നിന്‍റെ വിവരമില്ലായ്മയുടെ ആകെ തുകയാണ് നിന്‍റെ ആവശ്യങ്ങള്‍ക്ക് അലാഹു അല്ലാത്തവരിലേക്ക് തേടുകഎന്നതും, നിന്‍റെ പ്രായസത്തില്‍ നിന്ന് രക്ഷ കിട്ടുവാന്‍ വേണ്ടി നീ സൃഷ്ടികളോട് ആവലാതിപ്പെടുക എന്നതും ..!!

( മുഹുയുദ്ധീന്‍ ഷെയ്ഖ് : ഫതുഹുബ്ബാനി : അദ്ധ്യായം 26 : പേജ് : 117 )
O you who complain your hardship his calamities to the creatures like him .. They never give you benefit nor take a harm from you. And if you repent on them and you set them as partners in regards to the matter of Allah. They will distant you from Allah. They will be throwing you, O you who ignorant claiming to be having knowledge. Seeking salvation from difficulties by addressing your complain to those creatures like you?.
[Fath al-Rabbani page 117-118] 
 
_________________________________________
 
 ويلك! ماتستحي تطلب من غير الله عزوجل وهو أقرب إليك من غيره
നിനക്ക് നാശം!! മറ്റുള്ളവരേക്കാള്‍ നിന്നിലെക്ക്  ഏറ്റവും അടുത്തു നില്‍ക്കുന്ന (അല്ലാഹുവെ കയ്യൊഴിഞ്ഞു) സർവ്വശക്തനായ അള്ളാഹു അല്ലാത്തവരില്‍ നിന്ന് തേടാന്‍ നിനക്ക് ലജ്ജയില്ലേ,
Woe to you, Aren't you ashamed to seek your need and help from someone other than Allah, While HE is closer to you than all others.
[Fath al-Rabbani page 159]
_________________________________________  

لا تدع مع الله أحدا كما قال الله عزوجل وَأَنَّ الْمَسَـجِدَ لِلَّهِ فَلاَ تَدْعُواْ مَعَ اللَّهِ أَحَداً
 അര്‍ത്ഥം :- "നീ നിന്‍റെ ഹൃദയത്തെ ഒരു പള്ളിയാക്കുക . അതില്‍ അലാഹുവിന്‍റെ കൂടെ നീ മറ്റാരെയും വിളിച്ച് പ്രാര്‍ഥിക്കരുത്
Do not call anyone beside Allah as Allah said  And the Masjids are for Allah, so invoke not anyone along with Allah
[Fath al-Rabbani page 184]
 
 _________________________________________


اتبعوا و لا تبتدعوا، وافقوا و لا تخالفوا، أطيعوا و لا تعصوا، أخلصوا و لا تشركوا، وحدوا الحق عزّ و جلّ و عن بابه فلا تبرحوا. سلوه و لا تسألوا غيره، استعينوا به و لا تستعينوا بغيره، توكلوا عليه و لا تتوكلوا على غيره.
നിങ്ങൾ പിന്തുടരുക, നവീകരണം സ്വീകരിക്കരുത്, നിങ്ങൾ അങ്ങീകരികുക നിങ്ങൾ എതിരാവരുത്, നിങ്ങൾ അനുസരിക്കുക ദിക്കരിക്കരുത്, നിങ്ങൾ നിഷ്ക്കളങ്കത കാണിക്കുക ഇബാദത്ത് ചെയ്യുന്നതിൽ ഒരിക്കലും ശിർക്ക് കാണിക്കരുത്. മഹോന്നതനായ അള്ളാഹുവിന്റെ ബാധ്യതയെ വിട്ടു അതിര് കവിഞ്ഞുപോകരുത്, അള്ളാഹുവിന്നു സമർപ്പിക്കേണ്ടതിൽ നിന്നും അകന്നു പോകരുത്. അള്ളാഹുവിന്നോട് ചോദിക്കുക, അള്ളാഹു അല്ലാത്തവരോട് ഒരിക്കലും ചോദിക്കരുത്, അള്ളാഹുവിന്നോട് സഹായം തേടുക മറ്റുള്ളവരെകൊണ്ട് നീ ഇടയാളന്മാരെ സ്വീകരിക്കരുത്, അല്ലാഹുവിൽ നിങ്ങൾ ഭാരമേൽപ്പിക്കുക, മറ്റുള്ളവരുടെമേൽ ഭാരമേൽപ്പിക്കാതിരിക്കുക
 "Follow and obey and do not innovate. Agree with the religion and do not differ, obey and do not disobey, have sincerity and do not do Shirk. Accept Allaah as one and do not turn away from him. Ask Allaah and do not ask others. Ask him for help and do not ask anyone else for help. Have reliance and trust in him and do not have reliance in anyone else."  
(al-Fath ur-Rabbaanee (pg.191,192 الفتح الرباني للجيلاني المجلس السابع والأربعون ).
 
_________________________________________
 
لاتسئل الخلق شئياً فانهم عجزة فقراء لايملكون لانفسهم ولالغيرهم ضراً ولا نفعا.

അര്‍ത്ഥം :- "സൃഷ്ടികളോട് നീ ഒന്നും ചോദിക്കരുത്.അവര്‍ നീ ചോദിക്കുന്നതിനെ തൊട്ട് ദരിദ്രരാണ് . അവര്‍ക്കോ മറ്റുള്ളവര്‍ക്കോ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ അവര്‍ക്ക് അധികാരമില്ല "
( മുഹുയുദ്ധീന്‍ ഷെയ്ഖ് : ഫതുഹുരബ്ബാനി : അദ്ധ്യായം 50 : പേജ് : 209 )
 
"Do not ask the creation for anything, for they are powerless and in need. They do not possess for themselves and nor for anyone apart from them any harm or benefit.
"[Fath al-Rabbani, majlis # 50 p.209].
 
_________________________________________
ولا تخف أحدًا ولا ترجه، وكِل الحوائج كلها إلى الله عز وجل، واطلبها منه، ولا تثق بأخد سوى الله عزوجل ولا تعتمد إلا عليه سبحانه التوحيد التوحيد التوحيد وجماع الكل التوحيد
ഒരാളെയും നീ പേടിക്കുകയോ ഒരാളെയും നീ പ്രതീക്ഷവെക്കുകയും ചെയ്യേണ്ടതില്ല, എല്ലാവിധ ആവശ്യങ്ങളും നീ അല്ലാഹുവിലേക്ക് നീ സമര്‍പ്പിച്ചോ, അവനില്‍ നിന്നും എല്ലാത്തിനെയും നീ തെടിക്കോ, അള്ളാഹു അല്ലാതെ ഒരാളെയും നീ വിശ്വസിക്കരുത്, അവനെ(അള്ളാഹുവിനെ) അല്ലാതെ നീ ആശ്രയിക്കുകയും ചെയ്യരുത്, ഏകദൈവാരാധന, ഏകദൈവാരാധന, ഏകദൈവാരാധന, എല്ലാത്തിന്റെയും ആകെത്തുക ഏകദൈവാരാധനയാണ്.
Don't fear anyone and don't hope anyone, and address all your needs to Allah alone, seek your need from him.. and do not depend on anyone other than Allah atTawheed, atTawheed, atTawheed.
[Fath al-Rabbani page 373] 
 _________________________________________


“മനുഷ്യരെ പിശാച് നിങ്ങളെയും കൊണ്ട് കളിക്കുകയാണ’.നീ ചെയ്യുന്ന കളവുകള്‍ നിനക്ക് അലങ്കാരംമായി പിശാച് തോന്നിപ്പിക്കുന്നു. നീ നമസ്കാരത്തില്‍ കൈ കെട്ടുമ്പോള്‍ അള്ളാഹു അക്ബര്‍ എന്ന് പറയുന്നത് നീ കളവാണ് പറയുന്നത്. കാരണം നിന്റെ കല്‍ബില്‍ അല്ലാഹു അല്ലാത്ത ഒരുപാട് ഇലാഹുകള്‍ ഉണ്ട്. നീ ഏത് ഒന്നിലാണോ ഭരമേല്‍പ്പികുന്നത് അത് നിന്റെ ഇലാഹാണ് ’, എന്തിനെയാണോ നി ഭയക്കുന്നത് അത് നിന്റെ ഇലാഹാണ്’. നീ എന്തിലാണോ പ്രതീക്ഷ അര്‍പ്പിക്കുന്നത് അത് നിന്റെ ഇലാഹാണ്’. നിന്റെ പ്രവര്‍ത്തനം നിന്റെ വാക്കിനോട് യോചിക്കുന്നില്ല. നിന്റെ ല്‍ബില്‍ അള്ളാഹു അല്ലാതെ ഒരുപാട് ഇലാഹ് ഇരിക്കെ “ലാ ഇലാഹ ഇല്ലള്ള” എന്ന് പറയാന്‍ നിനക്ക് നാണമില്ലേ? അത് കൊണ്ട് നീ തൌബ ചെയ്യുക, നീ ഇപ്പോള് ഏതൊരു വിശ്വാസത്തിലാണോ അതില്‍ നിന്നും തൌബ ചെയ്യുക

_________________________________________




അദ്ദേഹത്തിന്‍റെ മരണസമയത്ത് അദ്ദേഹം തന്‍റെ മക്കളോട് നടത്തിയ ഉപദേശം അല്ലെങ്കില്‍ വസ്വിയ്യത്ത് കാണുക
استوصى عبد الوهاب والده الشيخ رضي الله عنه في مرض موته فقال: عليك بتقوى الله وطاعته، ولا تخف أحدًا ولا ترجه، وكِل الحوائج كلها إلى الله عز وجل، واطلبها منه، ولا تثـق بأحدٍ سوى الله ، ولا تعتمد إلا عليه سبحانه، التوحيد، التوحيد، التوحيد وجماع الكل التوحيد
عليك بتقوى الله وطاعته، ولا تخف أحداً سوى الله، ولا ترجوا أحداً سوى الله، وكل الحوائج كلها إلى الله ، واطلبها جميعها منه، ولا تثـق بأحدٍ سوى الله ، ولا تعتمد إلا عليه سبحانه، وعليك بالتوحيد، التوحيد، التوحيد، فإن جماع الكل التوحيد،
അര്‍ത്ഥം :- മുഹുയുദ്ധീന്‍ ഷെയ്ഖ് മരണസമയത്ത് , അല്ലെങ്കില്‍ രോഗശയ്യയിലായിരുക്കുന്ന സമയത്ത് അബ്ദുല്‍ വഹാബ് എന്ന മകനോട് അദ്ദേഹം ഇപ്രകാരം വസിയ്യത്ത്‌ ചെയ്തു .

അദ്ദേഹം പറഞ്ഞു : " നീ അല്ലാഹുവിനെ സൂക്ഷിക്കുക.
അല്ലാഹു  അല്ലാത്ത ഒരാളെയും നീ ഭയപ്പെടരുത് . 

അല്ലാഹു അല്ലാത്തവരില്‍ നിന്ന് നീ ഒന്നും തന്നെ പ്രതീക്ഷിക്കുകയും ചെയ്യരുത് . നിന്‍റെ എല്ലാ ആവശ്യങ്ങളും അല്ലാഹുവിലേക്ക് സമര്‍പ്പിക്കുക . നിന്‍റെ എല്ലാ തേട്ടങ്ങളും അല്ലാഹുവില്‍ സമര്‍പ്പിക്കുക.

അല്ലാഹു അല്ലാത്തവരില്‍ നീ വിശ്വാസമര്‍പ്പിക്കുകയും ചെയ്യരുത്. അള്ളാഹു അല്ലാത്തവരെ നീ അവലംബമാക്കരുത് .
തൌഹീദ് ,
തൌഹീദ് ,
തൌഹീദ് , ആകെ തുക തൌഹീദ് .
( മുഹുയുദ്ധീന്‍ ഷെയ്ഖ് : ഫതുഹുരബ്ബാനി : : പേജ് : 373 )


_________________________________________

ഇനി അദ്ദേഹത്തെ പറ്റി ഫുതുഹുൽ ഗൈബ് എന്നാ കിത്താബില്‍ എഴുതി ചേര്‍ക്കപ്പെട്ട പല കള്ളകഥകളും മറ്റും സമസ്ത കുറാഫികള്‍ പ്രചരിപ്പിക്കുന്നത് കാണാം..... തീര്‍ച്ചയായും അത് അദ്ദേഹത്തിന്റെ വചനങ്ങള്‍ അല്ല....... പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ മുരീദന്‍മ്മാരാല്‍ ചേര്‍ക്കപ്പെട്ട വരികള്‍ ആണിവ....







ഈ കിതാബില്‍ 186 മത്  പേജോട് കൂടി അദ്ദേഹത്തിന്റെ വചനങ്ങള്‍ അവസാനിച്ചു. പക്ഷെ അതിനു ശേഷം വന്നവ എഴുതി ചേര്‍ക്കപ്പെട്ടവ ആണ്.  കാരണം അതിനു തെളിവും ആ കിതാബില്‍ നിന്ന് തന്നെ കിട്ടും.

226 മത് പേജില്‍ കാണാം  "തബറര്ക്കും മറ്റും പ്രതീക്ഷിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മുരീദന്‍മ്മാര്‍ ഉണ്ടാക്കിയ ബയ്ത്തും കൂട്ടത്തില്‍ ചേര്‍ക്കുന്നു."  (അടിവര ഇട്ടതു ശ്രദ്ധിക്കുക.)

ഇനി കുറാഫികള്‍ കൊണ്ട് വരുന്ന ഉദ്ധരണി ഇതാണ്....
ശൈഖ് ജീലാനി(റ) പറയുന്നു: 
أنا قطب أقطاب الوجود حقيقــة = على سائر الأقطاب عزي وحرمتي
توسل بنا في كل هــولٍ وشـدةٍ = أغيثك في الأشياء طرا بهمــتي
أنا لمريـدي حافــظٌ ما يخافـه = وأحرسه من كل شـر وفتنــة
مريدي إذا ما كان شـرقا ومغـربا = أغثه إذا ما صار في أي بلــدة (فتوح الغيب: ٢٣٧)

സാരം: ഞാൻ ലോകത്തുള്ള എല്ലാ ഖുതുബുകളുടെയും ഖുതുബാണ്. എന്റെ വാക്കും എന്റെ ബഹുമാനവും എല്ലാ ഖുതുബുകളും അംഗീകരിക്കുന്നതുമാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നീ എന്നെ കൊണ്ട് തവസ്സുലാക്കൂ. എന്നാൽ എല്ലാ വിഷയങ്ങളിലും ഞാൻ നിന്നെ സഹായിക്കുന്നതാണ്. എന്റെ മുരീദ് ഭയക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഞാനവനു സംരക്ഷണം നല്കുകുന്നതും എല്ലാ വിധ ഫിത്നകളിൽ നിന്നും നാശത്തിൽ നിന്നും ഞാനവനെ കാക്കുന്നതാണ്. എന്റെ മുരീദ് കിഴക്കോ പടിഞ്ഞാറോ ആയാലും ഏതു നാട്ടിലൂടെ സഞ്ചരിക്കുന്നവനായാലും അവനെ ഞാൻ സഹായിക്കുന്നതാണ്. (ഫുതുഹുൽ ഗൈബ്: 237) 

പക്ഷെ അതിനു തൊട്ടു താഴെ തന്നെ ശ്രദ്ധേയമായ ചിലത് കാണാം........


الشيخ عبد القادر الجليلى
ابن أَبِي صَالِحٍ أَبُو مُحَمَّدٍ الْجِيلِيُّ، وُلِدَ سَنَةَ سَبْعِينَ وَأَرْبَعِمِائَةٍ، وَدَخَلَ بَغْدَادَ فَسَمِعَ الْحَدِيثَ وَتَفَقَّهَ عَلَى أَبِي سَعِيدٍ الْمُخَرِّمِيِّ الْحَنْبَلِيِّ، وَقَدْ كَانَ بَنَى مَدْرَسَةً فَفَوَّضَهَا إِلَى الشَّيْخِ عَبْدِ الْقَادِرِ، فَكَانَ يَتَكَلَّمُ عَلَى النَّاسِ بِهَا، وَيَعِظُهُمْ، وَانْتَفَعَ بِهِ النَّاسُ انْتِفَاعًا كَثِيرًا، وَكَانَ لَهُ سَمْتٌ حسن، وصمت غير الأمر بالمعروف والنهى عن المنكر، وكان فيه تزهد كَثِيرٌ وَلَهُ أَحْوَالٌ صَالِحَةٌ وَمُكَاشَفَاتٌ، وَلِأَتْبَاعِهِ وَأَصْحَابِهِ فِيهِ مَقَالَاتٌ، وَيَذْكُرُونَ عَنْهُ أَقْوَالًا وَأَفْعَالًا وَمُكَاشَفَاتٍ أَكْثَرُهَا مُغَالَاةٌ، وَقَدْ كَانَ صَالِحًا وَرِعًا، وَقَدْ صَنَّفَ كِتَابَ الْغَنِيَّةِ وَفُتُوحِ الْغَيْبِ، وَفِيهِمَا أَشْيَاءُ حَسَنَةٌ، وَذَكَرَ فِيهِمَا أَحَادِيثَ ضَعِيفَةً وَمَوْضُوعَةً، وَبِالْجُمْلَةِ كان من سادات المشايخ، [توفى] وَلَهُ تِسْعُونَ سَنَةً وَدُفِنَ بِالْمَدْرَسَةِ الَّتِي كَانَتْ لَهُ. 

(البداية والنهاية - 252/12)
 Ibn Katheer (may Allah have mercy on him) said:
He had a dignified bearing, and he kept quiet except for enjoining what is good and forbidding what is evil; he had very little interest in worldly gain (i.e., he was an ascetic); miracles were attributed to him; his followers and companions spoke a great deal about him and narrated from him his words, actions and miracles, but most of the reports about his miracles are exaggerated. He was righteous and pious, and wrote books called al-Ghunyah and Futooh al-Ghayb, in which there are good things and in which he also quoted da‘eef (weak) and mawdoo‘ (fabricated) hadeeths. To sum up, he was one of the leading shaykhs.   
 
Al-Bidaayah wa’n-Nihaayah, 12/252
 
ഇമാം ഇബ്നുഹജർ
(റ) പറയുന്നു.

 “ശൈഖ് അബ്ദുൽഖാദിർ ജീലാനി(റ)യുടെ ഗുൻയ
ത്ത് എന്ന ഗ്രന്ഥത്തിലുള്ള ചില പരാമർശങ്ങളിൽ നീ വഞ്ചിതനാ
വരുത്. കാരണം ശൈഖ് പറഞ്ഞതല്ലാത്ത ചിലവാചകങ്ങൾ മറ്റാരോ
അതിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഈ വിഷയത്തിൽ ശൈഖ് ജീലാനി
തികച്ചും നിരപരാധിയാണ്.” (അൽ ഫതാവൽ ഹദീസിയ്യഃ പേജ്:
204).

وَإِيَّاك أَن تغتر أَيْضا بِمَا وَقع فِي [الغُنْية] لإِمَام العارفين وقطب الْإِسْلَام وَالْمُسْلِمين الْأُسْتَاذ عبد الْقَادِر الجيلاني، فَإِنَّهُ دسَّه عَلَيْهِ فِيهَا مَنْ سينتقم اللَّهُ مِنْهُ وَإِلَّا فَهُوَ برىء من ذَلِك
الكتاب: الفتاوى الحديثية(1/145) 
ابن حجر الهيتمي (909 - 974 هـ = 1504 - 1567 م)