ലാത്ത ഹാജിമാര്‍ക്ക് പായസമുണ്ടാക്കിക്കൊടുക്കുന്ന ഒരാളായിരുന്നു...
حَدَّثَنَا مُسْلِمٌ، حَدَّثَنَا أَبُو
الأَشْهَبِ، حَدَّثَنَا أَبُو الْجَوْزَاءِ، عَنِ ابْنِ عَبَّاسٍ، رضى الله
عنهما فِي قَوْلِهِ {اللاَّتَ وَالْعُزَّى} كَانَ الَّلاَتُ رَجُلاً
يَلُتُّ سَوِيقَ الْحَاجِّ.
ലാത്ത ഹാജിമാര്‍ക്ക് പായസമുണ്ടാക്കിക്കൊടുക്കുന്ന ഒരാളായിരുന്നു
എന്ന് സ്വഹാബികളിലെ ഏറ്റവും പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതായ
ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞതായി സഹീഹുല്‍ ബുഖാരി (ഹദീസ് നമ്പര്‍ 4859)
യിലാണ്രേഖപ്പെടുത്തിയിട്ടുള് ളത്.
عَنِ ابْنِ عَبَّاسٍ وَمُجَاهِدٍ وَالرَّبِيعِ بْنِ أَنَسٍ أَنَّهُمْ قَرَءُوا اللَّاتَّ بِتَشْدِيدِ التَّاءِ وَفَسَّرُوهُ بِأَنَّهُ كَانَ رَجُلًا يَلُتُّ لِلْحَجِيجِ فِي الْجَاهِلِيَّةِ السَّوِيقَ، فَلَمَّا مَاتَ عَكَفُوا عَلَى قَبْرِهِ فَعَبَدُوهُ.
الكتاب: تفسير القرآن العظيم (7/422)
ابن كثير القرشي (700 - 774هـ).
അബ്ദുല്ലാഹിബ്നു അബ്ബാസ് (റ), മുജാഹിദ് (റ), റബീഅ ഇബ്നു അനസ് (റ) എന്നിവർ പറയുന്നു: ലാത്ത എന്നത് ഒരു മനുഷ്യനായിരുന്നു. ഇദ്ദേഹം ജാഹിലിയ്യാ കാലഘട്ടത്തിൽ ഹജ്ജിന് വരുന്ന ആളുകൾക്ക് കുടിക്കാനായി സവീക്ക് (ബാർലി മാവു കൊണ്ടുണ്ടാക്കുന്ന എന്ന എന്ന ഒരു തരം പായസം) ഉണ്ടാക്കി (സൗജന്യമായി) വിതരണം ചെയ്തിരുന്ന ആളാണ്. ഇദ്ദേഹം മരണപ്പെട്ടപ്പോൾ ആളുകൾ (മക്കയിലെ മുശ്രിക്കുകൾ) ഇദ്ദേഹത്തിന്‍റെ ഖബറിടം സന്ദർശിക്കാനും ആരാധിക്കാനും തുടങ്ങി. ഇബ്നു അബ്ബാസിൽ നിന്ന് ആയി ഇക്കാര്യം സ്വഹീഹുൽ ബുഖാരിയിലും രേഖപ്പെടുത്തിയിട്ടുണ്ട്.-(തഫ്സീർ ഇബ്നു കസീർ).