റജബ് 27- ലെ ഇല്ലാത്ത നോമ്പ്, ദുർബല തെളിവുകളും, പണ്ഡിതാഭിപ്രായങ്ങളും..
ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റഹിമഹുല്ല) തന്‍റെ تبيين العجب بما ورد في فضل رجب അഥവാ 'റജബിന്‍റെ ഫള്'ലുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ആശങ്കകള്‍ വ്യക്തമാക്കല്‍' എന്ന ഗ്രന്ഥത്തില്‍ പറയുന്നു:
ഒന്നാമതായി: റജബ് മാസത്തിന് മാത്രം പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, പ്രത്യേകമായ ആരാധനകളോ ഒന്നും തന്നെ നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ല.
قال الحافظُ ابنُ حجرٍ رحمه الله في : «لم يردْ في فضلِ شهرِ رجبٍ، ولا فِي
صيامِه، ولا صيامِ شيءٍ منه معيَّنٍ، ولا في قيامِ ليلةٍ مخصوصةٍ فيهِ
حديثٌ صحيحٌ يصلحُ للحجَّةِ، وقد سبقني إلى الجزمِ بذلك الإمامِ أبو
إسماعيل الهرويُّ الحافظُ»...
الكتاب : تبيين العجب بما ورد في فضل رجب (1/9)
ابن حجر العسقلاني
الكتاب : تبيين العجب بما ورد في فضل رجب (1/9)
ابن حجر العسقلاني
"റജബ് മാസത്തിന് പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, അതില്‍ പ്രത്യേകം നോമ്പ് നോല്‍ക്കുന്നതോ, അതിലെ പ്രത്യേക ദിവസങ്ങള്‍ തിരഞ്ഞെടുത്ത് നോമ്പ് നോല്‍ക്കുന്നതോ, അതിലെ ഏതെങ്കിലും പ്രത്യേക രാവില്‍ രാത്രി നമസ്കാരം നിര്‍വഹിക്കുന്നതോ സൂചിപ്പിച്ചുകൊണ്ട് തെളിവ് പിടിക്കാന്‍ കൊള്ളാവുന്ന ഒരു ഹദീസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എനിക്ക് മുന്‍പ് ഇമാം ഹാഫിള് അബൂ ഇസ്മാഈല്‍ അല്‍ ഹറവി തന്നെ അക്കാര്യം തീര്‍ത്ത് പറഞ്ഞിട്ടുണ്ട്." - [ تبيين العجب بما ورد في فضل رجب - ص9]. മാലിക്കീ മദ്ഹബിലെ പ്രഗല്‍ഭ പണ്ഡിതനായ ഇമാം ഹത്ത്വാബ് അല്‍ മാലിക്കി റഹിമഹുല്ല തന്‍റെ 'മവാഹിബുല്‍ ജലീല്‍ ശര്‍ഹു മുഖ്തസറുല്‍ ഖലീല്‍' എന്ന ഗ്രന്ഥത്തില്‍ വോ: 3 പേജ് 320 ല്‍ ഇമാം ഇബ്നു ഹജറിന്റെ വാക്കുകള്‍ എടുത്ത് കൊടുക്കുകയും വളരെ ശക്തമായി അതിനെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.
മാത്രമല്ല തൻ്റെ വിഖ്യാത ഗ്രന്ഥമായ ഫത്ഹുൽ ബാരിയിൽ ഇസ്റാഉം മിഅറാജുമുണ്ടായത് ഏത് മാസത്തിലാണ് എന്നത് പണ്ഡിതന്മാർക്കിടയിൽ വളരെയധികം അഭിപ്രായവ്യത്യാസമുള്ള ഒരു കാര്യമാണ് എന്നും വ്യക്തമാക്കുന്നത് കാണാം [ഫത്ഹുൽ ബാരി: 7/203].
ഇമാം ഇബ്നു ദഹിയ്യ അൽമാലികി (റ) പറയുന്നു:
وذكر بعض القُصاص أن الإسراء كان في رجب، وذلك عند أهل التعديل والتجريح عين الكذب.اهـ
"ചില കഥാകാരന്മാർ ഇസ്റാഉം മിഅറാജുമുണ്ടായത് റജബിലാണ് എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഹദീസ് നിദാനശാസ്ത്രത്തിലെ ജറഹ് വ തഅദീലിൻ്റെ പണ്ഡിതന്മാരുടെ പക്കൽ ഇത് സുവ്യക്തമായ കളവായാണ് ഗണിക്കപ്പെടുന്നത്".
[أداء ما وجب من وضع الوضاعين في رجب: പേജ്: 110].
ശാഫിഈ മദ്ഹബിലെ മറ്റൊരു പണ്ഡിതനായ ഇമാം ഇബ്നുൽ അത്വാർ അശ്ശാഫിഈ (റ) പറയുന്നു:
"رجب ليس فيه شيء من ذلك -أي الفضائل-، سوى ما يشارك غيره من الشهور، وكونه من الحرم، وقد ذكر بعضهم أن المعراج والإسراء كان فيه، ولم يثبت ذلك" ا.هـ.
"റജബ് മാസത്തിന് അതൊരു യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസമെന്ന നിലക്ക് മറ്റു യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളെപ്പോലെത്തന്നെയുള്ള ഫള്‌ൽ അല്ലാതെ പ്രത്യേകമായ യാതൊരു ശ്രേഷ്ഠതയുമില്ല. ഇസ്റാഉം മിഅറാജുമുണ്ടായത് റജബ് മാസത്തിലാണ് സംഭവിച്ചത് എന്ന് ചിലർ പറഞ്ഞിട്ടുണ്ട്. എന്നാൽ അത് പ്രമാണം കൊണ്ട് സ്ഥിരപ്പെട്ടിട്ടില്ല".
[حكم صوم رجب وشعبان : പേജ്: 35].
അതുപോലെ ഇമാം താജുദ്ദീൻ അസുബ്കി (റ) പറയുന്നു:
"لا احتفال بما تضمنته التذكرة الحمدونية أنه في رجب، وبإحياء المصريين ليلة السابع والعشرين منه لذلك، فإن ذلك بدعة منضمة إلى جهل" ا.هـ.
"തദ്‌കിറ അൽഹമദൂനിയ എന്ന ഗ്രന്ഥത്തിൽ അത് റജബിലാണ് എന്ന് പരാമർശിക്കപ്പെട്ടുവന്നത് കൊണ്ടോ, ഈജിപ്തുകാർ റജബ് ഇരുപത്തേഴാം രാവ് ഇബാദത്തുകൾ ചെയ്ത് കഴിച്ചുകൂട്ടി എന്നതുകൊണ്ടോ, ആ ദിവസത്തിൽ പ്രത്യേകമായ ആചാരാഘോഷങ്ങൾ ഒന്നും തന്നെയില്ല. അത് അവിവേകം അടങ്ങിയ ഒരു ബിദ്അത്ത് മാത്രമാണ്" -
[السيف المسلول على من سب الرسول: പേജ്: 492].
അബൂശാമ (റ)വിന്റെ പ്രസ്താവന ശ്രദ്ധിക്കുക:
”റജബ് മാസത്തിന്റെ പോരിശയെ സംബന്ധിച്ചോ അന്നത്തെ നോമ്പിനെ കുറിച്ചോ നബി (സ)യിൽ നിന്നും ഒരു റിപോർട്ടും വന്നിട്ടില്ല. എന്നാൽ അന്ന് നോമ്പനുഷ്ഠിക്കൽ വെറുക്കപ്പെട്ടതാണെന്ന റിപോർട്ടുകൾ വന്നിട്ടുമുണ്ട്. അന്നത്തെ നോമ്പിനോട് വെറുപ്പ് പ്രകടിപ്പിച്ചവരാണ് അബൂബക്കർ (റ)വും, ഉമർ (റ)വും. അന്ന് നോമ്പനുഷ്ഠിക്കുന്നവരെ ഉമർ (റ) ചാട്ടവാറുകൊണ്ട് അടിക്കാറുണ്ടായിരുന്നു.”
(കിതാബുൽ ബാഇസ്: പേജ്: 167)
وذكر الشيخ أبو الخطاب في كتاب أداء ما وجب من بيان وضع الوضاعين في رجب عن المؤتمن بن أحمد الساجي الحافظ قال كان الإمام عبد الله الأنصاري شيخ خراسان لا يصوم رجب وينهي عن ذلك ويقول ما صح في فضل رجب ولا في صيامة عن رسول الله شيء وقد رويت كراهة صومه عن جماعة من الصحابة منهم أبو بكر وعمر رضى الله عنهما وكان عمر يضرب بالدرة صوامه وروى ذلك الفاكيهي في كتاب مكة له واسنده الامام المجمع على عدالته المتفق على إخراج حديثه وروايته ابو عثمان سعيد بن منصور الخراساني قال حدثنا سفيان عن مسعر عن وبرة عن خرشة بن الحر ان عمر ابن الخطاب رضى الله عنه كان يضرب أيدي الرجال في رجب إذا رفعوها عن طعامه حتى يضعوها فيه ويقول إنما هو شهر كان أهل الجاهلية يعظمونه قال وهذا سند مجمع على عدالة
റജബുമായി ബന്ധപ്പെട്ട് ധാരാളം കെട്ടിച്ചമക്കപ്പെട്ട ഹദീസുകള്‍ ഉണ്ട്. നബി (സ) യുടെ മേല്‍ കളവായി കെട്ടിച്ചമക്കപ്പെട്ടവയാണവ. മറ്റു ചിലത് ളഈഫായവയും:
അതിനായി ഉദ്ധരിക്കുന്ന ഹദീസുകള്‍ പലതാണ്...
- "ആദ്യമായി റജബ് മാസം അറിയിക്കുന്നവന് നരകം നിഷിദ്ധമാണ്" (ഇങ്ങനെയൊരു ഹദീസ് പ്രാമാണികമായ ഒരു ഹദീസ് ഗ്രന്ഥങ്ങളിലും ഇല്ല എന്ന് മാത്രമല്ല. അല്ലാഹുവിന്‍റെ റസൂലിന്‍റെ മേലുള്ള പച്ചക്കളവാണ്. ഇന്‍റര്‍നെറ്റിലൂടെ ആരോ പടച്ചുവിട്ട കളവ്).
- "റജബ് അല്ലാഹുവിന്‍റെ മാസമാണ്. ശഅബാന്‍ എന്റെയും റമളാന്‍ എന്‍റെ ഉമ്മത്തിന്റെയും" - (ഈ ഹദീസ്, ضعيف അഥവാ ദുര്‍ബലമാണ്)
- "റജബില്‍ നിന്ന് ഈമാനോടെയും, പ്രതിഫലേച്ഛയോടെയും ആരെങ്കിലും നോമ്പ് നോല്‍ക്കുകയാണെങ്കില്‍......" - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
- "റജബിന് മറ്റു സര്‍വ മാസങ്ങളെക്കാളുമുള്ള ശ്രേഷ്ഠത .... " - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
- "റജബില്‍ ഒരു വിശ്വാസിയുടെ പ്രയാസം ആരെങ്കിലും നീക്കിക്കൊടുത്താല്........ " - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
- "റജബിലെ ദിനങ്ങള്‍ ആറാനാകാശത്തിലെ കവാടത്തിന്മേല്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അതില്‍ നിന്ന് ഒരു ദിനമെങ്കിലും ആരെങ്കിലും നോമ്പ് പിടിച്ചാല്‍ ......." - (അതിന്‍റെ സനദില്‍ മുഹദ്ദിസീങ്ങള്‍ كذاب അഥവാ കളവ് പറയുന്നവന്‍ എന്ന് രേഖപ്പെടുത്തിയ ആളുണ്ട്. അതിനാല്‍ അത് അത്യധികം ദുര്‍ബലമാണ്).
- "റജബിലെ ഒരു ദിവസം ആരെങ്കിലും നോമ്പ് പിടിക്കുകയും നാല് റകഅത്ത് പ്രത്യേക നമസ്കാരം നിര്‍വഹിക്കുകയും ചെയ്‌താല്‍ ........" - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
- "റജബ് ഇരുപത്തിയേഴാം രാവില്‍ ആരെങ്കിലും രാത്രി നിന്ന് നമസ്കരിച്ചാല്‍ ................." - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
- "റജബ് പകുതിയിലെ രാവില്‍ ആരെങ്കിലും പതിനാല് റകഅത്ത് നമസ്കരിച്ചാല്‍......" - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
- "റജബ് ഇരുപത്തിയേഴിനാണ് ഞാന്‍ പ്രവാചകനായി നിയോഗിക്കപ്പെട്ടത്" - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
- "അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും ശഅബാനിലും ബര്‍ക്കത്ത് ചൊരിയേണമേ.. നീ ഞങ്ങള്‍ക്ക് റമളാന്‍ വന്നെത്തിക്കേണമേ" - (ഈ ഹദീസ് ضعيف അഥവാ ദുര്‍ബലമാണ്).
റജബ് മാസത്തിന് മറ്റു മാസങ്ങള്‍ക്കില്ലാത്ത പ്രത്യേകമായ ശ്രേഷ്ഠത കല്‍പിക്കലും അതില്‍ പ്രത്യേക ആചാരങ്ങള്‍ അനുഷ്ടിക്കലും ജാഹിലിയാ കാലഘട്ടത്തിലെ പ്രവര്‍ത്തിയാണ്:
ഉമര്‍ ബ്നുല്‍ ഖത്താബ് (റ) വില്‍ നിന്നും ഇമാം ഇബ്നു അബീ ശൈബ റഹിമഹുല്ലാഹ് ഉദ്ദരിക്കുന്നു: " റജബ് ജാഹിലിയത്തിലെ ആളുകള്‍ മഹത്വവല്‍ക്കരിച്ചിരുന്ന മാസമാണ്. ഇസ്‌ലാം വന്നതിനു ശേഷം അത് ഉപേക്ഷിക്കപ്പെട്ടു". - [മുസ്വന്നഫ് ഇബ്നു അബീ ശൈബ: 2/ 345].
റജബ് മാസത്തില്‍ ഉംറ ചെയ്യല്‍..
റജബ് മാസത്തില്‍ പ്രത്യേകം ഉംറ ചെയ്യല്‍. ഉംറ ഏത് മാസങ്ങളിലും നിര്‍വഹിക്കാവുന്നതാണ്. എന്നാല്‍ റജബ് മാസത്തിലെ ഉംറക്ക് പ്രത്യേക പുണ്യമുണ്ട് എന്ന് പ്രതീക്ഷിച്ചുകൊണ്ട് ഉംറ കര്‍മം നിര്‍വഹിക്കുന്നത് ബിദ്അത്തുകളില്‍ പെട്ടതാണ്. മാത്രമല്ല റജബ് മാസത്തില്‍ പ്രത്യേകമായി ഉംറ കര്‍മം നിര്‍വഹിക്കുന്ന ആളുകള്‍ക്ക് റസൂല്‍ (സ) യുടെ പത്നി മഹതിയായ ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ (റ) തന്നെ മറുപടി നല്‍കിയിട്ടുമുണ്ട്. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും മഹതിയായ ആയിശ (റ) യില്‍ നിന്നും ഉദ്ദരിക്കുന്നു:
ما اعتمر رسول الله صلى الله عليه وسلم في رجب قط
"റസൂല്‍ (സ) ഒരിക്കലും റജബ് മാസത്തില്‍ ഉംറ നിര്‍വഹിച്ചിട്ടില്ല" - [ബുഖാരി: 1776, മുസ്‌ലിം: 1255].
ഇമാം നവവി റഹിമഹുല്ലയുടെ ശിഷ്യന്മാരില്‍ പ്രഗല്‍ഭനായ ഇബ്നുല്‍ അത്ത്വാര്‍ റഹിമഹുല്ല പറയുന്നു:
" ومما بلغني عن أهل مكة زادها الله شرفاً اعتياد كثرة الاعتمار في رجب , وهذا مما لا أعلم له أصلاً , بل ثبت في حديث أن النبي صلى الله عليه وسلم قال : ( عمرة في رمضان تعدل حجة ) "
"മക്കക്കാരെക്കുറിച്ച് അവര്‍ റജബ് മാസത്തില്‍ ധാരാളമായി ഉംറ കര്‍മം നിര്‍വഹിക്കുന്നത് എനിക്കറിയാന്‍ സാധിച്ചു. അതിന് യാതൊരു അടിസ്ഥാനവുമുള്ളതായി എനിക്കറിയില്ല. "ആരെങ്കിലും റമളാനില്‍ ഒരു ഉംറ നിര്‍വഹിച്ചാല്‍ അത് ഹജ്ജ് നിര്‍വഹിച്ചതുപോലെയാണ്" എന്നാണ് നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ടിട്ടുള്ളത്".
ഉംറക്ക് മറ്റു മാസങ്ങളേക്കാള്‍ പ്രത്യേകമായ ശ്രേഷ്ഠത പഠിപ്പിക്കപ്പെട്ടിട്ടുള്ളത് റമളാനിനും, ശവാല്‍, ദുല്‍ഖഅദ, ദുല്‍ഹിജ്ജ എന്നീ ഹജ്ജ് മാസങ്ങള്‍ എന്നറിയപ്പെടുന്ന മൂന്ന്‍ മാസങ്ങള്‍ക്കുമാണ്.
ആഗ്രഹ സഫലീകരണ നമസ്കാരം
(صلاة الرغائب) ആഗ്രഹ സഫലീകരണ നമസ്കാരം ഇതും റജബ് മാസത്തോടനുബന്ധിച്ച് ചിലര്‍ ഉണ്ടാക്കിയ അനാചാരമാണ്. ഇമാം നവവി പറയുന്നു:
الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب
والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان
الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب ,
وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر
ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط
في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي
كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله.
" സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും മ്ലേച്ചവുമാണ്. 'ഖൂതുല്‍ ഖുലൂബ്' എന്ന ഗ്രന്ഥത്തിലോ, 'ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്‍റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ് അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ." - [അല്‍മജ്മൂഅ് : 3/548].
റജബ് മാസത്തിലെ അറവ്.
റജബ് മാസത്തിലെ അറവ്. ജാഹിലിയാ കാലഘട്ടത്തിലെ ആളുകള്‍ ഉളുഹിയത്ത് പോലെ റജബ് മാസത്തില്‍ അനുഷ്ടിച്ച് പോന്നിരുന്ന ഒരാചാരമായിരുന്നു 'അതീറതു റജബ്' അഥവാ റജബ് മാസത്തിലെ അറവ്. ഇസ്‌ലാം വന്നതിനു ശേഷം ഈ അനുഷ്ടാനം നിലനില്‍ക്കുന്നുണ്ടോ ഇല്ലയോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. അത് അനുവദിക്കുന്നതായും, വിരോധിക്കുന്നതായും വന്ന ഹദീസുകള്‍ ആണ് ഈ അഭിപ്രായഭിന്നത ഉണ്ടാകാന്‍ കാരണം. വ്യത്യസ്ഥ അഭിപ്രായങ്ങളാണ് പ്രസ്തുത വിഷയത്തില്‍ ഫുഖഹക്കള്‍ക്ക് ഉള്ളത്.
ഒന്നാമത്തെ അഭിപ്രായം അത് പുണ്യകരമാണ്. മഹാനായ ഇമാം ശാഫിഇ റഹിമഹുല്ല ഈ അഭിപ്രായക്കാരനാണ്. അതിന് അദ്ദേഹം തെളിവ് പിടിച്ച ഹദീസുകള്‍ ഇപ്രകാരമാണ്:
عن عمرو بن شعيب عن أبيه عن جده أن النبي صلى الله عليه وسلم سئل عن َالْعَتِيرَةُ فقَالَ : ( الْعَتِيرَةُ حَقٌّ )
അംറു ബ്നു ശുഐബ് അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നും അദ്ദേഹം തന്‍റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു: നബി (സ) യോട് അതീറയെക്കുറിച്ച് (അഥവാ റജബ് മാസത്തിലെ അറവിനെക്കുറിച്ച്) ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: അതീറ സത്യമാണ്." - [മുസ്നദ് അഹ്മദ്: 6674, നസാഇ: 4225, അല്‍ബാനി: ഹദീസ് ഹസന്‍, സ്വഹീഹുല്‍ ജാമിഅ്: 4122].
അത്പോലെ:
عن مِخْنَفِ بْنِ سُلَيْمٍ قَالَ : كُنَّا وُقُوفًا مَعَ النَّبِيِّ صَلَّى
اللَّهُ عَلَيْهِ وَسَلَّمَ بِعَرَفَاتٍ فَسَمِعْتُهُ يَقُولُ : ( يَا
أَيُّهَا النَّاسُ عَلَى كُلِّ أَهْلِ بَيْتٍ فِي كُلِّ عَامٍ أُضْحِيَّةٌ
وَعَتِيرَةٌ . هَلْ تَدْرُونَ مَا الْعَتِيرَةُ ؟ هِيَ الَّتِي
تُسَمُّونَهَا الرَّجَبِيَّةَ
മിഖ്നഫ് ബ്ന്‍ സുലൈം പറഞ്ഞു: ഞങ്ങള്‍ നബി (സ) യോടൊപ്പം അറഫയില്‍ ആയിരിക്കുന്ന വേളയില്‍ അദ്ദേഹം പറയുന്നതായി ഞാന്‍ കേട്ടു: അല്ലയോ ജനങ്ങളേ, എല്ലാ വര്‍ഷവും, എല്ലാ വീട്ടുകാരുടെ മേലും ഉളുഹിയത്തും, അതീറയും ബാധകമാണ്. അതീറ എന്നാല്‍ എന്തെന്ന് നിങ്ങള്‍ക്കറിയുമോ ?. അതാണ് നിങ്ങള്‍ റജബിയ്യ എന്ന് വിളിക്കുന്നത്." - [അബൂദാവൂദ്: 2788, തിര്‍മിദി: 1518. അല്‍ബാനി: ഹദീസ് ഹസന്‍].
രണ്ടാമത്തെ അഭിപ്രായം: അത് നിഷിദ്ധമാണ്. കാരണം അത് കല്പിച്ചതിന് ശേഷം പിന്നീട് നബി (സ) അത് വിലക്കിയിട്ടുള്ളതിനാല്‍ അത് 'നസ്ഖ്' ചെയ്യപ്പെട്ടു അഥവാ അത് പിന്നീട് നബി (സ) വിരോധിച്ചു എന്നതാണ് ഇപ്രകാരം അഭിപ്രായപ്പെട്ടവര്‍ പരാമര്‍ശിച്ചിട്ടുള്ളത്. അതിനായി അവര്‍ തെളിവ് ഉദ്ദരിച്ചത്:
عَنْ أَبِي هُرَيْرَةَ رضي الله عنه عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( لا فَرَعَ وَلا عَتِيرَةَ )
അബൂ ഹുറൈറ (റ) നിവേദനം: "ഫറഓ, അതീറയോ (മതത്തില്‍) ഇല്ല" - [ബുഖാരി: 5474, മുസ്‌ലിം: 1976].
അതുപോലെ അവരുടെ തെളിവാണ്:
من تشبه بقوم فهو منهم
നബി (സ) അരുളി: "ആരെങ്കിലും ഏതെങ്കിലും ഒരു സമുദായവുമായി സാദൃശ്യം വച്ചുപുലര്‍ത്തിയാല്‍ അവന്‍ അവരില്‍പ്പെട്ടവനാണ്" - [അബൂദാവൂദ്: 4031]. അതീറ എന്നത് ജാഹിലിയാ കാലഘട്ടത്തിലെ ആചാരമായിരുന്നു. അതുകൊണ്ട് അത് നബി (സ) പിന്നീട് വിലക്കിയിട്ടുണ്ട്. അത് പ്രവര്‍ത്തിക്കുക എന്നത് ജാഹിലിയത്തിലെ ആളുകളോട് സാമ്യം പുലര്‍ത്തലാണ്.
ഇമാം നവവി റഹിമഹുല്ല തന്‍റെ സ്വഹീഹ് മുസ്‌ലിമിന്‍റെ ശറഹില്‍ ഇമാം ഖാളി ഇയാളില്‍ നിന്നും ഉദ്ദരിക്കുന്നു:
" إن الأمر بالعتيرة منسوخ عند جماهير العلماء "
"അതീറ നിര്‍വഹിക്കാനുള്ള കല്പന ബഹുപൂരിപക്ഷം പണ്ഡിതന്മാരുടെ പക്കലും 'നസ്ഖ്' ചെയ്യപ്പെട്ട അഥവാ പിന്കാലത്ത് ദുര്‍ബലപ്പെടുത്തപ്പെട്ട നിയമമാണ്" - [ശറഹു മുസ്‌ലിം: 13/37]. ശാഫിഈ മദ്ഹബിലെ മറ്റു ചില പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം അത് പുണ്യകരമോ വെറുക്കപ്പെട്ടതോ അല്ല എന്ന് ഇമാം നവവി തന്‍റെ അല്‍മജ്മൂഇല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. [8/445].
അതീറയെപ്പറ്റി പരാമര്‍ശിക്കുന്ന ഹദീസുകള്‍ ഉദ്ദരിച്ച ശേഷം ഇമാം ഇബ്നുല്‍ മുന്‍ദിര്‍ റഹിമഹുല്ല പറയുന്നു:
وَقَدْ كَانَتْ الْعَرَب تَفْعَل ذَلِكَ فِي الْجَاهِلِيَّة ، وَفَعَلَهُ
بَعْض أَهْل الإِسْلام , فَأَمَرَ النَّبِيّ صَلَّى اللَّه عَلَيْهِ
وَسَلَّمَ بِهِمَا ثُمَّ نَهَى عَنْهُمَا رَسُول اللَّه صَلَّى اللَّه
عَلَيْهِ وَسَلَّمَ ، فَقَالَ : ( لا فَرَع وَلا عَتِيرَة ) فَانْتَهَى
النَّاس عَنْهُمَا لِنَهْيِهِ إِيَّاهُمْ عَنْهُمَا
"അറബികള്‍ അത് ജാഹിലിയ്യാ കാലഘട്ടത്തില്‍ ചെയ്യാറുള്ള ഒരു കാര്യമായിരുന്നു. മുസ്‌ലിമീങ്ങളില്‍പ്പെട്ട ചിലരും അത് പ്രവര്‍ത്തിച്ചു. അപ്പോള്‍ നബി (സ) ആദ്യം അവ കല്പിക്കുകയും പിന്നീട് അവ വിലക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: "ഫറഓ അതീറയോ ഇല്ല". നബി (സ) വിലക്കിയത് കാരണത്താല്‍ ആളുകള്‍ അവ രണ്ടും ഉപേക്ഷിച്ചു."
ഇതില്‍ പ്രബലമായ അഭിപ്രായമായി മനസ്സിലാക്കാന്‍ സാധിക്കുന്നത് അത്പിന്കാലത്ത് നസ്ഖ് ചെയ്യപ്പെട്ടു എന്നതാണ്. എന്നാല്‍ നേരത്തെ സൂചിപ്പിച്ച ഹദീസുകളുടെ അടിസ്ഥാനത്തില്‍ അതാരെങ്കിലും നിര്‍വഹിച്ചാല്‍ അത് ബിദ്അത്ത് എന്ന് പറയാന്‍ സാധിക്കില്ല. കാരണം ആ വിഷയത്തില്‍ പ്രാമാണികമായ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.
റജബിലുള്ള പ്രത്യേക പ്രാര്‍ത്ഥന
اللهم بارك لنا في رجب وشعبان وبلغنا رمضان
"അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും, ശഅബാനിലും അനുഗ്രഹം ചൊരിയുകയും, ഞങ്ങള്‍ക്ക് നീ റമളാന്‍ വന്നെത്തിക്കുകയും ചെയ്യേണമേ" ഇത് ഉദ്ദരിക്കപ്പെട്ടത് ഇമാം അഹ്മദ് റഹിമഹുല്ലയുടെ മകന്‍ (زوائد المسند) എന്ന ഗ്രന്ഥത്തില്‍ (2346) നമ്പര്‍ ഹദീസായും, ഇമാം ത്വബറാനി തന്‍റെ (الأوسط) എന്ന ഗ്രന്ഥത്തില്‍ (3939) നമ്പര്‍ ഹദീസായും, ഇമാം ബൈഹഖി തന്‍റെ ശുഅബില്‍ (3534) നമ്പര്‍ ഹദീസായുമാണ്.
സാഇദ ബ്നു അബീ റുഖാദ് ഈ ഹദീസ് സിയാദ് അന്നുമൈരി എന്നയാളില്‍ നിന്നും അദ്ദേഹം അനസ് ബ്ന്‍ മാലിക്ക് (റ) വില്‍ നിന്നുമാണ് അത് ഉദ്ദരിക്കുന്നത്. ഹദീസ് ഇപ്രകാരമാണ്:
كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ
رَجَبٌ قَالَ: ( اللَّهُمَّ بَارِكْ لَنَا فِي رَجَبٍ، وَشَعْبَانَ،
وَبَلِّغْنَا رَمَضَانَ )
"റജബ് മാസം പ്രവേശിച്ചാല്‍ നബി (സ) ഇപ്രകാരം പറയാറുണ്ടായിരുന്നു: അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും, ശഅബാനിലും അനുഗ്രഹം ചൊരിയുകയും, ഞങ്ങള്‍ക്ക് നീ റമളാന്‍ വന്നെത്തിക്കുകയും ചെയ്യേണമേ" ഇതിന്‍റെ സനദ് ളഈഫാണ്. ഈ ഹദീസിന്‍റെ സനദില്‍ ഉള്ള സിയാദ് അന്നുമൈരി എന്നയാള്‍ 'ളഈഫ്' അഥവാ ഹദീസ് നിദാനശാസ്ത്രപ്രകാരം ദുര്‍ബലനാണ്. ഇമാം ഇബ്നു മഈന്‍ ഇയാള്‍ ദുര്‍ബലനാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഇമാം അബൂ ഹാതിം: ഇയാളെ തെളിവ്പിടിക്കാന്‍ കൊള്ളില്ല എന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ ഇനം ഇബ്നു ഹിബ്ബാന്‍ ഇയാളെ ദുര്‍ബലന്മാരുടെ ഗണത്തില്‍ എണ്ണുകയും 'ഇയാളുടെ ഹദീസുകള്‍ കൊണ്ട് തെളിവ് പിടിക്കാന്‍ പാടില്ല' എന്ന് പറയുകയും ചെയ്തിട്ടുണ്ട്. - [ميزان الإعتدال : 2 /91] നോക്കുക.
ഇനി ഇയാളില്‍ നിന്ന് ഈ ഹദീസ് ഉദ്ദരിച്ച സാഇദ ബ്നു അബീ റുഖാദ് ആകട്ടെ ഇയാളെക്കാള്‍ ദുര്‍ബലനാണ്. അയാള്‍ 'മുന്‍കറുല്‍ ഹദീസ്' ആണെന്ന് ഇമാം ബുഖാരിയും ഇമാം നസാഇയും പറഞ്ഞിട്ടുണ്ട്.
മാത്രമല്ല ഒരുപറ്റം മുഹദ്ദിസീങ്ങള്‍ ഈ ഹദീസ് ദുര്‍ബലമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം നവവി തന്‍റെ 'അല്‍അദ്കാര്‍' എന്ന ഗ്രന്ഥത്തില്‍ ഇത് ദുര്‍ബലപ്പെടുത്തിയിട്ടുണ്ട് (പേജ്: 189). അതുപോലെ ഇബ്നു റജബ് തന്‍റെ 'ലത്വാഇഫുല്‍ മആരിഫ്' എന്ന ഗ്രന്ഥത്തിലും (പേജ്: 121) ശൈഖ് അല്‍ബാനി തന്‍റെ 'ളഈഫുല്‍ ജാമിഅ്' എന്ന ഗ്രന്ഥത്തിലും (ഹദീസ്: 4395) ഈ ഹദീസ് ദുര്‍ബലമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇമാം ഇബ്നു ഹജര്‍ അല്‍ ഹൈതമി റഹിമഹുല്ല ഈ ഹദീസിനെ സംബന്ധിച്ച് പറയുന്നു:
" رَوَاهُ الْبَزَّارُ وَفِيهِ زَائِدَةُ بْنُ أَبِي الرُّقَادِ قَالَ الْبُخَارِيُّ: مُنْكَرُ الْحَدِيثِ، وَجَهَّلَهُ جَمَاعَةٌ "
"ഇമാം ബസാര്‍ അതുദ്ദരിച്ചിട്ടുണ്ട്. അതിന്‍റെ സനദില്‍ സാഇദ ബ്നു അബീ റുഖാദ് എന്ന് പറയുന്നയാളുണ്ട്. അയാള്‍ 'മുന്‍കറുല്‍ ഹദീസ്' ആണ്. അയാള്‍ മജ്ഹൂലായ ആളാണ് എന്നും ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്" - [مجمع الزوائد : 2/165]. അതുകൊണ്ടുതന്നെ അപ്രകാരമുള്ള ഒരു പ്രത്യേകം ദുആ റസൂല്‍ (സ) യില്‍ നിന്നും സ്ഥിരപ്പെട്ടു വന്നതായി സ്വഹീഹായ ഹദീസുകള്‍ ഒന്നും തന്നെ കാണാന്‍ സാധിക്കില്ല. അതിനാല്‍ അപ്രകാരം പ്രത്യേകം ദുആ റജബ് മാസവുമായി ബന്ധപ്പെടുത്തി അനുഷ്ടിക്കുന്നതും നിഷിദ്ധമാണ്.
റജബ് 27ന് ഇസ്റാഅ് മിഅറാജ് ആഘോഷിക്കലും ആ ദിവസം നോമ്പ് പിടിക്കലും ബിദ്അത്തുകളില്‍ പെട്ടതാണ്.
ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി റഹിമഹുല്ല പറയുന്നു: "റജബ് മാസത്തിന് പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, അതില്‍ പ്രത്യേകം നോമ്പ് നോല്‍ക്കുന്നതോ, അതിലെ പ്രത്യേക ദിവസങ്ങള്‍ തിരഞ്ഞെടുത്ത് നോമ്പ് നോല്‍ക്കുന്നതോ, അതിലെ ഏതെങ്കിലും പ്രത്യേക രാവില്‍ രാത്രി നമസ്കാരം നിര്‍വഹിക്കുന്നതോ സൂചിപ്പിച്ചുകൊണ്ട് തെളിവ് പിടിക്കാന്‍ കൊള്ളാവുന്ന ഒരു ഹദീസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല." - [ تبيين العجب بما ورد في فضل رجب - ص9].
അബൂ ഹുറൈറ(റ)യിൽ നിന്ന് "വല്ലവനും റജബ് 27 ലെ നോമ്പ് അനുഷ്ഠിക്കുന്ന പക്ഷം അവന് 60 മാസം നോമ്പ് നോറ്റതിന്‍റെ പ്രതിഫലം അല്ലാഹു രേഖപ്പെടുത്തുന്നതാണ് "
(ഇഹ് യാഉൽ ഉലൂമുദ്ദീൻ, മുഖ്തദറുന്നഫീസ്, ഫദാ ഇലുൽ അയ്യാമി വല്ലായാലീ, ബാജൂരി, ഗുൻയ, ഇആനതുത്ത്വാലിബീൻ , ക്വല്യൂബി
ഈ ഹദീസിന്‍റെ റാവിമാരില്‍ ഷഹര്‍ബിന്‍ ഹൗശബ് എന്നയാളെ ചില ആളുകള്‍ വിവര
ദോഷികള്‍ വിമര്‍ശിച്ചതായി കാണാം എന്നാണ് മുസ്‌ലിയാക്കന്മാര്‍ കുപ്രചരണം
നടത്തുന്നത്.‼
താഴെ പറഞ്ഞ ആളുകളൊക്കെ വിവര ദോഷികളാണോ?‼
ഇബ്നു ഹജർ അസ്ഖലാനി (റ) പറയുന്നു:-
ഇത് ഹദീസല്ല , അസറാണ്. (നബിയിലേക്കെത്തുന്നില്ല ,സ്വഹാബിയിലേക്ക് മാത്രം) , ഇതിന്‍റെ പരമ്പര ദുർബലമാണ് '
ഇതിന്‍റെ പരമ്പരയിലെ റിപ്പോർട്ടർ 'ശഹർ ബിൻ ഹൗഷബ് ' ഏറെ വിമർശ്ശിക്കപ്പെട്ടയാളാണ് എന്നു ഇമാം 'ദിഹ്‌യതുൽ കൽബി' തന്‍റെ
أداء ما وجب من بيان وضع الوضاعين في رجب
എന്ന കിതാബിൽ വിവരിച്ചിട്ടുണ്ട്.
ഇത് ഹദീസാണെന്നാണ് കള്ളപ്രചരണം!‼
ഇബ്നു ഹജർ (റ) പറയുന്നു:-
അപ്പോൾ ഒരു കാര്യം ദീനിൽ പുണ്യമുള്ളതാവുന്നത് അത് ഒരുപാട് കിതാബുകളിൽ വന്നത് കൊണ്ടായില്ല മറിച്ച് പ്രാമാണികമായി സ്വഹീഹാണെന്ന്‍ തെളിയിക്കപ്പെടണം,✅
ദീനിലില്ലാത്ത നോമ്പ് നോറ്റ് ബിദ്‌അത്ത് ചെയ്തു നരകത്തിലേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കുക.
അല്ലാഹു നമ്മെയെല്ലം കാത്തു രക്ഷിക്കട്ടെ .
ഇനി അവര്‍ പറഞ്ഞ ഹദീസിനെ ഒന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്തു നോക്കാം:-
മൂസ ബിൻ ഹാറൂന്‍ പറയുന്നു: ' ഷഹർ ദുർബലനാണ്.
ഇമാം നസാഇ പറയുന്നു: ഇയാള്‍ 'ശക്തനല്ല
ഇമാം ഷുഉബ പറയുന്നു: 'ഇയാൾ ഒരു സിറിയക്കാരനുമായി സൗഹൃദം സ്ഥാപിച്ചു, ശേഷം വഞ്ചിച്ചു
.
ഇമാം ഇബ്നു ഹിബ്ബാൻ പറയുന്നു: 'ഇയാൾ ദുർബലമായ ഹദീസുകൾ റിപ്പോർട്ട് ചെയ്യുന്നയാളാണ്'
ഇബ്നുദിയ്യ് ' മുൻ കറായ ഹദീസുകൾ റിപ്പോർട്ട് ചെയ്യുന്നയാളാണ്.
.
ഇമാം ബൈഹക്വി പറയുന്നു: ' ഇയാൾ ദുർബലനാണ്.
.
ഇമാം ദാറൽ ക്വുത്‌നി പറയുന്നു: ' ഇയാൾ ദുർബലനാണ്.
.
ഇബ്നു ഹസം പറയുന്നു: 'ഇയാൾ അധപ്പതിച്ചവനാണ്. '
.
അബുൽ ഹസൻ അൽഫാസി പറയുന്നു: 'ഇയാൾ സംഗീത പ്രേമിയാണ്.
ഇബ്ൻ ഖയ്യിം അൽ ജൗസിയ്യ (റ)
__________________________________________________________
__________________________________________________________
__________________________________________________________
ഈ മാസത്തിന് സവിശേഷതയും പവിത്രതയും കൈവരാന്‍ തക്കവണ്ണം എന്തെങ്കിലും പ്രത്യേകതകളോ ചരിത്രസംഭവങ്ങളോ ഉണ്ടെന്നതിന് ആധികാരികമായി യാതൊരു തെളിവും ഇല്ല എന്നാണ് ഇമാമുകള്‍ വ്യക്തമാക്കിയിട്ടുള്ളത്.
''റജബ് മാസത്തിന്റെ ശ്രേഷ്ഠതയോ, അതില്‍ നോമ്പനുഷ്ഠിക്കുന്നത് ശ്രേഷ്ഠമാണെന്ന് പറയുന്നതോ, ഇനി അതില്‍ ഏതെങ്കിലുമൊരു ദിവസം നോമ്പ് ശ്രേഷ്ഠമാണെന്ന് കുറിക്കുന്നതോ, അതിലെ ഏതെങ്കിലും ഒരു രാവില്‍ പ്രത്യേകം നമസ്‌കാരം നിര്‍വഹിക്കുന്നതിന്റെ ശ്രേഷ്ഠത വ്യക്തമാക്കുന്നതോ ആയ പ്രബലവും തെളിവിന് കൊള്ളാവുന്നതുമായ ഒരൊറ്റ ഹദീസും വന്നിട്ടില്ല. ഇമാം അബൂഇസ്മാഈല്‍ അല്‍ഹിറവി എനിക്ക് മുമ്പേ തന്നെ ഇക്കാര്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തില്‍നിന്നും അല്ലാത്തവരില്‍നിന്നുമായി നമുക്കും ഈ സംഗതി സ്വഹീഹായ പരമ്പരയിലൂടെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അല്‍പം ദുര്‍ബലതയുള്ള ഹദീസുകള്‍ -അവ നബി(സ)യുടെ പേരില്‍ കെട്ടിച്ചമച്ചതല്ലെങ്കില്‍- പുണ്യകര്‍മങ്ങളുടെ വിഷയത്തില്‍ ഉദ്ധരിക്കുന്നതില്‍ സഹിഷ്ണുത പുലര്‍ത്തുന്ന സമീപനമാണ് ചില പണ്ഡിതന്മാര്‍ സ്വീകരിച്ചിട്ടുള്ളത്. എങ്കില്‍ കൂടി കര്മ്മം് മനുഷ്ടിക്കുന്നവര്‍ പ്രസ്തുത ഹദീസ് ദുര്‍ബലമാണെന്നുതന്നെ വിശ്വസിക്കല്‍ അനിവാര്യമായ ഉപാധിയാണ്. അതുപോലെ പ്രസ്തുത ഹദീസിന് പ്രചാരം കൊടുക്കാതിരിക്കേണ്ടതുമാണ്. ദുര്‍ബലമായ ഹദീസ് കൊണ്ട് ആളുകള്‍ കര്‍മം ചെയ്യാതിരിക്കാനും തദ്വാര ശര്‍അ് അനുശാസിക്കാത്ത കാര്യം ശറഅ് ആയി ഗണിക്കപ്പെടാതിരിക്കാനും, അല്ലെങ്കില്‍ വിവരമില്ലാത്തവര്‍ അതു ശരിയായ സുന്നത്താണെന്ന് ധരിക്കാതിരിക്കാനും വേണ്ടിയാണ് അങ്ങനെ ചെയ്യേണ്ടി വരുന്നത്. അബൂ മുഹമ്മദ് ബിന്‍ അബ്ദിസ്സലാമിനെപ്പോലുള്ള ഗുരുവര്യന്മാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കളവാണെന്ന് മനസ്സിലാക്കി, 'എന്നില്‍നിന്നുള്ളതാണെന്ന വ്യാജേന ആരെങ്കിലും ഒരു ഹദീസ് പറഞ്ഞാല്‍ അവന്‍ കള്ളം പറയുന്നവരുടെ കൂട്ടത്തിലെ ഒരുവനായി' എന്ന തിരുവചനത്തിന്റെ മുന്നറിയിപ്പില്‍ പെട്ടുപോകുന്നത് അവനവന്‍ സൂക്ഷിച്ചുകൊള്ളട്ടെ. കേവലം പറയുന്നതിന്റെ കാര്യമാണിത്, എങ്കില്‍ പിന്നെ കര്‍മം ചെയ്യുന്നവന്റെ കാര്യമോ? ദുര്‍ബല ഹദീസനുസരിച്ച് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ വിധി വിലക്കുകളുടെ വിഷയത്തിലോ, പുണ്യകര്‍മങ്ങളുടെ വിഷയത്തിലോ എന്ന വ്യത്യാസത്തിന്റെ പ്രശ്‌നം തന്നെയില്ല. കാരണം എല്ലാം ശര്‍ഈ കാര്യങ്ങള്‍ തന്നെ'''
(തബ്‌യീനുല്‍ അജബി ബിമാ വറദ ഫീ ഫളാഇലി റജബ്, പേജ്: 3).
ഉസാമത്തുബ്‌നു സൈദില്‍ നിന്ന്. ''ഞാന്‍ അല്ലാഹുവിന്റെ റസൂലിനോട് ചോദിച്ചു, ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കന്നത്ര മറ്റൊരു മാസവും താങ്കള്‍ നോമ്പനുഷ്ഠിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ?
'' ''അത് റജബിന്റെയും റമദാനിന്റെയും ഇടയില്‍ ആളുകള്‍ ശ്രദ്ധിക്കാതെ വിട്ടു പോകുന്ന മാസമാണ്'' എന്ന് തിരുമേനി(സ) മറുപടി പറഞ്ഞു'' (നസാഈ). ഈ ഹദീസുദ്ധരിച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തുന്നു: ''ഇതില്‍ റജബിന് റമദാനുമായി ഒരു സാദൃശ്യമുണ്ടെന്ന ധ്വനിയുണ്ട്. മാത്രമല്ല, റമദാന്‍ പോലെ ആളുകള്‍ റജബിലും ചില ആരാധനാ കര്‍മങ്ങള്‍ ചെയ്യാറുണ്ടെന്നും എന്നാല്‍ ആ ശ്രദ്ധ അവര്‍ ശഅ്ബാനില്‍ കാണിക്കുന്നില്ലെന്നും അതാണ് താനതില്‍ (ശഅ്ബാനില്‍) പ്രത്യേകമായി നോമ്പനുഷ്ഠിക്കുന്നതെന്നും പറഞ്ഞതില്‍ റജബ് മാസത്തിനും ഒരു ശ്രേഷ്ഠതയുണ്ടെന്ന സൂചനയുണ്ട്. അതേപ്പറ്റി അവര്‍ക്ക് അറിവും നിശ്ചയവും ഉണ്ടായിരുന്നു എന്നും'''(തബ്‌യീനുല്‍ അജബ് ബിമാ വറദ ഫീ ഫദാഇലി റജബ്).
റജബ് മാസത്തിലെ നോമ്പുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ ഹദീസുകളും അദ്ദേഹം തന്റെ ഈ ലഘു കൃതിയില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. അവയിലൊരെണ്ണംപോലും സ്വഹീഹായതല്ലെന്നും ഒന്നുകില്‍ ദുര്‍ബലമായവയോ അല്ലെങ്കില്‍ കെട്ടിച്ചമച്ചുണ്ടാക്കിയവയോ ആണെന്നും വ്യക്തമാക്കുന്നുണ്ട്. ഒടുവില്‍ ഇമാം അബൂബക്ര്‍ അത്ത്വര്‍തൂസിയുടെ ഇവ്വിഷയകമായ ഒരു പ്രസ്താവന ഉദ്ധരിക്കുന്നു: 'റജബ് മാസത്തെ നോമ്പ് മൂന്നടിസ്ഥാനത്തില്‍ കറാഹത്തായിത്തീരും.
______________________________
താഴെ പറഞ്ഞ ആളുകളൊക്കെ വിവര ദോഷികളാണോ?‼
ഇബ്നു ഹജർ അസ്ഖലാനി (റ) പറയുന്നു:-
ഇത് ഹദീസല്ല , അസറാണ്. (നബിയിലേക്കെത്തുന്നില്ല ,സ്വഹാബിയിലേക്ക് മാത്രം) , ഇതിന്‍റെ പരമ്പര ദുർബലമാണ് '
ഇതിന്‍റെ പരമ്പരയിലെ റിപ്പോർട്ടർ 'ശഹർ ബിൻ ഹൗഷബ് ' ഏറെ വിമർശ്ശിക്കപ്പെട്ടയാളാണ് എന്നു ഇമാം 'ദിഹ്‌യതുൽ കൽബി' തന്‍റെ
أداء ما وجب من بيان وضع الوضاعين في رجب
എന്ന കിതാബിൽ വിവരിച്ചിട്ടുണ്ട്.
ഇത് ഹദീസാണെന്നാണ് കള്ളപ്രചരണം!‼
ഇബ്നു ഹജർ (റ) പറയുന്നു:-
واما الأحاديث الواردة في فضل رجب، او فضل صيامه، او صيام شيئ منه صريحة فهي على قسمين : ضعيفة و موضوعة "
(تبيين العجب بما ورد في فضل رجب
الكتاب : تبيين العجب بما ورد في فضل رجب (1/10)
ابن حجر العسقلاني
"എന്നാൽ റജബിന്‍റെ പുണ്യത്തെ പറ്റിയൊ അതിലെ നോമ്പിനെ സംബന്ധിച്ചൊ അതിലെ
നിശ്ചിത ദിവസത്തെ നോമ്പിനെ കുറിച്ചോ വന്ന ഹദീസുകളെല്ലാം ദുർബലമോ,
നിർമ്മിതമോ ആണ്"(تبيين العجب بما ورد في فضل رجب
الكتاب : تبيين العجب بما ورد في فضل رجب (1/10)
ابن حجر العسقلاني
അപ്പോൾ ഒരു കാര്യം ദീനിൽ പുണ്യമുള്ളതാവുന്നത് അത് ഒരുപാട് കിതാബുകളിൽ വന്നത് കൊണ്ടായില്ല മറിച്ച് പ്രാമാണികമായി സ്വഹീഹാണെന്ന്‍ തെളിയിക്കപ്പെടണം,✅
ദീനിലില്ലാത്ത നോമ്പ് നോറ്റ് ബിദ്‌അത്ത് ചെയ്തു നരകത്തിലേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കുക.
അല്ലാഹു നമ്മെയെല്ലം കാത്തു രക്ഷിക്കട്ടെ .
ഇനി അവര്‍ പറഞ്ഞ ഹദീസിനെ ഒന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്തു നോക്കാം:-
عن ابي هريرة قال : من صام يوم سبع وعشرين من رجب كتب الله له صيام ستين شهرا '
ഇതിന്‍റെ പരമ്പരയിലെ റിപ്പോർട്ടർ ഷഹർ ബിൻ ഹൗശബിനെ വിമർശ്ശിച്ച പ്രമുഖ പണ്ഡിതന്മാർ ആരൊക്കെ എന്ന് നോക്കുക
മൂസ ബിൻ ഹാറൂന്‍ പറയുന്നു: ' ഷഹർ ദുർബലനാണ്.
ഇമാം നസാഇ പറയുന്നു: ഇയാള്‍ 'ശക്തനല്ല
ഇമാം ഷുഉബ പറയുന്നു: 'ഇയാൾ ഒരു സിറിയക്കാരനുമായി സൗഹൃദം സ്ഥാപിച്ചു, ശേഷം വഞ്ചിച്ചു
.
ഇമാം ഇബ്നു ഹിബ്ബാൻ പറയുന്നു: 'ഇയാൾ ദുർബലമായ ഹദീസുകൾ റിപ്പോർട്ട് ചെയ്യുന്നയാളാണ്'
ഇബ്നുദിയ്യ് ' മുൻ കറായ ഹദീസുകൾ റിപ്പോർട്ട് ചെയ്യുന്നയാളാണ്.
.
ഇമാം ബൈഹക്വി പറയുന്നു: ' ഇയാൾ ദുർബലനാണ്.
.
ഇമാം ദാറൽ ക്വുത്‌നി പറയുന്നു: ' ഇയാൾ ദുർബലനാണ്.
.
ഇബ്നു ഹസം പറയുന്നു: 'ഇയാൾ അധപ്പതിച്ചവനാണ്. '
.
അബുൽ ഹസൻ അൽഫാസി പറയുന്നു: 'ഇയാൾ സംഗീത പ്രേമിയാണ്.
ഇബ്ൻ ഖയ്യിം അൽ ജൗസിയ്യ (റ)
ابن قيم الجوزية:
- وَكُلُّ حَدِيثٍ فِي ذِكْرِ صَوْمِ رَجَبٍ وَصَلاةِ بَعْضِ اللَّيَالِي فِيهِ فَهُوَ كَذِبٌ مُفْتَرًى كَحَدِيثِ "مَنْ صَلَّى بَعْدَ الْمَغْرِبِ أَوَّلَ لَيْلَةٍ مِنْ رَجَبٍ عِشْرِينَ رَكْعَةً جَازَ عَلَى الصِّرَاطِ بِلا حِسَابٍ".
الكتاب: المنار المنيف في الصحيح والضعيف(96/1)
റജബ് മാസത്തിലെ നോമ്പിനെ സംബന്ധിച്ചു പരാമർശിക്കുന്ന എല്ലാ ഹദീസുകളും, അതുപോലെ ആ മാസത്തില്‍ ചില രാത്രികളില്‍ ഉളള നമസ്ക്കാരത്തെ സംബന്ധിച്ചും അത് കെട്ടിച്ചമക്കപ്പെട്ട കളവാണ്. ഈ ഹദീസ് പോലെ "റജബിലെ മാസത്തിലെ ആദ്യ രാത്രിയില്‍ മഗ്രിബിന് ശേഷം ആരെങ്കിലും 20 റകാഅത്ത് നമസ്ക്കരിച്ചാല്‍ വിചാരണ ഇല്ലാതെ അവന്‍ സ്വിറാത്തു അവന്‍ മുറിച്ചു കടക്കും".

__________________________________________________________
قَالَ
اِبْنُ حَجَرٍ عَنْ اِبْنِ دِحْيَةَ: "وَذَكَرَ بَعْضُ القَصَّاصِ أَنَّ
الإِسْرَاءَ كَانَ فِي رَجَبِ، قَالَ: وَذَلِكَ كِذْبٌ"
അല്ലാമാ അബൂശാമ പറഞ്ഞു: ''കെട്ടുകഥകള്‍ ചമയ്ക്കുന്ന ചിലര്‍ റജബിലാണ്
ഇസ്‌റാഅ് ഉണ്ടായത് എന്ന് തട്ടിവിട്ടിട്ടുണ്ട്. നിരൂപകരുടെ അടുക്കല്‍ അത്
പച്ചക്കള്ളമാണ്''
(അല്‍ ബാഇസ് ഫില്‍ ബിദഇ വല്‍ ഹവാദിസ്, പേജ് 116)
.
عَنْ
خَرَشَةَ بْنِ الْحُرِّ، قَالَ: رَأَيْتُ عُمَرَ يَضْرِبُ أَكُفَّ
النَّاسِ فِي رَجَبٍ، حَتَّى يَضَعُوهَا فِي الْجِفَانِ وَيَقُولُ: كُلُوا
فَإِنَّمَا هُوَ شَهْرٌ كَانَ يُعَظِّمُهُ أَهْلُ الْجَاهِلِيَّةِ.-
مُصَنَّفُ أَبِي شَيْبَةَ:٩٨٥١
എന്നാല്‍ റജബ് മാസത്തില്‍ പ്രത്യേകമായി നോമ്പ് സുന്നത്തുണ്ട് എന്ന് കുറിക്കുന്ന ഹദീസുകളെല്ലാം പറ്റെ ദുര്‍ബലങ്ങളാണ്. അല്ലാത്തവ വ്യാജനിര്‍മിതവും. മാത്രമല്ല, റജബ് മാസത്തില്‍ പ്രത്യേകം സുന്നത്ത് ഉണ്ടെന്ന മട്ടില്‍ നോമ്പനുഷ്ഠിക്കുന്നത് ഒട്ടും ശരിയല്ലെന്നും റജബില്‍ ഭക്ഷണം കഴിക്കാനായി ഉമര്‍(റ) ആളുകളുടെ കൈക്ക് നല്ല അടിപൊട്ടിച്ചുകൊടുക്കാറുണ്ടായിരുന്നു എന്നും അങ്ങനെ അവരുടെ കൈ അദ്ദേഹം പിഞ്ഞാണത്തില്‍ കുത്തിക്കുമായിരുന്നു എന്നും എന്നിട്ട് 'ജാഹിലിയ്യാ അറബികള്‍ ബഹുമാനിച്ചാരാധിച്ചിരുന്ന ദിവസമാണ് അത്,നിങ്ങള്‍ തിന്നുവിന്‍' എന്ന് പറയാറുണ്ടായിരുന്നുവെന്നുമെല്ലാം ഇബ്‌നു അബീശൈബ ഉദ്ധരിച്ചിട്ടുണ്ട്
(അല്‍ മുസ്വന്നഫ്: 2/345) (അല്‍ മുഗ്‌നി: 3/53)
(അല്‍ മുസ്വന്നഫ്: 2/345) (അല്‍ മുഗ്‌നി: 3/53)
__________________________________________________________
റജബിനെക്കുറിച്ച് സ്വതന്ത്രമായി ഒരു കൃതിതന്നെ രചിച്ച ഇമാം ഇബ്‌നുഹജര്‍ അല്‍ അസ്ഖലാനി ഇങ്ങനെ രേഖപ്പെടുത്തുന്നു:
لَمْ يُرِدْ فِي فَضْلِ شَهْرِ رَجَبٍ، وَلَا فِي صِيَامِهِ، وَلَا فِي صِيَامِ شَيْءٍ مِنْهُ، - مَعَيَّنٍ، وَلَا فِي قِيَامِ لَيْلَةٍ مَخْصُوصَةِ فِيهِ - حَدِيثٌ صَحِيحٌ يَصْلِحُ لِلحُجَّةِ، وَقَدْ سَبَقَنِي إِلَى الْجَزْمِ بِذَلِكَ الإِمَامُ أَبُو إِسْمَاعِيلُ الْهِرَوِيُّ الحَافِظُ، رُوِّيْنَاهُ عَنْهِ بِإِسْنَادٍ صَحِيحٍ، وَكَذَلِكَ رُوِّيْنَاهُ عَنْ غَيْرِهِ، وَلَكِنْ اِشْتُهِرَ أَنَّ أَهْلَ العِلْمِ يَتَسَامَحُونَ فِي إِيرَادِ الأَحَادِيثِ فِي الفَضَائِلِ وَإِنْ كَان فِيهَا ضَعْفٌ، مَا لَمْ تَكُنْ مَوْضُوعَةً.
وَيَنْبَغِي مَعَ ذَلِكَ اِشْتِرَاطُ أَنْ يَعْتَقِدَ العَامِلُ كُون ذَلِكَ الحَدِيثُ ضَعِيفًا، وَأَنَّ لَا يُشْهِرَ بِذَلِكَ، لِئَلَّا يَعْمَلَ المَرْءُ بِحَدِيثٍ ضَعِيفٍ، فَيُشَرَّعُ مَا لَيْسَ بِشَرَعٍ، أَوْ يَرَاهُ بَعْضُ الجُهَّالِ فَيَظُنُّ أَنَّهُ سَنَةٌ صَحِيحَةٌ. وَقَدْ صَرَّحَ بِمَعْنَى ذَلِكَ الأُسْتَاذُ أَبُو مُحَمَّدٌ بِنِ عَبْد السَّلَامِ وَغَيْرُهُ. وَلِيَحَذَرِ المَرْءُ مِنْ دُخُولِهِ تَحْتَ قَوْلِهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " « مَنْ حَدَّثَ عَنِّى بِحَدِيثٍ وَهُوَ يَرَى أَنَّهُ كَذِبٌ فَهُوَ أَحَدُ الْكَذَّابِينَ ».. فَكَيْفَ بِمَنْ عَمِلَ بِهِ ؟!..
وَلَا فَرْقَ فِي العَمَلِ بِالحَدِيثِ فِي الأَحْكَامِ، أَوْ فِي الفَضَائِلِ، إِذْ الكُلُّ شَرَعٌ.. تَبْيِينُ العَجَبِ بِمَا وَرَدَ فِي فَضْلِ رَجَبِ، لِلحَافِظِ اِبْنِ حَجَرٍ: ص 12
وَيَنْبَغِي مَعَ ذَلِكَ اِشْتِرَاطُ أَنْ يَعْتَقِدَ العَامِلُ كُون ذَلِكَ الحَدِيثُ ضَعِيفًا، وَأَنَّ لَا يُشْهِرَ بِذَلِكَ، لِئَلَّا يَعْمَلَ المَرْءُ بِحَدِيثٍ ضَعِيفٍ، فَيُشَرَّعُ مَا لَيْسَ بِشَرَعٍ، أَوْ يَرَاهُ بَعْضُ الجُهَّالِ فَيَظُنُّ أَنَّهُ سَنَةٌ صَحِيحَةٌ. وَقَدْ صَرَّحَ بِمَعْنَى ذَلِكَ الأُسْتَاذُ أَبُو مُحَمَّدٌ بِنِ عَبْد السَّلَامِ وَغَيْرُهُ. وَلِيَحَذَرِ المَرْءُ مِنْ دُخُولِهِ تَحْتَ قَوْلِهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " « مَنْ حَدَّثَ عَنِّى بِحَدِيثٍ وَهُوَ يَرَى أَنَّهُ كَذِبٌ فَهُوَ أَحَدُ الْكَذَّابِينَ ».. فَكَيْفَ بِمَنْ عَمِلَ بِهِ ؟!..
وَلَا فَرْقَ فِي العَمَلِ بِالحَدِيثِ فِي الأَحْكَامِ، أَوْ فِي الفَضَائِلِ، إِذْ الكُلُّ شَرَعٌ.. تَبْيِينُ العَجَبِ بِمَا وَرَدَ فِي فَضْلِ رَجَبِ، لِلحَافِظِ اِبْنِ حَجَرٍ: ص 12
ഈ മാസത്തിന് സവിശേഷതയും പവിത്രതയും കൈവരാന്‍ തക്കവണ്ണം എന്തെങ്കിലും പ്രത്യേകതകളോ ചരിത്രസംഭവങ്ങളോ ഉണ്ടെന്നതിന് ആധികാരികമായി യാതൊരു തെളിവും ഇല്ല എന്നാണ് ഇമാമുകള്‍ വ്യക്തമാക്കിയിട്ടുള്ളത്.
''റജബ് മാസത്തിന്റെ ശ്രേഷ്ഠതയോ, അതില്‍ നോമ്പനുഷ്ഠിക്കുന്നത് ശ്രേഷ്ഠമാണെന്ന് പറയുന്നതോ, ഇനി അതില്‍ ഏതെങ്കിലുമൊരു ദിവസം നോമ്പ് ശ്രേഷ്ഠമാണെന്ന് കുറിക്കുന്നതോ, അതിലെ ഏതെങ്കിലും ഒരു രാവില്‍ പ്രത്യേകം നമസ്‌കാരം നിര്‍വഹിക്കുന്നതിന്റെ ശ്രേഷ്ഠത വ്യക്തമാക്കുന്നതോ ആയ പ്രബലവും തെളിവിന് കൊള്ളാവുന്നതുമായ ഒരൊറ്റ ഹദീസും വന്നിട്ടില്ല. ഇമാം അബൂഇസ്മാഈല്‍ അല്‍ഹിറവി എനിക്ക് മുമ്പേ തന്നെ ഇക്കാര്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തില്‍നിന്നും അല്ലാത്തവരില്‍നിന്നുമായി നമുക്കും ഈ സംഗതി സ്വഹീഹായ പരമ്പരയിലൂടെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അല്‍പം ദുര്‍ബലതയുള്ള ഹദീസുകള്‍ -അവ നബി(സ)യുടെ പേരില്‍ കെട്ടിച്ചമച്ചതല്ലെങ്കില്‍- പുണ്യകര്‍മങ്ങളുടെ വിഷയത്തില്‍ ഉദ്ധരിക്കുന്നതില്‍ സഹിഷ്ണുത പുലര്‍ത്തുന്ന സമീപനമാണ് ചില പണ്ഡിതന്മാര്‍ സ്വീകരിച്ചിട്ടുള്ളത്. എങ്കില്‍ കൂടി കര്മ്മം് മനുഷ്ടിക്കുന്നവര്‍ പ്രസ്തുത ഹദീസ് ദുര്‍ബലമാണെന്നുതന്നെ വിശ്വസിക്കല്‍ അനിവാര്യമായ ഉപാധിയാണ്. അതുപോലെ പ്രസ്തുത ഹദീസിന് പ്രചാരം കൊടുക്കാതിരിക്കേണ്ടതുമാണ്. ദുര്‍ബലമായ ഹദീസ് കൊണ്ട് ആളുകള്‍ കര്‍മം ചെയ്യാതിരിക്കാനും തദ്വാര ശര്‍അ് അനുശാസിക്കാത്ത കാര്യം ശറഅ് ആയി ഗണിക്കപ്പെടാതിരിക്കാനും, അല്ലെങ്കില്‍ വിവരമില്ലാത്തവര്‍ അതു ശരിയായ സുന്നത്താണെന്ന് ധരിക്കാതിരിക്കാനും വേണ്ടിയാണ് അങ്ങനെ ചെയ്യേണ്ടി വരുന്നത്. അബൂ മുഹമ്മദ് ബിന്‍ അബ്ദിസ്സലാമിനെപ്പോലുള്ള ഗുരുവര്യന്മാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കളവാണെന്ന് മനസ്സിലാക്കി, 'എന്നില്‍നിന്നുള്ളതാണെന്ന വ്യാജേന ആരെങ്കിലും ഒരു ഹദീസ് പറഞ്ഞാല്‍ അവന്‍ കള്ളം പറയുന്നവരുടെ കൂട്ടത്തിലെ ഒരുവനായി' എന്ന തിരുവചനത്തിന്റെ മുന്നറിയിപ്പില്‍ പെട്ടുപോകുന്നത് അവനവന്‍ സൂക്ഷിച്ചുകൊള്ളട്ടെ. കേവലം പറയുന്നതിന്റെ കാര്യമാണിത്, എങ്കില്‍ പിന്നെ കര്‍മം ചെയ്യുന്നവന്റെ കാര്യമോ? ദുര്‍ബല ഹദീസനുസരിച്ച് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ വിധി വിലക്കുകളുടെ വിഷയത്തിലോ, പുണ്യകര്‍മങ്ങളുടെ വിഷയത്തിലോ എന്ന വ്യത്യാസത്തിന്റെ പ്രശ്‌നം തന്നെയില്ല. കാരണം എല്ലാം ശര്‍ഈ കാര്യങ്ങള്‍ തന്നെ'''
(തബ്‌യീനുല്‍ അജബി ബിമാ വറദ ഫീ ഫളാഇലി റജബ്, പേജ്: 3).
തുടര്ന്ന അദ്ദേഹം റജബിലെ നോമ്പിനെക്കുറിച്ച മൂന്ന് ഹദീസുകള്‍ ഉദ്ധരിക്കുന്നു. അതിലൊന്ന്:
إِنَّ
أَمْثَلُ مَا وَرْدٌ فِي ذَلِكَ:. مَا رَوْاهُ النِّسَائِيَّ مِنْ حَدِيثِ
أُسَامَةَ بِنْ زَيْدٌ رَضِيَ اللهُ عَنْهُ قَالَ: قُلْتُ يَا رَسُولَ
اللَّهِ لَمْ أَرَكَ تَصُومُ شَهْرًا مِنَ
الشُّهُورِ مَا تَصُومُ مِنْ شَعْبَانَ . قَالَ « ذَلِكَ شَهْرٌ يَغْفُلُ
النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ وَهُوَ شَهْرٌ تُرْفَعُ فِيهِ
الأَعْمَالُ إِلَى رَبِّ الْعَالَمِينَ .... ».
الحَدِيثُ.. فَهَذَا فِيهِ إِشْعَارٌ بِأَنْ فِي رَجَبٍ مُشَابِهَةٌ بِرَمَضَانِ، وَأَنَّ النَّاسَ يَشْتَغِلُونَ مِنَ العِبَادَةِ بِمَا يَشْتَغِلُونَ بِهِ فِي رَمَضَانِ، وَيُغْفَلُونَ عَنْ نَظِيرِ ذَلِكَ فِي شَعْبَانَ. لِذَلِكَ كَانَ يَصُومُهُ.. وَفِي تَخْصِيصِهِ ذَلِكَ بِالصَّوْمِ - إِشْعَارٌ بِفَضْلِ رَجَبِ، وَأَنَّ ذَلِكَ كَانَ مِنْ المَعْلُومِ المُقَرَّرِ لَدَيْهِمْ.- تَبْيِينُ العَجَبِ: ص 12
الحَدِيثُ.. فَهَذَا فِيهِ إِشْعَارٌ بِأَنْ فِي رَجَبٍ مُشَابِهَةٌ بِرَمَضَانِ، وَأَنَّ النَّاسَ يَشْتَغِلُونَ مِنَ العِبَادَةِ بِمَا يَشْتَغِلُونَ بِهِ فِي رَمَضَانِ، وَيُغْفَلُونَ عَنْ نَظِيرِ ذَلِكَ فِي شَعْبَانَ. لِذَلِكَ كَانَ يَصُومُهُ.. وَفِي تَخْصِيصِهِ ذَلِكَ بِالصَّوْمِ - إِشْعَارٌ بِفَضْلِ رَجَبِ، وَأَنَّ ذَلِكَ كَانَ مِنْ المَعْلُومِ المُقَرَّرِ لَدَيْهِمْ.- تَبْيِينُ العَجَبِ: ص 12
ഉസാമത്തുബ്‌നു സൈദില്‍ നിന്ന്. ''ഞാന്‍ അല്ലാഹുവിന്റെ റസൂലിനോട് ചോദിച്ചു, ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കന്നത്ര മറ്റൊരു മാസവും താങ്കള്‍ നോമ്പനുഷ്ഠിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ?
'' ''അത് റജബിന്റെയും റമദാനിന്റെയും ഇടയില്‍ ആളുകള്‍ ശ്രദ്ധിക്കാതെ വിട്ടു പോകുന്ന മാസമാണ്'' എന്ന് തിരുമേനി(സ) മറുപടി പറഞ്ഞു'' (നസാഈ). ഈ ഹദീസുദ്ധരിച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തുന്നു: ''ഇതില്‍ റജബിന് റമദാനുമായി ഒരു സാദൃശ്യമുണ്ടെന്ന ധ്വനിയുണ്ട്. മാത്രമല്ല, റമദാന്‍ പോലെ ആളുകള്‍ റജബിലും ചില ആരാധനാ കര്‍മങ്ങള്‍ ചെയ്യാറുണ്ടെന്നും എന്നാല്‍ ആ ശ്രദ്ധ അവര്‍ ശഅ്ബാനില്‍ കാണിക്കുന്നില്ലെന്നും അതാണ് താനതില്‍ (ശഅ്ബാനില്‍) പ്രത്യേകമായി നോമ്പനുഷ്ഠിക്കുന്നതെന്നും പറഞ്ഞതില്‍ റജബ് മാസത്തിനും ഒരു ശ്രേഷ്ഠതയുണ്ടെന്ന സൂചനയുണ്ട്. അതേപ്പറ്റി അവര്‍ക്ക് അറിവും നിശ്ചയവും ഉണ്ടായിരുന്നു എന്നും'''(തബ്‌യീനുല്‍ അജബ് ബിമാ വറദ ഫീ ഫദാഇലി റജബ്).
റജബ് മാസത്തിലെ നോമ്പുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ ഹദീസുകളും അദ്ദേഹം തന്റെ ഈ ലഘു കൃതിയില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. അവയിലൊരെണ്ണംപോലും സ്വഹീഹായതല്ലെന്നും ഒന്നുകില്‍ ദുര്‍ബലമായവയോ അല്ലെങ്കില്‍ കെട്ടിച്ചമച്ചുണ്ടാക്കിയവയോ ആണെന്നും വ്യക്തമാക്കുന്നുണ്ട്. ഒടുവില്‍ ഇമാം അബൂബക്ര്‍ അത്ത്വര്‍തൂസിയുടെ ഇവ്വിഷയകമായ ഒരു പ്രസ്താവന ഉദ്ധരിക്കുന്നു: 'റജബ് മാസത്തെ നോമ്പ് മൂന്നടിസ്ഥാനത്തില്‍ കറാഹത്തായിത്തീരും.
قَالَ أَبُو بَكْرٍ الطَّرْطُوشِى فِي كِتَاب "البِدَعُ وَالحَوَادِثُ":
يُكْرَهُ صَوْمُ رَجَبٍ عَلَى ثَلَاثَةِ أَوْجُهٍ.. أَحَدُهَا: أَنّهُ
إِذَا خَصَّهُ المُسْلِمُونَ بِالصَّوْمِ مِنْ كُلِّ عَامٍ حَسَبَ
العَوَامِّ إِمَّا أَنَّهُ فَرْضٌ كَشَهْرٍ رَمَضَانِ، وَإِمَّا سَنَةٌ
ثَابِتَةٌ كَالسُّنَنِ الثَّابِتَةِ وَإِمَّا لِأَنَّ الصَّوْمَ فِيهِ
مَخْصُوصٌ بِفَضْلِ ثَوَابِ عَلَى صِيَامِ بَاقِيَ الشُّهُورَ. وَلَوْ كَان
مِنْ هَذَا شَيْءٌ لَبَيَّنَهُ صَلَّى اللهُ عَلَيْهِ وَسَلَّمَ.. قَالَ
اِبْنُ دحية: الصِّيَامُ عَمَلٌ بَرٍّ لَا لِفَضْلِ شَهْرِ رَجَبِ، فَقَدْ
كَانَ عُمَرُ - رَضِيَ اللهُ عَنْهُ - يَنْهَى عَنْ صِيَامِهِ. وَاللّهُ
أَعْلَمُ. - تَبْيِينُ العَجَبِ: ص 38
1. റജബുമാസത്തില്‍ പ്രത്യേക നോമ്പുണ്ടെന്ന മട്ടില്‍ എല്ലാ വര്‍ഷവും മുടങ്ങാതെ നോമ്പനുഷ്ഠിക്കല്‍
2. ഇതര സുന്നത്തു നോമ്പുകള്‍ പോലെ സ്ഥിരപ്പെട്ട സുന്നത്താണെന്ന മട്ടില്‍ നോമ്പനുഷ്ഠിക്കല്‍.
3. ഇതര മാസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നതിനേക്കാള്‍ പുണ്യവും ശ്രേഷ്ഠതയും ഉണ്ടെന്ന ഭാവത്തില്‍ ഈ മാസത്തില്‍ നോമ്പെടുക്കല്‍.
ഈ മൂന്നടിസ്ഥാനത്തില്‍ റജബില്‍ നോമ്പനുഷ്ഠിക്കുന്നത് വെറുക്കപ്പെട്ടതാണെന്നും അതില്‍ വല്ല ശ്രേഷ്ഠതയും ഉണ്ടായിരുന്നെങ്കില്‍ അത് തിരുമേനി(സ) വ്യക്തമാക്കുമായിരുന്നുവെന്നും പറഞ്ഞുകൊണ്ടാണ് തന്റെ ലഘുകൃതി ഇമാം ഇബ്‌നുഹജര്‍ അവസാനിപ്പിക്കുന്നത് (തബ്‌യീനുല്‍ അജബ് ബിമാ വറദ ഫീ ഫദാഇലി റജബ്).
2. ഇതര സുന്നത്തു നോമ്പുകള്‍ പോലെ സ്ഥിരപ്പെട്ട സുന്നത്താണെന്ന മട്ടില്‍ നോമ്പനുഷ്ഠിക്കല്‍.
3. ഇതര മാസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നതിനേക്കാള്‍ പുണ്യവും ശ്രേഷ്ഠതയും ഉണ്ടെന്ന ഭാവത്തില്‍ ഈ മാസത്തില്‍ നോമ്പെടുക്കല്‍.
ഈ മൂന്നടിസ്ഥാനത്തില്‍ റജബില്‍ നോമ്പനുഷ്ഠിക്കുന്നത് വെറുക്കപ്പെട്ടതാണെന്നും അതില്‍ വല്ല ശ്രേഷ്ഠതയും ഉണ്ടായിരുന്നെങ്കില്‍ അത് തിരുമേനി(സ) വ്യക്തമാക്കുമായിരുന്നുവെന്നും പറഞ്ഞുകൊണ്ടാണ് തന്റെ ലഘുകൃതി ഇമാം ഇബ്‌നുഹജര്‍ അവസാനിപ്പിക്കുന്നത് (തബ്‌യീനുല്‍ അജബ് ബിമാ വറദ ഫീ ഫദാഇലി റജബ്).
__________________________________________________________
ഇമാം ഇബ്‌നുല്‍ ഖയ്യിം അദ്ദേഹത്തിന്റെ 'സാദുല്‍ മആദ്' എന്ന ഗ്രന്ഥത്തില്‍ ഇസ്രാഅ്-മിഅ്‌റാജിനെ കുറിച്ച് ഉദ്ധരിക്കുന്നുണ്ട്.
وَلَمْ
يَقُمْ دَلِيلٌ مَعْلُومٌ لَا عَلَى شَهْرِهَا وَلَا عَلَى عَشْرِهَا
وَلَا عَلَى عَيْنِهَا بَلْ النّقُولُ فِي ذَلِكَ مُنْقَطِعَةٌ
مُخْتَلِفَةٌ لَيْسَ فِيهَا مَا يُقْطَعُ بِهِ وَلَا شُرِعَ
لِلْمُسْلِمِينَ تَخْصِيصُ اللّيْلَةِ الّتِي يُظَنّ أَنّهَا لَيْلَةُ
الْإِسْرَاءِ بِقِيَامِ وَلَا غَيْرِهِ بِخِلَافِ لَيْلَةِ
الْقَدْرِ............ وَالْكَلَامُ فِي مِثْلِ هَذَا يَحْتَاجُ إلَى
عِلْمٍ بِحَقَائِقِ الْأُمُورِ وَمَقَادِيرِ النّعَمِ الّتِي لَا تُعْرَفُ
إلّا بِوَحْيِ وَلَا يَجُوزُ لِأَحَدِ أَنْ يَتَكَلّمَ فِيهَا بِلَا عِلْمٍ
وَلَا يُعْرَفُ عَنْ أَحَدٍ مِنْ الْمُسْلِمِينَ أَنّهُ جَعَلَ لِلَيْلَةِ
الْإِسْرَاءِ فَضِيلَةً عَلَى غَيْرِهَا لَا سِيّمَا كَانَ الصّحَابَةُ
وَالتّابِعُونَ لَهُمْ بِإِحْسَانِ يَقْصِدُونَ تَخْصِيصَ لَيْلَةَ
الْإِسْرَاءِ بِأَمْرِ مِنْ الْأُمُورِ وَلَا يَذْكُرُونَهَا.
وَلِهَذَا لَا يُعْرَفُ أَيّ لَيْلَةٍ كَانَتْ وَإِنْ كَانَ الْإِسْرَاءُ مِنْ أَعْظَمِ فَضَائِلِهِ صَلّى اللّهُ عَلَيْهِ وَسَلّمَ وَمَعَ هَذَا فَلَمْ يُشْرَعْ تَخْصِيصُ ذَلِكَ الزّمَانِ وَلَا ذَلِكَ الْمَكَانِ بِعِبَادَةِ شَرْعِيّةٍ. بَلْ غَارُ حِرَاءٍ الّذِي اُبْتُدِئَ فِيهِ بِنُزُولِ الْوَحْيِ وَكَانَ يَتَحَرّاهُ قَبْلَ النّبُوّةِ لَمْ يَقْصِدْهُ هُوَ وَلَا أَحَدٌ مِنْ أَصْحَابِهِ بَعْدَ النّبُوّةِ مُدّةَ مُقَامِهِ بِمَكّةَ.- - زَادُ المُعَادِ لِابْنِ القِيِّمِ: ٥٧/١
وَلِهَذَا لَا يُعْرَفُ أَيّ لَيْلَةٍ كَانَتْ وَإِنْ كَانَ الْإِسْرَاءُ مِنْ أَعْظَمِ فَضَائِلِهِ صَلّى اللّهُ عَلَيْهِ وَسَلّمَ وَمَعَ هَذَا فَلَمْ يُشْرَعْ تَخْصِيصُ ذَلِكَ الزّمَانِ وَلَا ذَلِكَ الْمَكَانِ بِعِبَادَةِ شَرْعِيّةٍ. بَلْ غَارُ حِرَاءٍ الّذِي اُبْتُدِئَ فِيهِ بِنُزُولِ الْوَحْيِ وَكَانَ يَتَحَرّاهُ قَبْلَ النّبُوّةِ لَمْ يَقْصِدْهُ هُوَ وَلَا أَحَدٌ مِنْ أَصْحَابِهِ بَعْدَ النّبُوّةِ مُدّةَ مُقَامِهِ بِمَكّةَ.- - زَادُ المُعَادِ لِابْنِ القِيِّمِ: ٥٧/١
ഇസ്രാഅ്-മിഅ്‌റാജ്
രാത്രിക്ക് മറ്റു ദിനങ്ങളേക്കാള്‍ ശ്രേഷ്ടതയുള്ളതായി മുസ്‌ലിംകളിലൊരാളില്‍
നിന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല. ഇസ്രാഇന്റെയും മിഅ്‌റാജിന്റെയും
രാത്രിക്ക് സഹാബികളോ താബിഉകളോ ഒരു പ്രത്യേകതയും കല്‍പിച്ചിരുന്നില്ല. അവര്‍
അത് സ്മരിക്കാറുമുണ്ടായിരുന്നില്ല.
അതിനലാണ് ഇസ്രാഅ് പ്രവാചകന് ലഭിച്ച വലിയ ശ്രേഷ്ടതയായിട്ട് കൂടി അത് ഏത്
ദിവസമായിരുന്നു എന്ന് അറിയപ്പെടാതെ പോയത്'. 'ഏത് മാസത്തിലാണ്, ഏത്
ദിവസത്തിലാണ് അത് സംഭവിച്ചത് എന്നതിനും തെളിവില്ല. പരസ്പര വിരുദ്ധമായ
വ്യത്യസ്ത അഭിപ്രായങ്ങളാണ് അതിന് തെളിവായി ഉദ്ദരിക്കപ്പെട്ടിട്ടുള്ളത്.
ഖണ്ഡിതമായ ഒരു തെളിവും അതില്‍ വന്നിട്ടില്ല. മറ്റു ദിവസങ്ങളേക്കാള്‍ ആ
രാത്രിക്ക് പ്രത്യേകതയുള്ളതായും ഉദ്ധരിക്കപ്പെട്ടിട്ടില്ല. റജബ് 27-ന് ആണ്
ഇസ്രാഅ്-മിഅ്‌റാജ് എന്ന് മനസ്സിലാക്കുന്നത് യഥാര്‍ഥ തെളിവിന്റെ
അടിസ്ഥാനത്തിലല്ല
______________________________
ذكر بعض القُصّاص أن الإسراء كان في رجب ، وذلك عند أهل التعديل والجرح عينُ الكذب
الكتاب : أداء ما وجب من بيان وضع الوضاعين في رجب (1/52-53)
ابن دحية الكلبي (544 - 633 هـ = 1150 - 1236 م)
______________________________
وَلَمْ يَقُمْ دَلِيلٌ مَعْلُومٌ لَا عَلَى شَهْرِهَا وَلَا عَلَى عَشْرِهَا وَلَا عَلَى عَيْنِهَا، بَلِ النُّقُولُ فِي ذَلِكَ مُنْقَطِعَةٌ مُخْتَلِفَةٌ لَيْسَ فِيهَا مَا يُقْطَعُ بِهِ،
الكتاب: زاد المعاد في هدي خير العباد (1/58)
ابن قَيِّم الجَوْزِيَّة (691 - 751 هـ = 1292 - 1350 م)
الكتاب: زاد المعاد في هدي خير العباد (1/58)
ابن قَيِّم الجَوْزِيَّة (691 - 751 هـ = 1292 - 1350 م)
______________________________
ولا احتفال بما تضمنته "التذكرة الحمدونية" أنه في رجب، وبإحياء المصريين ليلة السابع والعشرين منه لذلك، فإن ذلك بدعة منضمة إلى جهل.
الكتاب: السيف المسلول على من سب الرسول (1/492)
السبكي، تقي الدين (683 - 756 هـ، 1284 - 1355 م).
______________________________
وأما ليلة الإسراء فلم يأت فى أرجحية العمل فيها حديث صحيح ولا ضعيف. ولذلك لم يعينها النبى- صلى الله عليه وسلم- لأصحابه، ولا عينها أحد من الصحابة بإسناد صحيح، ولا صح إلى الآن ولا إلى أن تقوم الساعة فيها شىء، ومن قال فيها شيئا فإنما قاله من كيسه لمرجح ظهر له استأنس به، ولهذا تصادمت الأقوال فيها وتباينت، ولم يثبت الأمر فيها على شىء،
الكتاب: المواهب اللدنية بالمنح المحمدية (2/431)
القَسْطَلَّاني (851 - 923 هـ = 1448 - 1517 م)
الكتاب: المواهب اللدنية بالمنح المحمدية (2/431)
القَسْطَلَّاني (851 - 923 هـ = 1448 - 1517 م)
_____________________________
وَقَدِ اخْتَارَهُ الْحَافِظُ عَبْدُ الْغَنِيِّ بْنُ سُرُورٍ الْمَقْدِسِيُّ فِي سِيرَتِهِ وَقَدْ أَوْرَدَ حَدِيثًا لَا يَصِحُّ سَنَدُهُ ذَكَرْنَاهُ فِي فَضَائِلِ شَهْرِ رَجَبٍ أَنَّ الْإِسْرَاءَ كَانَ لَيْلَةَ السَّابِعِ وَالْعِشْرِينَ مِنْ رَجَبٍ وَاللَّهُ أَعْلَمُ. وَمِنَ النَّاسِ مَنْ يَزْعُمُ أَنَّ الْإِسْرَاءَ كَانَ أَوَّلَ لَيْلَةِ جُمْعَةٍ مِنْ شَهْرِ رَجَبٍ وَهِيَ لَيْلَةُ الرَّغَائِبِ الَّتِي أُحْدِثَتْ فِيهَا الصَّلَاةُ الْمَشْهُورَةُ وَلَا أَصْلَ لِذَلِكَ وَاللَّهُ أَعْلَمُ.
الكتاب: البداية والنهاية (3/109)
ابن كثير القرشي (700 - 774هـ).
الكتاب: البداية والنهاية (3/109)
ابن كثير القرشي (700 - 774هـ).
_____________________________
وأما الإسراء فقيل كان في رجب وضعفه غير واحد وقيل: كان في ربيع الأول وهو قول إبراهيم الحربي وغيره.
الكتاب: لطائف المعارف فيما لمواسم العام من الوظائف (1/95)
ابن رجب الحنبلي ( 736 - 795هـ، 1336 - 1393م).
الكتاب: لطائف المعارف فيما لمواسم العام من الوظائف (1/95)
ابن رجب الحنبلي ( 736 - 795هـ، 1336 - 1393م).
_____________________________
والإسراء لم يقم دَلِيل على ليلته، وَلَا على شهره،
الكتاب: السنن والمبتدعات المتعلقة بالأذكار والصلوات (1/143)
محمد بن أحمد عبد السلام خضر الشقيري الحوامدي (المتوفى: بعد 1352هـ)
الكتاب: السنن والمبتدعات المتعلقة بالأذكار والصلوات (1/143)
محمد بن أحمد عبد السلام خضر الشقيري الحوامدي (المتوفى: بعد 1352هـ)
_____________________________
فأما الصلاة فلم يصح في شهر رجب صلاة مخصوصة تختص به والأحاديث المروية في فضل صلاة الرغائب في أول ليلة جمعة من شهر رجب كذب وباطل لا تصح وهذه الصلاة بدعة عند جمهور العلماء ومن ذكر ذلك من أعيان العلماء المتأخرين من الحفاظ أبو إسماعيل الأنصاري وأبو بكر بن السمعاني وأبو الفضل بن ناصر وأبو الفرج بن الجوزي وغيرهم إنما لم يذكرها المتقدمون لأنها أحدثت بعدهم وأول ما ظهرت بعد الأربعمائة فلذلك لم يعرفها المتقدمون ولم يتكلموا فيها.
وأما الصيام فلم يصح في فضل صوم رجب بخصوصه شيء عن النبي صلى الله عليه وسلم ولا عن أصحابه
الكتاب: لطائف المعارف فيما لمواسم العام من الوظائف (1/118)
ابن رجب الحنبلي ( 736 - 795هـ، 1336 - 1393م).
وأما الصيام فلم يصح في فضل صوم رجب بخصوصه شيء عن النبي صلى الله عليه وسلم ولا عن أصحابه
الكتاب: لطائف المعارف فيما لمواسم العام من الوظائف (1/118)
ابن رجب الحنبلي ( 736 - 795هـ، 1336 - 1393م).
ഒരൊറ്റ പ്രത്യേകമായ നമസ്ക്കാരവും റജബ് മാസത്തില്‍ സ്വഹീഹ് ആയി വന്നിട്ടില്ല, എന്നാല്‍ ചില ആളുകള്‍ നബി (സ) യില്‍ നിന്നും ഉദ്ധരിക്കപ്പെട്ടു എന്ന് പറഞ്ഞു കൊണ്ട് രജബിലെ ആദ്യ വെള്ളിയാഴ്ച രാവില്‍ റഗായിബ് എന്ന നമസ്ക്കാരം നിര്‍വ്വഹിക്കാറുണ്ട് അത് കളവാണ് ബാത്വിലാണ് അത് ശരിയായതല്ല. ഭൂരിപക്ഷം പണ്ഡിതരുടെ പക്ഷവും ഈ നമസ്കാരം ബിദ്അത്തു ആണ്. (അത് പറഞ്ഞ പണ്ഡിതരുടെ പേരുകള്‍ ഉദ്ധരിക്കുന്നു ) മുന്‍ഗാമികള്‍ ഇത് പറഞ്ഞിട്ടില്ല കാരണം അവര്‍ക്ക് ശേഷം ആണ് ഇത് ഉണ്ടായത്, 400 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ഈ പുതുതായുണ്ടായതെല്ലാം വന്നത്, പൂര്‍വീകര്‍ അതറിഞ്ഞില്ല ആ വിഷയത്തില്‍ അവര്‍ക്ക് സംസാരിക്കെണ്ടിയും വന്നില്ല.
റജബ് മാസത്തിലെ പ്രത്യേക നോമ്പിന്റെ കാര്യത്തില്‍ നബി(സ) യില്‍ നിന്നോ സഹാബത്തില്‍ നിന്നോ ഒന്നും ശരിയായി വന്നിട്ടില്ല
ഇബ്നു റജബ് ഹംബലി തന്‍റെ 'ലത്വാഇഫുല്‍ മആരിഫ്' എന്ന ഗ്രന്ഥത്തില്‍.
റജബ് മാസത്തിലെ പ്രത്യേക നോമ്പിന്റെ കാര്യത്തില്‍ നബി(സ) യില്‍ നിന്നോ സഹാബത്തില്‍ നിന്നോ ഒന്നും ശരിയായി വന്നിട്ടില്ല
ഇബ്നു റജബ് ഹംബലി തന്‍റെ 'ലത്വാഇഫുല്‍ മആരിഫ്' എന്ന ഗ്രന്ഥത്തില്‍.
ഇതേവിഷയംസമസ്തക്കാരുംഎഴുതിവെച്ചത്കാണുക...