ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Wednesday, 25 May 2016

സുറത്ത് നിസാ 64 മത്തെ ആയത്ത് ഇസ്തിഗാസക്ക് തെളിവോ??

നിസാഹിലെ 64 മത്തെ ആയത്ത് സമസ്തക്കാരുടെ ദുർവ്യാഖ്യാനം
മരിച്ചു പോയ മഹാൻമാരെ മുൻനിർത്തിയുള്ള തവസ്സുലിനും,അവരോടുള്ള ഇസ്തിഗാസക്കും അടിസ്ഥാന പ്രമാണങ്ങളായ ഖുർആനിലും,സ്വഹീഹായ ഹദീസിലും തെളിവില്ലെന്ന് മനസ്സിലാക്കിയ കേരള സമസ്തക്കാർ ഇസ്ലാമിക ലോകത്ത് ഖുർആനും സുന്നത്തും ശരിയായ രീതിയിൽ പഠിപ്പിക്കുവാൻ വേണ്ടി പ്രയത്നിച്ചിട്ടുള്ള മഹാൻമാരായ ഇമാമീങ്ങളുടെ ഉദ്ധരണികൾ പലപ്പോഴായി ദുർവ്യാഖ്യാനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്.പരിശുദ്ധ ഖുർആനിനും,തിരു ഹദീസിനും അവർ നൽകുന്ന വ്യാഖ്യാനങ്ങൾക്ക് അവർ പോലും ഉദ്ധേശിച്ചിട്ടില്ലാത്ത രീതിയിൽ വ്യാഖ്യാനം നൽകുകയും ഖുർആനിനും,സുന്നത്തിനും എതിരായിട്ടുള്ള ഇവരുടെ പിഴച്ച വിശ്വാസത്തിന്റെ പ്രചാകരായിരുന്നു ഇവരൊക്കെയും എന്ന് ഇക്കൂട്ടർ തെറ്റിദ്ധരിപ്പിക്കാറുണ്ട്.അത്
തരത്തിൽ ഇവർ മഹാനായ ഇബ്നു കസീർ(റ) യും ഇസ്തിഗാസ അനുകൂലിയായിരുന്നു എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കാറുണ്ട്.അതിനു വേണ്ടി അവർ സൂറത്തുന്നിസാഹിലെ 64 മത്തെ വചനത്തിന് ഇബ്നുകസീർ(റ) നൽകിയ വ്യാഖ്യാനവും അതിനുശേഷം അദ്ധേഹം അവിടെ ഉദ്ധരിച്ച ഒരു കഥയും തെളിവാക്കിക്കൊണ്ടു വരാറുണ്ട്.ഇബ്നു കസീർ(റ)ഇവർ പറയുന്നതു പോലെ ഇസ്തിഗാസ വാദിയല്ലാത്തതുകൊണ്ടും,മരിച്ചു പോയ മഹാൻമാരുടെ കബ്റിന്റെ അടുത്ത് ആഗ്രഹസഫലീകരണത്തിന് പോകുന്നത് ഷിർക്കാണ് എന്ന് പറയുന്ന മഹാൻ ആയതുകൊണ്ടും ഇവർ ആരോപിക്കുന്ന ആരോപണത്തിലും,ഇവർ അതിന് തെളിവാക്കിക്കൊണ്ടു വരുന്ന ഉദ്ധരണികളിലും ഇവർക്കനുകൂലമായ വല്ല വിശദീകരണവും ഉണ്ടൊ എന്ന് നാം പരിശോധിക്കേണ്ടതുണ്ട്.

ആദ്യമായി നമുക്ക് ഇബ്നുകസീർ(റ) നിസാഹിലെ 64 മത്തെ വചനത്തിന് എന്ത് വ്യാഖ്യാനമാണ് നൽകിയത് എന്ന് നോക്കാം.
 . وقوله: { وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنفُسَهُمْ } الآية، يرشد تعالى العصاة والمذنبين إذا وقع منهم الخطأ والعصيان أن يأتوا إلى الرسول صلى الله عليه وسلم، فيستغفروا الله عنده، ويسألوه أن يستغفر لهم، فإنهم إذا فعلوا ذلك، تاب الله عليهم، ورحمهم، وغفر لهم، ولهذا قال: { لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً }

(അവർ അവരുടെ സ്വശരീരത്തോടു തന്നെ അക്രമം പ്രവർത്തിച്ചപ്പോൾ)ഈ ആയത്ത് അല്ലാഹു സൂചിപ്പിക്കുന്നു,പാപികളായ തെറ്റുചെയ്ത ആളുകളോട് അവരുടെ ഭാഗത്തുനിന്നും വല്ല തെറ്റുകളൊ വീഴ്ചകളൊ സംഭവിച്ചാൽ റസൂൽ(സ)യുടെ അടുത്ത് പോകണം.റസൂലിന്റെ അടുക്കൽ വെച്ച് അവർ അല്ലാഹുവിനോട് പാപമോചനം തേടണം.അല്ലാഹുവിന്റെ റസൂലിനോട് അവർ അവർക്കു വേണ്ടി പൊറുക്കലിനെ തേടാൻ പറയണം.തീർച്ചയായിട്ടും അവർ ഇപ്രകാരം ചെയ്താൽ അല്ലാഹു അവർക്ക് പൊറുത്തു കൊടുക്കും.അല്ലാഹു അവർക്ക് കരുണ ചെയ്യുകയും പാപങ്ങൾ പൊറുത്തുകൊടുക്കുകയും ചെയ്യും.അല്ലാഹുത്തആലാ പറഞ്ഞു(അല്ലാഹുവെ ഏറെ പാശ്ച്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവർ കണ്ടെത്തുമായിരുന്നു).

ഈ വ്യാഖ്യാനത്തിലെ പാപികളും തെറ്റുകളും ചെയ്ത ആളുകൾ റസൂൽ(സ)യുടെ അടുത്ത് പോകണം എന്ന് പറയുന്ന ഭാഗം എടുത്തുകൊടുത്തു കൊണ്ടാണ് ഇവർ ഇവിടെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്.പക്ഷെ ഈ ആയത്തിന് ഇബ്നുകസീർ(റ) നൽകിയ വ്യാഖ്യാനവും,ഇതിന്റെ തൊട്ടുമുമ്പുള്ള വചനങ്ങളുടെ വ്യാഖ്യാനത്തിൽ വിശദീകരിച്ച ഈ ആയത്ത് ഇറങ്ങാനുണ്ടായ കാരണവും സസൂക്ഷ്മം വായിക്കുകയാണെങ്കിൽ ഇവരുടെ വാദങ്ങൾക്ക് യാതൊരടിസ്ഥാനവും ഇല്ല എന്നു മനസ്സിലാക്കാൻ പറ്റും.

ന്നാമതായി നാം ഇവിടെ മനസ്സിലാക്കേണ്ട കാര്യം അല്ലാഹു ഖുർആനിൽ പറയുന്നത് "അവർ അവരുടെ സ്വശരീരത്തോട് അക്രമം പ്രവർത്തിച്ചപ്പോൾ"എന്നാണ് അതായത് ഇത് ഒരു കഴിഞ്ഞു പോയ കാര്യത്തെ കുറിച്ചാണ് പറയുന്നത്
അല്ലാതെ എപ്പോഴും തെറ്റുചെയ്തുകൊണ്ടിരിക്കുന്ന ആളുകളോടല്ല എന്ന് വ്യക്തം.അപ്പോൾ ആരാണ് ആ സ്വശരീരത്തോട് തെറ്റ് ചെയ്തവർ?എന്താണ് അവർ ചെയ്ത തെറ്റ്?ഇതൊക്കെയും നാം മുമ്പിവിടെ വിശദമായി ചർച്ച ചെയ്തതാണ്.ആ കാര്യങ്ങളൊക്കെതന്നെയാണ് ഇബ്നുകസീർ(റ)യും ഈവചനത്തിനു തൊട്ടുമുമ്പുള്ള വചനങ്ങളിൽ വിശദീകരിക്കുന്നത്.് ആ ഭാഗം വേണമെന്നുണ്ടെങ്കിൽ നമുക്കൊന്നു പരിശോധിക്കാം.

هَذَا إِنْكَارٌ مِنَ اللَّهِ، عَزَّ وَجَلَّ، عَلَى مَنْ يَدَّعِي الْإِيمَانَ بِمَا أَنْزَلَ اللَّهُ عَلَى رَسُولِهِ وَعَلَى الْأَنْبِيَاءِ الْأَقْدَمِينَ، وَهُوَ مَعَ ذَلِكَ يُرِيدُ التَّحَاكُمَ فِي فَصْلِ الْخُصُومَاتِ إِلَى غَيْرِ كِتَابِ اللَّهِ وَسُنَّةِ رَسُولِهِ، كَمَا ذُكِرَ فِي سَبَبِ نُزُولِ هَذِهِ الْآيَةِ: أَنَّهَا فِي رَجُلٍ مِنَ الْأَنْصَارِ وَرَجُلٍ مِنَ الْيَهُودِ تَخَاصَمَا، فَجَعَلَ الْيَهُودِيُّ يَقُولُ: بَيْنِي وَبَيْنَكَ مُحَمَّدٌ. وَذَاكَ يَقُولُ: بَيْنِي وَبَيْنَكَ كَعْبُ بْنُ الْأَشْرَفِ. وَقِيلَ: فِي جَمَاعَةٍ مِنَ الْمُنَافِقِينَ، مِمَّنْ أَظْهَرُوا الْإِسْلَامَ، أَرَادُوا أَنْ يَتَحَاكَمُوا إِلَى حُكَّامِ الْجَاهِلِيَّةِ. وَقِيلَ غَيْرُ ذَلِكَ، وَالْآيَةُ أَعَمُّ مِنْ ذَلِكَ كُلِّهِ، فَإِنَّهَا ذَامَّةٌ لِمَنْ عَدَلَ عَنِ الْكِتَابِ وَالسُّنَّةِ، وَتَحَاكَمُوا إِلَى مَا سِوَاهُمَا مِنَ الْبَاطِلِ، وَهُوَ الْمُرَادُ بِالطَّاغُوتِ هَاهُنَا؛ وَلِهَذَا قَالَ: {يُرِيدُونَ أَنْ يَتَحَاكَمُوا إِلَى الطَّاغُوتِ
الكتاب: تفسير القرآن العظيم (2/346)
ابن كثير القرشي (700 - 774هـ).
 

 حدثني محمد بن عمرو قال، حدثنا أبو عاصم، عن عيسى، عن ابن أبي نجيح، عن مجاهد في قول الله: " ظلموا أنفسهم " إلى قوله: وَيُسَلِّمُوا تَسْلِيمًا ، قال: إن هذا في الرجل اليهودي والرجل المسلم اللذين تحاكما إلى كعب بن الأشرف.
الكتاب: جامع البيان في تأويل القرآن  (8/517) 
الطبري، أبو جعفر (224-310هـ ، 839 - 923م).

64 മത്തെ ആയത്തിന്റെ വിശദീകരണത്തിൽ "ഔസാത്ത വൽ മുദ്നിബീൻ*"എന്നുപറഞ്ഞത് ആരെ കുറിച്ചാണ് എന്ന് വ്യക്തമായില്ലെ.അതായത് പാപികളായ തെറ്റുകൾ ചെയ്ത ആളുകൾ ആരാണ് എന്നുള്ളത്.

ഇനി എന്താണ് ഈ ആയത്തിന്റെ പശ്ചാത്തലം എന്ന് പരിശോധിക്കാം :
മുനാഫികുകളിലെ ഒരാളും ഒരു യാഹൂദിയും തമ്മില് വഴക്കുണ്ടാവുകയും മുഹമ്മദ്(സ) യുടെ തീരുമാനത്തില്‍ വെക്കാമെന്നു യാഹൂദിയും കഹബു ബിനുല് അഷ്റഫ് എന്ന യാഹൂദിതലവന്റെ തീരുമാനത്തില്‍ വെക്കമെന്നു മുനാഫിക്കും പറഞ്ഞു, ഇതാണ് അവയില് ഒന്ന് അങ്ങനെ തമ്മിൽ ഭിന്നിപ്പും വഴക്കും വരുമ്പോൾ തിരുമേനി(സ)യുടെ തീരുമാനത്തിനു വെക്കാൻ ശ്രമിക്കാതെ താഗൂത്തുകളെ സമീപിച്ച് സ്വന്തം ശരീരത്തോട് തന്നെ അക്രമം പ്രവർത്തിച്ച, അതായത് അവർ താഗൂത്തിനെ വിധി കർത്താവാക്കി അല്ലാഹുവിന്റെ കിതാബിൽ നിന്നും,റസൂലിന്റെ സുന്നത്തിൽ നിന്നും അവർ അതിലേക്ക് വിളിക്കപ്പെട്ടാൽ തെറ്റിപ്പോവുക എന്ന മഹാപാപം പ്രവർത്തിക്കുക വഴി തങ്ങളോടുതന്നെ അങ്ങേയറ്റത്തെ അക്രമം പ്രവർത്തിച്ച മുനാഫികീങ്ങളെ ഉദ്ധേശിച്ചുകൊണ്ടാണ് പറഞ്ഞത് എന്ന് ചുരുക്കം.
അല്ലാതെ ഖിയാമത്ത് നാൾവരേക്കും തെറ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നവരെ കുറിച്ചല്ല എന്നും നാം മനസ്സിലാക്കുക. 

ആ മുനാഫിഖീങ്ങളോടാണ് അല്ലാഹുവിന്റെ റസൂലിന്റെ അടുക്കൽ പോവുകയും,എന്നിട്ട് അല്ലാഹുവിനോട് പാപമോചനത്തിനു തേടുകയും,അവർക്കുവേണ്ടി പാപമോചനത്തിന് തേടുവാൻ റസൂലിനോട് പറയുവാനും പറഞ്ഞത്.
റസൂലിന്റെ അടുക്കലേക്ക് പോകാൻ പറയാൻ കാരണം റസൂൽ വിധികർത്താവായിരിക്കെ വേറൊരാളുടെ അടുക്കലേക്ക് വിധിതേടിപ്പോവുക വഴി റസൂലിനോടു തെറ്റു ചെയ്തതുകൊണ്ടാണ്.ആരോടാണൊ തെറ്റ് ചെയ്തത് അവരുടെ അടുക്കൽ ചെയ്തുപോയ തെറ്റിന് മാപ്പപേക്ഷിക്കൽ നിർബന്ധവുമാണല്ലൊ...

എനി ഇവരുടെ വാദപ്രകാരം ഈ ആയത്തുകൊണ്ട് അല്ലാഹു ഉദ്ധേശിക്കുന്നത് ഖിയാമത്ത് നാള് വരേക്കും തെറ്റ് ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ പാപികളും റസൂലിന്റെ കബ്റിന്റെ അടുക്കൽ പാപമോചനത്തിനു പോകണം എന്നായിരുന്നുവെങ്കിൽ ഇസ്ലാം എന്നുള്ളത് ഒരു അപ്രായോഗിക മതമാണ് എന്നു മുദ്ര കുത്തപ്പെട്ടേനെ. കാരണം തെറ്റുകളും,കുറ്റങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന മനുഷ്യർ സൗദി അറേബ്യയിലെ മദീനയിൽ അന്ത്യവിശ്രമം കൊള്ളുന്ന റസൂൽ(സ)യുടെ കബ്റിന്റെ അടുക്കലേക്ക് പാപമോചനത്തിനുവേണ്ടി പോകണം എന്നു പറയുന്നത് എത്ര മാത്രം അപ്രായോഗികമാണ് എന്ന് പറഞ്ഞറിയിക്കേണ്ട ആവശ്യകത ഇല്ലല്ലൊ?

ഇബ്നു കസീർ(റ)യുടെ വ്യാഖ്യാനത്തെ ഇവർ വളച്ചൊടിക്കുകയാണെങ്കിൽ ഇവരുടെ വാദപ്രകാരം ഓരോ തെറ്റ് ചെയ്ത ആളുകളും റസൂലിന്റെ അടുക്കലേക്ക് പോകൽ നിർബന്ധമാണ്.കാരണം ഇബ്നു കസീർ(റ)പറയുന്ന് തെറ്റുകളും പാകപ്പിഴകളും വരുത്തിയവർ റസൂലിന്റെ അടുക്കലേക്ക് പോകണം എന്നാണ്.അപ്പോൾ പിന്നെ ഇപ്പോഴും പാപങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്ന ഓരോ മനുഷ്യനും റസൂലിന്റെ അടുക്കലേക്ക് പാപമോചനത്തിന് പോകൽ നിർബന്ധമാണൊ എന്ന് ചോദിക്കുന്നവരോട് പോകുന്നവർക്ക് പോകാം പോയില്ല എന്നു വെച്ച് കുഴപ്പം ഒന്നുമില്ല എന്നു ന്യായം പറയുന്ന സമസ്തക്കാർക്ക് എന്ത് തെളിവാണ് ഇബനുകസീർ(റ)നൽകിയ വ്യാഖ്യാനത്തിൽ ഉള്ളത് എന്ന് അൽപമെങ്കിലും ഒന്ന് ചിന്തിച്ച് മനസ്സിലാക്കാവുന്നതെയുള്ളു.

ഇപ്പോഴും പാപങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നവർ റസൂൽ(സ)യുടെ കബ്റിന്റെ അരികിലേക്ക് പാപമോചനത്തിന് തേടാൻ പോകണം എന്നു വാദിക്കുന്നവർക്ക് അതിന്റെ നിരർത്ഥകത ബോധ്യപ്പെടുത്തി കൊടുക്കുവാൻ താഴെകൊടുക്കുന്ന പണ്ഢിതോചിതമായ ഉദ്ധരണി വളരെ ഉപകാരപ്പെടും എന്ന് മനസ്സിലാക്കുക. 

ഇമാം ത്വബ്രി(റ) പറയുന്നു:

يا محمد حين فعلوا ما فعلوا من مصيرهم إلى الطاغوت راضين بحكمه دون حكمك، جاءوك تائبين منيبين، فسألوا الله أن يصفح لهم عن عقوبة ذنبهم بتغطيته عليهم، وسأل لهم الله رسوله صلى الله عليه وسلم مثل ذلك. وذلك هو معنى قوله: { فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ }.
ഓ മുഹമ്മദ് നിന്റെ വിധിയെ അവഗണിച്ച് ത്വാഗൂത്തിന്റെ വിധിയിൽ തൃപ്തരാവുക എന്ന അവരുടെ പ്രവർത്തിക്കു ശേഷം പാശ്ച്ചാത്താപവിവശരായി നിന്റെയടുത്ത് വരികയും,എന്നിട്ട് തങ്ങളുടെ പാപം വിട്ടു പൊറുത്ത് ശിക്ഷയിൽ നിന്ന് ഒഴിവാക്കിത്തരണമെന്ന് അല്ലാഹുവിനോട് അവർ ചോദിക്കൂകയും അവർക്കു വേണ്ടി അല്ലാഹുവിനോട് അവന്റെ റസൂലും അപ്രകാരം ചോദിക്കുകയും ചെയ്താൽ എന്നാണ് - ‍ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ അവർ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും
( എന്ന വചനത്തിന്റെ വിവക്ഷ (ത്വബരി‐ 5/100) 


ഇബ്നു കസീർ(റ)യുടെ സഹപാഠിയും,ഉറ്റ സുഹൃുത്തും,ഹംബലീ മദ്ഹബിലെ പ്രമുഖ പണ്ഢിതനുമായ ഇമാം ഇബ്നു അബ്ദിൽ ഹാദി(റ) പറയുന്നു : 
  ولو كان يشرع لكل مذنب أن يأتي إلى قبره ليستغفر له ، لكان القبر أعظم أعياد المذنبين ، وهذه مضادة صريحة لدينه وما جاء به 
ഓരോ പാപിക്കും നബി(സ)യുടെ കബ്റിന്റെ അടുത്ത് വന്ന് ഇസ്തിഗ്ഫാറിനെ ചോദിക്കുന്നത് ശരീഅത്തിൽ അനുവദനീയമായ നിയമമായിരുന്നുവെങ്കിൽ അവിടുത്തെ കബർ പാപികളുടെ ഏറ്റവും പ്രധാനപ്പെട്ട സന്ദർശക കേന്ദ്രമായി മാറിയിരൂന്നേനെ.നബി(സ)യുടെ ദീനും,അവിടുന്ന് കൊണ്ട് വന്ന വഹ്യിനും കടക വിരുദ്ധമാണ് ഈ അവസ്ഥ.
ഇമാം ഇബ്നു അബ്ദിൽ ഹാദി(റ)
(അസ്സാരിമുൽ മുൻകി ഫീ റദ്ധ് അല സ്സുബുക്കി) 
 

അത് പോലെ ഈ ആയത്ത് ആല്ലാഹു തന്നെ ദുർബ്ബലപ്പെടുത്തി എന്നും പണ്ടിതന്മാൻ ഉദ്ധരിച്ചതായി കാണാം. കാരണം ഈ ആയത്തില്‍ പറയുന്ന വിധി ലോകാവസാനം വരെ ബാധകമല്ല എന്ന്.

കാരണം അള്ളാഹു തന്നെ അത് ഖുര്‍ആനില്‍ വ്യക്തമാക്കുന്നതും കാണാം....
 مَا نَنسَخْ مِنْ آيَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍ مِّنْهَا أَوْ مِثْلِهَا أَلَمْ تَعْلَمْ أَنَّ اللَّهَ عَلَىَ كُلِّ شَيْءٍ قَدِيرٌ 

വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്‌? 
(അല്‍ ബഖറ - 106)

ഹിജ്റ (384-456) ജീവിച്ച പണ്ഡിതന്‍ ഇബ്ന്‍ ഹസം അന്തലൂസി (റ) പറയുന്നു :

الآية الرابعة عشرة: قوله تعالى: * (ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله تولبا رحيما ... ) * الآية [64 مدنية / النساء / 4] منسوخة وناسخها قوله تعالى: * (استغفر لهم أو لا تستغفر لهم ... ) * الآية [80 مدنية / التوبة / 9] .
ابن حزم الأندلسي (384 - 456هـ، 995 - 1063م).
الكتاب: الناسخ والمنسوخ في القرآن الكريم
"അവര്‍ അവരോട്‌ തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട്‌ പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു." (നിസാ - 64, മദീനയില്‍ അവതരിച്ചത്)  
 ഈ ആയാത്തു  സൂറത്ത് തൌബയിലെ 80 മത്തെ ആയത്ത് കൊണ്ട് ദുര്‍ബ്ബലപ്പെടുത്തിയിരിക്കുന്നു.  
"( നബിയേ, ) നീ അവര്‍ക്ക്‌ വേണ്ടി പാപമോചനം തേടിക്കൊള്ളുക. അല്ലെങ്കില്‍ അവര്‍ക്ക്‌ വേണ്ടി പാപമോചനം തേടാതിരിക്കുക. നീ അവര്‍ക്ക്‌ വേണ്ടി എഴുപത്‌ പ്രാവശ്യം പാപമോചനം തേടിയാലും അല്ലാഹു അവര്‍ക്ക്‌ പൊറുത്തുകൊടുക്കുകയില്ല."

الآية الخامسة عشرة: قوله تعالى: (وَلَو أَنَّهُم إِذ ظَلَموا أَنفُسَهُم جاؤوكَ فَاِستَغفَروا اللَهَ وَاِستَغفَرَ لَهُمُ الرَسولُ لَوَجدوا اللَه تَوّاباً رَحيماً).
نسخ ذلك بقوله: (اِستَغفِر لَهُم أَو لا تَستَغفِر لَهُم إِن تَستَغفِر لَهُم سَبعينَ مَرَّةً فَلَن يَغفِرَ اللَهَ لَهُم).
وقال النبي صلى الله عليه وسلم: (لأزيدن على السبعين).
فأنزل الله عز وجل: (سَواءٌ عَلَيهِم أَستَغفَرتَ لَهُم أَم لَم تَستَغفِر لَهُم لَن يَغفِر اللَهُ لَهُم). المنافقون: وصار ناسخا لما قبله(1/74).
الكتاب: الناسخ والمنسوخ
المؤلف: ابن سلامة (المتوفى: 410هـ)


 


അല്ലാഹുവല്ലാത്തവരെ വിളിച്ചു തേടുന്നതിന്‌ സമസ്തക്കാരായ മുസ്ല്യാക്കന്മാർ നാടുനീളെ പ്രചരിപ്പിക്കുന്ന ഒരു വാറോലയാണ്‌ അഅ‍്‌റാബിയുടെ തവസ്സുൽ. ഈ കള്ളക്കഥയുടെ ബലാബലം നമുക്കൊന്ന്‌ പരിശോധിക്കാം. ഇബ്നു കഥീർ(റ) പറയുന്നു:

وَمَا أَرْسَلْنَا مِنْ رَسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَحِيمًا

يَقُول تَعَالَى ” وَمَا أَرْسَلْنَا مِنْ رَسُول إِلَّا لِيُطَاعَ ” أَيْ فُرِضَتْ طَاعَته عَلَى مَنْ أُرْسِلَ إِلَيْهِمْ وَقَوْله ” بِإِذْنِ اللَّه ” قَالَ مُجَاهِد : أَيْ لَا يُطِيع أَحَد إِلَّا بِإِذْنِي يَعْنِي لَا يُطِيعهُ إِلَّا مَنْ وَفَّقْته لِذَلِكَ قَوْله ” وَلَقَدْ صَدَقَكُمْ اللَّه وَعْده إِذْ تَحُسُّونَهُمْ بِإِذْنِهِ ” أَيْ عَنْ أَمْره وَقَدَره وَمَشِيئَته وَتَسْلِيطه إِيَّاكُمْ عَلَيْهِمْ وَقَوْله ” وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسهمْ ” الْآيَة يُرْشِد تَعَالَى الْعُصَاة وَالْمُذْنِبِينَ إِذَا وَقَعَ مِنْهُمْ الْخَطَأ وَالْعِصْيَان أَنْ يَأْتُوا إِلَى الرَّسُول صَلَّى اللَّه عَلَيْهِ وَسَلَّمَ فَيَسْتَغْفِرُوا اللَّه عِنْده وَيَسْأَلُوهُ أَنْ يَسْتَغْفِر لَهُمْ فَإِنَّهُمْ إِذَا فَعَلُوا ذَلِكَ تَابَ اللَّه عَلَيْهِمْ وَرَحِمَهُمْ وَغَفَرَ لَهُمْ وَلِهَذَا قَالَ ” لَوَجَدُوا اللَّه تَوَّابًا رَحِيمًا ” وَقَدْ ذَكَرَ جَمَاعَة مِنْهُمْ الشَّيْخ أَبُو مَنْصُور الصَّبَّاغ فِي كِتَابه الشَّامِل الْحِكَايَة الْمَشْهُورَة عَنْ الْعُتْبِيّ قَالَ : كُنْت جَالِسًا عِنْد قَبْر النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فَجَاءَ أَعْرَابِيّ فَقَالَ : السَّلَام عَلَيْك يَا رَسُول اللَّه سَمِعْت اللَّه يَقُول ” وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسهمْ جَاءُوك فَاسْتَغْفَرُوا اللَّه وَاسْتَغْفَرَ لَهُمْ الرَّسُول لَوَجَدُوا اللَّه تَوَّابًا رَحِيمًا ” وَقَدْ جِئْتُك مُسْتَغْفِرًا لِذَنْبِي مُسْتَشْفِعًا بِك إِلَى رَبِّي ثُمَّ أَنْشَأَ يَقُول : يَا خَيْر مَنْ دُفِنَتْ بِالْقَاعِ أَعْظُمه فَطَابَ مِنْ طِيبهنَّ الْقَاع وَالْأَكَم نَفْسِي الْفِدَاء لِقَبْرٍ أَنْتَ سَاكِنه فِيهِ الْعَفَاف وَفِيهِ الْجُود وَالْكَرَم ثُمَّ اِنْصَرَفَ الْأَعْرَابِيّ فَغَلَبَتْنِي عَيْنِي فَرَأَيْت النَّبِيّ صَلَّى اللَّه عَلَيْهِ وَآله وَسَلَّمَ فِي النَّوْم فَقَالَ : يَا عُتْبِيّ الْحَقْ الْأَعْرَابِيّ فَبَشِّرْهُ أَنَّ اللَّه قَدْ غَفَرَ لَهُ “

ഒന്നാമതായി ഇവിടെ പറയുന്നത്‌ –  إِذْ ظَلَمُوا – ഇദ് ളലമൂ- അവർ അക്രമം പ്രവർത്തിച്ചപ്പോൾ എന്നാണ്‌. – إِذا ظَلَمُوا ––  ഇദാ ളലമൂ – അവർ അക്രമം പ്രവർത്തിച്ചാൽ എന്നല്ല. അതുകൊണ്ട‍്‌ തന്നെ അത്‌ അപ്പോൾ നടന്ന ഒരു വിഷയത്തെപ്പറ്റി പറയുന്നതാണെന്ന്‌ മനസ്സിലാക്കാം. ഇവിടെ അവർ നബി(സ്വ)യോട്‌ ചെയ്ത അക്രമം എന്താണ്‌? അത്‌ മനസ്സിലാക്കാൻ ഈ ആയത്തിന്റെ മുകളിലെ ആയത്തുകൾ നോക്കിയാൽ മതി. വളരെ കൃത്യമായി അല്ലാഹു അത്‌ പറയുന്നുണ്ട‍്‌. ഈ ആയത്ത്‌ പോലും മുസ്ല്യാക്കന്മാർ  وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَحِيمًا  എന്ന പകുതി ഭാഗം മാത്രമാണ്‌ ഓതാറുള്ളത്‌. എന്നിട്ടും തൃപ്തിവരാതെ കാന്തപുരത്തിന്റെ ശിഷ്യനായ മാളിയേക്കൽ സുലൈമാൻ സഖാഫി എന്ന ഒരു മുസ്ല്യാർ ആയത്തിൽ കൃത്രിമം നടത്തിയും അർത്ഥം തിരുത്തിയും ജനങ്ങൾക്കിടയിൽ ശിർക്ക്‌ പ്രചരിപ്പിച്ചു. സുന്നത്ത്‌ ജമാഅത്ത്‌ എന്ന പുസ്തകത്തിൽ മാളിയേക്കൽ സുലൈമാൻ സഖാഫി നടത്തിയ തട്ടിപ്പ്‌ സ്കാൻ ചെയ്തത്‌ താഴെ കൊടുക്കുന്നു.

റസൂലു എന്നത്‌ റസൂല എന്നാക്കി മാറ്റി റസൂലിനോടും പാപമോചനം തേടിയാൽ എന്ന്‌ അല്ലാഹുവിന്റെ പേരിൽ കളവ്‌ കെട്ടിപ്പറഞ്ഞ്‌ ഖുർആനിൽ തട്ടിപ്പ്‌ നടത്തിയ ഈ തരം ശിർക്കന്മാരായ മുസ്ല്യാക്കന്മാർ അവരുടെ വാദങ്ങൾ സ്ഥാപിക്കാൻ വേണ്ട‍ി ഏതറ്റം വരെക്കും പോകുമെന്ന്‌ മുസ്ലിം സമൂഹം തിരിച്ചറിയേണ്ടതുണ്ട‍്‌.

മുസ്ല്യാക്കന്മാർ എങ്ങിനെ തട്ടിപ്പ്‌ നടത്തിയാലും സത്യം മനസ്സിലാക്കുന്നതിന്‌ വേണ്ട‍ി പഠിക്കാൻ തയ്യാറാവുന്നവർക്കിടയിൽ അതൊന്നും നിലനിൽക്കില്ല. കാരണം വിശുദ്ധ ഖുർആനിൽ സൂറ: നിസാഇലെ ആയത്ത്‌ 60 മുതൽ ഈ വിഷയം ചർച്ച ചെയ്യുന്നുണ്ട‍്‌. അതിൽ നിന്നും 64-‍ാമത്തെ ആയത്തിന്റെ കണ്ടം തുണ്ടം എടുത്തിട്ടാണ്‌ മുസ്ല്യാക്കന്മാർ തട്ടിപ്പ്‌ നടത്താറുള്ളത്‌. കാണുക:

أَلَمْ تَرَ إِلَى ٱلَّذِينَ يَزْعُمُونَ أَنَّهُمْ آمَنُواْ بِمَآ أُنْزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ يُرِيدُونَ أَن يَتَحَاكَمُوۤاْ إِلَى ٱلطَّاغُوتِ وَقَدْ أُمِرُوۤاْ أَن يَكْفُرُواْ بِهِ وَيُرِيدُ ٱلشَّيْطَانُأَن يُضِلَّهُمْ ضَلاَلاً بَعِيداً * وَإِذَا قِيلَ لَهُمْ تَعَالَوْاْ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِرَأَيْتَ ٱلْمُنَافِقِينَ يَصُدُّونَ عَنكَ صُدُوداً * فَكَيْفَ إِذَآ أَصَابَتْهُمْ مُّصِيبَةٌ بِمَا قَدَّمَتْ أَيْدِيهِمْ ثُمَّ جَآءُوكَ يَحْلِفُونَ بِٱللَّهِ إِنْ أَرَدْنَآ إِلاَّ إِحْسَاناً وَتَوْفِيقاً * أُولَـٰئِكَ ٱلَّذِينَيَعْلَمُ ٱللَّهُ مَا فِي قُلُوبِهِمْ فَأَعْرِضْ عَنْهُمْ وَعِظْهُمْ وَقُل لَّهُمْ فِيۤ أَنْفُسِهِمْ قَوْلاً بَلِيغاً *  وَمَآ أَرْسَلْنَا مِن رَّسُولٍ أِلاَّ لِيُطَاعَ بِإِذْنِ ٱللَّهِ وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنْفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْٱللَّهَوَٱسْتَغْفَرَلَهُمُٱلرَّسُولُلَوَجَدُواْٱللَّهَتَوَّاباً رَّحِيماً *فَلاَ وَرَبكَ لاَ يُؤْمِنُونَ حَتَّىٰ يُحَكمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لاَ يَجِدُواْ فِيۤ أَنْفُسِهِمْ حَرَجاً ممَّا قَضَيْتَ وَيُسَلمُواْ تَسْلِيماً

4:60 – നിനക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും നിനക്ക്‌ മുമ്പ്‌ അവതരിപ്പിക്കപ്പെട്ടതിലും തങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന്‌ ജൽപിക്കുന്ന ഒരു കൂട്ടരെ നീ കണ്ട‍ില്ലേ? ദുർമൂർത്തികളുടെ അടുത്തേക്ക്‌ വിധിതേടിപ്പോകാനാണ്‌ അവർ ഉദ്ദേശിക്കുന്നത്‌. വാസ്തവത്തിൽ ദുർമൂർത്തികളെ അവിശ്വസിക്കുവാനാണ്‌ അവർ കൽപിക്കപ്പെട്ടിട്ടുള്ളത്‌.  പിശാച് അവരെ ബഹുദൂരം വഴിതെറ്റിക്കുവാൻ ഉദ്ദേശിക്കുന്നു.

4:61 – അല്ലാഹു അവതരിപ്പിച്ചതിലേക്കും (അവന്റെ) ദൂതനിലേക്കും നിങ്ങൾ വരൂ എന്ന്‌ അവരോട്‌ പറയപ്പെട്ടാൽ ആ കപടവിശ്വാസികൾ നിന്നെ വിട്ട്‌ പാടെ പിന്തിരിഞ്ഞ്‌ പോകുന്നത്‌ നിനക്ക്‌ കാണാം.

4:62 – എന്നാൽ സ്വന്തം കൈകൾ ചെയ്ത്‌ വെച്ചതിന്റെ ഫലമായി അവർക്ക്‌ വല്ല ആപത്തും ബാധിക്കുകയും, അനന്തരം അവർ നിന്റെ അടുത്ത്‌ വന്ന്‌ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്ത്‌ കൊണ്ട് ഞങ്ങൾ നന്മയും അനുരജ്ഞനവുമല്ലാതെ മറ്റൊന്നും ഉദ്ദേശിച്ചിരുന്നില്ല എന്ന്‌ പറയുകയും ചെയ്യുമ്പോഴുള്ള സ്ഥിതി എങ്ങനെയായിരിക്കും?

4:63 – അത്തരക്കാരുടെ മനസ്സുകളിൽ എന്താണുള്ളതെന്ന്‌ അല്ലാഹുവിന്നറിയാം. ആകയാൽ (നബിയേ,) അവരെ വിട്ട്‌ തിരിഞ്ഞുകളയുക. അവർക്ക്‌ സദുപദേശം നൽകുകയും, അവരുടെ മനസ്സിൽ തട്ടുന്ന വാക്ക്‌ അവരോട്‌ പറയുകയും ചെയ്യുക.

4:64 – അല്ലാഹുവിന്റെ ഉത്തരവ്‌ പ്രകാരം അനുസരിക്കപ്പെടുവാൻ വേണ്ട‍ിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവർ അവരോട്‌ തന്നെ അക്രമം പ്രവർത്തിച്ചപ്പോൾ നിന്റെ അടുക്കൽ അവർ വരികയും, എന്നിട്ടവർ അല്ലാഹുവോട്‌ പാപമോചനം തേടുകയും, അവർക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കിൽ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവർ കണ്ടെത്തുമായിരുന്നു.

4:65 – ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ്‌ സത്യം; അവർക്കിടയിൽ ഭിന്നതയുണ്ട‍ായ കാര്യത്തിൽ അവർ നിന്നെ വിധികർത്താവാക്കുകയും, നീ വിധികൽപിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളിൽ ഒരു വിഷമവും തോന്നാതിരിക്കുകയും, അത്‌ പൂർണ്ണമായി സമ്മതിച്ച്‌ അനുസരിക്കുകയും ചെയ്യുന്നതുവരെ അവർ വിശ്വാസികളാവുകയില്ല.

ഇവിടെ വിഷയം വ്യക്തമാണ്‌. ആയത്തിൽ പറഞ്ഞ വിഷയമെന്താണെന്ന്‌ ആയത്തിന്റെ അപ്പുറവും ഇപ്പുറവും ഓതിയാൽതന്നെ വളരെയധികം വ്യക്തമാവുന്നതാണ്‌. മുസ്ല്യാക്കന്മാർ ഉദ്ധരിക്കുന്ന വാറോലക്കഥയിൽالْعُصَاة وَالْمُذْنِبِينَ എന്ന്‌ മആരിഫയായി പറഞ്ഞ അൽഉസാത്തും അൽമുദ്നിബീനും ആരാണ്‌? ലോകത്തുള്ള സർവ്വ പാപികളുമാണോ? അല്ല. ഇവിടെ ആയത്തിൽ പറഞ്ഞ ഒരു സംഭവമുണ്ട‍്‌. ആ സംഭവത്തിൽ ഉൾപ്പെട്ട പാപികളും അക്രമികളുമാണ്‌ അതുകൊണ്ട‍്‌ ഉദ്ദേശിക്കപ്പെടുന്നത്‌.

മുസ്ലിംകളുടെ നേതാവും ഭരണാധികാരിയുമായ മുഹമ്മദ്‌ നബി(സ്വ) അവരുടെ അരികിലുണ്ടായിരിക്കെ മുസ്ലിംകളിൽപെട്ട ചിലർ നബി(സ്വ)യെ വിഷമിപ്പിച്ചു. സ്വന്തം മതക്കാർപോലും മുഹമ്മദിനെയും അവന്റെ വിധികളേയും വിശ്വസിക്കുന്നില്ലായെന്നും അനുസരിക്കുന്നില്ലായെന്നും വിമർശിക്കാൻ ഇസ്ലാമിന്റെ ശത്രുക്കൾക്ക്‌ അവസരമുണ്ടാക്കിയത്‌ നബി(സ്വ)ക്ക്‌ അത്യധികം പ്രയാസമുണ്ടാക്കി. അതുകൊണ്ട‍്‌ ആ മുനാഫിഖുകൾ നബി(സ്വ)യുടെ അടുത്തുവന്ന്‌ പൊരുത്തപ്പെടുവിച്ച്‌ നബി(സ്വ)ക്കുണ്ട‍ായ മാനസികപ്രയാസം തീർക്കേണ്ടത്‌ അവരുടെ ബാധ്യതയാണ്‌. ഈ ആയത്തുകളുടെ തഫ്സീറുകളിൽ എല്ലാ മുഫസ്സിരീങ്ങളും മുനാഫിഖീങ്ങൾ നബി(സ്വ)ക്കുണ്ടാക്കിയ വിഷമങ്ങൾ പരാമർശിച്ചുകൊണ്ട‍്‌ ഈ ആയത്തിന്റെ അവതരണ സന്ദർഭം വിശദീകരിക്കുന്നുണ്ട്‌. ഇബ്നു കഥീറിൽ പോലും അതുണ്ട‍്‌. അതൊക്കെയും മറച്ചുവെച്ചു കൊണ്ടാണ്‌ 64-‍ാം ആയത്തിന്റെ കഷ്ണമെടുത്ത്‌ മുസ്ല്യാക്കന്മാർ ശിർക്കിന്‌ തെളിവുണ്ടാക്കുന്നത്‌!

ഏതൊരു നാട്ടിലും ആൾക്കൂട്ടത്തിന്റെയും അധികാരികളുടെയും കൂടെക്കൂടികളായ ചില സ്വാർത്ഥന്മാരുണ്ടാവും. നബി(സ്വ)യുടെ കാലത്തും നബി(സ്വ)ക്ക്‌ മദീനയിൽ അധികാരവും സ്വാധീനവുമുണ്ടായപ്പോൾ മനമില്ലാമനസ്സോടെ ഇസ്ലാം മതം സ്വീകരിച്ച്‌ മുസ്ലിമായി അഭിനയിച്ച്‌ നടന്നിരുന്ന ചിലരുണ്ടായിരുന്നു. അവരുടെ മനസ്സിൽ ഇസ്ലാമികാദർശങ്ങളോടോ പ്രവാചകനോടോ യാതൊരുവിധ ആത്മാർത്ഥതയും ഉണ്ട‍ായിരുന്നില്ല. അങ്ങനെയുള്ള മുനാഫിഖായ ഒരു അൻസാരിയും ഒരു ജൂതനും തമ്മിൽ ഒരു വഴക്കുണ്ടായി. ആ വഴക്കിന്‌ നമുക്ക്‌ മുഹമ്മദിന്റെ അടുക്കൽ പോയി ഇതിനൊരു തീർപ്പുണ്ട‍ാക്കാമെന്ന്‌ യഹൂദി പറഞ്ഞപ്പോൾ മുസ്ലിമായ അൻസാരി സമ്മതിച്ചില്ല. ആ മുനാഫിഖ്‌ പറഞ്ഞത്‌ നമുക്ക്‌ യഹൂദീ നേതാവായ കഅബ് ബിനു അശ്‌റഫിന്റെ അടുക്കൽ വിധി തേടിപോകാമെന്നാണ്‌. ഒരു മുസ്ലിമിൽനിന്നും ഇത്തരം സമീപനമുണ്ടായതറിഞ്ഞപ്പോൾ നബി(സ്വ)ക്ക്‌ വലിയ വിഷമമുണ്ട‍ായി. അങ്ങനെയാണ്‌ ഈ ആയത്തുകൾ അവതീർണമായത്‌. നബി(സ്വ)യെ അപമാനിച്ച ആ മുനാഫിഖുകൾ നബി(സ്വ)യുടെ അടുത്ത്‌ വന്ന്‌ നബി(സ്വ)യോട്‌ പൊരുത്തപ്പെടുവിച്ച്‌ നബി(സ്വ)യുടെ വിഷമം മാറ്റി അല്ലാഹുവിനോട്‌ അവരുടെ തെറ്റുകൾ പൊറുത്ത്‌ കിട്ടാൻ പ്രാർത്ഥിക്കണം, നബി(സ്വ)യും അവർക്ക്‌ വേണ്ട‍ി പ്രാർത്ഥിക്കണം, എന്നാലേ അവരുടെ തൗബ അല്ലാഹു സീകരിക്കുകയുള്ളൂ എന്നാണ്‌ ഈ ആയത്തുകളുടെ പ്രതിപാദ്യവിഷയം. ഏതൊരാളും മറ്റൊരുവനോട്‌ തെറ്റുചെയ്താൽ അവനോട്‌ മാപ്പ്‌ ചോദിക്കണം. എന്നിട്ട്‌ ചെയ്ത തെറ്റിന്‌ റബ്ബിനോട്‌ തൗബചെയ്യണം.

ഈ ആയത്തിലൂടെ ലോകത്തുള്ള മുസ്ലിംകൾക്ക്‌ കിട്ടുന്ന ഹുകുമും ഇതുതന്നെയാണ്‌. അതല്ലാതെ ലോകത്ത്‌ ഖിയാമത്ത്‌ നാൾവരെ തെറ്റുകൾ ചെയ്ത സകലരും നബി(സ്വ)യുടെ ഖബ്‌റിങ്കൽപോയി നബി(സ്വ)യെ വിളിച്ച്‌ തൗബചെയ്യണം എന്ന ഒരു ശർത്ത്‌ ഇന്നേവരെ ആരും പഠിപ്പിച്ചിട്ടില്ല. ലോകത്തുള്ള സകലരും നബി(സ്വ)യെ വിളിച്ച്‌ ഞാൻ പാപം ചെയ്തുപോയി എന്ന്‌ കുമ്പസരിച്ച്‌ അല്ലാഹുവിനോട്‌ തനിക്കുവേണ്ട‍ി ദുആ ചെയ്യണം എന്ന്‌ പറയുന്ന സമ്പ്രദായം ഇസ്ലാമിൽ ഇല്ല. അത്‌ ക്രിസ്ത്യാനികളുടെ വിശ്വാസമാണ്‌. പാപം ചെയ്തവർ പള്ളിയിലെ അച്ചന്റെ അടുത്ത്‌ പോയി ഏറ്റുപറഞ്ഞ്‌ കുമ്പസരിക്കുന്നതും അച്ചൻ അവരുടെ തൗബ സീകരിക്കുന്നതും അവരുടെ പാപമോചനത്തിന്‌ പ്രാർത്ഥിക്കുന്നതും നസ്രാണികളുടെ സുന്നത്തിൽ പെട്ടതാണ്‌. ഇസ്ലാം ദീനിൽപെട്ടതല്ല.

മാത്രമല്ല ഇതൊരു വാറോലയാണ്‌. ഒരു വാലും തുമ്പുമില്ലാത്ത സ്വപ്നക്കഥയാണിത്‌. ഇസ്ലാമിലെ പ്രമാണങ്ങളിൽപെട്ട ഒരു സ്ഥാനവും ഇത്തരം കെട്ടുകഥകൾക്കില്ല. ഇതൊരു ഹദീഥല്ല. നബി(സ്വ)യിൽ നിന്നോ സ്വഹാബത്തിൽനിന്നോ റിപ്പോർട്ട്‌ ചെയ്യപ്പെട്ട ഒരു സ്വഹീഹായ സനദോടെയുള്ള ഹദീഥല്ല, മറിച്ച്‌ ഒരു الْحِكَايَة(കെട്ടുകഥ) മാത്രം. ഇത്‌ ശരിയാണെന്ന്‌ വെച്ചാൽതന്നെ അതിൽ പറയുന്നത്‌ ഒരു കാട്ടറബി വന്ന്‌ എന്തോ വിവരക്കേട്‌ കാണിച്ചു. അത്‌ സംബന്ധമായി വേറെ ഒരാൾ ഒരു സപ്നം കണ്ട‍ു. അമ്പിയാക്കളുടെ സ്വപ്നം മാത്രമേ ഇസ്ലാമിൽ തെളിവാകുകയുള്ളൂ. ഇങ്ങനെയുള്ള ഒരു വാലും തുമ്പുമില്ലാത്ത ഈ വാറോല സ്വപ്നക്കഥയാണ്‌ ഇസ്ലാമിലെ തൗഹീദിന്റെ അടിക്കല്ലിൽ ശിർക്ക്‌ നാട്ടിവെക്കാൻ മുസ്ല്യാക്കന്മാർ ഉദ്ധരിക്കുന്നത്‌.

ഇനി പാപം ചെയ്ത എല്ലാവരും നബി(സ്വ)യുടെ അടുത്ത്‌ പോയി തേടണം എന്ന ഒരു തത്വം ഈ ആയത്തിൽനിന്നും കിട്ടുന്നുണ്ടോ? ഇല്ല. ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തുള്ള സകലരും നബി(സ്വ)യുടെ ഖബ്‌റിങ്കൽ വരികയും നബി(സ്വ)യോട്‌ പാപമോചനം തേടുകയും വേണമെന്ന്‌ ഇമാം ഇബ്നു കഥീർ(റ) പറയുന്നുണ്ടോ? അതുമില്ല. മാത്രമല്ല പാപമോചനത്തിന്‌ വേണ്ട‍ി പൊറുക്കലിനെ തേടേണ്ടത്‌ അല്ലാഹുവിനോട്‌ മാത്രമാണ്‌.

وَالَّذِينَ إِذَا فَعَلُواْ فَاحِشَةً أَوْ ظَلَمُواْ أَنْفُسَهُمْ ذَكَرُواْ اللَّهَ فَاسْتَغْفَرُواْ لِذُنُوبِهِمْ وَمَن يَغْفِرُ الذُّنُوبَ إِلاَّ اللَّهُ وَلَمْ يُصِرُّواْ عَلَى مَا فَعَلُواْ وَهُمْ يَعْلَمُونَ

3:135 – വല്ല നീചകൃത്യവും ചെയ്തുപോയാൽ,  അഥവാ സ്വന്തത്തോട്‌ തന്നെ വല്ല ദ്രോഹവും ചെയ്തു പോയാൽ അല്ലാഹുവെ ഓർക്കുകയും തങ്ങളുടെ പാപങ്ങൾക്ക്‌ മാപ്പുതേടുകയും ചെയ്യുന്നവർക്ക്‌ വേണ്ട‍ി – പാപങ്ങൾ പൊറുക്കുവാൻ അല്ലാഹുവല്ലാതെ ആരാണുള്ളത്‌? ചെയ്തുപോയ (ദുഷ്‌)പ്രവൃത്തിയിൽ അറിഞ്ഞുകൊണ്ട‍്‌ ഉറച്ചുനിൽക്കാത്തവരുമാകുന്നു അവർ.

ഇനി മറ്റൊരു വിഷയം. അമ്പിയാക്കളുടെ സ്വപ്നമല്ലാതെ മറ്റൊരാളുടെ സ്വപ്നവും ഇസ്ലാമിൽ തെളിവല്ല. പലരും പല സ്വപ്നങ്ങളും കാണാറുണ്ട‍്‌. പലർക്കും പലവിധ ചിന്തകളും വെളിപാടുകളും തോന്നാറുണ്ട‍്‌. അതൊക്കെ തെളിവാക്കിയിട്ട്‌ ഇസ്ലാമിൽ ഒരു വിശ്വാസം കെട്ടിപ്പടുക്കാൻ പറ്റുമോ? ഇല്ല.

മാത്രമല്ല. ഈ സംഭവത്തിലെ ഒന്നാമത്തെ നായകൻ അഡ്രസ്സില്ലാത്ത ഒരഅ‍്‌റാബിയാണ്‌ – ഗ്രാമീണരായ അറബികൾ. പരുക്കന്മാരായ ഈ കൂട്ടരെക്കുറിച്ച്‌ ക്വുർആൻ പറയുന്നത്‌.

وَجَآءَ الْمُعَذِّرُونَ مِنَ الأَعْرَابِ لِيُؤْذَنَ لَهُمْ وَقَعَدَ الَّذِينَ كَذَبُواْ اللَّهَ وَرَسُولَهُ سَيُصِيبُ الَّذِينَ كَفَرُواْ مِنْهُمْ عَذَابٌ أَلِيمٌ

9:90  ഗ്രാമീണ അറബികളിൽ നിന്ന്‌ (യുദ്ധത്തിന്‌ പോകാതിരിക്കാൻ  ഒഴികഴിവ്‌ ബോധിപ്പിക്കാറുള്ളവർ തങ്ങൾക്ക്‌ സമ്മതം നൽകപ്പെടുവാൻ വേണ്ട‍ി (റസൂലിന്റെ അടുത്തു) വന്നു അല്ലാഹുവിനോടും അവന്റെ ദൂതനോടും കള്ളം പറഞ്ഞവർ (വീട്ടിൽ) ഇരിക്കുകയും ചെയ്തു. അവരിൽ നിന്ന്‌ അവിശ്വസിച്ചിട്ടുള്ളവർക്ക്‌ വേദനയേറിയ ശിക്ഷ ബാധിക്കുന്നതാണ്‌ .

ٱلأَعْرَابُ أَشَدُّ كُفْراً وَنِفَاقاً وَأَجْدَرُ أَلاَّ يَعْلَمُواْ حُدُودَ مَآ أَنزَلَ ٱللَّهُ عَلَىٰ رَسُولِهِ وَٱللَّهُ عَلِيمٌ حَكِيمٌ * وَمِنَ ٱلأَعْرَابِ مَن يَتَّخِذُ مَا يُنفِقُ مَغْرَماً وَيَتَرَبَّصُ بِكُمُٱلدَّوَائِرَ عَلَيْهِمْ دَآئِرَةُ ٱلسَّوْءِ وَٱللَّهُ سَمِيعٌ عَلِيمٌ * وَمِنَ ٱلأَعْرَابِ مَن يُؤْمِنُ بِٱللَّهِوَٱلْيَوْمِ ٱلآخِرِ وَيَتَّخِذُ مَا يُنفِقُ قُرُبَاتٍ عِندَ ٱللَّهِ وَصَلَوَاتِ ٱلرَّسُولِ أَلاۤ إِنَّهَا قُرْبَةٌ لَّهُمْ سَيُدْخِلُهُمُ ٱللَّهُ فِي رَحْمَتِهِ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

9:97 അഅ‍്‌റാബികൾ (മരുഭൂവാസികൾ) കൂടുതൽ കടുത്ത അവിശ്വാസവും കാപട്യവുമുള്ളവരത്രെ. അല്ലാഹു അവന്റെ ദൂതന്ന്‌ അവതരിപ്പിച്ചു കൊടുത്തതിലെ നിയമപരിധികളറിയാതിരിക്കാൻ കൂടുതൽ തരപ്പെട്ടവരുമാണവർ.  അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

9:98 തങ്ങൾ (ദാനമായി) ചെലവഴിക്കുന്നത്‌ ഒരു ധനനഷ്ടമായി ഗണിക്കുകയും, നിങ്ങൾക്ക്‌ കാലക്കേടുകൾ വരുന്നത്‌ കാത്തിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം അഅ‍്‌റാബികളുടെ കൂട്ടത്തിലുണ്ട‍്‌. അവരുടെ മേൽ തന്നെയായിരിക്കട്ടെ ഹീനമായ കാലക്കേട്‌. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമത്രെ.

9:99 അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, തങ്ങൾ ചെലവഴിക്കുന്നതിനെ അല്ലാഹുവിങ്കൽ സാമീപ്യത്തിനുതകുന്ന പുണ്യകർമ്മങ്ങളും, റസൂലിന്റെ പ്രാർത്ഥനക്കുള്ള മാർഗവും ആക്കിത്തീർക്കുകയും ചെയ്യുന്ന ചിലരും അഅ‍്‌റാബികളുടെ കൂട്ടത്തിലുണ്ടൺ‍്‌. ശ്രദ്ധിക്കുക: തീർച്ചയായും അതവർക്ക്‌ ദൈവസാമീപ്യം നൽകുന്നതാണ്‌. അല്ലാഹു അവരെ തന്റെ കാരുണ്യത്തിൽ പ്രവേശിപ്പിക്കുന്നതാണ്‌. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

وَمِمَّنْ حَوْلَكُمْ مِّنَ الأَعْرَابِ مُنَافِقُونَ وَمِنْ أَهْلِ الْمَدِينَةِ مَرَدُواْ عَلَى النِّفَاقِ لاَ تَعْلَمُهُمْ نَحْنُ نَعْلَمُهُمْ سَنُعَذِّبُهُم مَّرَّتَيْنِ ثُمَّ يُرَدُّونَ إِلَى عَذَابٍ عَظِيمٍ

9:101 നിങ്ങളുടെ ചുറ്റുമുള്ള അഅ‍്‌റാബികളുടെ കൂട്ടത്തിലും കപട വിശ്വാസികളുണ്ട്‌. മദീനക്കാരുടെ കൂട്ടത്തിലുമുണ്ട‍്‌. കാപട്യത്തിൽ അവർ കടുത്തുപോയിരിക്കുന്നു. നിനക്ക്‌ അവരെ അറിയില്ല. നമുക്ക്‌ അവരെ അറിയാം. രണ്ട‍്‌ പ്രാവശ്യം നാം അവരെ ശിക്ഷിക്കുന്നതാണ്‌. പിന്നീട്‌ വമ്പിച്ച ശിക്ഷയിലേക്ക്‌ അവർ തള്ളപ്പെടുന്നതുമാണ്‌.

ചില അഅ‍്‌റാബികൾ കാട്ടിയ വിക്രിയകൾ ഹദീഥുകളിൽ വിവരിക്കുന്നുണ്ട‍്‌. ഒരു അഅ‍്‌റാബി വന്ന്‌ പള്ളിയിൽ മൂത്രമൊഴിച്ചു. നബി(സ്വ) തടഞ്ഞില്ല. പിന്നീട്‌ അയാളെ വിളിച്ച്‌ അങ്ങിനെ ചെയ്യരുതെന്ന്‌ പറഞ്ഞു. സമസ്തക്കാർ നാളെ മുതൽ അഅ‍്‌റാബിയുടെ മൂത്രമൊഴിക്കൽ പരിപാടി സുന്നത്തായിട്ടെടുക്കുമോ?

വേറൊരു അഅ‍്‌റാബി യുദ്ധമുതലുകൾ വിതരണം ചെയ്യുന്ന സമയത്ത്‌ നബി(സ്വ)യുടെ കഴുത്തിൽ കിടന്നിരുന്ന മുണ്ട‍ിൽ പിടിച്ച്‌ ശക്തമായി വലിച്ച്‌ തനിക്ക്‌ കൂടുതൽ കിട്ടണമെന്ന്‌ ആവശ്യപ്പെട്ടു. നബി(സ്വ)ക്ക്‌ വളരെ പ്രയാസമുണ്ടായിട്ടും ദയാലുവായ റസൂൽ(സ്വ) അയാളെ തിരിച്ചൊന്നും ചെയ്തില്ല, ഗ്രാമീണരായ അഅ‍്‌റാബികളുടെ ഇത്തരം പരുക്കൻ സ്വഭാവങ്ങളും ജഹാലത്തും സുന്നത്തായിട്ടെടുക്കാൻ നമുക്ക്‌ കഴിയുമോ? ഇല്ല.

കാന്തപുരത്തിന്റെ മർക്കസിലെ ടോയ്‌ലറ്റ്‌ പൊട്ടി നാട്ടിലാകെ മലിനജലം പരന്ന്‌ നാട്ടാരുടെ വെള്ളംകുടി മുട്ടിയപ്പോൾ ആ നാട്ടുകാരെല്ലാം വന്ന്‌ കാന്തപുരത്തിന്റെ കഴുത്തിന്‌ പിടിച്ചല്ലോ. ശൈഖുനയെ വധിക്കാൻ ശ്രമിച്ചവരെ പിടികൂടണമെന്ന്‌ പറഞ്ഞ്‌ നാടൊട്ടുക്ക്‌ പന്തംകൊളുത്തി പ്രകടനം നടത്തുകയല്ലേ അന്ന്‌ കാന്തസുന്നികൾ ചെയ്തത്‌. നാടന്മാരായ ആളുകൾ കഴുത്തിൽ പിടിച്ച്‌ ഘരാവോ ചെയ്തത്‌ എന്തുകൊണ്ട‍്‌ ഒരു സുന്നത്തായി കാന്തഭക്തർ അപ്പോൾ കരുതിയില്ല?

ഇമാം ബുഖാരി(റ)യുടെ സൂക്ഷ്മതയെക്കുറിച്ച്‌ സുപ്രസിദ്ധമായ ഒരു സംഭവം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഒരിക്കൽ ഒരു ഹദീഥ്‌ ഇന്ന നാട്ടിലുള്ള ഒരാൾക്കറിയാം എന്ന്‌ കേട്ടറിഞ്ഞതിനാൽ അയാളുടെ നാട്ടിലേക്ക്‌ ഇമാം ബുഖാരി(റ) പുറപ്പെട്ടു. ദീർഘമായ യാത്ര ചെയ്ത്‌ അയാളുടെ വീട്ടിലെത്തിയപ്പോൾ ആ വ്യക്തി അയാളുടെ കയറഴിഞ്ഞു പോയ മൃഗത്തെ കെട്ടിയിടുവാൻ വേണ്ട‍ി ഒരു കാലിയായ വെള്ളപ്പാത്രം കാട്ടി മൃഗത്തെ വിളിക്കുന്നതാണ്‌ കണ്ടത്‌. ഇമാം ബുഖാരി(റ) അയാളോട്‌ ഹദീഥിനെപ്പറ്റിയൊന്നും ചോദിക്കാതെ തിരിച്ചുപോന്നു. മൃഗത്തിനെ കാലിപ്പാത്രം കാട്ടി കബളിപ്പിച്ച്‌ കെട്ടിയിടുക എന്ന സാധാരണയായി എല്ലാവരും ചെയ്യുന്ന വളരെ നിസ്സാരമെന്ന്‌ നമുക്കെല്ലാം തോന്നുന്ന തികച്ചും നിരുപദ്രവപരമായ ഒരു കാര്യമാണ്‌ അയാൾ ചെയ്തത്‌. എന്നിട്ടും അയാളിൽ നിന്ന്‌ ഹദീഥിന്റെ വിഷയത്തിൽ ഒരു തെളിവ്‌ ചോദിക്കാൻ മെനക്കെടാതെ തിരിച്ചു പോന്നു. ഇമാം ബുഖാരി(റ)യെപ്പോലുള്ള മഹത്തുക്കളുടെ സൂക്ഷ്മതയും മഹത്വവും ഇസ്ലാമിക പ്രമാണങ്ങളുടെ ആധികാരികതയും നാം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട‍്‌.

ഇസ്ലാമിലെ പ്രമാണങ്ങൾ കൃത്യവും സൂക്ഷ്മതയുമുള്ളതാണ്‌. ഒരു മുസ്ല്യാർക്കും അതിൽ കൈകടത്താൻ പറ്റില്ല. കാരണം ഈ ദീൻ അല്ലാഹുവിന്റേതാണ്‌. ഈ ദീനിലെ പ്രമാണങ്ങൾ സംരക്ഷിക്കുന്നവനും അല്ലാഹുവാണ്‌. ഏത്‌ മുസ്ല്യാർ എന്ത്‌ കടത്തിക്കൂട്ടിയാലും അത്‌ പിടിക്കപ്പെടും. ഇവിടെ വാറോലകൾക്കും കള്ളക്കഥകൾക്കും സ്ഥാനമില്ല. ഇത്‌ തൗഹീദും ശിർക്കും വേർതിരിക്കപ്പെടുന്ന കാര്യമാണ്‌. ഇവിടെ വേണ്ടത്‌ കൃത്യമായ പ്രമാണങ്ങളാണ്‌.

ഇനി ആരാണീ കിനാവ്‌ കണ്ട ഉത്ബി? മുസ്ല്യാക്കന്മാർ മഹാനായ ഉത്ബി റളിയല്ലാഹു അൻഹു എന്നൊക്കെ ശിർക്കിന്‌ തെളിവുണ്ടാക്കാനായി നീട്ടിവലിച്ച്‌ വയള്‌ പറയുമ്പോൾ ഇയാളേതോ സ്വഹാബിയാണെന്നാണ്‌ പാവപ്പെട്ട മുസ്ലിംകൾ കരുതാറുള്ളത്‌. യഥാർത്ഥത്തിൽ ഇയാളാരാണ്‌? ഏതു കാലത്താണ്‌ ഇയാൾ ജീവിച്ചിരുന്നത്‌?

ഇമാം ഇബ്നു ഖല്ലിക്കാന്റെ വഫായത്തുൽ അഹ്‌യാൻ എന്ന കിതാബിൽ മുസ്ല്യാക്കന്മാരുടെ ബഹുമാനപ്പെട്ടുപോയ ഈ ഉത്ബിയെക്കുറിച്ച്‌ പറയുന്നത്‌ കാണുക:

أبي العباس شمس الدين أحمد بن محمد بن أبي بكر بن خلكان

ولادة المؤلف ::  608

 وفاة المؤلف ::  681

398 –  663 العتبي  بأبو عبد الرحمن محمد بن عبيد الله بن عمرو بن معاوية بن عمرو بن عتبة بن أبي سفيان صخر بن حرب بن أمية بن عبد شمس القرشي الأموي المعروف بالعتبي الشاعر البصري المشهور كان أديبا فاضلا شاعرا مجيدا وكان يروي الأخبار وأيام العرب ومات له بنون فكان يرثيهم وروى عن أبيه وعن سفيان بن عيينة ولوط بن مخنف وروى عنه أبو حاتم السجستاني وأبو الفضل الرياشي وإسحاق بن محمد النخعي وغيرهم وقدم بغداد وحدث بها وأخذ عنه أهلها وكان مستهترا بالشراب ويقول الشعر في عتبة وكان هو وأبوه سيدين أديبين فصيحين وله من التصانيف كتاب الخيل وكتاب أشعار الأعاريب وأشعار النساء اللاتي احببن ثم أبغضن وكتاب الذبيح وكتاب الأخلاق وغير ذلك  وقال العتبي المذكور سمعت أعرابيا يقول لرجل إن فلانا وإن ضحك لك فإن عقاربه تسري إليك فإن لم تجعله عدوا في علانيتك فلا تجعله صديقا في سريرتك


ഈ കള്ളക്കഥയിൽ സ്വപ്നം കണ്ട ഉത്ബി സ്വഹാബിയോ താബിഇയോ അല്ല. മറിച്ച്‌ സ്വഹാബത്തിന്റെ കാലം കഴിഞ്ഞ്‌ ആറ്‌ തലമുറകളോളം കഴിഞ്ഞ ശേഷം അബൂസുഫ്‌യാന്റെ കടുംബ പരമ്പരയിൽ ജനിച്ച്‌ ഹിജ്‌റ 220 ൽ മരണപ്പെട്ട വ്യക്തിയാണ്‌.

العتبي  بأبو عبد الرحمن محمد– بن عبيد الله–  بن عمرو–  بن معاوية– بن عمرو–  بن عتبة–  بن أبي سفيان صخر بن حرب بن أمية بن عبد شمس القرشي

കവിയും സാഹിത്യകാരനുമൊക്കെയായി അറിയപ്പെട്ടിരുന്ന ഇയാൾ തികഞ്ഞ മദ്യപാനിയായിരുന്നു. സ്ത്രീകളും പ്രേമവും പ്രേമനൈരാശ്യവുമൊക്കെ വിഷയമാക്കി രചനകൾ നടത്തുന്ന എല്ലാ കാലത്തെയും കവികളെപ്പോലെത്തന്നെയാണ്‌ ഇയാളും ജീവിച്ചിരുന്നത്‌. ഇത്തരത്തിലുള്ള മദ്യപാനികളായ പാട്ടുകാർക്കും അവരുടെ ഇത്തരം പാട്ടുകൾക്കും അവരുടെ സ്വപ്നങ്ങൾക്കും ഇസ്ലാമിൽ വല്ല സ്ഥാനവുമുണ്ടോ? ഇല്ല. ഇല്ലേയില്ല. ഹിജ്‌റ 150 ന്‌ ശേഷമാണ്‌ ജീവിച്ചിരുന്നതെന്നാണ്‌ ചരിത്രം. ഇയാളുടെ മരണം ഹിജ്‌റ 220 ലാണെന്നാണ്‌ ഇബ്നു ഖല്ലിക്കാൻ തന്റെ വഫായത്തുൽ അഹ്‌യാനിൽ പറയുന്നത്‌. തൗഹീദും ശിർക്കും വേർതിരിക്കുന്ന ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസകാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ സമസ്തക്കാരായ മുസ്ല്യാക്കന്മാർ ഉത്ബി റളിയല്ലാഹു അൻഹു എന്നൊക്കെ നീട്ടിവലിച്ച്‌ പറഞ്ഞ്‌ തെളിവുദ്ധരിക്കുന്ന ബഹുമാനപ്പെട്ടവരുടെ സ്വഭാവ ഗുണങ്ങളാണിപ്പറയുന്നത്‌. സുബ്ഖിയുടെ ശിഫാഉസ്സഖാമിലും ഇയാളുടെ മരണം ഹിജ്‌റ 220 ലാണെന്ന്‌ പ്രസ്താവിക്കുന്നുണ്ട‍്‌. ഇത്‌ കേരളത്തിലെ മുജാഹിദുകൾ എഴുതിവെച്ച ചരിത്രമല്ല. മറിച്ച്‌ ഹിജ്‌റ 608 ൽ ജനിച്ച്‌ 681 ൽ വഫാത്തായ ഇമാം ഇബ്നു ഖല്ലിക്കാന്റെ പ്രസിദ്ധമായ വഫായത്തുൽ അഹ്‌യാൻ എന്ന കിതാബിലുള്ളതാണ്‌.

അപ്പോൾ സമസ്തക്കാർ വല്ല്യ തെളിവായി പെരുമ്പറയടിക്കുന്ന ഈ വാറോലയുടെ പ്രാമാണികതയും സീരിയലിലെ സ്വപ്നനായകൻ ഉത്ബിയുടെ മഹിമയും സമസ്തക്കാർക്ക്‌ പറ്റിയത്‌ തന്നെ. ഇപ്പോൾ നാട്ടിലെ കിഞ്ചന വർത്തമാനമായ ഖസ്‌റജിയുടെ മുടിക്കെട്ടടക്കമുള്ള എല്ലാറ്റിന്റെയും പിന്നിലുള്ളതും സ്വപ്നക്കഥകളാണല്ലോ. കഥയിൽ ചോദ്യമില്ല. അപ്പോൾ സ്വപ്നം കണ്ട കള്ളക്കഥയിലോ? ചോദ്യവും ചിന്തയും വേണ്ടേ വേണ്ട. വല്ലാത്തൊരു യക്കീനൊറപ്പ്‌ തന്നെ

സമസ്തക്കാരുടെ ശിര്ക്കിനു ഖുർആൻ ആയത്ത് തെളിവോ..?? പാർട്ട്-1

പരിശുദ്ധ ഖുർആനിൽ ഏറ്റവും കൂടുതൽ ദുർവ്യാഖ്യാനിക്കപ്പെടുന്ന ഒരു വചനമാണ് സൂറത്തുന്നിസാഹിലെ അറുപത്തിന്നാലാമത്തെ വചനം.വഫാത്തായ റസൂൽ(സ)യോട് ഇസ്തിഗ്ഫാറിനെ(പാപമോചനം) ചോദിക്കുവാൻ തെളിവായിക്കൊണ്ട് കേരള സമസ്തക്കാർ ഈ ആയത്തിനെ വളരെയധികം ദുർവ്യാഖ്യാനിക്കുന്നതുകൊണ്ടു തന്നെ ഈ ആയത്തിന്റെ യഥാർത്ഥ ഉദ്ധേശം എന്താണെന്നും,ഈ ആയത്ത് ആരെ ഉദ്ധേശിച്ചു കൊണ്ടാണ് അവതരിച്ചതെന്നും,ഈ ആയത്തിൽ വഫാത്തായ റസൂലിനോട് ഇസ്തിഗ്ഫാറിനെ ചോദിക്കാൻ തെളിവുണ്ടൊ എന്നൊക്കെ നാം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.

റസൂൽ(സ)യുടെ കാലത്ത് ഖുർആനിലും,മുൻവേദ ഗ്രന്ഥങ്ങളിലും വിശ്വസിച്ചിരിക്കുന്നുവെന്നു വായകൊണ്ടു ഉരുവിടുകയും,മുസ്ലിം വേഷമണിഞ്ഞു നടക്കുകയും ചെയ്യുന്ന കപട വിശ്വാസികളുടെ ചില ചെയ്തികളും,അവയെക്കുറിച്ചുള്ള ആക്ഷേപവുമാണ് ഈ ആയത്തിന് മുമ്പുള്ള വചനങ്ങളിൽ കാണുന്നത്.അത്് അറുപത് മുതൽ അറുപത്തി മൂന്നു വരെയുള്ള വചനങ്ങളും അതിന്റെ വ്യാഖ്യാനവും വായിച്ചാൽ നമുക്ക് മനസ്സിലാക്കാവുന്നതാണ്. അവരുടെ ആക്ഷേപത്തിന് ഹെതുവായിതീര്ന്ന ചില കാരണങ്ങള്‍ ഖുര്‍’ആന്‍ വ്യാഖ്യാതാക്കള്‍ ഉദ്ധരിച്ചു കാണുന്നു. മുനാഫികുകളിലെ ഒരാളും ഒരു യാഹൂദിയും തമ്മില്‍ വഴക്കുണ്ടാവുകയും മുഹമ്മദ്‌(സ) യുടെ തീരുമാനത്തില്‍ വെക്കാമെന്നു യാഹൂദിയും കഹബു ബിനുല്‍ അഷ്‌റഫ്‌ എന്ന യാഹൂദിതലവന്റെ തീരുമാനത്തില്‍ വെക്കമെന്നു മുനാഫിക്കും പറഞ്ഞു, ഇതാണ് അവയില്‍ ഒന്ന്

അങ്ങനെ തമ്മിൽ ഭിന്നിപ്പും വഴക്കും വരുമ്പോൾ തിരുമേനി(സ)യുടെ തീരുമാനത്തിനു വെക്കാൻ ശ്രമിക്കാതെ താഗൂത്തുകളെ സമീപിച്ച് സ്വന്തം ശരീരത്തോട് തന്നെ അക്രമം പ്രവർത്തിച്ച, അതായത് അവർ താഗൂത്തിനെ വിധി കർത്താവാക്കി അല്ലാഹുവിന്റെ കിതാബിൽ നിന്നും,റസൂലിന്റെ സുന്നത്തിൽ നിന്നും അവർ അതിലേക്ക് വിളിക്കപ്പെട്ടാൽ തെറ്റിപ്പോവുക എന്ന മഹാപാപം പ്രവർത്തിക്കുക വഴി തങ്ങളോടുതന്നെ അങ്ങേയറ്റത്തെ അക്രമം പ്രവർത്തിച്ച മുനാഫികീങ്ങളെ ഉദ്ധേശിച്ചുകൊണ്ടാണ് അല്ലാഹുത്തആലാ അറുപത്തി നാലാമത്തെ വചനത്തിൽ
ۚ وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُم
(ْഅവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്) എന്ന് പറഞ്ഞത് അല്ലാതെ ഖിയാമത്ത് നാൾ വരെ തെറ്റ് ചെയ്ത് കൊണ്ടിരിക്കുന്ന ആളുകളെ കുറിച്ചല്ലെന്ന് ചുരുക്കം. അങ്ങനെ സ്വഹാബത്ത് മനസ്സിലാക്കുകയൊ,ഒരൊറ്റ മുഫസ്സിരീങ്ങളും പറഞ്ഞിട്ടില്ല എന്നും കൂടി നാം മനസ്സിലാക്കുക അങ്ങനെ റസൂലിനെ ധിക്കരിക്കുക വഴി അക്രമം പ്രവർത്തിച്ച മുനാഫിഖുകൾ എന്താണ് ചെയ്യേണ്ടത് എന്നാണ് ബാക്കിയുള്ള ഭാഗത്ത് അല്ലാഹുത്തആലാ പറയുന്നത്.ഇത് ഒന്നു കൂടി വ്യക്തമാകണമെങ്കിൽ ഇസ്ലാമിലെ പ്രാമാണികമായ തഫ്സീറായ തഫ്സീറുത്വബ്രിയിൽ എന്താണ് പറഞ്ഞത് എന്ന് നോക്കാം ‍


القول في تأويل قوله تعالى: { وَلَوْ أَنَّهُمْ إِذ ظَّلَمُواْ أَنفُسَهُمْ جَاءوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً }.

يعني بذلك جلّ ثناؤه: ولو أن هؤلاء المنافقين الذين وصف صفتهم في هاتين الآيتين، الذين إذا دعوا إلى حكم الله وحكم رسوله صدّوا صدوداً، إذ ظلموا أنفسهم باكتسابهم إياها العظيم من الإثم في احتكامهم إلى الطاغوت وصدودهم عن كتاب الله وسنة رسوله، إذا دعوا إليها جاءوك

ഇബ്നു ജരീരിത്ത്വബ്രി(റ)പറയുന്നു:അവർ അവരോട് തന്നെ അക്രമം ചെയ്തു പോയാൽ ۚ وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُم . ......എന്ന വചനം കൊണ്ട് അല്ലാഹു ഉദ്ധേശിക്കുന്നത.ഈ രണ്ടു സൂക്തങ്ങളിൽ വിവരിച്ചു പറഞ്ഞ ഈ മുനാഫിഖുകൾ,അല്ലാഹുവിന്റെയും,അവന്റെ റസൂലിന്റെയും വിധിയിലേക്ക് വിളിക്കപ്പെട്ടാൽ അത് തട്ടിക്കളയുന്നവരായിരുന്നു.അവർ ത്വാഗൂത്തിനെ വിധി കർത്താവാക്കി അല്ലാഹുവിന്റെ കിതാബിൽ നിന്നും,റസൂലിന്റെ സുന്നത്തിൽ നിന്നും അവർ അതിലേക്ക് വിളിക്കപ്പെട്ടാൽ തെറ്റിപ്പോകുക എന്ന മഹാപാപം പ്രവർത്തിക്കുക വഴി തങ്ങളോടുതന്നെ അങ്ങേയറ്റത്തെ പാപം ചെയ്തവരാണ്.

അപ്പോൾ ഇവിടെ അവർ അവരോട് തന്നെ അക്രമം ചെയ്തത് എന്നുള്ളത് അല്ലാഹു ഉദ്ധേശിച്ചത് റസൂലിന്റെ കൽപന ദിക്കരിച്ച ആ കാലഘട്ടത്തിലെ മുനാഫിഖീങ്ങളാണ് എന്ന് കൃത്യമായി മനസ്സിലായി. അതല്ലാതെ സമസ്തക്കാർ വ്യാഖ്യാനിക്കുന്നത് ഇപോലെ എല്ലാ കാലത്തേക്കും ഉള്ള പാപങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ആളുകളും ഇതിൽ ഉൾപ്പെട്ടു എന്ന് അല്ലാഹു ഉദ്ധേശിച്ചിട്ടില്ല എന്ന് വ്യക്തം. എനി അതേ ആയത്തിൽ റസൂലിന്റെ അടുത്ത് അല്ലാഹുവിനോട് പാപമോചനത്തിന് പറയാൻ പോകണം എന്ന് പറഞ്ഞത് ആരെ ഉദ്ധേശിച്ചു കൊണ്ടാണ് എന്നത് കൂടി മനസ്സിലാക്കിയാൽ വിശയം ഒന്നു കൂടി വ്യക്തമാകും എന്ന് കരുതുന്നു.

ഇമാം ത്വബ്രി(റ) തന്നെ പറയുന്നു.

يا محمد حين فعلوا ما فعلوا من مصيرهم إلى الطاغوت راضين بحكمه دون حكمك، جاءوك تائبين منيبين، فسألوا الله أن يصفح لهم عن عقوبة ذنبهم بتغطيته عليهم، وسأل لهم الله رسوله صلى الله عليه وسلم مثل ذلك. وذلك هو معنى قوله: { فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ }.

ഓ മുഹമ്മദ് നിന്റെ വിധിയെ അവഗണിച്ച് ത്വാഗൂത്തിന്റെ വിധിയിൽ തൃപ്തരാവുക എന്ന അവരുടെ പ്രവർത്തിക്കു ശേഷം പാശ്ച്ചാത്താപവിവശരായി നിന്റെയടുത്ത് വരികയും,എന്നിട്ട് തങ്ങളുടെ പാപം വിട്ടു പൊറുത്ത് ശിക്ഷയിൽ നിന്ന് ഒഴിവാക്കിത്തരണമെന്ന് അല്ലാഹുവിനോട് അവർ ചോദിക്കൂകയും അവർക്കു വേണ്ടി അല്ലാഹുവിനോട് അവന്റെ റസൂലും അപ്രകാരം ചോദിക്കുകയും ചെയ്താൽ എന്നാണ് - ‍ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ അവർ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ( എന്ന വചനത്തിന്റെ വിവക്ഷ (ത്വബരി‐ 5/100)

നോക്കു സഹോദരൻമാരെ ഒരു വിശദീകരണമാവശ്യമില്ലാത്ത വിതം ഈ ആയത്തിന്റെ ഉദ്ധേശ മെന്താണെന്നും,ഈ ആയത്ത് ആരെ ഉദ്ധേശിച്ചുകൊണ്ടാണ് അവതരിച്ചതെന്നും മുകളിൽ കൊടുത്ത തഫ്സീർ വായിക്കുന്നതിലൂടെ നമുക്ക് കൃത്യമായി മനസ്സിലായി. ഇതേ രൂപത്തിലുള്ള വിശദീകരണം തന്നെയാണ് തഫ്സീർ റാസി പരിശോധിച്ചാലും,തഫ്സീർ ജലാലയ്നി പരിശോധിച്ചാലും നമുക്ക് കാണാൻ സാധിക്കുന്നത്

എനി ഈ വചനത്തിൽ വഫാത്തായ റസൂലിന്റെ കബ്റിന്റെ അടുത്ത് പോയി ഇസ്തിഗ്ഫാറിനെ ചോദിക്കുവാൻ തെളിവുണ്ട് എന്ന് പറയുന്ന സമസ്തക്കാരുടെ വാദത്തിൽ വല്ല കഴമ്പും ഉണ്ടൊ എന്ന് നമുക്ക് നോക്കാം.

സഹോദരൻമാരെ നാം ഒന്നാമതായി മനസ്സിലാക്കേണ്ട ഒരു കാര്യം ഈ കാര്യത്തിലും ഇവർക്ക് പ്രമാണത്തിന്റെ പിൻബലമില്ല എന്നുള്ളതാണ് വാസ്തവം.ഈ ആയത്തിനെയും ഇവർ സലഫു സ്വാലിഹീങ്ങൾ മനസ്സിലാക്കിയിട്ടുള്ളതു പോലെ മനസ്സിലാകിയിട്ടില്ല എന്നു കൂടി നാം മനസ്സിലാക്കുക.ഈ വിശയത്തിൽ അതായത് ഈ ആയത്ത് കാസ്സായിട്ടുള്ളതല്ല ആമ്മായിട്ടുള്ളതാണ് അതുകൊണ്ട് തന്നെ ഖിയാമത്ത് നാൾ വരെ തെറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ആളുകൾക്കും ഇത് ബാധകമാണ് അതിനാൽ തെറ്റ് ചെയ്തവർ റസൂലി(സ)ന്റെ വഫാത്തിനു ശേഷം ആണെങ്കിൽ അവിടുത്തെ കബ്റിന്റെ അരികിൽ പോയി ഇസ്തിഗ്ഫാറിനെ ചോദിക്കണം എന്നു വാദിക്കുന്നവർക്ക് അവരുടെ വികലവാദം ബോധ്യപ്പെടത്തിക്കൊടുക്കാൻ ഏറ്റവും
ഉപകാരപ്പെടുത്താവുന്നത് ഹംബലീ മദ്ഹബിലെ പ്രമുഖ പണ്ഢിതനും,മുഹദ്ധിസും,ഇബ്നു കസീർ(റ)യുടെ ഉത്തമ സുഹൃുത്തും,ഉത്തമ സഹപാഠിയും,ഇത്തരത്തിൽ ഖുർആനും,ഹദീസും ദുർവ്യാഖ്യാനിക്കുന്നവർക്ക് മറുപടിയും എഴുതിയിട്ടുള്ള ഇമാം ഇബ്നു അബ്ദിൽ ഹാദി(റ)യുടെ അസ്സാരിമുൽ മുൻക് ഫീ റദ്ധ് അലൽ സുബുക്കി എന്ന ഗ്രൻഥത്തിലെ ഉദ്ധരണികളാണ്.അത് ഒന്ന് നമുക്ക് പരിശോധിക്കാം

وأما دلالة الآية على خلاف تأويله فهو أنه سبحانه صدرها بقوله : { وَمَا أَرْسَلْنَا مِن رَّسُولٍ إِلاَّ لِيُطَاعَ بِإِذْنِ اللّهِ وَلَوْ أَنَّهُمْ إِذ ظَّلَمُواْ أَنفُسَهُمْ جَآؤُوكَ } (النساء 064) وهذا يدل على أن مجيئهم إليه ليستغفر لهم إذ ظلموا أنفسهم طاعة له ، ولهذا ذم من تخلف عن هذه الطاعة ، ولم يقل مسلم أن علي من ظلم نفسه بعد موته أن يذهب إلى قبره ويسأله أن يستغفر له ، ولو كان هذا طاعة له لكان خير القرون قد عصوا هذه الطاعة وعطلوها ووفق لها هؤلاء الغلاة العصاة

ഈ ആയത്തിന്റെ താൽപര്യം സുബുക്കിയുടെ ദുർവ്യാഖ്യാനത്തിന് കടക വിരുദ്ധമാണ്.കാരണം അല്ലാഹു ഈ ആയത്ത് ആരംഭിച്ചിട്ടുള്ളത് തന്നെ അല്ലാഹുവിന്റെ അനുവദി പ്രകാരം അനുസരിക്കപ്പെടാനല്ലാതെ ഒരു റസൂലിനെയും നിയോഗിച്ചിട്ടില്ല എന്നു പറഞ്ഞു കൊണ്ടാണ്.അപ്പോൾ ഈ ആയത്ത് അറിയിക്കുന്നത് ആ കപട വിശ്വാസികൾ പ്രവാചകൻ(സ)യുടെ അടുക്കലേക്ക് വന്ന് പ്രവാചകനോട് ഇസ്തിഗ്ഫാറിനു വേണ്ടി തേടിക്കഴിഞ്ഞാൽ അത് പ്രവാചകൻ(സ)യോടുള്ള ഒരു അനുസരണമാണ്.അതു കൊണ്ട് തന്നെ ഈ അനുസരണത്തിൽ നിന്നും പിന്തിരിഞ്ഞു കളഞ്ഞതുകൊണ്ട് കപട വിശ്വാസികളെ അല്ലാഹു ആക്ഷേപിച്ചിട്ടുണ്ട്.പ്രവാചകൻ(സ)യുടെ മരണത്തിന് ശേഷം വല്ലവനും തെറ്റുകാരനായാൽ പ്രവാചകന്റെ കബ്റിന്റെ അടുക്കലേക്ക് പോയി പ്രവാചകനോട് ഇസ്തിഗ്ഫാറിനു വേണ്ടി തേടാൻ ഒരു മുസ്ലിമും പറഞ്ഞിട്ടില്ല. റസൂലിന്റെ വഫാത്തിനു ശേഷവും ഇതൊരു അനുസരണമായിരുന്നുവെങ്കിൽ ഏറ്റവും ഉൽകൃഷ്ടരായ മൂന്ന് തലമുറകൾ ഈ അനുസരണത്തിന് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് അർത്ഥമായില്ലെ?(കാരണം ആ മൂന്നു നൂറ്റാണ്ടുകളിലും അക്രമം പ്രവർത്തിക്കുകയോ,തെറ്റുകൾ ചെയ്ത ജനങ്ങളുണ്ടാകാം അവരാരും റസൂലിന്റെ കബ്റിന്റെ അടുത്ത് പോയി ഇസ്തിഗ്ഫാറിനെ ചോദിച്ചിട്ടില്ല).എന്നാൽ ഈ തിൻമ പ്രവർത്തിക്കുന്നവർക്ക് എങ്ങനെയാണ് ഇത് ചെയ്യാൻ സാധിക്കുകയും ചെയ്തത്?

അപ്പോൾ ഈയൊരു പണ്ഢിതോചിതമായ വിശദീകരണത്തിലൂടെ നമുക്ക് മനസ്സിലാക്കാൻ പറ്റുന്നത് ഈയൊരു വചനം കൊണ്ട് അർത്ഥമാക്കുന്നത് ഇവിടെയുള്ള അനുസരണം അത് പ്രവാചകന്റെ ജീവിതകാലത്ത് തെറ്റ് ചെയ്ത മുനാഫിഖുകൾക്ക് ബാധകമായതാണ്.അല്ലാതെ കിയാമത്ത് നാൾ വരേക്കും തെറ്റ് ചെയ്ത് കൊണ്ടിരിക്കുന്ന ജനങ്ങൾക്കു വേണ്ടിയല്ല എന്നാണ്.അങ്ങനെ സലഫു സ്വാലിഹീങ്ങൾ മനസ്സിലാക്കുകയൊ,അത് പ്രകാരം അവർ റസൂലിന്റെ കബ്റിന്റെ അടുത്ത് ഇസ്തിഗ്ഫാറിനെ ചോദിക്കുവാൻ പോവുകയൊ ചെയ്തിട്ടില്ല എന്നു മനസ്സിലാക്കാം.എനി ഇവർ പറയുന്നതു പോലെ ഇത് റസൂലിന്റെ വഫാത്തിന് ശേഷവും അവിടുത്തെ കബ്റിന്റെ അടുത്തേക്ക് ഇസ്തിഗ്ഫാറിനെ ചോദിക്കാൻ പോകണം എന്നായിരുന്നുവെങ്കിൽ അതിന്റെ ഭവിശ്യത്ത് കൂടി മഹാനവർകൾ വിശദീകരിക്കുന്നു.അതും കൂടി വായിച്ച് നമുക്ക് തൽകാലം അവസാനിപ്പിക്കാം

) ولو كان يشرع لكل مذنب أن يأتي إلى قبره ليستغفر له ، لكان القبر أعظم أعياد المذنبين ، وهذه مضادة صريحة لدينه وما جاء به
ഓരോ പാപിക്കും നബി(സ)യുടെ കബ്റിന്റെ അടുത്ത് വന്ന് ഇസ്തിഗ്ഫാറിനെ ചോദിക്കുന്നത് ശരീഅത്തിൽ അനുവദനീയമായ നിയമമായിരുന്നുവെങ്കിൽ അവിടുത്തെ കബർ പാപികളുടെ ഏറ്റവും പ്രധാനപ്പെട്ട സന്ദർശക കേന്ദ്രമായി മാറിയിരൂന്നേനെ.നബി(സ)യുടെ ദീനും,അവിടുന്ന് കൊണ്ട് വന്ന വഹ്യിനും കടക വിരുദ്ധമാണ് ഈ അവസ്ഥ

ഇമാം ഇബ്നു അബ്ദിൽ ഹാദി(റ)
(അസ്സാരിമുൽ മുൻകി ഫീ റദ്ധ് അല സ്സുബുക്കി)وَالَّذِينَ تَدْعُونَ مِنْ دُونِهِ مَا يَمْلِكُونَ مِنْ قِطْمِيرٍ

അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്‍റെ പാടപോലും ഉടമപ്പെടുത്തുന്നില്ല.

إِنْ تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ

നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല


ഇമാം റാസി 👇🏼👇🏼

الْمُرَادُ بِهِ مَنْ تَقَدَّمَ ذِكْرُهُ مِنَ الْمُنَافِقِينَ، يَعْنِي لَوْ أَنَّهُمْ عند ما ظَلَمُوا أَنْفُسَهُمْ بِالتَّحَاكُمِ إِلَى الطَّاغُوتِ وَالْفِرَارِ مِنَ التَّحَاكُمِ إِلَى الرَّسُولِ جَاءُوا الرَّسُولَ وَأَظْهَرُوا النَّدَمَ عَلَى مَا فَعَلُوهُ وَتَابُوا عَنْهُ وَاسْتَغْفَرُوا مِنْهُ وَاسْتَغْفَرَ لَهُمُ الرَّسُولُ بِأَنْ يَسْأَلَ اللَّه أَنْ يَغْفِرَهَا لَهُمْ عِنْدَ تَوْبَتِهِمْ لَوَجَدُوا اللَّه تَوَّابًا رَحِيمًا.
الكتاب: مفاتيح الغيب = التفسير الكبير
الرَّازي، فخر الدين (544 - 606هـ، 1150 - 1210م).

ഇമാം ബഗ്‌വി 👇🏼👇🏼

{وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ} بِتَحَاكُمِهِمْ إِلَى الطَّاغُوتِ {جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَحِيمًا}
الكتاب: معالم التنزيل في تفسير القرآن = تفسير البغوي
البغوي، أبو محمد (ت 516 هـ)


ജലാലൈനി👇🏼👇🏼👇🏼.

{وَلَوْ أَنَّهُمْ إذْ ظَلَمُوا أَنْفُسهمْ} بِتَحَاكُمِهِمْ إلَى الطَّاغُوت {جَاءُوك} تَائِبِينَ {فَاسْتَغْفَرُوا اللَّه وَاسْتَغْفَرَ لَهُمْ الرَّسُول}
الكتاب: تفسير الجلالين
جلال الدين المحلي (791 - 864 هـ = 1389 - 1459 م)


ഇമാം തൻതാവി വസീയത്തുല്‍ ഖുര്‍ആന്‍ എന്ന അദ്ദേഹത്തിന്‍റെ തഫ്സീറില്‍
أى ولو أنهم إذ ظلموا أنفسهم بسبب تحاكمهم إلى الطاغوت،
الكتاب: التفسير الوسيط للقرآن الكريم (3/200)
 محمد سيد طنطاوي (28 أكتوبر 1928 - 24 ربيع الأول 1431 هـ / 10 مارس 2010)
അവര്‍ സ്വന്തം ശരീരങ്ങളോട് അക്രമം കാണിച്ചതു താഗൂത്തിലേക്ക് വിധി തേടി പോയ കാരണത്താല്‍ ആണ്.  (വസീയത്തുല്‍ ഖുര്‍ആന്‍ - 3/200)

പ്രവാചകന്‍റെ അടുക്കല്‍ പോകുന്നതിനു പകരം അവര്‍ താഗൂത്തിലേക്ക് വിധി തേടി പോയ അവസരത്തില്‍ ആണ് ഈ ആയത്ത് ഇറങ്ങുന്നത്.  അല്ലാതെ മുസ്ലിയാക്കന്മമാര്‍ തെട്ടിദ്ധരിപ്പിക്കുന്നതുപോലെ  ലോക മുസ്ലിങ്ങള്‍ക്കെല്ലാം പാപമോചനം ലഭിക്കാന്‍ മദീനത്ത് പോകുന്നതിനു വേണ്ടി അല്ല.


ഇനി  ആയത്തിന് ഇമാം റാസി(റ)  നല്‍കിയ  ഹുകുംഎന്താണ് എന്ന് പരിശോദിക്കാം.
 أَنَّ ذَلِكَ التَّحَاكُمَ إِلَى الطَّاغُوتِ كَانَ مُخَالَفَةً لِحُكْمِ اللَّه، وَكَانَ أَيْضًا إِسَاءَةً إِلَى الرَّسُولِ عَلَيْهِ الصَّلَاةُ وَالسَّلَامُ وَإِدْخَالًا لِلْغَمِّ فِي قَلْبِهِ، وَمَنْ كَانَ ذَنْبُهُ كَذَلِكَ وَجَبَ عَلَيْهِ الِاعْتِذَارُ عَنْ ذَلِكَ الذَّنْبِ لِغَيْرِهِ، فَلِهَذَا الْمَعْنَى وَجَبَ عَلَيْهِمْ أَنْ يَطْلُبُوا مِنَ الرَّسُولِ أَنْ يَسْتَغْفِرَ لَهُمْ.
الكتاب: مفاتيح الغيب = التفسير الكبير (10/126)
الرَّازي، فخر الدين (544 - 606هـ، 1150 - 1210م).

അള്ളാഹു നിശ്ചയിച്ച തീരുമാനത്തിന് എതിരായിരുന്നു താഗൂത്തിനരികില്‍ വിധി സ്വീകരിക്കാന്‍ പോയ ആളുകളുടെ നിലപാട് , അതിനു പുറമേ നബി (സ) യെ പ്രയാസപ്പെടുത്തലുമായിരുന്നു.  അത് വഴി പ്രവാചകന്‍റെ ഹൃദയത്തില്‍ വിഷമമുണ്ടായി, മറ്റുള്ളവരെ പ്രയാസപ്പെടുത്തുന്ന പാപങ്ങള്‍ ഒരാളിലുണ്ടായാല്‍ ആ പാപത്തിനു അവരോടു ക്ഷമാപണം നടത്തണം, ഇക്കാരണത്താല്‍ അവരുടെ മേല്‍ (താഗൂത്തിലെക്ക് വിധി സ്വീകരിക്കാന്‍ പോയ ആളുകളുടെ) അവരുടെ പാപമോചനത്തിനായി അല്ലാഹുവിനോട് ദുആ ചെയ്യാന്‍ വേണ്ടി നബി(സ) യോട് ആവശ്യപ്പെടുക എന്നത് നിര്‍ബന്ധമായി. 
(തഫ്സീര്‍ റാസി 10/126)

ഇതില്‍നിന്നും വളരെ വ്യക്തമാണ് ഈ ആയത്തിലുള്ള വിധി.  വ്യക്തികള്‍ തമ്മിലുള്ള തെറ്റുകള്‍ക്ക് നേരിട്ട് ക്ഷമാപണം നടത്തുക എന്നതാണത്.  ഇസ്തിഗാസ വാദികള്‍ ദുര്‍വ്യാഖ്യാനിക്കുന്നത്  പോലെ ലോകത്തുള്ള എല്ലാ മുസ്ലിങ്ങളും നബി (സ) യുടെ അടുക്കല്‍ ചെന്നോ അല്ലാതെയോ  നബി (സ) യോട് പാപമോചനം തേടാന്‍ ഈ ആയത്തില്‍ യാതൊരു തെളിവുമില്ല.

അതുപോലെ കേരളത്തില്‍ നിന്നും ബാഗ്ദാദിലുള്ള മുഹ്'യിദ്ധീന്‍  ശൈഖിനെ വിളിക്കാനുള്ള തെളിവ് അല്ല ഈ ആയത്ത്.


ഇനി സമസ്തയിലെ പണ്ഡിതന്‍ ഇറക്കിയ ഖുര്‍ആന്‍ പരിഭാഷ ഒന്ന് വായിച്ചാല്‍ മനസ്സിലാവും എന്താണ് ആയത്തിന്റെ വിവക്ഷ എന്ന്....



_____________________________________
[سورة النساء (4): آية 64]
وما أرسلنا من رسول إلا ليطاع بإذن الله ولو أنهم إذ ظلموا أنفسهم جاؤك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما (64)
قوله تعالى: (وما أرسلنا من رسول) (من) زائدة للتوكيد. (إلا ليطاع) فيما أمر به ونهى عنه. (بإذن الله) يعلم الله. وقيل: بتوفيق الله. (ولو أنهم إذ ظلموا أنفسهم جاؤك) روى أبو صادق «3» عن علي قال: قدم علينا أعرابي بعد ما دفنا رسول الله صلى الله عليه وسلم بثلاثة أيام، فرمى بنفسه على قبر رسول الله صلى الله عليه وسلم وحثا على رأسه من ترابه، فقال : قلت يا رسول الله فسمعنا قولك، ووعيت عن الله فوعينا عنك، وكان فيما أنزل الله عليك (ظلموا ولو أنهم إذ أنفسهم) الآية، وقد ظلمت نفسي وجئتك
 تفسير القرطبي

_____________________________________

قال الرازي:" يعني لو أنهم عندما ظلموا أنفسهم بالتحاكم إلى الطاغوت والفرار من التحاكم إلى الرسول جاءوا الرسول فأظهروا الندم على ما فعلوه وتابوا عنه واستغفروا منه واستغفر لهم الرسول بأن يسأل الله أن يغفر لهم عند توبتهم لوجدوا الله توابا رحيما "
وَجَبَ عَلَيْهِمْ أَنْ يَطْلُبُوا مِنَ الرَّسُولِ أَنْ يَسْتَغْفِرَ لَهُمْ

_____________________________________


قوله تعالى : إن تدعوهم لا يسمعوا دعاءكم ولو سمعوا ما استجابوا لكم ويوم القيامة يكفرون بشرككم ولا ينبئك مثل خبير .قوله تعالى : إن تدعوهم لا يسمعوا دعاءكم أي إن تستغيثوا بهم في النوائب لا يسمعوا دعاءكم ; لأنها جمادات لا تبصر ولا تسمع . ولو سمعوا ما استجابوا لكم إذ ليس كل سامع ناطقا . وقال قتادة : المعنى لو سمعوا لم ينفعوكم . وقيل : أي لو جعلنا لهم عقولا وحياة فسمعوا دعاءكم لكانوا أطوع لله منكم ، ولما استجابوا لكم على الكفر . ويوم القيامة يكفرون بشرككم أي يجحدون أنكم عبدتموهم ، ويتبرءون منكم . ثم يجوز أن يرجع هذا إلى المعبودين مما يعقل ; كالملائكة والجن والأنبياء والشياطين أي يجحدون أن يكون ما فعلتموه حقا ، وأنهم أمروكم بعبادتهم ; كما أخبر عن عيسى بقوله : ما يكون لي أن أقول ما ليس لي بحق [ ص: 302 ] ويجوز أن يندرج فيه الأصنام أيضا ، أي يحييها الله حتى تخبر أنها ليست أهلا للعبادة . ولا ينبئك مثل خبير هو الله جل وعز ; أي لا أحد أخبر بخلق الله من الله ، فلا ينبئك مثله في عمله .Tafseer khurthubi

ഈ ആയത് വിശദീകരിച്ച് ഇമാം ഖുർതുബി പറയുന്നു .ആമ്പിയാക്കളോടു സഹായം ചോദിച്ചാൽ ശിർക് എന്ന് .....

(മഹാന്മാരായ ഔലിയാക്കൾ ഇസ്തിഗാസ (സഹായം)  ചോദിച്ചതിനെ മഹ്ശറയിൽ വെച്ച് നിങ്ങൾ ശിർക് ചെയ്തതിനെ നിഷേധിക്കുകയും ചെയ്യും ...)


തഫ്സീറുകളില്‍ വന്ന  കഥകള്‍ ആണ് ഇന്ന് കേരളത്തില്‍ സമസ്തക്കാരുടെ തെളിവ് എങ്കില്‍....തഫ്സീറുകളില്‍ പ്രവാചകരെ കുറിച്ച് പോലും വിശ്വസിക്കാന്‍ കൊള്ളാത്ത പലതും കാണാം....

{وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَة إذَا قَضَى الله ورسوله أمرا أن تكون} بِالتَّاءِ وَالْيَاء {لَهُمْ الْخِيرَة} أَيْ الِاخْتِيَار {مِنْ أمرهم} خلاف أَمْر اللَّه وَرَسُوله نَزَلَتْ فِي عَبْد اللَّه بْن جَحْش وَأُخْته زَيْنَب خَطَبَهَا النَّبِيّ لِزَيْدِ بْن حَارِثَة فَكَرِهَا ذَلِكَ حِين عَلِمَا لِظَنِّهِمَا قَبْل أَنَّ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ خَطَبَهَا لِنَفْسِهِ ثُمَّ رَضِيَا لِلْآيَةِ {وَمَنْ يَعْصِ اللَّه وَرَسُوله فَقَدْ ضَلَّ ضَلَالًا مُبِينًا} بَيِّنًا فَزَوَّجَهَا النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ لِزَيْدٍ ثُمَّ وَقَعَ بَصَره عَلَيْهَا بَعْد حِين فَوَقَعَ فِي نَفْسه حُبّهَا وَفِي نَفْس زَيْد كَرَاهَتهَا ثُمَّ قَالَ لِلنَّبِيِّ صَلَّى اللَّه عَلَيْهِ وَسَلَّمَ أريد فراقها فقال أمسك عليك زوجك كما قال تعالى
الكتاب: تفسير الجلالين(1/555)


______________________-

وَلَقَدْ هَمَّتْ بِهِ وَهَمَّ بِهَا لَوْلَا أَنْ رَأَى بُرْهَانَ رَبِّهِ كَذَلِكَ لِنَصْرِفَ عَنْهُ السُّوءَ وَالْفَحْشَاءَ إِنَّهُ مِنْ عِبَادِنَا الْمُخْلَصِينَ (24)

{وَلَقَدْ هَمَّتْ بِهِ} قَصَدَتْ مِنْهُ الْجِمَاع {وَهَمَّ بِهَا} قَصَدَ ذَلِكَ {لَوْلَا أَنْ رَأَى بُرْهَان ربه} قال بن عَبَّاس مُثِّلَ لَهُ يَعْقُوب فَضَرَبَ صَدْره فَخَرَجَتْ شَهْوَته مِنْ أَنَامِله وَجَوَاب لَوْلَا لَجَامَعَهَا {كَذَلِكَ} أَرَيْنَاهُ الْبُرْهَان {لِنَصْرِف عَنْهُ السُّوء} الْخِيَانَة {وَالْفَحْشَاء} الزنى {إنَّهُ مِنْ عِبَادنَا الْمُخْلِصِينَ} فِي الطَّاعَة وَفِي قِرَاءَة بِفَتْحِ اللَّام أَيْ الْمُخْتَارِينَ
الكتاب: تفسير الجلالين(1/306)





وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ وَلَا نَبِيٍّ إِلَّا إِذَا تَمَنَّى أَلْقَى الشَّيْطَانُ فِي أُمْنِيَّتِهِ فَيَنْسَخُ اللَّهُ مَا يُلْقِي الشَّيْطَانُ ثُمَّ يُحْكِمُ اللَّهُ آيَاتِهِ وَاللَّهُ عَلِيمٌ حَكِيمٌ (52) 



______________________

{وَمَا أَرْسَلْنَا مِنْ قَبْلك مِنْ رَسُول} هُوَ نَبِيّ أُمِرَ بِالتَّبْلِيغِ {وَلَا نَبِيّ} أَيْ لَمْ يُؤْمَر بِالتَّبْلِيغِ {إلَّا إذَا تَمَنَّى} قَرَأَ {أَلْقَى الشَّيْطَان فِي أَمْنِيَّته} قِرَاءَته مَا لَيْسَ مِنْ الْقُرْآن مِمَّا يَرْضَاهُ الْمُرْسَل إلَيْهِمْ وَقَدْ قَرَأَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فِي سُورَة النَّجْم بِمَجْلِسٍ مِنْ قُرَيْش بَعْد {أَفَرَأَيْتُمْ اللَّاتَ وَالْعُزَّى وَمَنَاة الثَّالِثَة الْأُخْرَى} بِإِلْقَاءِ الشَّيْطَان عَلَى لِسَانه مِنْ غَيْر عِلْمه صَلَّى اللَّه عَلَيْهِ وسلم به تلك العرانيق الْعُلَا وَإِنَّ شَفَاعَتهنَّ لَتُرْتَجَى فَفَرِحُوا بِذَلِكَ ثُمَّ أَخْبَرَهُ جِبْرِيل بِمَا أَلْقَاهُ الشَّيْطَان عَلَى لِسَانه مِنْ ذَلِكَ فَحَزِنَ فَسُلِّيَ بِهَذِهِ الْآيَة لِيَطْمَئِنّ {فَيَنْسَخ اللَّه} يُبْطِل {مَا يُلْقِي الشَّيْطَان ثُمَّ يُحْكِم اللَّه آيَاته} يُثَبِّتهَا {وَاَللَّه عَلِيم} بِإِلْقَاءِ الشَّيْطَان مَا ذُكِرَ {حَكِيم} فِي تَمْكِينه مِنْهُ بِفِعْلِ مَا يَشَاء
الكتاب: تفسير الجلالين(1/441)




 وقوله ( وَلَوْ أَنَّهُمْ صَبَرُوا حَتَّى تَخْرُجَ إِلَيْهِمْ لَكَانَ خَيْرًا لَهُمْ ) يقول تعالى ذكره: ولو أن هؤلاء الذين ينادونك يا محمد من وراء الحجرات صبروا فلم ينادوك حتى تخرج إليهم إذا خرجت, لكان خيرا لهم عند الله, لأن الله قد أمرهم بتوقيرك وتعظيمك, فهم بتركهم نداءك تاركون ما قد نهاهم الله عنه,( وَاللَّهُ غَفُورٌ رَحِيمٌ )
ഈ ആയത്തിന്റെ പരിതിയില്‍ സമസ്തക്കാരും ഉള്‍പ്പെടും എന്ന് മനസ്സിലാക്കണം

ഈ വിഷയത്തില്‍തഫ്സീര്‍ ബാഗവി.
البغوى : وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ ۚ وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَّحِيمًا
قوله عز وجل ( وما أرسلنا من رسول إلا ليطاع بإذن الله ) أي : بأمر الله لأن طاعة الرسول وجبت بأمر الله ، قال الزجاج : ليطاع بإذن الله لأن الله قد أذن فيه وأمر به ، وقيل : إلا ليطاع كلام تام كاف ، بإذن الله تعالى أي : بعلم الله وقضائه ، أي : وقوع طاعته يكون بإذن الله ، ( ولو أنهم إذ ظلموا أنفسهم ) بتحاكمهم إلى الطاغوت ( جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما )


القول في تأويل قوله : وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَحِيمًا (64)

قال أبو جعفر: يعني بذلك جل ثناؤه: ولو أن هؤلاء المنافقين = الذين وصف صفتهم في هاتين الآيتين، الذين إذا دعوا إلى حكم الله وحكم رسوله صدّوا صدودًا =،" إذ ظلموا أنفسهم "، باكتسابهم إياها العظيم من الإثم في احتكامهم إلى الطاغوت، وصدودهم عن كتاب الله وسنة رسوله إذا دعوا إليها =" جاؤوك "، يا محمد، حين فعلو ما فعلوا من مصيرهم إلى الطاغوت راضين بحكمه دون حكمك، جاؤوك تائبين منيبين، فسألوا الله أن يصفح لهم عن عقوبة ذنبهم بتغطيته عليهم، وسأل لهم اللهَ رسولهُ صلى الله عليه وسلم مثل ذلك. وذلك هو معنى قوله: " فاستغفروا الله واستغفر لهم الرسول ".
 
تفسير الطبري



يَا مُحَمَّدُ حِينَ فَعَلُو مَا فَعَلُوا مِنْ مَصِيرِهِمْ إِلَى الطَّاغُوتِ رَاضِينَ بِحُكْمِهِ دُونَ حُكْمِكَ , جَاءُوكَ تَائِبِينَ مُنِيبِينَ , فَسَأَلُوا اللَّهَ أَنْ يَصْفَحَ لَهُمْ عَنْ عُقُوبَةِ ذَنْبِهِمْ بِتَغْطِيَتِهِ عَلَيْهِمْ , وَسَأَلَ لَهُمُ اللَّهَ رَسُولُهُ صَلَّى اللهُ عَلَيْهِ وَسَلَّمَ مِثْلَ ذَلِكَ. وَذَلِكَ هُوَ مَعْنَى قَوْلِهِ: {فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ}
الكتاب: تفسير الطبري (7/199)
الطبري، أبو جعفر (224-310هـ ، 839 - 923م).
ഓ മുഹമ്മദ് നിന്റെ വിധിയെ അവഗണിച്ച് ത്വാഗൂത്തിന്റെ വിധിയിൽ തൃപ്തരാവുക എന്ന അവരുടെ പ്രവർത്തിക്കു ശേഷം പാശ്ച്ചാത്താപവിവശരായി നിന്റെയടുത്ത് വരികയും,എന്നിട്ട് തങ്ങളുടെ പാപം വിട്ടു പൊറുത്ത് ശിക്ഷയിൽ നിന്ന് ഒഴിവാക്കിത്തരണമെന്ന് അല്ലാഹുവിനോട് അവർ ചോദിക്കൂകയും അവർക്കു വേണ്ടി അല്ലാഹുവിനോട് അവന്റെ റസൂലും അപ്രകാരം ചോദിക്കുകയും ചെയ്താൽ എന്നാണ്
 ‍ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ
 അവർ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും എന്ന വചനത്തിന്റെ വിവക്ഷ (ത്വബരി‐ 5/100)








Tuesday, 24 May 2016

എന്റെ ജീവിതവും മരണവും നിനിങ്ങള്‍ക്ക് ഹൈര്‍ ആണ് എന്ന ഹദീസ് (ദുര്‍ബ്ബലം)

 എന്റെ ജീവിതവും മരണവും നിനിങ്ങള്‍ക്ക് ഹൈര്‍ ആണ് എന്ന ഹദീസ് (ദുര്‍ബ്ബലം)

നബി(സ) പറഞ്ഞു :എന്റെ ജീവിതവും മരണവും നിങ്ങള്‍ക്ക് ഹൈര്‍ ആണ്.നിങ്ങളുടെ അമലുകള്‍ എനിക്ക് കാണിക്കപെടും.നിങ്ങള്‍ നല്ലതു ചെയ്താല്‍ ഞാന്‍ അല്ലാഹുവിനോട് നന്ദി പറയും.മോശം കണ്ടാല്‍ അല്ലാഹുവിനോട് നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പൊറുക്കലിനെ തേടും.
(അഹ്മദ്,തബ്റാനി)

ഈ ഹദീസ് തെളിവിന്നു കൊള്ളാത്ത ഹദീസ് ആണ് എന്ന് ഇമാമുകള്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു.

ഇമാം ഇറാഖി : 
  • 5 - حَدِيث قَالَ صَلَّى الله عَلَيْهِ وَسلم «حَياتِي خير لكم وموتي خير لكم، أما حَياتِي فأسن لكم السّنَن وأشرع لكم الشَّرَائِع. وَأما موتِي فَإِن أَعمالكُم تعرض عَلّي فَمَا رَأَيْت مِنْهَا حسنا حمدت الله عَلَيْهِ، وَمَا رَأَيْت مِنْهَا سَيِّئًا استغفرت الله تَعَالَى لكم»
    أخرجه الْبَزَّار من حَدِيث عبد الله بن مَسْعُود وَرِجَاله رجال الصَّحِيح، إِلَّا أَن عبد الْمجِيد بن عبد الْعَزِيز بن أبي دَاوُد وَإِن أخرج لَهُ مُسلم وَوَثَّقَهُ ابْن معِين وَالنَّسَائِيّ فقد ضعفه كَثِيرُونَ، وَرَوَاهُ الْحَارِث ابْن أبي أُسَامَة فِي مُسْنده من حَدِيث أنس بِنَحْوِهِ بِإِسْنَاد ضَعِيف.
     الكتاب: في تخريج ما في الإحياء
     العراقي، الحافظ أبو الفضل (725 - 806 هـ، 1325 - 1404 م).
ഇബ്നുൽ ഖയ്യിം അൽ ജൗസിയ്യ :
 

Wednesday, 18 May 2016

പ്രവാചകന്‍ (സ) യുടെ അസാറുകളെകൊണ്ട് ബര്‍ക്കത്ത് എടുക്കല്‍


പ്രവാചകന്‍ (സ) യുടെ അസാറുകളെകൊണ്ട് ബര്‍ക്കത്ത് എടുക്കല്‍
التبرك بآثار النبي صلى الله عليه وسلم كان معمولاً به في عهد النبي صلى الله عليه وسلم مثل ماء وضوئه ، وثوبه وطعامه وشرابه وشعره وكل شيء منه .
أما التبرك بما مس جسده عليه الصلاة والسلام من وضوء أو عرق أو شعر أو نحو ذلك ، فهذا أمر معروف وجائز عند الصحابة رضي الله عنهم ، وأتباعهم بإحسان لما في ذلك من الخير والبركة ، وهذا أقرهم النبي صلى الله عليه وسلم عليه.
جاء في "الموسوعة الفقهية" (10/ 70):
പ്രവാചകന്‍ (സ) യുടെ അസാറുകളെ കൊണ്ട് ബര്‍ക്കത്ത് എടുക്കുക എന്നുള്ളത് വളരെ ആറിയപ്പെട്ട വിഷയം ആണ്. രസൂലിന്റെ വുളുഇന്റെ വെള്ളം കൊണ്ട്, വസ്ത്രം കൊണ്ട്, ഭക്ഷണത്തിന്റെ ബാകി കൊണ്ട്, കുടിച്ചതിന്റെ  ബാകി കൊണ്ട്, മുടി കൊണ്ട് ഇത്തരത്തിലുള്ളവയെ കൊണ്ടൊക്കെ സഹാബത്ത് ബര്‍ക്കത്ത് എടുത്തിട്ടുണ്ട്. രസൂലിന്റെ മുടി, വിയര്‍പ്പു, വുളുഇന്റെ ബാക്കി, ഭക്ഷണം തുടങ്ങി സഹാബികള്‍കിടയില്‍ വളരെ അറിയപ്പെടുന്നതും ജാഇസുമായി ചെയ്തിരുന്നതുമാണ്, ഇതെല്ലം ബര്‍ക്കത്ത് ഉള്ളതുമാണ്. ഇതില്‍ ബര്‍ക്കത്ത് ഉണ്ട്, ഖൈര്‍ ഉണ്ട്. ഇത് റസൂല്‍ (സ) തന്നെ സമ്മദിച്ചതാണ്....

മറ്റുളളവരുടെ ആസാറുകള്‍കൊണ്ട് തബററുക്ക് എടുക്കല്‍ അനുവധിനീയമല്ല:
كان الصحابة يتبركون بعرق النبي صلى الله عليه وسلم ويتبركون بريقه ويتبركون بثيابه ويتبركون بشعره ، أما غيره صلى الله عليه وسلم فإنه لا يتبرك بشيء من هذا منه ، فلا يتبرك بثياب الإنسان ولا بشعره ولا بأظفاره ولا بشيء من متعلقاته إلا النبي صلى الله عليه وعلى آله وسلم " انتهى من "شرح رياض الصالحين" (4/ 243)

റസൂല്‍ (സ) യുടെ വിയര്‍പ്പുകൊണ്ട് , ഉമിനീരുകൊണ്ട്, വസ്ത്രം കൊണ്ട്, മുടികൊണ്ട്‌  സഹാബികള്‍ തബററുക്ക് എടുത്തിട്ടുണ്ട്, എന്നാല്‍ നബിയല്ലാത്ത മറ്റുള്ളവരുടെ ആസാറുകള്‍കൊണ്ട് തബററുക്ക് എടുക്കല്‍ അനുവധിനീയമല്ല തബററുക്ക് കിട്ടില്ല. എന്നാല്‍ ഒരു മനുഷ്യന്‍റെ മുടി കൊണ്ടോ, വസ്ത്രം കൊണ്ടോ, നഖം കൊണ്ടോ, ആ മനുഷ്യനുമായി ബന്ധപ്പെട്ട മറ്റു വസ്തുകളെകൊണ്ടോ   ഇത്തരത്തില്‍ തബററുക്ക് എടുക്കാന്‍ പറ്റില്ല. റസൂല്‍ (സ) യുടെതു അല്ലാത്ത ഒന്ന് കൊണ്ടും തബററുക്ക് എടുക്കല്‍ അനുവധിനീയമല്ല.  
(ശരഹ് റിയാള് സ്വാലിഹീന്‍ 4/243)

هذا التبرك لا يجوز بغير آثار النبي صلى الله عليه وسلم ، فلا يجوز قياس غيره عليه ، فالتبرك بآثار غيره من الصالحين بدعة منكرة ، وهو وسيلة إلى الشرك
പ്രവാചകൻ (സ) യിൽ നിന്നും അല്ലാത്ത തബററുക്ക് എടുക്കൽ അനുവദിനീയം അല്ല. മറ്റുളളവരുടെ അസാറുകളെ പ്രവാചകൻ (സ) യുടെ ആസാറുകളൂമായി ഖിയാസ് ആക്കാനും പറ്റില്ല. സ്വാലിഹീങ്ങലായ ആളുകളുടെ ഇതുപോലെ ബര്‍ക്കത്ത് എടുക്കല്‍ വെറുക്കപ്പെടേണ്ട ഒരു പുത്തനാചാരം ആണ്, അത് ശിര്‍ക്കിലേക്ക് വഴി വെക്കുന്നതാണ്.

_________________________________________________

"الثالثة من البدع اتخاذ المساجد علي مقبرة الصالحين ووقد القناديل عليه دائما أو في زمان بعينه و المسح بالقبر عند الزيارة وهو من فعل النصارى وحمل تراب القبر تبركا به وكل ذلك ممنوع بل يحرم "
الكتاب: شرح زروق على متن الرسالة لابن أبي زيد القيرواني (1/434)
شيخ المالكية العلامة أحمد زروق الفاسي (846 - 899 هـ = 1442 - 1493 م)
ബിദ്അത്തില്‍ പെട്ട മുന്നാമത്തെ കാര്യം സ്വാലിഹകളുടെ മഖ്ബറയ്ക്ക് മുകളില്‍ പള്ളികള്‍ നിര്‍മ്മിക്കുക എന്നുള്ളതാണ്, സ്ഥിരമായി അല്ലെങ്കില്‍ ഏതെങ്കിലും നിശ്ചിത കാലങ്ങളില്‍ അതിനു മേല്‍ വിളക്കുകള്‍ കത്തിക്കുക, സിയാറത്തിനെ സന്ദര്‍ബ്ബങ്ങളില്‍ ഖബറിന്മേല്‍ തടവുക, അത് ക്രിസ്തിയാനികളുടെ പ്രവര്‍ത്തിയില്‍പെട്ടതാണ്. ബറക്കത്ത് ഉദ്ദേശിച്ചുകൊണ്ട്‌ ആ ഖബറിലെ മണ്ണ് കൊണ്ട് പോകുക അതൊക്കെ നിഷിദ്ധമാണ്.    (ശരഹു അല്‍ രിസാല 1/289)
_________________________________________________

وقد كان عمر وغيره من الصحابة والتابعين رضي الله عنهم يكرهون أن يطلب الدعاء منهم ويقولون " أأنبياء نحن؟ " فدل على أن هذه المنزلة لا تنبغي إلا للأنبياء عليهم السلام، وكذلك التبرك بالآثار فإنما كان يفعله الصحابة رضي الله عنهم مع النبي صلى الله عليه وسلم ولم يكونوا يفعلونه مع بعضهم ببعض ولا يفعله التابعون مع الصحابة، مع علو قدرهم.
فدل على أن هذا لا يفعل إلا مع النبي صلى الله عليه وسلم مثل التبرك بوضوئه وفضلاته وشعره وشرب فضل شرابه وطعامه.
وفي الجملة فهذه الأشياء فتنة للمعظّم وللمعظّم لما يخشى عليه من الغلو المدخل في البدعة، وربما يترقى إلى نوع من الشرك. كل هذا إنما جاء من التشبه بأهل الكتاب والمشركين الذي نهيت عنه هذه الأمة. وفي الحديث الذي في السنن: " ان من إجلال الله إكرام ذي الشيبة المسلم، والسلطان المقسط، وحامل القرآن غير الغالي فيه
ابن رجب الحنبلي ( 736 - 795هـ، 1336 - 1393م).
الكتاب: الحكم الجديرة بالإذاعة من قول النبي صلى الله عليه وسلم بعثت بالسيف بين يدي الساعة


_________________________________________________

2- تبرك بدعي: وهو التبرك بما لم يرد دليل شرعي يدل على جواز التبرك به، معتقداً أن الله جعل فيه بركة، أو التبرك بالشيء الذي ورد التبرك به في غير ما ورد في الشرع التبرك به فيه.
وهذا بلا شك محرم؛ لأن فيه إحداث عبادة لا دليل عليها من كتاب أو سنة، ولأنه جعل ما ليس بسبب سبباً، فهو من الشرك الأصغر؛ ولأنه يؤدي إلى الوقوع في الشرك الأكبر كما سيأتي بيانه.
  الاسم: عبد الله عبد العزيز بن حمادة الجبرين
 ولد في بلدة الرين التابعة لمحافظة القويعية عام1378 هـ.

الكتاب: مختصر تسهيل العقيدة الإسلامية



_________________________________________________
 وقال الشيخ ابن عثيمين رحمه الله : " ولا أحد يُتبرك بآثاره إلا محمد صلى الله عليه وسلم ، أما غيره فلا يتبرك بآثاره ، فالنبي صلى الله عليه وسلم يتبرك بآثاره في حياته ، وكذلك بعد مماته إذا بقيت تلك الآثار ، كما كان عند أم سلمة رضي الله عنها جُلجُل من فضة فيه شعرات من شعر النبي صلى الله عليه وسلم يستشفي بها المرضى ، فإذا جاء مريض صبت على هذه الشعرات ماء ثم حركته ثم أعطته الماء ، لكن غير النبي صلى الله عليه وسلم لا يجوز لأحد أن يتبرك بريقه ، أو بعرقه ، أو بثوبه ، أو بغير ذلك ، بل هذا حرام ونوع من الشرك " انتهى من "مجموع الفتاوى" (2/107).




_________________________________________________

 الصَّحَابَةَ رَضِيَ اللَّهُ عَنْهُمْ بَعْدَ موته صلّى الله عليه وسلّم لَمْ يَقَعْ مِنْ أَحد مِنْهُمْ شَيْءٌ مِنْ ذَلِكَ بِالنِّسْبَةِ إِلى مَنْ خَلَّفَهُ، إِذ لَمْ يَتْرُكِ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَعْدَهُ فِي الأُمة أَفضلَ مِنْ أَبي بَكْرٍ الصِّدِّيقِ (8) رَضِيَ اللَّهُ عَنْهُ، فَهُوَ كَانَ خليفتَه، وَلَمْ يُفعل بِهِ شَيْءٌ مِنْ ذَلِكَ (9)، وَلَا عُمَرَ بن الخطاب (10)، وهو كان أَفضلَ الأُمة بعده، ثم كذلك عثمان بن عفان (11)، ثم عليّ بن أبي طالب (12)، ثُمَّ (13) سَائِرُ (14) الصَّحَابَةِ الَّذِينَ لَا أَحد أَفضل مِنْهُمْ فِي الأُمة، ثُمَّ (15) لَمْ يَثْبُتْ لِوَاحِدٍ مِنْهُمْ مَنْ طَرِيقٍ صَحِيحٍ مَعْرُوفٍ أَن متبرِّكاً تَبَرَّكَ بِهِ عَلَى أَحد تِلْكَ الْوُجُوهِ أَو نَحْوِهَا، بَلِ اقْتَصَرُوا فِيهِمْ عَلَى الاقتداءِ بالأَفعال والأَقوال والسِّيَر التي اتّبعوا
فِيهَا النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَهُوَ إِذاً إِجماع مِنْهُمْ عَلَى تَرْكِ تِلْكَ الأَشياء كُلِّهَا.
الكتاب: الاعْتِصَام   (2/302)
الشاطبي (000 - 790 هـ = 000 - 1388 م)

ശാത്വിബി (റ) പറയുന്നു : മഹാന്മാരായ സഹാബികള്‍ റസൂല്‍(സ) യുടെ മരണ ശേഷം അവരില്‍ നിന്ന് ഒരാളില്‍ നിന്നും (ബര്‍ക്കത്ത് എടുക്കല്‍ )സംഭവിച്ചിട്ടില്ല അവര്‍ക്ക് ശേഷം വരുന്നവരിലേക്ക് ബന്ധപ്പെടുത്തി മുന്‍പ് ഉള്ള ആളുകളില്‍ നിന്ന് പിറകില്‍ വരുന്ന ആളുകള്‍ ബര്‍ക്കത്ത് എടുക്കുന്ന രീതി പ്രവാചകനില്‍ നിന്ന് അല്ലാതെ ഒരു സഹാബത്തും ചെയ്ത മാതൃക ഇല്ല. അബുബക്കര്‍ സിദ്ധീക്ക് (റ) കാളും ശ്രേഷ്ടനായി ഒരാളും ഇല്ല എന്നിരിക്കെ തന്നെ സിദ്ധീക്ക് (റ) വില്‍ നിന്ന് പോലും രസൂലിന്നു ശേഷം ഒരാളും നബിയുടെ സമുദായത്തില്‍ ബര്‍ക്കത്ത് എടുത്തിട്ടില്ല അദ്ദേഹം ഈ ഉമ്മത്തിന്റെ ഖലീഫ ആയിട്ട് പോലും. അദ്ദേഹത്തില്‍ നിന്ന് ഇപ്രകാരം ബര്‍ക്കത്ത് എടുക്കുന്ന സമ്പ്രദായം ഉണ്ടായിട്ടില്ല. ഉമര്‍ (റ) വില്‍ നിന്നും ഇതുപോലെ സംഭവിച്ചിട്ടില്ല. പ്രവാചകന്നും, അബുബക്കര്‍ സിദ്ധീക്ക് (റ) വിന്നും ശേഷം ഏറ്റവും ശ്രേഷട്ടമുള്ള വ്യക്തിയല്ലേ ഉമര്‍ (റ) അവരില്‍ നിന്നും ഇത് സംഭവിച്ചിട്ടില്ല. അതുപോലെ ഉസ്മാന്‍, അലി (റ) ഈ ഉമ്മത്തില്‍ ശേഷം വന്ന ഒരാളും ഇതുപോലെ തബരരുക് എടുത്തിട്ടില്ല. ഒരു സഹീഹു ആയ ഉദ്ധരണിയിലൂടെയും വന്നിട്ടില്ല. ഈ രൂപത്തില്‍ ഒരു ബര്‍ക്കത്ത് എടുക്കുന്ന രീതി സംഭവിച്ചിട്ടില്ല. അതല്ലാത്ത രൂപത്തിലൂടെയും വന്നിട്ടില്ല. നീ മതിയാക്കുക അവരുടെ പ്രവര്‍ത്തനങ്ങളിലും, വാക്കുകളിലും, പ്രവാചകനെ അവര്‍ തുടര്‍ന്ന മാര്‍ഗ്ഗത്തിലും. അവര്‍ എടുത്തതും ഉപേക്ഷിച്ചതുമായ എല്ലാ കാര്യത്തിലും ഇത്തിഫാഖ് ആയി നീ അന്ഗീകരിക്കുക, അതാണ് നിനക്ക് നല്ല മാര്‍ഗ്ഗം. അല്ലാത്തത് സ്വീകരിക്കല്‍ വഴികെടാണ്.      



_________________________________________________

وَقَالَ ابْنُ وَضَّاحٍ (7): سَمِعْتُ عِيسَى بْنَ يُونُسَ مُفْتِي أَهل طَرَسُوس يَقُولُ: أَمر عُمَرُ بْنُ الْخَطَّابِ رَضِيَ اللَّهُ عَنْهُ بِقَطْعِ الشَّجَرَةِ الَّتِي بُويِعَ تَحْتَهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَطَعَهَا؛ لأَن النَّاسَ كَانُوا يَذْهَبُونَ فَيُصَلُّونَ تحتها، فخاف عليهم الفتنة 
الكتاب: الاعْتِصَام (2/248)
الشاطبي (000 - 790 هـ = 000 - 1388 م)
ശാത്വിബി (റ) പറയുന്നു : ഇബ്നു വാളിഹ് പറയുന്നു. ഒരു മരം മുറിക്കാന്‍ ഉമര്‍(റ) കല്‍പ്പിച്ചു.  ഇബ്നു വാളിഹ് പറയുന്നു: പ്രവാചകന്‍ നമസ്ക്കരിച്ച മരത്തിനടിയില്‍ ചെന്ന് ജനങ്ങള്‍ അതിന്റെ ബഹുമാനിക്കുന്നതും വന്ദിക്കുന്നതും കണ്ടപ്പോള്‍ അതിനെ ഉമര്‍(റ) മുറിച്ചു കളഞ്ഞു. (കാരണം) ജനങ്ങള്‍ ആ മരത്തെ ലക്ഷ്യമാക്കി പോകുകയും ആ മരത്തിനടിയില്‍ നമസ്ക്കരിക്കുകയും ചെയ്തിരുന്നു. ഇവര്‍ പില്‍കാലത്ത് ഫിത്നയില്‍ അകപ്പെടും എന്നിട്ട് നശിക്കാന്‍ ഇടയാകും എന്ന ഭയം കാരണത്താല്‍.  


_________________________________________________
وقال الحافظ ابن حجر رحمه الله : " وجدت عند ابن سعد بإسناد صحيح عن نافع أن عمر بلغه أن قوما يأتون الشجرة فيصلون عندها فتوعدهم ، ثم أمر بقطعها فقطعت " انتهى من "فتح الباري" (7/513) .


________________________________________