സലഫികളെ തീവ്രവാദികള്‍ ആയി ചിത്രീകരിക്കാന്‍ നടക്കുന്നവരോട് സ്നേഹപുര്‍വ്വം പറയാനുള്ളത്....
സൂഫികളും ബറേൽവികളുമല്ലാത്ത ഇന്ത്യയിലെ എല്ലാ മുസ്ലിംകളെയും തീവ്രവാദികളും ഭീകരവാദികളുമാക്കി ചിത്രീകരിച്ചു അവർക്കെതിരെ പ്രസ്താവനയിറക്കാൻ ഉത്തരേന്ത്യ വരെ പോവുകയും ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാസിസ്റ്റു ശക്തികളായ സംഘ പരിവാറിനു ഓശാന പാടുകയും ചെയ്യുന്ന കാന്തപുരം വിഭാഗം സുന്നികളുടെ പൂർവ്വ-വർത്തമാന കാല ഭീകര-വിദ്വംസക പ്രവർത്തനങ്ങൾ ഈ അവസരത്തിൽ ഓർക്കുന്നത് നന്നാവും. അണികൾ മറക്കാൻ ശ്രമിക്കുന്നതും എന്നാൽ കേരള ജനത ഇന്നു വരെ മറക്കാത്തതുമായ ചില സംഭവ വികാസങ്ങൾ:-
1- കേരളത്തിൽ ആദ്യമായി മുസ്‌ലിം ലേബലിൽ സായുധ സജ്ജരായി രംഗത്ത് വന്ന സുന്നി ടൈഗർ ഫോഴ്‌സ്- ജംഇയ്യത്തുൽ ഇഹ്‌സാനിയയുടെ സ്ഥാപകൻ കാന്തപുരം തന്നെയായിരുന്നു.
2- സംസ്ഥാനത്ത് നടന്ന ആറ് കൊലപാതകങ്ങളെക്കുറിച്ച് 1999ല്‍ അന്വേഷണം നടത്തിയ പ്രത്യേക സംഘം പുറത്തു വിട്ട ജംഇയ്യത്തുൽ ഇഹ്‌സാനിയ്യയുടെ കൊലക്കത്തിക്ക് ഇരയായവരുടെ പട്ടിക:-
1995 ഡിസംബര്‍ 29- തൃശൂര്‍ വാടാനപ്പള്ളി രാജീവ്.
1996 ആഗസ്റ്റ് 10- മതിലകം സന്തോഷ്.
1996 ആഗസ്റ്റ് 14- കൊല്ലങ്കോട് മണി.
1996 ആഗസ്റ്റ് 23- വളാഞ്ചേരി താമി.
1995 ആഗസ്റ്റ് 18- കൊളത്തൂര്‍ മോഹനചന്ദ്രൻ.
1994 ഡിസംബര്‍ 4 -ഗുരുവായൂർ സുനിൽ.
3- ഈ കേസിൽ കാരന്തൂർ മർക്കസ് മാനേജർ ഉസ്മാൻ മുസ്‌ലിയാരുൾപ്പെടെ 13 പേരിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. (ചന്ദ്രിക ദിനപത്രം 1999 മാര്‍ച്ച് 17).
4- കോഴിക്കോട് മുജാഹിദ് സെന്റെറിന് ബോംബ് വെച്ചതും സുന്നി ടൈഗർ ഫോഴ്‌സ് തന്നെയായിരുന്നു.( മാധ്യമം 1999 മാര്‍ച്ച് 17).
5- 2003 ഫെബ്രുവരിയിലെ ബലി പെരുന്നാൾ ദിനത്തിൽ വയനാട് വാരാമ്പറ്റയിലെ അത്തിലൻ അബ്ദുല്ലയെ കൊലപ്പെടുത്തിയവരും ഇവർ തന്നെ (2003 ഫെബ്രുവരി 18 ചന്ദ്രിക).
6- 1992 മുതൽ സുന്നി ടൈഗർ ഫോഴ്‌സിൽ പ്രവർത്തിച്ചിരുന്നതായി തടിയന്റെ വിട നസീർ തന്നെ ദേശീയ അന്വേഷണ ഏജൻസി (ഐ എൻ എ)ക്ക് മൊഴികൊടുത്തു. 1992 മുതൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ സിനിമ തിയേറ്റർ കത്തിക്കൽ, കൊലപാതകങ്ങൾ എന്നിവയിലും പങ്കാളിയായിരുന്നു (മലയാള മനോരമ 2001 ഏപ്രില്‍10).
7- ചേകന്നൂർ കേസിൽ പ്രതിയായിരുന്ന ഇല്യൻ ഹംസ തിരൂരിലെ ഒരു തിയേറ്റർ കത്തിക്കൽ കേസിൽ പ്രതിയായിരുന്നു. (രാഷ്ട്ര ദീപിക 2000 നവംബര്‍ 30). ഇദ്ധേഹത്തിന്റെ നേതൃത്വത്തിലാണ് 2013 ഒക്ടോബർ 25ന് മലപ്പുറം റാലിയിൽ വെച്ച് ത്വാഹിർ സഖാഫിയെ തട്ടിക്കൊണ്ട് പോയത്.
8- 2001 മെയ്4ന് കാന്തപുരം അബൂബക്കർ മുസ്‌ലിയാരെ ചേകലന്നൂർ കേസിൽ സി.ബി.ഐ ചോദ്യം ചെയതു. ഈ കേസിലെ പത്താം പ്രതിയായിരുന്നു കാന്തപുരം.
9- ചേകന്നൂർ കൊലപാതകക്കേസിൽ കാന്തപുരത്തിന്റെ ശിഷ്യനായ ഹംസ സഖാഫി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഇപ്പോഴും ജയിലിലാണ്.
10- കോഴിക്കോട് ജില്ലയിലെ പുത്തൂരിൽ നിസ്‌ക്കാരം നടന്നുകൊണ്ടിരിക്കെ പള്ളിയിൽ കയറി ആക്രമിച്ചത് ഇവർ തന്നെയായിരുന്നു.
11- ചെമ്പരിക്ക കാസി അബ്ദുള്ള മുസ്ലിയാരെ കൊന്നു കടലില്‍ തള്ളിയത് ഇവരാണ് എന്ന് കേരളത്തിലെ ഇ കെ വിഭാകം പറയുന്നു അതിന്‍റെ കേസ് ഇപ്പോള്‍ സി ബി ഐ അന്ന്വേഷിച്ചു വരുന്നു.
അതുമായി ബന്ധപ്പെട്ട ചില പത്രവാര്‍ത്തകള്‍ ഇതിന്‍റെ കൂടെ ചേര്‍ക്കുന്നു.
No comments:
Post a Comment