ഈ ഹദീഥിനെക്കുറിച്ച് ആദ്യമായി നാം മനസ്സിലാക്കേണ്ടത് ആരിൽ നിന്നെല്ലാം
ആണ് ഇത് രിവായത്ത് ചെയ്യപ്പെട്ടിരിക്കുന്നതെന്നും ഏതൊക്കെ ഹദീഥ്
പണ്ഡിതൻമാരുടെ ഗ്രന്ഥങ്ങളിലാണ് ഇവ ക്രോഡീകരിക്കപ്പെടുന്നതെന്നുമാ ണ്.
അബ്ദുള്ളാ ഇബ്നു മസ്ഊദ്(റ), അബ്ദുള്ളാ ഇബ്നു അബ്ബാസ്(റ), അത്ബാ ബിൻ ഗസ്‌വാൻ (റ), അബാൻ ബിൻ സാലെഹ്(റ) എന്നിങ്ങനെ നാല് പ്രമുഖരിൽ നിന്നുമാണ് മുഖ്യമായും ഇതിന്റെ രിവായത്ത് നമ്മിൽ എത്തിച്ചേർന്നിട്ടുള്ളത്.
ഇമാം ത്വബ്‌റാനിയുടെ മുജാമൽ കബീർ എന്ന ഗ്രന്ഥത്തിൽ ഇബ്നു മസ്ഊദ്(റ)വിൽ നിന്നുമുള്ള ഒരു പരമ്പര കാണാം.
അബ്ദുള്ളാ ഇബ്നു മസ്ഊദ്(റ)വിൽ നിന്നും നിവേദനം: ‘ആരെങ്കിലും തങ്ങളുടെ
വാഹന മൃഗം വിജനപ്രദേശത്ത് വെച്ച് നഷ്ടപ്പെട്ടാൽ അയാൾ ഇപ്രകാരം വിളിച്ചു
കൊളളട്ടെ. ‘അല്ലാഹുവിന്റെ അടിമകളെ… എന്റെ വാഹനമൃഗം തിരിച്ചു ലഭിക്കുവാൻ
എന്നെ സഹായിച്ചാലും…’ എന്തെന്നാൽ അല്ലാഹുവിന് ഭൂമിയിൽ ചില കൈകാര്യ
കർത്താക്കളുണ്ട്. അവർ ഇവ തിരിച്ചു ലഭിക്കാൻ സഹായിക്കും’. )10518: (كتاب المعجم الكبير
ഇതേ അർത്ഥത്തിൽ مسند ابي يعلى യിൽ മറെറാരു പരമ്പരയിലൂടെ ഇത് വന്നത് കാണുക.
ഈ പരമ്പരയോടുള്ള വിയോജിപ്പിന് പ്രധാനമായും ആറ് കാരണങ്ങൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു .
നിവേദക പരമ്പരയെക്കുറിച്ചുള്ള മുഹദ്ദിസീങ്ങളുടെ അഭിപ്രായം.
1. ഇമാം ഹൈതമി مجمع الزوائد ൽ രേഖപ്പെടുത്തുന്നു.
ത്വബ്‌റാനിയിൽ നിന്നും أبو يعلى ൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത് ‘അവ നിങ്ങളെ (നഷ്ടപ്പെട്ട വാഹനം) ലഭിക്കുവാൻ സഹായിക്കും’ എന്നാണ്. ഈ പരമ്പരയിലെ മഅറൂഫ് ബിൻ ഹിസാൻ ദുർബ്ബലനാകുന്നു.
2. മഅറൂഫ് ബിൻ ഹിസാൻ ദുർബ്ബലനാണ്.
لسان الميزان ൽ മഹ്‌റൂഫ് ബിൻ ഹിസാനെക്കുറിച്ച് രേഖകളില്ലെന്ന് ഇബ്നു ഹജർ അസ്ഖലാനി രേഖപ്പെടുത്തിയിരിക്കുന്നു.
ഇബ്നു അബീ ഹാതിം, അബു ഹാതിം അൽറാസിയിൽ ഉദ്ധരിക്കുന്നതായി കാണാം. മഅറൂഫ് ബിൻ ഹിസാൻ അജ്ഞാതനാണ്. (യാതൊരു രേഖകളും ഇയാളെക്കുറിച്ച് ലഭ്യമല്ല) الجرح والتعديل (8/323)
ഇബ്നു ആദീ പറയുന്നു: قد روى عن عمر بن ذر نسخة طويلة كلها غير محفوظة
(الحديث المنكر, الكامل : 6/325 )
3. അബ്ദുള്ളാ ഇബ്നു മസ്ഊദിന്റെയും ബിൻ ബരീദയുടെയും ഇടയിലെ കണ്ണിയിൽ വിടവുണ്ട്.
അബ്ദുള്ളാ ഇബ്നു മസ്ഊദിന്റെയും ബിൻ ബരീദയുടെയും ഇടയിലെ പരമ്പരയിൽ വിള്ളലുണ്ട്. (شرح الأذكار – ابن علان : 5:150)
ശൈഖ് സാലിഹ് അൽ ശൈഖ് പറയുന്നു. ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി അദ്ദേഹത്തിന്റെ نتائج الأفكار എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു.
ഇബ്നു സുന്നിയിൽ നിന്നും ത്വബ്‌റാനിയിൽ നിന്നും നമുക്ക് ലഭിച്ച ഈ ഹദീഥ് ഗരീബ് ആകുന്നു. എന്തെന്നാൽ ഇബ്നു മസ്ഊദിന്റെയും ബുറൈദയുടെയും ഇടയിലുള്ള നിവേദക പരമ്പരയിൽ വിള്ളലുണ്ട്. ആയതിനാൽ നാല് ന്യൂനതകൾ ഈ ഹദീഥിന് ഉള്ളതായി കാണുന്നു.
4. ഖതാദാ മുദല്ലിസ്‌ആണ്.
(ഒരു റാവി ഏതെങ്കിലും ശൈഖിൽ നിന്നും നേരിട്ട് കേട്ടത് പോലെയുള്ള വാക്കുകളിൽ ഹദീസ് ഉദ്ധരിക്കുകയും എന്നാൽ വാസ്തവത്തിൽ അദ്ദേഹത്തിൽ നിന്നും കേട്ട മററാരിൽ നിന്നുമായിരിക്കുകയും ചെയ്യുന്നതിനെയാണ് മുഹദ്ദിസീങ്ങൾ തദ്ലീസ് എന്ന് വിളിക്കാറുള്ളത്. ഇപ്രകാരം ഹദീസ് റിപ്പോർട്ട് ചെയ്യുന്നവരെ മുദല്ലിസ് എന്നും പറയുന്നു. മുദല്ലിസ്സുകളിൽ തന്നെ വിശ്വസ്തരും അല്ലാത്തവരും ഉണ്ട്. സനദുകളുടെ സുതാര്യതയിലുള്ള മങ്ങലാണ് ഇത്തരക്കാരുടെ ഹദീസുകളെ ദുർബ്ബലപ്പെടുത്തുന്നത്.)
ഇബ്നു ഹജർ അസ്ഖലാനി അദ്ദേഹത്തിന്റെ طبقات المدلسين എന്ന ഗ്രന്ഥത്തിൽ ഖതാദ മുദല്ലിസാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. (3/92)
ഖതാദ തദ്‚ലീസിന്റെ വക്താവാണെന്ന് ഇമാം ഹാകിം പറയുന്നത് കാണുക.
5. സഈദ് ബിൻ അബീ അറൂബാ ഒരു മറവിക്കാരനാണ്. (مخلد)
ഹാഫിൾ അബൂ അബ്ദുല്ലയുടെ പ്രസിദ്ധ ഗ്രന്ഥമായ سير أعلام النبلاء ൽ ഇദ്ദേഹത്തിന്റെ ജീവചരിത്രം എഴുതുമ്പോൾ അദ്ദേഹം ഒരു മറവിക്കാരനാണെന്ന് പ്രത്യേകം പ്രസ്താവിക്കപ്പെട്ടതായി കാണാം. കൂടാതെ طبقات المدلسين എന്ന ഗ്രന്ഥത്തിൽ (2/50) ഇബ്നു ഹജറും ഇദ്ദേഹത്തെ മുഖ്‚ലിദ് ആയി രേഖപ്പെടുത്തിയിരിക്കുന്നു.
6. സഈദ് ബിൻ അബീ അറൂബാ ഒരു മുദല്ലിസ് ആണ്.
ഇബ്നു ഹജറും ഇമാം സുയൂതിയും ഇബ്നു അൽ ഇറാഖിയും ഇദ്ദേഹം മുദല്ലിസാണെന്നും രേഖപ്പെടുത്തിയതായി കാണാം.
രണ്ടാമതായി അത്ബാ ബിൻ ഗസ്‌വാനിൽ നിന്നും മുർസലായി വന്നിട്ടുള്ള ഹദീഥിന്റെ രൂപമെന്തെന്ന് നോക്കാം.
ഈ വിവരണത്തിനോടുള്ള വിയോജിപ്പിന് രണ്ട് കാരണങ്ങളുണ്ട്.
ഒന്ന്: നിവേദന പരമ്പരയിൽ വിള്ളലുണ്ട്.
ഇമാം ഹൈതമി പറയുന്നു:
ശൈഖ് സാലിഹ് ആലു ശൈഖ് (حَفِظَهُ اللهُ) രേഖപ്പെടുത്തുന്നത് കാണുക:
ഉത്ബത് ബിൻ ഗസ്‌വാൻ പ്രവാചകനിൽ നിന്നും നേരിട്ട് v (مَرْفُوْع) നിവേദനം ചെയ്തതായി ത്വബ്‌റാനി രേഖപ്പെടുത്തിയ ഇതിന്റെ പരമ്പരയിൽ വിള്ളലുണ്ടെന്ന്.
تخريج الأذكار എന്ന ഗ്രന്ഥത്തിൽ ഇബ്നു ഹജർ പറയുന്നു.
രണ്ട്: ഇതിന്റെ പരമ്പരയിലെ രണ്ട് പേർ ദുർബ്ബലരാണ്.
1. അബ്ദുൾ റഹ്മാൻ ബിൻ ശരീക് വളരെ ദുർബ്ബലനാണെന്ന് അബു ഹാതിം രേഖപ്പെടുത്തുന്നു. ഇബ്നു ഹിബ്ബാൻ അദ്ദേഹത്തെക്കുറിച്ച് കിതാബുൽ തിക്കതിലും ഇപ്രകാരം പരാമർശിച്ചിരിക്കുന്നു.
2. അബ്ദുൾ റഹ്മാന്റെ പിതാവ് ശരീക്, അഥവാ ابن عبد الله النخعي ഒരു പ്രശസ്ത ഖാളിയായിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് ഇബ്നു ഹജർ അസ്ഖലാനി പറയുന്നു. ‘ഇദ്ദേഹം ധാരാളം തെററുകൾ സംഭവിക്കുന്നയാളും, കൂഫയിലെ ജഡ്ജിയായി സ്ഥാനമേറെറടുത്തതോടെ ഓർമ്മക്കുറവ് ബാധിച്ചയാളുമായിരുന്നു. എന്നാൽ അതേ സമയം വളരെ നീതിമാനും വിശിഷ്ട സ്വഭാവത്തിനുടമയും ധാരാളം ഇബാദത്തുകൾ ചെയ്യുന്നയാളും അഹ്‚ലുൽ ബിദ്അയോട് പരുഷ സ്വഭാവക്കാരനുമായിരുന്നു.’ (التقريب)
മൂന്ന് ന്യൂനതകളാണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്.
(1). മുറിഞ്ഞ പരമ്പര,
(2). അബ്ദുറഹ്മാന്റെ ദുർബ്ബലത,
(3). ശരീഖിന്റെ ദുർബ്ബലത.
ആയതിനാൽ ഇതിന്റെ പരമ്പര ദുർബ്ബലമാണെന്ന് വരുന്നു.
(പേജ് 41, هذه مفاهيمنا - صالح بن عبدالعزيز آل الشيخ)
മൂന്നാമതായി അബാൻ ബിൻ സ്വാലിഹിൽ നിന്നും മുർസലായി (مُرْسَل) വന്നിട്ടുള്ള ഹദീഥിന്റെ രൂപമെന്തെന്ന് നോക്കാം.
ഈ വിവരണത്തോടുള്ള വിയോജിപ്പിന് രണ്ട് കാരണങ്ങളാണുള്ളത്.
1. ഈ ഹദീഥ് മുർസലാകുന്നു (مُرْسَل). അഥവാ, സനദിൽ നിന്നും പരമ്പര മുറിഞ്ഞ് നേരിട്ട് നബി(സ്വ)യിൽ നിന്നും ഉദ്ധരിക്കപ്പെടുകയാണ്. മുർസലായുള്ള ഹദീഥ് തെളിവിന് എടുക്കുവാൻ പാടില്ലെന്നതിന് ഇജ്മാഅ് ഉണ്ട്.
2. മുഹമ്മദ് ഇബ്നു ഇശാഖ് ബിൻ യാസർ മുദല്ലിസ് ആകുന്നു.
നാലാമതായി അബ്ദുള്ളാ ഇബ്നു അബ്ബാസ്(റ)വിൽ നിന്നും മർഫൂഅ് (مَرْفُوْع) ആയും മൗഖൂഫ് (مَوْقُوْف) ആയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഹദീഥിന്റെ രൂപമെന്തെന്ന് നോക്കാം.
ഇബ്നു അബ്ബാസ്(റ)വിൽ നിന്നും നിവേദനം. പ്രവാചകൻ(സ്വ) അരുളി:
‘നിശ്ചയമായും അല്ലാഹുവിന് മരത്തിൽ നിന്നും വീഴുന്ന ഇലകളെക്കുറിച്ച്
രേഖപ്പെടുത്തുന്ന മലക്കുകളുണ്ട്. ആയതിനാൽ നിങ്ങളിലാരെങ്കിലും ആരെയും
കാണാത്ത ഒരു വിജനപ്രദേശത്ത് പ്രയാസമനുഭവിക്കുമ്പോൾ… ഉറക്കെ വിളിച്ചു
പറഞ്ഞു കൊള്ളട്ടെ, ‘‘അല്ലാഹുവിന്റെ അടിമകളെ… എന്നെ സഹായിക്കുക’
ഇമാം ഹൈതമി പറയുന്നു:
رواه البزار ورجاله ثقات
അൽ ബസ്സാർ ഉദ്ധരിക്കുന്നു. ‘ഇതിന്റെ നിവേദക പരമ്പര വിശ്വസനീയമാണ്.’
അപ്പോൾ ഇതിനർത്ഥം ഹദീഥ് സ്വഹീഹ് ആണെന്നല്ല. ഇബ്നു കഥീറിന്റെ വാക്കുകൾ നോക്കുക.
ഒരു ഹദീസിന്റെ നിവേദക പരമ്പര സ്വഹീഹ് ആണെങ്കിലോ, ഹസൻ ആണെങ്കിലോ
അതിന്റെ മത്ന് (ഉള്ളടക്കം) സ്വീകാര്യമായിക്കൊള്ളണമെന്നില് ല. അതൊരുപക്ഷെ
ഒററയായതോ, വിചിത്രമായതോ, ദോഷമുള്ളതോ പിഴവുള്ളതോ ഒക്കെയാകാവുന്നതാണ്.
(പേജ്:43, اختصار علوم الحديث – ابن كثير)
ഇതിന്റെ പരമ്പരയോടുള്ള വിയോജിപ്പ് രണ്ട് കാരണങ്ങളാലാണ്.
1. ഉസാമ ബിൻ സൈദിനെക്കുറിച്ച് തർക്കമുണ്ട്. .
2. ഹാതിബ് ബിൻ ഇസ്മാഈൽ കിതാബുകളിൽ നിന്നും ഉദ്ധരിക്കുമ്പോൾ വിശ്വസനീയ നാണെങ്കിലും അല്ലാത്ത പക്ഷം അബദ്ധങ്ങൾ കാണാറുണ്ട്.
3. ഇതിന്റെ മത്നിനെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ട്..
ശൈഖ് സ്വാലിഹ് ആൽശൈഖ് ഇതിന്റെ നിവേദക പരമ്പരയെക്കുറിച്ച് പറയുന്നത് കാണുക:
അൽബസ്സാർ(റഹി) البحار الساخر ലും അൽഹൈതമി(റഹി) كشف الاستار ലും
ഇതിന്റെ സനദ് രേഖപ്പെടുത്തിയത് ഇപ്രകാരമാണെന്ന് مجمع الزوائد ൽ കാണാം – ‘മൂസാ ഇബ്നു ഇശാഖ്… മിൻജാബ് ഇബ്നുൽ ഹരിത്… ഹാതിം ഇബ്നു ഇസ്മാഈൽ… ഉസാമാ ഇബ്നു സൈദ്… അബാൻ ഇബ്നു സാലിഹ്… മുജാഹിദ്… ഇബ്നു അബ്ബാസ്… പ്രവാചകൻ(സ്വ) തിരുമേനിയിൽ നിന്നും’
പ്രവാചകനിൽ നിന്നും ഈ വാക്കുകളിൽ ഈ പരമ്പരയിലൂടെയല്ലാതെ ഇത് രിവായത്ത് ചെയ്യപ്പെട്ടതായി നമുക്കറിയില്ലെന്ന് അൽബസ്സാർ രേഖപ്പെടുത്തുന്നു. ഈ നിവേദകരിലുള്ള ഉസാമാ ഇബ്നു സൈദ് അൽ ലൈതി അൽ മദ്നിയെക്കുറിച്ച് ചില പണ്ഡിതൻമാർ പുകഴ്ത്തി സംസാരിക്കുകയും മററു ചിലർ വിമർശിക്കുകയും ചെയ്തതായി കാണുന്നു.
ഇമാം അഹ്മദ്(റഹി) ‘ഉസാമാ ഇബ്നു സൈദ് ഒന്നുമല്ല’ എന്ന് പറഞ്ഞതായി അൽ അഥ്‌റം വിവരിക്കുന്നുണ്ട്.
അബു ഹാതിം(റഹി) പറയുന്നു: അദ്ദേഹത്തിൽ നിന്നും ഹദീഥ് ശേഖരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അതിനെ ഏതെങ്കിലും വിഷയത്തിൽ അടിസ്ഥാനമാക്കുവാൻ പാടുള്ളതല്ല.
ഇമാം നസാഈ പറയുന്നു: അദ്ദേഹം (ഉസാമാ ഇബ്നു സൈദ്) ഹദീഥ് നിവേദകരിൽ ബലം കുറഞ്ഞയാളാണ്.
അൽബർഖാനി(റഹി) പറയുന്നു: ദുർബ്ബല നിവേദകരുടെ പട്ടികയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.
എന്നാൽ ഇബ്നു ഹിബ്ബാൻ, ഇബ്നു ശാഹിൻ, ഇബ്നു മാഇൻ, ഇബ്നു ആദി തുടങ്ങിയ ഹദീഥ് പണ്ഡിതൻമാർ ഇദ്ദേഹത്തെ വിശ്വസ്തനാണെന്ന് രേഖപ്പെടുത്തിയതായും നമുക്ക് അവഗണിക്കാവുന്നതല്ല. ഈ വസ്തുതകളുടെയെല്ലാം പശ്ചാത്തലത്തിൽ ഇദ്ദേഹത്തിൽ നിന്നും മാത്രമായി രിവായത്ത് ചെയ്യപ്പെടുന്ന ഹദീഥ് നിരാകരിക്കാനും ബലമുള്ള നിവേദകരുടെ കണ്ണിയിലൂടെ വരുന്നത് സ്വീകരിക്കാമെന്നതുമാണ് പണ്ഡിതൻമാരുടെ നിഗമനം.
ഈ പരമ്പരയിൽ വന്ന ഹാതിം ഇബ്നു ഇസ്മാഈലിന്(റഹി) തെററുകൾ സംഭവിക്കാറുണ്ടെങ്കിലും ആധികാരികവും സത്യസന്ധനുമാണെന്ന് ഇബ്നു ഹജർ അസ്ഖലാനി(റഹി) രേഖപ്പെടുത്തിയിരിക്കുന്നു
ശൈഖ് നാസ്വിറുദ്ദീൻ അൽബാനി(റഹി) എഴുതുന്നു.
ജാഫർ ഇബ്നു ഔൻ അദ്ദേഹത്തിന് (ഹാതിം ഇബ്നു ഇസ്മാഈലിന്) എതിരാണ്.
അദ്ദേഹം പറഞ്ഞു. ‘ഉസാമാ ഇബ്നു സൈദിൽ നിന്ന് നിവേദനം. ശേഷം അദ്ദേഹം ഇബ്നു
അബ്ബാസിൽ നിന്നും موقوف (പരമ്പരയിൽ നൈരന്തര്യമില്ലാതെ സ്വഹാബികളിലേക്ക്
ചേർത്തു പറയുന്ന രീതി) ആയി റിപ്പോർട്ട് ചെയ്യുന്നു. ഇമാം ബൈഹഖി
അദ്ദേഹത്തിന്റെ شعب الإيمان എന്ന ഗ്രന്ഥത്തിൽ
ഇത് വിവരിച്ചിട്ടുണ്ട്. രണ്ട് പേരും ഇമാം ബുഖാരിയുടെയും മുസ്ലിമിന്റെയും
സ്വീകാര്യമായവരുടെ പട്ടികയിലുള്ളവരാണെങ്കിലും ഉസാമയിൽ നിന്നും
വ്യത്യസ്‌തമായി ജാഫർ വിശ്വസ്തനും യാതൊരാളും കുററം പറയാത്ത വ്യക്തിയുമാണ്.
ഇമാം നസാഈ ഹാതിമിനെക്കുറിച്ച് അദ്ദേഹത്തിന് ‘ശക്തി’ പോരെന്ന്
പറഞ്ഞിരിക്കുന്നു. മററു ചിലർ അദ്ദേഹത്തിന് ഓർമ്മക്കുറവുണ്ടെന്ന്
പറയുന്നു. ഇത് കൊണ്ടാണ് ഇബ്നു ഹജർ അദ്ദേഹത്തെക്കുറിച്ച് പറയുമ്പോൾ,
കിതാബുകളിൽ അവലംബമാക്കി സംസാരിക്കുമ്പോൾ ആധികാരികവും സത്യസന്ധനും, എന്നാൽ
ചിലപ്പോൾ തെററുകൾക്ക് വിധേയനുമാണെന്ന് പ്രത്യേകം എടുത്ത്
പറഞ്ഞിട്ടുള്ളത്. എന്നാൽ ജാഫറിനെക്കുറിച്ച് സത്യസന്ധനാണെന്നല്ലാതെ ഇബ്നു
ഹജർ രേഖപ്പെടുത്തിയിട്ടില്ല. മർഫൂഅ് (مَرْفُوْع) ആയി അദ്ദേഹത്തിൽ നിന്നും വന്ന ഹദീഥ് എന്നെ സംബന്ധിച്ചിടത്തോളം മഅ്ലൂൽ (المعلول) അഥവാ ന്യൂനതകളുള്ളത് ആയി പരിഗണിക്കുന്നതിന്റെ മാനദണ്ഡം ഇതാണ്. (2/112 سلسلة الأحاديث الضعيفة)
ഈ ഹദീഥിന്റെ ഉള്ളടക്കത്തെക്കുറിച്ച് മൂന്ന് കാര്യങ്ങൾ നാം അടിവരയിട്ട് മനസ്സിലാക്കേണ്ടതുണ്ട്.
1. ഇതൊരു خاص ആയ വിധിയാണ്. മുഹ്‚യുദ്ദീൻ ശൈഖേ രക്ഷിക്കണേ… യാ ഗൗസുൽ അഉളം.. സഹായിക്കണേ… എന്ന് ചിലർ വീടുകളിൽ നിന്നും പള്ളികളിൽ നിന്നും വിളിച്ചു തേടുന്നത് ഇതോട് ചേർത്ത് ന്യായീകരിക്കുവാൻ യാതൊരു നിർവ്വാഹവുമില്ല തന്നെ. എന്തെന്നാൽ ഈ ഹദീഥ് പ്രത്യേകമായി എടുത്ത് പറയുന്നത് ‘ആരോരുമില്ലാത്ത ഒരു ഭൂപ്രദേശത്തിൽ എത്തിപ്പെടുമ്പോഴുള്ള’ ഒരു സാഹചര്യത്തെക്കുറിച്ചാണ്. ഈ ഒരൊററ കാരണം തന്നെ ബിദഇകളുടെ ശിർക്കൻ സഹായതേട്ടത്തിന് ഇത് തെളിവാക്കുവാൻ സാധ്യമല്ലെന്ന് നിസ്സംശയം പറയാവുന്നതാണ്.
2. നിങ്ങളിലാരെങ്കിലും വിജനപ്രദേശത്ത് എത്തിപ്പെടുകയും എന്തെങ്കിലും നഷ്ടപ്പെടു കയോ സഹായമാവശ്യമെന്ന് തോന്നുകയോ വന്നാൽ ‘അല്ലയോ മുഹമ്മദ് നബീ… ഞങ്ങളെ സഹായിക്കണേ… എന്നോ, ഓ… അല്ലാഹുവിന്റെ റസൂലേ… ഞങ്ങളുടെ നഷ്ടപ്പെട്ട വസ്തു തിരിച്ചുകിട്ടാൻ സഹായിക്കണേ… എന്നോ വിളിച്ചു പറയുവാൻ ഇതിൽ കല്പ്പിച്ചിട്ടില്ല.
3. ഇബ്നു അബ്ബാസ്(റ)വിൽ നിന്നും രിവായത്ത് ചെയ്യപ്പെട്ട ഹദീഥിൽ ഈ സഹായതേട്ടം കൊണ്ടുദ്ദേശിക്കാവുന്നത് മലക്കുകളാവാമെന്ന് കരുതാവുന്നതാണ്. അതിന്റെ മത്നിൽ തന്നെ ഈ അർത്ഥമാണ് ദ്യോതിപ്പിക്കുന്നത്.
شعب الإيمان എന്ന ഗ്രന്ഥത്തിൽ ഇബ്നു അബ്ബാസ്(റ)വിൽ നിന്നും മൗഖൂഫായി രേഖപ്പെടുത്തിയ ഹദീഥും സൂചിപ്പിക്കുന്നത് ഇത് തന്നെയാണ്.
ഈ ഹദീഥ് ഒരിക്കലും വിശുദ്ധ ഖുർആനിന് എതിരാവുന്നില്ല.
സൂറത് റഅദിലെ ആയത്തുകൾ ശ്രദ്ധിക്കുക.
“നിങ്ങളുടെ കൂട്ടത്തിൽ നിന്ന് രഹസ്യമായി സംസാരിച്ചവനും പരസ്യമായി
സംസാരിച്ചവനും രാത്രിയിൽ ഒളിഞ്ഞിരിക്കുന്നവനും പകലിൽ പുറത്തിറങ്ങി
നടക്കുന്നവനുമെല്ലാം (അവനെസ്സംബന്ധിച്ചിടത്തോളം) സമമാകുന്നു”(13:10).
“മനുഷ്യന്ന് അവന്റെ മുമ്പിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്ന്
കൊണ്ട് അല്ലാഹുവിന്റെ കൽപ്പന പ്രകാരം അവനെ കാത്തു സൂക്ഷിച്ച്
കൊണ്ടിരിക്കുന്നവർ (മലക്കുകൾ) ഉണ്ട്. ഏതൊരു ജനതയും തങ്ങളുടെ സ്വന്തം
നിലപാടിൽ മാററം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം
വരുത്തുകയില്ല, തീർച്ച. ഒരു ജനതക്ക് വല്ല ദോഷവും വരുത്താൻ അല്ലാഹു
ഉദ്ദേശിച്ചാൽ അത് തട്ടിമാററാനാവില്ല. അവന്ന് പുറമെ അവർക്ക് യാതൊരു
രക്ഷാധികാരിയുമില്ല.” (13:11)
ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ മുനജ്ജിദ് (حَفِظَهُ اللهُ) പറയുന്നു. വിശുദ്ധ ഖുർആനിന്റെ യഥാർത്ഥ അർത്ഥം പ്രവാചകനിൽ നിന്നും നേരിട്ട് മനസ്സിലാക്കിയ മഹാനായ സ്വഹാബി അബ്ദുള്ളാ ഇബ്നു അബ്ബാസ്(റ) ഈ ആയത്തിൽ പരാമർശിച്ച مُعَقِّبَاتٌ (തുടരെത്തുടരെ വരുന്ന മലക്കുകൾ) എന്നത് മനുഷ്യനെ മുന്നിലൂടെയും പിന്നിലൂടെയും സംരക്ഷിക്കുവാൻ അല്ലാഹു നിയോഗിക്കുന്ന മലക്കുകളാണെന്ന് വിവരിക്കുന്നതായി കാണാം. എന്നാൽ അല്ലാഹുവിന്റെ കൽപ്പന ഇറങ്ങുമ്പോൾ, അഥവാ വല്ല ആപത്തോ അപകടങ്ങളോ സംഭവിക്കണമെന്ന റബ്ബിന്റെ വിധിയെത്തുമ്പോൾ ഈ മലക്കുകൾ ഒഴിഞ്ഞു പോകുകയും ചെയ്യുന്നതാണ്.
മുജാഹിദ്(റ) പറയുന്നു: ‘മനുഷ്യരിൽ നിന്നും ജിന്നുകളിൽ നിന്നും ജന്തുജാലങ്ങളിൽ നിന്ന് പോലും യാതൊന്നും തന്നെയില്ല, അവർ ഉണർന്നിരിക്കുമ്പോഴാവട്ടെ, ഉറങ്ങുമ്പോഴാവട്ടെ അവരുടെ സംരക്ഷണത്തിനായി അല്ലാഹു മലക്കുകളെ നിയോഗിക്കാത്തവരായിട്ട്. അല്ലാഹുവിന്റെ അനുമതിയോടെ അവന് സംഭവിക്കുവാൻ വിധിച്ചതൊഴികെ ഏതൊരാപത്തും അവനിലേക്ക് വരുമ്പോൾ മലക്കുകൾ അവയെ തടഞ്ഞു നിർത്തുന്നു’. (Islamqa Fatwa No: 6523)
ഇവിടെ മലക്കുകൾ നമ്മെ സഹായിക്കുന്നുവെന്നത് നാം ഖുർആനിന്റെയും ഹദീഥിന്റെയും വെളിച്ചത്തിൽ മനസ്സിലാക്കുന്നു.
അബ്ദുള്ളാ ഇബ്നു മസ്ഊദ്(റ), അബ്ദുള്ളാ ഇബ്നു അബ്ബാസ്(റ), അത്ബാ ബിൻ ഗസ്‌വാൻ (റ), അബാൻ ബിൻ സാലെഹ്(റ) എന്നിങ്ങനെ നാല് പ്രമുഖരിൽ നിന്നുമാണ് മുഖ്യമായും ഇതിന്റെ രിവായത്ത് നമ്മിൽ എത്തിച്ചേർന്നിട്ടുള്ളത്.
ഇമാം ത്വബ്‌റാനിയുടെ മുജാമൽ കബീർ എന്ന ഗ്രന്ഥത്തിൽ ഇബ്നു മസ്ഊദ്(റ)വിൽ നിന്നുമുള്ള ഒരു പരമ്പര കാണാം.
حدثنا إبراهيم بن نائلة الأصبهاني ثنا الحسن بن عمر بن شقيق
ثنا معروف بن حسان السمرقندي عن سعيد بن أبي عروبة عن قتادة عن عبد الله بن
بريدة عن عبد الله بن مسعود قال رسول الله صلى الله عليه وسلم : إذا انفلتت دابة أحدكم بأرض فلاة فليناد : يا عباد الله احبسوا علي يا عباد الله احبسوا علي فإن لله في الأرض حاضر سيحبسه عليكم.
ഇതേ അർത്ഥത്തിൽ مسند ابي يعلى യിൽ മറെറാരു പരമ്പരയിലൂടെ ഇത് വന്നത് കാണുക.
حدثنا الحسن بن عمر بن شقيق حدثنا معروف بن حسان عن سعيد عن
قتادة عن ابن بريدة عن عبد الله بن مسعود أنه قال: قال رسول الله صلى الله
عليه وسلم: }إذا انفلتت دابة الأرض بأرض فلاة فليناد : يا عباد الله
احبسوا ! يا عباد الله احبسوا ! فإن لله حاضرا في الأرض سيحبسه{ رواه
الطبراني
ഈ പരമ്പരയോടുള്ള വിയോജിപ്പിന് പ്രധാനമായും ആറ് കാരണങ്ങൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു
നിവേദക പരമ്പരയെക്കുറിച്ചുള്ള മുഹദ്ദിസീങ്ങളുടെ അഭിപ്രായം.
1. ഇമാം ഹൈതമി مجمع الزوائد ൽ രേഖപ്പെടുത്തുന്നു.
رواه أبو يعلى والطبراني وزاد : ” سيحبسه عليكم ” . وفيه معروف بن حسان وهو ضعيف
ത്വബ്‌റാനിയിൽ നിന്നും أبو يعلى ൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത് ‘അവ നിങ്ങളെ (നഷ്ടപ്പെട്ട വാഹനം) ലഭിക്കുവാൻ സഹായിക്കും’ എന്നാണ്. ഈ പരമ്പരയിലെ മഅറൂഫ് ബിൻ ഹിസാൻ ദുർബ്ബലനാകുന്നു.
2. മഅറൂഫ് ബിൻ ഹിസാൻ ദുർബ്ബലനാണ്.
لسان الميزان ൽ മഹ്‌റൂഫ് ബിൻ ഹിസാനെക്കുറിച്ച് രേഖകളില്ലെന്ന് ഇബ്നു ഹജർ അസ്ഖലാനി രേഖപ്പെടുത്തിയിരിക്കുന്നു.
ഇബ്നു അബീ ഹാതിം, അബു ഹാതിം അൽറാസിയിൽ ഉദ്ധരിക്കുന്നതായി കാണാം. മഅറൂഫ് ബിൻ ഹിസാൻ അജ്ഞാതനാണ്. (യാതൊരു രേഖകളും ഇയാളെക്കുറിച്ച് ലഭ്യമല്ല) الجرح والتعديل (8/323)
ഇബ്നു ആദീ പറയുന്നു: قد روى عن عمر بن ذر نسخة طويلة كلها غير محفوظة
(الحديث المنكر, الكامل : 6/325 )
3. അബ്ദുള്ളാ ഇബ്നു മസ്ഊദിന്റെയും ബിൻ ബരീദയുടെയും ഇടയിലെ കണ്ണിയിൽ വിടവുണ്ട്.
അബ്ദുള്ളാ ഇബ്നു മസ്ഊദിന്റെയും ബിൻ ബരീദയുടെയും ഇടയിലെ പരമ്പരയിൽ വിള്ളലുണ്ട്. (شرح الأذكار – ابن علان : 5:150)
ശൈഖ് സാലിഹ് അൽ ശൈഖ് പറയുന്നു. ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി അദ്ദേഹത്തിന്റെ نتائج الأفكار എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു.
ഇബ്നു സുന്നിയിൽ നിന്നും ത്വബ്‌റാനിയിൽ നിന്നും നമുക്ക് ലഭിച്ച ഈ ഹദീഥ് ഗരീബ് ആകുന്നു. എന്തെന്നാൽ ഇബ്നു മസ്ഊദിന്റെയും ബുറൈദയുടെയും ഇടയിലുള്ള നിവേദക പരമ്പരയിൽ വിള്ളലുണ്ട്. ആയതിനാൽ നാല് ന്യൂനതകൾ ഈ ഹദീഥിന് ഉള്ളതായി കാണുന്നു.
4. ഖതാദാ മുദല്ലിസ്‌ആണ്.
(ഒരു റാവി ഏതെങ്കിലും ശൈഖിൽ നിന്നും നേരിട്ട് കേട്ടത് പോലെയുള്ള വാക്കുകളിൽ ഹദീസ് ഉദ്ധരിക്കുകയും എന്നാൽ വാസ്തവത്തിൽ അദ്ദേഹത്തിൽ നിന്നും കേട്ട മററാരിൽ നിന്നുമായിരിക്കുകയും ചെയ്യുന്നതിനെയാണ് മുഹദ്ദിസീങ്ങൾ തദ്ലീസ് എന്ന് വിളിക്കാറുള്ളത്. ഇപ്രകാരം ഹദീസ് റിപ്പോർട്ട് ചെയ്യുന്നവരെ മുദല്ലിസ് എന്നും പറയുന്നു. മുദല്ലിസ്സുകളിൽ തന്നെ വിശ്വസ്തരും അല്ലാത്തവരും ഉണ്ട്. സനദുകളുടെ സുതാര്യതയിലുള്ള മങ്ങലാണ് ഇത്തരക്കാരുടെ ഹദീസുകളെ ദുർബ്ബലപ്പെടുത്തുന്നത്.)
ഇബ്നു ഹജർ അസ്ഖലാനി അദ്ദേഹത്തിന്റെ طبقات المدلسين എന്ന ഗ്രന്ഥത്തിൽ ഖതാദ മുദല്ലിസാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. (3/92)
ഖതാദ തദ്‚ലീസിന്റെ വക്താവാണെന്ന് ഇമാം ഹാകിം പറയുന്നത് കാണുക.
(مستدرك الحاكم) قتادة على علو قدره يدلس
ഇമാം ഹാകിമിന്റെ ഹദീഥ് നിദാന വൈജ്ഞാനിക ഗ്രന്ഥമായ معرفة علوم الحديث
എന്ന പ്രസിദ്ധകൃതിയിലും അദ്ദേഹം ഖതാദ മുദല്ലിസ് ആണെന്ന്
രേഖപ്പെടുത്തിയതായി കാണാം. ഇബ്നു ഹിബ്ബാൻ അദ്ദേഹത്തിന്റെ كتاب الثقات ന്റെ
അഞ്ചാം വാള്യത്തിൽ ഇതേ അഭിപ്രായം രേഖപ്പെടുത്തിയതായി കാണാം.5. സഈദ് ബിൻ അബീ അറൂബാ ഒരു മറവിക്കാരനാണ്. (مخلد)
ഹാഫിൾ അബൂ അബ്ദുല്ലയുടെ പ്രസിദ്ധ ഗ്രന്ഥമായ سير أعلام النبلاء ൽ ഇദ്ദേഹത്തിന്റെ ജീവചരിത്രം എഴുതുമ്പോൾ അദ്ദേഹം ഒരു മറവിക്കാരനാണെന്ന് പ്രത്യേകം പ്രസ്താവിക്കപ്പെട്ടതായി കാണാം. കൂടാതെ طبقات المدلسين എന്ന ഗ്രന്ഥത്തിൽ (2/50) ഇബ്നു ഹജറും ഇദ്ദേഹത്തെ മുഖ്‚ലിദ് ആയി രേഖപ്പെടുത്തിയിരിക്കുന്നു.
6. സഈദ് ബിൻ അബീ അറൂബാ ഒരു മുദല്ലിസ് ആണ്.
ഇബ്നു ഹജറും ഇമാം സുയൂതിയും ഇബ്നു അൽ ഇറാഖിയും ഇദ്ദേഹം മുദല്ലിസാണെന്നും രേഖപ്പെടുത്തിയതായി കാണാം.
രണ്ടാമതായി അത്ബാ ബിൻ ഗസ്‌വാനിൽ നിന്നും മുർസലായി വന്നിട്ടുള്ള ഹദീഥിന്റെ രൂപമെന്തെന്ന് നോക്കാം.
حدثنا الحسين بن اسحاق التستري ثنا أحمد بن يحيى
الصوفي ثنا عبد الرحمن بن سهل حدثني أبي عن عبد الله بن عيسى عن زيد بن علي
عن عتبة بن غزوان عن النبي الله صلى
الله عليه وسلم قال : ( اذا أضل أحدكم شيئا أو أراد أحدكم عونا و هو بأرض
ليس بها أنيس فليقل يا عباد الله أغيثوني يا عباد الله أغيثوني فان لله
عبادا لا نراهم ) و قد جرب ذلك
സാരം: ‘നിങ്ങളിലാർക്കെങ്കിലും ആരും സഹായത്തിനില്ലാത്ത വിജനപ്രദേശത്ത്
എന്തെങ്കിലും നഷ്ടപ്പെടുകയോ, സഹായം ആവശ്യമുണ്ടെന്നോ വരികയാണെങ്കിൽ അവൻ
ഇപ്രകാരം വിളിച്ചു പറഞ്ഞു കൊള്ളട്ടെ- ‘ഓ…അല്ലാഹുവിന്റെ അടിമകളേ… എന്നെ
സഹായിക്കൂ… എന്നെ സഹായിക്കൂ… എന്തെന്നാൽ നാം കാണാത്ത (നമ്മുടെ
നഗ്നനേത്രങ്ങൾക്ക് ദൃഷ്ടീഭവിക്കാത്ത) അനേകം അടിമകൾ അല്ലാഹുവിനുണ്ട്.’ഈ വിവരണത്തിനോടുള്ള വിയോജിപ്പിന് രണ്ട് കാരണങ്ങളുണ്ട്.
ഒന്ന്: നിവേദന പരമ്പരയിൽ വിള്ളലുണ്ട്.
ഇമാം ഹൈതമി പറയുന്നു:
“رواه الطبراني ورجاله وثقوا على ضعف في بعضهم إلا أن زيد بن علي لميدركعتبة”
ഇതിന്റെ
നിവേദക പരമ്പരയിലെ ചിലർ ദുർബ്ബലരാണെങ്കിലും വിശ്വസനീയരാണെന്നും സൈദ്
ഇബ്നു അലി ഉത്ബയെ കണ്ടില്ലെന്ന ഒരു ന്യൂനതയാണ് ഇത് അസ്വീകാര്യമാകുവാൻ
കാരണമെന്നും ത്വബ്‌റാനി വ്യക്തമാക്കിയിരിക്കുന്നു.ശൈഖ് സാലിഹ് ആലു ശൈഖ് (حَفِظَهُ اللهُ) രേഖപ്പെടുത്തുന്നത് കാണുക:
ഉത്ബത് ബിൻ ഗസ്‌വാൻ പ്രവാചകനിൽ നിന്നും നേരിട്ട് v (مَرْفُوْع) നിവേദനം ചെയ്തതായി ത്വബ്‌റാനി രേഖപ്പെടുത്തിയ ഇതിന്റെ പരമ്പരയിൽ വിള്ളലുണ്ടെന്ന്.
تخريج الأذكار എന്ന ഗ്രന്ഥത്തിൽ ഇബ്നു ഹജർ പറയുന്നു.
أخرجه الطبراني بسند منقطع عن عتبة بن غزوان مرفوعا وزاد في آخره””
) هذه مفاهيمنا – صالح بن عبدالعزيز آل الشيخ / ص 41 ، السلسلة الضعيفة للألباني : 656)
രണ്ട്: ഇതിന്റെ പരമ്പരയിലെ രണ്ട് പേർ ദുർബ്ബലരാണ്.
-عبد الرحمن بن شريك: قال أبو حاتم: واهي الحديث، وذكره ابن حبان في الثقات،
– شريك والد عبد الرحمن هو ابن عبد
الله النخعي القاضى المشهور، قال الحافظ في “التقريب”: (صدوق، يخطئ
كثيراً، تغير حفظه منذ ولي قضاء الكوفة، وكان عادلاً فاضلاً عابداً، شديداً
على أهل البدع) …
فاجتمع في هذا الإسناد ثلاثُ آفات: الانقطاع، وضعف عبد الرحمن، وضعف شريك. فالإسناد ضعيف بيقين
1. അബ്ദുൾ റഹ്മാൻ ബിൻ ശരീക് വളരെ ദുർബ്ബലനാണെന്ന് അബു ഹാതിം രേഖപ്പെടുത്തുന്നു. ഇബ്നു ഹിബ്ബാൻ അദ്ദേഹത്തെക്കുറിച്ച് കിതാബുൽ തിക്കതിലും ഇപ്രകാരം പരാമർശിച്ചിരിക്കുന്നു.
2. അബ്ദുൾ റഹ്മാന്റെ പിതാവ് ശരീക്, അഥവാ ابن عبد الله النخعي ഒരു പ്രശസ്ത ഖാളിയായിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് ഇബ്നു ഹജർ അസ്ഖലാനി പറയുന്നു. ‘ഇദ്ദേഹം ധാരാളം തെററുകൾ സംഭവിക്കുന്നയാളും, കൂഫയിലെ ജഡ്ജിയായി സ്ഥാനമേറെറടുത്തതോടെ ഓർമ്മക്കുറവ് ബാധിച്ചയാളുമായിരുന്നു. എന്നാൽ അതേ സമയം വളരെ നീതിമാനും വിശിഷ്ട സ്വഭാവത്തിനുടമയും ധാരാളം ഇബാദത്തുകൾ ചെയ്യുന്നയാളും അഹ്‚ലുൽ ബിദ്അയോട് പരുഷ സ്വഭാവക്കാരനുമായിരുന്നു.’ (التقريب)
മൂന്ന് ന്യൂനതകളാണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്.
(1). മുറിഞ്ഞ പരമ്പര,
(2). അബ്ദുറഹ്മാന്റെ ദുർബ്ബലത,
(3). ശരീഖിന്റെ ദുർബ്ബലത.
ആയതിനാൽ ഇതിന്റെ പരമ്പര ദുർബ്ബലമാണെന്ന് വരുന്നു.
(പേജ് 41, هذه مفاهيمنا - صالح بن عبدالعزيز آل الشيخ)
മൂന്നാമതായി അബാൻ ബിൻ സ്വാലിഹിൽ നിന്നും മുർസലായി (مُرْسَل) വന്നിട്ടുള്ള ഹദീഥിന്റെ രൂപമെന്തെന്ന് നോക്കാം.
حَدَّثَنَا يَزِيدُ بْنُ هَارُونَ قَالَ أَخْبَرَنَا
مُحَمَّدُ بْنُ إِسْحَاقَ عَنْ أَبَانَ بْنِ صَالِحٍ أَنَّ رَسُولَ اللَّهِ
صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : { إذَا نَفَرَتْ دَابَّةُ
أَحَدِكُمْ أَوْ بَعِيرُهُ بِفَلَاةٍ مِنْ الْأَرْضِ لَا يَرَى بِهَا
أَحَدًا فَلْيَقُلْ : أَعِينُونِي عِبَادَ اللَّهِ , فَإِنَّهُ سَيُعَانُ . (ابن أبي شيبة)
സാരം: നിങ്ങളിലൊരാളുടെ വാഹനമോ ഒട്ടകമോ മരുഭൂമിയിൽ, അല്ലെങ്കിൽ
ആരോരുമില്ലാത്ത പ്രദേശത്ത് കാണാതായാൽ, അവൻ പറഞ്ഞു കൊള്ളട്ടെ… ‘സഹായിക്കുക,
അല്ലാഹുവിന്റെ അടിമകളേ… എങ്കിൽ അവൻ സഹായിക്കപ്പെടു ന്നതാണ്.’ഈ വിവരണത്തോടുള്ള വിയോജിപ്പിന് രണ്ട് കാരണങ്ങളാണുള്ളത്.
1. ഈ ഹദീഥ് മുർസലാകുന്നു (مُرْسَل). അഥവാ, സനദിൽ നിന്നും പരമ്പര മുറിഞ്ഞ് നേരിട്ട് നബി(സ്വ)യിൽ നിന്നും ഉദ്ധരിക്കപ്പെടുകയാണ്. മുർസലായുള്ള ഹദീഥ് തെളിവിന് എടുക്കുവാൻ പാടില്ലെന്നതിന് ഇജ്മാഅ് ഉണ്ട്.
2. മുഹമ്മദ് ഇബ്നു ഇശാഖ് ബിൻ യാസർ മുദല്ലിസ് ആകുന്നു.
നാലാമതായി അബ്ദുള്ളാ ഇബ്നു അബ്ബാസ്(റ)വിൽ നിന്നും മർഫൂഅ് (مَرْفُوْع) ആയും മൗഖൂഫ് (مَوْقُوْف) ആയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഹദീഥിന്റെ രൂപമെന്തെന്ന് നോക്കാം.
عن موسى بن إسحاق حدثنا منجاب بن الحارث حدثنا حاتم
بن إسماعيل عن أسامة بن زيد عن أبان بن صالح عن مجاهد عن ابن عباس رضي الله
عنهما أن النبي صلى الله عليه وسلم قال: ((إن لله ملائكة في الأرض يكتبون
ما يسقط من ورق الشجر، فإذا أصابت أحدَكم عرجةٌ بفلاةٍ من الأرض فلينادِ يا
عباد الله أعينوا )). زوائد مسند البزار (303).
ഇമാം ഹൈതമി പറയുന്നു:
رواه البزار ورجاله ثقات
അൽ ബസ്സാർ ഉദ്ധരിക്കുന്നു. ‘ഇതിന്റെ നിവേദക പരമ്പര വിശ്വസനീയമാണ്.’
അപ്പോൾ ഇതിനർത്ഥം ഹദീഥ് സ്വഹീഹ് ആണെന്നല്ല. ഇബ്നു കഥീറിന്റെ വാക്കുകൾ നോക്കുക.
” الحكم بالصحة أو الحسن على الإسناد لا يلزم منه الحكم بذلك على المتن ، إذ قد يكون شاذاً أو معللاً “
(പേജ്:43, اختصار علوم الحديث – ابن كثير)
ഇതിന്റെ പരമ്പരയോടുള്ള വിയോജിപ്പ് രണ്ട് കാരണങ്ങളാലാണ്.
1. ഉസാമ ബിൻ സൈദിനെക്കുറിച്ച് തർക്കമുണ്ട്. .
2. ഹാതിബ് ബിൻ ഇസ്മാഈൽ കിതാബുകളിൽ നിന്നും ഉദ്ധരിക്കുമ്പോൾ വിശ്വസനീയ നാണെങ്കിലും അല്ലാത്ത പക്ഷം അബദ്ധങ്ങൾ കാണാറുണ്ട്.
3. ഇതിന്റെ മത്നിനെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ട്..
ശൈഖ് സ്വാലിഹ് ആൽശൈഖ് ഇതിന്റെ നിവേദക പരമ്പരയെക്കുറിച്ച് പറയുന്നത് കാണുക:
അൽബസ്സാർ(റഹി) البحار الساخر ലും അൽഹൈതമി(റഹി) كشف الاستار ലും
ഇതിന്റെ സനദ് രേഖപ്പെടുത്തിയത് ഇപ്രകാരമാണെന്ന് مجمع الزوائد ൽ കാണാം – ‘മൂസാ ഇബ്നു ഇശാഖ്… മിൻജാബ് ഇബ്നുൽ ഹരിത്… ഹാതിം ഇബ്നു ഇസ്മാഈൽ… ഉസാമാ ഇബ്നു സൈദ്… അബാൻ ഇബ്നു സാലിഹ്… മുജാഹിദ്… ഇബ്നു അബ്ബാസ്… പ്രവാചകൻ(സ്വ) തിരുമേനിയിൽ നിന്നും’
പ്രവാചകനിൽ നിന്നും ഈ വാക്കുകളിൽ ഈ പരമ്പരയിലൂടെയല്ലാതെ ഇത് രിവായത്ത് ചെയ്യപ്പെട്ടതായി നമുക്കറിയില്ലെന്ന് അൽബസ്സാർ രേഖപ്പെടുത്തുന്നു. ഈ നിവേദകരിലുള്ള ഉസാമാ ഇബ്നു സൈദ് അൽ ലൈതി അൽ മദ്നിയെക്കുറിച്ച് ചില പണ്ഡിതൻമാർ പുകഴ്ത്തി സംസാരിക്കുകയും മററു ചിലർ വിമർശിക്കുകയും ചെയ്തതായി കാണുന്നു.
ഇമാം അഹ്മദ്(റഹി) ‘ഉസാമാ ഇബ്നു സൈദ് ഒന്നുമല്ല’ എന്ന് പറഞ്ഞതായി അൽ അഥ്‌റം വിവരിക്കുന്നുണ്ട്.
അബു ഹാതിം(റഹി) പറയുന്നു: അദ്ദേഹത്തിൽ നിന്നും ഹദീഥ് ശേഖരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അതിനെ ഏതെങ്കിലും വിഷയത്തിൽ അടിസ്ഥാനമാക്കുവാൻ പാടുള്ളതല്ല.
ഇമാം നസാഈ പറയുന്നു: അദ്ദേഹം (ഉസാമാ ഇബ്നു സൈദ്) ഹദീഥ് നിവേദകരിൽ ബലം കുറഞ്ഞയാളാണ്.
അൽബർഖാനി(റഹി) പറയുന്നു: ദുർബ്ബല നിവേദകരുടെ പട്ടികയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.
എന്നാൽ ഇബ്നു ഹിബ്ബാൻ, ഇബ്നു ശാഹിൻ, ഇബ്നു മാഇൻ, ഇബ്നു ആദി തുടങ്ങിയ ഹദീഥ് പണ്ഡിതൻമാർ ഇദ്ദേഹത്തെ വിശ്വസ്തനാണെന്ന് രേഖപ്പെടുത്തിയതായും നമുക്ക് അവഗണിക്കാവുന്നതല്ല. ഈ വസ്തുതകളുടെയെല്ലാം പശ്ചാത്തലത്തിൽ ഇദ്ദേഹത്തിൽ നിന്നും മാത്രമായി രിവായത്ത് ചെയ്യപ്പെടുന്ന ഹദീഥ് നിരാകരിക്കാനും ബലമുള്ള നിവേദകരുടെ കണ്ണിയിലൂടെ വരുന്നത് സ്വീകരിക്കാമെന്നതുമാണ് പണ്ഡിതൻമാരുടെ നിഗമനം.
ഈ പരമ്പരയിൽ വന്ന ഹാതിം ഇബ്നു ഇസ്മാഈലിന്(റഹി) തെററുകൾ സംഭവിക്കാറുണ്ടെങ്കിലും ആധികാരികവും സത്യസന്ധനുമാണെന്ന് ഇബ്നു ഹജർ അസ്ഖലാനി(റഹി) രേഖപ്പെടുത്തിയിരിക്കുന്നു
ശൈഖ് നാസ്വിറുദ്ദീൻ അൽബാനി(റഹി) എഴുതുന്നു.
نعم خالفه جعفر بن عون فقال : حدثنا أسامة بن زيد …. فذكره
موقوفا على ابن عباس . أخرجه البيهقي في “شعب الإيمان” ( 2 / 455 / 1 ) .
وجعفر بن عون أو ثق من حاتم بن إسماعيل ، فإنهما وإن كانا من رجال الشيخين ،
فالأول منهما لم يجرح بشيء ، بخلاف الآخر ، فقد قال فيه النسائي : ليس
بالقوي . وقال غيره : كانت فيه غفلة . ولذلك قال فيه الحافظ : ” صحيح
الكتاب ، صدوق يهم ” . وقال في جعفر : ” صدوق ” . ولذلك فالحديث عندي معلول
بالمخالفة ،
ഈ ഹദീഥിന്റെ ഉള്ളടക്കത്തെക്കുറിച്ച് മൂന്ന് കാര്യങ്ങൾ നാം അടിവരയിട്ട് മനസ്സിലാക്കേണ്ടതുണ്ട്.
1. ഇതൊരു خاص ആയ വിധിയാണ്. മുഹ്‚യുദ്ദീൻ ശൈഖേ രക്ഷിക്കണേ… യാ ഗൗസുൽ അഉളം.. സഹായിക്കണേ… എന്ന് ചിലർ വീടുകളിൽ നിന്നും പള്ളികളിൽ നിന്നും വിളിച്ചു തേടുന്നത് ഇതോട് ചേർത്ത് ന്യായീകരിക്കുവാൻ യാതൊരു നിർവ്വാഹവുമില്ല തന്നെ. എന്തെന്നാൽ ഈ ഹദീഥ് പ്രത്യേകമായി എടുത്ത് പറയുന്നത് ‘ആരോരുമില്ലാത്ത ഒരു ഭൂപ്രദേശത്തിൽ എത്തിപ്പെടുമ്പോഴുള്ള’ ഒരു സാഹചര്യത്തെക്കുറിച്ചാണ്. ഈ ഒരൊററ കാരണം തന്നെ ബിദഇകളുടെ ശിർക്കൻ സഹായതേട്ടത്തിന് ഇത് തെളിവാക്കുവാൻ സാധ്യമല്ലെന്ന് നിസ്സംശയം പറയാവുന്നതാണ്.
2. നിങ്ങളിലാരെങ്കിലും വിജനപ്രദേശത്ത് എത്തിപ്പെടുകയും എന്തെങ്കിലും നഷ്ടപ്പെടു കയോ സഹായമാവശ്യമെന്ന് തോന്നുകയോ വന്നാൽ ‘അല്ലയോ മുഹമ്മദ് നബീ… ഞങ്ങളെ സഹായിക്കണേ… എന്നോ, ഓ… അല്ലാഹുവിന്റെ റസൂലേ… ഞങ്ങളുടെ നഷ്ടപ്പെട്ട വസ്തു തിരിച്ചുകിട്ടാൻ സഹായിക്കണേ… എന്നോ വിളിച്ചു പറയുവാൻ ഇതിൽ കല്പ്പിച്ചിട്ടില്ല.
3. ഇബ്നു അബ്ബാസ്(റ)വിൽ നിന്നും രിവായത്ത് ചെയ്യപ്പെട്ട ഹദീഥിൽ ഈ സഹായതേട്ടം കൊണ്ടുദ്ദേശിക്കാവുന്നത് മലക്കുകളാവാമെന്ന് കരുതാവുന്നതാണ്. അതിന്റെ മത്നിൽ തന്നെ ഈ അർത്ഥമാണ് ദ്യോതിപ്പിക്കുന്നത്.
“إن لله ملائكة في الأرض يكتبون ما يسقط من ورق الشجر،”
‘നിശ്ചയമായും അല്ലാഹുവിന് മരത്തിൽ നിന്നും വീഴുന്ന ഇലകളെക്കുറിച്ച് രേഖപ്പെടുത്തുന്ന മലക്കുകളുണ്ട്’.شعب الإيمان എന്ന ഗ്രന്ഥത്തിൽ ഇബ്നു അബ്ബാസ്(റ)വിൽ നിന്നും മൗഖൂഫായി രേഖപ്പെടുത്തിയ ഹദീഥും സൂചിപ്പിക്കുന്നത് ഇത് തന്നെയാണ്.
أخبرنا علي بن أحمد بن عبدان ثنا أحمد بن عبيد الصفار ثنا
عبيد بن شريك ثنا بن أبي مريم ثنا عبد الله بن فروخ أخبرني أسامة بن زيد
حدثني أبان بن صالح عن مجاهد عن بن عباس قال إن لله عز وجل ملائكة سوى
الحفظة يكتبون ما سقط من ورق الشجر فإذا أصاب أحدكم عرجة بأرض فلاة فليناد
أعينوا عباد الله يرحمكم الله تعالى
‘ഇബ്നു അബ്ബാസ്(റ)വിൽ നിന്നും നിവേദനം: നിശ്ചയമായും ഹഫളതുകളായ
മലക്കുകൾക്ക് പുറമെ അല്ലാഹുവിന് ചില മലക്കുകളുണ്ട്. ഒരു മരത്തിൽ നിന്നും
കൊഴിഞ്ഞു വീഴുന്ന ഇലകളെക്കുറിച്ച് പോലും അവ രേഖപ്പെടുത്തുന്നു. ആയതിനാൽ
നിങ്ങളിലാരെങ്കിലും വിജനപ്രദേശത്ത് വാഹനമൃഗംനഷ്ടപ്പെട്ടാൽ അവൻ
`അല്ലാഹുവിന്റെ അടിമകളേ… സഹായിക്കണേ… അല്ലാഹു നിങ്ങൾക്ക് കരുണ ചൊരിയട്ടെ’
എന്ന് പറഞ്ഞു കൊള്ളട്ടെ.’ഈ ഹദീഥ് ഒരിക്കലും വിശുദ്ധ ഖുർആനിന് എതിരാവുന്നില്ല.
സൂറത് റഅദിലെ ആയത്തുകൾ ശ്രദ്ധിക്കുക.
سَوَاء مِّنكُم مَّنْ أَسَرَّ الْقَوْلَ وَمَن جَهَرَ بِهِ وَمَنْ هُوَ مُسْتَخْفٍ بِاللَّيْلِ وَسَارِبٌ بِالنَّهَارِ
لَهُ مُعَقِّبَاتٌ مِّن بَيْنِ يَدَيْهِ وَمِنْ خَلْفِهِ
يَحْفَظُونَهُ مِنْ أَمْرِ اللَّهِ إِنَّ اللَّهَ لاَ يُغَيِّرُ مَا
بِقَوْمٍ حَتَّى يُغَيِّرُواْ مَا بِأَنفُسِهِمْ وَإِذَا أَرَادَ اللَّهُ
بِقَوْمٍ سُوءًا فَلاَ مَرَدَّ لَهُ وَمَا لَهُم مِّن دُونِهِ مِن وَالٍ.
ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ മുനജ്ജിദ് (حَفِظَهُ اللهُ) പറയുന്നു. വിശുദ്ധ ഖുർആനിന്റെ യഥാർത്ഥ അർത്ഥം പ്രവാചകനിൽ നിന്നും നേരിട്ട് മനസ്സിലാക്കിയ മഹാനായ സ്വഹാബി അബ്ദുള്ളാ ഇബ്നു അബ്ബാസ്(റ) ഈ ആയത്തിൽ പരാമർശിച്ച مُعَقِّبَاتٌ (തുടരെത്തുടരെ വരുന്ന മലക്കുകൾ) എന്നത് മനുഷ്യനെ മുന്നിലൂടെയും പിന്നിലൂടെയും സംരക്ഷിക്കുവാൻ അല്ലാഹു നിയോഗിക്കുന്ന മലക്കുകളാണെന്ന് വിവരിക്കുന്നതായി കാണാം. എന്നാൽ അല്ലാഹുവിന്റെ കൽപ്പന ഇറങ്ങുമ്പോൾ, അഥവാ വല്ല ആപത്തോ അപകടങ്ങളോ സംഭവിക്കണമെന്ന റബ്ബിന്റെ വിധിയെത്തുമ്പോൾ ഈ മലക്കുകൾ ഒഴിഞ്ഞു പോകുകയും ചെയ്യുന്നതാണ്.
മുജാഹിദ്(റ) പറയുന്നു: ‘മനുഷ്യരിൽ നിന്നും ജിന്നുകളിൽ നിന്നും ജന്തുജാലങ്ങളിൽ നിന്ന് പോലും യാതൊന്നും തന്നെയില്ല, അവർ ഉണർന്നിരിക്കുമ്പോഴാവട്ടെ, ഉറങ്ങുമ്പോഴാവട്ടെ അവരുടെ സംരക്ഷണത്തിനായി അല്ലാഹു മലക്കുകളെ നിയോഗിക്കാത്തവരായിട്ട്. അല്ലാഹുവിന്റെ അനുമതിയോടെ അവന് സംഭവിക്കുവാൻ വിധിച്ചതൊഴികെ ഏതൊരാപത്തും അവനിലേക്ക് വരുമ്പോൾ മലക്കുകൾ അവയെ തടഞ്ഞു നിർത്തുന്നു’. (Islamqa Fatwa No: 6523)
ഇവിടെ മലക്കുകൾ നമ്മെ സഹായിക്കുന്നുവെന്നത് നാം ഖുർആനിന്റെയും ഹദീഥിന്റെയും വെളിച്ചത്തിൽ മനസ്സിലാക്കുന്നു.
No comments:
Post a Comment