അല്ലാഹു അല്ലാത്തവരുടെ പേരില്‍ ബലികര്‍മ്മവും മറ്റു നേര്‍ച്ചകളും.
{وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ} [المائدة: 3] : أَيْ ذُبِحَ عَلَى اسْمِ الصَّنَمِ، إذْ الْإِهْلَالُ رَفْعُ الصَّوْتِ وَمِنْهُ فُلَانٌ أَهَلَّ بِالْحَجِّ إذَا لَبَّى وَاسْتَهَلَّ الصَّبِيُّ إذَا صَرَخَ حِينَ وِلَادَتِهِ، وَالْهِلَالُ لِأَنَّهُ يُصْرَخُ عِنْدَ رُؤْيَتِهِ وَكَانُوا يَقُولُونَ عِنْدَ الذَّبْحِ بِاسْمِ اللَّاتِ وَالْعُزَّى فَحُرِّمَ عَلَيْهِمْ. فَمَعْنَى {وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ} [المائدة: 3] وَمَا ذُبِحَ لِلطَّوَاغِيتِ وَالْأَصْنَامِ قَالَهُ جَمْعٌ، وَقَالَ آخَرُونَ: يَعْنِي مَا ذُكِرَ عَلَيْهِ غَيْرُ اسْمِ اللَّهِ. قَالَ الْفَخْرُ الرَّازِيّ وَهَذَا الْقَوْلُ أَوْلَى لِأَنَّهُ أَشَدُّ مُطَابَقَةً لِلَفْظِ الْآيَةِ. قَالَ الْعُلَمَاءُ لَوْ ذَبَحَ مُسْلِمٌ ذَبِيحَةً وَقَصَدَ بِذَبْحِهَا التَّقَرُّبَ بِهَا إلَى غَيْرِ اللَّهِ تَعَالَى صَارَ مُرْتَدًّا وَذَبِيحَتُهُ ذَبِيحَةُ مُرْتَدٍّ
الكتاب: الزواجر عن اقتراف الكبائر (1/362)
ابن حجر الهيتمي
الكتاب: الزواجر عن اقتراف الكبائر (1/362)
ابن حجر الهيتمي
"അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത്" (അല്‍ ബഖറ - 173) എന്ന ആയത്തിനെ വിശദീകരിച്ചുകൊണ്ട് പറയുന്നു
റാസി ഇമാം പറയുന്നു: ഇത് വളരെ ബന്ധപ്പെട്ട ഒരു വാചകമാണ്, ആയത്തില്‍ പ്രതിപാദിച്ചിട്ടുള്ളതിനോട് വളരെ അനുയോജ്യമായ ആശയമാണ്, പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നു.
"ഒരു മുസ്ലിം ബലികർമ്മം നിർവ്വഹിക്കുകയും പ്രസ്തുത ബലികർമ്മം കൊണ്ടു അല്ലാഹു അല്ലാത്തവരുടെ സാമീപ്യം ഉദ്ദേശിക്കുകയും ചെയ്താൽ അവൻ മുർത്തദ് (മതഭ്രഷ്ട്ടൻ) ആയിതീർന്നു."
(ഇബ്ൻ ഹജർ ഹൈതമി - അസ്സവാഅജീർ- 1/362 )
(ഇബ്ൻ ഹജർ ഹൈതമി - അസ്സവാഅജീർ- 1/362 )
________________________________________
أَنَّ النَّاذِرَ إنْ قَصَدَ تَعْظِيمَ الْبُقْعَةِ أَوْ الْقَبْرِ أَوْ التَّقَرُّبَ إلَى مَنْ دُفِنَ فِيهَا أَوْ مَنْ تُنْسَبُ إلَيْهِ وَهُوَ الْغَالِبُ مِنْ الْعَامَّةِ لِأَنَّهُمْ يَعْتَقِدُونَ أَنَّ لِهَذِهِ الْأَمَاكِنِ خُصُوصِيَّاتٍ لِأَنْفُسِهِمْ وَيَرَوْنَ أَنَّ النَّذْرَ لَهَا مِمَّا يَنْدَفِعُ بِهِ الْبَلَاءُ فَلَا يَصِحُّ النَّذْرُ فِي صُورَةٍ مِنْ هَذِهِ الصُّوَرِ لِأَنَّهُ لَمْ يُقْصَدْ بِهِ التَّقَرُّبُ إلَى اللَّهِ سُبْحَانَهُ وَتَعَالَى
الكتاب: الفتاوى الفقهية الكبرى (4/268)
ابن حجر الهيتمي (909 - 974 هـ = 1504 - 1567 م)
ابن حجر الهيتمي (909 - 974 هـ = 1504 - 1567 م)
നേര്‍ച്ച ചെയ്യുന്നവന്‍ ഒരു സ്ഥലത്തെ ബഹുമാനിക്കുവാണോ, അല്ലെങ്കില്‍ ഖബറിന്‍റെയോ ഖബറാളിയുടെയോ ആ ഖബറിലേക്ക് ചെര്‍ക്കപ്പെടുന്നവരുടെയോ സാമീപ്യം ലഭിക്കുവാനോ ആഗ്രഹിക്കുകയാണ്. സാധാരണക്കാരുടെ മിക്ക നേര്‍ച്ചയും ഇത് തന്നെയാണ്. ആ നേര്‍ച്ച സ്ഥലങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ചില പ്രത്യേകതകള്‍ ഉണ്ടെന്നും അവിടേക്കുള്ള നേര്‍ച്ച ആപത്തിനെ തടുക്കുമെന്നും അവര്‍ വിചാരിക്കുന്നു. ഈ രൂപത്തിലുള്ള ഒരു നേര്‍ച്ചയും സ്വഹീഹാവുകയില്ല. കാരണം ഈ നേര്‍ച്ചകള്‍കൊണ്ട് അല്ലാഹുവിന്‍റെ സാമീപ്യമല്ല അവരുദ്ധേഷിക്കുന്നത്.
________________________________________
ജാറങ്ങളിലേക്ക് നേർച്ചയാക്കൽ
ഖബറാളികളുടെ സാമീപ്യം ഉദ്ദേശിച്ച് സ്വാലിഹീങ്ങളുടെ മഖ്ബറകളിലേക്ക് നേർച്ചയാക്കൽ നിഷിദ്ധമാനെന്ന് പ്രമുഖ ഹനഫി പണ്ഡിതൻ സിറാജുദ്ദീൻ ഇബ്നു നു ജൈം (ഹിജ്റ 1005 - ൽ ജനനം) കൻസുദ്ദഖാഇഖിന്റെ ശറഹിൽ
ഖബറാളികളുടെ സാമീപ്യം ഉദ്ദേശിച്ച് സ്വാലിഹീങ്ങളുടെ മഖ്ബറകളിലേക്ക് നേർച്ചയാക്കൽ നിഷിദ്ധമാനെന്ന് പ്രമുഖ ഹനഫി പണ്ഡിതൻ സിറാജുദ്ദീൻ ഇബ്നു നു ജൈം (ഹിജ്റ 1005 - ൽ ജനനം) കൻസുദ്ദഖാഇഖിന്റെ ശറഹിൽ
واعلم أن الشيخ قاسم قال في (شرح في رب البحار): إن النذر الذي يقع من أكثر العوام بأن يأتي إلى قبر بعض الصلحاء ويكشف الستر قائلاً سيدي فلان إن رد غائبي أو عوفي مريضي أو قضيت حاجتي فلك من الذهب أو الفضة أو الطعام أو الماء أو الشمع أو الزيت كذا باطل إجماعًا لوجوه منها أن النذر للمخلوق لا يجوز ومنها أن المنذور له ميت وهو لا يملك ومنها أنه ظن أن الميت يتصرف في الأمر دون الحق سبحانه وتعالى واعتقاد هذا كفر
ആശയ വിവർത്തനം : ശൈഖ് ഖാസിം പറയുന്നു: അധികം സാധാരണ ജനങ്ങളും ചെയ്യുന്ന തരത്തിലുള്ള നേർച്ച , അതായത്, ചില സ്വാലിഹീങ്ങളുടെ ഖബറിങ്കൽ ചെന്ന് 'ഇന്നാലിന്ന സയ്യിദരേ, എന്റെ കളഞ്ഞ് പോയ വസ്തു തിരിച്ചു ലഭിച്ചാൽ, അല്ലെങ്കിൽ എന്റെ രോഗിയുടെ രോഗം സുഖപ്പെട്ടാൽ , അല്ലെങ്കിൽ എന്റെ ആവശ്യം നിവർത്തിക്കപ്പെട്ടാൽ അങ്ങേക്കുള്ളതാണ് ഈ സ്വർണ്ണം അല്ലെങ്കിൽ വെള്ളി അല്ലെങ്കിൽ ഭക്ഷണം അല്ലെങ്കിൽ വെള്ളം അല്ലെങ്കിൽ മെഴുക് അല്ലെങ്കിൽ എണ്ണ എന്ന് പറഞ്ഞ് കൊണ്ട് നേർച്ചയാക്കൽ ബാത്വിലാണ്. കാരണം പടപ്പുകൾക്ക് നേർച്ചയാക്കൽ അനുവദനീയമല്ല , മാത്രമല്ല ഇവിടെ നേർച്ച നേരുന്നത് മയ്യിത്തിനാണ് ; മയ്യിത്ത് ഒന്നും ഉടമപ്പെടുത്തുന്നില്ല , കൂടാതെ ഇവിടെ അല്ലാ ഹുവിനെ കൂടാതെ മയ്യിത്ത് കാര്യങ്ങളിൽ തീരുമാനമെടുക്കും എന്ന വിശ്വാസത്തിലാണ് ചെയ്യുന്നത്. അങ്ങിനെ വിശ്വസിക്കൽ കുഫ്റാണ്
No comments:
Post a Comment