ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Wednesday, 1 June 2016

ശിര്‍ക്കാവാന്‍ സ്വയം കഴിവ് അല്ലെങ്കില്‍ ഇലാഹു ആക്കുക എന്ന വിശ്വാസം വേണോ??

സ്വയം കഴിവുണ്ടെന്നു വിശ്വസിച്ച് തേടിയാൽ മാത്രമേ ശിർക്ക് വരുകയുള്ളു എന്ന വാദം തെറ്റാണ്.
കേരളത്തിലെ ശിർക്കൻ വിശ്വാസം പേരിൽ നടക്കുന്ന സമസ്തക്കാർ. കൊണ്ടുവരുന്ന ഒരു വികല വാദമാണ്  ഇബാദത്ത്  ആവാൻ സ്വയം കഴിവുണ്ട് എന്ന വിശ്വാസം വേണം എന്ന് . എന്നാൽ ഈ വാദം തീർത്തും അബദ്ധജടിലമാണ്.  കാരണം അള്ളാഹു അല്ലാത്തവർക്ക് ഇബാദത്ത് ചെയ്താൽ അത് തീർച്ചയായും ശിര്‍ക്കാവും എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.

ഇബാദത്തിന് സമസ്തക്കാർ നൽകിയ നിർവചനം.
 
"പരമമായ വണക്കവും താഴ്മയും എന്നാണ് ഇബാദത്തിന് പൂർവിക പണ്ഡിതർ നൽകിയ നിർവചനം."
    ഇവർ തന്നെ എഴുതി വച്ച ഈ നിർവ്വചനത്തിൽ സ്വയം കഴിവ്  എന്നൊരു വിഷയമേ  രേഖപെടുത്തിയിട്ടില്ല.
    അത്തരം ഇബാദത്തിന്റെ നിർവചനം കൊടുത്തിടത്തോക്കെ പണ്ഡിതർ വ്യക്തമായി എന്താണ് പറയുന്നത് എന്ന് കാണുക.



ഇനി മക്കയിലെ മുശ്‌രിക്കുകളില്‍ സംഭവിച്ച ശിർക്കൻ വിശ്വാസം സ്വയം കഴിവുണ്ട് എന്ന വിശ്വാസത്തോടെ ഇലാഹുകളെ സ്വീകരിച്ചത് കൊണ്ടാണോ?.  തീർച്ചയായും അല്ല.
 ______________________
അതിനായി ചില ഇമാമുകളുടെ ഉദ്ധരണികൾ പരിശോധിക്കാം.
  ഇമാം റാസി (റ):
( " المسألة الأولى : اعلم انه ليس في العالم أحد يثبت لله شريكا يساويه في الوجود والقدرة والعلم والحكمة ، وهذا مما لم يوجد الى الآن
وقال الرازي في ( 1/111) في تفسير قوله تعالى ( فلا تجعلوا لله أندادا ) البقرة : 
അല്ലാഹുവിന്നു സമനായി ഹിക്മത്തിലും ഇല്മിലും കഴിവിലും അല്ലാഹുവിനോട് ഒപ്പം നില്‍ക്കാന്‍ പറ്റുന്ന പങ്കുകാരനെ സ്ഥാപിച്ച  ഒരാളും തന്നെ ഈ ലോകത്ത് ഇല്ല.  ഇതുവരെ അത് സംഭവിച്ചിട്ടില്ല.
 ______________________
  ഇമാം റാസി (റ):
الْقَوْمُ كَانُوا مُعْتَرِفِينَ بِوُجُودِ اللَّه تَعَالَى كَمَا قَالَ: وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّماواتِ وَالْأَرْضَ لَيَقُولُنَّ اللَّهُ [لُقْمَانَ: 25] وَمَا أَطْلَقُوا لَفْظَ اللَّه عَلَى أَحَدٍ سِوَى اللَّه سُبْحَانَهُ، كَمَا قَالَ تَعَالَى: هَلْ تَعْلَمُ لَهُ سَمِيًّا
الكتاب: مفاتيح الغيب = التفسير الكبير
الرَّازي، فخر الدين (544 - 606هـ، 1150 - 1210م).
ഇമാം റാസി പറയുന്നു : അവരുടെ ഒരു ഇലാഹിനെയും അവര്‍ അല്ലാഹു എന്ന് പേരിട്ടു വിളിച്ചിട്ടില്ല.
 ______________________
( قل من يرزقكم من السماء والارض ... ) يونس  وَهَذَا يَدُلُّ عَلَى أَنَّ الْمُخَاطَبِينَ بِهَذَا الْكَلَامِ كَانُوا يَعْرِفُونَ اللَّه وَيُقِرُّونَ بِهِ، وَهُمُ الَّذِينَ قَالُوا فِي عِبَادَتِهِمْ لِلْأَصْنَامِ إِنَّهَا تُقَرِّبُنَا إِلَى اللَّه زُلْفَى وَإِنَّهُمْ شُفَعَاؤُنَا عِنْدَ اللَّه وَكَانُوا يَعْلَمُونَ أَنَّ هَذِهِ الْأَصْنَامَ لَا تَنْفَعُ وَلَا تَضُرُّ، فَعِنْدَ ذَلِكَ قَالَ لِرَسُولِهِ عَلَيْهِ السَّلَامُ: فَقُلْ أَفَلا تَتَّقُونَ يَعْنِي أَفَلَا تَتَّقُونَ أَنْ تَجْعَلُوا هَذِهِ الْأَوْثَانَ شُرَكَاءَ للَّه فِي الْمَعْبُودِيَّةِ، مَعَ اعْتِرَافِكُمْ بِأَنَّ كُلَّ الْخَيْرَاتِ فِي الدُّنْيَا وَالْآخِرَةِ إِنَّمَا تَحْصُلُ مِنْ رَحْمَةِ اللَّه وَإِحْسَانِهِ، وَاعْتِرَافِكُمْ بِأَنَّ هَذِهِ الْأَوْثَانَ لَا تَنْفَعُ وَلَا تَضُرُّ أَلْبَتَّةَ.
الكتاب: مفاتيح الغيب = التفسير الكبير  (17/247)
الرَّازي، فخر الدين (544 - 606هـ، 1150 - 1210م).

 ‎مع اعترافكم بأن كل خيرات في الدنيا و الآخرة إنما تحصل من رحمة الله وإحسانه وإعترافكم بأن هـذه الأوثان لاتنفع ولا تضر البتة
ഈ ദുനിയാവിലും ആഖിറത്തിലും നമുക്ക്‌ ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവിന്റെ പക്കൽ നിന്നു മാത്രമാണെന്നും അവന്രെ നന്മയുടെ അടിസ്താനത്തിലാണെന്നും ഈ വിഗ്രഹങ്ങൾക്കൊന്നും യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുകയില്ലന്നും മക്ക മുശ്രിക്കുകൾ സമ്മദിച്ചിരുന്നു
(ഇമാം റാസി 17/87)
 ______________________

  ഷാഫി മദഹബിലെ   ഇമാം മക്രീസി (റ):

ولا ريب أن توحيد الربوبية لم ينكره المشركون، بل أقرّوا بأنه سبحانه وحده خالقهم، وخالق السموات والأرض، والقائم بمصالح العالم كله، وإنما أنكروا توحيد الإلهيّة والمحبّة.  
تجريد التوحيد للإمام المقريزي ص: (٧)
യാതൊരു സംശയവുമില്ല, മുശ്രിക്കുകള്‍ തൌഹീദുല്‍ റബൂബീയത്തിനെ നിഷേധിച്ചിരുന്നില്ല. മാത്രവുമല്ല അല്ലാഹുവാണ് നമ്മെ ശ്രിഷ്ടിച്ചത് എന്ന് അവര്‍ അങ്ങീകരിച്ചിരുന്നു.  ആകാശ ഭൂമികളുടെ ശ്രിഷ്ടാവ് അള്ളാഹു ആണ് എന്നും ഈ ലോകത്തിലെ സകല നന്മകളും നിലനിര്‍ത്തുന്നവന്‍ അള്ളാഹു ആണ് എന്നും അവര്‍ അന്ഗീകരിച്ചിരുന്നു. തൌഹീദുല്‍ ഉലൂഹീയത്തു ആയിരുന്നു അവര്‍ നിഷേധിച്ചത്.
 
______________________


الإمام الطبري عند قوله تعالى:
 وَإِذَا مَسَّ الإنسَانَ ضُرٌّ دَعَا رَبَّهُ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُ نِعْمَةً مِّنْهُ نَسِيَ مَا كَانَ يَدْعُو إِلَيْهِ مِن قَبْلُ وَجَعَلَ لِلَّهِ أَندَادًا لِّيُضِلَّ عَن سَبِيلِهِ قُلْ تَمَتَّعْ بِكُفْرِكَ قَلِيلا إِنَّكَ مِنْ أَصْحَابِ النَّار [الزمر8]. قال الطبري « كانت العرب تقر بوحدانية الله غير أنها كانت تشرك به في عبادته» 
 (تفسير الطبري)
 അവന്റെ രക്ഷിതാവിലേക്ക് താഴ്മയോടുകൂടി വിളിക്കുന്നു.
അല്ലാഹുവിന്റെ വഹ്ദാനീയത്തു അന്ഗീകരിച്ചിരുന്നു.
ഇബാദത്തിന്റെ കാര്യത്തില്‍ അവര്‍ അതെ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുകയും ചെയ്തു.

______________________

ഇബ്ന്‍ അതീയ (റ) പറയുന്നത് കാണുക.
وقال عكرمة ومجاهد وقتادة وابن زيد هي في كفار العرب، وإيمانهم هو إقرارهم بالخالق والرازق والمميت، فسماه إيمانا وإن أعقبه إشراكهم بالأوثان والأصنام- فهذا الإيمان لغوي فقط من حيث هو تصديقها.
الكتاب: المحرر الوجيز في تفسير الكتاب العزيز (3/285)
ابن عطية (481 - 542 هـ = 1088 - 1148 م)
ഇക്രിമ, മുജാഹിദ്, ഖതാദ  പറയുന്നു :  അറബി കുഫ്ഫാറുകള്‍   അവരെ മരിപ്പിക്കുന്നവനും, ഭക്ഷണം നല്‍കുന്നവും, സൃഷ്ടാവും എല്ലാം അള്ളാഹു ആണ് എന്ന  അംഗീകാരം അവരുടെ വിശ്വാസമായിരുന്നു.  അള്ളാഹു അതിനെ ഇമാന്‍ എന്ന് വിളിച്ചു. എന്നാല്‍ അസ്നാമുകളെയും, ഔസാനുകളെയും  അല്ലാഹുവിനെയും കൊണ്ട് അവര്‍ ശിര്‍ക്ക് വെക്കുകയും ചെയ്തു.  ഈ വിശ്വാസം ഭാഷാപരം ആണ്.  അതവര്‍ സത്യപ്പെടുത്തുകയും ചെയ്തിരുന്നു.
 ______________________

 തഫ്സീര്‍ ഇബ്ന്‍ കസീര്‍ എന്ത് പറയുന്നു സൂറത്ത് അല്‍ മുഅ്മിനൂന്‍ എണ്‍പത്തി നാലാമത്തെ ആയത്തിന് കൊടുത്ത വിശദീകരണം കാണുക.
قُل لِّمَنِ الْأَرْضُ وَمَن فِيهَا إِن كُنتُمْ تَعْلَمُونَ (84)
(നബിയേ,) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.)
يُقَرِّرُ تَعَالَى وَحْدَانِيَّتَهُ، وَاسْتِقْلَالَهُ بِالْخَلْقِ وَالتَّصَرُّفِ وَالْمُلْكِ، لِيُرْشِدَ إِلَى أَنَّهُ الَّذِي لَا إِلَهَ إِلَّا هُوَ، وَلَا تَنْبَغِي الْعِبَادَةُ إِلَّا لَهُ وَحْدَهُ لَا شَرِيكَ لَهُ؛ وَلِهَذَا قَالَ لِرَسُولِهِ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يَقُولَ لِلْمُشْرِكِينَ الْعَابِدِينَ مَعَهُ غَيْرَهُ، الْمُعْتَرِفِينَ لَهُ بِالرُّبُوبِيَّةِ، وَأَنَّهُ لَا شَرِيكَ لَهُ فِيهَا، وَمَعَ هَذَا فَقَدَ أَشْرَكُوا مَعَهُ في الْإِلَهِيَّةِ، فَعَبَدُوا غَيْرَهُ مَعَهُ، مَعَ اعْتِرَافِهِمْ أَنَّ الَّذِينَ عَبَدُوهُمْ لَا يَخْلُقُونَ شَيْئًا، وَلَا يَمْلِكُونَ شَيْئًا، وَلَا يَسْتَبِدُّونَ بِشَيْءٍ، بَلِ اعْتَقَدُوا أَنَّهُمْ يُقَرِّبُونَهُمْ إِلَيْهِ زُلْفَى.
 الكتاب: تفسير القرآن العظيم (ابن كثير) (5/425)
ابن كثير القرشي (700 - 774هـ).
അള്ളാഹു അവന്‍റെ ഏകത്വം സ്ഥിരപ്പെടുത്തുന്നു അല്ലെങ്കില്‍ തീരുമാനിക്കുന്നു,  അവന്‍ മാത്രമാണ്  സ്രിഷ്ട്ടിപ്പിലും  പ്രവര്‍ത്തിയിലും ആധിപത്വത്തിലും, അവനല്ലാതെ മറ്റൊരു ഇലാഹ് ഇല്ല,  ആരാധനക്കര്‍ഹന്‍ അള്ളാഹു മത്രമേ ഉള്ളു യാതൊരു പങ്കുകാരും ഇല്ല. അള്ളാഹു നബി(സ) യോട് ഇത് പ്രഖ്യാപിക്കാന്‍ പറയുകയാണ്  അള്ളാഹുവിനോടൊപ്പം മറ്റു ആരാധ്യരെ സ്വീകരിച്ചവരോട്  (മുശ്രിക്കുകളോട്)  അല്ലാഹുവിന്‍റെ റുബൂബീയത്തില്‍ അവര്‍ അങ്ങീകരിച്ചിരുന്നു യാതൊരു പങ്കുകാരും ഇല്ലാതെ,  ആരാധനയോടൊപ്പം അവര്‍ അല്ലാഹുവില്‍ പങ്ക് ചേര്‍ത്തു. (ഉലൂഹിയത്തില്‍), അങ്ങനെ അവർ അവനോടൊപ്പം മറ്റുള്ളതിനെയും ആരാധിച്ചു, അല്ലാഹുവിനെ കൂടാതെ ആരാധിക്കുന്നവര്‍ ഒന്നും തന്നെ ശ്രിഷ്ട്ടിക്കുന്നില്ല ഒന്നും ഉടമപ്പെടുത്തുന്നും ഇല്ല, അവർ സ്വേച്ഛാധിപത്യം നടത്തുന്നില്ല എന്നും,
മറിച്ച് അവർ വിശ്വസിച്ചു അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുമെന്ന്.

 ______________________

 وَكَثِيرًا مَا يُقَرِّرُ تَعَالَى مَقَامَ الْإِلَهِيَّةِ بِالِاعْتِرَافِ بِتَوْحِيدِ الرُّبُوبِيَّةِ. وَقَدْ كَانَ الْمُشْرِكُونَ يَعْتَرِفُونَ بِذَلِكَ، كَمَا كَانُوا يَقُولُونَ فِي تَلْبِيَتِهِمْ: "لَبَّيْكَ لَا شَرِيكَ لَكَ، إِلَّا شَرِيكًا هُوَ لَكَ، تَمْلِكُهُ وَمَا مَلَكَ".
 الكتاب: تفسير القرآن العظيم (ابن كثير) (6/294)
ابن كثير القرشي (700 - 774هـ). 
അല്ലാഹു തആലാ പ്രഖ്യാപിക്കുകയാണ്. അല്ലാഹുവിന് മാത്രമേ റൂബൂബീയത്തിന്നു അവകാശമുള്ളൂ എന്ന അവരുടെ അംഗീകാരത്തിൽ  അള്ളാഹു ഉലൂഹിയ്യത്തിന്‍റെ സ്ഥാനം സ്ഥിരപ്പെടുത്തുക യാണ്.  മുശ്രിക്കുകൾ ആകട്ടെ അല്ലാഹു മാത്രമാണ് റബ്ബ് (അവന്‍ മാത്രമാണ്  സ്രിഷ്ട്ടിപ്പിലും  പ്രവര്‍ത്തിയിലും ആധിപത്വത്തിലും,)  എന്ന്  അവർ അംഗീകരിച്ചിരുന്നു.
(തല്‍ബീയത്ത്  തെളിവായി ഉദ്ധരിക്കുന്നു) 
لَبَّيْكَ لَا شَرِيكَ لَكَ، إِلَّا شَرِيكًا هُوَ لَكَ، تَمْلِكُهُ وَمَا مَلَكَ
 നിനക്ക് പങ്കുകാരില്ല.  അല്ലാഹുവേ നിനക്ക് ഒരു തരത്തിലുള്ള കൂറുകാരുണ്ട്, അവർ സ്വയം പര്യാപ്തത ഉള്ളവരല്ല, അവര്ക്കുല്ലതെല്ലാം നീ നല്കിയതാ...

 ______________________
  ഇബ്ന്‍ തീമിയ :

وَلَمْ يَكُنْ الْمُشْرِكُونَ يُسَوُّونَ بَيْنَ آلِهَتِهِمْ وَبَيْنَ اللَّهِ فِي كُلِّ شَيْءٍ بَلْ كَانُوا يُؤْمِنُونَ بِأَنَّ اللَّهَ هُوَ الْخَالِقُ الْمَالِكُ لَهُمْ وَهُمْ مَخْلُوقُونَ مَمْلُوكُونَ لَهُ وَلَكِنْ كَانُوا يُسَوُّونَ بَيْنَهُ وَبَيْنَهَا فِي الْمَحَبَّةِ وَالتَّعْظِيمِ وَالدُّعَاءِ وَالْعِبَادَةِ وَالنَّذْرِ لَهَا وَنَحْوِ ذَلِكَ مِمَّا يُخَصُّ بِهِ الرَّبُّ
الكتاب: مجموع الفتاوى(18/13)
ابن تيمِيَّة، تقي الدين (661 - 728 هـ، 1263 - 1328 م).
മുശ്രിക്കുകള്‍ എല്ലാ കാര്യത്തിലും അവര്‍ അല്ലാഹുവിനെ സമപ്പെടുത്തിയവര്‍ ആയിരുന്നില്ല. അവര്‍ വിശ്വസിച്ചിരുന്നു അല്ലാഹുവാണ് അവരുടെ സൃഷ്ടാവ് എന്നും,  അല്ലാഹുവാണ് അവരെ ഉടമപ്പെടുത്തുന്നത് എന്നും, അല്ലഹുവിനാല്‍ ഉടമപ്പെടുത്തപ്പെട്ട ശ്രിഷ്ട്ടികളാണ് അവരെന്നും. പക്ഷെ അവര്‍ അല്ലാഹുവിന്നും അവരുടെ ആലിയത്തിനും ഇടയില്‍ ഇബാദത്ത്, ദുഅ, തഅളീമു ഇത്തരം കാര്യത്തിനാണ് ആയിരുന്നു അവര്‍  അല്ലാഹുവിനെ സമപ്പെടുത്തിയത്.
'ഇബ്ന്‍ തീമിയ (റ)' - മജ്മു അല്‍ ഫതാവ (18/13)
 ______________________

  فَإِنَّ الْمُشْرِكِينَ مِنَ الْعَرَبِ كَانُوا يُقِرُّونَ بِتَوْحِيدِ الرُّبُوبِيَّةِ، وَأَنَّ خَالِقَ السَّمَاوَاتِ وَالْأَرْضِ وَاحِدٌ، كَمَا أَخْبَرَ تَعَالَى عَنْهُمْ بِقَوْلِهِ: {وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّهُ} (2) . {قُلْ لِمَنِ الْأَرْضُ وَمَنْ فِيهَا إِنْ كُنْتُمْ تَعْلَمُونَ} {سَيَقُولُونَ لِلَّهِ قُلْ أَفَلَا تَذَكَّرُونَ} (3) .
الكتاب: شرح العقيدة الطحاوية (1/31)
ابن أَبي العِزّ (731 - 792 هـ = 1331 - 1390 م)
അറേബ്യന്‍ മുശ്രിക്കുകളായ ആളുകള്‍ തൌഹീദ് റുബൂബീയത്തു അങ്ങീകരിച്ചിരുന്നു. ഈ ഭൂമിക്കും ആകാശത്തിന്നും ഒരേ ഒരു സൃഷ്ടാവ് മാത്രമേ ഉള്ളു എന്നും അവരങ്ങീകരിച്ചിരുന്നു. അള്ളാഹു അവരുടെ വാചകം അറിയിച്ചതുപോലെ  "ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത്‌ ആരെന്ന്‌ നീ അവരോട്‌ ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌."   ( നബിയേ, ) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. ), "അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്‌. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നില്ലേ? 
 ______________________


മക്കാ മുശ്'രികുകൾ വിശ്വസിച്ചത്  അവരുടെ പങ്കാളികൾക്ക് സ്വയം കഴിവില്ലാ എന്നും, അള്ളാഹു കൊടുത്ത കഴിവാണ് അവർക്കുള്ളത് എന്നുമാണ്.    അവരുടെ  തൽബിയത്ത് കാണുക.

عَنِ ابْنِ عَبَّاسٍ، - رضى الله عنهما - قَالَ كَانَ الْمُشْرِكُونَ يَقُولُونَ لَبَّيْكَ لاَ شَرِيكَ لَكَ - قَالَ - فَيَقُولُ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ وَيْلَكُمْ قَدْ قَدْ ‏"‏ ‏.‏ فَيَقُولُونَ إِلاَّ شَرِيكًا هُوَ لَكَ تَمْلِكُهُ وَمَا مَلَكَ ‏.‏ يَقُولُونَ هَذَا وَهُمْ يَطُوفُونَ بِالْبَيْت.

📚ഇബ്നു അബ്ബാസ്(റ) നിവേദനം: മുശ്’രിക്കുകൾ ഇപ്രകാരം തൽബിയത്ത് ചൊല്ലിയിരുന്നു.  "അല്ലഹുവേ നിൻറെ വിളിക്ക് ഞങ്ങളിതാ ഉത്തരം ചെയ്ത് എത്തിയിരിക്കുന്നു, *നിനക്ക് ഒരു പങ്കുകാരനുമില്ലാ*". ഇബ്നു അബ്ബാസ്(റ) പറയുന്നു: "അല്ലാഹുവിൻറെ റസൂൽ(സ) പറയുകയാണ്: "നിങ്ങള്ക്ക് നാശം! അതുമതി, അത്രമതി." എന്നാൽ മുശ്’രിക്കുകൾ  ഇപ്രകാരം കൂടി പറഞ്ഞിരുന്നു  “ഒരു പങ്കുകാരനൊഴികെ;  അവൻ നിന്ക്കുള്ളവൻ തന്നെയാണ്.  അവനെ നീ  ഉടമപ്പെടുത്തിയിരിക്കുന്നു. അവൻ ഒന്നും ഉടമപ്പെടുത്തിയിട്ടില്ലാ".  കഅബയെ ത്വവാഫ്
ചെയ്യുമ്പോഴാണവർ ഇപ്രകാരം പറഞ്ഞിരുന്നത്.
(മുസ്‌ലിം: 1185)

ശിർക്കാവണമെങ്കിൽ ഇലാഹാണെന്ന് വിശ്വസിക്കണമോ*? *ഹദീസ് കാണുക*:
عَنْ أَبِي وَاقِدٍ اللَّيْثِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم لَمَّا خَرَجَ إِلَى خَيْبَرَ مَرَّ بِشَجَرَةٍ لِلْمُشْرِكِينَ يُقَالُ لَهَا ذَاتُ أَنْوَاطٍ يُعَلِّقُونَ عَلَيْهَا أَسْلِحَتَهُمْ فَقَالُوا يَا رَسُولَ اللَّهِ اجْعَلْ لَنَا ذَاتَ أَنْوَاطٍ كَمَا لَهُمْ ذَاتُ أَنْوَاطٍ ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏"‏ سُبْحَانَ اللَّهِ هَذَا كَمَا قَالَ قَوْمُ مُوسَى ‏:‏ ‏‏)جْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ ‏( وَالَّذِي نَفْسِي بِيَدِهِ لَتَرْكَبُنَّ سُنَّةَ مَنْ كَانَ قَبْلَكُمْ ‏"‏ ‏.‏ قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ صَحِيحٌ ‏.‏ وَأَبُو وَاقِدٍ اللَّيْثِيُّ اسْمُهُ الْحَارِثُ بْنُ عَوْفٍ ‏.‏ وَفِي الْبَابِ عَنْ أَبِي سَعِيدٍ وَأَبِي هُرَيْرَةَ ‏.
📚 അബൂ വാഖിദില്ലൈഥി(റ) യിൽനിന്നും നിവേദനം. അദ്ദേഹം പറയുകയാണ്‌:  "ഞങ്ങൾ റസൂൽ(സ) യോടൊപ്പം ഹുനൈനിലേക്ക് പുറപ്പെട്ടു.  ഞങ്ങൾ കുഫ്റിൽനിന്നും അടുത്ത കാലത്ത് ഇസ്‌ലാമിലേക്ക് വന്നവരായിരുന്നു.   ബഹുദൈവ വിശ്വാസികൾക്ക്‌ ഒരു മരമുണ്ടായിരുന്നു.   ദാതുഅൻവാത്ത് എന്നാണതറിയപ്പെട്ടിരുന്നത്.   പുണ്യം കിട്ടാനായി അവരതിന്റെ അടുത്തിരിക്കുകയും അതിന്മേൽ ആയുധങ്ങൾ കൊളുത്തിടുകയും ചെയ്യാറുണ്ടായിരുന്നു.  അങ്ങനെ ഒരു മരത്തിന്റെ അടുത്തെത്തിയപ്പോൾ ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ, അവർക്കുള്ളതുപോലെ ഞങ്ങൾക്കും ഒരു ദാതുഅൻവാത്ത് നിശ്ചയിച്ചു തരിക.  ഉടനെ റസൂൽ(സ) പറഞ്ഞു.  അല്ലാഹു അക്ബർ! (ദുഷിച്ച) പാരമ്പര്യമാണത്.  തീർച്ച, എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം; നിങ്ങൾ ഈ പറഞ്ഞിട്ടുള്ളത് ഇസ്രാഈല്യർ മൂസ നബിയോട് പറഞ്ഞതുപോലുള്ള ഒരു വാക്കാണ്‌!! അവർ മൂസാനബിയോടു പറഞ്ഞു:  ("ഇവർക്ക് ആരാധിക്കാൻ ചില ഇലാഹുള്ളതുപോലെ ഞങ്ങൾക്കും താങ്കൾ ഒരു ഇലാഹിനെ നിശയിച്ചു തരിക").  നിശ്ചയം, നിങ്ങൾ നിങ്ങളുടെ പൂർവികരുടെ പാത പിന്തുടരുക തന്നെചെയ്യും.”
(തിർമിദി: 2180)

എന്തൊക്കെ ഇബാദത്തില്‍ പെടും എന്നുംഇസ്ലാമിക പണ്ഡിതര്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്
 
ഇബ്നു തൈമിയ:-
وامأثور عن السلف تفسير العبادة بالطاعة,فيدخل فى ذلك فعل المأمور و ترك المحضور (مجموعة اتوحيد النجدية:214)
(മുന്‍ ഗാമികളായ പണ്ഡിതന്മാരെല്ലാം ഇബാദതിനു നല്‍കിയിരിക്കുന്ന വ്യാഖ്യാനം ത്വാഅതു (അനുസരണം) എന്നാണ്.അപ്പോള്‍ അജ്ഞാപിക്കപ്പെട്ട കാര്യം പ്രവര്‍തിക്കലും നിരൊധിക്കപ്പെട്ടതു ഉപേക്ഷിക്കലും എല്ലാം ഇബാദതില്‍ ഉള്‍പ്പെടുന്നു.)
 
അദ്ദേഹം തുടറ്ന്നു എഴുതുന്നു:
العبادة هي اسم جامع لكلّ ما يحبّه الله و يرضاه من الأقوال و لأعمال الباطنة والظاهرة
(ഇബാദത് എന്നത് അല്ലാഹു ഇഷ്ടപ്പെടുകയും ത്രിപ്തിപ്പെടുകയും ചെയ്യുന്ന പ്രത്യക്ഷവും പരൊക്ഷവും ആയ എല്ലാ വാക്കുകളും പ്രവര്‍ത്തികളും ഉള്‍കൊള്ളുന്ന ഒരു സമഗ്ര നാമമാണ്.)
 
ഇമാം ഇബ്നു തൈമിയ തന്നെ വീണ്ടും പറയുന്നു
العبادة هي الطاعة الله,بامتثال ما أمر الله به على السنة الرسل (فتح المجيد:27)
പ്രവാചകന്‍ മാരുടെ നാവിലൂടെ അല്ലാഹു കല്‍പിച്ചതിനെ മുറുകെ പിടിക്കുന്നതിലൂടെ അല്ലാഹുവിനെ അനുസരിക്കലാണ് ഇബാദത്ത്.
 
 ______________________

ഷൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ്:-
فان قيل فما الجامع لعبادة الله وحده قلت:طاعة بامتثال أوامره واجتناب نواهيه (مجموعة اتوحيد النجدية:128)
(അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യുക എന്നതിന്റെ സമഗ്രമായ നിര്‍ വ്വചനം എന്താണെന്നു ചോദിച്ചാല്‍ അവന്റെ കല്പനകള്‍ അംഗീകരിക്കുകയും നിഷിദ്ധങ്ങള്‍ ഉപേക്ഷിക്കുകയും വഴി അവന് താഅത് (അനുസരണം)ചെയ്യുകയാണെന്നു നീ പറയണം).
 ______________________
ഇമാം നവവി:‌‌-
اما العبادة فهي الطاعة مع الخضوع...ويحتمل ان يكون المراد بالعبادة الطاعة مطلقا فيدخل جميع وظائف الاسلام فيها (شرح مسلم
(ഇബാദത് എന്നു പറഞാല്‍ താഴ്മയയോടു കൂടിയ അനുസരണം ആണ് ഇബാദത് എന്നതു കൊണ്ടൂ ഉദ്ധേശ്യം നിരുപാധികം അനുസരണമാണെന്നു ഇതു സൂചിപ്പിക്കുന്നു. അപ്പോള്‍ ഇസ്ലാമികമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇബാദത്തില്‍ ഉള്‍പ്പെടുന്നു.)
______________________
 

3 comments:

  1. ഈ പോസ്റ്റ്‌ ഇനിയും വിശാലമാക്കണം , അല്ലാഹു അനുഗ്രഹിക്കട്ടെ .......

    ReplyDelete
  2. തൗഹീദുമായി ബന്ധപ്പെട്ട ഇത്തരം പോസ്റ്റുകൾ വിശാലമാക്കിയാൽ വളരെ നല്ലതാണു
    അല്ലഹു അനുഗ്രഹിക്കട്ടെ.. ആമീൻ

    ReplyDelete