ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Wednesday, 20 January 2021

മുഹമ്മദ് നബി ﷺ യെ പലരോടും ഉപമിച്ചു കാണിക്കുന്ന ചിലരോട് വിനയപൂർവ്വം .

മുഹമ്മദ് നബി ﷺ യെ പലരോടും ഉപമിച്ചു കാണിക്കുന്ന ചിലരോട് വിനയപൂർവ്വം .
മറഞ്ഞ കാര്യങ്ങൾ അള്ളാഹു അല്ലാത്തവർക്ക് അറിയുമോ ...? 

സമസ്ത യുടെ പ്രസിദ്ധീകരണങൾ  പരിശോധിക്കാം .....

1 -     ഒരു  നായ  കുട്ടി നബി ﷺ യുടെ  കട്ടിലിനടിയിൽ കിടന്നു ചത്തു ആരും അത് അറിഞ്ഞില്ല . (  ഖുർആനിക് ഡൈജസ്റ്റ്  പേ : 111  സുന്നി പബ്ലികേഷൻ  സെന്റർ പ്രസിദ്ധീകരണം )

2 -   ബിൻ യാമീനും  , യൂസുഫും ( അ )   ഇവരുടെ ഗൂഢാലോചനയെ പ്പറ്റി ഒന്നും അറിഞ്ഞില്ല . (  ഖുർആൻ കഥകൾ  പേ ; 33  ,. കെ . വി മുഹമ്മദ് മുസ്‌ലിയാർ  പന്താവൂർ )  

3 -   മുസ്ലിങ്ങളെ  കെണിയിൽ ചാടിക്കാൻ  അബൂആമിർ കുഴിച്ച  കുഴിയിൽ മുഹമമ്മദ് നബി ﷺ  അറിയാതെ ചാടി പോയി . തന്നിമിത്തം അവിടുത്തെ കാൽമുട്ടിന് കേട് പറ്റി  . ( ജൗഹറത്തു തൗഹീദ്  പരിഭാഷയും  വ്യാഖ്യാനവും  പേ  ; 203  സുന്നി പബ്ലിക്കേഷൻ സെന്റർ )

4 - മദീനയിലെ മസ്ജിദ് അടിച്ചു വാരി വ്യത്തിയാക്കുന്ന  ഉമ്മു മിഹ്‌ജൻ എന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു . അവർ മരണമടഞ്ഞത്  നബി ﷺ അറിഞ്ഞിരുന്നില്ല . പുതിയ ഒരു ഖബർ കണ്ടപ്പോൾ നബി ﷺ അത് ആരുടേതാ ..?  എന്ന് അന്നെഷിക്കുകയും , അടിച്ചു വാരിയിരുന്ന  ഉമ്മു മിഹ്‌ജന്റേത്  ആണെന്ന് അവർ മറുപടി പറയുകയും ചെയ്തു . ( സുന്നി , വാല്യം - 3  പേ  ; 110  മുഹമ്മദ് കുട്ടി മുസ്‌ലിയാർ  മമ്പീതി ) .

5 -  യുദ്ധത്തിന് സമയം ആയി .അംറുബിനു  ജമുഅ ( റ )  ഭാര്യ യോട് യാത്ര പറഞ്ഞു  ഒടുവിലത്തെ യാത്ര ചോദിക്കലായിരുന്നു അതെന്ന് രണ്ട പേരും അറിഞ്ഞില്ല . ( സുന്നി അഫ്കാർ വാരിക 1994  ജൂലൈ  -13 ) .

6   -    ഉഹ്ദ് യുദ്ധം നടന്നുകൊണ്ടിരിക്കെ മുഹമ്മദ് നബി ﷺ കൊല്ലപ്പെട്ടു എന്ന ഒരു കിംവദന്തി പരന്നു . സ്വഹാബികളിൽ പലരും അത് സത്യമാണ് എന്ന് കരുതി  ചിലർ യുദ്ധ രംഗം വിട്ടോടിപ്പോയി . ( ഫത്ഹുൽ അലീം  1 -170  തിരൂരങ്ങാടി ഖാസി അബ്ദുറഹ്മാൻ മഖ്ദൂമി ) .

7 -   യൂനുസ് നബി ( അ ) കുടുംബ സമേതം ടൈഗ്രീസ് നദി തീരത്തു കൂടി യാത്ര ചെയ്യവേ ഒരു കപ്പൽ കാണുകയും അതിൽ കയറുകയും എന്നാൽ സമുദ്രത്തിൽ വെച്ച് കപ്പൽ പൊളിഞ്ഞു പോകുകയും എല്ലാവരും വെള്ളത്തിലായി . നബിയും മക്കളും നീന്തി കരയിൽ എത്തി ഭാര്യയെ കണ്ടു കിട്ടിയില്ല . അവർ മറ്റൊരിടത്തു കരപറ്റുകയും അവിടെ ഉണ്ടായിരുന്ന പുരുഷന്റെ കയ്യിൽ അകപ്പെടുകയും ആണ് ഉണ്ടായത്.   അത് യൂനുസ് നബി ( അ ) ക്ക് അറിഞ്ഞില്ല . അവർ സമുദ്രത്തിൽ താഴ്ന്നു  പോയിരിക്കും എന്ന് യൂനുസ് നബി ( അ ) ഊഹിച്ചു .  ( ഖുർആൻ കഥകൾ  , പേ 64  , കെ വി എം  പന്താവൂർ )  .

8 -  സഹാബികൾ യാത്രാ വേളയിൽ ചിലരെ കണ്ടുമുട്ടാറുണ്ടായിരുന്നു  . അവർ സ്വഹാബികളെ കാണുമ്പോൾ സലാം പറയും .  ഇത് തങ്ങളിൽ നിന്നും രക്ഷപ്പെടാൻ  സ്വീകരിക്കുന്ന തന്ത്രം ആണെന്നും  ഇവർ ശത്രു പക്ഷക്കാർ തന്നെയാണെന്നും സ്വഹാബികൾ തെറ്റിദ്ധരിക്കുകയും അവരെ കൊന്ന്  ധനം കൈക്കാലാക്കുകയും  ചെയ്ത സംഭവങ്ങൾ ഉണ്ടായി . ( ഫത്ഹുൽ അലീം  1 -221  തിരൂരങ്ങാടി ഖാസി  അബ്ദുറഹ്മാൻ  മഖ്ദൂമി ) .

9  -  തടിച്ച ചുണ്ടും  കറുത്ത തൊലിയും ഉള്ള ഒരു യുവാവ്  . മദീനയിലെ പള്ളിയിൽ അയാൾ സദാവരുന്നൂ .....മരണത്തിന്റെ കൂർത്ത നഖങ്ങൾ നിർദ്ദാക്ഷിണ്യം അയാളുടെ ശരീരത്തിൽ പതിച്ചു . അയാൾ നിശ്ചലനായി . .......
ആ മരണത്തെ കുറിച്ച് ആരും അറിഞ്ഞില്ല . സ്വഹാബികളും  , ബന്ധുമിത്രാധികളും ചേർന്ന് മയ്യിത്ത് മറവ് ചെയ്തു . തിരുനബി ﷺ ഇതൊന്നും അറിഞ്ഞിട്ടില്ലായിരുന്നു ... ( പി . എം . കെ  . ഫൈസി  മോങ്ങം , മനുഷ്യർ ഒരു ജാതി  , പേ  34  , 35 )

10 -  ആയിശാ ( റ ) ഇരുന്നിരുന്ന  ഒട്ടകക്കട്ടിൽ  എടുത്ത്  ഒട്ടക പുറത്ത് വെച്ച് കൊണ്ട് പോയി  ആയിശ ( റ ) അതിൽ ഉണ്ട് എന്നാണ് അവർ ധരിച്ചത്  . ഒട്ടക കട്ടിലിന്  ചുറ്റും മറയുണ്ടാകും . മാത്രം അല്ല ബീവി വളരെ കനം കുറഞ്ഞ ആളും ആയിരുന്നു .....
ബീവി കൂടെ ഇല്ല എന്ന വാർത്ത അവർ അപ്പോഴും അറിഞ്ഞിരുന്നില്ല .  ( സൂറത്തു നൂർ പരിഭാഷ . പേ  22  കെ . വി  മുഹമ്മദ് മുസ്‌ലിയാർ പന്താവൂർ )      -    ഔലിയാക്കൾ ആയ  സ്വാഹാബിവര്യന്മാർക്ക് അറിയാൻ കഴിഞ്ഞില്ല .

11 -  ആയിശാ  (റ )  യുടെ കഴുത്തിൽ ഉണ്ടായിരുന്ന മാല വീണുപോയത്  അവർ അറിഞ്ഞില്ല  . തിരിച്ചു കൂടാരത്തിൽ എത്തിയപ്പോഴാണ് മാല കഴുത്തിൽ ഇല്ല എന്ന് കണ്ടത്  . ബീവി മാല തിരഞ്ഞു നടന്നു .  ( സൂറത്തു നൂർ പരിഭാഷ ;  കെ . വി  . മുഹമ്മദ് മുസ്‌ലിയാർ പന്താവൂർ ) .

12  - ഒരിക്കൽ ഒരു ജൂത സ്ത്രീ മുഹമ്മദ് നബി  ﷺ യെ വധിച്ചു കളയാൻ വേണ്ടി ഭക്ഷണത്തിൽ വിഷം പുരട്ടി നൽകി  . അതിൽ വിഷം ഉണ്ട് എന്ന് പ്രവാചകൻ  മുഹമ്മദ് നബി  ﷺ അറിഞ്ഞില്ല . കൂടെ ഉണ്ടായിരുന്ന  ബിഷർ ( റ ) എന്ന സ്വഹാബി അത് കഴിക്കുകയും തൽക്ഷണം നബി ﷺ യുടെ മുന്നിൽ വെച്ചുകൊണ്ട് പിടഞ്ഞു വീണു മരിക്കുകയും ചെയ്തു . 

എത്ര വലിയ ഔലിയാക്കൾ  സ്വന്തം മുന്നിൽ ഇരിക്കുന്ന ഭക്ഷണത്തിൽ വിഷം ഉണ്ട് എന്ന് അറിഞ്ഞില്ല .

13 - ദുഷ്ടന്മാരായ ചില അറബികൾ  മുഹമ്മദ് നബി ﷺ  യുടെ മുന്നിൽ വന്നു  . ഞങ്ങൾക്ക് ഇസ്‌ലാം പഠിപ്പിയ്ക്കാൻ സ്വഹാബികളെ പറഞ്ഞു അയക്കണം എന്ന് അവിടുത്തോട് ആവശ്യപ്പെട്ടു . അവർ പറഞ്ഞത് സത്യം ആണെന്ന് കരുതി  70  പ്രഗൽഭരായ ഖുർആൻ മനഃപാഠംമുള്ള  സ്വഹാബികളെ അവരുടെ കൂടെ പറഞ്ഞു അയച്ചു . വഴിയിൽ വെച്ച് ബിഅറുമഊന  എന്ന സ്ഥലത്തു വെച്ച്  69  പേരെയും നിഷ്കരുണം ആ വഞ്ചകന്മാർ കൊന്നു . ഒരാൾ മാത്രം രക്ഷപെട്ടു .  ഇതറിഞ്ഞ റസൂൽ ﷺ അങ്ങേ അറ്റം ദുഖിച്ചു . ഒരു മാസക്കാലം ആ കൊലയാളികൾ എതിരിൽ ശാപപ്രാർത്ഥന നടത്തി .

14  - മഹിളാരത്നം ആയിഷാ ( റ )  യെ പറ്റി  വ്യഭിചാരകുറ്റാരോപണം നടത്തി പലരും  . സത്യം അറിയാത്ത ഔലിയാക്കൾ ആയ സ്വഹാബികൾ പോലും അതിൽ പെട്ട് പോയി .   ഒരേ കട്ടിലിലിൽ  മുഖാമുഖം ഇരിക്കുന്ന ഔലിയാക്കളുടെ നേതാവ്   മുഹമ്മദ് നബി ﷺ ക്ക്   പോലും സത്യാവസ്ഥ അറിയാൻ കഴിഞ്ഞില്ല  .

15 -  ഉഹ്ദ് മലയുടെ മറുവശത്ത് കൂടി  ശ്റത്രുക്കൾ  വരുന്നത്  മുഹജിസത്തും  , കറാമത്തും  ഉള്ള മുഹമ്മദ് ﷺ യിക്കോ  , സ്വഹാബിമാര്ക്കോ  കാണാൻ കഴിഞ്ഞില്ല .  അങ്ങനെ ഉഹ്ദിൽ പരാജയപ്പെട്ടു .


ഔലിയാക്കൾക്ക് മറഞ്ഞ കാര്യം അറിയുമോ ....?

ഖുർആൻ പരിചയപ്പെടുത്തുന്ന  ഏറ്റവും ഉത്തമരായിട്ടുള്ള  ഔലിയാക്കൾ ആണ്  അസ്ഹാബുൽ കഹ്ഫ്   .  309   വർഷക്കാലം അള്ളാഹു അവരെ ഉറക്കി കിടത്തി  . അവർ ഉണർന്നപ്പോൾ  അവർ എത്ര കാലം ഉറങ്ങികിടന്നു എന്ന് അവർക്ക് അറിയാൻ കഴിഞ്ഞില്ല .  സൂറത്തുൽ കഹ്ഫ് - 19
قَالَ قَائِلٌ مِّنْهُمْ كَمْ لَبِثْتُمْ ۖ قَالُوا لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ ۚ قَالُوا رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ   - അവരില്‍ ഒരാള്‍ ചോദിച്ചു: നിങ്ങളെത്ര കാലം (ഗുഹയില്‍) കഴിച്ചുകൂട്ടി? മറ്റുള്ളവര്‍ പറഞ്ഞു: നാം ഒരു ദിവസമോ ഒരു ദിവസത്തിന്‍റെ അല്‍പഭാഗമോ കഴിച്ചുകൂട്ടിയിരിക്കും. മറ്റു ചിലര്‍ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവാകുന്നു നിങ്ങള്‍ കഴിച്ചുകൂട്ടിയതിനെപ്പറ്റി ശരിയായി അറിയുന്നവന്‍ .

ഉമർബിനുൽ ഖത്താബ്  ( റ )  യെക്കാൾ വലിയ  ഒരു ഔലിയാക്കൽ ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ടോ .......?

ഉമർ ( റ )  വിനെ   കുത്താൻ  കത്തിയുമായി തൊട്ട് പിന്നിൽ  നിൽക്കുന്ന അക്രമിയെ മഹാൻ അവര്കള്ക്ക് കാണാൻ കഴിഞ്ഞില്ല .  ആ ശത്രുവിൻറെ കുത്തേറ്റു ആണല്ലോ മഹാനവർകൾ  മരണമടയുന്നത് .

قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّـهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ ﴿٦٥﴾    (നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല. (65) ( 27 -65  )


 ധാരാള കണക്കിന് ഖുർആൻ വചനങ്ങൾ ,  ഹദീസ്  , ചരിത്ര സംഭവങ്ങൾ    എല്ലാത്തിലും വ്യക്തമാണ് അള്ളാഹു അല്ലാത്തവർക്ക്  അദ്ര്ശ്യ കാര്യങ്ങൾ അറിയില്ല എന്നത് .  സത്യം സത്യമായി ഗ്രഹിക്കുക  പ്രമാണത്തെ പിൻപറ്റുക .

സമസ്തയുടെ ഔലിയാക്കള്‍

സമസ്തയുടെ ഔലിയാക്കള്‍
നോമ്പ് എടുത്തവനെ മുറിപ്പിക്കുന്ന സി എം മടവൂര്‍ ഔലിയ.

മൂന്ന് വർഷത്തിൽ ഒരു ദിവസം മാത്രം മഗ് രിബും ഇശാഉം നമസ്ക്കരിച്ചു

സ്വർണ്ണ ചെയിൻ മോദിരം ഇവ  ധരിച്ചിരുന്നു



സമസ്ത ഔലിയാക്കളുടെ ദിക്ര്. പുറത്തിറക്കിയ കിതാബിന്റെ പ്രദര്‍ശനം.
 
 
ഈ കിതാപ് പരിഭാഷപ്പെടുത്തിയത്  സുന്നി കാവലാള്‍ എന്നറിയപ്പെടുന്ന 
കെ.വി.എം. പന്താവൂര്‍...

 സുന്നീ കളുടെ കാവലാളാണ് എന്ന് 
രിസാല
 







ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കളോ???

 ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കളോ???
ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കലാണ് അവർ_ജീവിതകാലത്തും_മരിച്ചതിനുശേഷവും നിയന്ത്രിക്കും..!! എന്ന വികല വിശ്വാസവും വാദവുമായി നടക്കുന്ന കേരളത്തിലെ സുന്നികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന (ഉത്തരേന്ത്യന്‍ ബറേല്‍വികളുടെ തനി പകര്‍പ്പായ)  വിഭാഗം വാദിച്ചു കൊണ്ടിരിക്കുന്നത്.
വഫാത്തിനുശേഷം മഹത്തുക്കളുടെ കഴിവുകൾ വർധിക്കുമെന്നും അവരോട് കാവലും സഹായവും ആവശ്യപ്പെടാൻ ഇസ്ലാം നിർദ്ദേശിക്കുന്നുണ്ടന്നുമുള്ള പല വികല വാദങ്ങളും ഇക്കൂട്ടര്‍ ഉന്നയിക്കാറുമുണ്ട്.

അതിനായി അവര്‍ ഖുര്‍ആന്‍ ദുര്‍വ്യാക്യാനം വരെ നടത്താറുമുണ്ട്.  അധ്യായം 79.സൂറത്തു ന്നാസിആത്തിലെ ഫൽ മുദബ്ബിറാത്തി അംറൻ  എന്ന ആയത്തിനെiഇത്തരക്കാര്‍aആത്മാക്കള്‍ ലോകം നിയന്ത്രിക്കുന്നുeഎന്നതിന് തെളിവായി വരെ ഉദ്ധരിക്കാറുമുണ്ട്...

 കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം  (فَالْمُدَبِّرَاتِ أَمْرًا)
سورة النازعات - سورة 79

ഈ ആയത്തിന് ഇമാം റാസി നല്‍കിയ (ഒറ്റപ്പെട്ട) ഒരു വിശദീകരണം ആണ്  "ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കലാണ് അവർ_ജീവിതകാലത്തും_മരിച്ചതിനുശേഷവും നിയന്ത്രിക്കും എന്നും  മണ്മറഞ്ഞ മഹത്തുക്കളോട് ആവലാതി പറയാനും അവരോടു തേടാനും"  ഇക്കൂട്ടര്‍ തെളിവായി ഉദ്ധരിക്കാരുള്ളത്.

ഇതാണ് അവര്‍ ഉദ്ധരിക്കാറുള്ള തളിവ്...
( والنازعات غرقا والناشطات نشطا والسابحات سبحا فالسابقات سبقا فالمدبرات أمرا ) (٥-١).
الوجه الثالث في تفسير هذه الكلمات الخمسة أنها هي الأرواح، وذلك لأن نفس الميت تنزع، يقال : فلان في النزع، وفلان ينزع إذا كان في سياق الموت، والأنفس نازعات عند السياق، ومعنى ( غرقا ) أي نزعا شديدا أبلغ ما يكون وأشد من إغراق النازع في القوس، وكذلك تنشط لأن النشط معناه الخروج، ثم الأرواح البشرية الخالية عن العلائق الجسمانية المشتاقة إلى الاتصال العلوي بعد خروجها من ظلمة الأجساد تذهب إلى عالم الملائكة، ومنازل القدس على أسرع الوجوه في روح وريحان، فعبر عن ذهابها على هذه الحالة بالسباحة، ثم لا شك أن مراتب الأرواح في النفرة عن الدنيا ومحبة الاتصال بالعالم العلوي مختلفة، فكلما كانت أتم في هذه الأحوال كان سيرها إلى هناك أسبق، وكلما كانت أضعف كان سيرها إلى هناك أثقل، ولا شك أن الأرواح السابقة إلى هذه الأحوال أشرف، فلا جرم وقع القسم بها، ثم إن هذه الأرواح الشريفة العالية لا يبعد أن يكون فيها ما يكون لقوتها وشرفها يظهر منها آثار في أحوال هذا العالم ، فهي ( فالمدبرات أمرا ) أليس أن الإنسان قد يرى أستاذه في المنام ويسأله عن مشكلة فيرشده إليها؟ أليس أن الابن قد يرى أباه في المنام فيهديه إلى كنز مدفون؟ أليس أن جالينوس قال : كنت مريضا فعجزت عن علاج نفسي، فرأيت في المنام واحدا أرشدني إلى كيفية العلاج؟ أليس أن الغزالي قال : إن الأرواح الشريفة إذا فارقت أبدانها، ثم اتفق إنسان مشابه للإنسان الأول في الروح والبدن، فإنه لا يبعد أن يحصل للنفس المفارقة تعلق بهذا البدن حتى تصير كالمعاونة للنفس المتعلقة بذلك البدن على أعمال الخير فتسمى تلك المعاونة إلهاما؟ ونظيره في جانب النفوس الشريرة وسوسة ، وهذه المعاني وإن لم تكن منقولة عن المفسرين إلا أن اللفظ [ ص: 30 ] محتمل لها جدا . (التفسير الكبير: ٣١/٣٠)


"നാസിആത് " സൂറത്തിലെ ആദ്യത്തെ അന്ജ് വചനങ്ങൾ കൊണ്ട് ഉദ്ദേശം ആത്മാക്കലാനെന്നതാണ്  മൂനാം വീക്ഷണം. കാരണം ഊരിയെടുക്കപ്പെടുന്നത്  എന്ന് മയ്യത്തിന്റെ ആത്മാവിനെ കുറിച്ച് പറയാമല്ലോ. മരണാസന്ന നിലയിലാകുമ്പോൾ ഇന്നയാൾ "നസ്ഇ" ലാണെന്ന് ഭാഷയില പ്രയോഗിക്കാറുണ്ട് . ശക്തമായ ഊരിയെടുക്കൽ  എന്നതാണ് "ഗർഖൻ "(غرق) എന്നതിന്റെ വിവക്ഷ. അതിനാല ആത്മാവ് സൌമ്യതയോട് പുറത്ത് വരുന്നതിനു "നശാത്വ" എന്ന് പറയാറുണ്ട്. ശാരീരിക ബന്ടങ്ങളിൽ നിന്നും മുക്തമായതും ഉപരി ലോകത്തേക്ക് പോകാൻ വെമ്പൽ കൊള്ളുന്നതുമായ മനുഷ്യരുടെ ആത്മാകൾ ശരീരങ്ങലാകുന്ന ഇരുളുകളിൽ നിന്ന്  പുറപ്പെട്ടു കഴിഞ്ഞാൽ  മലക്കുകളുടെ ലോകത്തേക്കും പരിശുദ്ദമായ സ്ഥാനങ്ങളിലെക്കും ഉല്ലാസ ഭരിതരായി അതിവേഗത്തിൽ പോകുന്നതാണ്. ഈ  രൂപത്തിൽ അങ്ങോട്ട്‌ പോകുന്നതിനെ പറ്റിയാണ് "ഊക്കോടെ നീന്തിവരുന്നവ" എന്ന്  പറഞ്ഞത്. ഐഹിക ലോകത്തോട്‌  വെറുപ്പ്‌   പുലർതുന്നതിലും ഉപരി ലോകത്തേക്ക് പോകുന്നതിനെ ഇഷ്ടം വെക്കുന്നതിലും  ആത്മാക്കൾ വ്യത്യസ്ത പദവികലുള്ളവയാനെന്നതിൽ സംശയമില്ല.ഇവയിലെല്ലാം പരിപൂർണ്ണത കൈവരിച്ച ആത്മാക്കല്ക്ക് അതിവേഗത്തിൽ സന്ജരിക്കനാകും. അല്ലാതവയിക്ക്  ആ ഭാരവുമായിരിക്കും. ഈ അവസ്ഥയിലേക്ക് അതിവേഗത്തിൽ സഞ്ചരിക്കുന്ന ആത്മാകൾ ശ്രേഷ്ടത ഉള്ളവയാനെന്നതിൽ സംശയമില്ലല്ലോ. അതിന്റെ പേരിലാണ് അള്ളാഹു അവയെ കൊണ്ട് സത്യം ചെയ്തു പറഞ്ഞത്. ഈ പരിശുദ്ദാത്മാക്കളിൽ ശക്തിയും സ്ഥാനവുമുല്ലവയുണ്ട്. അവയില നിന്ന് ചില പ്രതിഫലനങ്ങൾ ഐഹിക ലോകത്ത് പ്രകടമാവുകയെന്ന സംഗതിയെ വിദൂരമായ ഒന്നായി കാണേണ്ടതില്ല. "എന്നിട്ട് കാര്യം നിയന്ത്രിക്കുന്നവയും  തന്നെയാനുസത്യം " എന്ന് അള്ളാഹു പറഞ്ഞത് അതാണ്‌. ഒരാള് തന്റെ ഉസ്താതിനെ സോപ്നതിൽ ദര്ഷിക്കുകയും ഉസ്താതുമായി സസ്യം പങ്കുവെക്കുകയും ഉസ്താത് സംശയം തീരത് കൊടുക്കുകയും ചെയ്യരുണ്ടല്ലോ?. മരണപ്പെട്ട പിതാവിനെ മകൻ സ്വപ്നത്തിൽ കുഴിച് മൂടപ്പെട്ട നിധിയെപറ്റി പിതാവ് മകന് ബോധനം നല്കുകയും ചെയ്യരുണ്ടല്ലോ?

ഞാൻ രോഗിയായിരുന്നു ആ രോഗത്തിന് ചികിത്സിക്കാൻ എനിക്കായില്ല. അങ്ങനെ ഞാൻ ഒരാളെ സ്വപ്നത്തിൽ ദർശിക്കുകയും അയ്‌ യാൽ എനിക്ക് ചികിത്സയുടെ രീതി പറഞ്ഞുതരികയും ചെയ്തു'. എന്ന് വിശ്രുത വൈദ്യൻ ജാലീനുസ് പറഞ്ഞിടില്ലേ?. മഹാനായ ഇമാം ഗസ്സാലി (റ) പറഞ്ഞില്ലേ?.പരിശുദ്ദത്മാകൾ അവരുടെ ശരീരവുമായി വേർപെടുകയും ആത്മാവിലും ശരീര പ്രകിർതിയിലും അതോടു സാദിർഷ്യമായ മറ്റൊരു മനുഷ്യൻ ഉണ്ടാവുകയും ചെയ്താൽ ശരീരവുമായി വേർപിരിഞ്ഞ ആത്മാവ്  ആ ശരീരവുമായി ബന്ധം സ്ഥാപിക്കുകയം നല്ല കാര്യങ്ങൾ ചെയ്യാൻ  ആ ആത്മാവ് ഈ ശരീരത്തിലുള്ള ആതമാവിനെ സഹായിക്കുന്നതുമാണ് . അതിനാണ് ഇല്ഹാം എന്ന് പറയുന്നത്. മോശമായ ആത്മാക്കൾ മോശമായ  ആത്മാവിനെ സഹായുക്കുന്നതിനു "വസ് വാസ് " എന്നും പറയും. ഇപ്പറഞ്ഞ ആശയങ്ങൾ മുഫസ്സിരുകളെ തൊട്ട് ഉദ്ടരിക്കപ്പെട്ടു കാനുനില്ലെങ്കിലും ഇവിടെ പ്രയോഗിച്ച പദപ്രയോഗം ആവയിക്ക്  നല്ല പോലെ വക നല്കുന്നവയാണ്. (റാസി: 30/31)


എന്നാല്‍ ഈ വിഷയത്തില്‍ മറ്റു തഫീസ്സുകള്‍ ഈ വികല വിശ്വാസം പേറി നടക്കുന്നവര്‍ മനപ്പൂര്‍വ്വം ഉദ്ധരിക്കാറില്ല. കാരണം അതോടെ തകരും ഇവരുടെ വൈരുദ്യങ്ങള്‍.
അല്ലെങ്കില്‍ ഇവര്‍ സമ്മദിക്കേണ്ടിവരും നമ്മളില്‍ നിന്നും മരണപ്പെട്ട കോടാനുകോടി വരുന്ന റൂഹുകള്‍ക്ക് അള്ളാഹു കാര്യങ്ങള്‍ നിയന്ത്രിക്കുവാനുള്ള ജോലി ഏല്‍പ്പിച്ചിട്ടുണ്ട് എന്ന്..... തനി മണ്ടത്തരം.
 ഇത്തരം ഇസ്ലാമിന് നിലക്കാത്ത വിശ്വാസവും പേറി സുന്നത്ത് ജമാഅത്ത് എന്ന നാമവും കൊണ്ട് നടക്കുന്ന ആളുകള്‍ ആണ് നമുക്ക് ചുറ്റും ഉള്ളത്.
എന്നാല്‍ ഇതേ ഇമാം റാസി തന്നെ ഇതേ ആയതിനെ വിശദീകരിച്ചുകൊണ്ട് പറയുന്നത് കാണുക.

وَأَمَّا قَوْلُهُ: فَالْمُدَبِّراتِ أَمْراً فَأَجْمَعُوا عَلَى أَنَّهُمْ هُمُ الْمَلَائِكَةُ: قَالَ مُقَاتِلٌ يَعْنِي جِبْرِيلَ وَمِيكَائِيلَ، وَإِسْرَافِيلَ وَعِزْرَائِيلَ عَلَيْهِمُ السَّلَامُ يُدَبِّرُونَ أَمْرَ اللَّهِ تَعَالَى فِي أَهْلِ الْأَرْضِ،
التفسير الكبير  (29/31)
الرَّازي، فخر الدين (544 - 606هـ، 1150 - 1210م).
ഇമാം റാസി തന്നെ വ്യക്തമായി പറയുന്നത് കാണുക.
മുസ്ലിം പണ്ഡിതരുടെ ഇജ്മാ ഉള്ള വിഷയം കാര്യം നടത്തികൊണ്ടിരികുന്നത്  മലക്കുകലാണ് , ശേഷം ഇമാം മുഖാതില്‍ ഉദ്ധരിച്ച വാചകം അവിടെ കൊടുക്കുന്നു " അതായത് അല്ലാഹുവിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജിബ്രീല്‍, മീഖായീല്‍, ഇസ്രാഫീല്‍, അസ്റായീല്‍ ഇവരാണ് കാര്യങ്ങള്‍  നിയന്ത്രികുന്നത് "

 പണ്ഡിതരുടെ ഏകോപിച്ച അഭിപ്രായമുണ്ട് എന്ന് ഇമാം റാസി പറഞ്ഞ ഈ ഭാഗം മുസ്ലിയാക്കന്മാര്‍ എവിടെയും ഉദ്ധരിക്കാറില്ല. കാരണം അവര്‍ക്കാവശ്യം കൊണ്ട് നടക്കുന്ന പിഴച്ച വിശ്വാസം സ്ഥാപിക്കുക എന്നതാണ്...
ഇനി ഇവരുടെ വികല വാദങ്ങളെ തകര്‍ക്കുന്ന വിശദീകരണം ആണ് ഇമാം ഖുര്‍ത്തുബി ഈ ആയത്തിന് നല്‍കിയിരിക്കുന്നത്...
 قَوْلُهُ تَعَالَى: (فَالْمُدَبِّراتِ أَمْراً) قَالَ الْقُشَيْرِيُّ: أَجْمَعُوا عَلَى أَنَّ الْمُرَادَ الْمَلَائِكَةُ. وَقَالَ الْمَاوَرْدِيُّ: فِيهِ قَوْلَانِ: أَحَدُهُمَا الْمَلَائِكَةُ، قاله الْجُمْهُورُ. وَالْقَوْلُ الثَّانِي هِيَ الْكَوَاكِبُ السَّبْعَةُ. حَكَاهُ خَالِدُ بْنُ مَعْدَانَ عَنْ مُعَاذِ بْنِ جَبَلٍ. وَفِي تَدْبِيرِهَا الْأَمْرَ وَجْهَانِ: أَحَدُهُمَا تَدْبِيرُ طُلُوعِهَا وَأُفُولِهَا. الثَّانِي تَدْبِيرُهَا مَا قَضَاهُ اللَّهُ تَعَالَى فِيهَا مِنْ تَقَلُّبِ الْأَحْوَالِ. وَحَكَى هَذَا الْقَوْلَ أَيْضًا الْقُشَيْرِيُّ فِي تَفْسِيرِهِ، وَأَنَّ اللَّهَ تَعَالَى علق كثيرا من تدبير أم الْعَالَمِ بِحَرَكَاتِ النُّجُومِ، فَأُضِيفَ التَّدْبِيرُ إِلَيْهَا وَإِنْ كَانَ مِنَ اللَّهِ، كَمَا يُسَمَّى الشَّيْءُ بِاسْمِ مَا يُجَاوِرُهُ. وَعَلَى أَنَّ الْمُرَادَ بِالْمُدَبِّرَاتِ الْمَلَائِكَةُ، فَتَدْبِيرُهَا نُزُولُهَا بِالْحَلَالِ وَالْحَرَامِ وَتَفْصِيلِهِ، قَالَهُ ابْنُ عَبَّاسٍ وَقَتَادَةُ وَغَيْرُهُمَا. وَهُوَ إِلَى اللَّهِ جَلَّ ثَنَاؤُهُ، وَلَكِنْ لَمَّا نَزَلَتِ الْمَلَائِكَةُ بِهِ سُمِّيَتْ بِذَلِكَ، كَمَا قَالَ عَزَّ وَجَلَّ: نَزَلَ بِهِ الرُّوحُ الْأَمِينُ [الشعراء: 193]. وَكَمَا قَالَ تَعَالَى: فَإِنَّهُ نَزَّلَهُ عَلى قَلْبِكَ [البقرة: 97]. يَعْنِي جِبْرِيلَ نَزَّلَهُ عَلَى قَلْبِ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَاللَّهُ عَزَّ وَجَلَّ هُوَ الَّذِي أَنْزَلَهُ. وَرَوَى عَطَاءٌ عَنِ ابْنِ عَبَّاسٍ: فَالْمُدَبِّراتِ أَمْراً: الْمَلَائِكَةُ وُكِّلَتْ بِتَدْبِيرِ أَحْوَالِ الْأَرْضِ فِي الرِّيَاحِ وَالْأَمْطَارِ وَغَيْرِ ذَلِكَ. قَالَ عَبْدُ الرَّحْمَنِ بْنُ سَابَاطٍ: تَدْبِيرُ أَمْرِ الدُّنْيَا إِلَى أَرْبَعَةٍ، جِبْرِيلَ وَمِيكَائِيلَ وَمَلَكِ الْمَوْتِ وَاسْمُهُ عِزْرَائِيلُ وَإِسْرَافِيلَ، فَأَمَّا جِبْرِيلُ فَمُوكَلٌ بِالرِّيَاحِ وَالْجُنُودِ، وَأَمَّا مِيكَائِيلُ فَمُوَكَّلٌ بِالْقَطْرِ وَالنَّبَاتِ، وَأَمَّا مَلَكُ الْمَوْتِ فَمُوَكَّلٌ بِقَبْضِ الْأَنْفُسِ فِي الْبَرِّ وَالْبَحْرِ، وَأَمَّا إِسْرَافِيلُ فَهُوَ يَنْزِلُ بِالْأَمْرِ عَلَيْهِمْ، وَلَيْسَ مِنَ الْمَلَائِكَةِ أَقْرَبَ مِنْ إِسْرَافِيلَ، وَبَيْنَهُ وَبَيْنَ الْعَرْشِ مَسِيرَةَ خَمْسِمِائَةِ عَامٍ. وَقِيلَ: أَيْ وُكِّلُوا بِأُمُورٍ عَرَّفَهُمُ اللَّهُ بِهَا. وَمِنْ أَوَّلِ السُّورَةِ إِلَى هُنَا قَسَمٌ أَقْسَمَ اللَّهُ بِهِ، وَلِلَّهِ أَنْ يُقْسِمَ بِمَا شَاءَ مِنْ خَلْقِهِ، وَلَيْسَ لَنَا ذَلِكَ إِلَّا بِهِ عَزَّ وَجَلَّ. وَجَوَابُ الْقَسَمِ مُضْمَرٌ، كَأَنَّهُ قَالَ: وَالنَّازِعَاتِ وَكَذَا وَكَذَا لَتُبْعَثُنَّ وَلَتُحَاسَبُنَّ. أُضْمِرَ لِمَعْرِفَةِ السَّامِعِينَ
الكتاب:  تفسير القرطبي (19/194)
القرطبي، شمس الدين (600 - 671هـ، 1204 - 1273م).

(فَالْمُدَبِّراتِ أَمْراً) قَالَ الْقُشَيْرِيُّ: أَجْمَعُوا عَلَى أَنَّ الْمُرَادَ الْمَلَائِكَةُ. وَقَالَ الْمَاوَرْدِيُّ: فِيهِ قَوْلَانِ: أَحَدُهُمَا الْمَلَائِكَةُ، قاله الْجُمْهُورُ. وَالْقَوْلُ الثَّانِي هِيَ الْكَوَاكِبُ السَّبْعَةُ.
فَالْمُدَبِّراتِ أَمْراً എന്നതുകൊണ്ടുള്ള ഉദ്ദേശം മലക്കുകള്‍ ആണെന്ന് പണ്ഡിതരുടെ ഇജ്മാ ആണ്. ഇമാം മാവര്‍ദി പറയുന്നു "ഈ വിഷയത്തില്‍ രണ്ടഭിപ്രായങ്ങള്‍ ഉണ്ട്  അതില്‍ ഒന്നാമത്തെ അഭിപ്രായം മലക്കുകള്‍ ആണ്, ഇതാണ് ബഹുപൂരിപക്ഷം പണ്ഡിതര്‍ പറഞ്ഞത്.  രണ്ടാമത്തെ അഭിപ്രായം 7 നക്ഷത്രങ്ങള്‍ ആണ്. 
കാരണം രാശിയും നക്ഷത്രവും നോക്കി വിധിപറയുന്നവരും ലോകത്തുണ്ട്...

എന്നിട്ടും വീണ്ടും അദ്ദേഹം (ഇമാം ഖുര്‍ത്തുബി) പറയുന്നു:
 وَعَلَى أَنَّ الْمُرَادَ بِالْمُدَبِّرَاتِ الْمَلَائِكَةُ، فَتَدْبِيرُهَا نُزُولُهَا بِالْحَلَالِ وَالْحَرَامِ وَتَفْصِيلِهِ، قَالَهُ ابْنُ عَبَّاسٍ وَقَتَادَةُ وَغَيْرُهُمَا.
 ഇബ്ന്‍ ആബ്ബാസ്, ഖതാദ, 
 
وَرَوَى عَطَاءٌ عَنِ ابْنِ عَبَّاسٍ: فَالْمُدَبِّراتِ أَمْراً: الْمَلَائِكَةُ وُكِّلَتْ بِتَدْبِيرِ أَحْوَالِ الْأَرْضِ فِي الرِّيَاحِ وَالْأَمْطَارِ وَغَيْرِ ذَلِكَ. قَالَ عَبْدُ الرَّحْمَنِ بْنُ سَابَاطٍ: تَدْبِيرُ أَمْرِ الدُّنْيَا إِلَى أَرْبَعَةٍ، جِبْرِيلَ وَمِيكَائِيلَ وَمَلَكِ الْمَوْتِ وَاسْمُهُ عِزْرَائِيلُ وَإِسْرَافِيلَ،
ഇമാം അതാഹ് ഇബ്ന്‍ അബ്ബാസ്(റ) വിനെ തൊട്ട് ഉദ്ധരിച്ചിരിക്കുന്നു: 
 فَالْمُدَبِّراتِ أَمْراً 
എന്നതുകൊണ്ട് ഉദ്ദേശം മലക്കുകള്‍ ആണ്.ലോകത്തിന്‍റെ കാര്യങ്ങള്‍ നിയന്ത്രിക്കുവാനായി മലക്കുകളെ എല്‍പ്പിക്കപ്പെട്ടിരിക്കുന്നു കാറ്റടിപ്പിക്കുന്ന, മഴ വര്‍ഷിപ്പിക്കുന്ന വിഷയത്തിലും ഇതല്ലാത്ത വിഷയങ്ങളിലും. അബ്ദുല്‍ റഹ്മാന്‍ ഇബ്ന്‍ സബാത്ത പറഞ്ഞു : "ലോകത്തിന്‍റെ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്  നാലുപേരിലേക്കാണ് ചേര്‍ത്തി വെക്കപ്പെട്ടിട്ടുള്ളത് ജിബ്രീല്‍, മീഖായീല്‍, ഇസ്രായീല്‍ പിന്നെ ഇസ്രാഫീല്‍

ചുരുക്കത്തില്‍ ഈ ആയതില്‍ പറയുന്ന  എന്നത്കൊണ്ടുള്ള അഭിപ്രായം മലക്കുകള്‍ ആണ് എന്നത് പണ്ഡിതരുടെ ഇജ്മാ ആണ് , മാത്രമല്ല ഇതില്‍ സ്വഹാബത്തുകളും ഉള്‍പ്പെടുന്നു.
ഇതിനെ ഒക്കെ കണ്ടില്ല എന്ന് നടിച്ചുകൊണ്ടാണ് മുസ്ലിയാക്കന്മാര്‍ പിഴച്ച വാദം സ്ഥാപിക്കാന്‍ ദുര്‍വ്യാഖ്യാനവുമായി രംഗത്ത് വരുന്നത്...

ഇത്തരം ശര്ര്‍കളെ തൊട്ട് അള്ളാഹു നമ്മെ കാത്ത് രക്ഷിക്കുമാറാവട്ടെ... ആമീന്‍.....