ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Wednesday, 22 November 2017

സമസ്തക്കാരും ഖുറാനും തമ്മിലുള്ള ബന്ധം.

സമസ്തക്കാരും ഖുറാനും തമ്മിലുള്ള ബന്ധം.

 
 ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നതിനെഹറാം ആയികണക്കാക്കിയിരുന്നവര്‍ ആയിരുന്നു കേരളത്തിലെ പൗരോഹിത്യം...

അർത്ഥം അറിയാത്തവർക്ക് പിൽക്കാലത്തു കെട്ടിയുണ്ടാക്കിയ ഈ വാറോലയുടെ അർത്ഥം മനസ്സിലാക്കാം. നമുക്ക് പഠിക്കൽ ആവശ്യമില്ലാത്തത് ഏതാണെന്നു താഴെ ഈ പുരോഹിതർ വ്യക്തമാക്കുന്നു.

മുസ്ലിം സമുദായത്തിന്‍റെ പുരോഗതിക്ക് മുമ്പില്‍ കീറാമുട്ടികളായി എന്നും നില കൊള്ളാറുള്ള സമസ്തമുസ്ലിയാക്കള്‍ പുരോഗമനത്തിന്നു വഴിവെക്കുന്ന എല്ലാ മാര്‍ഗങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളത്. ഇങ്ങനെ ചൂഷകന്മാരായ മുസ്ലിയക്കന്മാര്‍ക്ക് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ട്ടിക്കുന്നതാണ് വിശുദ്ദ ഖുര്‍ആന്‍ എന്ന് പ്രതേകം പറയേണ്ടതില്ലല്ലോ. മുന്‍ വേദഗ്രന്ധങ്ങളെ മാറ്റിമറിക്കാന്‍ അന്നത്തെ പുരോഹിടനമാര്‍ക്ക് സാധിച്ചുവേന്കില്‍ ഖുര്‍ആനിന്റെ കാര്യത്തില്‍ അത് ഒരിക്കലും സാധ്യമല്ല എന്ന് ഈ പുരോഹിതന്മാര്‍ക്കറിയാം.അത് കൊണ്ട് ഇവര്‍ മറ്റൊരു കുതന്ത്രമാണ് ഈ വിഷയത്തില്‍ പയറ്റിയത്..ഖുരാനിനോടുള്ള ബഹുമാനധരവ് നിലനിര്തികൊടുതന്നെ ഖുര്‍ആനിന്റെ ആദര്‍ശം കയ്യോഴിക്കാന്‍ പാമര ജനങ്ങളെ സജ്ജമാക്കുക എന്നത്.അങ്ങനെ ലക്ഷ്യ പൂര്തീകരനതിനായി പല ഗ്രന്ഥങ്ങളും ഇവര്‍ ഇറക്കി ..വിശുദ്ദ ഖുര്‍ആനും നബി ചര്യയുമല്ല പ്രമാണ മാക്കേണ്ടത് എന്നും പകരം തങ്ങളുടെ ശൈകുനമാരുടെ വാക്കുകളാണ് അപ്രമാദിത്വം കല്പികേണ്ടത് എന്നാ രീതിയിലേക്ക് പോലും അതപ്പതിച്ചു...

നെല്ലികുത്ത് ഇസ്മായില്‍ മുസ്ലിയാര്‍ എഴുതുന്നത്‌ കാണുക,
"സ്വവി പറയുന്നു:നാല് മടുഹബുകളില്ലതതിനെ അനുഗമിക്കല്‍ ജാഇസല്ല.അതൊരു പക്ഷെ സഹാബതിന്റെ വാക്കിനോടും സഹീഹായ ഹദീസിനോടും ഒത്തു കണ്ടാലും ശരി"(മദ്ഹബുകള്‍).

ഖുര്‍ആനിനെക്കളും ഹദീസിനെക്കളും ഒക്കെ വലുത് തങ്ങളുടെ ഖോജക്കളുടെ വാക്കുകളാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമം സമുദായത്തെ ഖുര്‍ആനില്‍ നിന്ന് അകറ്റി.
മലപ്പുറം ജില്ലയിലെ കുഴിപുരം ജുമാ മസ്ജിദിലെ വിദ്യാര്‍ഥി അസോസിയേഷന്‍ പുറത്തിറക്കിയ 'രബീഇന്റെ പൊന്നമ്പിളി 'എന്നാ പുസ്തകത്തില്‍ പറയുന്നു .
"നബി തങ്ങളുടെ നാമമുള്ള ഒരാളെയും നരകത്തിലിട്ടു ശിക്ഷിക്കുക ഇല്ലാ എന്നും ഹദീസുകളില്‍ കാണാം".(പേജു 37)

ചുരുക്കത്തില്‍ ഒരാള്‍ക്ക് രക്ഷപ്പെടാന്‍ ഖുര്‍ആനും സുന്നത്തും ആവശ്യമേ ഇല്ല എന്നര്‍ത്ഥം.
സമസ്തയുടെ പ്രഗല്‍ഭ പണ്ഡിതനായിരുന്ന ഇ.കെ ഹസ്സന്‍ മുസ്ലിയാര്‍ തന്റെ കുപ്രസിദ്ധ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു.
"ഖുര്‍ആനില്‍ നിന്ന് ഒരു ആയതിന്റെ യും അര്‍ഥം പടിക്കല്‍ പൊതുജനങ്ങള്‍ക്ക് നിര്‍ബന്തമില്ല.ഓതല്‍ നിര്‍ബന്തമായത് ഫാത്തിഹ മാത്രമാണ്.അതും അര്‍ഥം പഠിക്കല്‍ നിര്‍ബന്തമില്ല.പ്രത്യേകം സുന്നതുമില്ല ............ഖുര്‍ആനിന്റെ തര്‍ജമ പഠിക്കല്‍ പൊതു ജനങ്ങള്‍ക്ക്‌ പ്രത്യേകം സുന്നത്തയെന്കിലും എന്നിപ്പറഞ്ഞ ഒരു കിതാബോ ആളിമീങ്ങലോ ഫികിഹിലും ഫുകഹക്കലിലുമില്ല
"(തഖ്ദീരുള്‍ ഇഖവാന്‍ മിന്‍ തര്‍ജിമാതുല്‍ ഖുര്‍ആന്‍ .പേജു 16)

  എന്നാല്‍ ഇവരില്‍ ചിലര്‍ ഫാത്തിഹയുടെ മഹത്വവും അതിനെ അര്‍ത്ഥം അറിഞ്ഞു പഠിക്കുകയും ചെയ്യുന്നതിന്‍റെ ശ്രേഷ്ടതയും വിവരിക്കുന്നു ...

ജനങ്ങള്‍ക്ക് പഠിക്കാന്‍ വേണ്ടി ഖുര്‍ആന്‍ പരിഭാഷ ഇറക്കിയവരെ പരിഹസിച്ചുകൊണ്ട്‌ കേരളത്തിലെ ഇസ്ലാം വിരോധികള്‍ ഇറക്കിയ പ്രസ്താവന കാണുക.

 



 ഖുര്‍ആന്‍ പരിഭാഷയെപ്പോലും എതിര്‍ത്തവരുള്ളപ്പോള്‍ അതിനെ അംഗീകരിച്ച പണ്ഡിതരും അവരില്‍ തന്നെ ഉണ്ടായിരുന്നു... "

 പഠിക്കാനും പകര്‍ത്താനുമുള്ളതാണ് ഖുര്‍ആന്‍

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: " يُقَالُ - يَعْنِي لِصَاحِبِ الْقُرْآنِ -: اقْرَأْ وَارْتَقِ وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا، فَإِنَّ مَنْزِلَتَكَ عِنْدَ آخِرِ آيَةٍ تَقْرَأُ بِهَا
അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വി(റ)ല്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഖുര്‍ആന്റെ സഹചാരിയോട് പറയപ്പെടും: പാരായണം ചെയ്യുക. കയറിപ്പോവുക. നീ പാരായണം ചെയ്യുന്ന അവസാന സൂക്തത്തോടൊപ്പം നീ എത്തുന്നതെവിടെയോ അവിടമാണ് നിന്റെ അന്തിമവാസ സ്ഥലം (തിര്‍മിദി, അബൂദാവൂദ്, നസാഈ, അഹ്മദ്).

ഇനി ഖുര്‍ആന്‍ തന്നെ പ്രഖ്യാപിക്കുന്നത് കാണുക. 
كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ  وَلِيَتَذَكَّرَ أُوْلُوا الْأَلْبَابِ
 നിനക്ക്‌ നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്‌. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി. (സ്വാദ്: 29)

أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَى قُلُوبٍ أَقْفَالُهَا
അപ്പോള്‍ അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളിട്ടിരിക്കയാണോ? (മുഹമ്മദ്: 24)

وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
 തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ? (അല്‍ ഖമര്‍: 17)


ചിന്തിക്കാനും പഠിക്കാനും ആലോചിക്കാനും ഗ്രഹിക്കാനും നിരന്തരം ആഹ്വാനം ചെയ്യുന്ന ഗ്രന്ഥമാണല്ലോ ഖുര്‍ആന്‍...
 

ഖുര്‍ആന്‍

1. ഉസ്മാനുബ്‌നു അഫ്ഫാനില്‍നിന്ന് നിവേദനം ചെയ്യുന്നു: റസൂല്‍ പറഞ്ഞതായി ഉസ്മാന്‍ പറഞ്ഞു. 'ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവരാണ് നിങ്ങളില്‍ ഏറ്റവും ഉത്തമര്‍.''
(സ്വഹീഹുല്‍ ബുഖാരി)

2. റസൂല്‍ പറഞ്ഞതായി ഇബ്‌നു അബ്ബാസ് ഉദ്ധരിക്കുന്നു:  ഖുര്‍ആനില്‍നിന്ന് യാതൊന്നും ഹൃദയത്തില്‍ ഇല്ലാത്തവന്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഭവനം പോലെയാണ്.
(തിര്‍മിദി)

3. നബി പറഞ്ഞതായി അബൂമൂസാ ഉദ്ധരി്കുന്നു: നിങ്ങള്‍ ഈ ഖുര്‍ആന്‍ പതിവായി പഠിച്ചുകൊണ്ടിരിക്കണം. എന്തെന്നാല്‍, മുഹമ്മദിന്റെ ജീവന്‍ ആരുടെ കൈയിലാണോ അവന്‍ സത്യം, ഒട്ടകം കയറുപൊട്ടിച്ച് ചാടിപ്പോകുന്നതിനേക്കാള്‍ വേഗത്തില്‍ ഖുര്‍ആന്‍ ചാടിപ്പോകും.
(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലം)

4. പ്രവാചകന്‍ പറയുന്നതായി അനുചരന്‍ അബൂഹുറൈറ ഉദ്ധരിക്കുന്നു: ജ്ഞാനം തേടിക്കൊണ്ട് ഒരാള്‍ ഒരു മാര്‍ഗം സ്വീകരിച്ചാല്‍ അതുമുഖേന അല്ലാഹു അയാള്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കുന്നു. അല്ലാഹുവിന്റെ വേദം ഓതിക്കൊണ്ടും അത് പരസ്പരം ചര്‍ച്ചചെയ്തുപഠിച്ചുകൊണ്ടും ദൈവികഭവനങ്ങളിലൊന്നില്‍ ഒരു കൂട്ടര്‍ സമ്മേളിക്കുന്നില്ല; അവര്‍ക്കുമീതെ ശാന്തിവര്‍ഷിക്കുകയും ദൈവകാരുണ്യം അവരെ പൊതിയുകയും മലക്കുകള്‍ അവരെ വലയംചെയ്യുകയും അല്ലാഹു അവന്റെ സിധിയിലുള്ളവരോട് അവരെ പ്രശംസിക്കുകയും ചെയ്തിട്ടല്ലാതെ. പക്ഷേ, കര്‍മം പിന്നാക്കമാക്കിയവനെ കുലം മുന്നോട്ടാക്കുകയില്ല.''
(സ്വഹീഹു മുസ്‌ലിം)

5. ഉബൈദത്തുല്‍ മുലൈകി തിരുനബി പറഞ്ഞതായി ഉദ്ധരിക്കുന്നു: ഖുര്‍ആനിന്റെ അനുയായികളേ, നിങ്ങള്‍ ഖുര്‍ആനിനെ തലയിണയാക്കരുത്. രാപ്പകലുകളില്‍ അതു വേണ്ടവിധം പാരായണം ചെയ്യുക. നിങ്ങള്‍ അത് പ്രചരിപ്പിക്കുകയും ഭംഗിയായി പാരായണം നടത്തുകയും ചെയ്യുക. ഖുര്‍ആനിനെകുറിച്ച് ചിന്തിക്കുകയും ചെയ്യുക. എന്നാല്‍, നിങ്ങള്‍ വിജയികളായേക്കാം. അതുമുഖേന നിങ്ങള്‍ ഭൗതികഫലങ്ങള്‍ ആഗ്രഹിക്കരുത്. എന്നാല്‍, അതിന് മഹത്തായ പ്രതിഫലമുണ്ട്..
(മശ്കൂത്ത്)

6. നബി പറഞ്ഞു,'വെള്ളം കൊണ്ട് ഇരുമ്പ് തുരുമ്പു പിടിക്കുതുപോലെ മനസ്സിനും തുരുമ്പു പിടിക്കുന്നതാണ്. നബിയോട് സദസ്സില്‍നിന്നാരോ ചോദിച്ചു.'തിരുദൂതരേ,എന്തുകൊണ്ടാണ് മനസ്സിന്റെ തുരുമ്പ് നീക്കാന്‍ കഴിയുക?'' നബി പറഞ്ഞു.'മരണത്തെ ധാരാളമായി ഓര്‍ത്തും ഖുര്‍ആന്‍ പാരായണം നടത്തിയും.''
(മശ്കൂത്ത്)

ഇബ്‌നു മസ്ഊദ് പറയുന്നു: ഞങ്ങളിലൊരാള്‍ പത്ത് സൂക്തം പഠിച്ചാല്‍ അതിന്റെ ആശയം മനസ്സിലാക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യാതെ അടുത്തതിലേക്ക് കടക്കുകയില്ല. ഇബ്‌നു ഉമര്‍ പറയുന്നു: ഉമര്‍(റ) 12 വര്‍ഷം കൊണ്ടാണ് സൂറത്തുല്‍ ബഖറ പഠിച്ചത്. (ബൈഹഖി).





No comments:

Post a Comment