പ്രവാചകന്‍മാര്‍ക്ക് പോലും എല്ലാഴ്പ്പോഴും മറഞ്ഞകാര്യങ്ങള്‍ അറിഞ്ഞിരുന്നില്ല ...
പ്രവാചകന്‍മാര്‍ക്ക് പോലും അദൃശ്യകാര്യങ്ങള്‍ അറിയില്ലായെന്നാണ് ക്വുര്‍ആന്‍ കൃത്യമായി നമ്മെ പഠിപ്പിക്കുന്നത്. നൂഹ് (അ) വ്യക്തമാക്കുന്നത് കാണുക:
`അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നുമില്ല. ഞാന്‍ അദൃശ്യകാര്യം അറിയുകയുമില്ല' (11/31).
അല്ലാഹുവിന്റെ പ്രത്യേക പരിഗണനക്കും, ആദരവിനും അതോടൊപ്പം തന്നെ വഹ്‌യിനും പാത്രഭൂതരായ പ്രവാചകന്മാരുടെ ചരിത്രം ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്.
1.അല്ലാഹുവിന്റെ ചങ്ങാതിയായ ഇബ്‌റാഹീം നബി(അ)യുടെ വീട്ടിലേക്ക് വന്ന മലക്കുകളെ തിരിച്ചറിയാന്‍ സാധിക്കാതെ മൂരിക്കുട്ടിയെ അറുത്ത് ഭക്ഷണമുണ്ടാക്കിയ സംഭവം,
2. ലൂത്വ് നബി (അ)യുടെ വീട്ടിലേക്ക് കടന്നു വന്ന സുന്ദരന്‍മാരായ മലക്കുകളെ തിരിച്ചറിയാതിരുന്ന സംഭവം,
3. മൂസാ നബി (അ)യും, ഫിര്‍ഔനും തമ്മിലുണ്ടായ മത്സരത്തില്‍ ഒരുപാട് സംഭവങ്ങള്‍.
4. യൂസുഫ് നബി (അ)യും സഹോദരങ്ങളും, പിതാവും തമ്മിലുണ്ടായ ഒരുപാട് പ്രശ്‌നങ്ങള്‍.
തുടങ്ങി ക്വുര്‍ആന്‍ വിശദീകരിക്കുന്ന സംഭവങ്ങളില്‍ പ്രവാചകന്മാരായിട്ടുകൂടി അവര്‍ക്ക് അദൃശ്യം അറിയാന്‍ സാധിച്ചില്ലായെന്നത് ഓരോ മുസ്‌ലിമിന്റെയും കണ്ണ് തുറപ്പിക്കുന്ന വ്യക്തമായ സത്യമാണ്. അവസാന പ്രവാചകനായ മുഹമ്മദ് (സ്വ)യുടെ ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് നിരത്താനാവും. എനിക്ക് അദൃശ്യമറിയില്ലായെന്ന് സ്വയം തന്നെ റസൂലുല്ലാഹ് പ്രഖ്യാപിക്കുന്നത് ക്വുര്‍ആന്‍ വ്യക്തമാക്കുന്നത് കാണുക:
`നബിയേ, പറയുക: ഞാന്‍ ദൈവദൂതന്മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ, നിങ്ങളെക്കൊണ്ടോ എന്ത് ചെയ്യപ്പെടും എന്ന് എനിക്ക് അറിയുകയുമില്ല.' (46/9)
`നബിയേ, പറയുക: എന്റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്റെ അധീനത്തില്‍ പെട്ടതല്ല, അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്
പ്രവാചകന്‍ (സ്വ)ക്ക് അദൃശ്യമറിയില്ലായെന്നതാണ് ഈ വ്യക്തമായ തെളിവുകളില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത്. എന്നിട്ടും പല ആളുകളും നബി (സ്വ)ക്ക് അദൃശ്യമറിയുമെന്ന് വാദിക്കാറുണ്ട്. അതിന് അവര്‍ സൂറത്ത് ജിന്നിലെ രണ്ട് ആയത്തുകളും തെളിവായി ദുര്‍വ്യാഖാനിക്കാറുണ്ട്,
`അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. അവന്‍ തൃപ്‌തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്റെ (ദൂതന്റെ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരനെ ഏര്‍പെടുത്തുക തന്നെ ചെയ്യുന്നതാണ്.' (72/ 26, 27)
നബി (സ്വ) അദൃശ്യമറിയുമെന്നതിന് ഇതില്‍ യാതൊരു തെളിവുമില്ല, ഇവിടെ പരാമര്‍ശിക്കുന്നത് വഹ്‌യുമായി ബന്ധപ്പെട്ടതാണ്. അതായത് അല്ലാഹു വഹ്‌യിലൂടെ അറിയിച്ചു കൊടുക്കുന്ന കാര്യങ്ങള്‍ പ്രവാചകന്‍ (സ്വ)ക്ക് അറിയും, അതല്ലാതെ അദൃശ്യകാര്യങ്ങള്‍ യാതൊന്നും തന്നെ നബിമാര്‍ക്ക് പോലും അറിയില്ല.
كَمَا وَقَعَ فِي الْمَغَازِي لِابْنِ إِسْحَاقَ أَنَّ نَاقَةَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ضَلَّتْ فَقَالَ زَيْدُ بْنُ اللَّصِيتِ بِصَادٍ مُهْمَلَةٍ وَآخِرُهُ مُثَنَّاةٌ وَزْنُ عَظِيمٍ يَزْعُمُ مُحَمَّدٌ أَنَّهُ نَبِيٌّ وَيُخْبِرُكُمْ عَنْ خَبَرِ السَّمَاءِ وَهُوَ لَا يَدْرِي أَيْنَ نَاقَتُهُ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ رَجُلًا يَقُولُ كَذَا وَكَذَا وَإِنِّي وَاللَّهِ لَا أَعْلَمُ إِلَّا مَا عَلَّمَنِي اللَّهُ وَقَدْ دَلَّنِي اللَّهُ عَلَيْهَا وَهِيَ فِي شِعْبِ كَذَا قَدْ حَبَسَتْهَا شَجَرَةٌ فَذَهَبُوا فَجَاءُوهُ بِهَا فَأَعْلَمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ لَا يَعْلَمُ مِنَ الْغَيْبِ إِلَّا مَا عَلَّمَهُ اللَّهُ
الكتاب: فتح الباري (13/364)
ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).
ഇബ്‌നു ഹജറില്‍ അസ്‌ക്വലാനി (റ) പറയുന്നു: ഇബ്‌നു ഇസ്‌ഹാക്വിന്റെ `അല്‍മഗാസീ' എന്ന ഗ്രന്ഥത്തില്‍ കാണാം: നബി (സ്വ)യുടെ മൃഗം വഴിതെറ്റിപോവുകയുണ്ടായി, അപ്പോള്‍ സൈദുബ്‌നു ലസ്വീത് പറയുകയുണ്ടായി, മുഹമ്മദ് ആകാശങ്ങളിലെ വാര്‍ത്ത അറിയിച്ചു തരുന്ന നബിയാണെന്ന് വാദിക്കുന്നുണ്ടല്ലോ, അദ്ദേഹത്തിന് തന്റെ മൃഗം എവിടെയെന്ന് പോലും അറിയില്ല? (ഇതറിഞ്ഞ) നബി (സ്വ) പറയുകയുണ്ടായി: `ഇന്ന മനുഷ്യന്‍ ഇങ്ങനെയെല്ലാം പറയുന്നത് കേട്ടല്ലോ, അല്ലാഹു തന്നെയാണ സത്യം! തീര്‍ച്ചയായും അല്ലാഹു അറിയിച്ചുതരുന്നതല്ലാതെ എനിക്ക് ഒന്നും അറിയില്ല, ആ മൃഗത്തെ സംബന്ധിച്ച് അല്ലാഹു എനിക്ക് അറിയിച്ചു തരുകയുണ്ടായി. മൃഗം ഇന്ന മലയുടെ ചെരുവിലാണ്, ഒരു മരചുവട്ടിലുണ്ട്, അങ്ങനെ അവര്‍ അവിടെപോയി അതിനെ കൊണ്ടുവരികയും ചെയ്‌തു. ഇവിടെ നബി (സ്വ)ക്ക് അല്ലാഹു അറിയിച്ചു കൊടുക്കുന്നതല്ലാതെ അറിയില്ലായെന്ന് കൃത്യമായി വ്യക്തമാക്കുകയുണ്ടായി.
(ഫത്‌ഹുല്‍ ബാരി, 13/364)
(ഫത്‌ഹുല്‍ ബാരി, 13/364)
وَقَدْ حَدَّثَنِي يَعْقُوبُ بْنُ إِبْرَاهِيمَ ، قَالَ : ثَنَا ابْنُ عُلَيَّةَ ، قَالَ : أَخْبَرَنَا دَاوُدُ بْنُ أَبِي هِنْدٍ ، عَنِ الشَّعْبِيِّ ، عَنْ مَسْرُوقٍ ، قَالَ : قَالَتْ عَائِشَةُ :
ആയിശഃ(റ) ഇങ്ങിനെ പ്രസ്താവിക്കുകയുണ്ടായി:
مَنْ زَعَمَ أَنَّهُ يُخْبِرُ النَّاسَ بِمَا يَكُونُ فِي غَدٍ ،
നാളെ ഉണ്ടാകുന്ന കാര്യം ജനങ്ങളോട് പറയും എന്ന് ആരെങ്കിലും ജല്‍പിക്കുന്ന പക്ഷം,
فَقَدْ أَعْظَمَ عَلَى اللَّهِ الْفِرْيَةَ ،
അവന്‍ അല്ലാഹുവിന്‍റെമേല്‍ വമ്പിച്ച കളവ് പറഞ്ഞുപോയി.
وَاللَّهُ يَقُولُ : ( لَا يَعْلَمُ مَنْ فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ ) .
കാരണം, അല്ലാഹു പറയുന്നു: അല്ലാഹു അല്ലാതെ, ആകാശങ്ങളിലും ഭൂമിയിലുമുള്ളവര്‍ അദൃശ്യകാര്യം അറിയുകയില്ല എന്ന്.
(തഫ്സീർ ത്വബരി : സൂറത്ത് നംല് - 65)
_______________________________________
ﻗُﻞ ﻻَّ ﻳَﻌْﻠَﻢُ ﻣَﻦ ﻓِﻰ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽِ ٱﻟْﻐَﻴْﺐَ ﺇِﻻَّ ٱﻟﻠَّﻪُ ۚ ﻭَﻣَﺎ ﻳَﺸْﻌُﺮُﻭﻥَ ﺃَﻳَّﺎﻥَ ﻳُﺒْﻌَﺜُﻮﻥَ
(നബിയേ) പറയുക:അല്ലാഹുവല്ലാതെ, ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല . (മരിച്ച് മണ്‍മറഞ്ഞ ഖബറാളികളാകട്ടെ) തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല.(ഖു൪ആന്‍ :27/65)
മേൽ വചനം റാസി വിശദീകരിക്കുന്നു:
മേൽ വചനം റാസി വിശദീകരിക്കുന്നു:
اعْلَمْ أَنَّهُ تَعَالَى لَمَّا بَيَّنَ أَنَّهُ الْمُخْتَصُّ بِالْقُدْرَةِ ، فَكَذَلِكَ بَيَّنَ أَنَّهُ هُوَ الْمُخْتَصُّ بِعِلْمِ الْغَيْبِ ، وَإِذَا ثَبَتَ ذَلِكَ ثَبَتَ أَنَّهُ هُوَ الْإِلَهُ الْمَعْبُودُ
കഴിവുകളുടെ ഉടമ അല്ലാഹു മാത്രമാണെന്ന് വ്യക്തമാക്കിയതുപോലെ അദൃശ്യ ജ്ഞാനവും അവനുമാത്രമുള്ളതാണെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. അത് സ്ഥിരപ്പെട്ടു കഴിഞ്ഞാൽ അവൻ മാത്രമാണ് ആരാധനക്ക് അർഹൻ എന്ന് സ്ഥിരപ്പെട്ടു.” (തഫ്‌സീറുൽ കബീർ 24/181)
ഇമാം ഇബ്‌നു കഥീറിന്റെ വരികൾ കാണുക:
ഇമാം ഇബ്‌നു കഥീറിന്റെ വരികൾ കാണുക:
يَقُولُ تَعَالَى آمِرًا رَسُولَهُ - صَلَّى اللهُ عَلَيْهِ وَسَلَّمَ - أَنْ يَقُولَ مُعَلِّمًا لِجَمِيعِ الْخَلْقِ : أَنَّهُ لَا يَعْلَمُ أَحَدٌ مِنْ أَهْلِ السَّمَوَاتِ وَالْأَرْضِ الْغَيْبَ . وَقَوْلُهُ : (إِلَّا اللهُ ) اسْتِثْنَاءٌ مُنْقَطِعٌ ، أَيْ : لَا يَعْلَمُ أَحَدٌ ذَلِكَ إِلَّا اللهُ عَزَّ وَجَلَّ ، فَإِنَّهُ الْمُنْفَرِدُ بِذَلِكَ وَحْدَهُ ، لَا شَرِيكَ لَهُ
മുഴുവൻ സൃഷ്ടികളെയും പഠിപ്പിക്കുവാനായി ഇപ്രകാരം പറയുവാൻ അല്ലാഹു നബി ﷺയോട് നിർദ്ദേശിക്കുന്നു. നിശ്ചയം ആകാശ ഭൂമികളിലുള്ള ആരും തന്നെ അദൃശ്യം അറിയുകയില്ല. അല്ലാഹു അല്ലാതെ. അഥവാ അല്ലാഹു അല്ലാതെ ആരും തന്നെ അത്(അദൃശ്യം) അറിയുകയില്ല. അത് അവനു മാത്രമുള്ളതാകുന്നു. അവനൊരു പങ്കുകാരുമില്ല.
(ഇബ്‌നു കസീർ 6/207)
അതേ, ആകാശങ്ങളിലും ഭൂമിയിലും ഉള്ള അദൃശ്യകാര്യം അറിയുന്നത് അല്ലാഹു മാത്രമാണെന്നതിനാല്‍ നമ്മുടെ പ്രാ൪ത്ഥനകള്‍ അല്ലാഹുവിനോട് മാത്രമാകട്ടേ.
അതേ, ആകാശങ്ങളിലും ഭൂമിയിലും ഉള്ള അദൃശ്യകാര്യം അറിയുന്നത് അല്ലാഹു മാത്രമാണെന്നതിനാല്‍ നമ്മുടെ പ്രാ൪ത്ഥനകള്‍ അല്ലാഹുവിനോട് മാത്രമാകട്ടേ.
അദൃശ്യം അല്ലാഹുവിന് മാത്രം.
അദൃശ്യകാര്യങ്ങള്‍ അല്ലാഹുവിന്റെ അധീനതയിലാണെന്ന കാര്യം ക്വുര്‍ആന്‍ കൃത്യമായി മനുഷ്യരെ പഠിപ്പിക്കുന്നുണ്ട്. ഏതാനും ഉദാഹരണങ്ങള്‍ കാണുക:
`ആകാശഭൂമികളിലെ അദൃശ്യ യാഥാര്‍ത്ഥ്യങ്ങളെ പറ്റിയുള്ള അറിവ് അല്ലാഹുവിന്നാണുള്ളത്. അവങ്കലേക്ക് തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും.' (11/123)
`(നബിയേ,) പറയുക: അദൃശ്യജ്ഞാനം അല്ലാഹുവിന് മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു' (10/20).
``അദൃശ്യജ്‌ഞാനം അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരാനും പോകുന്നില്ല.'' (3/179)
മുഹമ്മദ് നബി (സ്വ)യെ വിളിച്ചുകൊണ്ട് അല്ലാഹു പറയുകയാണ്:
`പറയുക: അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല' (6/50)
`നബിയേ, പറയുക: ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്ത്തെഴുന്നേല്പിക്കപ്പെടു ക എന്നും അവര്‍ക്കറിയില്ല.' (27/65)
അദൃശ്യകാര്യങ്ങള്‍ അല്ലാഹുവിന് മാത്രമേ അറിയൂ, അത് മറ്റാര്‍ക്കുമറിയില്ല.
അദൃശ്യത്തിന്റെ താക്കോല്‍
അദൃശ്യത്തിന്റെ താക്കോല്‍ അല്ലാഹുവിന്റെ പക്കലാണ്, അത് അവന്‍ ഉദ്ദേശിക്കുന്ന സമയത്ത്, ഉദ്ദേശിക്കുന്ന രൂപത്തില്‍ ഉപയോഗിക്കുന്നതാണ്.
`അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. (6/59).
സൂറത്ത് ലുക്വ്‌മാനില്‍ അല്ലാഹു പറയുന്നു:
`തീര്‍ച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്. അവന്‍ മഴപെയ്യിക്കുന്നു. ഗര്‍ഭാശയങ്ങളിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്‌മജ്‌ഞാനിയുമാകുന്നു.' (31/34)
ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്‌നുകഥീര്‍ (റ) പറയുന്നു: `അല്ലാഹുവിന് മാത്രം അറിയുന്ന, മറ്റാര്‍ക്കും അറിയാന്‍ സാധിക്കാത്ത അദൃശ്യങ്ങളുടെ താക്കോലിനെ സംബന്ധിച്ചാണ് അല്ലാഹു ഇവിടെ പരാമര്‍ശിക്കുന്നത്. അവ അല്ലാഹു അറിയിച്ചു കൊടുത്താലല്ലാതെ ആര്‍ക്കും അറിയില്ല. അവസാന നാള്‍ സംഭവിക്കുന്ന സമയം അല്ലാഹുവിന് മാത്രമറിയുന്ന കാര്യമാണ്, എന്നാല്‍ അവസാന നാളിനെ സംബന്ധിച്ച് ചുമതലയേല്‍പിക്കപ്പെട്ട മലക്കുകളോട് അല്ലാഹു കല്‍പിക്കുമ്പോള്‍ ആ മലക്കുകളും, അല്ലാഹു ഉദ്ദേശിക്കുന്ന അവന്റെ സൃഷ്‌ടികളും അറിയുന്നതാണ്. ഗര്‍ഭാശയത്തില്‍ എന്താണ് സൃഷ്‌ടിക്കാന്‍ പോകുന്നത് എന്ന് അവനല്ലാതെ മറ്റാര്‍ക്കുമറിയില്ല. അതുപോലെ തന്നെ ഒരാള്‍ ഐഹികവും പാരത്രികവുമായ ലോകത്ത് എന്താണ് സമ്പാദിക്കാന്‍ പോകുന്നത് എന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. ക്വുര്‍ആന്‍ പറയുന്നത് പോലെ. താന്‍ ഏത് നാട്ടില്‍വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല.' (31/34)
അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. (6/59)
ഈ അഞ്ച് കാര്യങ്ങളെയാണ് സുന്നത്ത് അദൃശ്യത്തിന്റെ താക്കോല്‍ എന്ന് പറയുന്നത്.'
ഇബ്‌നു ഉമര്‍ (റ) നിവേദനം: നബി (സ്വ)യില്‍ നിന്ന്, അവിടുന്ന് പറഞ്ഞു: അദൃശ്യകാര്യങ്ങളുടെ താക്കോലുകള്‍ അഞ്ചാണ്. അല്ലാഹുവിനല്ലാതെ അത് അറിയുകയില്ല, ഗര്‍ഭാശയത്തില്‍ രൂപപ്പെടുന്നത് അല്ലാഹുവിനല്ലാതെ അറിയുകയില്ല. നാളെ എന്ത് സംഭവിക്കുമെന്ന് അല്ലാഹുവിനല്ലാതെ അറിയുകയില്ല, മഴയെപ്പോള്‍ വരുമെന്ന കാര്യം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമറിയില്ല. ഒരാള്‍ ഏത് ഭൂമിയില്‍വെച്ചാണ് മരണപ്പെടുകയെന്ന് അല്ലാഹുവിനല്ലാതെ അറിയുകയില്ല, അവസാന നാള്‍ എന്ന് സംഭവിക്കുമെന്നും അല്ലാഹുവിനല്ലാതെ അറിയുകയില്ല.' (ബുഖാരി)
അവസാന നാളിന്റെ അടയാളങ്ങളിലുള്ള വിശ്വാസം അവസാന നാളിലുള്ള വിശ്വാസത്തില്‍ പെട്ടതാണ്. അദൃശ്യത്തിലുള്ള വിശ്വാസം ഈമാനിന്റെ അടിത്തറയാണ്. കാരണം വിശ്വാസകാര്യങ്ങള്‍ മുഴുവനും അദൃശ്യ കാര്യങ്ങളില്‍ പെട്ടതാകുന്നു. അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസമാകട്ടെ തക്വ്‌വയുള്ള വിശ്വാസികളുടെ സ്വഭാവവുമാണ്. അതാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്:
`അലിഫ് ലാം മീം. ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്‌മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്. അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും, നിനക്കും നിന്റെ മുന്‍ഗാമികള്‍ക്കും ഇറക്കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ (സൂക്ഷ്‌മത പാലിക്കുന്നവര്‍). അവരുടെ നാഥന്‍ കാണിച്ച നേര്‍വഴിയിലാകുന്നു അവര്‍. അവര്‍ തന്നെയാകുന്നു സാക്ഷാല്‍ വിജയികള്‍.' (2/1- 5)
അദൃശ്യകാര്യങ്ങള്‍ അല്ലാഹുവിന്റെ അധീനതയിലാണെന്ന കാര്യം ക്വുര്‍ആന്‍ കൃത്യമായി മനുഷ്യരെ പഠിപ്പിക്കുന്നുണ്ട്. ഏതാനും ഉദാഹരണങ്ങള്‍ കാണുക:
`ആകാശഭൂമികളിലെ അദൃശ്യ യാഥാര്‍ത്ഥ്യങ്ങളെ പറ്റിയുള്ള അറിവ് അല്ലാഹുവിന്നാണുള്ളത്. അവങ്കലേക്ക് തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും.' (11/123)
`(നബിയേ,) പറയുക: അദൃശ്യജ്ഞാനം അല്ലാഹുവിന് മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു' (10/20).
``അദൃശ്യജ്‌ഞാനം അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരാനും പോകുന്നില്ല.'' (3/179)
മുഹമ്മദ് നബി (സ്വ)യെ വിളിച്ചുകൊണ്ട് അല്ലാഹു പറയുകയാണ്:
`പറയുക: അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല' (6/50)
`നബിയേ, പറയുക: ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്ത്തെഴുന്നേല്പിക്കപ്പെടു
അദൃശ്യകാര്യങ്ങള്‍ അല്ലാഹുവിന് മാത്രമേ അറിയൂ, അത് മറ്റാര്‍ക്കുമറിയില്ല.
അദൃശ്യത്തിന്റെ താക്കോല്‍
അദൃശ്യത്തിന്റെ താക്കോല്‍ അല്ലാഹുവിന്റെ പക്കലാണ്, അത് അവന്‍ ഉദ്ദേശിക്കുന്ന സമയത്ത്, ഉദ്ദേശിക്കുന്ന രൂപത്തില്‍ ഉപയോഗിക്കുന്നതാണ്.
`അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. (6/59).
സൂറത്ത് ലുക്വ്‌മാനില്‍ അല്ലാഹു പറയുന്നു:
`തീര്‍ച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്. അവന്‍ മഴപെയ്യിക്കുന്നു. ഗര്‍ഭാശയങ്ങളിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്‌മജ്‌ഞാനിയുമാകുന്നു.' (31/34)
ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്‌നുകഥീര്‍ (റ) പറയുന്നു: `അല്ലാഹുവിന് മാത്രം അറിയുന്ന, മറ്റാര്‍ക്കും അറിയാന്‍ സാധിക്കാത്ത അദൃശ്യങ്ങളുടെ താക്കോലിനെ സംബന്ധിച്ചാണ് അല്ലാഹു ഇവിടെ പരാമര്‍ശിക്കുന്നത്. അവ അല്ലാഹു അറിയിച്ചു കൊടുത്താലല്ലാതെ ആര്‍ക്കും അറിയില്ല. അവസാന നാള്‍ സംഭവിക്കുന്ന സമയം അല്ലാഹുവിന് മാത്രമറിയുന്ന കാര്യമാണ്, എന്നാല്‍ അവസാന നാളിനെ സംബന്ധിച്ച് ചുമതലയേല്‍പിക്കപ്പെട്ട മലക്കുകളോട് അല്ലാഹു കല്‍പിക്കുമ്പോള്‍ ആ മലക്കുകളും, അല്ലാഹു ഉദ്ദേശിക്കുന്ന അവന്റെ സൃഷ്‌ടികളും അറിയുന്നതാണ്. ഗര്‍ഭാശയത്തില്‍ എന്താണ് സൃഷ്‌ടിക്കാന്‍ പോകുന്നത് എന്ന് അവനല്ലാതെ മറ്റാര്‍ക്കുമറിയില്ല. അതുപോലെ തന്നെ ഒരാള്‍ ഐഹികവും പാരത്രികവുമായ ലോകത്ത് എന്താണ് സമ്പാദിക്കാന്‍ പോകുന്നത് എന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. ക്വുര്‍ആന്‍ പറയുന്നത് പോലെ. താന്‍ ഏത് നാട്ടില്‍വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല.' (31/34)
അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. (6/59)
ഈ അഞ്ച് കാര്യങ്ങളെയാണ് സുന്നത്ത് അദൃശ്യത്തിന്റെ താക്കോല്‍ എന്ന് പറയുന്നത്.'
ഇബ്‌നു ഉമര്‍ (റ) നിവേദനം: നബി (സ്വ)യില്‍ നിന്ന്, അവിടുന്ന് പറഞ്ഞു: അദൃശ്യകാര്യങ്ങളുടെ താക്കോലുകള്‍ അഞ്ചാണ്. അല്ലാഹുവിനല്ലാതെ അത് അറിയുകയില്ല, ഗര്‍ഭാശയത്തില്‍ രൂപപ്പെടുന്നത് അല്ലാഹുവിനല്ലാതെ അറിയുകയില്ല. നാളെ എന്ത് സംഭവിക്കുമെന്ന് അല്ലാഹുവിനല്ലാതെ അറിയുകയില്ല, മഴയെപ്പോള്‍ വരുമെന്ന കാര്യം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമറിയില്ല. ഒരാള്‍ ഏത് ഭൂമിയില്‍വെച്ചാണ് മരണപ്പെടുകയെന്ന് അല്ലാഹുവിനല്ലാതെ അറിയുകയില്ല, അവസാന നാള്‍ എന്ന് സംഭവിക്കുമെന്നും അല്ലാഹുവിനല്ലാതെ അറിയുകയില്ല.' (ബുഖാരി)
അവസാന നാളിന്റെ അടയാളങ്ങളിലുള്ള വിശ്വാസം അവസാന നാളിലുള്ള വിശ്വാസത്തില്‍ പെട്ടതാണ്. അദൃശ്യത്തിലുള്ള വിശ്വാസം ഈമാനിന്റെ അടിത്തറയാണ്. കാരണം വിശ്വാസകാര്യങ്ങള്‍ മുഴുവനും അദൃശ്യ കാര്യങ്ങളില്‍ പെട്ടതാകുന്നു. അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസമാകട്ടെ തക്വ്‌വയുള്ള വിശ്വാസികളുടെ സ്വഭാവവുമാണ്. അതാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്:
`അലിഫ് ലാം മീം. ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്‌മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്. അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും, നിനക്കും നിന്റെ മുന്‍ഗാമികള്‍ക്കും ഇറക്കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ (സൂക്ഷ്‌മത പാലിക്കുന്നവര്‍). അവരുടെ നാഥന്‍ കാണിച്ച നേര്‍വഴിയിലാകുന്നു അവര്‍. അവര്‍ തന്നെയാകുന്നു സാക്ഷാല്‍ വിജയികള്‍.' (2/1- 5)
പ്രവാച്ചകര്‍ക്ക് ഉണ്ടാവുന്ന അറിവുകള്‍ അവരുടെ സ്വന്തം കഴിവ് അല്ല എന്ന് വ്യക്തമായി എഴുതിയത് കാണുക.
No comments:
Post a Comment