ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Tuesday, 31 January 2017

മരണവീട്ടിലെ ഭക്ഷണ സല്ക്കാരം

മരണവീട്ടിലെ ഭക്ഷണ സല്‍ക്കാരം

മരണവീട്ടിലെ ഭക്ഷണ സല്ക്കാരവും പത്ത് കിതാബും..
മരണ വീടുകളില് മരണത്തിന്റെ 3,7,14,40 എന്നീ ദിവസങ്ങള്ക്കും ആണ്ടിനും പ്രത്യേകതകള്‍ കല്പ്പിക്കുകയും ആ  ദിവസങ്ങളില്പ്രത്യേകം ഭക്ഷണമുണ്ടാക്കി മറ്റുള്ളവരെ സല്ക്കരിക്കുകയും ചെയ്യുന്ന സമ്പ്രദായം നമ്മുടെ നാട്ടില് വ്യാപകമായി കണ്ടുവരുന്നു.

ഇപ്പോഴിതാ അത് പോയിപോയി മരണ ദിവസം തന്നെ സദ്യയുണ്ടാക്കി സല്ക്കരിക്കുന്നേടത്തോളം എത്തിയിട്ടുണ്ട്.

എന്നാല് ഈ സമ്പ്രദായത്തിന് ഇസ്ലാമില് യാതൊരു മാതൃകയും കാണാന്  സാധ്യമല്ല. അതിനാല് അത് അനാചാരമാണെന്നത് തീര്ച്ചയാണ്.

മരണവീട്ടുകാര്‍ തങ്ങളുടെ ഉറ്റബന്ധുവിന്റെ വേര്‍പാടിലുള്ള ദുഃഖവും മറ്റുപ്രയാസങ്ങളും കാരണം മരണം നടന്ന ആദ്യത്തെ ഏതാനും ദിവസങ്ങളില്‍
സ്വന്തം വിശപ്പിന്റെ കാര്യമോ ഭക്ഷണത്തിന്റെ കാര്യമോ ശ്രദ്ധിച്ചെന്നു
വരില്ല. അതിനാല് ആ സമയങ്ങളില്‍ അയല്‍വാസികളോ അടുത്ത ബന്ധുക്കളോ അവ
ര്‍ക്ക് അങ്ങോട്ട് ഭക്ഷണമുണ്ടാക്കിക്കൊടുക്കുകയാണ്  വേണ്ടത്.

ഇതാണ് ഈ സമയത്ത് ഇസ്ലാം പഠിപ്പിക്കുന്നതും. അതല്ലാതെ അവരുടെ ദുഃഖം വകവെക്കാതെ അവിടെ ഭക്ഷണമുണ്ടാക്കി തിന്നുന്നതല്ല. അതാകട്ടെ അനാചാരവുമാണ്.

പത്ത് കിതാബ് തന്നെ അക്കാര്യം പേജ്: 95-ല്‍ വ്യക്തമാക്കുന്നുണ്ട്. അതില്‍ പറഞ്ഞ ഉദ്ധരണിക്ക് മുസ്ലിയാക്കന്മാര് അര്ത്ഥം നല്കുന്നത് കാണുക:-

“അപ്രകാരം തന്നെ മയ്യിത്തിന്റെ വീട്ടുകാര്‍ ആളുകളെ ക്ഷണിച്ച് വരുത്തി സദ്യ നടത്തല്‍ ചീത്തയായ ബിദ്അത്ത് (അനാചാരം) ആണ്.” 
(പരിഭാഷകന്: പി. അബ്ദുല് അസീസ് മുസ്ലിയാര്.പൊന്നാനി. പേജ്: 210)
   
“മയ്യത്തിന്റെ വീട്ടുകാര്‍ ഭക്ഷണം ഉണ്ടാക്കലും ജനങ്ങള്‍ക്ക് കൊടുക്കലും നല്ലതല്ലാത്ത ബിദ്അത്താണ്”
(പരിഭാഷകന്: ഒറ്റമാളിയേക്കല് മുത്തുക്കോയതങ്ങള്.പേജ്:179.പ്രസ്സ് : കെ.മുഹമ്മദ് കുട്ടി സണ്സ്)

മയ്യിത്തിന്റെ ആള്‍ക്കാര്‍ക്ക് ഭക്ഷണം നന്നാക്കല് അതിലേക്ക് ജനങ്ങളെ ക്ഷണിക്കല്‍ മുതലായവ ചെയ്യല്‍ നല്ലതല്ലാത്ത ഒരു ബിദ്അത്താകുന്നു”
(പരിഭാഷകന്:അബൂ അഷ്റഫ് മൗലവി,പേജ്:239)

 
“മരണദിവസം മയ്യിത്തിന്റെ വീട്ടുകാര്‍ ഭക്ഷണം പാകം ചെയ്ത് ജനങ്ങളെ സംഘടിപ്പിച്ച് നല്‍കല്‍ നല്ലതല്ലാത്ത ബിദ്അത്താണ്.”
 (പരിഭാഷകന്: ഒറ്റമാളിയേക്കല് മുത്തുക്കോയതങ്ങള്,പേജ്:162.പ്രസ്സ്: അഷ്റഫി ബുക്ക് സെന്‍റര്‍)
 

ഇത് പോലെ തന്നെയാണ് ഇബ്റാഹീം പുത്തൂര് ഫൈസി.പേജ്: 107 - ലും,
എന്.പി.സൈനുദ്ധീന് മുസ്ലിയാര് മാറഞ്ചേരി,പേജ്:221-ലും,
കെ.കുഞ്ഞി അഹമ്മദ് മുസ്ലിയാര് പേജ്:190ലും കൊടുത്തിരിക്കുന്നത്.


ചുരുക്കത്തില് മരിച്ച വ്യക്തിയുടെ പേരില്‍ നടത്തുന്ന അന്നദാനത്തിന് യാതൊരു തെളിവുമില്ലെന്ന് പത്ത്കിതാബിലെ തന്നെ മേല്‍ ഉദ്ധരണിയില്‍ നിന്നും പകല്‍ വെളിച്ചം പോലെ വ്യക്തമായി.

എന്നാല് മേല് ഉദ്ധരണി തങ്ങളുടെ ‘അന്നം മുടക്കിയാണെന്ന് മനസ്സിലായപ്പോള്‍ ഒരു മുസ്ലിയാര് ഈ ഉദ്ധരണിയുടെ അര്ത്ഥത്തില് ഒരു കൊടും ക്രൂരത
കാണിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചിരിക്കുന്നു, 


അഥവാ, ‘ബിദ്അത്തുന് ഗൈറു ഹസനതിന്’ എന്നതിന് അര്‍ത്ഥം നല്കിയപ്പോള്‍ ‘നല്ലതല്ലാത്ത ബിദ്അത്ത്’ എന്ന് എഴുതേണ്ടതിന് പകരം ‘നല്ലതായ ഒരു ബിദ്അത്ത്’ എന്നാക്കി അട്ടിമറി നടത്തിയിരിക്കുന്നു.
മുഹമ്മദ് മറ്റത്ത്, എന്ന ആളാണ് പേജ്: 276- ല് ഈ ക്രൂരത കാട്ടിയിരിക്കുന്നത്.


ബുദ്ധി മുസ്ലിയാക്കന്മാര്‍ക്ക് മുമ്പില്‍ അടിയറ വെച്ചിട്ടില്ലാത്തവര്‍ ഇനി ചിന്തിക്കുക! എന്തുമാത്രം വലിയ തട്ടിപ്പാണ് ഇയാള്‍ നടത്തിയിരിക്കുന്നത് , 

ഇനി അതിനെ കുറിച്ചു എന്താണ് ഇമാമുകള്‍ വ്യക്തമാക്കിയത് എന്ന് കൂടി നോക്കാം.....
ജരീര്‍ (റ) നിവേദനം : മരിച്ച വീട്ടില്‍ ഒരുമിച്ചു കൂടി അവിടെ ഭക്ഷണം പാകം ചെയ്തു ഭക്ഷിക്കുന്ന സമ്പ്രദായത്തെ നിഷിദ്ധമാക്കപ്പെട്ട കൂട്ടക്കരച്ചി ലിന്‍റെ ഇനത്തില്‍ തന്നെയായിരുന്നു ഞങ്ങള്‍ (സഹാബികള്‍) പരിഗണിച്ചിരുന്നത്. [ഇബ്നുമാജ, അഹമദ്, നസാഈ].

 وَأَمَّا إصْلَاحُ أَهْلِ الْمَيِّتِ طَعَامًا وَجَمْعُ النَّاسِ عَلَيْهِ فَلَمْ يُنْقَلْ فيه شئ وَهُوَ بِدْعَةٌ غَيْرُ مُسْتَحَبَّةٍ هَذَا كَلَامُ صَاحِبِ الشَّامِلِ وَيُسْتَدَلُّ لِهَذَا بِحَدِيثِ جَرِيرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُ قَالَ " كُنَّا نَعُدُّ الِاجْتِمَاعَ إلَى أَهْلِ الْمَيِّتِ وَصَنِيعَةَ الطَّعَامِ بَعْدَ دَفْنِهِ مِنْ النِّيَاحَةِ " رَوَاهُ أَحْمَدُ بْنُ حَنْبَلٍ وَابْنُ مَاجَهْ بِإِسْنَادٍ صَحِيحٍ
الكتاب: المجموع شرح المهذب(5/320)
النووي، أبو زكريا (631 - 676هـ، 1234- 1278م).
 
ഇമാം നവവി (റ) എഴുതുന്നു : എന്നാല്‍ മയ്യിത്തിന്‍റെ വീട്ടുകാര്‍ ഭക്ഷണമുണ്ടാക്കി അതിനുവേണ്ടി ജനങ്ങളെ ഒരുമിച്ചു കൂട്ടുന്നതിനു യാതൊരു രേഖയുമില്ല. അത് നല്ലതല്ലാത്ത അനാചാരമാണ്. ജരീര്‍ (റ) നിവേദനം ചെയ്യുന്ന ഹദീസ് ഇതിനു തെളിവാകുന്നു. ഈ ഹദീസ് ഇമാം അഹ്മദും ഇബ്നുമാജയും സഹീഹായ പരമ്പരയിലൂടെ ഉദ്ധരിക്കുന്നു.
[ശറഹുല്‍ മുഹദ്ദബ് 5/320]

ഈ അനാചാരത്തെ ചെയ്തുകൊണ്ടിരിക്കുന്ന പുരോഹിതന്മാര്‍ അംഗീകരിക്കുന്ന പണ്ഡിതനായ ദഹലാന്‍ എഴുതുന്നു : അല്ലാഹുവേ! ശരിയിലേക്ക്‌ ഞാന്‍ നിന്നോട് മാര്‍ഗദര്‍ശനം തേടുന്നു. അതെ, മയ്യിത്തിന്‍റെ ആളുകളുടെ അടുത്ത് ഒരുമിച്ചുകൂടുകയും ഭക്ഷണം ഉണ്ടാക്കുകയും ചെയ്യുന്ന ജനങ്ങളുടെ പ്രവൃത്തി നിഷിദ്ധമായ അനാചാരമാണ്. അതിനെ തടുത്താല്‍ പ്രതിഫലം ലഭിക്കും. അതുമൂലം ദീനിന്‍റെ അടിത്തറ സ്ഥിരപ്പെടും. ഇസ്ലാമിനെയും മുസ്ലിംകളെയും ശക്തിപ്പെടുത്തും. [ഇആനത്ത് 2 /142]

എന്നാല്‍ മരണപ്പെട്ട വ്യക്തിയുടെ വീട്ടുകാര്‍ ജനങ്ങള്‍ക്ക്‌ വേണ്ടി ഭക്ഷണം തയ്യാറാക്കല്‍ ആക്ഷേപിക്കപ്പെടുന്ന അനാചാരമാണ്. [ശറഹുല്‍ ബഹ്ജ]

ചുരുക്കത്തില് ഇന്ന് നമ്മുടെ നാട്ടില് നടക്കുന്ന മരണപ്പെട്ട
വ്യക്തിയുടെ പേരില് നിശ്ചിത ദിവസങ്ങളില് ഭക്ഷണമുണ്ടാക്കി സല്ക്കരിക്കല്
അനാചാരമാണെന്ന് വ്യക്തം.


No automatic alt text available.



⏩ഒരാൾ മരണപ്പെട്ടാൽ അയാളുടെ വീട്ടിൽ 3,7,15,40 എന്നീ ദിവസങ്ങളിൽ ഭക്ഷണമുണ്ടാക്കി ജനങ്ങളെ ക്ഷണിച്ച് വരുത്തി തീറ്റിക്കുന്ന സമ്പ്രദായം ചില ആളുകൾക്കിടയിൽ കാണാം.

⏩ചിലർ വർഷം പൂർത്തിയാകുമ്പോൾ ആണ്ട് എന്ന പേരിലും ഈ സമ്പ്രദായം നടത്തുന്നു.
⏩ഇതിന് ഇസ്ലാമിൽ ഒരു തെളിവും കാണാൻ സാധ്യമല്ല.
⏩റസൂൽ(സ്വ)യും സ്വഹാബത്തും ഇത്തരം സമ്പ്രദായങ്ങൾ നടത്തിയിട്ടില്ലെന്ന് മാത്രമല്ല അത്തരം പരിപാടികൾ നിരോധിക്കുകയാണ് ചെയ്തിട്ടുളളത്.

✅എന്നാൽ മരണപ്പെട്ട വ്യക്തിയുടെ വീട്ടുകാർക്ക് അന്നേ ദിനം ഭക്ഷണം പാകം ചെയ്ത് അവരെ ഭക്ഷിക്കാൻ പ്രേരിപ്പിക്കണമെന്ന് നബി(സ്വ) ആവശ്യപ്പെടുന്നു.

عَنْ عَبْدِ اللَّهِ بْنِ جَعْفَرٍ قَالَ: لَمَّا جَاءَ نَعْيُ جَعْفَرٍ، قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «اصْنَعُوا لِأَهْلِ جَعْفَرٍ طَعَامًا، فَإِنَّهُ قَدْ جَاءَهُمْ مَا يَشْغَلُهُمْ»
👉അബ്ദുല്ലാഹിബ്നു ജഅ്ഫർ(റ):ജഅ്ഫർ(റ) ന്റെ മരണ വാർത്ത വന്നപ്പോൾ നബി(സ്വ) പറഞ്ഞു:”ജഅ്ഫറിന്റെ കുടുംബത്തിന് ഭക്ഷണമുണ്ടാക്കി അവരെ ഭക്ഷിപ്പിക്കൂ.അതിൽ നിന്നെല്ലാം അശ്രദ്ധമാക്കുന്ന ഒരു വാർത്തയാണ് അവർക്ക് വന്നിട്ടുളളത്”
📚(തുർമുദി)

✅ഇമാം ശാഫി(റ) പറയുന്നു.

وَأُحِبُّ لِجِيرَانِ الْمَيِّتِ أَوْ ذِي قَرَابَتِهِ أَنْ يَعْمَلُوا لِأَهْلِ الْمَيِّتِ فِي يَوْمِ يَمُوتُ، وَلَيْلَتِهِ طَعَامًا يُشْبِعُهُمْ فَإِنَّ ذَلِكَ سُنَّةٌ، وَذِكْرٌ كَرِيمٌ، وَهُوَ مِنْ فِعْلِ أَهْلِ الْخَيْرِ قَبْلَنَا، وَبَعْدَنَا
“മരണമടഞ്ഞവന്റെ കുടുംബത്തിന് വേണ്ടി ആ ദിവസം അയൽവാസികളും ബന്ധുക്കളും ഭക്ഷണം പാകം ചെയ്ത് കഴിപ്പിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു.നിശ്ചയം അത് സുന്നത്താണ്.അത് നമ്മുടെ പൂർവ്വികരുടെയും ശേഷക്കാരുടെയും ഉത്തമ കർമമാണ്”
📚(അൽ-ഉമ്മ്)

🚫എന്നാൽ മരിച്ച വീട്ടുകാർ ഭക്ഷണം ഉണ്ടാക്കി ആളുകളെ ക്ഷണിക്കുന്നത് നിരോധിക്കുന്നു.

عَنْ جَرِيرِ بْنِ عَبْدِ اللَّهِ الْبَجَلِيِّ، قَالَ: «كُنَّا نَرَى الِاجْتِمَاعَ إِلَى أَهْلِ الْمَيِّتِ وَصَنْعَةَ الطَّعَامِ مِنَ النِّيَاحَةِ»

ജരീർ(റ) നിവേദനം:”മരിച്ച വീട്ടിൽ ഒരുമിച്ച് കൂടി അവിടെ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്ന സമ്പ്രദായത്തെ നിഷിധമാക്കപ്പെട്ട കൂട്ടകരച്ചിലിന്റെ ഇനത്തിൽ തന്നെയായിരുന്നു ഞങ്ങൾ പരിഗണിച്ചിരുന്നത്”
📚(ഇബ്നു മാജ,അഹമ്മദ്,നസാഈ)

❇ഇമാം നവവി(റ) പറയുന്നു

وَأَمَّا إصْلَاحُ أَهْلِ الْمَيِّتِ طَعَامًا وَجَمْعُ النَّاسِ عَلَيْهِ فَلَمْ يُنْقَلْ فيه شئ وَهُوَ بِدْعَةٌ غَيْرُ مُسْتَحَبَّةٍ هَذَا كَلَامُ صَاحِبِ الشَّامِلِ وَيُسْتَدَلُّ لِهَذَا بِحَدِيثِ جَرِيرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُ قَالَ " كُنَّا نَعُدُّ الِاجْتِمَاعَ إلَى أَهْلِ الْمَيِّتِ وَصَنِيعَةَ الطَّعَامِ بَعْدَ دَفْنِهِ مِنْ النِّيَاحَةِ " رَوَاهُ أَحْمَدُ بْنُ حَنْبَلٍ وَابْنُ مَاجَهْ بِإِسْنَادٍ صَحِيحٍ

“എന്നാൽ മയ്യിത്തിന്റെ കുടുംബക്കാർ ഭക്ഷണമുണ്ടാക്കി ജനങ്ങളെ അതിനു വേണ്ടി ഒരുമിച്ച് കൂട്ടൽ അനുവദനീയമാണെന്നതിന് യാതൊരു രേഖയുമില്ല.അത് ചീത്തയായ അനാചാരമാണ്.ഇതിന് ജരീർ(റ) നിവേദനം ചെയ്യുന്ന മറമാടിയതിന് ശേഷം മയ്യിത്തിന്റെ കുടുംബക്കാർ ഭക്ഷണമുണ്ടാക്കി അതിൽ ഒരുമിച്ച് കൂടുന്നതിനെ ഞങ്ങൾ നിഹായത്തായാണ് ഗണിച്ചിരുന്നത് എന്ന ഹദീസ് തെളിവാക്കപ്പെടും.”
📚(ശറഹുൽ മുഅദ്ദബ്)

وَمَا اُعْتِيدَ مِنْ جَعْلِ أَهْلِ الْمَيِّتِ طَعَامًا لِيَدْعُوا النَّاسَ عَلَيْهِ بِدْعَةٌ مَكْرُوهَةٌ كَإِجَابَتِهِمْ لِذَلِكَ لِمَا صَحَّ عَنْ جَرِيرٍ كُنَّا نَعُدُّ الِاجْتِمَاعَ إلَى أَهْلِ الْمَيِّتِ وَصُنْعَهُمْ الطَّعَامَ بَعْدَ دَفْنِهِ مِنْ النِّيَاحَةِ وَوَجْهُ عَدِّهِ مِنْ النِّيَاحَةِ مَا فِيهِ مِنْ شِدَّةِ الِاهْتِمَامِ بِأَمْرِ الْحُزْنِ
👉“മയ്യിത്തിന്റെ വീട്ടുകാർ ഭക്ഷണമുണ്ടാക്കി അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന ഈ പതിവ് വെറുക്കപ്പെട്ട ദുരാചാരമാണ്.അതിന് ക്ഷണിച്ചാൽ സ്വീകരിക്കുന്നതും ഇപ്രകാരം തന്നെ .കാരണം ജരീർ(റ) നിന്ന് സ്വഹീഹ് ആയ ഹദീസ് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.”
📚(തുഹ്ഫ)

👉🏾ഇതേ കാര്യം തന്നെ
📚മുഗ്നി,ശറഹു ബഹ്ജ,ഇയാനത്തു ത്വലിബീൻ,തുഹ്ഫത്തുൽ അഹ് വദി തുടങ്ങിയ നിരവധി ഗ്രന്ധങ്ങളിൽ കാണാൻ സാധിക്കും.

🎯മരിച്ച വീട്ടുകാർക്ക് അന്നേ ദിവസം ഭക്ഷണമുണ്ടാക്കി കൊടുക്കൽ സുന്നത്താണ്.

🎯മരിച്ച വീട്ടുകാർ ഭക്ഷണമുണ്ടാക്കി അതിലേക്ക് ആളുകളെ ക്ഷണിക്കുന്നതിന് നബി(സ്വ)യുടെ മാതൃകയില്ല.

🎯സ്വഹാബത്ത് ഈ സമ്പ്രദായത്തെ വെറുത്തിരുന്നു.

🎯ഇത്തരം സദസ്സുകളിലേക്കുളള ക്ഷണം സ്വീകരിക്കുന്നതും വെറുക്കപ്പെട്ടതാണ്.

🎯ഇത്തരം ബിദ്അത്തുകളിൽ നിന്നും മാറി നിൽക്കുക.നബി(സ്വ)യുടെ മാതൃകയില്ലാത്ത പ്രവർത്തനങ്ങൾ വിഫലം

🎯 ഇബ്നു മസ്ഊദ്(റ) പറഞ്ഞത് നമ്മുടെ ഓർമയിലുണ്ടാക്കട്ടെ അദ്ദേഹം  പറഞ്ഞു:”നന്മയുദ്ദേശിച്ച എത്രയോ ആളുകളുണ്ട് ,ഉദ്ദേശിച്ച നന്മ ഒരിക്കലും അവർക്ക് ലഭിച്ചിട്ടില്ല

Friday, 27 January 2017

“ഇമാം ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ ഖബറിങ്കല്‍ ചെന്ന് തവസ്സുലാക്കി ബറക്കത്തെടുത്തു എന്ന കള്ളക്കഥ”

“ഇമാം ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ ഖബറിങ്കല്‍ ചെന്ന് തവസ്സുലാക്കി ബറക്കത്തെടുത്തു എന്ന കള്ളക്കഥ”
 
സഹോദരന്മാരെ , അസ്സലാമു അലൈകും

“ഇമാം ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ ഖബറിങ്കല്‍ ചെന്ന്
തവസ്സുലാക്കി ബറക്കത്തെടുത്തു എന്നൊക്കെ "താരീഖ് ബാഗ്ദാദ് "ലുണ്ട് എന്നൊക്കെ പറഞ്ഞു കൊണ്ട് ചിലര്‍ പോസ്റ്റ്‌ ഇടുന്നുണ്ട് ..

അത് ശുദ്ധമായ കളവാണ് . അങ്ങനെ ഒരു സംഭവം സ്വഹീഹായ വിധത്തില്‍ വന്നിട്ടില്ല .. ബാതിലായ ഒരു കെട്ടുകഥയാണത്.

ഇമാം ഷാഫിയുടെ ഒരു കിതാബിലും അത്തരത്തില്‍ ഉള്ള ഒരു തബറുക്ക് നടത്തിയതായി ഇല്ല ..
മൊയ്തീന്‍ മാല ഉണ്ടാക്കിയ കോഴിക്കോട്ടുകാരന്‍ ഖാളി മുഹമ്മത് മാലയില്‍ പറയുന്നത് എല്ലാം മൊയ്തീന്‍ ശൈഖ്‌ പറഞ്ഞോവര്‍ വിട്ടോവര്‍ എന്നല്ലേ ....

ആ മുസ്ലിയാര്‍ക്ക് ആ കള്ളക്കഥകള്‍ ഒക്കെ എവിടെ നിന്നാണ് കിട്ടിയത് ….?

ബഹ്ജ എന്ന കീറവാറോലയില്‍ നിന്നും മൂപ്പര്‍ തെണ്ടിപ്പെറുക്കി എഴിതിക്കൂട്ടിയതാണ് .. അതും മൊയ്തീന്‍ ശൈഖിന്‍റെ കിതാബ് അല്ല ... വേറെ ഒരു യൂസഫ്‌ ശെതുനൂഫി എന്ന മൊല്ലാക്ക ഇതേ പോലെ എഴുതി ക്കൂട്ടിയ വാറോല ആണത് ..

പതിനായിരക്കണക്കിനു കര്‍മ്മ ശാസ്ത്രപരമായ മസ്അലകള്‍ പറഞ്ഞിട്ടുള്ള ഇമാം ഷാഫിയുടെ ഒരു കിതാബിലും അത്തരത്തില്‍ ഉള്ള ഒരു തബറുക്ക് അദ്ദേഹം നടത്തിയതായി ഇല്ല .. അങ്ങനെ ഖബറി ങ്കല്‍ പോയി ബരക്കത്ത് എടുക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഇമാം ശാഫി പറയുന്നില്ല.
അതുകൊണ്ടുതന്നെ ഇമാം ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ ഖബറിങ്കല്‍ പോയി ബറക്കത്ത് എടുത്തു എന്ന് പറയുന്നത് പൂര്‍ണമായും കളവാണ് .. അതൊക്കെ പില്‍ക്കാലത്ത് വന്ന ചില മൊല്ലാക്കമാര്‍ നമ്മുടെ നാട്ടില്‍ “മൊയ്തീന്‍മാല” എന്ന കള്ളപ്പാട്ട് ഉണ്ടാക്കിയ പോലെ ഉണ്ടാക്കിയ കള്ളക്കഥകള്‍ ആണ് ..

ഇനി എന്തൊക്കെയാണ് താരീഖ് ബാഗ്ദാദ് എന്ന കിത്താബില്‍ പറയുന്നത് ..? അതേ ,
ഇതാണ് ആ വാറോലക്കഥ ..
أَخْبَرَنَا الْقَاضِي أَبُو عَبْد الله الحسين بْن عَلِيّ بْن مُحَمَّد الصيمري، قَالَ: أَخبرنا عُمَر بْن إِبْرَاهِيمَ المقرئ، قَالَ: حَدَّثَنَا مكرم بْن أَحْمَد، قَالَ: حَدَّثَنَا عُمَر بْن إسحاق بْن إِبْرَاهِيمَ، قَالَ: حَدَّثَنَا عَلِيّ بْن ميمون، قَالَ: سمعت الشافعي، يقول: إني لأتبرك بأبي حنيفة وأجيء إِلَى قبره في كل يوم، يَعْنِي زائرا، فإذا عرضت لي حاجة صليت ركعتين، وجئت إِلَى قبره وسألت الله تعالى الحاجة عنده، فما تبعد عني حتى تقضى.
تاريخ بغداد ٤٤٥/١
ഇമാം ഷാഫി അബൂഹനീഫ യുടെ ഖബറില്‍ ചെന്ന് തവസ്സുലാക്കി ബറക്കത്തെടുത്തു എന്നൊക്കെ മുസ്ലിയാക്കന്മാര്‍ പറയുന്ന "താരീഖ് ബാഗ്ദാദ്” എന്ന കിതാബിലെ കള്ളറിപ്പോര്‍ട്ടാണ് മുകളില്‍ ഉള്ളത് . ഈ റിപ്പോര്‍ട്ട് കള്ളക്കഥയാണ് എന്ന് വെറുതെ പറയുകയല്ല.

ഇമാം ഷാഫി അബൂഹനീഫ യുടെ ഖബറില്‍ ചെന്ന് തവസ്സുലാക്കി ബറക്കത്തെടുത്തുഎന്നൊക്കെ മുസ്ലിയാക്കന്മാര്‍ പറയുന്ന ഈ കെട്ടുകഥയുടെ സനദില്‍ മുകറം ബിന്‍ അഹമ്മദ് എന്ന ഒരാളുണ്ട്  . ഈ കഥ ഉദ്ധരിച്ച അതേ താരീഖുല്‍ ബാഗ്ദാദ്എന്ന കിത്താബില്‍ ഖത്തീബുല്‍ ബാഗ്ദാദി തന്നെ മറ്റൊരിടത്ത് ഈ കഥയുടെ സനദില്‍ ഉള്ള മുകറം ബിന്‍ അഹമ്മദ് എന്ന ആളെ  കുറിച്ച് അയാള്‍ അഹമദ് ബിന്‍ മുഖ്ലിസ് എന്നയാള്‍  കെട്ടിയുണ്ടാക്കിയ അബൂഹനീഫയെ മഹത്വപ്പെടുത്തുന്ന കള്ളഹദീസുകള്‍ ഉദ്ധരിക്കുന്ന ആളാണ്‌ എന്ന് ഇമാം ദാറഖുത്നീ പറയുന്നതായി പ്രസ്താവിക്കുന്നു :

قال الخطيب البغدادي رحمه الله : تاريخ بغداد …– NO.1896-
حدثني أبو القاسم الأزهري قال سئل أبو الحسن على بن عمر الدارقطني وانا اسمع عن جمع مكرم بن احمد فضائل أبى حنيفة فقال موضوع كله كذب وضعه احمد بن المغلس الحماني قرابة جبارة وكان في الشرقيه

ഇമാം ദാറഖുത്നീ (റ) : പ്രഗത്ഭനായ ഹദീസ് പണ്ഡിതനാണ്. താരീഖ് ബാഗ്ദാദ്  എന്ന കിത്താബില്‍ ഈ കെട്ടുകഥ ഉദ്ധരിച്ച   മുകറം ബിന്‍ അഹമ്മദ് എന്ന റാവിയെക്കുറിച്ച് അതേ കിത്താബില്‍ തന്നെ ഗ്രന്ഥകര്‍ത്താവായ  ഇമാം ഖത്തീബുല്‍ ബാഗ്ദാദി രേഖപ്പെടുത്തിയ  ഇമാം ദാറഖുത്നീ (റ)യുടെ   അഭിപ്രായമാണ്  മുകളില്‍ കൊടുത്തത്.
ഇമാം ഖത്തീബുല്‍ ബാഗ്ദാദിയും    ഇമാം ദാറഖുത്നീ (റ)യും  കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ  മെമ്പര്‍മാരാണോ ..?  അല്ലല്ലോ ..
മാത്രമല്ല!!  ഇതിന്‍റെ പരമ്പരയില്‍ ഉള്ള വേറെ ഒരു റാവി ആയ അലിയ്യ് ബിനു മഅമൂന്‍ ഇമാം ശാഫി (റ)യില്‍ നിന്നും കേട്ട് പഠിച്ച ശിഷ്യനാണ് എന്നത് സ്ഥിരപ്പെട്ടിട്ടില്ല.

ഈ വാറോലക്കഥ കെട്ടിയുണ്ടാക്കിയതാണ് എന്ന് ഇമാം മൊഹിയിദ്ധീന്‍ ബര്‍ക്കവി(റ)യും ഇമാം ഇബ്നുല്‍ ഖയ്യിമും പ്രസ്താവിച്ചിട്ടുണ്ട്. 
 
കണ്ടതും കേട്ടതുമൊക്കെ ജാറപൂജക്ക്‌ തെളിവാക്കാന്‍ നടക്കുന്ന മുസ്ലിയാക്കന്മാര്‍ കൊണ്ട് വന്ന ഈ കഥയെ ഹിജ്റ 980ല്‍ മരണപ്പെട്ട പ്രഗല്‍ഭ ഹനഫി പണ്ഡിതന്‍ അദ്ധേഹത്തിന്റെ 
"رسائل البركوي" എന്ന ഗ്രന്ഥത്തില്‍ നടത്തിയ പരാമര്‍ശം കൂടി കാണുക... 

وكذلك الحكاية المنقولة عن الشافعي (رَحِمَهُ ٱللَّٰهُ) أنه كان يقصد الدعاء عند قبر أبي حنيفة  (رَحِمَهُ ٱللَّٰهُ) فإنها من الكذب الظاهر بل
ഇമാം ഷാഫി(റ) ഇമാം അബു ഹനീഫ(റ) യുടെ കബറിങ്കല്‍ പോയി എന്ന കഥ പ്രത്യക്ഷത്തില്‍ നുണയാണ്.
 ________________________________________ 
 
والحكاية المنقولة عن الشافعى أنه كان يقصد الدعاء عند قبر أبى حنيفة، من الكذب الظاهر. 
 الكتاب: إغاثة اللهفان من مصايد الشيطان (1/218)
ابن قَيِّم الجَوْزِيَّة (691 - 751 هـ = 1292 - 1350 م)
ഇമാം ഷാഫി(റ) അബു ഹനീഫ(റ) യുടെ കബറിങ്കല്‍ നമസ്ക്കരിക്കാന്‍ ഉദ്ദേശിച്ചു എന്ന കഥ പ്രത്യക്ഷത്തില്‍ നുണയാണ്.
 ________________________________________

 مثل ما حكى بعضهم عن الشافعي أنه قال : ( إني إذا نزلت بي شدة أجيء فأدعو عند قبر أبي حنيفة فأجاب ) أو كلاما هذا معناه .  
وهذا كذلك معلوم كذبه بالاضطرار عند من له معرفة بالنقل :
فإن الشافعي لما قدم بغداد لم يكن ببغداد قبر ينتاب للدعاء عنده البتة ، بل ولم يكن هذا على عهد الشافعي معروفا .
وقد رأى الشافعي بالحجاز واليمن والشام والعراق ومصر من قبور الأنبياء والصحابة والتابعين ، من كان أصحابها عنده وعند المسلمين أفضل من أبي حنيفة وأمثاله من العلماء ، فما باله لم يَتَوَخَّ الدعاء إلا عنده .
الكتاب: شفاء الصدور في زيارة المشاهد والقبور
مرعي بن يوسف الكرمي الحنبلي (988 - 1033 هـ = 1580 - 1624م)

 ഇമാം ശാഫി(റ)യെ തൊട്ട് ചിലര്‍ ഉദ്ധരിച്ചതിനെ കുറിച്ച്  (എനിക്ക് ബുദ്ധിമുട്ട് വന്നാൽ, ഞാൻ വന്ന് അബു ഹനീഫയുടെ ഖബറിൽ പ്രാർത്ഥിച്ചു, ഉത്തരം നൽകി):എന്നര്‍ത്ഥമാക്കുന്നത് വ്യാജമാണ്
ശാഫി(റ) ബാഗ്ദാദിൽ വന്നപ്പോൾ, പ്രാർത്ഥിക്കാൻ വരുന്ന ഒരു ഖബറും ബാഗ്ദാദിൽ ഉണ്ടായിരുന്നില്ല.
 ________________________________________  

പിന്നെ അതേ താരീഖ് ബാഗ്ദാദ് ല്‍ തന്നെ ഇമാം അബൂഹനീഫയെ കുറിച്ച് ചിലരൊക്കെ കെട്ടി ഉണ്ടാക്കി പറഞ്ഞ ഡസന്‍ കണക്കിന് പേജ് കള്‍ മോശമായി പറയുന്നു .. 

ഇതൊക്കെ നിങ്ങള്‍ വിശ്വസിക്കുമോ .സമസ്തക്കാരെ .? 

ഇമാം ഷാഫി തന്നെ പറയുന്നു എന്ന് പറഞ്ഞുകൊണ്ട് ചിലരൊക്കെ കെട്ടി ഉണ്ടാക്കി പറഞ്ഞ അബൂഹനീഫയെ കുറിച്ച് മോശമായി പറഞ്ഞ കാര്യങ്ങള്‍ അതില്‍ ഉണ്ട് . തിരിച്ച് ഇമാം ഷാഫിയെ കുറിച്ചുള്ള മോശമായ പരാമര്‍ശങ്ങളും മദ്ഹബീ പക്ഷപാതികളായവര്‍ ഗ്രൂപ്പ് തര്‍ക്കം മൂത്ത് പറഞ്ഞത് ആ കിത്താബില്‍ തന്നെ ഉണ്ട് ......
അതില്‍ ചിലത് താഴെ കൊടുക്കുന്നു....

 
أخبرني الأزهري، قال: حدثنا أبو المفضل الشيباني، قال: حدثنا عبد الله بن أحمد الجصاص، قال: حدثنا إسماعيل بن بشر، قال: سمعت عبد الرحمن بن مهدي، يقول: ما أعلم في الإسلام فتنة بعد فتنة الدجال أعظم من رأي أبي حنيفة
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)

ദജ്ജാലിന്റെ  ഫിത്നയെക്കാള്‍ വലിയ ഫിത്ന എനിറിക്കയില്ല, അതിനും വലിയ ഫിത്ന ആണ് അബു ഹനീഫ ഇമാമിന്‍റെ ഫിത്ന.

وقال سليمان بن حرب: حدثنا حماد بن زيد، قال: قال ابن عون: نُبئت أن فيكم صدادين، يصدون عن سبيل الله. قال سليمان بن حرب: وأبو حنيفة، وأصحابه، ممن يصدون عن سبيل الله.
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)

അല്ലാഹുവിന്റെ മാര്‍ഗ്ഗത്തെ തൊട്ടു ജനങ്ങളെ തടയുന്നവര്‍ ആണ് അബു ഹനീഫ ഇമാമും അനുയായികളും എന്ന് എനിക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.


وقال الحميدي: سمعت سفيان يقول: ما وُلد في الإسلام مولودٌ أضر على الإسلام من أبي حنيفة.
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)

അബു ഹനീഫ ഇമാമിനെക്കാള്‍ ദോഷം ചെയ്യുന്ന ഒരു കുട്ടിയും ഇസ്ലാമില്‍ ജനിച്ചിട്ടില്ല.

سمعت مالكًا يقول: الداء العضال الهلاك في الدين، وأبو حنيفة من الداء العضال.الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)

മാലിക്  പറയുന്നതായി കേട്ടു. ദീനിന്റെ നാശം ആണ് മരുന്നില്ലാത്ത രോഗം, അബു ഹനീഫ മതത്തിന്റെ നാശം ആണ്.... അതായതു പരിഹാരം ഇല്ലാത്ത രോഗം ആണ് എന്ന്.


وقال عبد الله بن المبارك: من نظر في كتاب الحِيَل لأبي حنيفة، أَحل ما حَرَّمَ الله، وَحَرَّمَ ما أحل الله.
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)


قال: سمعت عبد الله ابن المبارك، يقول: من كان عنده كتاب حيل أبي حنيفة يستعمله أو يفتي به، فقد بطل حجه، وبانت منه امرأته، فقال مولى ابن المبارك: يا أبا عَبْد الرَّحْمَن، ما أرى وضع كتاب الحيل إلا شيطان، فقال ابن المبارك: الذي وضع كتاب الحيل أشر من الشيطان.
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)


وقال أحمد بن سعيد الدارمي: سمعتُ النضر بن شُميل يقول: في كتاب الحِيَل كذا كذا مسألة، كلها كُفر.
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)


وقال ابن المبارك: كنتَ إذا أتيتَ مجلسَ سفيان، فشئتَ أن تسمع كتابَ الله، سمعته، وإن شئتَ أن تسمع آثارَ رسول اللهِ r، سمعتَها، وإن شئتَ أن تسمع كلامًا في الزهد، سمعتَه، وأما مجلسٌ، لا أذكر أني سمعتُ فيه قط، صُلِّىَ على رسول اللهِ r، فمجلسُ أبي حنيفة.
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)


وقال عبد الله بن عبد الرحمان الدارمي: سُئل قيس بن الربيع، عن أبي حنيفة، فقال: مِنْ أجهل الناس بما كان، وأعلمه بما لم يكن.
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)


وقال ابن أبي حاتم: حدثني الربيع بن سليمان المرادي، قال: سمعتُ الشافعي يقول: أبو حنيفة يضع أول المسألة خطأ، ثم يقيس الكتاب كله عليها.
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)


قَالَ: حَدَّثَنَا عَبْد الكريم بن أَحْمَد بن شُعَيْب النَّسَائِي، قَالَ: حَدَّثَنَا أَبِي، قَالَ: أَبُو حنيفة النُّعْمَان بن ثابت كوفي، لَيْسَ بالقوي في الحديث.
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)


وقال مُسَدَّد: سمعتُ أبا عاصم يقول: ذكر عند سفيان موتُ أبي حنيفة، فما سمعته يقول رحمه الله، ولا شيئًا، قال: الحمد لله الذي عافانا مما ابتلاه به.
الكتاب: تاريخ بغداد
الخطيب البغدادي (392 - 463 هـ = 1002 - 1072 م)