ജറീർ(റ) നിവേദനം: നമസ്കാരം നിലനിർത്തുവാനും, സകാത്ത് നൽകുവാനും,
എല്ലാമുസ്ലീംകൾക്കും ഗുണം കാംക്ഷിക്കുവാനും നബി(സ)ക്ക് ഞാൻ ബൈഅത്ത്
(പ്രതിഞ്ജാ ഉടമ്പടി)ചെയ്യുകയുണ്ടായി. (ബുഖാരി. 1.10.502)
അനസ്(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന് പറഞ്ഞു: നാം
നമസ്കരിക്കുന്നതുപോലെ നമസ്കരിക്കുകയും നമ്മുടെ ഖിബ്ല: യെ ഖിബ്ലയാക്കുകയും
നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നവനാരോ അവനത്രേ മുസ്ലീം. അവന്ന്
അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും സംരക്ഷണ ബാധ്യതയുണ്ട്. അതുകൊണ്ട്
അല്ലാഹുവിന്റെ സംരക്ഷണ ബാധ്യതയില്‍ നിങ്ങള്‍ ലംഘനം പ്രവര്‍ത്തിക്കരുത്.
(ബുഖാരി. 1. 8. 386)
അബ്ദുല്ല(റ) നിവേദനം: പ്രവർത്തനങ്ങളിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത്
ഏതെന്ന്തിരുമേനി(സ)യോട് ഞാൻ ചോദിച്ചു. തിരുമേനി(സ) അരുളി: സമയത്ത്
നമസ്കരിക്കുന്നത് തന്നെ.പിന്നീട് ഏതെന്ന് ഞാൻ ചോദിച്ചു. തിരുമേനി(സ)
അരുളി: മാതാപിതാക്കൾക്ക് ന? ചെയ്യൽ.പിന്നീട് ഏതെന്ന് ഞാൻ ചോദിച്ചു.
തിരുമേനി(സ) അരുളി: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ്ചെയ്യൽ. അബ്ദുല്ല(റ)
പറയുന്നു. ഇക്കാര്യങ്ങളെല്ലാം തിരുമേനി(സ) എന്നോട്
അരുളിയതാണ്.തിരുമേനി(സ)യോട് ഞാൻ കൂടുതൽ ചോദിച്ചിരുന്നെങ്കിൽ തിരുമേനി(സ)
എനിക്ക് വർദ്ധനവ്നൽകുമായിരുന്നു. (ബുഖാരി. 1.10.505)
ഒരു
വിശ്വാസിയുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ആരാധനയാണ് അഞ്ച് നേരത്തെ
നമസ്ക്കാരം .മുസ്ലിമിന്റെ തിരിച്ചറിയൽ രേഖകൂടിയാണ് നമസ്ക്കാരം . ഒരു
പള്ളിയിലെ തന്നെ ആളുകളുടെ നമസ്ക്കാരം വീക്ഷിച്ചാൽ മിക്കവാറും ഭിന്നമായ
രീതിയിൽ തന്നെയായിരിക്കും അവരുടേ ഓരോരുത്തരുടെയും നമസ്ക്കാരം . പ്രവാചക
ചര്യയിലൂടെ നമസ്ക്കാരത്തിലേക്ക് ഒരു സൂക്ഷ്മമായ കാൽവെപ്പാണ് ഈ ലേഖനം
കൊണ്ടുദ്ദേശിക്കുന്നത്
ഏതൊരു ആരാധന കർമ്മങ്ങൾ ചെയ്യുമ്പോളും നേരായ
ഉദ്ദേശശുദ്ധി ഉണ്ടെങ്കിലേ അത് അല്ലാഹു സ്വീകരിക്കു . ആരെങ്കിലും താൻ വലിയ
നമസ്ക്കാരക്കാരനാണെന്നോ , നോമ്പ് കാരനാണെന്നോ, ദാന ധാർമ്മിയാണെന്നോ ജനത്തെ
ധരിപ്പിക്കാൻ ഉദ്ദേശിച്ചാൽ അത് അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യമായ ഒരു
കർമ്മമാകില്ല . അതിനാലാണ് റസൂൽ [സ ] പറഞ്ഞത് " ഉദ്ദേശങ്ങളുനസരിച്ചു
മാത്രമാണ് കർമ്മങ്ങളുടെ മൂല്യം . ഓരോ മനുഷ്യനും അവൻ ഉദ്ദേശിച്ചത്
ലഭിക്കുന്നു . " [ബുഖാരി 1 ]
അപ്പോൾ ഉദ്ദേശശുദ്ധി ഇല്ലെങ്കിൽ അല്ലാഹു
അമലുകൾ സ്വീകരിക്കില്ല , അതിനാൽ നമസ്ക്കരിക്കുമ്പോൾ നേരായ ഉദ്ദേശശുദ്ധി
[നിയ്യത് ] വേണം . നാവുകൊണ്ട് ഒന്ന് ഒരുവിടുകയും ഹൃദയത്തിൽ മറ്റൊന്ന്
വിചാരിക്കുകയും ചെയ്താൽ അല്ലാഹു സ്വീകരിക്കില്ല . നിയ്യത്തായി നബി [സ ]
പ്രത്യേഗിച്ചു ഒന്നും തന്നെ പഠിപ്പിച്ചിട്ടില്ല . അതിനാൽ അല്ലാഹുവിന്റെ
വജ്ഹ് ഉദ്ദേശിച്ചു നമസ്കരിക്കുക .
നിയ്യത്ത്
قَوْلُهُ وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى قَالَ الْقُرْطُبِيُّ فِيهِ
تَحْقِيقٌ لِاشْتِرَاطِ النِّيَّةِ وَالْإِخْلَاصِ فِي الْأَعْمَالِ
فَجَنَحَ إِلَى أَنَّهَا مُؤَكَّدَةٌ.
ഇമാം ഖുർതുബി പറയുന്നു: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം '' വ ഇന്നമാ ലി
കുല്ലി ഇമ്രിഇൻ മാ നവാ -എല്ലാ ഓരോരുത്തർക്കും അവർ കരുതിയത് ഉണ്ടാകും
/ലഭിക്കും എന്ന് പറയുന്നതിനാൽ നിയ്യത്ത്/ഉദ്ദേശ്യം കർമ്മത്തിന്റെ ഒരു
ഉപാധിയാണെന്നും കർമ്മങ്ങളിൽ ഇഖ്ലാസ്വ് അത്യാവശ്യമാണെന്നും
മനസ്സിലാക്കാം.
وَقَالَ غَيْرُهُ بَلْ تُفِيدُ غَيْرَ مَا أَفَادَتْهُ الْأُولَى لِأَنَّ
الْأُولَى نَبَّهَتْ عَلَى أَنَّ الْعَمَلَ يَتْبَعُ النِّيَّةَ
وَيُصَاحِبُهَا فَيَتَرَتَّبُ الْحُكْمُ عَلَى ذَلِكَ وَالثَّانِيَةُ
أَفَادَتْ أَنَّ الْعَامِلَ لَا يحصل لَهُ الا مَا نَوَاه.
നിയ്യത്ത്/ഉദ്ദേശ്യ ശുദ്ധി ഇല്ലാതെ ചെയ്യുന്ന കർമ്മത്തിന് അതിന്റെ പ്രതിഫലം ലഭിക്കില്ല.
وَقَالَ بن دَقِيقِ الْعِيدِ الْجُمْلَةُ الثَّانِيَةُ تَقْتَضِي أَنَّ
مَنْ نَوَى شَيْئًا يَحْصُلُ لَهُ يَعْنِي إِذَا عَمِلَهُ بِشَرَائِطِهِ
أَوْ حَالَ دُونَ عَمَلِهِ لَهُ مَا يُعْذَرُ شَرْعًا بِعَدَمِ عَمَلِهِ
وَكُلُّ مَا لَمْ يَنْوِهِ لَمْ يَحْصُلْ لَهُ وَمُرَادُهُ بِقَوْلِهِ مَا
لَمْ يَنْوِهِ أَيْ لَا خُصُوصًا وَلَا عُمُومًا
ഇബ്നു ദഖീഖ് അൽ ഈദു പറയുന്നു:ഒരാള്‍ ഒരു കർമ്മം ഉദ്ദേശ്യ ശുദ്ധിയോടെ ചെയ്യുക
എന്നാൽ അത് അതിന്റെ എല്ലാ ശര്ത്കളും പാലിച്ചു ചെയ്യുക എന്നാണു.ഉദ്ദേശ്യം
/നിയ്യത്ത് ഇല്ലാതെ കർമ്മം പ്രവർത്തിക്കുമ്പോൾ അയാള്‍ ആ കർമ്മം ചെയ്തു എന്ന്
പറയാമെങ്കിലും അത് പ്രതിഫലാർഹമാവില്ല.ഇവിടെ ഇബ്നു ദഖീഖ് ഉദ്ദേശ്യം/നിയ്യത്
എന്ന് പറഞ്ഞത് പൊതുവായ ഒരു നിയ്യത്തോ പ്രത്യേകമായ നിയ്യത്തോ ആണ്.
أَمَّا إِذَا لَمْ يَنْوِ شَيْئًا مَخْصُوصًا لَكِنْ كَانَتْ هُنَاكَ
نِيَّةٌ عَامَّةٌ تَشْمَلُهُ فَهَذَا مِمَّا اخْتَلَفَتْ فِيهِ أَنْظَارُ
الْعُلَمَاءِ وَيَتَخَرَّجُ عَلَيْهِ مِنَ الْمَسَائِلِ مَا لَا يُحْصَى
وَقَدْ يَحْصُلُ غَيْرُ الْمَنْوِيِّ لِمُدْرَكٍ آخَرَ كَمَنْ دَخَلَ
الْمَسْجِدَ فَصَلَّى الْفَرْضَ أَوِ الرَّاتِبَةَ قَبْلَ أَنْ يَقْعُدَ
فَإِنَّهُ يَحْصُلُ لَهُ تَحِيَّةُ الْمَسْجِدِ نَوَاهَا أَوْ لَمْ
يَنْوِهَا لِأَنَّ الْقَصْدَ بِالتَّحِيَّةِ شَغْلُ الْبُقْعَةِ وَقَدْ
حَصَلَ وَهَذَا بِخِلَافِ مَنِ اغْتَسَلَ يَوْمَ الْجُمُعَةِ عَنِ
الْجَنَابَةِ فَإِنَّهُ لَا يَحْصُلُ لَهُ غُسْلُ الْجُمُعَةِ عَلَى
الرَّاجِحِ لِأَنَّ غُسْلَ الْجُمُعَةِ يُنْظَرُ فِيهِ إِلَى التَّعَبُّدِ
لَا إِلَى مَحْضِ التَّنْظِيفِ فَلَا بُدَّ فِيهِ مِنَ الْقَصْدِ إِلَيْهِ
بِخِلَافِ تَحِيَّةِ الْمَسْجِدِ وَاللَّهُ أَعْلَمُ.
ഇനി ഒരാൾ ഒരു കർമ്മത്തിന് പ്രത്യേകമായി നിയ്യത്ത് ചെയ്തില്ല;എന്നാൽ
പൊതുവായ/മൊത്തത്തിലുള്ള ഒരു നിയ്യത്ത് ഉണ്ട് എങ്കിൽ അത് സംബന്ധിച്ച്
ഉലമാക്കൾ വ്യത്യസ്ത മസ്അലകൾ പറയുന്നുണ്ട്.ചില ഘട്ടങ്ങളിൽ പ്രത്യേക
നിയ്യത്ത് ഇല്ലാതെയും കർമ്മത്തിനു പ്രതിഫലം ലഭിക്കും.ഉദാഹരണമായി , ഒരാൾ
പള്ളിയിൽ/മസ്ജിദിൽ പ്രവേശിക്കുകയും ഇരിക്കുന്നതിനു മുമ്പ് ഫർദോ റവാതിബു
സുന്നത്തോ നിസ്ക്കരിക്കുകയും ചെയ്താൽ അയാൾ തഹിയ്യതിന്റെ നിയ്യത്ത്
വച്ചാലും ഇല്ലെങ്കിലും തഹിയ്യത് നിസ്ക്കാരം അയാൾക്ക് ലഭിക്കും.എന്നാൽ ഒരാൾ
വെള്ളിയാഴ്ച ദിവസം ജനാബതു കുളി കുളിച്ചാൽ-ജുമുഅയുടെ സുന്നത് കുളിയുടെ
നിയ്യത് കരുതാതെ-ജുമുഅയുടെ സുന്നത് കുളി അയാൾക്ക് ലഭിക്കില്ല എന്നതാണ്
പ്രബലമായ/റാജിഹായ അഭിപ്രായം.അല്ലാഹു ഏറ്റവും അറിയുന്നവൻ.
وَقَالَ بن السَّمْعَانِيِّ فِي أَمَالِيهِ أَفَادَتْ أَنَّ الْأَعْمَالَ
الْخَارِجَةَ عَنِ الْعِبَادَةِ لَا تُفِيدُ الثَّوَابَ إِلَّا إِذَا نَوَى
بِهَا فَاعِلُهَا الْقُرْبَةَ كَالْأَكْلِ إِذَا نَوَى بِهِ الْقُوَّةَ
عَلَى الطَّاعَةِ.
ഇബ്നു സ്സംആനി പറയുന്നു:അടിസ്ഥാനപരമായി ഇബാദതു/ആരാധന അല്ലാത്ത പ്രവർത്തികൾ
നല്ല നിയ്യത്തോടെ ചെയ്തില്ലെങ്കിൽ പ്രതിഫലാർഹമാവില്ല .ഉദാഹരണമായി,ഭക്ഷണം
കഴിക്കുന്നത് കൊണ്ട് ആരാധന /ഇബാദതു ചെയ്യാനുള്ള കഴിവ് /ഖുവ്വത് ഉണ്ടാവുക
എന്ന നല്ല നിയ്യത്ത് ഇല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതിനു പ്രതിഫലം
ലഭിക്കില്ല.
നമസ്ക്കാരാരംഭം
തക്ബീറത്തുൽ ഇഹ്റാം
തക്ബീർ
ചൊല്ലി കൈകൾ ഇരു ഷോൾഡറുകൾക് ഒപ്പം ഉയർത്തി രണ്ടു ചെവികൾക്കും നേരെ
കൈപ്പടം ഉയർത്തി തക്ബീർ ചൊല്ലിയശേഷം കൈകൾ തന്റെ ഇടതു കൈപ്പത്തിയുടെ മീതെ
വലതു കൈപത്തിയായികൊണ്ട് പിടിക്കുക . എന്നിട്ട് നെഞ്ചിൽ വെക്കുക.
حَدَّثَنِي مُحَمَّدُ بْنُ
رَافِعٍ، حَدَّثَنَا عَبْدُ الرَّزَّاقِ، أَخْبَرَنَا ابْنُ جُرَيْجٍ،
حَدَّثَنِي ابْنُ شِهَابٍ، عَنْ سَالِمِ بْنِ عَبْدِ اللَّهِ، أَنَّ ابْنَ
عُمَرَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا قَامَ
لِلصَّلاَةِ رَفَعَ يَدَيْهِ حَتَّى تَكُونَا حَذْوَ مَنْكِبَيْهِ ثُمَّ
كَبَّرَ فَإِذَا أَرَادَ أَنْ يَرْكَعَ فَعَلَ مِثْلَ ذَلِكَ وَإِذَا
رَفَعَ مِنَ الرُّكُوعِ فَعَلَ مِثْلَ ذَلِكَ وَلاَ يَفْعَلُهُ حِينَ
يَرْفَعُ رَأْسَهُ مِنَ السُّجُودِ .
നബി(സ) നമസ്ക്കരത്തിന്നു നിന്നാല്‍ കൈകള്‍ ഉയര്‍ത്തി തക്ബീര്‍ ചൊല്ലുമായിരുന്നു, റുകൂഇലും ഉയരുമ്പോഴും ഇത് ചെയ്യുമായിരുന്നു (കൈകള്‍ ഉയര്‍ത്തല്‍). പക്ഷെ സുജൂദില്‍ നിന്നും തല ഉയര്‍ത്തുമ്പോള്‍ ഇത് ചെയ്തില്ല.
عَنْ
عَبْدِ اللَّهِ بْنِ عُمَرَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه
وسلم إِذَا قَامَ إِلَى الصَّلاَةِ رَفَعَ يَدَيْهِ حَتَّى تَكُونَا حَذْوَ
مَنْكِبَيْهِ ثُمَّ كَبَّرَ
عَنْ وَائِلِ بْنِ حُجْرٍ، قَالَ قُلْتُ لأَنْظُرَنَّ
إِلَى صَلاَةِ رَسُولِ اللَّهِ صلى الله عليه وسلم كَيْفَ يُصَلِّي قَالَ
فَقَامَ رَسُولُ اللَّهِ صلى الله عليه وسلم فَاسْتَقْبَلَ الْقِبْلَةَ
فَكَبَّرَ فَرَفَعَ يَدَيْهِ حَتَّى حَاذَتَا أُذُنَيْهِ
വാഇല്‍
ഇബ്ൻ ഹുജർ [റ ] നിന്നും : ഞാൻ നബിയുടെ നമസ്കാരം നോക്കി നിന്നു . നബി [സ ]
ഖിബലക്ക് അഭിമുഖമായി നിന്നു എന്നിട്ട് തക്ബീർ ചൊല്ലി തന്റെ കൈകൾ ചെവികൾക്ക്
മുന്നിലായി ഉയർത്തി ..." [അബൂദാവൂദ് 726 ]
കൈ കെട്ടേണ്ടത്
عَنْ سَهْلِ بْنِ
سَعْدٍ، قَالَ كَانَ النَّاسُ يُؤْمَرُونَ أَنْ يَضَعَ الرَّجُلُ الْيَدَ
الْيُمْنَى عَلَى ذِرَاعِهِ الْيُسْرَى فِي الصَّلاَةِ.
സഹൽ ഇബ്ൻ
സഅദ് [ റ ] നിന്നും നിവേദനം : നമസ്കാരത്തിൽ വലതു കൈ ഇടതു കൈയുടെ മുകളിൽ
വെക്കാൻ നബി [സ] കൽപ്പിക്കാറുണ്ടായിരുന്നു "[ ബുഖാരി 740 ]
عن موسى
ابن اسماعيل عن حماد بن سلمة عن عاصم الجحدري عن أبيه عن عقبة ابن ظبيان
عن علي وضع اليد اليمنى على الساعد الأيسر ثم وضعه على صدره " . تاريخ
الكبير 3061
2332 بيهكي
" തന്റെ വലതു കൈ ഇടതു കൈയ്യുടെ മദ്യത്തിൽ വെച്ച് അവ രണ്ടും നമസ്കാരത്തിൽ നെഞ്ഞിന്മേൽ വെക്കുക "
[താരീഖ് ബുഖാരി 3061 , സുനനുൽ കുബ്റാ ബെഹക്കി 2332, അഹ്കാമുൽ ഖുർആൻ ജസ്സാസ് 5/376]
സ്വഹീഹായ സനാദോടു കൂടെ വന്നതതാണീ നിവേദനം . കൂടാതെ ഇതിനു ഷാഹിദായി മറ്റു പല റിപ്പോർട്ടുകളും
أخبرنا
أبو طاهر ، نا أبو بكر ، نا أبو موسى ، نا مؤمل ، نا سفيان ، عن عاصم بن
كليب ، عن أبيه ، عن وائل بن حجر قال : " صليت مع رسول الله - صلى الله
عليه وسلم - ، ووضع يده اليمنى على يده اليسرى على صدره .
വാഇല്‍ ഇബ്ൻ ഹുജർ [റ ] നിന്നും ; നബി [സ്] തന്റെ ഇടതു കൈത്തണ്ടയുടെ മീതെ വലത് കൈ നെഞ്ചിന്മേൽ വെച്ചു
[ ഇബ്ൻ ഖുസൈമ 479 , ]
حدثنا
يحيى بن سعيد عن سفيان حدثني سماك عن قبيصة بن هلب عن أبيه قال رأيت النبي
صلى الله عليه وسلم ينصرف عن يمينه وعن يساره ورأيته قال يضع هذه على صدره
وصف يحيى اليمنى على اليسرى فوق المفصل
ഹുൽബുത്താഈ [റ ] നിന്നും
നിവേദനം :നബി [സ ] തന്റെ ഇടംകയ്യിന്റെ മണികണ്ടതിനു മീതെയായി വലതുകൈ
നെഞ്ചിൻമേൽ വെച്ചത് ഞാൻ കണ്ടിട്ടുണ്ട് "
[അഹമ്മദ് 21460]
وأخرج
ابن أبي شيبة في المصنف والبخاري في تاريخه، وابن جرير، وابن المنذر، وابن
أبي حاتم والدارقطني في الأفراد وأبو الشيخ والحاكم،وابن مردويه والبيهقي
في "سننه" عن علي بن أبي طالب في قوله : فصل لربك وانحر قال : وضع يده
اليمنى على وسط ساعده اليسرى ثم وضعهما على صدره في الصلاة
ഇമാം
സുയൂത്തി(റ) ഉദ്ധരിക്കുന്നു: ഇബ്ന് അബീശൈബ തന്റെ മുസന്നഫിലും ബുഖാരി തന്റെ
താരീഖിലും, ഇബ്ന് ജരീറും ഇബ്ന് മുന്ദിരും ഇബ്നു അബീ ഹതിമും ദാറുഖുത്നി
തന്റെ ഇര്ഫാദിലും അബു ശൈഖു, ഹാകിം, ഇബ്ന് മര്ദവയ്ഹി മുതലായവരും ബൈഹഖി തന്റെ
സുനനിലും അലി(റ) നിന്ന് فصل لربك وانحر എന്ന ആയത്തിന് ഒരാൾ തന്റെ വലതു കൈ
ഇടതുകയ്യുടെ മദ്യത്തിൽ വെച്ച് അവ രണ്ടും നമസ്കാരത്തിൽ നെഞ്ഞിന്മേൽ വെക്കുക
എന്നര്‍ത്ഥം ഉദ്ധരിക്കുന്നു. (ദാറുല്‍ മന്‍സൂര്‍ 8 /650 )
أن علي بن
أبي طالبرضي الله عنه قال في قول الله : ( فصل لربك وانحر ) قال : وضع يده
اليمنى على وسط ساعده الأيسر ، ثم وضعهما على صدره .
അലി(റ) നിന്ന്
[فصل لربك وانحر എന്ന ആയത്തിന്] ഒരാൾ തന്റെ വലതു കൈ ഇടതുകയ്യുടെ മദ്യത്തിൽ
വെച്ച് അവ രണ്ടും നമസ്കാരത്തിൽ നെഞ്ഞിന്മേൽ വെക്കുക എന്നാണ് [തഫ്സീർ
തബരി]
കൈ കെട്ടേണ്ടത് പൊക്കിളിനു താഴെയാണ് എന്ന് അലി [റ ] വിൽ
നിന്നും ഇമാം അബുദാവൂദും , ബെഹഖിയും , ദാറുഖുത്നിയുമെല്ലാം
ഉദ്ധരിക്കുന്നുണ്ട് . പ്രസ്തുത ഹദീസിന്റെ സനദ് ദുർബലമാണ് .
حدثنا
محمد بن محبوب حدثنا حفص بن غياث عن عبد الرحمن بن إسحق عن زياد بن زيد عن
أبي جحيفة أن عليا رضي الله عنه قال من السنة وضع الكف على الكف في الصلاة
تحت السرة
അലി [റ ] നിന്നും നിവേദനം ; കൈപ്പടം പൊക്കിളിനു താഴെ വെക്കലാണ് സുന്നത്ത് [ അബുദാവൂദും , ബെഹഖി,ദാറുഖുത്നി,അഹമ്മദ് ]
എന്നാൽ പ്രസ്തുത ഹദീസ് ദുർബലമാണ് . അതിലെ അബ്ദുറഹ്മാൻ ഇബ്ൻ ഇസഹാക് വാസിഥ്വി ദുർബലനാണ് .
يحيى ابن معين أنه قال: عبد الرحمن بن إسحاق الكوفي ضعيف ليس بشئ.
الجرح والتعديل لابن أبي حاتم5/ 213
ഇബ്ൻ മുഈൻ പറഞ്ഞു ; ദുർബലനാണ്
[ജർഹ് വ തഅദീൽ അബീ ഹാത്തിം 5/ 213 ]
أبو زرعة الرازي ليس بقوي
أحمد بن حنبل ليس بشيء منكر الحديث،
يحيى بن معين ضعيف ليس بشيء
ഇമാം അബൂ സർഅത്തു റാസി : ഇദ്ദേഹം പ്രബലനല്ല
ഇമാം അഹമ്മദ് : ഇദ്ദേഹം ഒരു പരിഗണനയും അർഹിക്കുന്നില്ല നിഷിദ്ധമാണിദ്ദേഹത്തിന്റെ ഹദീസുകൾ
യഹ്യ ഇബ്ൻ മുഈൻ : ദുർബലനാണ് ,ഇദ്ദേഹം ഒരു പരിഗണനയും അർഹിക്കുന്നില്ല
[തഹ്ദീബ് കമാൽ 3754 ]
അതുപോലെ തന്നെ പൊക്കിളിനു മുകളിലാണ് കൈ വെക്കേണ്ടത് എന്ന ഹദീസം ഇമാം അബൂദാവൂദ് ഉദ്ധരിക്കുന്നുണ്ട് .
حَدَّثَنَا
مُحَمَّدُ بْنُ قُدَامَةَ، - يَعْنِي ابْنَ أَعْيَنَ - عَنْ أَبِي بَدْرٍ،
عَنْ أَبِي طَالُوتَ عَبْدِ السَّلاَمِ، عَنِ ابْنِ جَرِيرٍ الضَّبِّيِّ،
عَنْ أَبِيهِ، قَالَ رَأَيْتُ عَلِيًّا - رضى الله عنه - يُمْسِكُ
شِمَالَهُ بِيَمِينِهِ عَلَى الرُّسْغِ فَوْقَ السُّرَّةِ
ജരീർ
അദാബി പറയുന്നു : അലി [റ ] നമസ്കാരത്തിൽ ഇടതു കൈയുടെ മുകളിൽ വലതു കൈയായി
പൊക്കിളിനു മുകളിൽ വെക്കുന്നത് ഞാൻ കണ്ടു "
[ അബൂദാവൂദ് 757 ]
എന്നാൽ പ്രസ്തുത സംഭവവും തെളിവിന് കൊള്ളില്ല കാരണം അതിൽ അറിയപ്പെടാത്തവരുണ്ട്
انّ جريراً والد غزوان مجهول
ബെഹക്കി പറയുന്നു ഒസ്വാന്റെ പിതാവ് ജരീർ മജ്ഹുലാണ്
[ബൈഹക്കി 2/ 29 ]
قال الذهبي: جرير الضبي عن علي وعنه ابنه غزوان لا يعرف
ഇമാം ദഹബി പറയുന്നു : അലി [റ ] നിന്നും ഉദ്ദരിക്കുന്ന ജരീർ ആരെന്നു അറിയില്ല മജ്ഹുലാണ്
[മീസാൻ 1/ 365 , തഹ്ദീബ് അൽ കമാൽ 4/ 552 ]
ചുരുക്കി
പറഞ്ഞാൽ നമസ്കാരത്തിൽ കൈകെട്ടൽ വാജിബാണ് അതിനു ബുഖാരിയുടെ ഹദീസ്
സാക്ഷിയാണ് .അതിൽ കൈകെട്ടാൻ കല്പിക്കാറുണ്ടായിരുന്നു എന്നണുള്ളത് . എവിടെ
കൈ വെക്കണം എന്നതിൽ സ്വഹീഹായി വന്നത് നെഞ്ചിൽ എന്നാണ് . പൊക്കിളിനു
മുകളിലാണെന്നോ പൊക്കിളിനു താഴെയാണെന്നോ നബിയിൽ നിന്ന് സ്വഹീഹായി
വന്നിട്ടില്ല .
ദുആഉല്‍ ഇഫ്ത്തിതാഹ്
നബി(സ) തക്ബീറിന്നും ഖുര്‍ആന്‍ ഒതുന്നതിനും ഇടയില്‍ നിശബ്ദമായി ഈ ദുആകള്‍ ചൊല്ലാറുണ്ടായിരുന്നു
أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا افْتَتَحَ الصَّلاَةَ قَالَ
" سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ تَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلَهَ غَيْرُكَ " .
അർത്ഥം : അല്ലാഹുവേ... നീ പരിശുദ്ധനാണ്.നിനയ്ക്കാണ് സകല സ്തുതിയും (നിന്നെ
സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു). നിന്റെ നാമം
അനുഗ്രഹീതമാണ്. നിന്റെ മഹത്വം അത്യുന്നതമാണ്. നീയല്ലാതെ ഒരു ഇലാഹ്/ആരാധ്യനും
ഇല്ല. (സുനന് നസാഇ)
إِسْكَاتُكَ بَيْنَ التَّكْبِيرِ وَالْقِرَاءَةِ مَا تَقُولُ قَالَ
" أَقُولُ اللَّهُمَّ بَاعِدْ
بَيْنِي وَبَيْنَ خَطَايَاىَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ
وَالْمَغْرِبِ، اللَّهُمَّ نَقِّنِي مِنَ الْخَطَايَا كَمَا يُنَقَّى
الثَّوْبُ الأَبْيَضُ مِنَ الدَّنَسِ، اللَّهُمَّ اغْسِلْ خَطَايَاىَ
بِالْمَاءِ وَالثَّلْجِ وَالْبَرَدِ ".
അല്ലാഹുവേ....
കിഴക്കിനെയും പടിഞ്ഞാറിനെയും നീ അകലത്തിലാക്കിയത് പോലെ എന്നെയും എന്റെ
പാപങ്ങളെയും നീ അകലത്തിൽ ആക്കണേ...അഴുക്കിൽ നിന്ന് വെള്ള വസ്ത്രത്തെ
ശുദ്ധിയാക്കുന്നതു പോലെ എന്നെ നീ പാപങ്ങളിൽ നിന്ന്
ശുദ്ധീകരിക്കണേ...അല്ലാഹുവേ.... എന്റെ പാപങ്ങളെ വെള്ളം കൊണ്ടും മഞ്ഞു
കൊണ്ടും ആലിപ്പഴം കൊണ്ടും കഴുകിക്കളയേണമേ. (ബുഖാരി)
وَجَّهْتُ
وَجْهِيَ لِلَّذِي فَطَرَ السَّمَوَاتِ وَالأَرْضَ حَنِيفاً مُسْلِمًا وَمَا أَنَا
مِنَ الْمُشْرِكِينَ
ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക് (അല്ലാഹുവിലേക്ക്) ഞാനെന്റെ
മുഖത്തെ നിഷ്കളങ്കമായും അര്‍പ്പണത്തോടെയും തിരിച്ചിരിക്കുന്നു. ഞാന്‍ മുശ്രിക്കുകളില്‍
പെട്ടവനുമല്ല.
إِنَّ
صَلاَتِي ، وَنُسُكِي ، وَمَحْيَايَ ، وَمَمَاتِي للهِ رَبِّ الْعَالَمِينَ ، لاَ
شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ
നിശ്ചയം,
എന്റെ നിസ്കാരവും
ആരാധനകളും എന്റെ ജീവിതവും മരണവും സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനാണ്. അവന്
പങ്കുകാരേ ഇല്ല. അതാണ് എന്നോട് കല്പിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ മുസ്ലിംകളില്
ഒന്നാമനുമാണ്.
اَللّهُمَّ
أَنْتَ الْمَلِكُ لاَ إِلَـٰهَ إِلَّا أَنْتَ، أَنْتَ رَبِّي
وَأَنَا عَبْدُكَ
അല്ലാഹുവേ! പരമാധികാരമുള്ളവന് നീയാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി
മറ്റാരുമില്ല. നീ എന്റെ റബ്ബും ഞാന്‍ നിന്റെ അടിമയുമാണ്.
ظَلَمْتُ
نَفْسِي وَاعْتَرَفْتُ بِذَنْبِي فَاغْفِرْلِي ذُنُوبِي جَمِيعاً إِنَّهُ لاَ
يَغْفِرُ الذُّنُوبُ إِلَّا أَنْتَ
ഞാന്‍ (പാപം ചെയ്ത്) എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. ഞാനെന്റെ
പാപങ്ങള്‍ സമ്മതിക്കുന്നു. അതിനാല്‍ എന്റെ മുഴുവന്‍ പാപങ്ങളും നീ പൊറുത്ത് തരേണമേ!
നിശ്ചയം, നീ (അല്ലാഹു) അല്ലാതെ പാപങ്ങള്‍
പൊറുക്കുന്നില്ല.
وَاهْدِنِي
لِأَحْسَنِ الْأَخْلاَقِ لاَ يَهْدِي لِأَحْسَنِهَا إِلَّا أَنْتَ ، وَاصْرِفْ
عَنِّي سَيِّئَهَا ، لاَ يَصْرِفُ عَنِّي سَيِّئَهَا إِلَّا أَنْتَ
(അല്ലാഹുവേ!) നീ
ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് എന്നെ നയിക്കേണമേ, അതിലേക്ക് നയിക്കുവാന്‍ കഴിവുള്ളവന് നീ അല്ലാതെ മറ്റാരുമില്ല. നീ എന്നില്‍
നിന്ന് ദുഷിച്ച സ്വഭാവങ്ങളെ തടയേണമേ, അതിനെ എന്നില്‍ നിന്ന് തടയാന്‍ കഴിവുള്ളവന് നീ അല്ലാതെ മറ്റാരുമില്ല.
لَبَّيْكَ
وَسَعْدَيْكَ ، وَالْخَيْرُ كُلُّهُ بِيَدَيْكَ ،
وَالشَّرُّ لَيْسَ إِلَيْكَ
(അല്ലാഹുവേ!)
നിന്റെ വിളിക്ക് ഞാനുത്തരം ചെയ്യുകയും, ഞാന്‍ നിന്നെ സഹായിക്കാന്‍
സന്നദ്ധനായിരിക്കുന്നു. നന്മ മുഴുവനും നിന്റെ കൈകളിലാണ്. തിന്മ യാതൊന്നും
നിന്നിലേക്ക് (അല്ലാഹുവിലേക്ക്) ചേര്‍ക്കാന്‍ പാടില്ല.
أَنَا
بِكَ وَإِلَيْكَ تَبَارَكْتَ وَتَعَالَيْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ
(അല്ലാഹുവേ!) ഞാന്‍
(ജീവിക്കുന്നത്) നിന്നെക്കൊണ്ടും, (എന്റെ പരലോക
മടക്കം) നിന്നിലേക്കുമാണ്. നീ അനുഗ്രഹപൂര്‍ണ്ണനും പരമോന്നതനുമാകുന്നു! (അല്ലാഹുവേ!) ഞാന്‍ നിന്നോട് പാപമോചനം
ചോദിക്കുകയും,
നിന്റെ മാര്‍ഗത്തിലേക്ക്
ഞാന്‍ തൗബ ചെയ്ത് മടങ്ങുകയും ചെയ്യുന്നു. - (മുസ്ലിം, അബുദാവൂദ്)
താഴെ പറയുന്ന ദുആ ചൊല്ലാവുന്നതാണ്
حَدَّثَنَا مُحَمَّدُ بْنُ
مِهْرَانَ الرَّازِيُّ، حَدَّثَنَا الْوَلِيدُ بْنُ مُسْلِمٍ، حَدَّثَنَا
الأَوْزَاعِيُّ، عَنْ عَبْدَةَ، أَنَّ عُمَرَ بْنَ الْخَطَّابِ، كَانَ
يَجْهَرُ بِهَؤُلاَءِ الْكَلِمَاتِ يَقُولُ سُبْحَانَكَ اللَّهُمَّ
وَبِحَمْدِكَ تَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلَهَ غَيْرُكَ
. وَعَنْ قَتَادَةَ أَنَّهُ كَتَبَ إِلَيْهِ يُخْبِرُهُ عَنْ أَنَسِ بْنِ
مَالِكٍ أَنَّهُ حَدَّثَهُ قَالَ صَلَّيْتُ خَلْفَ النَّبِيِّ صلى الله
عليه وسلم وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ فَكَانُوا يَسْتَفْتِحُونَ
بِـ { الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ} لاَ يَذْكُرُونَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ فِي أَوَّلِ قِرَاءَةٍ وَلاَ فِي آخِرِهَا .(مسلم)
سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ, وَلااله غَيْرُكَ
ഉച്ചാരണം: സുബ്ഹാനകല്ലാഹുമ്മ വബിഹംദിക വതബാറകസ്മുക വതആലാ ജദ്ദുക, വലാഇലാഹ ഗഹ്റുക.
അര്‍ത്ഥം: അല്ലാഹുവേ നീയാണ് പരിശുദ്ധന്. സര്‍വ്വസ്തുതിയും മഹിമയും
നിനക്കാകുന്നു. നിന്റെ നാമം ഏറ്റവും അനുഗ്രഹീതം. നിന്റെ മഹത്വവും മേന്മയും
സര്‍വ്വത്തെയും കവച്ചുവെക്കുന്നു. നീ അല്ലാതെ വേറെ ആരധ്യനുമില്ല.
ഫത്തിഹയും സൂറത്തും
ദുആഉല്‍ ഇഫ്ത്തിതാഹിനു ശേഷം സൂറത്തുല്‍ ഫാത്തിഹ ഓതുക. (ഫാതിഹ ഓതാത്തവന്
നിസ്കാരമില്ല) എന്ന് ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീസിലുണ്ട്.
എല്ലാ റക്അത്തിലും ഫാതിഹ ഓതല്‍ നിര്‍ബന്ധമാണ്
يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم
" لاَ صَلاَةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ "
ഫാതിഹ ഇല്ലാതെ നമസ്കാരമില്ല. (മസ്ലിം)
قَالَ رَسُولُ اللَّهِ صلى الله عليه وسلم
" مَنْ صَلَّى صَلاَةً لَمْ يَقْرَأْ فِيهَا بِفَاتِحَةِ الْكِتَابِ فَهْىَ خِدَاجٌ "
ഫാത്തിഹ ഒതാത്തവന്റെ നമസ്ക്കാരം പൂര്‍ണ്ണമല്ല.
عَنْ أَبِيهِ، أَنَّ النَّبِيَّ
صلى الله عليه وسلم كَانَ يَقْرَأُ فِي الظُّهْرِ فِي الأُولَيَيْنِ
بِأُمِّ الْكِتَابِ وَسُورَتَيْنِ، وَفِي الرَّكْعَتَيْنِ الأُخْرَيَيْنِ
بِأُمِّ الْكِتَابِ، وَيُسْمِعُنَا الآيَةَ، وَيُطَوِّلُ فِي الرَّكْعَةِ
الأُولَى مَا لاَ يُطَوِّلُ فِي الرَّكْعَةِ الثَّانِيَةِ، وَهَكَذَا فِي
الْعَصْرِ وَهَكَذَا فِي الصُّبْحِ.
പ്രവാചകന്(സ)
നമസ്ക്കാരത്തിലെ ആദ്യ രണ്ടു റകാഅത്തില്‍ ഫാത്തിഹയും തുടര്‍ന്നു സുറത്തും
ഒതാറുണ്ട്. കൂടാതെ അവസാന രണ്ടു റകാഅത്തില്‍ ഫാത്തിഹ മാത്രമാണ് ഒതാറുള്ളത്
ളുഹര്‍ നമസ്ക്കാരത്തില്‍.
പക്ഷെ ഇമാമിന്റെ നിര്‍ത്തത്തില്‍ നിന്ന് ഫാതിഹക്ക് ആവശ്യമായ സമയം കിട്ടാത്തവന്
ഫാതിഹ നിര്‍ബന്ധമില്ല. ബിസ്മി ഉള്‍പ്പെടെയാണ് ഫാതിഹ ഓതേണ്ടത്.
ബിസ്മി പതുക്കെ ചൊല്ലല്‍
ഉറക്കെ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന നമസ്കാരങ്ങളില്‍ ‘ബിസ്മി...’ പതുക്കെ
ചോല്ലുന്നവരും ശബ്ദത്തില്‍ ചൊല്ലുന്നവരുമുണ്ട്. ഈ വിഷയത്തില്‍ ഏതാണ്
സുന്നത്ത് എന്ന് നമുക്ക് പരിശോധിക്കാം.
നബി (സ) യുടെയും പ്രകത്ഭരായ സ്വഹാബിമാരുടെയും ചര്യ ഹദീസുകളില്‍ നിന്ന് തന്നെ കാണുക:-
عن أنس قال: صليت مع رسول الله (ص) ،وأبي بكر،وعمر، وعثمان، فلم أسمع أحد منهم يقرأ بسم الله الرحمن الرحيم.
(صحيح مسلم:399)
“അനസ് (റ) നിവേദനം: ഞാന്‍ അല്ലാഹുവിന്റെ റസൂല്‍ (സ), അബൂബക്കര്‍ (റ),
ഉമര്‍ (റ), ഉസ്മാന് (റ) എന്നിവരുടെ കൂടെ നമസ്കരിച്ചിട്ടുണ്ട്. അവരില്‍
ആരും തന്നെ ബിസ്മി ഓതുന്നത് ഞാന്‍ കേട്ടിട്ടില്ല.”
(മുസ്ലിം.ഹദീസ് നമ്പര്‍:399)
ഇനി ബുഖാരി ഉദ്ധരിച്ച മറ്റൊരു ഹദീസ് കാണുക:-
عن أنس (ر): أن النبيّ (ص) وأبا بكر وعمر رضي الله عنهما، كانوا يفتتحون الصلاة: بألحمدلله رب العالمين.
(صحيح البخاري:743)
“അനസ്ബ്നു മാലിക് (റ) നിവേദനം: അബൂബക്കര്‍ (റ)വും ഉമര്‍ (റ) വും
(നമസ്കാരത്തില്‍) ഖുര്‍ആന്‍ പാരായണം ‘അല്‍ ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍’
കൊണ്ടാണ് ആരംഭിച്ചിരുന്നത്.”
(ബുഖാരി.ഹദീസ് നമ്പര്‍:743)
മുസ്ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ ഇത്ര കൂടിയുണ്ട്:-
لا يذكرون بسم الله الرحمن الرحيم في أول قراءة، ولا في آخرها.
“അവര്‍ ആരും തന്നെ ഖുര്‍ആന്‍ പാരായണത്തിന്റെ മുമ്പോ ശേഷമോ ബിസ്മി ഓതിയിരുന്നില്ല.”
(മുസ്ലിം.ഹദീസ് നമ്പര്‍:399)
നോക്കൂ, എത്ര വ്യക്തമാണ് മേല്‍ ഹദീസുകള്‍! ഇവിടെ നബി (സ) യും,
അബൂബക്കര്‍ (റ) വും,ഉമര്‍ (റ) വും,ഉസ്മാന് (റ) വും നമസ്കാരത്തില്‍
‘ബിസ്മില്ലാഹി റഹ്മാനി റഹീം’ ഓതിയിരുന്നില്ല എന്ന് വ്യക്തമായി തന്നെ
പറയുന്നു. അതിനര്‍ത്ഥം അവര്‍ നമസ്കാരത്തില്‍ ‘ബിസ്മി’ തീരെ ഓതിയിരുന്നില്ല
എന്നല്ല. മറിച്ച്, അത് പതുക്കെയാണ് ചൊല്ലിയിരുന്നത്. ഇക്കാര്യം ഹദീസുകളില്‍
തന്നെ വ്യക്തമായി പ്രതിപാദിച്ചിട്ടുമുണ്ട്. മാത്രമല്ല, ബിസ്മി ഖുര്‍ആനില്‍
പെട്ടതാണ്. ഖുര്‍ആന്‍ ഓതുമ്പോള്‍ അത് ഒതേണ്ടതാണ്. അതിനാല്‍ നമസ്കാരത്തിലും
അത് ഒതേണ്ടതുണ്ട്. പക്ഷേ പതുക്കെയായിരിക്കണം എന്ന് മാത്രം.
റുകൂഹിലും,ഇഅ്ത്തിദാല്‍, സുജൂദിലും ചൊല്ലേണ്ടത്
ഫസബ്ബിഹ് ബിസ്മി
റബ്ബികല്‍ അദ്വീം (വി.ഖു. 56:96) എന്ന വചനം അവതരിച്ചപ്പോള്‍ അതനുസരിച്ചുള്ള
കീര്‍ത്തനം (സുബ്ഹാന റബ്ബിയല് അദ്വീം) നിങ്ങള്‍ റുകൂഇല്‍ ചൊല്ലണമെന്ന്
റസൂല്‍(സ) ഞങ്ങളോട് പറഞ്ഞുവെന്നും, സബ്ബിഹിസ്മ റബ്ബികല്‍ അഅ്ലാ (വി.ഖു.
87:1) എന്ന വചനം അവതരിച്ചപ്പോള്‍ അത് പ്രകാരമുള്ള കീര്‍ത്തനം (സുബ്ഹാന
റബ്ബിയല് അഅ്ലാ) സുജൂദില്‍ ചൊല്ലാന്‍ അവിടുന്ന് ഞങ്ങളോട്
നിര്‍ദേശിച്ചുവെന്നും ഉഖ്ബത്തുബ്നു ആമിര്‍(റ) പറഞ്ഞതായി അഹ്മദ്,
അബൂദാവൂദ്, ഇബ്നുമാജ എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നമസ്കാരത്തില്‍ ‘റുകൂഇ’ല്‍ മൂന്നു പ്രാവശ്യം
سبحان ربى العضيم
(എന്റെ മഹാനായ റബ്ബിനു
സ്തോത്രകീര്‍ത്തനം ചെയ്യുന്നു)
റുകൂഇലും സുജൂദിലും ചൊല്ലാവുന്ന ദിക്റുകൾ
سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ اللَّهُمَّ اغْفِرْ لِي
സുജൂദി’ല്‍ മൂന്നു പ്രാവശ്യം
سبحان ربى الاعلى
(അത്യുന്നതനായ റബ്ബിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു) എന്നും ചൊല്ലുക
قَالَ صَلَّيْتُ مَعَ رَسُولِ
اللَّهِ صلى الله عليه وسلم ذَاتَ لَيْلَةٍ فَاسْتَفْتَحَ بِسُورَةِ
الْبَقَرَةِ فَقَرَأَ بِمِائَةِ آيَةٍ لَمْ يَرْكَعْ فَمَضَى قُلْتُ
يَخْتِمُهَا فِي الرَّكْعَتَيْنِ فَمَضَى قُلْتُ يَخْتِمُهَا ثُمَّ
يَرْكَعُ فَمَضَى حَتَّى قَرَأَ سُورَةَ النِّسَاءِ ثُمَّ قَرَأَ سُورَةَ
آلِ عِمْرَانَ ثُمَّ رَكَعَ نَحْوًا مِنْ قِيَامِهِ يَقُولُ فِي رُكُوعِهِ
" سُبْحَانَ رَبِّيَ الْعَظِيمِ سُبْحَانَ رَبِّيَ الْعَظِيمِ سُبْحَانَ
رَبِّيَ الْعَظِيمِ " . ثُمَّ رَفَعَ رَأْسَهُ فَقَالَ " سَمِعَ
اللَّهُ لِمَنْ حَمِدَهُ رَبَّنَا لَكَ الْحَمْدُ " . وَأَطَالَ
الْقِيَامَ ثُمَّ سَجَدَ فَأَطَالَ السُّجُودَ يَقُولُ فِي سُجُودِهِ "
سُبْحَانَ رَبِّيَ الأَعْلَى سُبْحَانَ رَبِّيَ الأَعْلَى سُبْحَانَ
رَبِّيَ الأَعْلَى " . لاَ يَمُرُّ بِآيَةِ تَخْوِيفٍ أَوْ تَعْظِيمٍ
لِلَّهِ عَزَّ وَجَلَّ إِلاَّ ذَكَرَهُ .
റുകൂഇല്‍ 'സുബ്ഹാന റബ്ബിയല് അളീം' എന്നു മൂന്നു പ്രാവശ്യം,
റുകൂഇല്‍ നിന്നും തല ഉയര്‍ത്തിയാല്‍ "സമി അല്ലാഹു ലിമന് ഹമിദ റബ്ബനാ ലക്കല്‍ ഹംദ്" സുജൂദില്‍ 'സുബ്ഹാന റബ്ബിയല്
അഅല' എന്ന് മൂന്ന് പ്രാവശ്യം. (സുനന് നസാഇ)
عَنْ
سَعْدِ بْنِ عُبَيْدَةَ، عَنِ الْمُسْتَوْرِدِ بْنِ الأَحْنَفِ، عَنْ
صِلَةَ بْنِ زُفَرَ، عَنْ حُذَيْفَةَ، قَالَ صَلَّيْتُ مَعَ رَسُولِ
اللَّهِ صلى الله عليه وسلم فَرَكَعَ فَقَالَ فِي رُكُوعِهِ " سُبْحَانَ
رَبِّيَ الْعَظِيمِ " . وَفِي سُجُودِهِ " سُبْحَانَ رَبِّيَ
الأَعْلَى " .
ഹുദൈഫ(റ) നിവേദനം: "നബി(സ)യോടൊന്നിച്ചു ഞാന്‍ നമസ്കരിച്ചു അപ്പോള്‍
റുകൂഇല്‍ 'സുബ്ഹാന റബ്ബിയല് അളീം' എന്നും സുജൂദില്‍ 'സുബ്ഹാന റബ്ബിയല്
അഅ'ല' എന്നും നബി(സ) ചൊല്ലി"
(അഹ്മദ്, അബു ദാവൂദ്, തുര്‍മുദി, നസാഈ)
രണ്ടാം ശാഫീ എന്ന് അറിയപ്പെടുന്ന ഇമാം നവവി(റ) എഴുതുന്നു:
സുന്നത് 'സുബ്ഹാന റബ്ബിയല് അളീം' എന്ന് 3 പ്രാവശ്യം ചൊല്ലുന്നതാണ്. (ശരഹുല്‍ മുഹദ്ദബ് 3/411)
قَالَ كَانَ النَّبِيُّ صلى
الله عليه وسلم إِذَا قَالَ " سَمِعَ اللَّهُ لِمَنْ حَمِدَهُ ".
قَالَ " اللَّهُمَّ رَبَّنَا وَلَكَ الْحَمْدُ ". وَكَانَ النَّبِيُّ
صلى الله عليه وسلم إِذَا رَكَعَ وَإِذَا رَفَعَ رَأْسَهُ يُكَبِّرُ،
وَإِذَا قَامَ مِنَ السَّجْدَتَيْنِ قَالَ " اللَّهُ أَكْبَرُ ".
റുകൂഇല്‍ നിന്ന് തല ഉയര്‍ത്തുമ്പോ "സമി അല്ലാഹു ലിമന് ഹമിദഹു എന്നും "റബ്ബനാ വലക്കല്‍ ഹംദ്" പറയുകയും ചെയ്തിരുന്നു. രണ്ടു സുജൂദില്‍ നിന്നും ഉയരുമ്പോള്‍ "അള്ളാഹു അക്ബര്‍" എന്ന്തക്ബീര്ചൊല്ലുമായിരുന്നു.
ഇതും പ്രവാചകന്ചൊല്ലാറുണ്ട്
سَمِعَ اللَّهُ لِمَنْ حَمِدَهُ
اللَّهُمَّ رَبَّنَا لَكَ الْحَمْدُ مِلْءَ السَّمَوَاتِ وَمِلْءَ الأَرْضِ
وَمِلْءَ مَا شِئْتَ مِنْ شَىْءٍ بَعْدُ "
അർത്ഥം: ‘ ഞങ്ങളുടെ രക്ഷിതാവേ, ആകാശവും ഭൂമിയും അവക്ക് പുറമെ നീ ഉദ്ദേശിക്കുന്ന എല്ലാ വസ്തുക്കളും നിറയെ സ്തുതി നിനക്കുണ്ട്’ (മുസ്ലിം)
സുജൂദ്
സുജൂദിലെ ദുആകള്‍:
ചുവടെ വരുന്ന ദുആകളില്‍ ഇഷ്ടമുള്ളതെല്ലാം മാറി മാറി ചൊല്ലാവുന്നതാണ്:
سُبْحَانَ
رَبِّيَ الْأَعْلَى - ثَلَاثُ
مَرَّاتٍ
അത്യുന്നതനായ എന്റെ റബ്ബ് എത്രയധികം പരിശുദ്ധന്! - മൂന്ന് തവണ പറയുക. - മുസ്ലിം
سُبُّوحٌ قُدُّوسٌ رَبُّ الْمَلاَئِكَةِ وَالرُّوحِ
ഞങ്ങളുടെ റബ്ബേ! അല്ലാഹുവേ! നീ എത്രയധികം പരിശുദ്ധന്! നിനക്ക് സര്‍വ്വ സ്തുതികളും അര്‍പ്പിക്കുന്നു; അല്ലാഹുവേ! എനിക്ക് നീ പൊറുത്തുതരേണമേ. - ബുഖാരി, മുസ്ലിം -
سُبْحَانَكَ اللّهُمَّ رَبَّنَا وَبِحَمْدِكَ اللّهُمَّ اغْفِرْليِ
പരിശുദ്ധി വാഴ്ത്തപ്പെടുന്നവനും മലക്കുകളുടെയും, റൂഹി (ജിബ്രീല്‍) ന്റെയും റബ്ബുമാകുന്നു
(അല്ലാഹു). - മുസ്ലിം
അബ്ദുല്ലാഹിബ്നു മാലിക്(റ) നിവേദനം: തിരുമേനി(സ)
നമസ്കരിക്കുമ്പോള്‍ (സുജൂദില്‍) തന്റെ രണ്ടു കയ്യും (പാര്‍ശ്വങ്ങളില്‍
നിന്ന്) വിടുത്തി വെക്കാറുണ്ടായിരുന്നു. അവിടുത്തെ കക്ഷത്തിലെ വെളുപ്പ്
വ്യക്തമാകുന്നതുവരെ. (ബുഖാരി. 1. 8. 385)
സുജൂദുകൾക്കിടയിലെ ഇരുത്തത്തിലെ പ്രാർത്ഥന .
رَبِّ
اغْفِرْلِي رَبِّ اغْفِرْلِي
എന്റെ റബ്ബേ! എനിക്ക് പൊറുത്തു തരേണമേ, എന്റെ റബ്ബേ! എനിക്ക് പൊറുത്ത് തരേണമേ. - (അബൂ ദാവൂദ്, നസാഈ)
اَللّهُـمَّ
اغْفِـرْ لِي ، وَارْحَمْـنِي ، وَاجْبُرْنـِي ، وَارْفَعْـنِي ، وَاهْدِنِـي ، وَعافِنِـي ، وَارْزُقْنِـي
അല്ലാഹുവേ! എനിക്ക് പൊറുത്ത് തരികയും, എന്നോട് കരുണ കാണിക്കുകയും, എന്റെ ന്യൂനതകള്‍ പരിഹരിച്ച് തരികയും, എന്നെ
ഉയര്‍ത്തുകയും, എന്നെ നേര്‍വഴിയിലാക്കുകയും, എനിക്ക് ആരോഗ്യം നല്‍കുകയും, എനിക്ക് ഉപജീവനം നല്‍കുകയും
ചെയ്യേണമേ! -
(അബൂ ദാവൂദ്, തിര്‍മിദി,
ഇബ്നു മാജ)
حَدَّثَنَا سَلَمَةُ بْنُ شَبِيبٍ، حَدَّثَنَا زَيْدُ بْنُ حُبَابٍ، عَنْ كَامِلٍ أَبِي الْعَلاَءِ، عَنْ حَبِيبِ بْنِ أَبِي ثَابِتٍ، عَنْ سَعِيدِ بْنِ جُبَيْرٍ، عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَقُولُ بَيْنَ السَّجْدَتَيْنِ " اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَاهْدِنِي وَارْزُقْنِي
രണ്ടു സുജൂദുകൾക്കിടയിൽ നബി [സ] اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَاهْدِنِي وَارْزُقْنِي എന്ന് പറയുമായിരുന്നു ."[ തുര്‍മുദി
284 ]
അബൂദാവൂദ് ഉദ്ധരിക്കുന്ന ഒരു നിവേദനത്തിൽ وَاجْبُرْنِي ഇല്ലാതാവുകയും പകരം وعافني കയറി വരുകയും ചെയ്യുന്നു .
عن ابن عباس أن النبي صلى الله عليه وسلم كان يقول بين السجدتين اللهم اغفر لي وارحمني وعافني واهدني وارزقني
[അബൂദാവൂദ്
850 ]
ഇബ്ൻ മാജയുടെ ഒരു റിപ്പോർട്ടിൽ ഖിയാമുലൈൽ നമസ്കരിക്കുമ്പോൾ രണ്ട് സുജൂദിനിടയിൽ എന്നണുള്ളത് . അതിൽ اللَّهُمَّ പകരം رَبِّ എന്ന് വരുന്നു . അതിൽ وَارْزُقْنِي കയറുകയും وَاهْدِنِي പോവുകയും ചെയ്യുന്നു .
عَنِ ابْنِ عَبَّاسٍ، قَالَ كَانَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ يَقُولُ بَيْنَ السَّجْدَتَيْنِ فِي صَلاَةِ اللَّيْلِ " رَبِّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَارْزُقْنِي وَارْفَعْنِي
[ ഇബ്ൻ മാജ
898 ]
തശഹ്ഹുദ് 'അത്തഹിയാത്ത്'
പ്രാര്‍ത്ഥന
التَّحِيَّاتُ الْمُبَارَكَاتُ،
الصَّلَوَاتُ الطَّيِّبَاتُ لِلَّهِ،
السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ،
السَّلَامُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِينَ،
أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ، وَأَشْهَدُ أَنَّ مُحَمَّدًا
رَسُولُ اللهِ
അർത്ഥം : ‘
എല്ലാ ഉപചാരങ്ങളും ,ബർക്കത്തുള്ള കാര്യങ്ങളും ,നിസ്കാരങ്ങളും മറ്റ്
സൽകർമ്മങ്ങളും അല്ലാഹുവിനാകുന്നു. നബിയേ ,അങ്ങേക്ക് അല്ലാഹുവിന്റെ
രക്ഷയുണ്ടാവട്ടെ. അല്ലാഹുവിന്റെ കരുണയും ഗുണസമൃദ്ധിയും ഞങ്ങൾക്കും
അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ. അല്ലാഹുവിന്റെ സജ്ജനങ്ങളായ അടിമകൾക്കും.
അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി (സ) അവന്റെ
പ്രവാചകനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു’ (മുസ്ലിം, അബു ദാവൂദ്, നസാഈ)