നബി (സ) യുടെ പേരിൽ സ്വലാത്തു ചൊല്ലൽ .
അല്ലാഹു പറയുന്നു:
( إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ
آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا ) سورة الأحزاب : 56
“നിശ്ചയമായും അല്ലാഹുവും അവന്റെ മലക്കുകളും നബിയുടെ മേലില്‍ സ്വലാത്ത് ചൊല്ലുന്നു (അല്ലാഹു പ്രവാചകന് ഗുണം നല്‍കിക്കൊണ്ടിരിക്കുന്നു, മലക്കു കള്‍ നബി(r)ക്ക് ഗുണത്തിനായി പ്രാര്‍ത്ഥിക്കുന്നു) സത്യവിശ്വാസികളേ, നിങ്ങളും നബിക്ക് വേണ്ടി സ്വലാത്തും സലാമും ചൊല്ലുക.” (അഹ്സാബ്: 56)
നബി (r)യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതിന്റെ ശ്രേഷ്ഠത വിവരിച്ചു കൊണ്ട് അനേകം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
അബൂഹുറൈറ (رضي الله عنه)വില്‍ നിന്ന് ഇമാംമുസ്ലിം ഉദ്ധരിക്കുന്നു:
عن أبي هريرة: أن رسول الله صلى الله عليه وسلم قال من صلى علي واحدة صلى الله عليه عشرا(صحيح مسلم 1/306رقم 408)
“അബൂ ഹുറൈറ (رضي الله عنه)വില്‍ നിന്ന്: നബി സ്വല്ലല്ലാഹു അലൈഹി വസല്ലമം പറഞ്ഞു: വല്ലവനും എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവനുവേണ്ടി പത്ത് സ്വലാത്ത് ചൊല്ലുന്നതാണ്.” (സ്വഹീഹ് മുസ്ലിം 1/306 നമ്പര്‍: 408)
ഇതേ അര്‍ത്ഥത്തില്‍ അനസ് (رضي الله عنه)വില്‍ നിന്ന് അഹ്മദ്, നസാഇയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇബ്നുഹിബ്ബാന്‍ അതിനെ ബലപ്പെടുത്തുകയും ചെയ് തിട്ടുണ്ട്. കൂടാതെ അബൂ ബര്‍ദതുബ്നു നയ്യാറില്‍ നിന്നും അബൂത്വല്‍ഹയില്‍ നിന്നും നസാഇയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റൊരു ഹദീസിന്റെ പദങ്ങള്‍ നമുക്ക് ഇപ്രകാരം കണ്ടെത്താം:
عن أبي بردة بن نيار رضي الله عنه قال قال رسول الله
صلى الله عليه وسلم قال: من صلى علي من أمتي صلاة مخلصا من قلبه صلى الله عليه بها عشر صلوات ورفعه بها عشر درجات وكتب له بها عشر حسنات ومحا عنه عشر سيئات) رواه النسائي والطبراني صحيح الترغيب 2/رقم الحديث : 1659)
“അബൂബര്‍ദതു ബ്നുനയ്യാര്‍ (رضي الله عنه)വില്‍ നിന്ന് നബി (r) പറഞ്ഞു: എന്റെ ഉമ്മത്തില്‍ നിന്നും വല്ലവനും നിഷ്കളങ്ക ഹൃദയത്തോടെ എന്റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന് പത്ത് സ്വലാത്ത് ചൊല്ലുകയും അവന് അതു മുഖേന പത്ത് പദവികള്‍ ഉയര്‍ത്തുകയും അതുമൂലം പത്ത് ന•കള്‍ രേഖപ്പെടുത്തുകയും പത്ത് പാപങ്ങള്‍ മായ്ക്കപ്പെടു കയും ചെയ്യുന്നതാണ്.” (നസാഇ, ത്വബ്റാനി, അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് 2/ ഹദീസ് നമ്പര്‍: 1659)
അബൂത്വല്‍ഹ (رضي الله عنه)വില്‍ നിന്നും ഇതേ അര്‍ത്ഥത്തിലുള്ള ഹദീസ് നസാഇ ഉദ്ധരിക്കുകയും ഇബ്നുഹിബ്ബാന്‍ അതിനെ ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇബ്നുഹിബ്ബാനും തിര്‍മിദിയും ഇബ്നു മസ്ഊദ് (رضي الله عنه)വില്‍ നിന്ന് ഉദ്ധരിക്കുകയും ഇബ്നുഹിബ്ബാന്‍ ബലപ്പെടുത്തുകയും ചെയ്ത മറ്റൊരു ഹദീസ് കാണുക:
عن ابن مسعود رضي الله عنه قال قال رسول الله صلى الله عليه وسلم إن أولى الناس بي يوم القيامة أكثرهم علي صلاة (رواه الترمذي وابن حبان في صحيحهن صحيح الترغيب والترهيب 2/رقم الحديث: 1668)
“ഇബ്നുമസ്ഊദ് (رضي الله عنه) വില്‍ നിന്ന്; നബി (r) പറഞ്ഞു: അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്തവര്‍ എന്റെമേല്‍ കൂടുതല്‍ സ്വലാത്ത് ചൊല്ലിയവരായിരിക്കും.” (തിര്‍മിദി. ഇബ്നുഹിബ്ബാന്‍, സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് 2/ഹദീസ് നമ്പര്‍: 1668)
ഇതിനെ ബലപ്പെടുത്തിക്കൊണ്ട് അബൂഉമാമ (رضي الله عنه) വില്‍ നിന്ന് ബൈഹഖി ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്:
عن أبي أمامة رضي الله عنه قال قال رسول الله صلى الله
عليه وسلم أكثروا علي من الصلاة في كل يوم الجمعة
فإن صلاة أمتي تعرض علي في كل يوم جمعة فمن كان
أكثرهم علي صلاة كان أقربهم مني منزلة (رواه البيهقي صحيح الترغبب والترهيب : 1673)
“(അബൂഉമാമ (رضي الله عنه)വില്‍ നിന്ന് നബി (r) പറഞ്ഞു: നിങ്ങള്‍ വെള്ളിയാഴ്ചകളില്‍ എനിക്കുവേണ്ടി സ്വലാത്തുകള്‍ അധികരിപ്പിക്കുക. വെള്ളിയാഴ്ചകളില്‍ നിങ്ങള്‍ ചൊല്ലുന്ന സ്വലാത്തുകള്‍ എനിക്ക് കാണിക്കപ്പെടുന്നതാണ്. ആരാണോ എനിക്കായിസ്വലാത്തുകള്‍ അധികം ചൊല്ലുന്നത് അവരായിരിക്കും എന്നോട് ഏറ്റവും അടുത്തവര്‍.”
(ബൈഹഖി, അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബു വത്തര്‍ഹീബ്. ഹദീസ് നമ്പര്‍: 1673)
ഇബ്നുഹിബ്ബാനും ഹാകിമും ശരിപ്പെടുത്തിയതും അഹ്മദും അബൂദാവൂദും ഔസുബ്നു ഔസ് (رضي الله عنه)വില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതുമായ ഹദീസിലും വെള്ളിയാഴ്ചകളില്‍ സ്വലാത്തുകള്‍ അധികരിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ വന്നിട്ടുണ്ട്. അലി (رضي الله عنه) വില്‍ നിന്നും അദ്ദേഹത്തിന്റെ മകന്‍ ഹുസൈന്‍ (رضي الله عنه)വില്‍ നിന്നും ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ് ശ്രദ്ധിക്കുക:
وعن حسين رضي الله عنه عن النبي صلى الله عليه وسلم قال البخيل من ذكرت عنده فلم يصل علي (رواه النسائي وابن حبان في صحيحه والحاكم وصححه الترمذي، صحيح الترغيب والترهيب للألباني 2/حديث : 1683)
“ഹുസൈന്‍ (رضي الله عنه)വില്‍ നിന്ന് നബി (r) പറഞ്ഞു: എന്റെ പേര് ഒരാളുടെ അടുക്കല്‍ പറയപ്പെട്ട്, എന്നിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാത്തവനാണ് പിശുക്കന്‍.”
(നസാഇ, ഇബ്നുഹിബ്ബാന്‍, ഹാകിം, തിര്‍മിദി. അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ്: വാള്യം 2, ഹദീസ് നമ്പര്‍: 1683)
ഇബ്നുഅബ്ബാസ് (رضي الله عنه)വില്‍ നിന്ന് വിവിധ ഹദീസ് ഗ്രന്ഥങ്ങളില്‍ വന്ന മറ്റൊരു റിപ്പോര്‍ട്ട്:
وعن ابن عباس رضي الله عنهما قال قال رسول الله صلى الله عليه وسلم من نسي الصلاة علي خطىء طريق الجنة (رواه ابن ماجه والطبراني صحيح الترغيب والترهيب للألباني 2/حديث : 1682)
“ഇബ്നുഅബ്ബാസ് (رضي الله عنه)വില്‍ നിന്ന് നബി (r) പറഞ്ഞു: എന്റെ മേല്‍ സ്വലാത്ത് മറന്നു പോകുന്നവന്‍ സ്വര്‍ഗത്തിലേക്കുള്ള വഴിയില്‍ പിഴവ് സംഭവിച്ചവനാണ്.”
(ഇബ്നുമാജ, ത്വബ്റാനി, അല്‍ബാനിയുടെ സ്വഹീഹു ത്തര്‍ഗീബ് വത്തര്‍ഹീബ്:2/ ഹദീസ് നമ്പര്‍: 1682)
ഇതേ ആശയത്തെ ബലപ്പെടുത്തും വിധം തിര്‍മിദിയില്‍ ഇപ്രകാരവും നമുക്ക് കാണാം:
عن أبي هريرة رضي الله عنه قال قال رسول الله صلى الله عليه وسلم رغم أنف رجل ذكرت عنده فلم يصل علي( صحيح الترمذي 5/550 رقم الحديث 3545)
“അബൂ ഹുറൈറ(رضي الله عنه)വില്‍ നിന്ന്: നബി (r) പറഞ്ഞു: ഏതൊരാളുടെ അടുക്കല്‍, എന്നെക്കുറിച്ചു പറയപ്പെടുകയും എന്നിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്താല്‍ അവന്‍ നശിക്കട്ടെ”
(അല്‍ബാനിയുടെ സ്വഹീഹുത്തിര്‍മിദി 5/550 നമ്പ ര്‍: 3545)
അബൂഹുറൈറ (رضي الله عنه)വില്‍ നിന്ന് ഹാകിമും അബൂദര്‍റ് (رضي الله عنه)വില്‍ നിന്ന് ത്വബ്റാനിയും റിപ്പോര്‍ട്ട് ചെയ്ത താഴെ പറയുന്ന ഹദീസും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.:
قال ومن ذكرت عنده فلم يصل عليك فمات فدخل النار فأبعده الله (صحيح الترغيب والترهب 2/ رقم الحديث : 2491)
(സ്വഹീഹുത്തര്‍ ഗീബ് വത്തര്‍ഹീബ് 2/ ഹദീസ് നമ്പര്‍: 2491)
കഅബ് ബ്നുഉജ്റ(رضي الله عنه)വില്‍ നിന്ന് ഹാകിം ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നു:
عن كعب بن عجرة قال قال رسول الله صلى الله عليه
وسلم بعد من ذكرت عنده فلم يصل عليك (صحيح الترغيب والترهب 2/ رقم الحديث : 1677)
“കഅബു ബ്നുഉജ്റ رضي الله عنه വില്‍ നിന്ന് (r) പറഞ്ഞു: ഏതൊരാളുടെഅടുക്കല്‍, എന്നെക്കുറിച്ചു പറയപ്പെടുകയും, എന്നിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്യുന്നുവോ അവന്‍ എന്നില്‍ നിന്നും അകന്നു പോകട്ടെ.”
(സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് 2/ ഹദീസ് നമ്പര്‍: 1677)
ജാബിര്‍(رضي الله عنه)വില്‍ നിന്ന് ത്വബ്റാനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഇപ്രകാരമാണ്:
عن جابر قال قال رسول الله صلى الله عليه وسلم شقي عبد ذكرت عنده ولم يصل علي (صحيح أدب المفرد للألباني 1/224 رقم :644)
“ജാബിര്‍ رضي الله عنه വില്‍ നിന്ന് നബി (r) പറഞ്ഞു: ഏതൊരാളുടെ അടുക്കല്‍ എന്നെക്കുറിച്ച് പറയുകയും ശേഷം അവന്‍ എന്‍െമേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തുവോ അവന്‍ ക്ളേശത്തിലായിക്കഴിഞ്ഞു,”
(സ്വഹീഹു അദബുല്‍ മുഫ്റദ് 1/224 ഹദീസ് നമ്പര്‍: 644)
عن قتادة عن النبي صلى الله عليه وسلم من الجفاء أن أذكر عند الرجل فلا يصلي علي (عبد الرزاق )
“ഖതാദ(رضي الله عنه) വില്‍ നിന്ന് നബി (r) പറഞ്ഞു: ഒരാളുടെ അരികില്‍ എന്നെ സംബന്ധിച്ച പറയപ്പെടുകയും എന്നിട്ട് അവന്‍ നിക്കായിസ്വലാത്ത് ചൊല്ലിയിട്ടില്ലെ അവനുപിണക്കത്തിലായിക്കഴിഞ്ഞു.”
(അബ് ദുര്‍ റസാഖ്)
ഉബയ്യുബ്നു കഅബ് (رضي الله عنه)വില്‍ നിന്ന് ഒരു ഹദീസ് ഇപ്രകാരവും നമുക്ക് കാണാം:
أنّ رجلا قال يا رسول الله إني أكثر الصلاة ، فما أجعل لك من صلاتي ؟ قال ما شئت، قال الثلث، قال ماشئت ، وإن زدت فهو خير – إلى أن قال – أجعل لك كل صلاتي . قال إذا تكفى همك (أخرجه أحمد، صحيح جامع الترمذي 4/636 رقم: 2457 )
“ഒരാള്‍ നബി (r)യോട് ചോദിച്ചു: ഞാന്‍ താങ്കളുടെ മേല്‍ സ്വലാത്ത് അധികരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു; എത്രയാണ് ഞാന്‍ സ്വലാത്ത് ചൊല്ലേണ്ടത്? അദ്ദേഹം പറഞ്ഞു: നീ ഉദ്ദേശിക്കുന്നത്ര ചൊല്ലുക. എങ്കില്‍ (രാത്രിയുടെ) മൂന്നിലൊന്ന്? അദ്ദേഹം പറഞ്ഞു: നീ ഉദ്ദേശിക്കുന്നത്ര ചൊല്ലുക. നീ അതിനേക്കാള്‍ വര്‍ദ്ധിപ്പിച്ചാല്‍ അത് ഗുണം തന്നെയാണ്. അങ്ങിനെ അദ്ദേഹം, എങ്കില്‍ ഞാന്‍ (രാത്രി മുഴുവനായും) സ്വലാത്ത് ചൊല്ലുമെന്ന് അദ്ദേഹം പറയും വരെ (സംസാരം നീണ്ടുപോയി) എങ്കില്‍ നിന്റെ മന:ക്ളേശങ്ങള്‍ (നീങ്ങാന്‍) അത് മതിയാകുന്നതാണ്.”
(അഹ്മദ്, സ്വഹീഹുജാമിഅു തിര്‍മിദി 4/636 ഹദീസ്: 2457)
No comments:
Post a Comment