ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Thursday, 15 September 2016

കൂട്ടപ്രാർത്ഥന ബിദ്അത്ത്

നമസ്ക്കാര ശേഷം കൂട്ടപ്രാർത്ഥന എന്ന ബിദ്അത്ത് ബിദ്അത്ത്
നമസ്‌കാര ശേഷമുള്ള സമയം പ്രാർത്ഥനകൾ കൂടുതൽ സ്വീകരിക്കപ്പെടുന്ന സന്ദർഭമല്ലേ. എന്നിട്ടും എന്തുകൊണ്ടാണ്‌ നമസ്‌കാര ശേഷമുള്ളകൂട്ടു പ്രാർത്ഥന വിമർശന വിധേയമാകുന്നത്‌?

മതം ആചരിക്കേണ്ടത്‌ നമ്മുടെ മനസ്സ്‌ രൂപപ്പെടുത്തുന്ന ചില തത്വങ്ങളുടെ അടിസ്ഥാനത്തിലല്ല. പ്രമാണങ്ങളുടെ വെളിച്ചത്തിലാണ്‌. പ്രാർത്ഥനക്ക്‌ സ്വീകാര്യതയുള്ള സന്ദർഭത്തിൽ പ്രാർത്ഥന തീരെ വേണ്ട എന്നല്ല നാം പറയുന്നത്‌. ഓരോ വ്യക്തിയും നമസ്‌കാര ശേഷം ദിക്‌റുകൾ നിർവഹിക്കുകയും സ്വന്തം നിലക്ക്‌ പ്രാർത്ഥിക്കുകയും വേണം. കാരണം ഫർള്‌ നമസ്‌കാരങ്ങൾക്കു ശേഷം ഇമാം ഉറക്കെ പ്രാർത്ഥിക്കുകയും മഅ്മൂമുകൾ ആമീൻ പറയുകയും ചെയ്യുന്ന സമ്പ്രദായം നബി ﷺയോ സ്വഹാബികളോ ആചരിച്ചതല്ല. മറിച്ച്‌ നമസ്‌കാരം കഴിഞ്ഞ ഉടനെ നമസ്‌കാര സ്ഥലത്തു നിന്ന്‌ എഴുന്നേൽക്കലായിരുന്നു നബി ﷺയുടെ പതിവ്‌. ഇനി അൽപം സമയം അവിടെ ഇരുന്നാൽ തന്നെ അത്‌ പിന്നിൽ നമസ്കരിച്ചിരുന്ന സ്ത്രീകൾക്ക്‌ വേഗത്തിൽ എഴുന്നേറ്റ്‌ പോകുന്നതിന്‌ സൗകര്യം ചെയ്ത്‌ കൊടുക്കുവാൻ വേണ്ടിയായിരുന്നു.

عن أم سلمة رضي الله عنها قالت { كان رسول الله صلى الله عليه وسلم إذا سلم قام النساء حين يقضي تسليمه ومكث يسيرا كي ينصرفن قبل أن يدركهن أحد من القوم } وفي رواية قال ابن شهاب « فأرى والله أعلم أن مكثه لكي ينفد النساء قبل أن يدركهن من انصرف من القوم»

“ഉമ്മു സലമ‌ؓൽ നിന്ന്‌ തിരുമേനി ﷺ സലാം വീട്ടി നമസ്‌കാരത്തിൽ നിന്ന്‌ വിരമിച്ചു കഴിഞ്ഞാലുടനെ സ്ത്രീകൾ എഴുന്നേറ്റ്‌ പോവും. തിരുമേനി ﷺ എഴുന്നേൽക്കുന്നതിന്‌ മുമ്പ്‌ അൽപം അവിടെ ഇരിക്കും. ഇബ്‌നു ശിഹാബ്‌ പറഞ്ഞു. പിരിഞ്ഞു പോകുന്നവർ അടുത്തെത്തുന്നതിനു മുമ്പായി സ്ത്രീകൾ പിരിഞ്ഞു പോവാൻ വേണ്ടിയായിരുന്നു അതെന്ന്‌ ഞാൻ വിചാരി ക്കുന്നു.” (ബുഖാരി).


നബി (സ) കൂട്ട പ്രാർത്ഥന നമസ്ക്കാര ശേഷം നിർവ്വഹിച്ചുവോ...? ബീവി ആയിശ (റ) വ്യക്തമാക്കുന്നത് നോക്കു.


عن عائشه رضي الله عنها كان رسول الله صلى الله عليه و سلم اذا سلم لم يقعد الا مقدار ما يقول اللهم انت السلام ومنك السلام تباركت ياذا الجلال والاكرام (مسلم احمد برموده ابن ماجه)

ആയിശ (റ) യിൽ നിന്ന് 'നബി സ്ര നമസ്ക്കാരത്തിൽ നിന്ന് സലാം ചൊല്ലി വിരമിച്ചാൽ اللهم انت السلام ومنك السلام تباركت ياذا الجلال والاكرام

അല്ലാഹുവേ, നിയാണ് രക്ഷകൻ. നിന്നിൽ നിന്ന് മാത്രമാണ് രക്ഷ അത്യുദാരനും അതി മാത്യൻ മായ നീ പരിശുദ്ധനാണ്.ഇത് പ്രാർത്ഥിക്കുന്ന സമയം വരെ അല്ലാതെ മുസല്ലയിൽ ഇരുന്നിട്ടില്ല. 
(മുസ്ലിം, അഹമദ്, തുർമുദി, ഇബ്നുമാജ ')

ഇമാം ശാഫിഈ ( റ ) യുടെ വീക്ഷണം

 و الاءفضل الإمام اذا سلم يقوم من مصلاه عقب سلامه اذا لم يكن خلفه نساء - (تحفة - 104 / 2)

ഇമാമിന് എറ്റവും ശ്രേഷ്ഠമായത് പിന്നിൽ
സ്ത്രീകൾ ഇല്ലെങ്കിൽ തന്റെ സലാമിന് ശേഷം ഉടനെ എഴുന്നേറ്റ് പോകലാണ്. (തുഹ്ഫ 2/104)

و يفارق الإمام مصلاه عقب فراغه اذا لم يكن ثم نساء - (نور الاءبصار)

ഇമാം (നമസ്ക്കാരത്തിൽ നിന്ന്) വിരമിച്ച ഉടനെ അവിടെ സ്ത്രികൾ ഇല്ലെങ്കിൽ നമസ്ക്കാര സ്ഥലത്ത് നിന്ന് വിട്ട് പിരിയേണ്ടതാണ് .

( നൂറുൽ അബ്സ്വാർ പേജ് : 70) 


ലക്ഷക്കണക്കിന്‌ ഹദീസ്‌ പഠിച്ച ഇമാം ശാഫി‌ؒ ഈ ഹദീസുകളെല്ലാം ഉണ്ടായിട്ടും കൂട്ടപ്രാർത്ഥന നിർവഹിച്ചത്‌ എന്തുകൊണ്ട്‌?

ഇമാം ശാഫി‌ؒ ഇന്ന്‌ കാണുന്ന രൂപത്തിൽ സ്ഥിരമായി എല്ലാ നമസ്‌കാരങ്ങൾക്കും ശേഷം ഒരു സമ്പ്രദായമായി ഇത്‌ ആചരിക്കാൻ നിർദ്ദേശിച്ചു എന്ന്‌ പറയുന്നത്‌ ശരിയല്ല. കാരണം ശാഫിഈ ഇമാമും നവവി‌ؒയും മറ്റും സലാം വീട്ടിയ ഉടനെ ഇമാം നമസ്‌കാര സ്ഥലത്തു നിന്ന്‌ എഴുന്നേൽക്കലാണ്‌ ഏറ്റവും ഉത്തമമെന്നാണ്‌ പറഞ്ഞത്‌.

നവവി ഇമാം‌ؒ പറയുന്നു:

قَالَ الشَّافِعِيُّ وَالْأَصْحَابُ رَحِمَهُمْ اللهُ تَعَالَى : يُسْتَحَبُّ لِلْإِمَامِ إذَا سَلَّمَ أَنْ يَقُومَ مِنْ مُصَلَّاهُ عَقِبَ سَلَامِهِ إذَا لَمْ يَكُنْ خَلْفَهُ نِسَاءٌ ، هَكَذَا قَالَهُ الشَّافِعِيُّ فِي الْمُخْتَصَرِ ، وَاتَّفَقَ عَلَيْهِ الْأَصْحَابُ

“ശാഫിഈ ഇമാമും അനുയായികളും പറഞ്ഞിരിക്കുന്നു: തന്റെ പിന്നിൽ സ്ത്രീകളില്ലെങ്കിൽ സലാം വീട്ടിയ ഉടനെ നമസ്‌കാര സ്ഥലത്തു നിന്ന്‌ എഴുന്നേൽക്കൽ ഇമാമിന്ന്‌ സുന്നത്താക്കപ്പെടും. ഇപ്രകാരം ഇമാം ശാഫിഈ മുഖ്തസറിൽ പറയുകയും അനുയായികൾ അക്കാര്യത്തിൽ ഏകോപിക്കുകയും ചെയ്തിരിക്കുന്നു” (ശറഹുൽ മുഹദ്ദബ്‌ 3:489)


ഇതു തന്നെയാണ്‌ ഇബ്‌നു ഹജറുൽ ഹൈതമി “തുഹ്ഫ’ യിലും പറഞ്ഞത്‌:

وَالْأَفْضَلُ لِلْإِمَامِ إذَا سَلَّمَ أَنْ يَقُومَ مِنْ مُصَلَّاهُ عَقِبَ سَلَامِهِ إذَا لَمْ يَكُنْ خَلْفَهُ نِسَاءٌ

“ഇമാം സലാം വീട്ടിയാൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്‌ പിന്നിൽ സ്ത്രീകളില്ലെങ്കിൽ സലാം വീട്ടിയ ഉടനെ നമസ്‌കാര സ്ഥലത്തു നിന്ന്‌ എഴുന്നേൽക്കലാണ്‌” (തുഹ്ഫ 2/104)


ـ فمن رغب عن سنتي فليس مني_ (متفق عليه. )

നബി (സ) പറയുകയുണ്ടായി: എൻ സുന്നത്തിനെ അധികരിപ്പിച്ച് മറികടക്കുന്നവൻ എന്നിൽപ്പെട്ടവനല്ല.


 
 ഉംദത്തുസാലിക് പേജ്: 15
താഴെ ഈ ഉദ്ധരണിക്ക് മുസ്ലിയാക്കന്മാര്‍ തന്നെ നല്‍കുന്ന അര്‍ഥം കാണുക:
 ഉംദ പരിഭാഷ പേജ്: 74, പരിഭാഷകന്‍: അബ്ദുറഹിമാന്‍ മഖ്ദൂമി, പൊന്നാനി
 
 ഉംദ പരിഭാഷ പേജ്: 79, പരിഭാഷകന്‍ : കെ.വി. മുഹമ്മദ്‌ മുസ്ലിയാര്‍ പന്താവൂര്‍
 
ഉംദ പരിഭാഷ പേജ്: 86, പരിഭാഷകന്‍ : ഇബ്രാഹീം പുത്തൂര്‍ ഫൈസി
 

 ഉംദ പരിഭാഷ പേജ്: 2/107, പി. മുഹമ്മദ്‌ മുസ്ലിയാര്‍ മേല്‍മുറി

ഇവിടെ ഈ വിഷയകമായ രണ്ട് കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്:

1-  നമസ്കാര ശേഷം പ്രാര്‍ത്ഥിക്കണം; പക്ഷെ അത് പതുക്കെയായിരിക്കണം. മാത്രമല്ല, ഇന്ന് നടക്കുന്നത് പോലെ ഇമാം പ്രാര്‍ത്ഥിക്കുകയും മഅ്മൂമുകള്‍ അതിന് ആമീന്‍ പറയുന്ന 'കൂട്ടുപ്രാര്‍ത്ഥനയെക്കുറിച്ച്' പറഞ്ഞിട്ടുമില്ല.

2-   പിന്നില്‍ സ്ത്രീകള്‍ ഉണ്ടെങ്കില്‍ പെട്ടെന്ന് എണീറ്റ് പോകണം.

അപ്പോള്‍ ഇവിടെ കൂട്ടുപ്രാര്‍ത്ഥനയെക്കുറിച്ച് ഒന്നും പറയുന്നില്ല. അതൊരു അംഗീകൃത സമ്പ്രദായമായിരുന്നുവെങ്കില്‍ അതൊരിക്കലും ഇവിടെ പറയാതെ വിട്ടുകളയില്ലായിരുന്നു. മറ്റൊന്ന്, സ്ത്രീകള്‍ക്കും പുരുഷന്മാരുടെ തൊട്ടുപിന്നിലായി നമസ്കരിക്കാം എന്ന് വരുന്നു. സ്ത്രീകള്‍ ഒരു മറ പോലുമില്ലാതെ തൊട്ടു പിന്നില്‍ നമസ്കരിക്കുന്നത്കൊണ്ടാണല്ലോ ഇമാം പെട്ടെന്ന് എണീറ്റ് പോകുന്നതിനെ ക്കുറിച്ച് പറയുന്നത്. അഥവാ, സ്ത്രീകളുണ്ടെങ്കില്‍ അവര്‍ പിരിഞ്ഞു പോകുന്നത് വരെ ഇമാമും മഅ്മൂമുകളും അവിടെ തന്നെ ഇരിക്കണം. കാരണം ഇരുകൂട്ടരും ഒന്നിച്ചു പിരിഞ്ഞു പോയാല്‍ പരസ്പരം കൂടിക്കലരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഫുഖഹാക്കള്‍ ഇക്കാര്യം പ്രത്യേകം എടുത്ത് പറഞ്ഞത്.

1 comment: