Wednesday, 28 September 2016
Tuesday, 20 September 2016
മുഹിയുദ്ദീന്‍ ശൈഖ്(റഹി)യുടെ ജീവിതവും ദര്‍ശനവും.
മുഹിയുദ്ദീന്‍ ശൈഖ്(റഹി)യുടെ ജീവിതവും ദര്‍ശനവും
ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ക്വുര്‍ആനും തിരുനബിയുടെ
ചര്യയും മുറുകെ പിടിക്കുകയും അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും
ബഹുദൈവാരാധനക്കെതിരിലും മതത്തില്‍ കടന്നുകൂടിയ അനാചാരങ്ങള്‍ക്കെതിരിലും
ശക്തമായി പടപൊരുതുകയും ചെയ്ത ധീരനായ പണ്ഡിതനും പരിഷ്കര്‍ത്താവുമായിരുന്നു.
‘മുഹ്യിദ്ദീന്‍ ശൈഖ്’
എന്ന പേരില്‍ പ്രസിദ്ധനായ അബ്ദുല്‍ ഖാദിര്‍ ജീലാനി(റഹി). ജീലാന്‍ എന്ന പട്ടണത്തിന് സമീപമുള്ള ‘നീപ്’ എന്ന ഗ്രാമത്തില്‍ ഹിജ്റഃ 470 റമദാന്‍ 1 ന് (ക്രി 1077 -78) അദ്ദേഹം ജനിച്ചു.
അദ്ദേഹത്തിന്റെ പിതാവ് സയ്യിദ് അബൂസ്വാലിഹിബ്നു മൂസയും മാതാവ് ഉമ്മുല്‍ ഖൈര്‍ (അമത്തുല്‍ ജബ്ബാര്‍ ഫാത്വിമ)യും ആകുന്നു.
പിതാവ് നബി(സ)യുടെ പൌത്രനായ ഹസ്സന്‍(റ)ന്റെയും മാതാവ് ഹുസൈന്‍(റ)ന്റെയും വംശപരമ്പരയില്‍ പെട്ടവരാണ്.
ഉമവിയ്യാ വംശജനായ യസീദിന്റെ ഭരണകാലത്ത് ഭരണകൂടത്തോടുള്ള അതൃപ്തി മൂലം സ്വദേശം വെടിഞ്ഞ് കാസ്പിയന്‍ കടല്‍ തീരത്തുള്ള തബരിസ്ഥാന്‍ സംസ്ഥാനത്ത് ആ വംശപരമ്പര കുടിയേറി പാര്‍ക്കുകയാണുണ്ടായത്.
തബാരിസ്ഥാനിലുള്ള ഒരു പട്ടണമാണ് ജീലാന്‍ എന്ന കാര്യം സ്മരണീയമാകുന്നു.
ശൈഖിന്റെ ബാല്യദശയില്‍തന്നെ പിതാവും അതിനു ശേഷം പിതാമഹനായ സയ്യിദ് അബ്ദുല്ലയും പരലോകം പൂകി. പിന്നീട് മാതാവിന്റെ ലാളനയിലും മേല്‍നോട്ടത്തിലുമാണ് ശൈഖ് വളര്‍ന്നതും വിദ്യാഭ്യാസം നേടിയതും.
മാതാവ് ദൈവ ഭക്തിയിലും പാണ്ഡിത്യത്തിലും പ്രശസ്തിയാര്‍ജ്ജിച്ച ഒരു മഹിളയായിരുന്നു.
പലവിധ ക്ളേശങ്ങളും സഹിച്ച ആ മഹതി തന്റെ മകനെ സ്വദേശത്തു തന്നെ 18 വയസ്സ്വരെ വിദ്യയഭ്യസിപ്പിച്ചു.
അദ്ദഹത്തിന്റെ പഠന സാമര്‍ത്ഥ്യവും തന്റേടവും സകലരുടേയും മുക്തകണ്ഠമായ പ്രശംസയ്ക്കും ബഹുമാനത്തിനും പാത്രീഭവിച്ചിരുന്നു.
സുഖലോലുപന്‍മാരായ ഖലീഫമാരുടെയും ഭരണകര്‍ത്താക്കളുടെയും ഇഛക്കടിമപ്പെട്ട് പണ്ഡിതവര്‍ഗ്ഗം തങ്ങളുടെ കടമകളെയും കര്‍ത്തവ്യങ്ങളെയും വിസ്മരിച്ച് ഫത്വകള്‍ കൊടുക്കുന്ന ഒരു കാലമായിരുന്നു അത്. പള്ളികളും കലാലയങ്ങളും അവിടെ യഥേഷ്ടം കാണാനുണ്ടായിരുന്നുവെങ്കിലും അവയെല്ലാം രാജകീയ പ്രൌഢിയുടെ വെറും ബാഹ്യചിഹ്നമായി നിലകൊള്ളുന്നവയായിരുന്നു.
കുതുബുഖാന(ലൈബ്രറി) കളിലെ ഗ്രന്ഥങ്ങളുടെ പട്ടിക തന്നെ വാല്യങ്ങളായി കാണാമായിരുന്നുവെങ്കിലും അതും അലങ്കാരത്തിനുമാത്രം സജ്ജീകരിക്കപ്പെട്ടവയായിരുന്നു.
ഖലീഫമാരും ഭരണകര്‍ത്താക്കളും അവര്‍ക്കു പ്രേരണയും പ്രചോദനവും നല്‍കേണ്ട പണ്ഡിതന്‍മാരും ആലസ്യത്തിന്റെ അടിത്തട്ടില്‍, സ്വാര്‍ത്ഥതയുടെ വിരിമാറില്‍, സ്വന്തം ഉത്തരവാദിത്തങ്ങളേയും കര്‍ത്തവ്യങ്ങളേയും വിസ്മരിച്ച് കഴിഞ്ഞുകൂടുമ്പോള്‍ സാധാരണ ജനങ്ങള്‍ അധഃപതനത്തിന്റെ അടിത്തട്ടിലേക്ക് വഴുതിപ്പോകുക സ്വാഭാവികമാണല്ലോ.
അങ്ങനെ മുസ്ലിം ലോകം പൊതുവെയും ബാഗ്ദാദ് പ്രത്യേകിച്ചും അധഃപതിച്ചുകൊണ്ടിരുന്ന ഒരു സന്ദര്‍ഭത്തിലാണ് ശൈഖ് ജീലാനി തന്റെ സ്വദേശത്തുള്ള വിദ്യാലയത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി 18-ാമത്തെ വയസ്സില്‍ പുറത്തിറങ്ങുന്നത്.
മുസ്ലിം രാഷ്ട്രങ്ങളുടെ ശോച്യാവസ്ഥയെകുറിച്ച് ഇതിനകം ശൈഖ് ശരിയായ പഠനം നടത്തിയിരുന്നു. അജ്ഞതയിലും അന്ധവിശ്വാസത്തിലും മുഴുകിയ ജനങ്ങള്‍ ഇസ്ലാമിന്റെ സത്യപാതയില്‍ നിന്നും തൌഹീദില്‍ നിന്നും അകന്നകന്ന് പൊയ്കൊണ്ടിരുന്ന കാഴ്ച്ച അദ്ദേഹത്തെ വളരെയധികം ദുഃഖിപ്പിച്ചു. അതുകൊണ്ട് തലസ്ഥാന നഗരിയായ ബാഗ്ദാദില്‍ പോയി ഉപരിപഠനം നടത്താനും സമുദായസേവനമനുഷ്ഠിക്കാനും അദ്ദേഹം തീര്‍ച്ചയാക്കി.
പുത്രന്റെ അഭിവൃദ്ധിയിലും സമുദായത്തിന്റെ ഉയര്‍ച്ചയിലും അത്യാകാംക്ഷ ഉണ്ടായിരുന്ന ശൈഖിന്റെ മാതാവ് 300-ല്‍ പരം മൈല്‍ ദൂരമുള്ള ബാഗ്ദാദ് പട്ടണത്തിലേക്ക് തന്റെ മകനെ കാല്‍നടയായി അയക്കുന്നതിനു സന്നദ്ധയായി.
അന്നത്തെ യൂറോപ്പ് അന്ധകാരത്തിലും അജ്ഞതയിലും മുഴുകിയിരുന്നുവെങ്കില്‍, ബഗ്ദാദ്, കാര്‍ദോവ, കെയ്റോ മുതലായ മുസ്ലിം കേന്ദ്രങ്ങള്‍ വിജഞാനത്തിന്റേയും സംസ്കാരത്തിന്റേയും വെന്നിക്കൊടി പറപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.
പക്ഷെ അത് അണയാന്‍ തുടങ്ങുന്ന ദീപത്തിന്റെ ആളിക്കത്തലല്ലാതെ മറ്റൊന്നുമായിരുന്നില്ല.
ബാഹ്യപ്രൌഢികളല്ലാതെ മറ്റൊന്നും അവിടെ അവശേഷിച്ചിരുന്നില്ല. ആത്മീയമായും ധാര്‍മികമായും അഗാധമായ ആപല്‍ഗര്‍ത്തത്തിലേക്ക് ആ രാഷ്ട്രങ്ങള്‍ വഴുതിനീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.
ഇസ്ലാമിന്റെ മൂലപ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസിന്റെയും സ്ഥാനത്ത് മനുഷ്യനിര്‍മ്മിതങ്ങളായ ഗ്രന്ഥങ്ങളും ഫത്വകളും സ്ഥലം പിടിച്ചിരുന്നു. ഭരണാധികാരികളുടെ താളത്തിനൊത്തു തുള്ളുന്നവരായിരുന്നു അന്നത്തെ പണ്ഡിത വര്‍ഗ്ഗം!
മതരംഗം ഇങ്ങനെയൊക്കെയാണെങ്കിലും വിജ്ഞാനകേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന ബഗ്ദാദ് പട്ടണത്തില്‍ അപൂര്‍വ്വമായിട്ടെങ്കിലും യഥാര്‍ത്ഥ ജ്ഞാനികളും വിദ്യാലയങ്ങളും അവശേഷിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ശൈഖ് മുഹ്യിദ്ദീന്‍ പലവിധ ക്ളേശങ്ങളും സഹിച്ച് വിദൂരമായ ബാഗ്ദാദിലേക്ക് പോകാന്‍ സന്നദ്ധനായത്.
ശൈഖ് പാര്‍സിക്കാരനായതുകൊണ്ടും അറബിഭാഷ നിശ്ചയമില്ലാതിരുന്നതുകൊണ്ടും ബഗ്ദാദില്‍ ചെന്നപ്പോള്‍ അദ്ദേഹം ആദ്യമായി അറബിഭാഷ പഠിക്കുകയാണുണ്ടായത്.
നിസാമിയ്യാ സര്‍വ്വകലാശാലയിലെ പ്രിന്‍സിപ്പാള്‍ ആയിരുന്ന അല്ലാമാ അബൂസക്കരിയ്യാ യഹ്യാ തബ്രീസിയില്‍ നിന്നും അറബിഭാഷയും വ്യാകരണവും അദ്ദേഹം പഠിച്ചു. ഖുര്‍ആനും ഹദീസും അബൂസയ്യിദിബ്നുമുബാറക്, അബുല്‍വഫാ മുതലായ പണ്ഡിതശ്രേഷ്ടന്‍മാരില്‍ നിന്നും അഭ്യസിച്ചു.
അക്കാലത്തു വിദ്യാലയങ്ങളില്‍ സൌജന്യമായി പഠിപ്പിച്ചിരുന്നുവെങ്കിലും ആഹാരച്ചിലവ് വഹിച്ചിരുന്നില്ല.
തന്മൂലം ശൈഖ് അനുഭവിക്കേണ്ടിവന്ന പട്ടിണിയും പ്രയാസങ്ങളും ഏറെ വലുതായിരുന്നു. അങ്ങനെ ഹിജ്റ 496-ല്‍ അദ്ദേഹം നിസാമിയ്യാ സര്‍വ്വകലാശാലയില്‍ നിന്നും എല്ലാ വിഷയങ്ങളിലും ഉന്നത ബിരുദം നേടി പുറത്തുവന്നു. അപ്പോള്‍ അദ്ദേഹത്തിന് 25 വയസ്സ് പ്രായമായിരുന്നു.
സര്‍വ്വകലാശാലാ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയപ്പോള്‍ ‘യൂസുഫിബിനു അയ്യൂബുല്‍ ഹമദാനി’ എന്ന അവിടുത്തെ പ്രസിദ്ധ പണ്ഡിതന്‍ മുസ്ലിംകളെ സമുദ്ധരിക്കുന്നതിനായി പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് ശൈഖിനോട് ഉപദേശിച്ചു.
തന്റെ കഴിവ് അതിന് പര്യാപ്തമാണോ എന്ന് ശൈഖിന് സംശയമുണ്ടായിരുന്നു.
എങ്കിലും ആ പണ്ഡിതന്‍ ശൈഖിന്റെ അനിതര സാധാരണമായ പാണ്ഡ്യത്യത്തിന്റെയും പക്വതയുടെയും നില നല്ലതുപോലെ അറിവുണ്ടായിരുന്നതുകൊണ്ട് ശൈഖിന് പ്രേരണയും പ്രോത്സാഹനവും നല്‍കി. അതനുസരിച്ച് അദ്ദേഹം വിവിധ മുസ്ലിം രാഷ്ട്രങ്ങളില്‍ പോവുകയും അവിടങ്ങളില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.
ഹിജ്റ 512 വരെ (26 വര്‍ഷം) അദ്ദേഹം മുസ്ലിം രാഷ്ട്രങ്ങളില്‍ സഞ്ചരിച്ച് സമുദായ സേവനം നടത്തി.
അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുഴുകി തൌഹീദില്‍ നിന്നും സുന്നത്തില്‍ നിന്നും വ്യതിചലിച്ച് ശിര്‍ക്കും ബിദ്അത്തും ആചരിച്ചനുഷ്ഠിച്ചുവന്നിരുന്ന മുസ്ലിംകളെ യഥാര്‍ത്ഥ വിശ്വാസികളും തൌഹീദില്‍ അടിയുറച്ചവരുമാക്കിത്തീര്‍ക്കുന്നതിനും അമുസ്ലിംകള്‍ക്ക് ഇസ്ലാമിക ബോധമുണ്ടാക്കി തീര്‍ക്കുന്നതിനും അദ്ദേഹം അഹോരാത്രം പരിശ്രമിച്ചു.
അങ്ങനെ ശൈഖിന്റെ നിരന്തരമായ പ്രഭാഷണങ്ങളും പ്രവര്‍ത്തനങ്ങളും കാരണമായി അന്നാട്ടിലെ മുസ്ലിംകളില്‍ ഒരു പരിധിവരെ ഉണര്‍വ്വും വിശ്വാസവും വര്‍ധിച്ചു.
അതുവഴി മതത്തിന് ഒരു പുതിയ ജീവന്‍ തന്നെ ലഭിക്കുകയുണ്ടായി.
അതുകൊണ്ടാണ് ശൈഖവര്‍കളെ കുറിച്ച് മതത്തിന്റെ പുനരുദ്ധാരകന്‍ എന്ന അര്‍ത്ഥത്തില്‍ ‘മുഹ്യിദ്ദീന്‍’ എന്ന് വിളിക്കാന്‍ തുടങ്ങിയത്.
തന്റെ 51-ാം വയസ്സിലാണ് അദ്ദേഹം വിവാഹിതനായത്.
നാല് വിവാഹങ്ങളിലായി അദ്ദേഹത്തിന് 27 ആണ്‍കുട്ടികളും 22 പെണ്‍കുട്ടികളും ജനിച്ചു.
ഹിജ്റ 561-ല്‍ റബിഉല്‍ ആഖിര്‍ ഒന്നിന് അദ്ദേഹം രോഗശയ്യയെ അവലംബിച്ചു.
ആസന്നമരണനാണെന്ന് മനസ്സിലാക്കിയ മൂത്ത പുത്രന്‍ ശൈഖ് അബ്ദുല്‍ വഹ്ഹാബ് പിതാവിനെ സമീപിച്ച് വസ്വിയ്യത്ത് (ഉപദേശം) ആവശ്യപ്പെട്ടു. അതിന് അദ്ദേഹം ഇങ്ങനെ പ്രതിവചിച്ചു.
“നീ അല്ലാഹുവിനെ ഭയപ്പെടുക,
അവനെയല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കുക.
അവനില്‍നിന്നല്ലാതെ മറ്റാരില്‍നിന്നും യാതൊന്നും പ്രതീക്ഷിക്കാതിരിക്കുക. -
ഇതെല്ലാം നിന്റെ കടമകളാണ്.
അവനെയല്ലാതെ മറ്റാരെയും ആശ്രയിക്കാതിരിക്കുകയും, മറ്റാരിലും വിശ്വാസമര്‍പ്പിക്കാതിരിക്കുകയും, അവനോടല്ലാതെ മറ്റാരോടും പ്രാര്‍ത്ഥിക്കാതിരിക്കുകയും ചെയ്യുക.
അവന്റെ ഏകത്വത്തെ (തൌഹീദ്) മുറുകെ പിടിക്കുക,
തൌഹീദിനെ മുറുകപ്പിടിക്കുക….”
ഇങ്ങനെ അര്‍ത്ഥവത്തായ, ആദര്‍ശ വിഷയങ്ങള്‍ക്കും പാരത്രിക കാര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന അന്ത്യോപദേശമാണ് അദ്ദേഹം നല്‍കിയത്.
റബിഉല്‍ ആഖര്‍ 11 ആയപ്പോള്‍അദ്ദേഹത്തിന്റെ അസുഖം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി. രാത്രി നമസ്ക്കാരത്തിനുശേഷം അദ്ദേഹം രണ്ട് റക്അത്തു സുന്നത്തു നമസ്കരിക്കുകയും അതു കഴിഞ്ഞ് ഇഹലോകവാസം വെടിയുകയും ചെയ്തു.
(ഇന്നാലില്ലാഹി…)
ശൈഖിന്റെ പേരില്‍ അറിയപ്പടുന്ന ഫുതൂഹുല്‍ ഗൈബ്,
ഫത്ഹുര്‍റബ്ബാനി,
ഗുന്‍യതുത്വാലിബീന്‍ എന്നീ ഗ്രന്ഥങ്ങളല്ലാതെ അദ്ദേത്തിന്റെ പേരില്‍ മറ്റു ഗ്രന്ഥങ്ങള്‍ ഉള്ളതായി അറിയുന്നില്ല.
എന്നാല്‍ പില്‍കാലത്ത്, അദ്ദേഹത്തെ കുറിച്ച് അദ്ദേഹത്തിന്റെ മഹത്വത്തിനും ആദര്‍ശത്തിനും അനുയോജ്യമല്ലാത്ത ഒട്ടനേകം കെട്ടുകഥകളും അതിശയോക്തി കഥകളും വ്യാജ പ്രസ്താവനകളും ചില തല്‍പര കക്ഷികള്‍ പ്രചരിപ്പിച്ചിട്ടുണ്ട്.
അവ പദ്യരൂപത്തിലും ഗദ്യ രൂപത്തിലുമായി ഇന്ന് നിലനില്‍ക്കുന്നു.
അതില്‍പെട്ട, നമ്മുടെ നാടുകളില്‍ ഏറെ പ്രചാരം സിദ്ധിച്ച വളരെ അപകടകരമായ ചിലതാണ്: മുഹ്യിദ്ദീന്‍ മാല,
പുതിയ മുഹ്യിദ്ദീന്‍ മാല,
ഖുതുബിയ്യത്ത്,
ഫുയൂളാത്ത് തുടങ്ങിയവ.
അല്ലാഹുവിന്റെ പേരിലും പുണ്യ പ്രവാചകന്‍(സ)യുടെ പേരിലും ആയിരക്കണക്കിന് കളവുകളും കള്ള ഹദീസുകളും നിര്‍മ്മിച്ച് പ്രചരിപ്പിക്കാനുള്ള ചങ്കൂറ്റം പണ്ഡിതന്മാര്‍ക്കുണ്ടാകാമെങ്കില്‍ ശൈഖിന്റെ പേരിലും അടിസ്ഥാന രഹിതമായ കെട്ടുകഥകള്‍ പ്രചരിപ്പിക്കാന്‍ അവര്‍ മടിക്കുകയില്ലല്ലോ?
പക്ഷെ, മുഹ്യിദ്ദീന്‍ ശൈഖ്(റ)യുടെ യഥാര്‍ത്ഥ ജീവിതവും പ്രബോധനവും അദ്ദേഹത്തിന്റെ സ്വന്തം ഗ്രന്ഥങ്ങളില്‍നിന്നും സത്യസന്ധമായ ചരിത്രത്തില്‍ നിന്നും മനസ്സിലാക്കിയവരാരും അത്തരം കള്ളക്കഥകളിലും വ്യാജ പ്രസ്താവനകളിലും വഞ്ചിതരാവുകയില്ല.
എന്നാല്‍ അദ്ദേഹത്തെ സൂഫിസം സ്വാധീനിച്ചിരുന്നുവെന്നും അതെല്ലാം പില്‍കാലത്ത് അദ്ദേഹത്തിന്റെ അഖീദ(വിശ്വാസം)യെ പോലും പ്രതികൂലമായി ബാധിച്ചിരുന്നു എന്നും ചില പണ്ഡിതന്മാര്‍ നിഗമനത്തിലെത്തിയിട്ടുണ്ട്.
അതിനാല്‍ വല്ല അബദ്ധങ്ങളും അദ്ദേഹത്തില്‍നിന്ന് സംഭവിച്ചതായി തെളിയിക്കപ്പെട്ടാല്‍ അത്തരം വിഷയങ്ങളെ നാം മൂലപ്രമാണങ്ങളിലേക്ക് മടക്കി സത്യത്തിന്റെയും പ്രമാണങ്ങളുടെയും പക്ഷത്ത് നില്‍ക്കണം എന്ന കാര്യവും പ്രത്യേകം ഓര്‍മപ്പെടുത്തുന്നു.
അതാണല്ലോ ശൈഖിനോട് നാം കാണിക്കുന്ന യഥാര്‍ത്ഥ സ്നേഹവും കടപ്പാടും.
ഇസ്ലാമിന് നിരവധി വൈജ്ഞാനികമായ സംഭാവനകള്‍ നല്‍കിയ മഹാനാണ് ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി(റ) എന്നും, ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരില്‍ നാവും തൂലികയും പടവാളാക്കിക്കൊണ്ടദ്ദേഹം ശക്തമായ പോരാട്ടം നടത്തിയിട്ടുണ്ടെന്നുമാണ് അദ്ദേഹത്തെ പൊതുവെ മുസ്ലിം ലോകം കാണുന്നതെങ്കിലും ആ മഹാനുഭാവനെക്കുറിച്ച് പൊതുജനങ്ങളിലധികവും മനസ്സിലാക്കിയിട്ടുള്ളത്,
കറാമത്തുകള്‍ എന്ന പേരില്‍ മാല-മൌലീദുകളില്‍ വിവരിച്ചുകാണുന്ന അത്ഭുതങ്ങള്‍ കാണിക്കുന്ന ഒരു ‘ഔല്യ’യായിട്ടാണ്.
പ്രയാസപ്പെടുന്നവരുടെ തേട്ടങ്ങള്‍ക്ക് വായ്കൂടുംമുമ്പ് ഉത്തരം ചെയ്യുന്ന, ഈ ലോകത്തുള്ള എല്ലാ മറഞ്ഞ കാര്യങ്ങളും കുപ്പിയകത്തുള്ള വസ്തുവിനെപ്പോലെ സൂക്ഷ്മമായി അറിയുന്ന,
അല്ലാഹുവിന്റെ കല്‍പനകളെപ്പോലും ധിക്കരിക്കുന്ന, മലക്കുകളോടും ജിന്നുകളോടും മല്‍പിടുത്തം നടത്തുന്ന,
സ്വര്‍ഗ്ഗവും നരകവും ഇഷ്ടമുള്ളവര്‍ക്ക് യഥേഷ്ടം നല്‍കുകയും എടുത്തുകളയുകയും ചെയ്യുന്ന,
തോന്നുമ്പോള്‍ തോന്നുന്ന ‘കറാമത്തുകള്‍’ കാണിക്കുന്ന മാല-മൌലീദ്-റാത്തീബുകള്‍ പരിചയപ്പെടുത്തുന്ന അത്ഭുത ശൈഖ്!
നബി(സ)യുടെ പേരില്‍ പോലും കേട്ടിട്ടില്ലാത്ത അത്ഭുതങ്ങളുടെ നീണ്ട പട്ടികയാണ് അദ്ദേഹത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ പൊതുജന മനസ്സിലുണ്ടാവുക!!
ഇപ്രകാരം അത്ഭുതങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്ന അദ്ദേഹത്തെ കുറിച്ച് കേള്‍ക്കുന്ന ഏതൊരു സാധാരണക്കാരന്റെയും ധാരണ, അദ്ദേഹം ദുനിയാവിലെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളൊന്നുമറിയാത്ത, ദുനിയാവിനോട് തീരെ ബന്ധമില്ലാത്ത, ആത്മീയ ലോകത്ത് മാത്രം പാറിപ്പറന്ന് നടന്നിരുന്ന ഒരു യാന്ത്രികജീവിയായിരുന്നു എന്നാണ്.
എന്നാല്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ജീവിത ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയും,
അദ്ദേഹം ഒരു ‘വലിയ്യാ’യിട്ടോ
‘ഖുതുബാ’യിട്ടോ
‘ശൈഖാ’യിട്ടോ അല്ല ജനിച്ചതും വളര്‍ന്നതും എന്ന്.
അദ്ദേഹത്തിന്റെ ബാല്യകാല ജീവിതവും വിദ്യാഭ്യാസ കാലവും എത്രമാത്രം ക്ളേശകരവും വിഷമകരവുമായിരുന്നു എന്നുള്ളതു തന്നെ അദ്ദേഹത്തിന്റെ സാധാരണത്വത്തെ തെളിയിക്കുന്നുണ്ട്.
അദ്ദേഹം ഒരു സാധാരണക്കാരില്‍ സാധാരണക്കാരനായിട്ടാണ് ജീവിതത്തിലേക്ക് കാലെടുത്തുവെച്ചതും വളര്‍ന്നതുമെന്ന് നേരത്തെ നാം പറഞ്ഞല്ലോ?
അക്കാര്യത്തില്‍ ഒരു മനുഷ്യന് നേരിടുന്ന സകല പരീക്ഷണങ്ങളും അദ്ദേഹവും നേരിട്ടിട്ടുണ്ടെന്ന് ചുരുക്കം.
അല്ലാതെ പലരും ധരിച്ചതുപോലെ അദ്ദേഹം ഒരു വലിയ്യായി ജനിച്ച് വലിയ്യായി വളരുകയല്ല ചെയ്തത്.
ഈ പരമാര്‍ത്ഥം മനസ്സിലാക്കാതെ ആരെങ്കിലും അദ്ദേഹത്തില്‍ അമാനുഷികത്വം കല്‍പിക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ക്കും ഇസ്ലാമിന്റെ അനുശാസനകള്‍ക്കും കടകവിരുദ്ധമായതാണെന്ന് അദ്ദേഹത്തിന്റെ ജീവിത ചര്യകളില്‍ നിന്നും പ്രഭാഷണങ്ങളില്‍ നിന്നും നാം തിരിച്ചറിയേണ്ടതുണ്ട്.
മാത്രമല്ല,
ഏതൊരു തൌഹീദിനുവേണ്ടിയും ശിര്‍ക്കിനെതിരിലുമാണോ താന്‍ പടപൊരുതിയതെങ്കില്‍ അത്തരം ശിര്‍ക്കന്‍ വിശ്വാസങ്ങളും ആചാരങ്ങളും തന്റെ പേരില്‍ തന്നെ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മഹാദുരന്തമാണ് പില്‍ക്കാലത്തുണ്ടായത്!
ഇബ്രാഹിം നബി(അ)യുടെ പേരില്‍ മക്കാമുശ്രിക്കുകള്‍ ചെയ്തതുപോലെയുള്ള ദുരന്തം!!
ഒരു പുരുഷായുസ്സ് മുഴുവന്‍ വിഗ്രഹാരാധനക്കെതിരെ പടപൊരുതി ജീവന്‍ ത്യജിച്ച മഹാനായ ഇബ്രാഹിം(അ)യെ അവിടുത്തെ മരണശേഷം മക്കാമുശ്രിക്കുകള്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ തന്നെ വിഗ്രഹമുണ്ടാക്കി ഏകദൈവാരാധനക്ക് മാത്രമായി താന്‍ പടുത്തുയര്‍ത്തിയ കഅ്ബാലയത്തില്‍ പ്രതിഷ്ഠിച്ച് ആരാധിച്ചുകൊണ്ടായിരുന്നല്ലോ! ഈയൊരു ഗതികേടാണ് പില്‍ക്കാലത്ത് നമ്മുടെ കഥാപുരുഷനായ ശൈഖ് ജിലാനിക്കുമുണ്ടായത്.
താന്‍ നടത്തിയ പ്രഭാഷണങ്ങളിലൂടെയും എഴുതിയ ഗ്രന്ഥങ്ങളിലൂടെയും പടുത്തുയര്‍ത്തിയ തൌഹീദിന്റെ ഉരുക്കുകോട്ട തല്ലിത്തകര്‍ത്തുകൊണ്ട് അദ്ദേഹത്തെ തന്നെ ആരാധിക്കുന്ന വൈപരീത്യം!!
അതാണ് ഇന്ന് നാം കാണുന്നതും.
ഇന്നത്തെ മുസ്ലിം ഭൂരിപക്ഷത്തിന്റെ മനസ്സില്‍ അദ്ദേഹത്തെക്കുറിച്ച് എത്രമാത്രം തെറ്റായി സ്വാധീനിക്കപ്പെട്ടു എന്നു ചോദിച്ചാല്‍, അത് അല്ലാഹുവിനെ വിളിക്കുന്നതുപോലെ മുഹ്യിദ്ദീന്‍ ശൈഖിനേയും വിളിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നേടത്തോളമെത്തിനില്‍ക്കുന്നു!
ചിലര്‍
പ്രതിസന്ധി ഘട്ടങ്ങളില്‍ അല്ലാഹുവിനെ വിളിക്കുന്നതിനേക്കാള്‍ കൂടുതല്‍ മുഹ്യിദ്ദീന്‍ ശൈഖിനെയാണ് വിളിക്കാറുള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം!
അത്രക്കും
രൂഢമായ വിശ്വാസമാണ് മുഹ്യിദ്ദീന്‍ ശൈഖിനെക്കുറിച്ച് മുസ്ലിം സമുദായത്തിലും സാധാരണക്കാരുടെ മനസ്സില്‍ വേരൂന്നിയിട്ടുള്ളത്.
ചില പ്രായമായ ആളുകള്‍ക്ക് ഊണിലും ഉറക്കിലുമെല്ലാം വായില്‍ വരുന്ന നാമം തന്നെ ‘മൊയ്ദീന്‍ശൈഖേ….’ എന്നാണ്.
ചിലരെല്ലാം മരണസമയത്ത്പോലും മുഹ്യിദ്ദീന്‍ ശൈഖിനെ വിളിച്ച് ശിര്‍ക്ക് ചെയ്ത് മരിക്കുന്നവരുണ്ട്.
അത്തരമൊരനുഭവം ഈ ലേഖകന്‍ തന്നെ നേരില്‍കണ്ടിട്ടുണ്ട്. എന്റെ കുടുംബത്തിലൊരാള്‍ വാര്‍ദ്ധക്യം ബാധിച്ച് കിടപ്പിലായി അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന നിമിഷങ്ങള്‍!
ചുറ്റും കൂടി നില്‍ക്കുന്ന ബന്ധുക്കള്‍ അദ്ദേഹത്തിന്റെ കാതില്‍ ‘ലാഇലാഹ ഇല്ലല്ലാ’ എന്ന് ഉറക്കെ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു.
പക്ഷെ അദ്ദേഹം
അതൊന്നും ചെവിക്കൊള്ളാതെ ‘യാ ശൈഖ് മുഹ്യിദ്ദീന്‍…’ എന്ന് മൊഴിഞ്ഞുകൊണ്ടുമിരുന്നു!.
അങ്ങനെ ഈകടുത്ത ശിര്‍ക്കിന്റെ പ്രാര്‍ത്ഥന ഉരുവിട്ടുകൊണ്ട് അദ്ദേഹം അന്ത്യശ്വാസം വലിക്കുകയാണുണ്ടായത്!!
ഇങ്ങനെ എത്രയെത്രയാളുകളുടെ കഥകള്‍ ഓരോരുത്തര്‍ക്കും പറയാനുണ്ടാകും?!
അവരുടെ മനസ്സില്‍ അല്ലാഹുവിനേക്കാള്‍ സ്ഥാനം മുഹ്യിദ്ദീന്‍ ശൈഖിനും ബദ്രീങ്ങള്‍ക്കുമാണ് എന്നു തന്നെയല്ലേ ഈ അനുഭവങ്ങളെല്ലാം അറിയിക്കുന്നത്?.
ഇത്തരം സാധുക്കളുടെ മനസ്സില്‍ ഈ വിശ്വാസം ഊട്ടിവളര്‍ത്തുന്നത് മറ്റാരുമല്ല. അവരെ നയിച്ചുകൊണ്ടിരിക്കുന്ന, അവര്‍ക്ക് നേതൃത്വം നല്‍കുന്ന പണ്ഡിതന്‍മാര്‍ തന്നെയാണ്. അതിനുവേണ്ടി അവര്‍ ഫത്വകള്‍ പോലും നല്‍കിക്കൊണ്ടിരിക്കുന്നു!.
ഇതാ, ഒരു ‘പണ്ഡിത’സംഘടനയുടെ ഔദ്യോഗിക വക്താവായ വലിയൊരു നേതാവ് മലയാളത്തില്‍ തന്നെ നല്‍കിയ മതവിധി വായിച്ചുനോക്കൂ: ”
ചോദ്യം:
മുഹ്യിദ്ദീന്‍ ശൈഖെ രക്ഷിക്കണേ, ബദ്രീങ്ങളെ കാക്കണേ എന്നിങ്ങനെ മരിച്ചുപോയവരെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നത് അനുവദനീയമാണോ?….
ഉത്തരം:
അനുവദനീയമാണ്…” (ഫതാവാ മുഹ്യിസ്സുന്ന 2/38, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍. അവതാരിക: കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍)
ഈ രൂപത്തില്‍ പഠിപ്പിക്കപ്പെടുന്ന സാധാരണക്കാരായ നമ്മുടെ സഹോദരന്മാര്‍ മരണസമയത്തുപോലും മുഹ്യിദ്ദീന്‍ ശൈഖിനെയും മറ്റും വിളിച്ചു പ്രാര്‍ത്ഥിക്കുന്നതില്‍ അത്ഭുതപ്പെടാനില്ലല്ലോ?!
ശിര്‍ക്കിനെതിരില്‍ ധാരാളം ത്യാഗങ്ങള്‍ സഹിച്ച മുഹ്യിദ്ദീന്‍ ശൈഖിന്റെപേരില്‍ ഇന്ന് പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ശിര്‍ക്കുകള്‍ക്ക് യാതൊരു കണക്കുമില്ല എന്ന് പറഞ്ഞുവല്ലോ.
പദ്യരൂപത്തിലായും (മുഹ്യിദ്ദീന്‍ മാല)
ഗദ്യരൂപത്തിലായും(മുഹ്യിദ്ദീന്‍ മൌലിദ്)
പദ്യഗദ്യസമ്മിശ്രമായും (മുഹ്യിദ്ദീന്‍ റാത്തീബ്, ഖുതുബിയ്യത്ത്)
അവ രേഖപ്പെട്ടുകിടക്കുന്നു. അവയിലെല്ലാം ഇസ്ലാമിന്റെ സുന്ദരമായ ആശയാദര്‍ശങ്ങള്‍ക്കെതിരായ നിരവധി പരാമര്‍ശങ്ങള്‍ കാണാന്‍ സാധിക്കും.
ഇസ്ലാമിന്റെ അടിത്തറയായ തൌഹീദിനെതന്നെ തകര്‍ക്കുന്നവയും അല്ലാഹുവിനെയും പരലോകത്തെയും നിസ്സാരമാക്കുന്നവയും അവയിലുണ്ട്.
മേല്‍ സൂചിപ്പിച്ച തരത്തിലുള്ള മഹാന്റെ പേരിലാണ് ഇങ്ങനെയുള്ള കള്ളകഥകളും മറ്റും വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് അത്ഭുതകരം.
ഇതിന്റെയെല്ലാം പിന്നിലുള്ള ഗൂഢ ലക്ഷ്യം ഇസ്ലാമിനെ തകര്‍ക്കലും ശൈഖ് ജീലാനി(റ)യെ നിന്ദിക്കലുമാണ് എന്ന കാര്യത്തില്‍ സംശയമില്ല.
അദ്ദേഹത്തിന്റെ പേരിലുള്ള മാല-മൌലിദുകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ തന്നെ അക്കാര്യം പകല്‍വെളിച്ചംപോലെ വ്യക്തമാകുന്നതാണ്. അതിനാല്‍ ശൈഖ് ജീലാനി(റ)യെ ഇത്തരം ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുത്തേണ്ടത് അദ്ദേഹത്തോട് സ്നേഹമുള്ള ഏതൊരാളുടെയും കടമയാണ്.
അതിനായി ഇനി നമുക്ക് ചെയ്യാനുള്ളത്, അദ്ദേഹത്തിന്റെ പേരില്‍ ഇന്ന് പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മാല-മൌലീദ്-റാത്തീബുകള്‍ ഇസ്ലാമിക പ്രമാണങ്ങള്‍ കൊണ്ടും അദ്ദേഹത്തിന്റെ തന്നെ ഗ്രന്ഥങ്ങള്‍ക്കൊണ്ടും ഒന്ന് പൊളിച്ചെഴുതാന്‍ തയ്യാറാവലാണ്.
എങ്കില്‍ യഥാര്‍ത്ഥ മുഹ്യിദ്ദീന്‍ ശൈഖിനെയും മതത്തിന്റെ പേരില്‍ തല്‍പര കക്ഷികള്‍ പരിചയപ്പെടുത്തുന്ന മുഹ്യിദ്ദീന്‍ ശൈഖിനെയും തിരിച്ചറിയാനും നരകത്തിലേക്ക് നയിക്കുന്ന വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടാനും നമുക്ക് സാധിക്കും. അതിന് അല്ലാഹു നമുക്ക് തൌഫീഖ് നല്‍കട്ടെ! -ആമീന്‍...
‘മുഹ്യിദ്ദീന്‍ ശൈഖ്’
എന്ന പേരില്‍ പ്രസിദ്ധനായ അബ്ദുല്‍ ഖാദിര്‍ ജീലാനി(റഹി). ജീലാന്‍ എന്ന പട്ടണത്തിന് സമീപമുള്ള ‘നീപ്’ എന്ന ഗ്രാമത്തില്‍ ഹിജ്റഃ 470 റമദാന്‍ 1 ന് (ക്രി 1077 -78) അദ്ദേഹം ജനിച്ചു.
അദ്ദേഹത്തിന്റെ പിതാവ് സയ്യിദ് അബൂസ്വാലിഹിബ്നു മൂസയും മാതാവ് ഉമ്മുല്‍ ഖൈര്‍ (അമത്തുല്‍ ജബ്ബാര്‍ ഫാത്വിമ)യും ആകുന്നു.
പിതാവ് നബി(സ)യുടെ പൌത്രനായ ഹസ്സന്‍(റ)ന്റെയും മാതാവ് ഹുസൈന്‍(റ)ന്റെയും വംശപരമ്പരയില്‍ പെട്ടവരാണ്.
ഉമവിയ്യാ വംശജനായ യസീദിന്റെ ഭരണകാലത്ത് ഭരണകൂടത്തോടുള്ള അതൃപ്തി മൂലം സ്വദേശം വെടിഞ്ഞ് കാസ്പിയന്‍ കടല്‍ തീരത്തുള്ള തബരിസ്ഥാന്‍ സംസ്ഥാനത്ത് ആ വംശപരമ്പര കുടിയേറി പാര്‍ക്കുകയാണുണ്ടായത്.
തബാരിസ്ഥാനിലുള്ള ഒരു പട്ടണമാണ് ജീലാന്‍ എന്ന കാര്യം സ്മരണീയമാകുന്നു.
ശൈഖിന്റെ ബാല്യദശയില്‍തന്നെ പിതാവും അതിനു ശേഷം പിതാമഹനായ സയ്യിദ് അബ്ദുല്ലയും പരലോകം പൂകി. പിന്നീട് മാതാവിന്റെ ലാളനയിലും മേല്‍നോട്ടത്തിലുമാണ് ശൈഖ് വളര്‍ന്നതും വിദ്യാഭ്യാസം നേടിയതും.
മാതാവ് ദൈവ ഭക്തിയിലും പാണ്ഡിത്യത്തിലും പ്രശസ്തിയാര്‍ജ്ജിച്ച ഒരു മഹിളയായിരുന്നു.
പലവിധ ക്ളേശങ്ങളും സഹിച്ച ആ മഹതി തന്റെ മകനെ സ്വദേശത്തു തന്നെ 18 വയസ്സ്വരെ വിദ്യയഭ്യസിപ്പിച്ചു.
അദ്ദഹത്തിന്റെ പഠന സാമര്‍ത്ഥ്യവും തന്റേടവും സകലരുടേയും മുക്തകണ്ഠമായ പ്രശംസയ്ക്കും ബഹുമാനത്തിനും പാത്രീഭവിച്ചിരുന്നു.
സുഖലോലുപന്‍മാരായ ഖലീഫമാരുടെയും ഭരണകര്‍ത്താക്കളുടെയും ഇഛക്കടിമപ്പെട്ട് പണ്ഡിതവര്‍ഗ്ഗം തങ്ങളുടെ കടമകളെയും കര്‍ത്തവ്യങ്ങളെയും വിസ്മരിച്ച് ഫത്വകള്‍ കൊടുക്കുന്ന ഒരു കാലമായിരുന്നു അത്. പള്ളികളും കലാലയങ്ങളും അവിടെ യഥേഷ്ടം കാണാനുണ്ടായിരുന്നുവെങ്കിലും അവയെല്ലാം രാജകീയ പ്രൌഢിയുടെ വെറും ബാഹ്യചിഹ്നമായി നിലകൊള്ളുന്നവയായിരുന്നു.
കുതുബുഖാന(ലൈബ്രറി) കളിലെ ഗ്രന്ഥങ്ങളുടെ പട്ടിക തന്നെ വാല്യങ്ങളായി കാണാമായിരുന്നുവെങ്കിലും അതും അലങ്കാരത്തിനുമാത്രം സജ്ജീകരിക്കപ്പെട്ടവയായിരുന്നു.
ഖലീഫമാരും ഭരണകര്‍ത്താക്കളും അവര്‍ക്കു പ്രേരണയും പ്രചോദനവും നല്‍കേണ്ട പണ്ഡിതന്‍മാരും ആലസ്യത്തിന്റെ അടിത്തട്ടില്‍, സ്വാര്‍ത്ഥതയുടെ വിരിമാറില്‍, സ്വന്തം ഉത്തരവാദിത്തങ്ങളേയും കര്‍ത്തവ്യങ്ങളേയും വിസ്മരിച്ച് കഴിഞ്ഞുകൂടുമ്പോള്‍ സാധാരണ ജനങ്ങള്‍ അധഃപതനത്തിന്റെ അടിത്തട്ടിലേക്ക് വഴുതിപ്പോകുക സ്വാഭാവികമാണല്ലോ.
അങ്ങനെ മുസ്ലിം ലോകം പൊതുവെയും ബാഗ്ദാദ് പ്രത്യേകിച്ചും അധഃപതിച്ചുകൊണ്ടിരുന്ന ഒരു സന്ദര്‍ഭത്തിലാണ് ശൈഖ് ജീലാനി തന്റെ സ്വദേശത്തുള്ള വിദ്യാലയത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി 18-ാമത്തെ വയസ്സില്‍ പുറത്തിറങ്ങുന്നത്.
മുസ്ലിം രാഷ്ട്രങ്ങളുടെ ശോച്യാവസ്ഥയെകുറിച്ച് ഇതിനകം ശൈഖ് ശരിയായ പഠനം നടത്തിയിരുന്നു. അജ്ഞതയിലും അന്ധവിശ്വാസത്തിലും മുഴുകിയ ജനങ്ങള്‍ ഇസ്ലാമിന്റെ സത്യപാതയില്‍ നിന്നും തൌഹീദില്‍ നിന്നും അകന്നകന്ന് പൊയ്കൊണ്ടിരുന്ന കാഴ്ച്ച അദ്ദേഹത്തെ വളരെയധികം ദുഃഖിപ്പിച്ചു. അതുകൊണ്ട് തലസ്ഥാന നഗരിയായ ബാഗ്ദാദില്‍ പോയി ഉപരിപഠനം നടത്താനും സമുദായസേവനമനുഷ്ഠിക്കാനും അദ്ദേഹം തീര്‍ച്ചയാക്കി.
പുത്രന്റെ അഭിവൃദ്ധിയിലും സമുദായത്തിന്റെ ഉയര്‍ച്ചയിലും അത്യാകാംക്ഷ ഉണ്ടായിരുന്ന ശൈഖിന്റെ മാതാവ് 300-ല്‍ പരം മൈല്‍ ദൂരമുള്ള ബാഗ്ദാദ് പട്ടണത്തിലേക്ക് തന്റെ മകനെ കാല്‍നടയായി അയക്കുന്നതിനു സന്നദ്ധയായി.
അന്നത്തെ യൂറോപ്പ് അന്ധകാരത്തിലും അജ്ഞതയിലും മുഴുകിയിരുന്നുവെങ്കില്‍, ബഗ്ദാദ്, കാര്‍ദോവ, കെയ്റോ മുതലായ മുസ്ലിം കേന്ദ്രങ്ങള്‍ വിജഞാനത്തിന്റേയും സംസ്കാരത്തിന്റേയും വെന്നിക്കൊടി പറപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.
പക്ഷെ അത് അണയാന്‍ തുടങ്ങുന്ന ദീപത്തിന്റെ ആളിക്കത്തലല്ലാതെ മറ്റൊന്നുമായിരുന്നില്ല.
ബാഹ്യപ്രൌഢികളല്ലാതെ മറ്റൊന്നും അവിടെ അവശേഷിച്ചിരുന്നില്ല. ആത്മീയമായും ധാര്‍മികമായും അഗാധമായ ആപല്‍ഗര്‍ത്തത്തിലേക്ക് ആ രാഷ്ട്രങ്ങള്‍ വഴുതിനീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.
ഇസ്ലാമിന്റെ മൂലപ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസിന്റെയും സ്ഥാനത്ത് മനുഷ്യനിര്‍മ്മിതങ്ങളായ ഗ്രന്ഥങ്ങളും ഫത്വകളും സ്ഥലം പിടിച്ചിരുന്നു. ഭരണാധികാരികളുടെ താളത്തിനൊത്തു തുള്ളുന്നവരായിരുന്നു അന്നത്തെ പണ്ഡിത വര്‍ഗ്ഗം!
മതരംഗം ഇങ്ങനെയൊക്കെയാണെങ്കിലും വിജ്ഞാനകേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന ബഗ്ദാദ് പട്ടണത്തില്‍ അപൂര്‍വ്വമായിട്ടെങ്കിലും യഥാര്‍ത്ഥ ജ്ഞാനികളും വിദ്യാലയങ്ങളും അവശേഷിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ശൈഖ് മുഹ്യിദ്ദീന്‍ പലവിധ ക്ളേശങ്ങളും സഹിച്ച് വിദൂരമായ ബാഗ്ദാദിലേക്ക് പോകാന്‍ സന്നദ്ധനായത്.
ശൈഖ് പാര്‍സിക്കാരനായതുകൊണ്ടും അറബിഭാഷ നിശ്ചയമില്ലാതിരുന്നതുകൊണ്ടും ബഗ്ദാദില്‍ ചെന്നപ്പോള്‍ അദ്ദേഹം ആദ്യമായി അറബിഭാഷ പഠിക്കുകയാണുണ്ടായത്.
നിസാമിയ്യാ സര്‍വ്വകലാശാലയിലെ പ്രിന്‍സിപ്പാള്‍ ആയിരുന്ന അല്ലാമാ അബൂസക്കരിയ്യാ യഹ്യാ തബ്രീസിയില്‍ നിന്നും അറബിഭാഷയും വ്യാകരണവും അദ്ദേഹം പഠിച്ചു. ഖുര്‍ആനും ഹദീസും അബൂസയ്യിദിബ്നുമുബാറക്, അബുല്‍വഫാ മുതലായ പണ്ഡിതശ്രേഷ്ടന്‍മാരില്‍ നിന്നും അഭ്യസിച്ചു.
അക്കാലത്തു വിദ്യാലയങ്ങളില്‍ സൌജന്യമായി പഠിപ്പിച്ചിരുന്നുവെങ്കിലും ആഹാരച്ചിലവ് വഹിച്ചിരുന്നില്ല.
തന്മൂലം ശൈഖ് അനുഭവിക്കേണ്ടിവന്ന പട്ടിണിയും പ്രയാസങ്ങളും ഏറെ വലുതായിരുന്നു. അങ്ങനെ ഹിജ്റ 496-ല്‍ അദ്ദേഹം നിസാമിയ്യാ സര്‍വ്വകലാശാലയില്‍ നിന്നും എല്ലാ വിഷയങ്ങളിലും ഉന്നത ബിരുദം നേടി പുറത്തുവന്നു. അപ്പോള്‍ അദ്ദേഹത്തിന് 25 വയസ്സ് പ്രായമായിരുന്നു.
സര്‍വ്വകലാശാലാ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയപ്പോള്‍ ‘യൂസുഫിബിനു അയ്യൂബുല്‍ ഹമദാനി’ എന്ന അവിടുത്തെ പ്രസിദ്ധ പണ്ഡിതന്‍ മുസ്ലിംകളെ സമുദ്ധരിക്കുന്നതിനായി പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് ശൈഖിനോട് ഉപദേശിച്ചു.
തന്റെ കഴിവ് അതിന് പര്യാപ്തമാണോ എന്ന് ശൈഖിന് സംശയമുണ്ടായിരുന്നു.
എങ്കിലും ആ പണ്ഡിതന്‍ ശൈഖിന്റെ അനിതര സാധാരണമായ പാണ്ഡ്യത്യത്തിന്റെയും പക്വതയുടെയും നില നല്ലതുപോലെ അറിവുണ്ടായിരുന്നതുകൊണ്ട് ശൈഖിന് പ്രേരണയും പ്രോത്സാഹനവും നല്‍കി. അതനുസരിച്ച് അദ്ദേഹം വിവിധ മുസ്ലിം രാഷ്ട്രങ്ങളില്‍ പോവുകയും അവിടങ്ങളില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.
ഹിജ്റ 512 വരെ (26 വര്‍ഷം) അദ്ദേഹം മുസ്ലിം രാഷ്ട്രങ്ങളില്‍ സഞ്ചരിച്ച് സമുദായ സേവനം നടത്തി.
അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുഴുകി തൌഹീദില്‍ നിന്നും സുന്നത്തില്‍ നിന്നും വ്യതിചലിച്ച് ശിര്‍ക്കും ബിദ്അത്തും ആചരിച്ചനുഷ്ഠിച്ചുവന്നിരുന്ന മുസ്ലിംകളെ യഥാര്‍ത്ഥ വിശ്വാസികളും തൌഹീദില്‍ അടിയുറച്ചവരുമാക്കിത്തീര്‍ക്കുന്നതിനും അമുസ്ലിംകള്‍ക്ക് ഇസ്ലാമിക ബോധമുണ്ടാക്കി തീര്‍ക്കുന്നതിനും അദ്ദേഹം അഹോരാത്രം പരിശ്രമിച്ചു.
അങ്ങനെ ശൈഖിന്റെ നിരന്തരമായ പ്രഭാഷണങ്ങളും പ്രവര്‍ത്തനങ്ങളും കാരണമായി അന്നാട്ടിലെ മുസ്ലിംകളില്‍ ഒരു പരിധിവരെ ഉണര്‍വ്വും വിശ്വാസവും വര്‍ധിച്ചു.
അതുവഴി മതത്തിന് ഒരു പുതിയ ജീവന്‍ തന്നെ ലഭിക്കുകയുണ്ടായി.
അതുകൊണ്ടാണ് ശൈഖവര്‍കളെ കുറിച്ച് മതത്തിന്റെ പുനരുദ്ധാരകന്‍ എന്ന അര്‍ത്ഥത്തില്‍ ‘മുഹ്യിദ്ദീന്‍’ എന്ന് വിളിക്കാന്‍ തുടങ്ങിയത്.
തന്റെ 51-ാം വയസ്സിലാണ് അദ്ദേഹം വിവാഹിതനായത്.
നാല് വിവാഹങ്ങളിലായി അദ്ദേഹത്തിന് 27 ആണ്‍കുട്ടികളും 22 പെണ്‍കുട്ടികളും ജനിച്ചു.
ഹിജ്റ 561-ല്‍ റബിഉല്‍ ആഖിര്‍ ഒന്നിന് അദ്ദേഹം രോഗശയ്യയെ അവലംബിച്ചു.
ആസന്നമരണനാണെന്ന് മനസ്സിലാക്കിയ മൂത്ത പുത്രന്‍ ശൈഖ് അബ്ദുല്‍ വഹ്ഹാബ് പിതാവിനെ സമീപിച്ച് വസ്വിയ്യത്ത് (ഉപദേശം) ആവശ്യപ്പെട്ടു. അതിന് അദ്ദേഹം ഇങ്ങനെ പ്രതിവചിച്ചു.
“നീ അല്ലാഹുവിനെ ഭയപ്പെടുക,
അവനെയല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കുക.
അവനില്‍നിന്നല്ലാതെ മറ്റാരില്‍നിന്നും യാതൊന്നും പ്രതീക്ഷിക്കാതിരിക്കുക. -
ഇതെല്ലാം നിന്റെ കടമകളാണ്.
അവനെയല്ലാതെ മറ്റാരെയും ആശ്രയിക്കാതിരിക്കുകയും, മറ്റാരിലും വിശ്വാസമര്‍പ്പിക്കാതിരിക്കുകയും, അവനോടല്ലാതെ മറ്റാരോടും പ്രാര്‍ത്ഥിക്കാതിരിക്കുകയും ചെയ്യുക.
അവന്റെ ഏകത്വത്തെ (തൌഹീദ്) മുറുകെ പിടിക്കുക,
തൌഹീദിനെ മുറുകപ്പിടിക്കുക….”
ഇങ്ങനെ അര്‍ത്ഥവത്തായ, ആദര്‍ശ വിഷയങ്ങള്‍ക്കും പാരത്രിക കാര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന അന്ത്യോപദേശമാണ് അദ്ദേഹം നല്‍കിയത്.
റബിഉല്‍ ആഖര്‍ 11 ആയപ്പോള്‍അദ്ദേഹത്തിന്റെ അസുഖം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി. രാത്രി നമസ്ക്കാരത്തിനുശേഷം അദ്ദേഹം രണ്ട് റക്അത്തു സുന്നത്തു നമസ്കരിക്കുകയും അതു കഴിഞ്ഞ് ഇഹലോകവാസം വെടിയുകയും ചെയ്തു.
(ഇന്നാലില്ലാഹി…)
ശൈഖിന്റെ പേരില്‍ അറിയപ്പടുന്ന ഫുതൂഹുല്‍ ഗൈബ്,
ഫത്ഹുര്‍റബ്ബാനി,
ഗുന്‍യതുത്വാലിബീന്‍ എന്നീ ഗ്രന്ഥങ്ങളല്ലാതെ അദ്ദേത്തിന്റെ പേരില്‍ മറ്റു ഗ്രന്ഥങ്ങള്‍ ഉള്ളതായി അറിയുന്നില്ല.
എന്നാല്‍ പില്‍കാലത്ത്, അദ്ദേഹത്തെ കുറിച്ച് അദ്ദേഹത്തിന്റെ മഹത്വത്തിനും ആദര്‍ശത്തിനും അനുയോജ്യമല്ലാത്ത ഒട്ടനേകം കെട്ടുകഥകളും അതിശയോക്തി കഥകളും വ്യാജ പ്രസ്താവനകളും ചില തല്‍പര കക്ഷികള്‍ പ്രചരിപ്പിച്ചിട്ടുണ്ട്.
അവ പദ്യരൂപത്തിലും ഗദ്യ രൂപത്തിലുമായി ഇന്ന് നിലനില്‍ക്കുന്നു.
അതില്‍പെട്ട, നമ്മുടെ നാടുകളില്‍ ഏറെ പ്രചാരം സിദ്ധിച്ച വളരെ അപകടകരമായ ചിലതാണ്: മുഹ്യിദ്ദീന്‍ മാല,
പുതിയ മുഹ്യിദ്ദീന്‍ മാല,
ഖുതുബിയ്യത്ത്,
ഫുയൂളാത്ത് തുടങ്ങിയവ.
അല്ലാഹുവിന്റെ പേരിലും പുണ്യ പ്രവാചകന്‍(സ)യുടെ പേരിലും ആയിരക്കണക്കിന് കളവുകളും കള്ള ഹദീസുകളും നിര്‍മ്മിച്ച് പ്രചരിപ്പിക്കാനുള്ള ചങ്കൂറ്റം പണ്ഡിതന്മാര്‍ക്കുണ്ടാകാമെങ്കില്‍ ശൈഖിന്റെ പേരിലും അടിസ്ഥാന രഹിതമായ കെട്ടുകഥകള്‍ പ്രചരിപ്പിക്കാന്‍ അവര്‍ മടിക്കുകയില്ലല്ലോ?
പക്ഷെ, മുഹ്യിദ്ദീന്‍ ശൈഖ്(റ)യുടെ യഥാര്‍ത്ഥ ജീവിതവും പ്രബോധനവും അദ്ദേഹത്തിന്റെ സ്വന്തം ഗ്രന്ഥങ്ങളില്‍നിന്നും സത്യസന്ധമായ ചരിത്രത്തില്‍ നിന്നും മനസ്സിലാക്കിയവരാരും അത്തരം കള്ളക്കഥകളിലും വ്യാജ പ്രസ്താവനകളിലും വഞ്ചിതരാവുകയില്ല.
എന്നാല്‍ അദ്ദേഹത്തെ സൂഫിസം സ്വാധീനിച്ചിരുന്നുവെന്നും അതെല്ലാം പില്‍കാലത്ത് അദ്ദേഹത്തിന്റെ അഖീദ(വിശ്വാസം)യെ പോലും പ്രതികൂലമായി ബാധിച്ചിരുന്നു എന്നും ചില പണ്ഡിതന്മാര്‍ നിഗമനത്തിലെത്തിയിട്ടുണ്ട്.
അതിനാല്‍ വല്ല അബദ്ധങ്ങളും അദ്ദേഹത്തില്‍നിന്ന് സംഭവിച്ചതായി തെളിയിക്കപ്പെട്ടാല്‍ അത്തരം വിഷയങ്ങളെ നാം മൂലപ്രമാണങ്ങളിലേക്ക് മടക്കി സത്യത്തിന്റെയും പ്രമാണങ്ങളുടെയും പക്ഷത്ത് നില്‍ക്കണം എന്ന കാര്യവും പ്രത്യേകം ഓര്‍മപ്പെടുത്തുന്നു.
അതാണല്ലോ ശൈഖിനോട് നാം കാണിക്കുന്ന യഥാര്‍ത്ഥ സ്നേഹവും കടപ്പാടും.
ഇസ്ലാമിന് നിരവധി വൈജ്ഞാനികമായ സംഭാവനകള്‍ നല്‍കിയ മഹാനാണ് ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി(റ) എന്നും, ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരില്‍ നാവും തൂലികയും പടവാളാക്കിക്കൊണ്ടദ്ദേഹം ശക്തമായ പോരാട്ടം നടത്തിയിട്ടുണ്ടെന്നുമാണ് അദ്ദേഹത്തെ പൊതുവെ മുസ്ലിം ലോകം കാണുന്നതെങ്കിലും ആ മഹാനുഭാവനെക്കുറിച്ച് പൊതുജനങ്ങളിലധികവും മനസ്സിലാക്കിയിട്ടുള്ളത്,
കറാമത്തുകള്‍ എന്ന പേരില്‍ മാല-മൌലീദുകളില്‍ വിവരിച്ചുകാണുന്ന അത്ഭുതങ്ങള്‍ കാണിക്കുന്ന ഒരു ‘ഔല്യ’യായിട്ടാണ്.
പ്രയാസപ്പെടുന്നവരുടെ തേട്ടങ്ങള്‍ക്ക് വായ്കൂടുംമുമ്പ് ഉത്തരം ചെയ്യുന്ന, ഈ ലോകത്തുള്ള എല്ലാ മറഞ്ഞ കാര്യങ്ങളും കുപ്പിയകത്തുള്ള വസ്തുവിനെപ്പോലെ സൂക്ഷ്മമായി അറിയുന്ന,
അല്ലാഹുവിന്റെ കല്‍പനകളെപ്പോലും ധിക്കരിക്കുന്ന, മലക്കുകളോടും ജിന്നുകളോടും മല്‍പിടുത്തം നടത്തുന്ന,
സ്വര്‍ഗ്ഗവും നരകവും ഇഷ്ടമുള്ളവര്‍ക്ക് യഥേഷ്ടം നല്‍കുകയും എടുത്തുകളയുകയും ചെയ്യുന്ന,
തോന്നുമ്പോള്‍ തോന്നുന്ന ‘കറാമത്തുകള്‍’ കാണിക്കുന്ന മാല-മൌലീദ്-റാത്തീബുകള്‍ പരിചയപ്പെടുത്തുന്ന അത്ഭുത ശൈഖ്!
നബി(സ)യുടെ പേരില്‍ പോലും കേട്ടിട്ടില്ലാത്ത അത്ഭുതങ്ങളുടെ നീണ്ട പട്ടികയാണ് അദ്ദേഹത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ പൊതുജന മനസ്സിലുണ്ടാവുക!!
ഇപ്രകാരം അത്ഭുതങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്ന അദ്ദേഹത്തെ കുറിച്ച് കേള്‍ക്കുന്ന ഏതൊരു സാധാരണക്കാരന്റെയും ധാരണ, അദ്ദേഹം ദുനിയാവിലെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളൊന്നുമറിയാത്ത, ദുനിയാവിനോട് തീരെ ബന്ധമില്ലാത്ത, ആത്മീയ ലോകത്ത് മാത്രം പാറിപ്പറന്ന് നടന്നിരുന്ന ഒരു യാന്ത്രികജീവിയായിരുന്നു എന്നാണ്.
എന്നാല്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ജീവിത ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയും,
അദ്ദേഹം ഒരു ‘വലിയ്യാ’യിട്ടോ
‘ഖുതുബാ’യിട്ടോ
‘ശൈഖാ’യിട്ടോ അല്ല ജനിച്ചതും വളര്‍ന്നതും എന്ന്.
അദ്ദേഹത്തിന്റെ ബാല്യകാല ജീവിതവും വിദ്യാഭ്യാസ കാലവും എത്രമാത്രം ക്ളേശകരവും വിഷമകരവുമായിരുന്നു എന്നുള്ളതു തന്നെ അദ്ദേഹത്തിന്റെ സാധാരണത്വത്തെ തെളിയിക്കുന്നുണ്ട്.
അദ്ദേഹം ഒരു സാധാരണക്കാരില്‍ സാധാരണക്കാരനായിട്ടാണ് ജീവിതത്തിലേക്ക് കാലെടുത്തുവെച്ചതും വളര്‍ന്നതുമെന്ന് നേരത്തെ നാം പറഞ്ഞല്ലോ?
അക്കാര്യത്തില്‍ ഒരു മനുഷ്യന് നേരിടുന്ന സകല പരീക്ഷണങ്ങളും അദ്ദേഹവും നേരിട്ടിട്ടുണ്ടെന്ന് ചുരുക്കം.
അല്ലാതെ പലരും ധരിച്ചതുപോലെ അദ്ദേഹം ഒരു വലിയ്യായി ജനിച്ച് വലിയ്യായി വളരുകയല്ല ചെയ്തത്.
ഈ പരമാര്‍ത്ഥം മനസ്സിലാക്കാതെ ആരെങ്കിലും അദ്ദേഹത്തില്‍ അമാനുഷികത്വം കല്‍പിക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ക്കും ഇസ്ലാമിന്റെ അനുശാസനകള്‍ക്കും കടകവിരുദ്ധമായതാണെന്ന് അദ്ദേഹത്തിന്റെ ജീവിത ചര്യകളില്‍ നിന്നും പ്രഭാഷണങ്ങളില്‍ നിന്നും നാം തിരിച്ചറിയേണ്ടതുണ്ട്.
മാത്രമല്ല,
ഏതൊരു തൌഹീദിനുവേണ്ടിയും ശിര്‍ക്കിനെതിരിലുമാണോ താന്‍ പടപൊരുതിയതെങ്കില്‍ അത്തരം ശിര്‍ക്കന്‍ വിശ്വാസങ്ങളും ആചാരങ്ങളും തന്റെ പേരില്‍ തന്നെ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മഹാദുരന്തമാണ് പില്‍ക്കാലത്തുണ്ടായത്!
ഇബ്രാഹിം നബി(അ)യുടെ പേരില്‍ മക്കാമുശ്രിക്കുകള്‍ ചെയ്തതുപോലെയുള്ള ദുരന്തം!!
ഒരു പുരുഷായുസ്സ് മുഴുവന്‍ വിഗ്രഹാരാധനക്കെതിരെ പടപൊരുതി ജീവന്‍ ത്യജിച്ച മഹാനായ ഇബ്രാഹിം(അ)യെ അവിടുത്തെ മരണശേഷം മക്കാമുശ്രിക്കുകള്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ തന്നെ വിഗ്രഹമുണ്ടാക്കി ഏകദൈവാരാധനക്ക് മാത്രമായി താന്‍ പടുത്തുയര്‍ത്തിയ കഅ്ബാലയത്തില്‍ പ്രതിഷ്ഠിച്ച് ആരാധിച്ചുകൊണ്ടായിരുന്നല്ലോ! ഈയൊരു ഗതികേടാണ് പില്‍ക്കാലത്ത് നമ്മുടെ കഥാപുരുഷനായ ശൈഖ് ജിലാനിക്കുമുണ്ടായത്.
താന്‍ നടത്തിയ പ്രഭാഷണങ്ങളിലൂടെയും എഴുതിയ ഗ്രന്ഥങ്ങളിലൂടെയും പടുത്തുയര്‍ത്തിയ തൌഹീദിന്റെ ഉരുക്കുകോട്ട തല്ലിത്തകര്‍ത്തുകൊണ്ട് അദ്ദേഹത്തെ തന്നെ ആരാധിക്കുന്ന വൈപരീത്യം!!
അതാണ് ഇന്ന് നാം കാണുന്നതും.
ഇന്നത്തെ മുസ്ലിം ഭൂരിപക്ഷത്തിന്റെ മനസ്സില്‍ അദ്ദേഹത്തെക്കുറിച്ച് എത്രമാത്രം തെറ്റായി സ്വാധീനിക്കപ്പെട്ടു എന്നു ചോദിച്ചാല്‍, അത് അല്ലാഹുവിനെ വിളിക്കുന്നതുപോലെ മുഹ്യിദ്ദീന്‍ ശൈഖിനേയും വിളിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നേടത്തോളമെത്തിനില്‍ക്കുന്നു!
ചിലര്‍
പ്രതിസന്ധി ഘട്ടങ്ങളില്‍ അല്ലാഹുവിനെ വിളിക്കുന്നതിനേക്കാള്‍ കൂടുതല്‍ മുഹ്യിദ്ദീന്‍ ശൈഖിനെയാണ് വിളിക്കാറുള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം!
അത്രക്കും
രൂഢമായ വിശ്വാസമാണ് മുഹ്യിദ്ദീന്‍ ശൈഖിനെക്കുറിച്ച് മുസ്ലിം സമുദായത്തിലും സാധാരണക്കാരുടെ മനസ്സില്‍ വേരൂന്നിയിട്ടുള്ളത്.
ചില പ്രായമായ ആളുകള്‍ക്ക് ഊണിലും ഉറക്കിലുമെല്ലാം വായില്‍ വരുന്ന നാമം തന്നെ ‘മൊയ്ദീന്‍ശൈഖേ….’ എന്നാണ്.
ചിലരെല്ലാം മരണസമയത്ത്പോലും മുഹ്യിദ്ദീന്‍ ശൈഖിനെ വിളിച്ച് ശിര്‍ക്ക് ചെയ്ത് മരിക്കുന്നവരുണ്ട്.
അത്തരമൊരനുഭവം ഈ ലേഖകന്‍ തന്നെ നേരില്‍കണ്ടിട്ടുണ്ട്. എന്റെ കുടുംബത്തിലൊരാള്‍ വാര്‍ദ്ധക്യം ബാധിച്ച് കിടപ്പിലായി അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന നിമിഷങ്ങള്‍!
ചുറ്റും കൂടി നില്‍ക്കുന്ന ബന്ധുക്കള്‍ അദ്ദേഹത്തിന്റെ കാതില്‍ ‘ലാഇലാഹ ഇല്ലല്ലാ’ എന്ന് ഉറക്കെ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു.
പക്ഷെ അദ്ദേഹം
അതൊന്നും ചെവിക്കൊള്ളാതെ ‘യാ ശൈഖ് മുഹ്യിദ്ദീന്‍…’ എന്ന് മൊഴിഞ്ഞുകൊണ്ടുമിരുന്നു!.
അങ്ങനെ ഈകടുത്ത ശിര്‍ക്കിന്റെ പ്രാര്‍ത്ഥന ഉരുവിട്ടുകൊണ്ട് അദ്ദേഹം അന്ത്യശ്വാസം വലിക്കുകയാണുണ്ടായത്!!
ഇങ്ങനെ എത്രയെത്രയാളുകളുടെ കഥകള്‍ ഓരോരുത്തര്‍ക്കും പറയാനുണ്ടാകും?!
അവരുടെ മനസ്സില്‍ അല്ലാഹുവിനേക്കാള്‍ സ്ഥാനം മുഹ്യിദ്ദീന്‍ ശൈഖിനും ബദ്രീങ്ങള്‍ക്കുമാണ് എന്നു തന്നെയല്ലേ ഈ അനുഭവങ്ങളെല്ലാം അറിയിക്കുന്നത്?.
ഇത്തരം സാധുക്കളുടെ മനസ്സില്‍ ഈ വിശ്വാസം ഊട്ടിവളര്‍ത്തുന്നത് മറ്റാരുമല്ല. അവരെ നയിച്ചുകൊണ്ടിരിക്കുന്ന, അവര്‍ക്ക് നേതൃത്വം നല്‍കുന്ന പണ്ഡിതന്‍മാര്‍ തന്നെയാണ്. അതിനുവേണ്ടി അവര്‍ ഫത്വകള്‍ പോലും നല്‍കിക്കൊണ്ടിരിക്കുന്നു!.
ഇതാ, ഒരു ‘പണ്ഡിത’സംഘടനയുടെ ഔദ്യോഗിക വക്താവായ വലിയൊരു നേതാവ് മലയാളത്തില്‍ തന്നെ നല്‍കിയ മതവിധി വായിച്ചുനോക്കൂ: ”
ചോദ്യം:
മുഹ്യിദ്ദീന്‍ ശൈഖെ രക്ഷിക്കണേ, ബദ്രീങ്ങളെ കാക്കണേ എന്നിങ്ങനെ മരിച്ചുപോയവരെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നത് അനുവദനീയമാണോ?….
ഉത്തരം:
അനുവദനീയമാണ്…” (ഫതാവാ മുഹ്യിസ്സുന്ന 2/38, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍. അവതാരിക: കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍)
ഈ രൂപത്തില്‍ പഠിപ്പിക്കപ്പെടുന്ന സാധാരണക്കാരായ നമ്മുടെ സഹോദരന്മാര്‍ മരണസമയത്തുപോലും മുഹ്യിദ്ദീന്‍ ശൈഖിനെയും മറ്റും വിളിച്ചു പ്രാര്‍ത്ഥിക്കുന്നതില്‍ അത്ഭുതപ്പെടാനില്ലല്ലോ?!
ശിര്‍ക്കിനെതിരില്‍ ധാരാളം ത്യാഗങ്ങള്‍ സഹിച്ച മുഹ്യിദ്ദീന്‍ ശൈഖിന്റെപേരില്‍ ഇന്ന് പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ശിര്‍ക്കുകള്‍ക്ക് യാതൊരു കണക്കുമില്ല എന്ന് പറഞ്ഞുവല്ലോ.
പദ്യരൂപത്തിലായും (മുഹ്യിദ്ദീന്‍ മാല)
ഗദ്യരൂപത്തിലായും(മുഹ്യിദ്ദീന്‍ മൌലിദ്)
പദ്യഗദ്യസമ്മിശ്രമായും (മുഹ്യിദ്ദീന്‍ റാത്തീബ്, ഖുതുബിയ്യത്ത്)
അവ രേഖപ്പെട്ടുകിടക്കുന്നു. അവയിലെല്ലാം ഇസ്ലാമിന്റെ സുന്ദരമായ ആശയാദര്‍ശങ്ങള്‍ക്കെതിരായ നിരവധി പരാമര്‍ശങ്ങള്‍ കാണാന്‍ സാധിക്കും.
ഇസ്ലാമിന്റെ അടിത്തറയായ തൌഹീദിനെതന്നെ തകര്‍ക്കുന്നവയും അല്ലാഹുവിനെയും പരലോകത്തെയും നിസ്സാരമാക്കുന്നവയും അവയിലുണ്ട്.
മേല്‍ സൂചിപ്പിച്ച തരത്തിലുള്ള മഹാന്റെ പേരിലാണ് ഇങ്ങനെയുള്ള കള്ളകഥകളും മറ്റും വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് അത്ഭുതകരം.
ഇതിന്റെയെല്ലാം പിന്നിലുള്ള ഗൂഢ ലക്ഷ്യം ഇസ്ലാമിനെ തകര്‍ക്കലും ശൈഖ് ജീലാനി(റ)യെ നിന്ദിക്കലുമാണ് എന്ന കാര്യത്തില്‍ സംശയമില്ല.
അദ്ദേഹത്തിന്റെ പേരിലുള്ള മാല-മൌലിദുകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ തന്നെ അക്കാര്യം പകല്‍വെളിച്ചംപോലെ വ്യക്തമാകുന്നതാണ്. അതിനാല്‍ ശൈഖ് ജീലാനി(റ)യെ ഇത്തരം ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുത്തേണ്ടത് അദ്ദേഹത്തോട് സ്നേഹമുള്ള ഏതൊരാളുടെയും കടമയാണ്.
അതിനായി ഇനി നമുക്ക് ചെയ്യാനുള്ളത്, അദ്ദേഹത്തിന്റെ പേരില്‍ ഇന്ന് പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മാല-മൌലീദ്-റാത്തീബുകള്‍ ഇസ്ലാമിക പ്രമാണങ്ങള്‍ കൊണ്ടും അദ്ദേഹത്തിന്റെ തന്നെ ഗ്രന്ഥങ്ങള്‍ക്കൊണ്ടും ഒന്ന് പൊളിച്ചെഴുതാന്‍ തയ്യാറാവലാണ്.
എങ്കില്‍ യഥാര്‍ത്ഥ മുഹ്യിദ്ദീന്‍ ശൈഖിനെയും മതത്തിന്റെ പേരില്‍ തല്‍പര കക്ഷികള്‍ പരിചയപ്പെടുത്തുന്ന മുഹ്യിദ്ദീന്‍ ശൈഖിനെയും തിരിച്ചറിയാനും നരകത്തിലേക്ക് നയിക്കുന്ന വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടാനും നമുക്ക് സാധിക്കും. അതിന് അല്ലാഹു നമുക്ക് തൌഫീഖ് നല്‍കട്ടെ! -ആമീന്‍...
Thursday, 15 September 2016
കൂട്ടപ്രാർത്ഥന ബിദ്അത്ത്
നമസ്ക്കാര ശേഷം കൂട്ടപ്രാർത്ഥന എന്ന ബിദ്അത്ത് ബിദ്അത്ത്
നമസ്‌കാര ശേഷമുള്ള സമയം പ്രാർത്ഥനകൾ കൂടുതൽ സ്വീകരിക്കപ്പെടുന്ന സന്ദർഭമല്ലേ. എന്നിട്ടും എന്തുകൊണ്ടാണ് നമസ്‌കാര ശേഷമുള്ളകൂട്ടു പ്രാർത്ഥന വിമർശന വിധേയമാകുന്നത്?മതം ആചരിക്കേണ്ടത് നമ്മുടെ മനസ്സ് രൂപപ്പെടുത്തുന്ന ചില തത്വങ്ങളുടെ അടിസ്ഥാനത്തിലല്ല. പ്രമാണങ്ങളുടെ വെളിച്ചത്തിലാണ്. പ്രാർത്ഥനക്ക് സ്വീകാര്യതയുള്ള സന്ദർഭത്തിൽ പ്രാർത്ഥന തീരെ വേണ്ട എന്നല്ല നാം പറയുന്നത്. ഓരോ വ്യക്തിയും നമസ്‌കാര ശേഷം ദിക്‌റുകൾ നിർവഹിക്കുകയും സ്വന്തം നിലക്ക് പ്രാർത്ഥിക്കുകയും വേണം. കാരണം ഫർള് നമസ്‌കാരങ്ങൾക്കു ശേഷം ഇമാം ഉറക്കെ പ്രാർത്ഥിക്കുകയും മഅ്മൂമുകൾ ആമീൻ പറയുകയും ചെയ്യുന്ന സമ്പ്രദായം നബി ﷺയോ സ്വഹാബികളോ ആചരിച്ചതല്ല. മറിച്ച് നമസ്‌കാരം കഴിഞ്ഞ ഉടനെ നമസ്‌കാര സ്ഥലത്തു നിന്ന് എഴുന്നേൽക്കലായിരുന്നു നബി ﷺയുടെ പതിവ്. ഇനി അൽപം സമയം അവിടെ ഇരുന്നാൽ തന്നെ അത് പിന്നിൽ നമസ്കരിച്ചിരുന്ന സ്ത്രീകൾക്ക് വേഗത്തിൽ എഴുന്നേറ്റ് പോകുന്നതിന് സൗകര്യം ചെയ്ത് കൊടുക്കുവാൻ വേണ്ടിയായിരുന്നു.
عن أم سلمة رضي الله عنها قالت { كان رسول الله صلى الله عليه وسلم إذا سلم قام النساء حين يقضي تسليمه ومكث يسيرا كي ينصرفن قبل أن يدركهن أحد من القوم } وفي رواية قال ابن شهاب « فأرى والله أعلم أن مكثه لكي ينفد النساء قبل أن يدركهن من انصرف من القوم»
“ഉമ്മു സലമؓൽ നിന്ന് തിരുമേനി ﷺ സലാം വീട്ടി നമസ്‌കാരത്തിൽ നിന്ന് വിരമിച്ചു കഴിഞ്ഞാലുടനെ സ്ത്രീകൾ എഴുന്നേറ്റ് പോവും. തിരുമേനി ﷺ എഴുന്നേൽക്കുന്നതിന് മുമ്പ് അൽപം അവിടെ ഇരിക്കും. ഇബ്‌നു ശിഹാബ് പറഞ്ഞു. പിരിഞ്ഞു പോകുന്നവർ അടുത്തെത്തുന്നതിനു മുമ്പായി സ്ത്രീകൾ പിരിഞ്ഞു പോവാൻ വേണ്ടിയായിരുന്നു അതെന്ന് ഞാൻ വിചാരി ക്കുന്നു.” (ബുഖാരി).
നബി (സ) കൂട്ട പ്രാർത്ഥന നമസ്ക്കാര ശേഷം നിർവ്വഹിച്ചുവോ...? ബീവി ആയിശ (റ) വ്യക്തമാക്കുന്നത് നോക്കു.
عن عائشه رضي الله عنها كان رسول الله صلى الله عليه و سلم اذا سلم لم يقعد الا مقدار ما يقول اللهم انت السلام ومنك السلام تباركت ياذا الجلال والاكرام (مسلم احمد برموده ابن ماجه)
ആയിശ (റ) യിൽ നിന്ന് 'നബി സ്ര നമസ്ക്കാരത്തിൽ നിന്ന് സലാം ചൊല്ലി വിരമിച്ചാൽ اللهم انت السلام ومنك السلام تباركت ياذا الجلال والاكرام
അല്ലാഹുവേ, നിയാണ് രക്ഷകൻ. നിന്നിൽ നിന്ന് മാത്രമാണ് രക്ഷ അത്യുദാരനും അതി മാത്യൻ മായ നീ പരിശുദ്ധനാണ്.ഇത് പ്രാർത്ഥിക്കുന്ന സമയം വരെ അല്ലാതെ മുസല്ലയിൽ ഇരുന്നിട്ടില്ല.
(മുസ്ലിം, അഹമദ്, തുർമുദി, ഇബ്നുമാജ ')
ഇമാം ശാഫിഈ ( റ ) യുടെ വീക്ഷണം
و الاءفضل الإمام اذا سلم يقوم من مصلاه عقب سلامه اذا لم يكن خلفه نساء - (تحفة - 104 / 2)
ഇമാമിന് എറ്റവും ശ്രേഷ്ഠമായത് പിന്നിൽ
സ്ത്രീകൾ ഇല്ലെങ്കിൽ തന്റെ സലാമിന് ശേഷം ഉടനെ എഴുന്നേറ്റ് പോകലാണ്. (തുഹ്ഫ 2/104)
و يفارق الإمام مصلاه عقب فراغه اذا لم يكن ثم نساء - (نور الاءبصار)
ഇമാം (നമസ്ക്കാരത്തിൽ നിന്ന്) വിരമിച്ച ഉടനെ അവിടെ സ്ത്രികൾ ഇല്ലെങ്കിൽ നമസ്ക്കാര സ്ഥലത്ത് നിന്ന് വിട്ട് പിരിയേണ്ടതാണ് .
( നൂറുൽ അബ്സ്വാർ പേജ് : 70)
ലക്ഷക്കണക്കിന് ഹദീസ് പഠിച്ച ഇമാം ശാഫിؒ ഈ ഹദീസുകളെല്ലാം ഉണ്ടായിട്ടും കൂട്ടപ്രാർത്ഥന നിർവഹിച്ചത് എന്തുകൊണ്ട്?
ഇമാം ശാഫിؒ ഇന്ന് കാണുന്ന രൂപത്തിൽ സ്ഥിരമായി എല്ലാ നമസ്‌കാരങ്ങൾക്കും ശേഷം ഒരു സമ്പ്രദായമായി ഇത് ആചരിക്കാൻ നിർദ്ദേശിച്ചു എന്ന് പറയുന്നത് ശരിയല്ല. കാരണം ശാഫിഈ ഇമാമും നവവിؒയും മറ്റും സലാം വീട്ടിയ ഉടനെ ഇമാം നമസ്‌കാര സ്ഥലത്തു നിന്ന് എഴുന്നേൽക്കലാണ് ഏറ്റവും ഉത്തമമെന്നാണ് പറഞ്ഞത്.
നവവി ഇമാംؒ പറയുന്നു:
قَالَ الشَّافِعِيُّ وَالْأَصْحَابُ رَحِمَهُمْ اللهُ تَعَالَى : يُسْتَحَبُّ لِلْإِمَامِ إذَا سَلَّمَ أَنْ يَقُومَ مِنْ مُصَلَّاهُ عَقِبَ سَلَامِهِ إذَا لَمْ يَكُنْ خَلْفَهُ نِسَاءٌ ، هَكَذَا قَالَهُ الشَّافِعِيُّ فِي الْمُخْتَصَرِ ، وَاتَّفَقَ عَلَيْهِ الْأَصْحَابُ
“ശാഫിഈ ഇമാമും അനുയായികളും പറഞ്ഞിരിക്കുന്നു: തന്റെ പിന്നിൽ സ്ത്രീകളില്ലെങ്കിൽ സലാം വീട്ടിയ ഉടനെ നമസ്‌കാര സ്ഥലത്തു നിന്ന് എഴുന്നേൽക്കൽ ഇമാമിന്ന് സുന്നത്താക്കപ്പെടും. ഇപ്രകാരം ഇമാം ശാഫിഈ മുഖ്തസറിൽ പറയുകയും അനുയായികൾ അക്കാര്യത്തിൽ ഏകോപിക്കുകയും ചെയ്തിരിക്കുന്നു” (ശറഹുൽ മുഹദ്ദബ് 3:489)
ഇതു തന്നെയാണ് ഇബ്‌നു ഹജറുൽ ഹൈതമി “തുഹ്ഫ’ യിലും പറഞ്ഞത്:
وَالْأَفْضَلُ لِلْإِمَامِ إذَا سَلَّمَ أَنْ يَقُومَ مِنْ مُصَلَّاهُ عَقِبَ سَلَامِهِ إذَا لَمْ يَكُنْ خَلْفَهُ نِسَاءٌ
“ഇമാം സലാം വീട്ടിയാൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് പിന്നിൽ സ്ത്രീകളില്ലെങ്കിൽ സലാം വീട്ടിയ ഉടനെ നമസ്‌കാര സ്ഥലത്തു നിന്ന് എഴുന്നേൽക്കലാണ്” (തുഹ്ഫ 2/104)
ـ فمن رغب عن سنتي فليس مني_ (متفق عليه. )
നബി (സ) പറയുകയുണ്ടായി: എൻ സുന്നത്തിനെ അധികരിപ്പിച്ച് മറികടക്കുന്നവൻ എന്നിൽപ്പെട്ടവനല്ല.
ഉംദത്തുസാലിക് പേജ്: 15
താഴെ ഈ ഉദ്ധരണിക്ക് മുസ്ലിയാക്കന്മാര്‍ തന്നെ നല്‍കുന്ന അര്‍ഥം കാണുക:
ഉംദ പരിഭാഷ പേജ്: 74, പരിഭാഷകന്‍: അബ്ദുറഹിമാ ന് മഖ്ദൂമി, പൊന്നാനി
ഉംദ പരിഭാഷ പേജ്: 79, പരിഭാഷകന്‍ : കെ.വി. മുഹമ്മദ് മുസ്ലിയാര്‍ പന്താവൂര്‍
ഉംദ പരിഭാഷ പേജ്: 86, പരിഭാഷകന്‍ : ഇബ്രാഹീം പുത്തൂര്‍ ഫൈസി
ഉംദ പരിഭാഷ പേജ്: 2/107, പി. മുഹമ്മദ് മുസ്ലിയാര്‍ മേല്‍മുറി
ഇവിടെ ഈ വിഷയകമായ രണ്ട് കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്:
1- നമസ്കാര
ശേഷം പ്രാര്‍ത്ഥിക്കണം; പക്ഷെ അത് പതുക്കെയായിരിക്കണം. മാത്രമല്ല, ഇന്ന്
നടക്കുന്നത് പോലെ ഇമാം പ്രാര്‍ത്ഥിക്കുകയും മഅ്മൂമുകള്‍ അതിന് ആമീന്‍
പറയുന്ന 'കൂട്ടുപ്രാര്‍ത്ഥനയെക്കുറിച്ച്' പറഞ്ഞിട്ടുമില്ല.
2- പിന്നില്‍ സ്ത്രീകള്‍ ഉണ്ടെങ്കില്‍ പെട്ടെന്ന് എണീറ്റ് പോകണം.
Thursday, 8 September 2016
അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കാൻ റബീഅ (റ) നബി(സ) യോട് സ്വർഗം ചോദിച്ചു എന്ന് സമസ്തക്കാര്‍.
അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കാൻ റബീഅ (റ) നബി(സ) യോട് സ്വർഗം ചോദിച്ചു എന്ന് സമസ്തക്കാര്‍.
അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കാൻ തെളിവുകൾ ഉണ്ടാക്കാനായി
ഖുർആനും ഹദീസും ദുർവ്യാഖ്യാനം ചെയ്യുന്ന സമസ്ത മുസ്ലിയാക്കന്മാർ സാധാരണ
ദുർവ്യാഖ്യാനിച്ച് കൊണ്ട് വരാറുള്ള ഒരു തെളിവ് ആണു റബീഅ (റ) നബി(സ) യോട്
സ്വർഗം ചോദിച്ചിട്ടുണ്ട് എന്നും ആ സംഭവം ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത
ഹദീസ് ആണു എന്നെല്ലാം. എന്താണു ഈ സംഭവത്തിന്റെ നിജസ്ഥിതി എന്ന് നമുക്ക്
ഒന്ന് പരിശോധിക്കാം.സ്വഹീഹ് മുസ്ലിമിലെ ഹദീസ് ഇപ്രകാരം ആണു
اﻟﺤﻜﻢ ﺑﻦ ﻣﻮﺳﻰ ﺃﺑﻮ ﺻﺎﻟﺢ، ﺣﺪﺛﻨﺎ ﻫﻘﻞ ﺑﻦ ﺯﻳﺎﺩ، ﻗﺎﻝ: ﺳﻤﻌﺖ اﻷﻭﺯاﻋﻲ، ﻗﺎﻝ: ﺣﺪﺛﻨﻲ
ﻳﺤﻴﻰ ﺑﻦ ﺃﺑﻲ ﻛﺜﻴﺮ، ﺣﺪﺛﻨﻲ ﺃﺑﻮ ﺳﻠﻤﺔ، ﺣﺪﺛﻨﻲ ﺭﺑﻴﻌﺔ ﺑﻦ ﻛﻌﺐ اﻷﺳﻠﻤﻲ، ﻗﺎﻝ: ﻛﻨﺖ
ﺃﺑﻴﺖ ﻣﻊ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﺄﺗﻴﺘﻪ ﺑﻮﺿﻮﺋﻪ ﻭﺣﺎﺟﺘﻪ ﻓﻘﺎﻝ ﻟﻲ: «ﺳﻞ»
ﻓﻘﻠﺖ: ﺃﺳﺄﻟﻚ ﻣﺮاﻓﻘﺘﻚ ﻓﻲ اﻟﺠﻨﺔ. ﻗﺎﻝ: «ﺃﻭ ﻏﻴﺮ ﺫﻟﻚ» ﻗﻠﺖ: ﻫﻮ ﺫاﻙ. ﻗﺎﻝ:
«§ﻓﺄﻋﻨﻲ ﻋﻠﻰ ﻧﻔﺴﻚ ﺑﻜﺜﺮﺓ اﻟﺴﺠﻮﺩ»
صحيح مسلم
റബീഅ (റ) പറഞ്ഞു : ഞാൻ ഒരു രാത്രി റസൂൽ (സ) യുടെ കൂടെ ആയിരുന്നു. റസൂൽ (സ)
ക്ക് വുളൂ ചെയ്യാനുള്ള വെള്ളം ഞാൻ കൊണ്ട് വരികയും അതു പോലെയുള്ള മറ്റ്
ആവശ്യങ്ങൾക്കും ഞാൻ സഹായിച്ചിരുന്നു.നബി (സ) എന്നോട് പറഞ്ഞു : “നീ ചോദിക്കുക (എന്താണു നിനക്ക് വേണ്ടത് ?)” അപ്പോൾ ഞാൻ : “സ്വർഗത്തിൽ അങ്ങയുടെ സാമീപ്യം” എന്ന് മറുപടി പറഞ്ഞു. “മറ്റെ
ന്തെങ്കിലും വേണോ ? ” എന്ന് നബി (സ) തിരിച്ച് ചോദിച്ചപ്പോൾ “എനിക്ക് അത് മാത്രം മതി” എന്ന് ഞാൻ മറുപടി പറഞ്ഞു. അപ്പോൾ “സുജൂദുകൾ വർധിപ്പിച്ച് കൊണ്ട് നീ എന്നെ സഹായിക്കുക” എന്ന് റസൂൽ മറുപടി പറഞ്ഞു.
ഈ ഹദീസ് ചുരുക്ക രൂപത്തിൽ ആണു സ്വഹീഹ് മുസ്ലിമിൽ വന്നിട്ടുള്ളത്. ഇതിന്റെ പൂർണ രൂപം മറ്റ് ഹദീസുകളിൽ കാണാവുന്നതാണ്. ഇമാം അഹ്മദ് ബിൻ ഹംബലിന്റെ ഹദീസ് സമാഹാരമായ മുസ്നദിൽ ഈ ഹദീസിന്റെ ദീർഘമായ രൂപം രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇപ്രകാരമാണ്
عن ربيعة بن كعب قال كنت أخدم رسول الله صلى الله عليه وسلم وأقوم له في
حوائجه نهاري أجمع حتى يصلي رسول الله صلى الله عليه وسلم العشاء الآخرة
فأجلس ببابه إذا دخل بيته أقول لعلها أن تحدث لرسول الله صلى الله عليه
وسلم حاجة فما أزال أسمعه يقول رسول الله صلى الله عليه وسلم سبحان الله
سبحان الله سبحان الله وبحمده حتى أمل فأرجع أو تغلبني عيني فأرقد قال فقال
لي يوما لما يرى من خفتي له وخدمتي إياه سلني يا ربيعة أعطك قال فقلت أنظر
في أمري يا رسول الله ثم أعلمك ذلك قال ففكرت في نفسي فعرفت أن الدنيا
منقطعة زائلة وأن لي فيها رزقا سيكفيني ويأتيني قال فقلت أسأل رسول الله
صلى الله عليه وسلم لآخرتي فإنه من الله عز وجل بالمنزل الذي هو به قال
فجئت فقال ما فعلت يا ربيعة قال فقلت نعم يا رسول الله أسألك أن تشفع لي
إلى ربك فيعتقني من النار قال فقال من أمرك بهذا يا ربيعة قال فقلت لا
والله الذي بعثك بالحق ما أمرني به أحد ولكنك لما قلت سلني أعطك وكنت من
الله بالمنزل الذي أنت به نظرت في أمري وعرفت أن الدنيا منقطعة وزائلة وأن
لي فيها رزقا سيأتيني فقلت أسأل رسول الله صلى الله عليه وسلم لآخرتي قال
فصمت رسول الله صلى الله عليه وسلم طويلا ثم قال لي إني فاعل فأعني على
نفسك بكثرة السجود
റബീഅ (റ) നിവേദനം ചെയ്യുന്നു : “ഞാൻ റസൂൽ (സ) ക്ക് ധാരാളം സേവനങ്ങൾ ചെയ്തു കൊടുക്കാറുണ്ടായിരുന്നു. പകൽ മുഴുവനും ഞാൻ അദ്ദേഹത്തെ സേവിച്ച് കൊണ്ട് കഴിയും അങ്ങനെ അദ്ദേഹം ഇശാ നമസ്കാരം നിർവ്വഹിച്ചു കഴിഞ്ഞ് വീട്ടിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഞാൻ അദ്ദേഹത്തിന്റെ വീടിന്റെ വാതിലിനു മുമ്പിൽ ഇരിക്കും. അദ്ദേഹത്തിന് വല്ല ആവശ്യവും നേരിട്ടാൽ രാത്രിയിൽ സഹായിക്കാൻ വേണ്ടി ഞാൻ അവിടെ ഇരിക്കും. പക്ഷേ റസൂൽ (സ) സുബ്ഹാനല്ലാഹ് എന്നും സുബ് ഹാനല്ലാഹി വബി ഹംദിഹി എന്നും പറഞ്ഞ് കൊണ്ടിരിക്കുന്നത് ഞാൻ കേൾക്കും. അങ്ങനെ ചിലപ്പോൾ ഞാൻ എന്റെ വീട്ടിലേക്ക് മടങ്ങുകയോ അല്ലെങ്കിൽ അവിടെത്തന്നെ ഇരുന്ന് ഉറങ്ങിപ്പോവുകയോ ചെയ്യും. അങ്ങനെ റസൂൽ (സ) യെ പരിചരിക്കാനായി ഞാൻ മുഴുവൻ സമയവും പരിശ്രമിക്കുന്നത് ശ്രദ്ധിച്ചിരുന്ന റസൂൽ (സ) ഒരു ദിവസം എന്നോട് പറഞ്ഞു. ” ഓ റബീഅ നിനക്ക് എന്ത് വേണമെങ്കിലും ചോദിച്ച് കൊള്ളൂ ഞാൻ നിനക്ക് നൽകാം ” അപ്പോൾ ഞാൻ പറഞ്ഞു “പ്രവാചകരേ എനിക്ക് ആലോചിക്കാൻ
അല്പം സമയം വേണം. എന്ത് വേണമെന്ന് ആലോചിച്ചതിനു ശേഷം ഞാൻ പിന്നീട് ചോദിച്ച് കൊള്ളാം”.
അങ്ങനെ എന്ത് ചോദിക്കാം എന്നതിനെക്കുറിച്ച് ഞാൻ ഒരുപാട് ചിന്തിച്ചു. ഉപകാരമുള്ള ലൗകിക കാര്യങ്ങൾ എന്തെങ്കിലും ചോദിക്കാം എന്ന് ഞാൻ ആദ്യം കരുതി. എന്നാൽ കൂടുതൽ ചിന്തിച്ചപ്പോൾ ഐഹിക വിഭവങ്ങൾ നശിച്ച് പോകുന്നതാണെന്നും നൈമിഷികമായതാണെന്നും എനിക്കുള്ള ഉപജീവനം അല്ലാഹു നേരത്തേ വിധിച്ചിട്ടുള്ളതാണെന്നും എനിക്ക് ബോധ്യമായി. അങ്ങനെ എന്റെ പരലോക രക്ഷക്കുള്ള കാര്യം റസൂൽ (സ) യോട് ചോദിക്കാൻ ഞാൻ നിശ്ചയിച്ചു.
അങ്ങനെ ഞാൻ റസൂൽ (സ) യുടെ അടുത്ത് എത്തി. പ്രവാചകൻ എന്നോട് ചോദിച്ചു ” അല്ലയോ റബീഅ എന്ത് തീരുമാനിച്ചു ? “.
ഞാൻ മറുപടി പറഞ്ഞു :” അല്ലയോ പ്രവാചകരേ താങ്കൾ എനിക്കു വേണ്ടി റബ്ബിനോട് ശുപാർശ ചെയ്യണമെന്നും അത് മൂലം അല്ലാഹു എന്നെ നരകത്തിൽ നിന്ന് മോചിപ്പിക്കുകയും വേണം എന്നാണു ഞാൻ ആശിക്കുന്നത് ” പ്രവാചകൻ ചോദിച്ചു ” അല്ലയോ റബീഅ ഇപ്രകാരം ചോദിക്കാന്‍ ആരാണു നിന്നോട് പറഞ്ഞത് ?” ഞാൻ പറഞ്ഞു : ” അങ്ങയെ സത്യവുമായി അയച്ച അല്ലാഹുവാണു സത്യം ഇങ്ങനെ ചോദിക്കാന്‍ എന്നോട് ആരും പറഞ്ഞതല്ല, മറിച്ച് എന്നോട് എന്താണു വേണ്ടതെന്ന് താങ്കൾ ചോദിച്ചപ്പോൾ താങ്കൾക്ക് അല്ലാഹുവിന്റെ അടുക്കൽ ഉന്നത സ്ഥാനം ഉണ്ടെന്നു അറിയാവുന്ന ഞാൻ ഉപകാരമുള്ള ലൗകിക കാര്യങ്ങൾ എന്തെങ്കിലും ചോദിക്കാം എന്ന് ആദ്യം കരുതി. എന്നാൽ കൂടുതൽ ചിന്തിച്ചപ്പോൾ ഐഹിക വിഭവങ്ങൾ നശിച്ച് പോകുന്നതാണെന്നും നൈമിഷികമായതാണെന്നും എനിക്കുള്ള ഉപജീവനം അല്ലാഹു നേരത്തേ വിധിച്ചിട്ടുള്ളതാണെന്നും എനിക്ക് ബോധ്യമായി. അങ്ങനെ എന്റെ പരലോക രക്ഷക്കുള്ള കാര്യം റസൂൽ (സ) യോട് ചോദിക്കാൻ ഞാൻ നിശ്ചയിച്ചു.” പ്രവാചകൻ കുറെ നേരം നിശബ്ദനായി നിന്നു എന്നിട്ട് പറഞ്ഞു: ” ഞാൻ നിനക്ക് വേണ്ടി ശുപാർശ ചെയ്യാം. സുജൂദുകൾ ധാരാളമായി വർധിപ്പിച്ച് കൊണ്ട് നീയും ആ കാര്യത്തിൽ എന്നെ സഹായിക്കുക”.
( മുസ്നദ് അഹ്മദ് 16143)
മുസ്നദ് അഹ്മദ് കൂടാതെ മറ്റ് അനേകം കിതാബുകളിലും ഈ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം തബ്റാനി ഈ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ഗസ്സാലി ഈ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ധമായ തുഹ്ഫയുടെ ഹാശിയയിൽ ഇമാം ശർവാനി ഈ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹാശിയയിൽ ശർവാനി കൊടുത്തത് കാണുക
وَروي أَنَّ رَبِيعَةَ بْنَ كَعْبٍ قَالَ «كُنْت أَخْدُمُ النَّبِيَّ –
صَلَّى اللَّهُ عَلَيْهِ وَسَلَّمَ – وَأَقُومُ لَهُ فِي حَوَائِجِهِ
نَهَارِي أَجْمَعَ، وَإِذَا صَلَّى الْعِشَاءَ الْآخِرَةَ أَجْلِسُ
بِبَابِهِ إذَا دَخَلَ بَيْتَهُ لَعَلَّهُ يَحْدُثُ لَهُ – صَلَّى اللَّهُ
عَلَيْهِ وَسَلَّمَ – حَاجَةٌ حَتَّى تَغْلِبَنِي عَيْنِي فَأَرْقُدُ
فَقَالَ لِي يَوْمًا يَا رَبِيعَةُ سَلْنِي فَقُلْت أَنْظُرُ فِي أَمْرِي
ثُمَّ أُعْلِمُك قَالَ فَفَكَّرْت فِي نَفْسِي وَعَلِمْت أَنَّ الدُّنْيَا
مُنْقَطِعَةٌ وَزَائِلَةٌ وَأَنَّ لِي فِيهَا رِزْقًا يَأْتِينِي قُلْت يَا
رَسُولَ اللَّهِ أَسْأَلُك أَنْ تَشْفَعَ لِي أَنْ يُعْتِقَنِي اللَّهُ
مِنْ النَّارِ وَأَنْ أَكُونَ رَفِيقَك فِي الْجَنَّةِ فَقَالَ مَنْ
أَمَرَك بِهَذَا يَا رَبِيعَةُ قُلْت مَا أَمَرَنِي بِهِ أَحَدٌ فَصَمَتَ –
صَلَّى اللَّهُ عَلَيْهِ وَسَلَّمَ – طَوِيلًا ثُمَّ قَالَ إنِّي فَاعِلٌ
ذَلِكَ فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِالسُّجُودِ» .
حاشية الشرواني على تحفة المحتاج ٢٤٢/٢
അപ്പോൾ കാര്യം വളരെ വ്യക്തമാണു. ഈ സംഭവത്തിൽ മുസ്ലിയാക്കന്മാർ
തെറ്റിദ്ധരിപ്പിക്കുന്ന പോലെ യാതൊന്നും തന്നെ ഇല്ല. തനിക്ക് സേവനങ്ങൾ
ചെയ്തിരുന്ന ഒരു സഹാബിയോട് പ്രത്യുപകാരമായി എന്തെങ്കിലും ആവശ്യപ്പെടാൻ റസൂൽ
(സ) പറഞ്ഞു; സഹാബിയാകട്ടെ റസൂൽ (സ) യുടെ ശുപാർശയും പ്രാർഥനയും
തനിക്കുണ്ടാവുന്നതാണു ഭൗതിക വിഭവങ്ങൾ ലഭിക്കുന്നതിനേക്കാൾ ഇഷ്ടപ്പെട്ടത്.
അങ്ങനെ ആ സഹാബിയുടെ നരകമോചനത്തിനും സ്വർഗപ്രവേശനത്തിനും വേണ്ടി
അല്ലാഹുവിനോട് പ്രാർഥിക്കാം എന്ന്നബി (സ) ഉറപ്പ് നൽകുകയും അതോടൊപ്പം ധാരാളം സുന്നത് നമസ്കാരങ്ങളും സുജൂദും വർധിപ്പിച്ച് അല്ലാഹുവിനോട് കൂടുതൽ അടുക്കാൻ സഹാബിയെ നബി (സ) ഉപദേശിക്കുകയും ചെയ്തു. ഇവിടെ തർക്കത്തിലുള്ള ഇസ്തിഗാസയുടെ വിഷയമേ വരുന്നില്ല. തന്റെ നരകമോചനത്തിനും സ്വർഗ പ്രവേശനത്തിനും താങ്കൾ അല്ലാഹുവിനോട് പ്രാർഥിക്കണം എന്ന് തൊട്ട് മുമ്പിലുള്ള റസൂലിനോട് സഹാബി പറഞ്ഞതാണു ഇവിടെയുള്ള സംഭവം. ഇതിലെവിടെയാണു തർക്കത്തിലുള്ള ഇസ്തിഗാസ ? !!. മുസ്ലിയാരേ നിങ്ങൾ എനിക്ക് വേണ്ടി ദുആ ചെയ്യണം എന്ന് ഒരാൾ പറയുന്ന പോലെയുള്ള ഒരു കാര്യം മാത്രമേ ഇവിടെ ഉള്ളൂ. ഇവിടെ ദുആ അല്ലാഹുവിനോട് ആണു ഉള്ളത്.
ഇനി ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും സ്വഹാബതോ താബിഉകളോ മരിച്ചവരോടുള്ള സഹായതേട്ടതിനു ഇതിൽ തെളിവുണ്ടെന്ന് പറഞ്ഞോ ?? ഒന്ന് കാണിച്ചു തരൂ …

ഈ ഹദീസ് വിശദീകരിച്ച ഒരൊറ്റ ഇമാം പോലും ഇതിന്റെ അടിസ്ഥാനത്തിൽ നബിയോട് സ്വർഗം ചോദിക്കാമെന്ന് പറഞ്ഞിട്ടില്ല
എല്ലാരും സുജൂദിന്റെ മഹത്വം ആണ് ഈ ഹദീസ് കൊണ്ട് ഉദേശിച്ചത്.
സ്വഹീഹ് മുസ്ലിമിൽ ഈ ഹദീസ് കൊടുത്തത് ശ്രദ്ധിക്കുക
الكتب » صحيح مسلم » كتاب الصلاة » باب فضل السجود والحث عليه
നമസ്കാരത്തെപ്പറ്റിയുള്ള അധ്യായത്തിൽ ” സുജൂദിന്റെ മഹത്വവും സുജൂദ്
വർധിപ്പിക്കുവാനുള്ള പ്രോൽസാഹനവും” എന്ന ഹെഡ്ഡിംഗിലാണു ഈ ഹദീസ്
കൊടുത്തിട്ടുള്ളത്.
മാത്രമല്ല ഇമാം നവവി ഈ ഹദീസ് വിശദീകരിച്ചപ്പോൾ ഇതിന്റെ അടിസ്ഥാനത്തിൽ നബി (സ ) യോട് സ്വർഗം ചോദിക്കാം എന്ന് പറഞ്ഞിട്ടില്ല . അദ്ദേഹം സുജൂദിന്റെ മഹത്വം വിവരിക്കുന്ന അധ്യായത്തിലാണ് ഇത് കൊടുത്തത്.
فيه الحث على كثرة السجود ، والترغيب ، والمراد به السجود في الصلاة
ഈ ഹദീസിൽ സുജൂദുകൾ അധികരിപ്പിക്കണമെന്ന് സൂചനയും അതിനുള്ള പ്രോത്സാഹനവും ഉണ്ട്. (ശറഹ് മുസ്ലിം. ഇമാം നവവി).ഇതിൽ നിന്ന് നബി (സ )യോട് സ്വർഗം ചോദിക്കാം എന്ന് ഒരു മുഹദ്ദിസും മനസ്സിലാക്കിയിട്ടില്ല. അപ്പോൾ സമസ്തക്കാർ ദുർവ്യാഖ്യാനിച്ചതാണ് ഈ സംഭവം എന്ന് വ്യക്തം.
റസൂൽ (സ) ക്ക് ഒരാള്ക്കും സ്വർഗം കൊടുക്കാൻ സാധ്യമല്ല. അങ്ങനെ സാധിക്കുമായിരുന്നെങ്കിൽ അത് ആദ്യം കൊടുക്കുക തന്റെ കരളിന്റെ കഷ്ണമായ ഫാതിമ (റ) ക്കാണു.
قَامَ رَسُولُ اللَّهِ – صلى الله عليه وسلم – حِينَ أَنْزَلَ
اللَّهُعَزَّ وَجَلَّ ( وَأَنْذِرْ عَشِيرَتَكَ الأَقْرَبِينَ ) قَالَ : (
يَا مَعْشَرَ قُرَيْشٍ – أَوْ كَلِمَةً نَحْوَهَا – اشْتَرُوا أَنْفُسَكُمْ
، لاَ أُغْنِي عَنْكُمْ مِنَ اللَّهِ شَيْئًا ، يَا بَنِي عَبْدِ مَنَافٍ
لاَ أُغْنِي عَنْكُمْ مِنَ اللَّهِ شَيْئًا ، يَا عَبَّاسُ بْنَ عَبْدِ
الْمُطَّلِبِ لاَ أُغْنِي عَنْكَ مِنَ اللَّهِ شَيْئًا ، وَيَا صَفِيَّةُ
عَمَّةَ رَسُولِ اللَّهِ لاَ أُغْنِي عَنْكِ مِنَ اللَّهِ شَيْئًا ، وَيَا
فَاطِمَةُ بِنْتَ مُحَمَّدٍ سَلِينِي مَا شِئْتِ مِنْ مَالِي لاَ أُغْنِي
عَنْكِ مِنَ اللَّهِ شَيْئًا ) رواه البخاري (2753) ومسلم (206
ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഈ ഹദീസിൽ പറഞ്ഞിരിക്കുന്നത്
നോക്കുക. റസൂൽ (സ) പറഞ്ഞു : ” ‘നിന്റെ അടുത്ത ബന്ധുക്കളെ നീ താക്കീത്
ചെയ്യുക’ എന്ന വിശുദ്ധ ഖുർആൻ ആയത്ത് അവതരിച്ചപ്പോൾ ഖുറൈഷി സമൂഹത്തെ
വിളിച്ചു കൂട്ടി അവരെ അഭിസംബോധന ചെയ്ത് പറഞ്ഞു : “ഹേ ഖുറൈശി സമൂഹമേ
നിങ്ങളുടെ സ്വദേഹങ്ങളെ നിങ്ങൾ നരകത്തിൽ നിന്ന് കാക്കുക. നിങ്ങൾക്ക്
അല്ലാഹുവിൽ നിന്ന് ഒന്നും തന്നെ നേടിത്തരാൻ എനിക്ക് സാധ്യമല്ല. ഹേ
അബ്ദുമനാഫ് കുടുംബമേ അല്ലാഹുവിൽ നിന്നും എന്തെങ്കിലും ഗുണം നിങ്ങൾക്ക്
നേടിത്തരാൻ എനിക്കു കഴിയില്ല. ഹേ അബ്ബാസ് ബിൻ അബ്ദിൽ മുത്തലിബേ അല്ലാഹുവിൽ
നിന്നും എന്തെങ്കിലും ഗുണം നിങ്ങൾക്ക് നേടിത്തരാൻ എനിക്കു കഴിയില്ല.
പ്രവാചകന്റെ അമ്മായി സഫിയാ അല്ലാഹുവിൽ നിന്നും എന്തെങ്കിലും ഗുണം
നിങ്ങൾക്ക് നേടിത്തരാൻ എനിക്കു കഴിയില്ല. മുഹമ്മദിന്റെ മകൾ ഫാത്തിമാ എന്റെ
സമ്പത്തിൽ നിന്ന് എന്ത് വേണമെങ്കിലും നീ ചോദിച്ചോളൂ. എന്നാൽ നിനക്ക്
അല്ലാഹുവിൽ നിന്ന് ഒന്നും തന്നെ നേടിത്തരാൻ എനിക്ക് സാധ്യമല്ലാ”.നോക്കൂ ഇവിടെ വളരെ വ്യക്തമായി നബി (സ) പറയുന്നു സ്വന്തം മകൾക്ക് വരെ അല്ലാഹുവിന്റെ അടുക്കൽ നിന്ന് ഒന്നും നേടിക്കൊടുക്കാൻ നബി (സ) കഴിയില്ല എന്ന്.
അപ്പോൾ പിന്നെ റബീഅ (റ) ക്ക് എങ്ങനെയാണു നബി (സ) സ്വർഗം കൊടുക്കുക?
അപ്പോൾ മുസ്ലിയാക്കന്മാർ ദുർവ്യാഖ്യാനിക്കുന്ന പോലെയല്ല കാര്യം എന്ന് പകൽ പോലെ വ്യക്തമായില്ലേ.
മാത്രമല്ല സമസ്തക്കാർ വലിയ കാര്യമായി കൊണ്ടുനടക്കാറുള്ള ഇസ്തിഗാസ വാദിയായ സുബ്കി പോലും ഈ ഹദീസ് ഇസ്തിഗാസക്ക് തെളിവായി ഉദ്ധരിച്ചിട്ടില്ല. അദ്ദേഹം ഈ ഹദീസ് തെളിവക്കിയത് തവസ്സുലിനു വേണ്ടിയാണു. അതും അനുവദനീയമായ തവസ്സുലിനു വേണ്ടി മാത്രമാണ് അദ്ദേഹം ഈ ഹദീസ് തെളിവാക്കിയത് ..
النوع الثالث من التوسل : ان يُطلبَ منه ذلك الأمر المقصود ، بمعنى أنه
صلى الله عليه وسلم قادرٌ على التَّسبُّب فيه ؛ بسؤاله ربه وشفاعته إليه ،
فيعود إلى « النوع الثاني » في المعنى ، وإن كانت العبارة مختلفة ، ومن هذا
قول القائل للنبي صلى الله عليه وسلم : أسألك مُرافقتكَ في الجنة ، قال : «
أَعِنِّي على نفسك بكثرة السجود » .والآثار في ذلك كثيرة أيضاً ، ولا
يَقصدُ الناس بسؤالهم ذلك إلَّا كون النبي صلى الله عليه وسلم سبباً
وشافعاً ، وكذلك جَوابُ النبي صلى الله عليه وسلم
شفاء السقام
امام سبكي
അദ്ദേഹം പറയുന്നു. ഈ ചോദ്യം കൊണ്ട് നബി (സ) ഒരു കാരണക്കാരൻ ആവുക –
ശുപാർശ ചെയ്യുന്ന ആളാവുക – എന്നല്ലാതെ ഇവിടെ ഉദ്ധേശിക്കുന്നില്ല.
അതുപോലെ തന്നെ ആണ് റസൂലിന്റെ ഉത്തരവും. റസൂൽ (സ)സ്വർഗം കൊടുക്കാം
എന്നല്ല പറഞ്ഞത്. പക്ഷെ അത് കിട്ടാനുള്ള മാർഗം (സുജൂദ് വർധിപ്പിക്കൽ)
ആണ് പറഞ്ഞത് എന്ന് സുബ്കി വ്യക്തമാക്കുന്നു .സുബ്കി പോലും ഇതിൽ
ഇസ്തിഗാസക്ക് തെളിവുണ്ടെന്ന് മനസ്സിലാക്കിയില്ല.അപ്പോൾ സുബ്കി പോലും മനസ്സിലാക്കിയത് നബി (സ ) അദ്ദേഹത്തിന് സ്വർഗം കിട്ടാൻ അല്ലാഹുവിനോട് ദുഅ ചെയ്യും എന്ന് മാത്രമാണ്. അതിനെ ഇവിടെ മുജാഹിദുകൾ ആരും തന്നെ എതിർത്തിട്ടില്ല. അത് അനുവദനീയമായ തവസ്സുൽ തന്നെ ആണ് .
564 - وَعَن ربيعَة بن كَعْب رَضِي الله عَنهُ قَالَ كنت أخدم النَّبِي صلى الله عَلَيْهِ وَسلم نهاري فَإِذا كَانَ اللَّيْل آويت إِلَى بَاب رَسُول الله صلى الله عَلَيْهِ وَسلم فَبت عِنْده فَلَا أَزَال أسمعهُ يَقُول سُبْحَانَ الله سُبْحَانَ الله سُبْحَانَ رَبِّي حَتَّى أمل أَو تغلبني عَيْني فأنام فَقَالَ يَوْمًا يَا ربيعَة سلني فأعطيك فَقلت أَنْظرنِي حَتَّى أنظر وتذكرت أَن الدُّنْيَا فانية مُنْقَطِعَة فَقلت يَا رَسُول الله أَسأَلك أَن تَدْعُو الله أَن ينجيني من النَّار ويدخلني الْجنَّة فَسكت رَسُول الله صلى الله عَلَيْهِ وَسلم ثمَّ قَالَ من أَمرك بِهَذَا قلت مَا أَمرنِي بِهِ أحد وَلَكِنِّي علمت أَن الدُّنْيَا مُنْقَطِعَة فانية وَأَنت من الله بِالْمَكَانِ الَّذِي أَنْت مِنْهُ فَأَحْبَبْت أَن تَدْعُو الله لي قَالَ إِنِّي فَاعل فأعني على نَفسك بِكَثْرَة السُّجُود
رَوَاهُ الطَّبَرَانِيّ فِي الْكَبِير من رِوَايَة ابْن إِسْحَاق وَاللَّفْظ لَهُ وَرَوَاهُ مُسلم وَأَبُو دَاوُد مُخْتَصرا وَلَفظ مُسلم قَالَ كنت أَبيت مَعَ رَسُول الله صلى الله عَلَيْهِ وَسلم فآتيه بوضوئه وَحَاجته فَقَالَ لي سلني
فَقلت أَسأَلك مرافقتك فِي الْجنَّة
قَالَ أَو غير ذَلِك قلت هُوَ ذَاك قَالَ فأعني على نَفسك بِكَثْرَة السُّجُود
الكتاب: الترغيب والترهيب من الحديث الشريف (1/152)
المنذري (581 - 656 هـ = 1185 - 1258 م)
رَوَاهُ الطَّبَرَانِيّ فِي الْكَبِير من رِوَايَة ابْن إِسْحَاق وَاللَّفْظ لَهُ وَرَوَاهُ مُسلم وَأَبُو دَاوُد مُخْتَصرا وَلَفظ مُسلم قَالَ كنت أَبيت مَعَ رَسُول الله صلى الله عَلَيْهِ وَسلم فآتيه بوضوئه وَحَاجته فَقَالَ لي سلني
فَقلت أَسأَلك مرافقتك فِي الْجنَّة
قَالَ أَو غير ذَلِك قلت هُوَ ذَاك قَالَ فأعني على نَفسك بِكَثْرَة السُّجُود
الكتاب: الترغيب والترهيب من الحديث الشريف (1/152)
المنذري (581 - 656 هـ = 1185 - 1258 م)
ഇവിടെ വളരെ വ്യക്തമായി പറയുന്നുണ്ട് എന്താണ് അവിടെ ഉദ്ദേശം എന്ന്.....
يَا رَسُول الله أَسأَلك أَن تَدْعُو الله أَن ينجيني من النَّار ويدخلني الْجنَّة
അല്ലാഹുവിന്റെ റസൂലേ അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിക്കണമെന്ന് ഞാന്‍ താങ്കളോട് ആവശ്യപ്പെടുന്നു. എന്നെ നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തുവാനും സ്വര്‍ഗ്ഗത്തില്‍ എന്നെ പ്രവേശിപ്പിക്കുവാനും വേണ്ടി.
വീണ്ടും താഴെ വ്യക്തമായി പറയുന്നു.....
വീണ്ടും താഴെ വ്യക്തമായി പറയുന്നു.....
رَوَاهُ الطَّبَرَانِيّ فِي الْكَبِير من رِوَايَة ابْن إِسْحَاق وَاللَّفْظ لَهُ وَرَوَاهُ مُسلم وَأَبُو دَاوُد مُخْتَصرا
ത്വബ്റാനി, മുസ്ലിം, അബൂദാവൂദ് ഇവരൊക്കെ ഈ ഹദീസിന്‍റെ ചുരുങ്ങിയ രൂപം ആണ് ഉദ്ധരിച്ചത് എന്നും...
ഇത് തന്നെ മറ്റ് കിതാബുകളിലും കാണാം...
2751 - حَدَّثَنَاهُ سُلَيْمَانُ بْنُ أَحْمَدَ، ثنا مُحَمَّدُ بْنُ النَّضْرِ الْأَزْدِيُّ، حَدَّثَنَا أَحْمَدُ بْنُ عَبْدِ الْمَلِكِ بْنِ وَاقِدٍ، ثنا مُحَمَّدُ بْنُ سَلَمَةَ، عَنْ مُحَمَّدِ بْنِ إِسْحَاقَ، عَنْ مُحَمَّدِ بْنِ عَمْرِو بْنِ عَطَاءٍ، عَنْ نُعَيْمٍ الْمُجْمِرِ، عَنْ رَبِيعَةَ بْنِ كَعْبٍ، قَالَ: كُنْتُ أَخْدُمُ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَهَارِي، فَإِذَا كَانَ اللَّيْلُ أَوَيْتُ إِلَى بَابِ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَبِتُّ عِنْدَهُ، فَلَا أَزَالُ أَسْمَعُهُ يَقُولُ: «سُبْحَانَ اللهِ، سُبْحَانَ رَبِّي» حَتَّى أَمَلَّ أَوْ يُغْلِبَنِي فَأَنَامَ فَقَالَ ذَاتِ يَوْمٍ: «يَا رَبِيعَةُ، سَلْنِي فَأُعْطِكَ» ، فَقُلْتُ: أَنْظِرْنِي حَتَّى أَنْظُرَ وَتَذَكَّرْتُ أَنَّ الدُّنْيَا فَانِيَةٌ مُنْقَطِعَةٌ فَقُلْتُ: يَا رَسُولَ اللهِ، أَسْأَلُكَ أَنْ تَدْعُوَ اللهَ أَنْ يُنَجِّيَنِي مِنَ النَّارِ وَيُدْخِلَنِي الْجَنَّةَ، فَسَكَتَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ قَالَ: «مَنْ أَمَرَكَ بِهَذَا؟» قُلْتُ: مَا أَمَرَنِي بِهِ أَحَدٌ، وَلَكِنِّي عَلِمْتُ أَنَّ الدُّنْيَا مُنْقَطِعَةٌ فَانِيَةٌ، وَأَنْتَ [ص:1090] مِنَ اللهِ بِالْمَكَانِ الَّذِي أَنْتَ بِهِ فَأَحْبَبْتُ أَنْ تَدْعُوَ اللهَ، قَالَ: «إِنِّي فَاعِلٌ فَأَعِنِّي بِكَثْرَةِ السُّجُودِ» وَرَوَاهُ أَبُو عِمْرَانَ الْجَوْنِيُّ، عَنْ رَبِيعَةَ قِصَّةَ الْخِدْمَةِ وَالتَّزْوِيجِ
الكتاب: معرفة الصحابة (2/1089)
أبو نعيم الأصبهاني (336 - 430 هـ = 948 - 1038 م)
الكتاب: معرفة الصحابة (2/1089)
أبو نعيم الأصبهاني (336 - 430 هـ = 948 - 1038 م)
4576 - حَدَّثَنَا مُحَمَّدُ بْنُ النَّضْرِ الْأَزْدِيُّ، ثنا أَحْمَدُ بْنُ عَبْدِ الْمَلِكِ بْنِ وَاقِدٍ الْحَرَّانِيُّ، ثنا مُحَمَّدُ بْنُ سَلَمَةَ، عَنْ مُحَمَّدِ بْنِ إِسْحَاقَ، عَنْ مُحَمَّدِ بْنِ عَمْرِو بْنِ عَطَاءٍ، عَنْ نُعَيْمٍ الْمُجْمِرِ، عَنْ رَبِيعَةَ بْنِ كَعْبٍ، قَالَ: كُنْتُ أَخْدُمُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ نَهَارِي فَإِذَا كَانَ اللَّيْلُ أَوَيْتُ إِلَى بَابِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَبَتُّ عِنْدَهُ، فَلَا أَزَالُ أَسْمَعُهُ يَقُولُ: «سُبْحَانَ اللهِ سُبْحَانَ رَبِّي» حَتَّى أَمَلُّ أَوْ تَغْلِبَنِي عَيْنِي فَأَنَامُ، فَقَالَ ذَاتَ يَوْمٍ: «يَا رَبِيعَةُ سَلْنِي فَأُعْطِيَكَ» قُلْتُ: أَنْظِرْنِي حَتَّى أَنْظُرَ، وتَذَكَرْتُ أَنَّ الدُّنْيَا فَانِيَةٌ مُنْقَطِعَةٌ فَقُلْتُ: يَا رَسُولَ اللهِ، أَسْأَلُكَ أنْ تَدْعُوَ اللهَ أَنْ يُجَنِّبَنِي مِنَ النَّارِ وَيُدْخِلَنِي الْجَنَّةَ، فَسَكَتَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، ثُمَّ قَالَ: «مَنْ أَمَرَكَ بِهَذَا؟» قُلْتُ: مَا أَمَرَنِي بِهِ أَحَدٌ، وَلَكِنِّي عَلِمْتُ أَنَّ الدُّنْيَا مُنْقَطِعَةٌ فَانِيَةٌ وَأَنْتَ مِنَ اللهِ بِالْمَكَانِ الَّذِي أَنْتَ بِهِ أَحْبَبْتُ أنْ تَدْعُوَ اللهَ قَالَ: «إِنِّي فَاعِلٌ، فَأَعِنِّي بِكَثْرَةِ السُّجُودِ»
الكتاب: المعجم الكبير(5/57)
الطبراني، أبو القاسم (260 - 360هـ، 873 - 971م).
ഈ വീഡിയോ കാണുക സത്യം വ്യക്തമാവും
"തിരുദൂതരേ സ്വർഗ്ഗത്തിൽ എന്നെ അങ്ങയുടെ സമീപസ്ഥൻ ആക്കി തരാൻ. അവിടുന്ന് അല്ലാഹുവിനോട് ദുആ ചെയ്യണം എന്നു മാത്രമാണ് ഞാൻ ചോദിക്കുന്നത്." (രിസാല)
Sunday, 4 September 2016
ആരാണ് ഇബ്‌നു തൈമിയ്യ???
ആരാണ് ഇബ്‌നു തൈമിയ്യ???
സിറിയൻ അതിർത്തിക്ക് സമീപം സ്ഥിതിചെയ്യുന്ന,ഇന്നത്തെ തുർക്കിയിലെ ഹർറാൻ എന്ന സ്ഥലത്ത് ജനിച്ച ലോകപ്രശസ്തനായ ഇസ്ലാമിക പണ്ഡിതനായിരുന്നു തഖിയുദ്ദീൻ അഹ്‌മദ് ഇബ്നു തൈമിയ്യ (ജനുവരി 22, 1263 – 1328). അദ്ദേഹത്തിന്റെ മുഴുവൻ പേര്, 'തഖിയുദ്ദീൻ അബുൽ അബ്ബാസ് അഹ്‌മദ് ഇബ്നു അബ്ദുസ്സലാം ഇബ്നു അബ്ദുല്ലാ ഇബ്നു തൈമിയ്യ അൽ ഹർറാനി'(Arabic: تقي الدين أبو العباس أحمد بن عبد السلام بن عبد الله ابن تيمية الحراني) എന്നാണ്. പ്രശ്നകലുഷിതമായ മംഗോൾ ആക്രമണ കാലത്താണ് അദ്ദേഹം ജീവിച്ചിരുന്നത്. ഹമ്പലി കർമ്മശാസ്ത്രസരണിയിലെ ഒരംഗമായിരുന്നു ഇബ്നു തൈമിയ്യ. മുസ്ലിംകൾ ഇസ്ലാമിന്റെ അടിസ്ഥാന ഉറവിടങ്ങളായ ഖുർആനിലേക്കും ഹദീസിലേക്കും മടങ്ങണമെന്ന് അദ്ദേഹം ശക്തമായി ആഹ്വാനം ചെയ്തു[5].
ജീവിതരേഖ
1263 ൽ തുർക്കിയിലെ ഹർറാനിൽ ഒരു പ്രശസ്ത മുസ്ലിം പണ്ഡിതകുടുംബത്തിലാണ് ഇബ്നു തൈമിയ്യയുടെ ജനനം. അദ്ദേഹത്തിന്റെ പിതാമഹൻ, അബൂ അൽ-ബർകത്ത് മജ്‌ദ് അദ്ദീൻ ഇബ്നു തൈമിയ്യ അൽ ഹമ്പലി(മരണം:1255) ഹമ്പലി കർമ്മശാസ്ത്ര സരണിയിലെ പ്രഗല്ഭനായ ഒരു അദ്ധ്യ്യപകനായിരുന്നു. അതുപോലെ ഇബ്നു തൈമിയ്യയുടെ പിതാവ് ശിഹാബുദ്ദീൻ അബ്ദുൽ ഹലീം ഇബ്നു തൈമിയ്യയും(മരണം:1284) പണ്ഡിതനെന്ന നിലയിൽ പ്രസിദ്ധനായിരുന്നു. മംഗോൾ ആക്രമണം കാരണം ഇബ്നു തൈമിയ്യയുടെ കുടുംബം 1268 ൽ ഡമാസ്കസിലേക്ക് പോയി. അക്കാലത്ത് അവിടെ ഭരണം നടത്തിയിരുന്നത് ഈജിപ്റ്റ് മംലൂക്കുകളായിരുന്നു. ഇബ്നു തൈമിയ്യയുടെ പിതാവ് ഉമയ്യദ് പള്ളിയിലെ മിമ്പറിൽ നിന്ന് ജനങ്ങളെ ഉൽബോധിപ്പിക്കുമായിരുന്നു. ഇബ്നു തൈമിയ്യ പിതാവിന്റെ പാത പിന്തുടർന്ന് അദ്ദേഹത്തിന്റെ കാലത്തെ പ്രഗല്ഭരായ പണ്ഡിതന്മാർക്ക് കീഴിൽ പഠനം നടത്തി. അവരിൽ പ്രമുഖയായ ഒരു വനിതാ പണ്ഡിതയായിരുന്നു സൈനബ് ബിൻത് മക്കി. ഇവരിൽ നിന്നാണ് ഇബ്നു തൈമിയ്യ ഹദീഥ് പഠിച്ചത്. കഠിനാദ്ധ്വാനിയായ വിദ്യാർത്ഥിയായിരുന്നു ഇബ്നു തൈമിയ്യ. അക്കാലത്തെ മതേതരവും മതപരവുമായ ശാസ്ത്ര വിജ്ഞാനങ്ങളുമായി അദ്ദേഹം കൂടുതൽ പരിചയപ്പെട്ടു. അറബിക് സാഹിത്യം പഠിക്കുന്നതിന് അദ്ദേഹം പ്രത്യേക താല്പര്യം കാട്ടി. കെട്ടുപിണഞ്ഞ അറബിക് വ്യാകരണവും നിഘണ്ടു വിജ്ഞാനവും മാത്രമല്ല ഗണിതവും കാലിഗ്രാഫിയും അദ്ദേഹം സ്വായത്തമാക്കി.
1263 ൽ തുർക്കിയിലെ ഹർറാനിൽ ഒരു പ്രശസ്ത മുസ്ലിം പണ്ഡിതകുടുംബത്തിലാണ് ഇബ്നു തൈമിയ്യയുടെ ജനനം. അദ്ദേഹത്തിന്റെ പിതാമഹൻ, അബൂ അൽ-ബർകത്ത് മജ്‌ദ് അദ്ദീൻ ഇബ്നു തൈമിയ്യ അൽ ഹമ്പലി(മരണം:1255) ഹമ്പലി കർമ്മശാസ്ത്ര സരണിയിലെ പ്രഗല്ഭനായ ഒരു അദ്ധ്യ്യപകനായിരുന്നു. അതുപോലെ ഇബ്നു തൈമിയ്യയുടെ പിതാവ് ശിഹാബുദ്ദീൻ അബ്ദുൽ ഹലീം ഇബ്നു തൈമിയ്യയും(മരണം:1284) പണ്ഡിതനെന്ന നിലയിൽ പ്രസിദ്ധനായിരുന്നു. മംഗോൾ ആക്രമണം കാരണം ഇബ്നു തൈമിയ്യയുടെ കുടുംബം 1268 ൽ ഡമാസ്കസിലേക്ക് പോയി. അക്കാലത്ത് അവിടെ ഭരണം നടത്തിയിരുന്നത് ഈജിപ്റ്റ് മംലൂക്കുകളായിരുന്നു. ഇബ്നു തൈമിയ്യയുടെ പിതാവ് ഉമയ്യദ് പള്ളിയിലെ മിമ്പറിൽ നിന്ന് ജനങ്ങളെ ഉൽബോധിപ്പിക്കുമായിരുന്നു. ഇബ്നു തൈമിയ്യ പിതാവിന്റെ പാത പിന്തുടർന്ന് അദ്ദേഹത്തിന്റെ കാലത്തെ പ്രഗല്ഭരായ പണ്ഡിതന്മാർക്ക് കീഴിൽ പഠനം നടത്തി. അവരിൽ പ്രമുഖയായ ഒരു വനിതാ പണ്ഡിതയായിരുന്നു സൈനബ് ബിൻത് മക്കി. ഇവരിൽ നിന്നാണ് ഇബ്നു തൈമിയ്യ ഹദീഥ് പഠിച്ചത്. കഠിനാദ്ധ്വാനിയായ വിദ്യാർത്ഥിയായിരുന്നു ഇബ്നു തൈമിയ്യ. അക്കാലത്തെ മതേതരവും മതപരവുമായ ശാസ്ത്ര വിജ്ഞാനങ്ങളുമായി അദ്ദേഹം കൂടുതൽ പരിചയപ്പെട്ടു. അറബിക് സാഹിത്യം പഠിക്കുന്നതിന് അദ്ദേഹം പ്രത്യേക താല്പര്യം കാട്ടി. കെട്ടുപിണഞ്ഞ അറബിക് വ്യാകരണവും നിഘണ്ടു വിജ്ഞാനവും മാത്രമല്ല ഗണിതവും കാലിഗ്രാഫിയും അദ്ദേഹം സ്വായത്തമാക്കി.
മതപഠനത്തിന്റെ ആരംഭത്തിൽ താന്നെ അദ്ദേഹത്തിന്റെ ഓർമ്മ ശക്തിയും
കുശാഗ്രബുദ്ധിയും , ഗ്രഹണ ശക്തിയും ഗുരുനാഥൻമാരെ അത്ഭുതപ്പെടുത്തി .
ജമാലുദ്ധീൻ അൽ സർമാരി പറഞ്ഞതായി ഇബ്‌നു ഹജർ (റ) അദ്ദേഹത്തിന്റെ കിതാബിൽ ഉദ്ധരിക്കുന്നു ,
കുശാഗ്രബുദ്ധിയും , ഗ്രഹണ ശക്തിയും ഗുരുനാഥൻമാരെ അത്ഭുതപ്പെടുത്തി .
ജമാലുദ്ധീൻ അൽ സർമാരി പറഞ്ഞതായി ഇബ്‌നു ഹജർ (റ) അദ്ദേഹത്തിന്റെ കിതാബിൽ ഉദ്ധരിക്കുന്നു ,
وقال جمال الدين السرمري في أماليه ومن عجائب ما وقع في الحق من أهل زماننا أن ابن تيمية كان يمر بالكتاب مطالعة مرة فينتقش في ذهنه وينقله في مصنفاته بلفظه ومعناه.
ഞങ്ങളുടെ കാലത്തു ഞങ്ങളെ ഒരുപാട് അത്ഭുതപെടുത്തിയിരുന്ന ഒരു കാര്യമാണ് ഷെയ്ഖ് അൽ ഇസ്ലാം ഇബ്‌നു തീമിയുടെ ഓർമ്മ ശക്തി. അദ്ദേഹം ഒരു കിതാബ് ഒറ്റ തവണ വായിച്ചു തീർന്നാൽ , അദ്ദേഹത്തിന്റെ ഓർമ്മയിൽ അത് മുഴുവനായും പതിഞ്ഞിട്ടുണ്ടാവും . അതിലെ ഓരോ വാക്കും അതിന്റെ മഅനയും ഉൾപ്പെടുത്തി കൊണ്ട് മറ്റു ഗ്രന്തങ്ങൾ എഴുതുകയും ചെയ്യും .
19 ആം വയസ്സിൽ ഫത്‍വ നൽകാനുള്ള യോഗ്യതയും 22 ആം വയസ്സിൽ ദാറുൽ ഹദീഥ് ഇൽ പഠിപ്പിക്കാനുള്ള അവസരയും ലഭിച്ചിരുന്നു . ഹദീഥ് വിജ്ഞാനത്തിലും ഖുർആനും അതുമായി ബന്ധപ്പെട്ട വിജ്ഞാനങ്ങളിലുമാണ് അദ്ദേഹം പ്രശസ്തനായത് ഹദീഥ് വിജ്ഞാനത്തിൽ അദ്ദേഹം ഹാഫിദ് (ഹദീഥിൽ അഗ്രേസരൻ ) ആണ് . തഫ്സീറിന്റെ വിഷയത്തിൽ തനിക്കു ചുറ്റുമുള്ളവരിൽ അദ്ദേഹം മതിപ്പുളവാക്കി .
ഫിഖ്ഹ് , ഉസൂലുൽ ഫിഖ്ഹ് , പണ്ഡിതൻമ്മാർക്ക് ഇടയിൽ ഉള്ള അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങൾ , ഗ്രൻഥ രചന , ഗണിത ശാസ്ത്രം , ചരിത്രം , ഗോളശാസ്ത്രം , വൈദ്യശാസ്ത്രം , എന്നിവയിലും ആദ്ദേഹം പ്രാവിണ്യം നേടി .
അദ്ദേഹം ഒരു മുജ്തഹിദിന്റെ പദവി കൈ വരിച്ചതായി അക്കാലഘട്ടത്തിലെ പണ്ഡിതൻമാർ സാക്ഷ്യപ്പെടുത്തി.
ഫിഖ്ഹ് , ഉസൂലുൽ ഫിഖ്ഹ് , പണ്ഡിതൻമ്മാർക്ക് ഇടയിൽ ഉള്ള അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങൾ , ഗ്രൻഥ രചന , ഗണിത ശാസ്ത്രം , ചരിത്രം , ഗോളശാസ്ത്രം , വൈദ്യശാസ്ത്രം , എന്നിവയിലും ആദ്ദേഹം പ്രാവിണ്യം നേടി .
അദ്ദേഹം ഒരു മുജ്തഹിദിന്റെ പദവി കൈ വരിച്ചതായി അക്കാലഘട്ടത്തിലെ പണ്ഡിതൻമാർ സാക്ഷ്യപ്പെടുത്തി.
മുസ്ലിങ്ങളുടെ ക്ഷേമൈശ്വര്യങ്ങളിൽ അദ്ദേഹം അതീവ താൽപ്പര്യം കാണിച്ചിരുന്നു താർത്താരികൾക്കും , ക്രിസ്ത്യാനികൾക്കും , റാഫിളുകൾക്കെതിരെയുള്ള ജിഹാദിന്റെ സന്ദർബ്ബത്തിൽ അദ്ദേഹം കാണിച്ച ധീരതയും അദേഹഹത്തിന്റെ ഉൽബോധന പ്രസംഗങ്ങളും ശത്രുക്കൾക്കെതിരെയുള്ള മുസ്‌ലിംങ്ങളുടെ വിജയത്തിന് സുപ്രധാന ഘടകമായി വർത്തിച്ചു . ഈ പരിശ്രമങ്ങൾ ധാരാളം പണ്ഡിതൻമാരുടെയും ശേഷം വന്ന തലമുറയുടെയും പ്രശംസ പിടിച്ചു പറ്റി.
ശിയാക്കളും, ജഹ്മിയ്യ, മുഹ്തസിയ്യ തുടങ്ങിയ ഗ്രീക്ക് തത്വ ചിന്തകൾ പ്രചരിപ്പിച്ച അശ്അരിയാക്കളടങ്ങുന്ന വചന ശാസ്ത്രക്കാരെയും (അഹ്ലുൽ കലാം) പല സൂഫീ കക്ഷികളെയും മറ്റു മതക്കാരെയും അദേഹഹം ഖണ്ഡിച്ചു . അദ്ദേഹത്തിന്റെ ഖണ്ഡനങ്ങൾ വെറും അന്ധതമായ വിമർശനങ്ങൾ ആയിരുന്നില്ല അവരുടെ വിഷയങ്ങൾ ആഗാതമായി പഠിച്ചു മാത്രമായിരുന്നു വിമർശിച്ചിരുന്നത് . അത് കൊണ്ട് തന്നെ അദ്ധേഹത്തിന്റെ ഖണ്ഡനങ്ങൾ വളരെ വ്യവസ്ഥാപിതവും , സൂക്ഷമവും
പ്രാമാണികവുമായിരുന്നു .
ഉദാഹരണത്തിന് : ഗ്രീക്ക് ഫിലോസഫിക്കു എതിരെയുള്ള അദ്ദേഹത്തിന്റെ ഖണ്ഡനം ഏറ്റവും ശക്തവും , അതുല്യവുമായ ഒരു വിമർശനമായി ഇന്നും നില കൊള്ളുന്നു ക്രിസ്ത്യാനികൾക്ക് എതിരെയുള്ള അദ്ദേഹത്തിന്റെ ഖണ്ഡനവും അപ്രകാരം തന്നെയാണ് ശിയാക്കൾക്കെതിരെയുള്ളതാവട്ടെ
അവരുടെ വ്യതിചലിച്ച വിശ്വാസങ്ങളും , ആചാരങ്ങളും വേരോടെ പിഴുതെറിയുന്നതായിരുന്നു .
സ്വാഭാവികമായും ഈ രീതിയുള്ള വിമർശനങ്ങൾ അദ്ദേഹത്തിന് ധാരാളം ശത്രുക്കളെ ഉണ്ടാക്കി. അതിന്റെ ഫലമായി അദ്ദേഹം ജീവിതത്തിൽ ഉടനീളം ഒരു പാട് പരീക്ഷണങ്ങളും പീഡനങ്ങളും നേരിടേണ്ടി വന്നു.
ശിയാക്കളും, ജഹ്മിയ്യ, മുഹ്തസിയ്യ തുടങ്ങിയ ഗ്രീക്ക് തത്വ ചിന്തകൾ പ്രചരിപ്പിച്ച അശ്അരിയാക്കളടങ്ങുന്ന വചന ശാസ്ത്രക്കാരെയും (അഹ്ലുൽ കലാം) പല സൂഫീ കക്ഷികളെയും മറ്റു മതക്കാരെയും അദേഹഹം ഖണ്ഡിച്ചു . അദ്ദേഹത്തിന്റെ ഖണ്ഡനങ്ങൾ വെറും അന്ധതമായ വിമർശനങ്ങൾ ആയിരുന്നില്ല അവരുടെ വിഷയങ്ങൾ ആഗാതമായി പഠിച്ചു മാത്രമായിരുന്നു വിമർശിച്ചിരുന്നത് . അത് കൊണ്ട് തന്നെ അദ്ധേഹത്തിന്റെ ഖണ്ഡനങ്ങൾ വളരെ വ്യവസ്ഥാപിതവും , സൂക്ഷമവും
പ്രാമാണികവുമായിരുന്നു .
ഉദാഹരണത്തിന് : ഗ്രീക്ക് ഫിലോസഫിക്കു എതിരെയുള്ള അദ്ദേഹത്തിന്റെ ഖണ്ഡനം ഏറ്റവും ശക്തവും , അതുല്യവുമായ ഒരു വിമർശനമായി ഇന്നും നില കൊള്ളുന്നു ക്രിസ്ത്യാനികൾക്ക് എതിരെയുള്ള അദ്ദേഹത്തിന്റെ ഖണ്ഡനവും അപ്രകാരം തന്നെയാണ് ശിയാക്കൾക്കെതിരെയുള്ളതാവട്ടെ
അവരുടെ വ്യതിചലിച്ച വിശ്വാസങ്ങളും , ആചാരങ്ങളും വേരോടെ പിഴുതെറിയുന്നതായിരുന്നു .
സ്വാഭാവികമായും ഈ രീതിയുള്ള വിമർശനങ്ങൾ അദ്ദേഹത്തിന് ധാരാളം ശത്രുക്കളെ ഉണ്ടാക്കി. അതിന്റെ ഫലമായി അദ്ദേഹം ജീവിതത്തിൽ ഉടനീളം ഒരു പാട് പരീക്ഷണങ്ങളും പീഡനങ്ങളും നേരിടേണ്ടി വന്നു.
ഇബ്‌നു ഹജർ (റ) അദ്ദേഹത്തിന്റെ കിതാബിൽ ഇബ്നു തൈമിയയെ പറ്റി പറയുന്നത് കാണുക:
وَهُوَ الشَّيْخ الإِمَام الْعَالم الرباني والحبر الْبَحْر القطب النوراني إِمَام الْأَئِمَّة بركَة الْأمة 187 عَلامَة الْعلمَاء وَارِث الْأَنْبِيَاء آخر الْمُجْتَهدين أوحد عُلَمَاء الدّين شيخ الْإِسْلَام حجَّة الْأَعْلَام قدوة الْأَنَام برهَان المتعلمين قامع المبتدعين سيف المناظرين بَحر الْعُلُوم كنز المستفيدين ترجمان الْقُرْآن أعجوبة الزَّمَان فريد الْعَصْر والأوان تَقِيّ الدّين إِمَام الْمُسلمين حجَّة الله على الْعَالمين اللَّاحِق بالصالحين والمشبه بالماضين مفتي الْفرق نَاصِر الْحق عَلامَة الْهدى عُمْدَة الْحفاظ فَارس الْمعَانِي والألفاظ ركن الشَّرِيعَة ذُو الْفُنُون البديعة أَبُو الْعَبَّاس ابْن تَيْمِية
الكتاب: الدرر الكامنة في أعيان المائة الثامنة (186)ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).
എന്റെ ശുയൂഖുമാരുടെ ശൈഖായ ഹാഫിള് അബുൽ ഫത്ഹ് അയ്യഹ്മറി ഇബ്നു തൈമിയയുടെ
തർജിമയിൽ പറയുന്നു:ശൈഖുൽ ഇമാം ശൈഖുൽ ഇസ്ലാം,തഖിയദ്ധീനിയെ െ കാണാനുള്ള
കാരണക്കാരനായത ഇമാം മസ്സിയാണ്.(ആരാണ് ഇബ്നുതൈമിയ)എല്ലാ ശാസ്ത്രങ്ങളിലും നല്ല
പങ്കു വഹിച്ച,ഹദീസുകളും ആസാറുകളും പൂർണമായും മനപ്പാടമാക്കിയ,തഫ്സീറിനെ പറ്റി
സംസാരിക്കുകയാണെങ്കിൽ തഫ്സീറിന്റെ പതാക ഉയർത്തിപ്പിടിച്ച മഹാനാണദ്ധേഹം.
തർജിമയിൽ പറയുന്നു:ശൈഖുൽ ഇമാം ശൈഖുൽ ഇസ്ലാം,തഖിയദ്ധീനിയെ െ കാണാനുള്ള
കാരണക്കാരനായത ഇമാം മസ്സിയാണ്.(ആരാണ് ഇബ്നുതൈമിയ)എല്ലാ ശാസ്ത്രങ്ങളിലും നല്ല
പങ്കു വഹിച്ച,ഹദീസുകളും ആസാറുകളും പൂർണമായും മനപ്പാടമാക്കിയ,തഫ്സീറിനെ പറ്റി
സംസാരിക്കുകയാണെങ്കിൽ തഫ്സീറിന്റെ പതാക ഉയർത്തിപ്പിടിച്ച മഹാനാണദ്ധേഹം.
______________________________
(( ﻭﺷﻬﺮﺓ ﺇﻣﺎﻣﺔ ﺍﻟﺸﻴﺦ ﺗﻘﻲ ﺍﻟﺪﻳﻦ ﺃﺷﻬﺮ ﻣﻦ ﺍﻟﺸﻤﺲ ﻭﺗﻠﻘﻴﺒﻪ ﺑﺸﻴﺦ ﺍﻹﺳﻼﻡ ﻓﻲ ﻋﺼﺮﻩ ﺑﺎﻕٍ ﺇﻟﻰ ﺍﻵﻥ ﻋﻠﻰ ﺍﻷﻟﺴﻨﺔ ﺍﻟﺰﻛﻴﺔ ﻭﻳﺴﺘﻤﺮ ﻏﺪﺍً ﻛﻤﺎ ﻛﺎﻥ ﺑﺎﻷﻣﺲ ﻭﻻ ﻳﻨﻜﺮ ﺫﻟﻚ ﺇﻻ ﻣﻦ ﺟﻬﻞ ﻣﻘﺪﺍﺭﻩ ﺃﻭ ﺗﺠﻨﺐ ﺍﻹﻧﺼﺎﻑ (( ﺃ.ﻫـ
ഇമാം തഖിയ്യുദ്ധീൻ, ഇബ്നു തയ്മിയ്യയുടെ ഖ്യാതി സൂര്യനെക്കാൾ പ്രശംസിച്ചു നില്ക്കുന്നതാണ്, അദ്ദേഹത്തിന്റെ സ്ഥാനപ്പേരായ ശൈഖുൽ ഇസ്ലാം എന്നത് അക്കാലത്തും എക്കാലത്തും നിലനില്ക്കുന്നതാണ്. അദേഹത്തെ എതിര്ക്കുന്നവൻ ഒന്നുകിൽ അറിവില്ലാത്ത ജാഹിലായിരിക്കും, അല്ലെങ്കിൽ നീതി പാലിക്കാത്തവനായിരിക്കും ..
(റദ്ദ് അൽ വാഫിർ)
(റദ്ദ് അൽ വാഫിർ)
الرد الوافر للإمام ابن ناصر الدين الدمشقي
അദ്ദേഹത്തെ ആക്രമിക്കാൻ തക്കം പാർത്തിരിക്കുന്ന ശത്രുക്കൾക്കു ലഭിച്ച ഒരു പിടിവള്ളിയായിരുന്നു അദ്ദേഹത്തിന്റെ '
aqeedhathul wasitheeyya ' , &
aqeedhathul amaweeyya ' എന്നീ ഗ്രന്തങ്ങൾ . വിശ്വാസമുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്ന ഗ്രന്തങ്ങളിൽ നിന്നും അവർ വാക്കുകളെ സന്ദർഭങ്ങളിൽ നിന്നും അടർത്തിഎടുത്തു കൊണ്ട് അദ്ദേഹത്തിൽ ' തജ്‌സിം' (അള്ളാഹുവിനു തടിയുണ്ട് എന്ന വാദം ) ആരോപിച്ചു അതിന്റെ പേരിൽ അദ്ദേഹം ഒന്നിലധികം തവണ തുറങ്കലിലടക്കപ്പെട്ടു് '
' aqeedhathul wasathiyayde വിഷയത്തിൽ ചില പണ്ഡിതൻമാർ അദ്ദേഹവുമായി വാദപ്രതിവാദം നടത്തുകയും , ഒടുവിൽ അദ്ദേഹം എഴുതിയതിനെ അംഗീകരിച്ചു കൊണ്ട് വാദപ്രതിവാദം അവസാനിപ്പിക്കുകയും ചെയ്തതായി ഇബ്‌നു കസീർ അദ്ധേഹത്തിന്റെ ' ബിദായ വന്നിഹായ' യിൽ രേഖപ്പെടുത്തിയതായി കാണാം .
ഇബ്‌നു അൽ ഖയ്യിം (റ) പറയുന്നു .
അദ്ദേഹത്തേക്കാൾ നല്ലൊരു ജീവിതം നയിച്ച ആരെയും ഞാൻ കണ്ടിട്ടില്ല . സുഖാഡംബരങ്ങളെ മുഴുവൻ മായ്ച്ചു കളയും വിധം പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും നടുവിൽ ജയിലിലും ഭീഷണികളും പീഡനങ്ങളുമായി ഇബ്‌നു തീമിയ
മറ്റാരേക്കാളും സംശുദ്ധമായ ജീവിതം നയിച്ചു . ഭയത്തിന്റെ പിടിയിൽ അകപ്പെട്ടു മനസ്സ് മടുക്കുകയും ഭൂമി കുടുസ്സായതിയി അനുഭവപ്പെടുകയും ചെയ്താൽ ഞങ്ങൾ അദ്ദേഹത്തെ സമീപിക്കും, അദ്ദേഹത്തെ കാണുകയും അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുകയും ചെയ്യുമ്പോൾ വിഷമങ്ങളെല്ലാം മാറി ആശ്വാസവും മനക്കരുത്തും ശമനവും ലഭിക്കും .
ഇബ്‌നു അൽ ഖയ്യിം (അൽ വാബിലിസ്സയ്യിബ് പേജ് 30)
അദ്ദേഹം തുടരുന്നു ഐഹീക ലോകത്തെ സുഖൈശ്വര്യങ്ങളെ കുറിച്ച് അദ്ദേഹം വല്ലതും പ്രസ്താവിച്ചതായി ഞാൻ കണ്ടില്ല . പകരം പരലോക പരലോക കാര്യങ്ങളിലും അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന വിഷയങ്ങളിലുമായിരുന്നു അദ്ദേഹം ശ്രദ്ധയും സംഭാഷണങ്ങളും മുഴുവൻ .
(ബസ്സാർ പേജ് 52)
ഒരിക്കൽ ഇബ്‌നു തീമിയയുടെ അനുയായികളുടെ ആധിക്യം കണ്ടു അദ്ദേഹം തന്റെ ഭരണകൂടത്തെ മറിച്ചു കടക്കാൻ തയ്യാറെടുക്കന്നതായി ഭരണാധികാരിയായ മുഹമ്മദ് ഇബ്‌നു കലാഊൻ ആരോപിച്ചു . അതിന്നു ഇബ്‌നു തീമിയ നൽകിയ മറുപടി ഇപ്രകാരമാണ് .
" ഞാനതു ചെയ്യുകയോ ഒരിക്കലുമില്ല താങ്കളുടെ ഭരണാതികാരത്തിന്നും മംഗോളിയരുടെ ഭരണത്തിനും തുച്ഛമായ രണ്ടു നാണയത്തിന്റെ വില ഞാൻ കൽപ്പിക്കുന്നില്ല ".
_______________________________
ഇമാം സുയുത്തി (റ):
وقال الحافظ جلال الدين السيوطي – رحمه الله - :
ابن تيمية ، الشيخ ، الإمام ، العلامة ، الحافظ ، الناقد ، الفقيه ، المجتهد ، المفسر البارع ، شيخ الإسلام ، علَم الزهاد ، نادرة العصر ، تقي الدين أبو العباس أحمد المفتي شهاب الدين عبد الحليم بن الإمام المجتهد شيخ الإسلام مجد الدين عبد السلام بن عبد الله بن أبي القاسم الحراني .
أحد الأعلام ، ولد في ربيع الأول سنة إحدى وستين وستمائة ، وسمع ابن أبي اليسر ، وابن عبد الدائم ، وعدّة .
وعني بالحديث ، وخرَّج ، وانتقى ، وبرع في الرجال ، وعلل الحديث ، وفقهه ، وفي علوم الإسلام ، وعلم الكلام ، وغير ذلك .
وكان من بحور العلم ، ومن الأذكياء المعدودين ، والزهاد ، والأفراد ، ألَّف ثلاثمائة مجلدة ، وامتحن وأوذي مراراً .
مات في العشرين من ذي القعدة سنة ثمان وعشرين وسبعمائة .
" طبقات الحفاظ " ( ص 516 ، 517 ) .
ابن تيمية ، الشيخ ، الإمام ، العلامة ، الحافظ ، الناقد ، الفقيه ، المجتهد ، المفسر البارع ، شيخ الإسلام ، علَم الزهاد ، نادرة العصر ، تقي الدين أبو العباس أحمد المفتي شهاب الدين عبد الحليم بن الإمام المجتهد شيخ الإسلام مجد الدين عبد السلام بن عبد الله بن أبي القاسم الحراني .
أحد الأعلام ، ولد في ربيع الأول سنة إحدى وستين وستمائة ، وسمع ابن أبي اليسر ، وابن عبد الدائم ، وعدّة .
وعني بالحديث ، وخرَّج ، وانتقى ، وبرع في الرجال ، وعلل الحديث ، وفقهه ، وفي علوم الإسلام ، وعلم الكلام ، وغير ذلك .
وكان من بحور العلم ، ومن الأذكياء المعدودين ، والزهاد ، والأفراد ، ألَّف ثلاثمائة مجلدة ، وامتحن وأوذي مراراً .
مات في العشرين من ذي القعدة سنة ثمان وعشرين وسبعمائة .
" طبقات الحفاظ " ( ص 516 ، 517 ) .
ഇമാം സുയുത്തി (റ) പറയുന്നു ഇബ്ന്‍ തീമിയയെ പറ്റി :
ഉയര്‍ന്ന നിലയില്‍ ഉള്ള പണ്ഡിതന്‍ ആണ്, ഇമാം ആണ്, ഹദീസ് പണ്ഡിതന്‍ ആണ്, നിരൂപകണ ശാസ്ത്ര പണ്ഡിതന്‍ ആണ്, കര്‍മ്മശാസ്ത്ര പണ്ഡിതന്‍ ആണ്, മുജ്തഹിദ് ആണ് (ഗവേഷണ പണ്ഡിതന്‍), തഫ്സീറില്‍ അഘാത ജ്ഞാനം ഉള്ള പണ്ഡിതന്‍ ആണ്, ഇസ്ലാമിലെ ഇരുത്തം ചെന്ന പണ്ഡിതന്‍ ആണ്, പ്രഭഞ്ജത്യാഗിയായ പണ്ഡിതന്‍ ആണ്, ഇക്കാലഘട്ടത്തിലെ ചുരുങ്ങിയ ചിലരില്‍ ഒരാളാണ്.................
ഉയര്‍ന്ന നിലയില്‍ ഉള്ള പണ്ഡിതന്‍ ആണ്, ഇമാം ആണ്, ഹദീസ് പണ്ഡിതന്‍ ആണ്, നിരൂപകണ ശാസ്ത്ര പണ്ഡിതന്‍ ആണ്, കര്‍മ്മശാസ്ത്ര പണ്ഡിതന്‍ ആണ്, മുജ്തഹിദ് ആണ് (ഗവേഷണ പണ്ഡിതന്‍), തഫ്സീറില്‍ അഘാത ജ്ഞാനം ഉള്ള പണ്ഡിതന്‍ ആണ്, ഇസ്ലാമിലെ ഇരുത്തം ചെന്ന പണ്ഡിതന്‍ ആണ്, പ്രഭഞ്ജത്യാഗിയായ പണ്ഡിതന്‍ ആണ്, ഇക്കാലഘട്ടത്തിലെ ചുരുങ്ങിയ ചിലരില്‍ ഒരാളാണ്.................
_______________________________
وقفتُ على هذا التأليف النافع ، والمجموع الذي هو للمقاصد التي جمع لأجلها جامع ، فتحققت سعة اطلاع الإمام الذي صنفه ، وتضلعه من العلوم النافعة بما عظمه بين العلماء وشرَّفه ، وشهرة إمامة الشيخ تقي الدين أشهر من الشمس ، وتلقيبه بـ " شيخ الإسلام " في عصره باق إلى الآن على الألسنة الزكية ، ويستمر غداً كما كان بالأمس
السَّخاوي، عبد الرحمن (831 ـ 902 هـ، 1427 ـ 1497 م).
ولا
ينكر ذلك إلا من جهل مقداره ، أو تَجَنُّبِ الإنصاف ، فما أغلط مِنْ
تَعَاطِي ذلك وأكثر عثاره ، فالله تعالى هو المسؤول أن يقينا شرور أنفسنا ،
وحصائد ألسنتنا بمنِّه وفضله ،
الكتاب: الجواهر والدرر في ترجمة شيخ الإسلام ابن حجر (2/734) السَّخاوي، عبد الرحمن (831 ـ 902 هـ، 1427 ـ 1497 م).
ശൈഖുല്‍ ഇസ്ലാം എന്ന അദ്ദേഹത്തിന്റെ നാമം ഇന്നും നിലനില്‍ക്കുന്നു നല്ലവരുടെ നാവിലൂടെ. അദ്ദേഹത്തിന്റെ പതവിയെ ജാഹിലുകള്‍ അല്ലാതെ നിഷേധിക്കുകയില്ല. അല്ലെങ്കിലും നീതിയില്ലാതവരില്‍ നിന്നും.
ولقد قام على الشيخ تقي الدين جماعةٌ مِنَ العُلماء مرارًا، بسبب أشياء أنكروها عليه مِنَ الأصول والفروع، وعُقِدَتْ له بسبب ذلك عدَّةُ مجالس بالقاهرة ودمشق، ولا يُحفظ عن أحد منهم أنَّه أفتى بزندقته،
الكتاب: الجواهر والدرر في ترجمة شيخ الإسلام ابن حجر (2/735)
السَّخاوي، عبد الرحمن (831 ـ 902 هـ، 1427 ـ 1497 م).
الكتاب: الجواهر والدرر في ترجمة شيخ الإسلام ابن حجر (2/735)
السَّخاوي، عبد الرحمن (831 ـ 902 هـ، 1427 ـ 1497 م).
അദ്ദേഹം സിന്‍ദീക് ആണ് എന്ന് ഒരു പണ്ടിതനില്‍ നിന്നും വന്നിട്ടില്ല. (ജാഹിലുകളില്‍ നിന്ന് ഒഴികെ)
അപ്പൊ അയോഗ്യരായിട്ടുവരുടെ ഫത് വ കൊണ്ട് വന്നു ഇബ്ന്‍ തൈമിയ്യ (റ)യെ ഇകഴ്ത്തി കാണിക്കുവാന്‍ ഉള്ള വ്യാമോഹം കയ്യില്‍ തന്നെ വെചോള്...
അപ്പൊ അയോഗ്യരായിട്ടുവരുടെ ഫത് വ കൊണ്ട് വന്നു ഇബ്ന്‍ തൈമിയ്യ (റ)യെ ഇകഴ്ത്തി കാണിക്കുവാന്‍ ഉള്ള വ്യാമോഹം കയ്യില്‍ തന്നെ വെചോള്...
فكيف لا ينكر على من أطلق أنه كافر (3)، بل مَنْ أطلق على مَنْ سمّاه شيخ الإسلام الكفر، وليس في تسميته بذلك ما يقتضي ذلك، فإنَّه شيخٌ في الإسلام (4) في عصره بلا ريب.
والمسائل التي أنكرت عليه ما كان يقولُها بالتَّشهي، ولا يُصِرُّ على القول بها بعد قيام الدليل عليه عنادًا، وهذه تصانيفُه طافحة بالرَّدِّ على مَنْ يقولُ بالتَّجسيم والتبرؤ منه، ومع ذلك فهو بشرٌ يخطىءُ ويُصيبُ،
والمسائل التي أنكرت عليه ما كان يقولُها بالتَّشهي، ولا يُصِرُّ على القول بها بعد قيام الدليل عليه عنادًا، وهذه تصانيفُه طافحة بالرَّدِّ على مَنْ يقولُ بالتَّجسيم والتبرؤ منه، ومع ذلك فهو بشرٌ يخطىءُ ويُصيبُ،
الكتاب: الجواهر والدرر في ترجمة شيخ الإسلام ابن حجر (2/735)
السَّخاوي، عبد الرحمن (831 ـ 902 هـ، 1427 ـ 1497 م).
السَّخاوي، عبد الرحمن (831 ـ 902 هـ، 1427 ـ 1497 م).
അദ്ദേഹത്തിന്റെ ആശയങ്ങളില്‍ ഒന്നും തന്നെ കാഫിര്‍ എന്ന് പറയാനോ കുഫ്ര്‍ ഉള്ളതായോ ഇല്ല. അദ്ദേഹം ശൈഖുല്‍ ഇസ്ലാംആണ് എന്നതില്‍ ഒരു സംശയവും ഇല്ല.
فالذي أصاب فيه -وهو الأكثرُ- يُستفاد منه، ويُترحَّمُ عليه بسببه، والذي أخطأ فيه [لا يُقلَّدُ فيه] (5)، بل هو معذورٌ؛ لأن أئمة عصره شهدوا له بأن أدواتِ الاجتهاد اجتمعت فيه، حتى كان أشدُّ المتشغِّبين عليه، القائمين في إيصال الشَّرِّ إليه -وهو الشيخ كمال الدين الزملكاني- يشهدُ له بذلك، وكذلك الشيخُ صدر الدين ابن الوكيل، الذي لم يثبُت لمناظرته غيرُه.
الكتاب: الجواهر والدرر في ترجمة شيخ الإسلام ابن حجر (2/735-736)
السَّخاوي، عبد الرحمن (831 ـ 902 هـ، 1427 ـ 1497 م).
السَّخاوي، عبد الرحمن (831 ـ 902 هـ، 1427 ـ 1497 م).
അദ്ദേഹം ഇജ്തിഹാദ് നടത്താന്‍ യോഗ്യത ഉള്ള പണ്ഡിതന്‍ ആണ് എന്ന് അദ്ദേഹത്തിന്റെ കാലത്തെ പണ്ഡിതര്‍ സാക്ഷ്യം വഹിച്ചതാണ്.
ومن أعجب العجب (1) أنَّ هذا الرجل كان أعظمَ النَّاس قيامًا على أهلِ البدع مِنَ الرَّوافض والحُلوليَّة والاتحاديَّة، وتصانيفُه في ذلك كثيرة شهيرة، وفتاويه فيهم لا تدخُل تحتَ الحصر، فيا قُرَّة أعينهم إذا سمعوا تكفيره (2)، ويا سُرورَهم إذا رأوا مَنْ يكفِّره من أهل العلم!
فالواجب (3) على مَنْ تلبَّس بالعلم، وكان له عقلٌ أن يتأمَّل كلام الرَّجُلِ مِنْ تصانيفه المشهورة، أو من ألسِنَةِ من يُوثَق (4) به من أهل النَّقل، فيُفرد مِنْ ذلك ما ينكر، فيحذر منه على قصد النُّصح، ويثني عليه بفضائله فيما أصاب من ذلك، كدأب غيره من العلماء الأنجاب.
فالواجب (3) على مَنْ تلبَّس بالعلم، وكان له عقلٌ أن يتأمَّل كلام الرَّجُلِ مِنْ تصانيفه المشهورة، أو من ألسِنَةِ من يُوثَق (4) به من أهل النَّقل، فيُفرد مِنْ ذلك ما ينكر، فيحذر منه على قصد النُّصح، ويثني عليه بفضائله فيما أصاب من ذلك، كدأب غيره من العلماء الأنجاب.
الكتاب: الجواهر والدرر في ترجمة شيخ الإسلام ابن حجر (2/736)
السَّخاوي، عبد الرحمن (831 ـ 902 هـ، 1427 ـ 1497 م).
الكتاب: الجواهر والدرر في ترجمة شيخ الإسلام ابن حجر (2/736)
السَّخاوي، عبد الرحمن (831 ـ 902 هـ، 1427 ـ 1497 م).
ഇബ്ന്‍ തൈമിയ്യയെ മോശപ്പെടുത്തുന്നവരെ തിരിഞ്ഞു നോക്കേണ്ട.
فالذي يُطلِقُ عليه -مع هذه الأشياء- الكفر، اْو على مَنْ سمَّاه شيخ الإسلام، لا يُلتفت إليه، ولا يُعوَّلُ في هذا المقام عليه، بل يجب ردعُه عَنْ ذلك، إلى أن يُراجع الحقَّ (5)، وُيذعن للصَّواب، واللَّه يقول الحقَّ، وهو يهدي السبيل، وحسبُنا اللَّه ونعم الوكيل.
الكتاب: الجواهر والدرر في ترجمة شيخ الإسلام ابن حجر (2/736)
السَّخاوي، عبد الرحمن (831 ـ 902 هـ، 1427 ـ 1497 م).
السَّخاوي، عبد الرحمن (831 ـ 902 هـ، 1427 ـ 1497 م).
ഇബ്ന്‍ ഖയ്യിം എന്ന പണ്ഡിത ശിഷ്യന്‍ മാത്രം മതി ഇബ്ന്‍ തൈമിയ്യയുടെ പാണ്ടിത്യം തെളിയിക്കാന്‍.
ولو لم يكن للشيخ تقي الدين من المناقب إلا تلميذه الشهير الشيخ شمس الدين أبن قيم الجوزية، صاحب التصانيف النافعة السائرة، التي انتفع بها الموافق والمخالف،الكتاب: الجواهر والدرر في ترجمة شيخ الإسلام ابن حجر (2/736)
السَّخاوي، عبد الرحمن (831 ـ 902 هـ، 1427 ـ 1497 م).
ഇബ്ന്‍ തൈമിയ്യയെ മോശപ്പെടുത്തുന്നവരെ തിരിഞ്ഞു നോക്കേണ്ട.
الكتاب: الجواهر والدرر في ترجمة شيخ الإسلام ابن حجر (2/736)
السَّخاوي، عبد الرحمن (831 ـ 902 هـ، 1427 ـ 1497 م).
_______________________________
قَالَ ابْنُ الْقَيِّمِ عَنْ شَيْخِهِ ابْنِ تَيْمِيَةَ: أَنَّهُ ذَكَرَ شَيْئًا بَدِيعًا، وَهُوَ أَنَّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمَّا رَأَى رَبَّهُ وَاضِعًا يَدَهُ بَيْنَ كَتِفَيْهِ أَكْرَمَ ذَلِكَ الْمَوْضِعَ بِالْعَذَبَةِ، قَالَ الْعِرَاقِيُّ: لَمْ نَجِدْ لِذَلِكَ أَصْلًا، قَالَ ابْنُ حَجَرٍ: بَلْ هَذَا مِنْ قَبِيحِ رَأْيِهِمَا وَضَلَالِهِمَا إِذْ هُوَ مَبْنِيٌّ عَلَى مَا ذَهَبَا إِلَيْهِ، وَأَطَالَا فِي الِاسْتِدْلَالِ لَهُ، وَالْحَطِّ عَلَى أَهْلِ السُّنَّةِ فِي نَفْيِهِمْ لَهُ، وَهُوَ إِثْبَاتُ الْجِهَةِ وَالْجِسْمِيَّةِ لِلَّهِ تَعَالَى، وَلَهُمَا فِي هَذَا الْمَقَامِ مِنَ الْقَبَائِحِ، وَسُوءِ الِاعْتِقَادِ مَا تُصَمُّ عَنْهُ الْآذَانُ وَيُقْضَى عَلَيْهِ بِالزُّورِ وَالْبُهْتَانِ، قَبَّحَهُمَا اللَّهُ وَقَبَّحَ مَنْ قَالَ بِقَوْلِهِمَا، وَالْإِمَامُ أَحْمَدُ وَأَجِلَّاءُ مَذْهَبِهِ مُبَرَّؤُنَ عَنْ هَذِهِ الْوَصْمَةِ الْقَبِيحَةِ كَيْفَ وَهِيَ كُفْرٌ عِنْدَ كَثِيرِينَ أَقُولُ صَانَهُمَا اللَّهُ مِنْ هَذِهِ السِّمَةِ الشَّنِيعَةِ، وَالنِّسْبَةِ الْفَظِيعَةِ، وَمَنْ طَالَعَ شَرْحَ مَنَازِلِ السَّائِرِينَ، تَبَيَّنَ لَهُ أَنَّهُمَا كَانَا مِنْ أَكَابِرِ أَهْلِ السُّنَّةِ وَالْجَمَاعَةِ، وَمِنْ أَوْلِيَاءِ هَذِهِ الْأُمَّةِ، وَمِمَّا ذَكَرَهُ فِي الشَّرْحِ الْمَذْكُورِ قَوْلُهُ: عَلَى مَا نَصَّهُ، وَهَذَا الْكَلَامُ مِنْ شَيْخِ الْإِسْلَامِ يَعْنِي الشَّيْخَ عَبْدَ اللَّهِ الْأَنْصَارِيَّ الْحَنْبَلِيَّ قَدَّسَ اللَّهُ سِرَّهُ الْجَلِيَّ، تُبَيِّنُ مَرْتَبَتَهُ مِنَ السُّنَّةِ
وَمِقْدَارَهُ فِي الْعِلْمِ وَأَنَّهُ بَرِيءٌ مِمَّا رَمَاهُ بِهِ أَعْدَاؤُهُ الْجَهْمِيَّةُ مِنَ التَّشَبُّهِ وَالتَّمْثِيلِ عَلَى عَادَتِهِمْ فِي رَمْيِ أَهْلِ الْحَدِيثِ وَالسُّنَّةِ بِذَلِكَ، كَرَمْيِ الرَّافِضَةِ لَهُمْ بِأَنَّهُمْ نَوَاصِبُ، وَالنَّاصِبَةُ بِأَنَّهُمْ رَوَافِضُ، وَالْمُعْتَزِلَةُ بِأَنَّهُمْ نَوَائِبُ حَشْوِيَّةٍ، وَذَلِكَ مِيرَاثٌ مِنْ أَعْدَاءِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي رَمْيِهِ وَرَمْيِ أَصْحَابِهِ بِأَنَّهُمْ صَبَأَةٌ، قَدِ ابْتَدَعُوا دِينًا مُحْدَثًا،
الكتاب : جمع الوسائل في شرح الشمائل (1/168)
الملا علي القاري (000 - 1014 هـ = 000 - 1606 م)
وَمِقْدَارَهُ فِي الْعِلْمِ وَأَنَّهُ بَرِيءٌ مِمَّا رَمَاهُ بِهِ أَعْدَاؤُهُ الْجَهْمِيَّةُ مِنَ التَّشَبُّهِ وَالتَّمْثِيلِ عَلَى عَادَتِهِمْ فِي رَمْيِ أَهْلِ الْحَدِيثِ وَالسُّنَّةِ بِذَلِكَ، كَرَمْيِ الرَّافِضَةِ لَهُمْ بِأَنَّهُمْ نَوَاصِبُ، وَالنَّاصِبَةُ بِأَنَّهُمْ رَوَافِضُ، وَالْمُعْتَزِلَةُ بِأَنَّهُمْ نَوَائِبُ حَشْوِيَّةٍ، وَذَلِكَ مِيرَاثٌ مِنْ أَعْدَاءِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي رَمْيِهِ وَرَمْيِ أَصْحَابِهِ بِأَنَّهُمْ صَبَأَةٌ، قَدِ ابْتَدَعُوا دِينًا مُحْدَثًا،
الكتاب : جمع الوسائل في شرح الشمائل (1/168)
الملا علي القاري (000 - 1014 هـ = 000 - 1606 م)
لِأَهْلِ الْحَدِيثِ وَالسُّنَّةِ مِنْ نَبِيِّهِمْ بِتَلْقِيبِ أَهْلِ الْبَاطِلِ لَهُمْ بِالْأَلْقَابِ الْمَذْمُومَةِ.
وَقَدَّسَ اللَّهُ رُوحَ الشَّافِعِيِّ حَيْثُ يَقُولُ: وَقَدْ نُسِبَ إِلَى الرَّفْضِ: شِعْرٌ:
إِنْ كَانَ رَفْضًا حُبُّ آلِ مُحَمَّدٍ فَلْيَشْهَدِ الثَّقَلَانِ أَنِّيَ رَافِضِي
وَرَضِيَ اللَّهُ عَنْ شَيْخِنَا أَبِي عَبْدِ اللَّهِ بْنِ تَيْمِيَةَ حَيْثُ يَقُولُ: شِعْرٌ:
إِنْ كَانَ نَصْبًا حُبُّ صَحْبِ مُحَمَّدٍ فَلْيَشْهَدِ الثَّقَلَانِ أَنِّيَ نَاصِبِي
وَعَفَى اللَّهُ عَنِ الثَّالِثِ حَيْثُ يَقُولُ: شِعْرٌ:
فَإِنْ كَانَ تَجْسِيمًا ثُبُوتُ صِفَاتِهِ وَتَنْزِيهُهَا عَنْ كُلِّ تَأْوِيلِ مُفْتَرِ
فَإِنِّي بِحَمْدِ اللَّهِ رَبِّي مُجَسِّمٌ
الكتاب : جمع الوسائل في شرح الشمائل (1/168)
الملا علي القاري (000 - 1014 هـ = 000 - 1606 م)
وهو الشيخ الإمام العالم الرباني والحبر البحر القطب النوراني ، إمام الأئمة ، بركة الأمة ، علامة العلماء ، وارث الأنبياء ، آخر المجتهدين ، أوحد علماء الدين ، شيخ الإسلام ، حجة الأعلام ، قدوة الأنام ، برهان المتعلمين ، قامع المبتدعين ، سيف المناظرين ، بحر العلوم ، كنز المستفيدين ، ترجمان القرآن ، أعجوبة الزمان ، فريد العصر والأوان ، تقي الدين ، إمام المسلمين ، حجة الله على العالمين ، اللاحق بالصالحين ، والمشبه بالماضين ، مفتي الفرق ، ناصر الحق ، علامة الهدى ، عمدة الحفاظ ، فارس المعاني والألفاظ ، ركن الشريعة ، ذو الفنون البديعة ، أبو العباس ابن تيمية !! "
الحافظ ابن حجر العسقلاني
الدرر الكامنة (186-187
Mullah aliyyul qari on ibn taymiyyah and ibnul qayyim
9: ﻭﻗﺎﻝ ﺍﻟﻤﻼ ﻋﻠﻲ ﻗﺎﺭﺉ ﻓﻲ ﻣﺮﻗﺎﺓ ﺍﻟﻤﻔﺎﺗﻴﺢ ﺷﺮﺡ
ﻣﺸﻜﺎﺓ ﺍﻟﻤﺼﺎﺑﻴﺢ ﻓﻲ ﻛﺘﺎﺏ ﺍﻟﻠﺒﺎﺱ ﺭﺩﺍً ﻋﻠﻰ ﻣﻦ
ﻃﻌﻦ ﻓﻲ ﺍﺑﻦ ﺗﻴﻤﻴﺔ ﻭﺍﺑﻦ ﺍﻟﻘﻴﻢ، ﻭﺃﻧﻬﻤﺎ ﻣﻦ ﺃﻫﻞ
ﺍﻟﺘﺠﺴﻴﻢ ﻭﺍﻟﺘﺸﺒﻴﻪ (ﺻﺎﻧﻬﻤﺎ ﺍﻟﻠﻪ ﻋﻦ ﻫﺬﻩ ﺍﻟﺴﻤﺔ
ﺍﻟﺸﻨﻴﻌﺔ، ﻭﺍﻟﻨﺴﺒﺔ ﺍﻟﻔﻈﻴﻌﺔ، ﻭﻣﻦ ﻃﺎﻟﻊ ﺷﺮﺡ ﻣﻨﺎﺯﻝ
ﺍﻟﺴﺎﺋﺮﻳﻦ ... ﺗﺒﻴﻦ ﻟﻪ ﺃﻧﻬﻤﺎ ﻛﺎﻧﺎ ﻣﻦ ﺃﻫﻞ ﺍﻟﺴﻨﺔ
ﻭﺍﻟﺠﻤﺎﻋﺔ، ﺑﻞ ﻭﻣﻦ ﺃﻭﻟﻴﺎﺀ ﻫﺬﻩ ﺍﻷﻣﺔ ... ﻭﻫﺬﺍ
ﺍﻟﻜﻼﻡ ﻣﻦ ﺷﻴﺦ ﺍﻹﺳﻼﻡ ﻳﺒﻴﻦ ﻣﺮﺗﺒﺘﻪ ﻣﻦ ﺍﻟﺴﻨﺔ،
ﻭﻣﻘﺪﺍﺭﻩ ﻓﻲ ﺍﻟﻌﻠﻢ، ﻭﺃﻧﻪ ﺑﺮﺉ ﻣﻤﺎ ﺭﻣﺎﻩ ﺃﻋﺪﺍﺅﻩ
ﺍﻟﺠﻬﻤﻴﺔ ﻣﻦ ﺍﻟﺘﺸﺒﻴﻪ ﻭﺍﻟﺘﻤﺜﻴﻞ ﻋﻠﻰ ﻋﺎﺩﺗﻬﻢ ﻓﻲ
ﺭﻣﻲ ﺃﻫﻞ ﺍﻟﺤﺪﻳﺚ ﻭﺍﻟﺴﻨﺔ ﺑﺬﻟﻚ)
Mullaa aliyyul qaari
Imam suyoothi on ibn taymiyaah
وقال الحافظ جلال الدين السيوطي – رحمه الله - :
ابن تيمية ، الشيخ ، الإمام ، العلامة ، الحافظ ، الناقد ، الفقيه ، المجتهد ، المفسر البارع ، شيخ الإسلام ، علَم الزهاد ، نادرة العصر ، تقي الدين أبو العباس أحمد المفتي شهاب الدين عبد الحليم بن الإمام المجتهد شيخ الإسلام مجد الدين عبد السلام بن عبد الله بن أبي القاسم الحراني .
أحد الأعلام ، ولد في ربيع الأول سنة إحدى وستين وستمائة ، وسمع ابن أبي اليسر ، وابن عبد الدائم ، وعدّة .
وعني بالحديث ، وخرَّج ، وانتقى ، وبرع في الرجال ، وعلل الحديث ، وفقهه ، وفي علوم الإسلام ، وعلم الكلام ، وغير ذلك .
وكان من بحور العلم ، ومن الأذكياء المعدودين ، والزهاد ، والأفراد ، ألَّف ثلاثمائة مجلدة ، وامتحن وأوذي مراراً .
مات في العشرين من ذي القعدة سنة ثمان وعشرين وسبعمائة .
" طبقات الحفاظ " ( ص 516 ، 517 ) .
ﺟﻮﺍﺏ ﺳﺆﺍﻝ ﺳﺎﺋﻞ ﻋﻦ ﺣﺮﻑ ( ﻟﻮ )ﻟﺴﻴﺪﻧﺎ ﻭﺷﻴﺨﻨﺎ ﺍﻻﻣﺎﻡ ﺍﻟﻌﺎﻟﻢ ﺍﻻﻭﺣﺪ
ﺍﻟﺤﺎﻓﻆ ﺍﻟﻤﺠﺘﻬﺪ ﺍﻟﺰﺍﻫﺪ ﺍﻟﻌﺎﺑﺪ ﺍﻟﻘﺪﻭﺓﺍﻣﺎﻡ ﺍﻻﺋﻤﻪ ﻗﺪﻭﺓ ﺍﻻﻣﻪ ﻋﻼﻣﺔ ﺍﻟﻌﻠﻤﺎﺀ
ﻭﺍﺭﺙ ﺍﻻﻧﺒﻴﺎﺀ ﻭﺍﺧﺮ ﺍﻟﻤﺠﺘﻬﺪﻳﻦ ﻭﺍﻭﺣﺪ ﻋﻠﻤﺎﺀ ﺍﻟﺪﻳﻦ ﺑﺮﻛﺔ ﺍﻻﺳﻼﻡ ﺣﺠﺔ
ﺍﻻﻋﻼﻡ ﺑﺮﻫﺎﻥ ﺍﻟﻤﺘﻜﻠﻤﻴﻦ ﻗﺎﻣﻊ ﺍﻟﻤﺒﺘﺪﻋﻴﻦ ﺫﻯ ﺍﻟﻌﻠﻮﻡ ﺍﻟﺮﻓﻴﻌﻪ ﻭﺍﻟﻔﻨﻮﻥ
ﺍﻟﺒﺪﻳﻌﻪ ﻣﺤﻴﻰ ﺍﻟﺴﻨﻪ ﻭﻣﻦ ﻋﻈﻤﺖ ﺑﻪ ﻋﻨﺪ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﺍﻟﻤﻨﻪ ﻭﺩﺍﻣﺖ ﺑﻪ ﻋﻠﻰ
ﺍﻋﺪﺍﺋﻪ ﺍﻟﺤﺠﻪ ﻭﺍﺳﺘﺒﺎﻧﺖ ﺑﺒﺮﻛﺘﻪ ﻭﻫﺪﻳﻪ ﺍﻟﻤﺤﺠﻪ :ﺗﻘﻰ ﺍﻟﺪﻳﻦ ﺍﺑﻰ ﺍﻟﻌﺒﺎﺱ
ﺍﺣﻤﺪ ﺑﻦ ﻋﺒﺪ ﺍﻟﺤﻠﻴﻢ ﺑﻦ ﻋﺒﺪ ﺍﻟﺴﻼﻡ ﺑﻦ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﺍﺑﻰ ﺍﻟﻘﺎﺳﻢ ﺑﻦ ﻣﺤﻤﺪ
ﺑﻦ ﺗﻴﻤﻴﺔ ﺍﻟﺤﺮﺍﻧﻰ ﺃﻋﻠﻰ ﺍﻟﻠﻪ ﻣﻨﺎﺭﻩ ﻭﺷﻴﺪ ﻣﻦ ﺍﻟﺪﻳﻦ ﺃﺭﻛﺎﻧﻪ
ﻣﺎﺫﺍ ﻳﻘﻮﻝ ﺍﻟﻮﺍﺻﻔﻮﻥ ﻟﻪ ** ﻭﺻﻔﺎﺗﻪ ﺟﻠﺖ ﻋﻦ ﺍﻟﺤﺼﺮ
ﻫﻮ ﺣﺠﺔ ﺍﻟﻠﻪ ﻗﺎﻫﺮﺓ ***** ﻫﻮ ﺑﻴﻨﻨﺎﺃﻋﺠﻮﺑﺔ ﺍﻟﺪﻫﺮ
ﻫﻮ ﺍﻳﺔ ﺍﻟﻠﻪ ﻓﻰ ﺍﻟﺨﻠﻔﻖ ﻇﺎﻫﺮﺓ** ﺍﻧﻮﺍﺭﻩ ﺍﺭﺑﺖ ﻋﻠﻰ ﺍﻟﻔﺠﺮ
وَقَدَّسَ اللَّهُ رُوحَ الشَّافِعِيِّ حَيْثُ يَقُولُ: وَقَدْ نُسِبَ إِلَى الرَّفْضِ: شِعْرٌ:
إِنْ كَانَ رَفْضًا حُبُّ آلِ مُحَمَّدٍ فَلْيَشْهَدِ الثَّقَلَانِ أَنِّيَ رَافِضِي
وَرَضِيَ اللَّهُ عَنْ شَيْخِنَا أَبِي عَبْدِ اللَّهِ بْنِ تَيْمِيَةَ حَيْثُ يَقُولُ: شِعْرٌ:
إِنْ كَانَ نَصْبًا حُبُّ صَحْبِ مُحَمَّدٍ فَلْيَشْهَدِ الثَّقَلَانِ أَنِّيَ نَاصِبِي
وَعَفَى اللَّهُ عَنِ الثَّالِثِ حَيْثُ يَقُولُ: شِعْرٌ:
فَإِنْ كَانَ تَجْسِيمًا ثُبُوتُ صِفَاتِهِ وَتَنْزِيهُهَا عَنْ كُلِّ تَأْوِيلِ مُفْتَرِ
فَإِنِّي بِحَمْدِ اللَّهِ رَبِّي مُجَسِّمٌ
الكتاب : جمع الوسائل في شرح الشمائل (1/168)
الملا علي القاري (000 - 1014 هـ = 000 - 1606 م)
وهو الشيخ الإمام العالم الرباني والحبر البحر القطب النوراني ، إمام الأئمة ، بركة الأمة ، علامة العلماء ، وارث الأنبياء ، آخر المجتهدين ، أوحد علماء الدين ، شيخ الإسلام ، حجة الأعلام ، قدوة الأنام ، برهان المتعلمين ، قامع المبتدعين ، سيف المناظرين ، بحر العلوم ، كنز المستفيدين ، ترجمان القرآن ، أعجوبة الزمان ، فريد العصر والأوان ، تقي الدين ، إمام المسلمين ، حجة الله على العالمين ، اللاحق بالصالحين ، والمشبه بالماضين ، مفتي الفرق ، ناصر الحق ، علامة الهدى ، عمدة الحفاظ ، فارس المعاني والألفاظ ، ركن الشريعة ، ذو الفنون البديعة ، أبو العباس ابن تيمية !! "
الحافظ ابن حجر العسقلاني
الدرر الكامنة (186-187
Mullah aliyyul qari on ibn taymiyyah and ibnul qayyim
9: ﻭﻗﺎﻝ ﺍﻟﻤﻼ ﻋﻠﻲ ﻗﺎﺭﺉ ﻓﻲ ﻣﺮﻗﺎﺓ ﺍﻟﻤﻔﺎﺗﻴﺢ ﺷﺮﺡ
ﻣﺸﻜﺎﺓ ﺍﻟﻤﺼﺎﺑﻴﺢ ﻓﻲ ﻛﺘﺎﺏ ﺍﻟﻠﺒﺎﺱ ﺭﺩﺍً ﻋﻠﻰ ﻣﻦ
ﻃﻌﻦ ﻓﻲ ﺍﺑﻦ ﺗﻴﻤﻴﺔ ﻭﺍﺑﻦ ﺍﻟﻘﻴﻢ، ﻭﺃﻧﻬﻤﺎ ﻣﻦ ﺃﻫﻞ
ﺍﻟﺘﺠﺴﻴﻢ ﻭﺍﻟﺘﺸﺒﻴﻪ (ﺻﺎﻧﻬﻤﺎ ﺍﻟﻠﻪ ﻋﻦ ﻫﺬﻩ ﺍﻟﺴﻤﺔ
ﺍﻟﺸﻨﻴﻌﺔ، ﻭﺍﻟﻨﺴﺒﺔ ﺍﻟﻔﻈﻴﻌﺔ، ﻭﻣﻦ ﻃﺎﻟﻊ ﺷﺮﺡ ﻣﻨﺎﺯﻝ
ﺍﻟﺴﺎﺋﺮﻳﻦ ... ﺗﺒﻴﻦ ﻟﻪ ﺃﻧﻬﻤﺎ ﻛﺎﻧﺎ ﻣﻦ ﺃﻫﻞ ﺍﻟﺴﻨﺔ
ﻭﺍﻟﺠﻤﺎﻋﺔ، ﺑﻞ ﻭﻣﻦ ﺃﻭﻟﻴﺎﺀ ﻫﺬﻩ ﺍﻷﻣﺔ ... ﻭﻫﺬﺍ
ﺍﻟﻜﻼﻡ ﻣﻦ ﺷﻴﺦ ﺍﻹﺳﻼﻡ ﻳﺒﻴﻦ ﻣﺮﺗﺒﺘﻪ ﻣﻦ ﺍﻟﺴﻨﺔ،
ﻭﻣﻘﺪﺍﺭﻩ ﻓﻲ ﺍﻟﻌﻠﻢ، ﻭﺃﻧﻪ ﺑﺮﺉ ﻣﻤﺎ ﺭﻣﺎﻩ ﺃﻋﺪﺍﺅﻩ
ﺍﻟﺠﻬﻤﻴﺔ ﻣﻦ ﺍﻟﺘﺸﺒﻴﻪ ﻭﺍﻟﺘﻤﺜﻴﻞ ﻋﻠﻰ ﻋﺎﺩﺗﻬﻢ ﻓﻲ
ﺭﻣﻲ ﺃﻫﻞ ﺍﻟﺤﺪﻳﺚ ﻭﺍﻟﺴﻨﺔ ﺑﺬﻟﻚ)
Mullaa aliyyul qaari
Imam suyoothi on ibn taymiyaah
وقال الحافظ جلال الدين السيوطي – رحمه الله - :
ابن تيمية ، الشيخ ، الإمام ، العلامة ، الحافظ ، الناقد ، الفقيه ، المجتهد ، المفسر البارع ، شيخ الإسلام ، علَم الزهاد ، نادرة العصر ، تقي الدين أبو العباس أحمد المفتي شهاب الدين عبد الحليم بن الإمام المجتهد شيخ الإسلام مجد الدين عبد السلام بن عبد الله بن أبي القاسم الحراني .
أحد الأعلام ، ولد في ربيع الأول سنة إحدى وستين وستمائة ، وسمع ابن أبي اليسر ، وابن عبد الدائم ، وعدّة .
وعني بالحديث ، وخرَّج ، وانتقى ، وبرع في الرجال ، وعلل الحديث ، وفقهه ، وفي علوم الإسلام ، وعلم الكلام ، وغير ذلك .
وكان من بحور العلم ، ومن الأذكياء المعدودين ، والزهاد ، والأفراد ، ألَّف ثلاثمائة مجلدة ، وامتحن وأوذي مراراً .
مات في العشرين من ذي القعدة سنة ثمان وعشرين وسبعمائة .
" طبقات الحفاظ " ( ص 516 ، 517 ) .
ﺟﻮﺍﺏ ﺳﺆﺍﻝ ﺳﺎﺋﻞ ﻋﻦ ﺣﺮﻑ ( ﻟﻮ )ﻟﺴﻴﺪﻧﺎ ﻭﺷﻴﺨﻨﺎ ﺍﻻﻣﺎﻡ ﺍﻟﻌﺎﻟﻢ ﺍﻻﻭﺣﺪ
ﺍﻟﺤﺎﻓﻆ ﺍﻟﻤﺠﺘﻬﺪ ﺍﻟﺰﺍﻫﺪ ﺍﻟﻌﺎﺑﺪ ﺍﻟﻘﺪﻭﺓﺍﻣﺎﻡ ﺍﻻﺋﻤﻪ ﻗﺪﻭﺓ ﺍﻻﻣﻪ ﻋﻼﻣﺔ ﺍﻟﻌﻠﻤﺎﺀ
ﻭﺍﺭﺙ ﺍﻻﻧﺒﻴﺎﺀ ﻭﺍﺧﺮ ﺍﻟﻤﺠﺘﻬﺪﻳﻦ ﻭﺍﻭﺣﺪ ﻋﻠﻤﺎﺀ ﺍﻟﺪﻳﻦ ﺑﺮﻛﺔ ﺍﻻﺳﻼﻡ ﺣﺠﺔ
ﺍﻻﻋﻼﻡ ﺑﺮﻫﺎﻥ ﺍﻟﻤﺘﻜﻠﻤﻴﻦ ﻗﺎﻣﻊ ﺍﻟﻤﺒﺘﺪﻋﻴﻦ ﺫﻯ ﺍﻟﻌﻠﻮﻡ ﺍﻟﺮﻓﻴﻌﻪ ﻭﺍﻟﻔﻨﻮﻥ
ﺍﻟﺒﺪﻳﻌﻪ ﻣﺤﻴﻰ ﺍﻟﺴﻨﻪ ﻭﻣﻦ ﻋﻈﻤﺖ ﺑﻪ ﻋﻨﺪ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﺍﻟﻤﻨﻪ ﻭﺩﺍﻣﺖ ﺑﻪ ﻋﻠﻰ
ﺍﻋﺪﺍﺋﻪ ﺍﻟﺤﺠﻪ ﻭﺍﺳﺘﺒﺎﻧﺖ ﺑﺒﺮﻛﺘﻪ ﻭﻫﺪﻳﻪ ﺍﻟﻤﺤﺠﻪ :ﺗﻘﻰ ﺍﻟﺪﻳﻦ ﺍﺑﻰ ﺍﻟﻌﺒﺎﺱ
ﺍﺣﻤﺪ ﺑﻦ ﻋﺒﺪ ﺍﻟﺤﻠﻴﻢ ﺑﻦ ﻋﺒﺪ ﺍﻟﺴﻼﻡ ﺑﻦ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﺍﺑﻰ ﺍﻟﻘﺎﺳﻢ ﺑﻦ ﻣﺤﻤﺪ
ﺑﻦ ﺗﻴﻤﻴﺔ ﺍﻟﺤﺮﺍﻧﻰ ﺃﻋﻠﻰ ﺍﻟﻠﻪ ﻣﻨﺎﺭﻩ ﻭﺷﻴﺪ ﻣﻦ ﺍﻟﺪﻳﻦ ﺃﺭﻛﺎﻧﻪ
ﻣﺎﺫﺍ ﻳﻘﻮﻝ ﺍﻟﻮﺍﺻﻔﻮﻥ ﻟﻪ ** ﻭﺻﻔﺎﺗﻪ ﺟﻠﺖ ﻋﻦ ﺍﻟﺤﺼﺮ
ﻫﻮ ﺣﺠﺔ ﺍﻟﻠﻪ ﻗﺎﻫﺮﺓ ***** ﻫﻮ ﺑﻴﻨﻨﺎﺃﻋﺠﻮﺑﺔ ﺍﻟﺪﻫﺮ
ﻫﻮ ﺍﻳﺔ ﺍﻟﻠﻪ ﻓﻰ ﺍﻟﺨﻠﻔﻖ ﻇﺎﻫﺮﺓ** ﺍﻧﻮﺍﺭﻩ ﺍﺭﺑﺖ ﻋﻠﻰ ﺍﻟﻔﺠﺮ
ഇമാം സുയൂത്തി-റ-പായുന്നു: എന്നോട് ഒരു സഹോദരൻ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയാണിത്:
അദ്ദേഹം എന്നോട് ചോദിക്കുന്നത് ആരെക്കുറിച്ച്ചാണ്?
നമ്മുടെ നേതാവും ഗുരുവര്യനും തുല്യതയില്ലാത്ത അറിവിന്റെ ഉടമയും ഹാഫിദും,മുജ്തഹിദും , ഐഹിക വിരക്തി കാത്തു സൂക്ഷിച്ച സാഹിദും , ഇബാദത്തുകളിൽ മുന്കടന്ന ആബിദും, , ഈ ഉമ്മത്തിന് മാതൃകയായ മഹാ പണ്ഡിതനും, പ്രവാചകരുടെ അനന്തരാവകാശിയും, അവസാന കാലത്ത് വന്ന മുജ്തഹിദീങ്ങളിൽ പെട്ട ഇസ്ലാമിന്റെ ഹുജ്ജതും , ആഖീദയുടെ കാര്യങ്ങളിൽ പ്രമാണം കൊണ്ട്
ശക്തനും ബിദ്'അതതിന്റെ ആളുകള്ക്ക് ശക്തനായ എതിരാളിയും , മഹത്തായ അറിവുകളിലും ഉന്നതമായ വിജ്ഞാനങ്ങളിലും ആഴത്തിൽ അറിവുള്ളവനും, സുന്നത്തിനെ ജീവിപ്പിച്ച്ചവനും, അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങൾ ലഭിച്ച മഹാനും, അല്ലാഹുവിന്റെ ശത്രുക്കൾക്കെതിരെ ഒരു ശക്തമായ മറുപടിയും , അനുഗ്രഹീത അറിവുകളുടെ ബരകത്തു കൊണ്ട് പ്രമാണങ്ങൾ
വ്യക്തമാക്കി തന്ന പണ്ഡിതനുമായ തഖിയ്യുദ്ധീൻ അബുൽ അബ്ബാസ് അഹ്മദ് ബ്നു അബ്ദിൽ ഹലീം ബ്നു അബ്ദിസ്സലാം ബ്നു അബ്ദില്ലാഹ് ബ്നു അബിൽ ഖാസിം ബ്നു മുഹമ്മദ് ഇബ്നു തയ്മിയ്യ അൽ-ഹറാനി (റ ), അല്ലാഹു അദ്ദേഹത്തിന്റെ പദവികൾ ഉയർത്തട്ടെ.. ദീനിൽ അദ്ദേഹം ചെയ്ത സേവനങ്ങളെ ശക്തമാക്കട്ടെ. എന്താണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നവർ പറയുക എണ്ണിയാലോടുങ്ങാത്ത വിശേഷണങ്ങളലല്ലേ അദ്ദേഹത്തിനുള്ളത്. അല്ലാഹുവിന്റെ ശക്തനായ ഹുജ്ജത്താണ് അദ്ദേഹം നമുക്കിടയിൽ കാലഘട്ടത്തിന്റെ അത്ഭുതമാണു അദ്ദേഹം, അല്ലാഹുവിന്റെ സൃഷ്ടിൾക്കിടയിൽ അദ്ദേഹം ദ്രിഷ്ടാന്തമാകുന്നു പ്രഭാതം പോലെ തെളിഞ്ഞു നില്ക്കുന്നു അദ്ദേഹത്തിന്റെ അറിവിന്റെ തേജസ്".
--ഇമാം സുയൂത്തി
അദ്ദേഹം എന്നോട് ചോദിക്കുന്നത് ആരെക്കുറിച്ച്ചാണ്?
നമ്മുടെ നേതാവും ഗുരുവര്യനും തുല്യതയില്ലാത്ത അറിവിന്റെ ഉടമയും ഹാഫിദും,മുജ്തഹിദും , ഐഹിക വിരക്തി കാത്തു സൂക്ഷിച്ച സാഹിദും , ഇബാദത്തുകളിൽ മുന്കടന്ന ആബിദും, , ഈ ഉമ്മത്തിന് മാതൃകയായ മഹാ പണ്ഡിതനും, പ്രവാചകരുടെ അനന്തരാവകാശിയും, അവസാന കാലത്ത് വന്ന മുജ്തഹിദീങ്ങളിൽ പെട്ട ഇസ്ലാമിന്റെ ഹുജ്ജതും , ആഖീദയുടെ കാര്യങ്ങളിൽ പ്രമാണം കൊണ്ട്
ശക്തനും ബിദ്'അതതിന്റെ ആളുകള്ക്ക് ശക്തനായ എതിരാളിയും , മഹത്തായ അറിവുകളിലും ഉന്നതമായ വിജ്ഞാനങ്ങളിലും ആഴത്തിൽ അറിവുള്ളവനും, സുന്നത്തിനെ ജീവിപ്പിച്ച്ചവനും, അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങൾ ലഭിച്ച മഹാനും, അല്ലാഹുവിന്റെ ശത്രുക്കൾക്കെതിരെ ഒരു ശക്തമായ മറുപടിയും , അനുഗ്രഹീത അറിവുകളുടെ ബരകത്തു കൊണ്ട് പ്രമാണങ്ങൾ
വ്യക്തമാക്കി തന്ന പണ്ഡിതനുമായ തഖിയ്യുദ്ധീൻ അബുൽ അബ്ബാസ് അഹ്മദ് ബ്നു അബ്ദിൽ ഹലീം ബ്നു അബ്ദിസ്സലാം ബ്നു അബ്ദില്ലാഹ് ബ്നു അബിൽ ഖാസിം ബ്നു മുഹമ്മദ് ഇബ്നു തയ്മിയ്യ അൽ-ഹറാനി (റ ), അല്ലാഹു അദ്ദേഹത്തിന്റെ പദവികൾ ഉയർത്തട്ടെ.. ദീനിൽ അദ്ദേഹം ചെയ്ത സേവനങ്ങളെ ശക്തമാക്കട്ടെ. എന്താണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നവർ പറയുക എണ്ണിയാലോടുങ്ങാത്ത വിശേഷണങ്ങളലല്ലേ അദ്ദേഹത്തിനുള്ളത്. അല്ലാഹുവിന്റെ ശക്തനായ ഹുജ്ജത്താണ് അദ്ദേഹം നമുക്കിടയിൽ കാലഘട്ടത്തിന്റെ അത്ഭുതമാണു അദ്ദേഹം, അല്ലാഹുവിന്റെ സൃഷ്ടിൾക്കിടയിൽ അദ്ദേഹം ദ്രിഷ്ടാന്തമാകുന്നു പ്രഭാതം പോലെ തെളിഞ്ഞു നില്ക്കുന്നു അദ്ദേഹത്തിന്റെ അറിവിന്റെ തേജസ്".
--ഇമാം സുയൂത്തി
ﺍﻟﻨﺜﺮ ﺍﻟﺬﺍﺋﺐ ﻓﻰ ﺍﻻﻓﺮﺍﺩ ﻭﺍﻟﻐﺮﺍﺋﺐ
ഇമാം ഇബ്ന്‍ ഹജര്‍ അസ്ഖലാനി(റ) സ്വലാഹുദ്ധീന്‍ അലാഹിയുടെ വാക്കുകള്‍ എടുത്തുദ്ധരിക്കുന്നു.
ഇമാം ഇബ്ന്‍ ഹജര്‍ അസ്ഖലാനി(റ) സ്വലാഹുദ്ധീന്‍ അലാഹിയുടെ വാക്കുകള്‍ എടുത്തുദ്ധരിക്കുന്നു.
وقرأت بِخَط الْحَافِظ صَلَاح الدّين العلائي فِي ثَبت شيخ شُيُوخنَا الْحَافِظ بهاء الدّين عبد الله بن مُحَمَّد بن خَلِيل مَا نَصه وَسمع بهاء الدّين الْمَذْكُور على الشَّيْخَيْنِ شَيخنَا وَسَيِّدنَا وإمامنا فِيمَا بَيْننَا وَبَين الله تَعَالَى شيخ التَّحْقِيق السالك بِمن اتبعهُ أحسن طَرِيق ذِي الْفَضَائِل المتكاثرة والحجج الْقَاهِرَة الَّتِي أقرَّت الْأُمَم كَافَّة أَن هممها عَن حصرها قَاصِرَة وَمَتعْنَا الله بِعُلُومِهِ الفاخرة ونفعنا بِهِ فِي الدُّنْيَا وَالْآخِرَة وَهُوَ الشَّيْخ الإِمَام الْعَالم الرباني والحبر الْبَحْر القطب النوراني إِمَام الْأَئِمَّة بركَة الْأمة 187 عَلامَة الْعلمَاء وَارِث الْأَنْبِيَاء آخر الْمُجْتَهدين أوحد عُلَمَاء الدّين شيخ الْإِسْلَام حجَّة الْأَعْلَام قدوة الْأَنَام برهَان المتعلمين قامع المبتدعين سيف المناظرين بَحر الْعُلُوم كنز المستفيدين ترجمان الْقُرْآن أعجوبة الزَّمَان فريد الْعَصْر والأوان تَقِيّ الدّين إِمَام الْمُسلمين حجَّة الله على الْعَالمين اللَّاحِق بالصالحين والمشبه بالماضين مفتي الْفرق نَاصِر الْحق عَلامَة الْهدى عُمْدَة الْحفاظ فَارس الْمعَانِي والألفاظ ركن الشَّرِيعَة ذُو الْفُنُون البديعة أَبُو الْعَبَّاس ابْن تَيْمِية
الكتاب: الدرر الكامنة في أعيان المائة الثامنة (1/186)
ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).
الكتاب: الدرر الكامنة في أعيان المائة الثامنة (1/186)
ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).
____________________
ووصلت يوم الخميس التاسع من شهر رمضان المعظم عام ستة وعشرين «156» إلى مدينة دمشق الشام
الكتاب: رحلة ابن بطوطة (تحفة النظار في غرائب الأمصار وعجائب الأسفار)(1/297)
ابن بطوطة (703 - 779 هـ = 1304 - 1377 م)
റമളാൻ മാസം 9 വ്യാഴാഴ്ച ദിവസം വര്‍ഷം: ഹിജറ 726, ശാമിലെ ദിമഷ്ക് പട്ടണത്തിൽ ഞാനെത്തി.
وكان بدمشق من كبار الفقهاء الحنابلة تقي الدين ابن تيمية «221» كبير الشأن يتكلم في الفنون إلا أن في عقله شيئا! وكان أهل دمشق يعظمونه أشد التعظيم ويعظهم على المنبر، وتكلم مرة بأمر أنكره الفقهاء
الكتاب: رحلة ابن بطوطة (تحفة النظار في غرائب الأمصار وعجائب الأسفار) (1/316)
ابن بطوطة (703 - 779 هـ = 1304 - 1377 م)
ദമാസ്കസ് പട്ടണത്തിൽ അവിടെ ധാരാളം ഹമ്പലി ഫുഖആക്കള്‍ ഉണ്ടായിരുന്നു, മഹാനായ ഇബ്നു തീമിയ്യയും ഉണ്ടായിരുന്നു
അദ്ദേഹം വിവിധ കലകളിൽ സംസാരിക്കും എന്നാല്‍ അദ്ദേഹത്തിന്റെ ബുദ്ധിയിൽ എന്തോ ഉണ്ടായിരുന്നു, ദമാസ്കസ് കാർ അദ്ദേഹത്തെ വളരെയധികം ആദരിച്ചിരുന്നു അദ്ദേഹം മിമ്പറിൽ വെച്ച് അവരെ ഉപദേശിക്കും അദ്ദേഹം മിമ്പറിൽ ഒരു ദിവസം എന്തോ പ്രസംഗിച്ചതിന്റെ പേരിൽ ഫുഖആക്കള്‍ അദ്ദേഹത്തെ ആക്ഷേപിച്ചു.
അദ്ദേഹം വിവിധ കലകളിൽ സംസാരിക്കും എന്നാല്‍ അദ്ദേഹത്തിന്റെ ബുദ്ധിയിൽ എന്തോ ഉണ്ടായിരുന്നു, ദമാസ്കസ് കാർ അദ്ദേഹത്തെ വളരെയധികം ആദരിച്ചിരുന്നു അദ്ദേഹം മിമ്പറിൽ വെച്ച് അവരെ ഉപദേശിക്കും അദ്ദേഹം മിമ്പറിൽ ഒരു ദിവസം എന്തോ പ്രസംഗിച്ചതിന്റെ പേരിൽ ഫുഖആക്കള്‍ അദ്ദേഹത്തെ ആക്ഷേപിച്ചു.
فحضرته يوم الجمعة وهو يعظ الناس على منبر الجامع ويذكّرهم فكان من جملة كلامه أن قال: إن الله ينزل إلى سماء الدنيا كنزولي هذا، ونزل درجة من درج المنبر، فعارضه فقيه مالكي يعرف بابن الزهراء وأنكر ما تكلم به، فقامت العامة إلى هذا الفقيه وضربوه بالأيدي والنعال ضربا كثيرا حتى سقطت عمامته
الكتاب: رحلة ابن بطوطة (تحفة النظار في غرائب الأمصار وعجائب الأسفار) (1/317)
ابن بطوطة (703 - 779 هـ = 1304 - 1377 م)
ابن بطوطة (703 - 779 هـ = 1304 - 1377 م)
ഇതൊക്കെ പറഞ്ഞതിനുശേഷം ഇബ്നു ബത്തൂത്ത പറയുകയാണ് ഞാൻ ആ സമയം ദമാസ്കസിൽ ഉണ്ടായിരുന്നു
അതിനുശേഷം ഞാൻ ഒരു ജുമുഅ ദിവസം പള്ളിയിൽ ഹാജരായി
ഇബ്ന്‍ തീമിയ്യ മിമ്പറിൽ നിന്ന് ഖുത്ബ പറയുന്നു ജനങ്ങളെ ഉപദേശിക്കുന്നു അവരെ ഉണര്‍ത്തുകയും ചെയ്യുന്നു
അതിനുശേഷം ഞാൻ ഒരു ജുമുഅ ദിവസം പള്ളിയിൽ ഹാജരായി
ഇബ്ന്‍ തീമിയ്യ മിമ്പറിൽ നിന്ന് ഖുത്ബ പറയുന്നു ജനങ്ങളെ ഉപദേശിക്കുന്നു അവരെ ഉണര്‍ത്തുകയും ചെയ്യുന്നു
അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ചുരുക്കം ഇങ്ങനെയായിരുന്നു
അള്ളാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങിവരും ഞാൻ ഇറങ്ങുന്ന പോലെ
അങ്ങനെ പറഞ്ഞുകൊണ്ട് മിമ്പറിന്‍റെ പടിയിൽ നിന്നും അദ്ദേഹം താഴോട്ട് ഇറങ്ങി ഇബ്ന്‍ സഹറ എന്ന മാലിക്കി ഫകീഹ് അദ്ദേഹത്തെയും അദ്ദേഹം പറഞ്ഞ വിഷയത്തെയും എതിർത്തു, മാലികി ഫഖീഹിനെ ജനങ്ങൾ ചെരിപ്പുകൊണ്ടും കൈകൊണ്ടും അടിച്ചു അദ്ദേഹത്തിന്റെ തലപ്പാവ് വീഴുന്നവരെ ജനങ്ങൾ കൈകാര്യം ചെയ്തു.
അള്ളാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങിവരും ഞാൻ ഇറങ്ങുന്ന പോലെ
അങ്ങനെ പറഞ്ഞുകൊണ്ട് മിമ്പറിന്‍റെ പടിയിൽ നിന്നും അദ്ദേഹം താഴോട്ട് ഇറങ്ങി ഇബ്ന്‍ സഹറ എന്ന മാലിക്കി ഫകീഹ് അദ്ദേഹത്തെയും അദ്ദേഹം പറഞ്ഞ വിഷയത്തെയും എതിർത്തു, മാലികി ഫഖീഹിനെ ജനങ്ങൾ ചെരിപ്പുകൊണ്ടും കൈകൊണ്ടും അടിച്ചു അദ്ദേഹത്തിന്റെ തലപ്പാവ് വീഴുന്നവരെ ജനങ്ങൾ കൈകാര്യം ചെയ്തു.
ഇനി നമുക്ക് പരിശോദിക്കേണ്ടത് മുകളില്‍ ഇബ്ന്‍ ബത്തൂത്ത പറഞ്ഞ ആ ഹിജറ 726-ന് റമളാൻ മാസം 9 വ്യാഴാഴ്ച ദിവസം ഇബ്ന്‍ തീമിയ എവിടെ ആയിരുന്നു എന്നാണു.
ഇബ്ന്‍ ഹജര്‍ അസ്ഖലാനി(റ) അദ്ദേഹത്തിന്‍റെ അദ്ദുറുല്‍ കാമിന എന്ന ഗ്രന്ഥത്തില്‍ ഒന്നാം വാള്യം പേജ് 174-ല്‍ പറയുന്നത് കാണുക.
ثمَّ قَامُوا عَلَيْهِ مرّة أُخْرَى فِي شعْبَان سنة 726 بِسَبَب مَسْأَلَة الزِّيَارَة واعتقل بالقلعة فَلم يزل بهَا إِلَى أَن مَاتَ فِي لَيْلَة الِاثْنَيْنِ الْعشْرين من ذِي الْقعدَة سنة 728
الكتاب: الدرر الكامنة في أعيان المائة الثامنة (1/174)
ابن حَجَر العَسْقلاني (773 - 852 هـ = 1372 - 1449 م)
ابن حَجَر العَسْقلاني (773 - 852 هـ = 1372 - 1449 م)
മറ്റൊരു പ്രാവശ്യവും അവര്‍ അദ്ദേഹത്തിനെതിരെ അവര്‍ നടപടി എടുത്തു ഹിജ്റ 726 ശഹബാന്‍ മാസത്തില്‍ അംബിയാക്കളുടെ ഖബര്‍ സിയാറത്തുമായുള്ള വിഷയത്തില്‍ അദ്ദേഹം പറഞ്ഞ കാരണത്താല്‍, അദ്ദേഹം ജയിലിലടക്കപ്പെട്ടു അവിടെ നിന്നും മോചനം ലഭിച്ചില്ല മരിക്കുന്നത് വരെ. അദ്ദേഹം മരണപ്പെടുന്നത് ഹിജ്റ 728 തിങ്കളാഴ്ച രാവ് ദുല്‍ഖഅദ് മാസം 20ാം തീയ്യതി.
അപ്പൊ എങ്ങിനെയാണ് ഇബ്ന്‍ ബത്തൂത്ത പറയുന്നത് :
ഹിജറ 726-ല്‍ റമളാൻ മാസം 9ാം തീയ്യതി വ്യാഴാഴ്ച ദിവസം അദ്ദേഹം ശാമിലെ ദിമഷ്ക് പട്ടണത്തിൽഎത്തി എന്നും, എന്നിട്ട് ഒരു ദിവസം ഇബ്ന്‍ തീമിയയെ മിമ്പറില്‍ സംസാരിക്കുന്നത് കണ്ടു എന്ന്???
തീര്‍ത്തും ഇത് അസാധ്യം ആണ്.......
1285 - مُحَمَّد بن عبد الله بن إِبْرَاهِيم بن مُحَمَّد بن ابراهيم بن يُوسُف اللوائي الطنجي ابو عبد الله ابْن بطوطة قَالَ ابْن الْخَطِيب كَانَ مشاركا فِي شَيْء يسير ورحل إِلَى الْمشرق فِي رَجَب سنة 25 فجال الْبِلَاد وتوغل فِي عراق الْعَجم ثمَّ دخل الْهِنْد والسند والصين وَرجع على الْيمن فحج سنة 26 وَلَقي من الْمُلُوك والمشايخ خلقا كثيرا وجاور ثمَّ رَجَعَ إِلَى الْهِنْد فولاه ملكهَا الْقَضَاء ثمَّ خلص فَرجع إِلَى الْمغرب فَحكى بهَا أَحْوَاله وَمَا اتّفق لَهُ وَمَا اسْتَفَادَ من أَهلهَا قَالَ شَيخنَا أَبُو البركات ابْن البلفيقي حَدثنَا بِغَرَائِب مِمَّا رَآهُ فَمن ذَلِك أَنه زعم أَنه دخل الْقُسْطَنْطِينِيَّة فَرَأى فِي كنيستها اثْنَي عشر ألف أَسْقُف ثمَّ انْتقل إِلَى العدوة وَدخل بِلَاد السودَان ثمَّ استدعاه صَاحب فاس وَأمره بتدوين رحلته - انْتهى وقرأت بِخَط ابْن مَرْزُوق أَن أَبَا عبد الله بن جزي نمقها وحررها بِأَمْر السُّلْطَان أبي عنان وَكَانَ البلفيقي رَمَاه بِالْكَذِبِ فبرأه ابْن مَرْزُوق وَقَالَ إِنَّه بَقِي إِلَى سنة سبعين وَمَات وَهُوَ مُتَوَلِّي الْقَضَاء بِبَعْض الْبِلَاد قَالَ ابْن مَرْزُوق وَلَا أعلم أحدا جال الْبِلَاد كرحلته وَكَانَ مَعَ ذَلِك جوادا محسنا
الكتاب: الدرر الكامنة في أعيان المائة الثامنة (5/227)
ابن حَجَر العَسْقلاني (773 - 852 هـ = 1372 - 1449 م)
الكتاب: الدرر الكامنة في أعيان المائة الثامنة (5/227)
ابن حَجَر العَسْقلاني (773 - 852 هـ = 1372 - 1449 م)
ബുള്‍ഫൈകി പറഞ്ഞതായി ഉദ്ധരിക്കുന്നു : ഇബ്ന്‍ മര്‍സൂഖിന്‍റെ കയ്യെഴുത്തു പ്രതിയില്‍ ഞാന്‍ വായിച്ചു ഈ സഞ്ചാരം എഴുതിയതും ഗ്രന്ഥപരിശോധന നടത്തിയതും ഇബ്ന്‍ ജുസയി എന്ന വ്യക്തിയായിരുന്നു അബു ഇനാന്‍ എന്ന സുല്‍ത്താന്‍റെ കല്‍പ്പന പ്രകാരം ഇമാം ബുള്‍ഫൈകി അദ്ദേഹം കളവു പറയുന്നയാളാണ് എന്ന ആരോപണം ഉന്നയിച്ചിട്ടുണ്ട്
162- أحمد بن عبد الحليم (ابن تيمية)
أحمد بن عبد الحليم بن عبد السلام بن عبد الله بن أبي القاسم الحراني العلامة الحافظ الحجة المجتهد المفسر شيخ الإسلام، نادرة العصر، علم الزهاد تقي الدين أبو العباس ابن تيمية، هو البحر من أي النواحي جئته، والبدر من أي الضواحي أتيته، جزت آباده لشأو «2» ما قنع به، ولا وقف عنده طليحا «3» مريحا من تعبه طلبا لا يرضى لغاية، ولا يقضى له بنهاية، رضع ثدي العلم منذ فطم، وطلع وجه الصباح ليحاكيه فلطم «4» ، وقطع الليل والنهار دائبين، واتخذ العلم والعمل صاحبين، إلى أن أنسى السلف بهداه، وأنأى الخلف عن بلوغ مداه:»
أحمد بن عبد الحليم بن عبد السلام بن عبد الله بن أبي القاسم الحراني العلامة الحافظ الحجة المجتهد المفسر شيخ الإسلام، نادرة العصر، علم الزهاد تقي الدين أبو العباس ابن تيمية، هو البحر من أي النواحي جئته، والبدر من أي الضواحي أتيته، جزت آباده لشأو «2» ما قنع به، ولا وقف عنده طليحا «3» مريحا من تعبه طلبا لا يرضى لغاية، ولا يقضى له بنهاية، رضع ثدي العلم منذ فطم، وطلع وجه الصباح ليحاكيه فلطم «4» ، وقطع الليل والنهار دائبين، واتخذ العلم والعمل صاحبين، إلى أن أنسى السلف بهداه، وأنأى الخلف عن بلوغ مداه:»
الكتاب: مسالك الأبصار في ممالك الأمصار (5/687)
ابن فضل الله العمري (700 - 749 هـ = 1301 - 1349 م)
ابن فضل الله العمري (700 - 749 هـ = 1301 - 1349 م)
നിങ്ങള്‍ ഏതു ഭാഗത്ത് നിന്ന് അദ്ദേഹത്തിന്റെ അടുത്ത് വന്നാലും അദ്ദേഹം ഒരു സമുദ്രമാണ്, ഏതു ദിക്കില്‍ നിന്നും സമീപിച്ചാലും അദ്ദേഹം ഒരു പൂര്‍ണ്ണ നിലാവുള്ള ചന്ദ്രനാണ്,
(അദ്ദേഹം വീണ്ടും തുരടുന്നു)
മാതാവിന്റെ മുലപ്പാല്‍ എന്ന് നുകരല്‍ നിര്‍ത്തിയോ അന്ന് തുടങ്ങിയതാണ് വിജ്ഞാനത്തിന്‍റെ മുല നുകരുക എന്നത്. അദ്ദേഹം ക്ഷീനിതനാകാതെ രാപ്പകല്‍ പണി എടുത്തു, വിജ്ഞാനത്തെയും കര്‍മ്മത്തെയും സുഹൃത്തുക്കളായി സ്വീകരിച്ചു, അദ്ദേഹം ജനങ്ങളെ വിസ്മരിപ്പിച്ചുകളഞ്ഞു, പിന്‍കാമികളായ പണ്ഡിതര്‍ അദ്ദേഹത്തില്‍ നിന്നും വിദൂരതയില്‍ ആയി.
(അതിനു താഴെ അദ്ദേഹം വീണ്ടും പറയുന്നു)
فلو
شعر أبو حنيفة «3» بزمانه وملك أمره لأدنى عصره إليه مقتربا، أو مالك «4»
لأجرى وراءه أشبهه ولو كبا، أو الشافعي «5» لقال: ليت هذا كان للأم «6»
ولدا وليتني كنت له أبا، أو الشيباني ابن حنبل «7» لما لام عذاره «8» إذا
غدا منه، لفرط العجب أشيبا،
الكتاب: مسالك الأبصار في ممالك الأمصار (5/689)
ابن فضل الله العمري (700 - 749 هـ = 1301 - 1349 م)
ابن فضل الله العمري (700 - 749 هـ = 1301 - 1349 م)
ഇബ്ന്‍ തീമിയയുടെ കാലഘട്ടത്തെ കുറിച്ച് അബുഹനീഫ ഇമാമിന് വല്ല അറിവും ഉണ്ടായിരുന്നു എങ്കില്‍, കാലത്തെ അങ്ങോട്ടും ഇങ്ങോട്ടും മറിക്കാനുള്ള കഴിവുണ്ടായിരുന്നു എങ്കില്‍ ഇബ്ന്‍ തീമിയയുടെ കാലത്തെ അദ്ദേഹത്തിന്റെ കാലത്തേക്ക് അടുപ്പിക്കുമായിരുന്നു, ഇമാം മാലിക് ആവട്ടെ നടക്കാന്‍ വയ്യാത്ത സ്വന്തം ശിഷ്യന്‍ അശ്ബാഹിനെ ഇബ്ന്‍ തീമിയക്ക് പിന്നാലെ ഓടിക്കുമായിരുന്നു, ഇമാം ഷാഫി പറയുമായിരുന്നു "ഇബ്ന്‍ തീമിയ എന്‍റെ അല്‍-ഉമ്മു എന്ന ഗ്രന്ഥത്തിന്‍റെ കുട്ടി ആയിരുന്നു എങ്കില്‍, ഞാന്‍ അദ്ധേഹത്തിന്റെ ഗുരു ആയിരുന്നു എങ്കില്‍ എന്ന് പറയുമായിരുന്നു.
അഹ്മദ് ഇബ്ന്‍ അബല്‍ ആവട്ടെ ഇബ്ന്‍ തീമിയയുടെ അറിവിന്റെ അതിശയോക്തി നിമിത്തം അദ്ധേഹത്തിന്റെ മുടി നരച്ചു പോകുമായിരുന്നു.
ഇബ്ന്‍തീമിയ (റ)യെ ഇകയ്ത്തി കാണിക്കാന്‍ ഒന്നുമറിയാത്ത ജാഹിലുകള്‍ കൊണ്ട് വരാറുള്ള പണ്ഡിതന്‍ ആണ് ഇമാം സുബുക്കി. എന്നാല്‍ അദ്ദേഹം തന്നെ ഇബ്ന്‍ തീമിയ(റ) യുടെ മഹാത്മ്യം മനസ്സിലാക്കി തന്‍റെ അഭിപ്രായത്തില്‍ നിന്നും അവസാനകാലത്ത് ഖേദിച്ചു മടങ്ങി എന്നും വളരെ വ്യക്തമായി കിതാബുകളില്‍ രേഖപ്പെടുത്തിയത് ഖബര്‍ പൂജകരായ മുസ്ലിയാക്കന്മ്മാര്‍ ഉദ്ധരിക്കാറില്ല.
وكتب الذهبي إلى السبكي يعاتبه بسبب كلام وقع منه في حق ابن تيمية! فأجابه؛ ومن جملة الجواب: وأما قول سيدي في الشيخ تقي الدين فالمملوك يتحقق كبير قدره وزخارة بحره وتوسعه في العلوم النقلية والعقلية وفرط ذكائه واجتهاده وبلوغه في كل من ذلك المبلغ الذي يتجاوز الوصف، والمملوك يقول ذلك دائما، وقدره في نفسي أكبر من ذلك وأجل، مع ما جمعه الله له من الزهادة والورع والديانة ونصرة الحق والقيام فيه لا لغرض سواه، وحرية على سنن السلف وأخذه من ذلك بالمأخذ الأوفى وغرابة مثله في هذا الزمان بل فيما مضى من أزمان
وكتب الذهبي إلى السبكي يعاتبه بسبب كلام وقع منه في حق ابن تيمية! فأجابه؛ ومن جملة الجواب: وأما قول سيدي في الشيخ تقي الدين فالمملوك يتحقق كبير قدره وزخارة بحره وتوسعه في العلوم النقلية والعقلية وفرط ذكائه واجتهاده وبلوغه في كل من ذلك المبلغ الذي يتجاوز الوصف، والمملوك يقول ذلك دائما، وقدره في نفسي أكبر من ذلك وأجل، مع ما جمعه الله له من الزهادة والورع والديانة ونصرة الحق والقيام فيه لا لغرض سواه، وحرية على سنن السلف وأخذه من ذلك بالمأخذ الأوفى وغرابة مثله في هذا الزمان بل فيما مضى من أزمان
ഇബ്ന്‍ തീമിയ(റ) യെ പറ്റി മോശം എഴുതിയതിന് സുബുകിയെ ശ്വാസിച്ചുകൊണ്ട് ഇമാം ദഹബി(റ) കത്തെഴുതി. അതിന് മറുപടി ആയി സുബുകി എഴുതിയത്, ഇബ്ന്‍ തീമിയ (റ) യുടെ ആ മഹത്തായ സ്ഥാനം എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു, ഇബ്ന്‍ തീമിയ(റ) മുന്‍പില്‍ ഞാന്‍ അടിമയാണ് ബുദ്ധിപരമായും പ്രാമാണികമായുമുള്ള അദ്ധത്തിന്റെ വിശാലതയും അതുപോലെ അദ്ദേഹത്തിന്റെ പാണ്ടിത്വവും
ആരോപിച്ചിട്ടുള്ള
ആരോപണങ്ങൾ വാസ്തവ വിരുദ്ധമായിരുന്നു എന്ന് ഇബ്നു ഹജറുൽ അസ്ഖലാനിയെ
പോലെയുള്ള പണ്ഢിതൻമാർ സമർത്ഥിക്കുന്നതായിക്കാണാം
യാഥാർത്ഥ്യം ഇതാണെന്നിരിക്കെ സൂഫിയാക്കളും,ശിയാക്കളും ചെയ്തതുപോലെ അടിസ്ഥാന
രഹിതമായ ആരോപണങ്ങൾ കേരളത്തിലെ സമസ്തക്കാരും കാലങ്ങളായി ആരോപിച്ചു
കൊണ്ടിരിക്കുന്നു .അതിന് അവർ തെളിവാക്കുന്ന ഒരുഗ്രന്ധമാകട്ടെ ഇബ്നുതൈമിയയെ
വാനോളം പുകഴ്ത്തിയ ഇബ്നു ഹജറുൽ അസ്ഖലാനി(റ)യുടെ അദ്ധുററുൽ കാമിന എന്ന
ഗ്രന്ധവും.അതുകൊണ്ടു തന്നെ അതിന്റെ സത്യാവസ്ഥ തെറ്റിദ്ധരിച്ചു പോയിട്ടുള്ള
സാധാരണക്കാർക്ക് മനസ്സിലാക്കിക്കൊടുക്കേണ്ട ബാധ്യത നമുക്കുണ്ട്.അല്ലാഹു
അതിന് തൗഫീഖ് ചെയ്യുമാറാകട്ടെ...
ഇബ്ന്‍തീമിയ (റ) പറ്റി സമസ്തക്കാര്‍ തന്നെ എഴുതിയത് കാണുക.
Subscribe to:
Posts (Atom)