ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Sunday, 28 August 2016

ഖബറും അനാചാരങ്ങളും

ഖബറും അനാചാരങ്ങളും

عن أنس بن مالك ، قال : قال رسول الله (ص) : كنت نهيتكم عن زيارة القبور الا فزوروها فانه يرق القلب وتدمع العين وتذكر الآخرة ولا تقولوا هجرا ، المصدر ( المستدرك على الصحيحين ج:1 ص:532 ).

അനസ് ഇബ്ന്‍ മാലിക് (റ):റസൂല്‍ (സ) പറഞ്ഞു : ഞാന്‍ ഇതാ ഖബര്‍ സിയാറത്ത്‌ വിരോധിക്കുന്നു. പിന്നീട് പ്രവാചകന്‍ അത് അനുവദിക്കുന്നു. അതിനെ കുറിച്ച് പ്രവാചകന്‍ പറയുന്നത് അത് ഹൃദയത്തെ ലോലമാക്കും, കണ്ണിനെ കരയിപ്പിക്കും, പാരത്രിക ലോകത്തെകുറിച്ചുള്ള ഓര്‍മ്മ വരും. 

الترمذيّ في ( سننه 274:3 ـ أبواب الجنائز ) عن بُرَيدة أنّ النبيّ صلّى الله عليه وآله قال: « كنتُ قد نَهيتُكم عن زيارة القبور، زُوروها؛ فإنّها تُزهِد في الدنيا، وتُذكّر بالآخرة ».. ق
അത് ഐഹിക ജീവിതത്തോടുള്ള വിരക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും, തന്നെയുമല്ല പാരത്രിക ലോകത്തെ കുറിച്ചുള്ള ബോധമുണ്ടാക്കുകയും  ചെയ്യും. 
എന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. 

وعن بُرَيْدَةَ رضي اللَّهُ عنهُ ، قال : كَانَ النَّبِيُّ صَلّى اللهُ عَلَيْهِ وسَلَّم يُعَلِّمُهُمْ إِذا خَرَجُوا إِلى المَقابِرِ أَنْ يَقُولَ قَائِلُهُم : « السَّلامُ عَلَيكُمْ أَهْل الدِّيارِ مِنَ المُؤْمِنِينَ والمُسْلِمِينَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ ، أَسْأَلُ اللَّه لَنَا وَلَكُمُ العافِيَةَ » رواه مسلم 
പള്ളിക്കാട്ടിലെക്കും മഖ്ബറകളിലേക്കും അവര്‍ പുറപ്പെട്ടാല്‍ സഹാബത്തുകള്‍ക്ക് പ്രവാചകന്‍ പഠിപ്പിക്കുമായിരുന്നു. (മരണപ്പെട്ടവര്‍ക്ക് സ്വലാം ചൊല്ലേണ്ട വിധം) 


ഇബ്നു ഹജറുല്‍ ഹൈതമി (റ)
  പ്രശസ്ഥ ശാഫീഈ പണ്ഡിതനായ ഇബ്നു ഹജറുല്‍ ഹൈതമി , വന്‍പാപങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹം രചിച്ച "സവാജിര്‍" എന്ന ഗ്രന്ഥത്തില്‍ പറയുന്നത് ശ്രദ്ധിക്കൂ.

 الْكَبِيرَةُ الثَّالِثَةُ وَالرَّابِعَةُ وَالْخَامِسَةُ وَالسَّادِسَةُ وَالسَّابِعَةُ وَالثَّامِنَةُ وَالتِّسْعُونَ: اتِّخَاذُ الْقُبُورِ مَسَاجِدَ، وَإِيقَادُ السُّرُجِ عَلَيْهَا، وَاِتِّخَاذُهَا أَوْثَانًا، وَالطَّوَافُ بِهَا، وَاسْتِلَامُهَا، وَالصَّلَاةُ إلَيْهَا "
93 മുതല്‍ 99 വരെയുള്ള വന്‍പാപങ്ങള്‍ ക്വബ്റുകള്‍ ആരാധാലയ കേന്ദ്രങ്ങളാക്കല്‍, അതിന്മല്‍ വിളക്ക് കത്തിക്കല്‍, അവയെ വിഗ്രഹങ്ങളാക്കല്‍, അവയെ പ്രദക്ഷിണം ചെയ്യല്‍, അവയെ തൊട്ടുമുത്തല്‍, അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കല്‍ എന്നിവയാണ്'' (സവാജിര്‍ 11/120) പിന്നീട് ഇതുമായി ബന്ധപ്പെട്ട ധാരാളം ഹദീസുകള്‍ ഉദ്ധരിച്ച ശേഷം അദ്ദേഹം പറയുന്ന മര്‍മ്മപ്രധാമായ ഭാഗം ഇങ്ങിനെ സംഗ്രഹിക്കാം.

 وَوَجْهُ أَخْذِ اتِّخَاذِ الْقَبْرِ مَسْجِدًا مِنْهَا وَاضِحٌ، لِأَنَّهُ لُعِنَ مَنْ فَعَلَ ذَلِكَ بِقُبُورِ أَنْبِيَائِهِ وَجُعِلَ مَنْ فَعَلَ ذَلِكَ بِقُبُورِ صُلَحَائِهِ شَرَّ الْخَلْقِ عِنْدَ اللَّهِ يَوْمَ الْقِيَامَةِ، فَفِيهِ تَحْذِيرٌ لَنَا كَمَا فِي رِوَايَةِ: «يُحَذِّرُ مَا صَنَعُوا» : أَيْ يُحَذِّرُ أُمَّتَهُ بِقَوْلِهِ لَهُمْ ذَلِكَ مِنْ أَنْ يَصْنَعُوا كَصُنْعِ أُولَئِكَ فَيُلْعَنُوا كَمَا لُعِنُوا فَإِنَّ أَعْظَمَ الْمُحَرَّمَاتِ وَأَسْبَابِ الشِّرْكِ الصَّلَاةُ عِنْدَهَا وَاِتِّخَاذُهَا مَسَاجِدَ أَوْ بِنَاؤُهَا عَلَيْهَا. وَالْقَوْلُ بِالْكَرَاهَةِ مَحْمُولٌ عَلَى غَيْرِ ذَلِكَ إذْ لَا يُظَنُّ بِالْعُلَمَاءِ تَجْوِيزُ فِعْلٍ تَوَاتَرَ عَنْ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَعْنُ فَاعِلِهِ، وَتَجِبُ الْمُبَادَرَةُ لِهَدْمِهَا وَهَدْمِ الْقِبَابِ الَّتِي عَلَى الْقُبُورِ إذْ هِيَ أَضَرُّ مِنْ مَسْجِدِ الضِّرَارِ لِأَنَّهَا أُسِّسَتْ عَلَى مَعْصِيَةِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لِأَنَّهُ نَهَى عَنْ ذَلِكَ وَأَمَرَ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِهَدْمِ الْقُبُورِ الْمُشْرِفَةِ، وَتَجِبُ إزَالَةُ كُلِّ قِنْدِيلٍ أَوْ سِرَاجٍ عَلَى قَبْرٍ وَلَا يَصِحُّ وَقْفُهُ وَنَذْرُهُ انْتَهَى. 


 ചുരുക്ക ആശയം :
പ്രവാചകന്‍മാരുടെ ക്വബ്റുകള്‍ ആരാധാകേദ്രങ്ങളാക്കിയവര്‍ ശപിക്കപ്പെടുകയും മഹാന്മാരുടെ ക്വബ്റുകള്‍ അപ്രകാരം ചെയ്തവര്‍ അന്ത്യാളില്‍ ഏറ്റവും ദുഷിച്ചവര്‍ ആണെന്ന് പറയുകയുമൊക്കെ ചെയ്തത്, ഈ സമുദായം അപ്രകാരം ചെയ്യാതിരിക്കുവാനും അതുവഴി അവര്‍ ശപിക്കപ്പെടാതിരിക്കാനുമുള്ള താക്കീതാണ്. അമ്പിയാ-ഔലിയാക്കളുടെ ക്വബ്റുകളോടുള്ള ആദരവിനാലും ബര്‍കത്തിനാലും അവയിലേക്ക് തിരിഞ്ഞ് നിസ്കരിക്കല്‍ ഹറാമാണെന്ന് നമ്മുടെ പണ്ഡിതന്മാര്‍ പറയാന്‍ കാരണമിതാണ്. അത് വന്‍ പാപമാണെന്ന് മേല്‍പറയപ്പെട്ട ഹദീസുകളില്‍ നിന്നും വ്യക്തമാണ്.......... ഹറാമുകളില്‍ ഏറ്റവും ഗൌരവമേറിയതും ശിര്‍ക്കിന്റെ കാരണങ്ങളില്‍ പെട്ടതുമാണ് ക്വബ്റിന് സമീപം ഇരിക്കലും അതിനെ ആരാധാകേന്ദ്രമാക്കലും അതിനെ കെട്ടിയുണ്ടാക്കലും. കറാഹത്താണ് എന്ന് പലരും അഭിപ്രായപ്പെട്ടത് മറ്റുഅര്‍ത്ഥങ്ങളിലാണ് എന്ന് മസ്സിലാക്കണം. കാരണം ശപിക്കപ്പെട്ടതായി നബി(സ)യില്‍ നിന്ന് വളരെ വ്യക്തമായി (മുതവാതിറായി) സ്ഥിരപ്പെട്ടകാര്യം പണ്ഡിതന്മാര്‍ അനുവദീയമാക്കുമെന്ന് വിചാരിക്കപ്പെടാവതല്ല. അത്തരം കേന്ദ്രങ്ങളും അത് പോലെ ക്വബ്റിന് മീതെയുള്ള ഖുബ്ബകളുമെല്ലാം പൊളിക്കാന്‍ ധൃതികാണിക്കല്‍ നിര്‍ബന്ധമാണ്. കാരണം അവ (മുനാഫിഖുകള്‍ നിര്‍മ്മിച്ച) മസ്ജിദുള്ളിറാറിക്കോള്‍ അപകടകാരികളാണ്. നബി(സ)ക്ക് എതിരായിട്ടാണല്ലോ അവസ്ഥാപി ക്കപ്പെട്ടിരിക്കുന്നത്. നബി(സ) അവ വിരോധിക്കുകയും ഉയര്‍ത്തപ്പെട്ട ക്വബ്റുകള്‍ പൊളിക്കാന്‍ കല്‍പിക്കുകയും ചെയ്തിട്ടു ണ്ട് . ക്വബ്റിന് മീതെയുള്ള മുഴുവന്‍ വിളക്കുകളും നീക്കല്‍ നിര്‍ബന്ധവുമാണ്. അവയൊക്കെ നേര്‍ച്ചയാക്കുകയോ, വഖഫ് ചെയ്യുകയോ, ചെയ്താല്‍ അത് സഹീഹാകുകയുമില്ല" (സവാജിര്‍ 1/120).

قَالَ عُمَرُ بْنُ الخَطَّابِ: «يُوشِكُ أَنْ تُنْقَضَ عُرَى الإِسْلَامِ عُرْوَةً عُرْوَةً إِذَا نَشَأَ فِي الإِسْلَامِ مَنْ لَا يَعْرِفُ الجَاهِلِيَّةَ»
“ജാഹിലിയ്യത്ത് എന്താണെന്നറിയാത്തവര്‍ ഇസ്ലാമില്‍ വളര്‍ന്നു വന്നാല്‍; ഇസ്ലാമിന്‍റെ കണ്ണികള്‍ ഓരോന്നോരോന്നായി അഴിഞ്ഞു പോകാറാകും.” 


കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ രചിച്ച  അറബി  കിതാബിൽ   ഖബർ തൊട്ട് മുത്തലും തടവലും ഒക്കെ ജൂതന്മാരുടെ പണിയാണ് എന്ന് എഴുതി വെച്ചത് കാണുക.
സ്വാലിഹായ  വ്യക്തിയുടെ  കബറിന്ന് അടുത്ത് ആരാധന നടത്തൽ.
  رقم الحديث: 778
(حديث مرفوع) أَخْبَرَنَا السَّرَّاجُ ، ثنا الْحَسَنُ بْنُ حَمَّادٍ الْوَرَّاقُ ، ثنا عَبْدَةُ ، عَنْ هِشَامِ بْنِ عُرْوَةَ ، عَنْ أَبِيهِ ، عَنْ عَائِشَةَ ، قَالَتْ : ذَكَرَتْ أُمُّ سَلَمَةَ لِلنَّبِيِّ صَلَّى اللَّهُ عَلَيهِ وَسَلَّمَ كَنِيسَةً رَأَتْهَا فِي أَرْضِ الْحَبَشَةِ ، يُقَالُ لَهَا مَارِيَةُ ، وَذَكَرَتْ لَهُ مَا رَأَتْ فِيهَا مِنَ الصُّوَرِ ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيهِ وَسَلَّمَ : " أُولَئِكَ قَوْمٌ إِذَا مَاتَ فِيهِمُ الرَّجُلُ الصَّالِحُ أَوِ الْعَبْدُ الصَّالِحُ بَنَوْا عَلَى قَبْرِهِ مَسْجِدًا ، وَصَوَّرُوا فِيهَا تِلْكَ الصُّوَرَ ، أُولَئِكَ شِرَارُ الْخَلْقِ " .
ഉമ്മു സലമ (رضي الله عنه)   അല്ലാഹുവിന്റെ  റസൂൽ (صلى الله عليه وسلم) യോട്   ഹബഷീനയിൽ  അവർ കണ്ട ഒരു ചർച്ചിനെ കുറിച്ചും  അതിൽ കണ്ട  ചിത്രങ്ങളെ കുറിച്ചും പറഞ്ഞു .  അപ്പോൾ നബി (صلى الله عليه وسلم) പറഞ്ഞു .  'അവരിൽ ഒരു സ്വാലിഹായ ദാസനോ , പുണ്ണ്യ പുരുഷനോ  മരണപ്പെട്ടാൽ അവർ അയാളുടെ കബറിന്ന് മേൽ പള്ളി പണിയുകയും അതിൽ ആ ചിത്രങ്ങൾ  രൂപപ്പെടുത്തുകയും  ചെയ്യുമായിരുന്നു അവരത്രെ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും നീചന്മാർ .  (ബുഖാരി , മുസ്ലിം )
 أن عائشة وعبد الله بن عباس قالا:
لما نزل رسول الله صلى الله عليه وسلم، طفق يطرح خميصة له على وجهه، فإذا اغتم بها كشفها عن وجهه، فقال وهو كذلك: لعنة الله على اليهود والنصارى، اتخذوا قبور أنبيائهم مساجد. يحذر ما صنعوا)
صحيح البخاري الجامع الصحيح حديث رقم : 435
അല്ലാഹുവിന്റെ  റസൂൽ (صلى الله عليه وسلم) മരണാസന്നമായപ്പോൾ  അവിടുത്തെ ഒരു വസ്ത്രം  മുഖത്തേക്ക് ഇടുവാൻ തുടങ്ങി  ശ്വാസം ഇടുങ്ങുമ്പോൾ  അത് മുഖത്തു നിന്ന് നീക്കും  ആ അവസ്ഥയിൽ  നബി (صلى الله عليه وسلم)  പറയുകയാണ് .   "  യഹൂദികളെയും  ക്രൈസ്തവരെയും  അള്ളാഹു ശപിക്കട്ടെ ,  അവർ അവരുടെ നബിമാരുടെ  മഖ്‌ബറകളെ  പള്ളികളാക്കി.
 അവർ ചെയ്തതിനെ  കുറിച്ച് മുന്നറീപ്പ് നൽകുകയായിരുന്നു  അദ്ദേഹം
അതില്ലായിരുന്നെങ്കിൽ  അവിടുത്തെ കബർ വീടിനു പുറത്താക്കുമായിരുന്നു  മാത്രമല്ല അവിടുത്തെ  ഖബറിനെ  പള്ളിയാക്കപ്പെടുന്നതിനെ കൂടി അദ്ദേഹം ഭയന്നു. 
 

(حديث مرفوع) نا الْحُسَيْنُ بْنُ عَلِيٍّ ، عَنْ زَائِدَةَ ، عَنْ عَاصِمٍ ، عَنْ شَقِيقٍ ، عَنْ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " إِنَّ مِنْ شِرَارِ النَّاسِ مَنْ تُدْرِكُهُمُ السَّاعَةُ وَهُمٌ أَحْيَاءٌ ، وَمَنْ يَتَّخِذُ الْقُبُورَ مَسَاجِدَ "
നബി (صلى الله عليه وسلم) പറഞ്ഞു നിശ്ചയം ജനങ്ങളിൽ നീചൻമ്മാർ  ഖിയാമത്തു നാൾ സംഭവിക്കുമ്പോൾ  ജീവിച്ചിരിക്കുന്നവരാണ് .  കബറുകളെ ആരാധനസ്ഥലമാകുന്നവരുമാണ് .  
(മുസ്നദ് അബീ ഹാതിം , അഹമ്മദ് ,  ഇബ്ൻ  ഹുസൈമ , ഇബ്ൻ ഹിബ്ബാൻ ) 




ഖബറുകൾ ആഘോഷ സ്ഥാനങ്ങൾ ആക്കുകയോ വീടുകൾ ഖബറുകൾ ആക്കുകയോ ചെയ്യുന്നതും മൂന്നു മസ്ജിദുകളിലേക്കല്ലാതെ യാത്രക്കു ഒരുങ്ങി പുറപ്പെടാൻ പാടില്ല എന്ന നബിവചനത്തിന്റെ വിശദീകരണവും ഇത് സംബന്ധിച്ച വ്യത്യസ്തങ്ങളായ പണ്ഡിതാഭിപ്രായങ്ങളുമാണ് താഴെ ചര്‍ച്ച ചെയ്യുന്നത്.

ഇമാം സുയൂതി റഹിമഹുല്ലാഹിയുടെ
(മരണം  ഹിജ്‌റ  911)
അൽ അംറു ബിൽ ഇത്തിബാഉ വന്നഹ്‌യു  അനിൽ ഇബ്തിദാഉ തുടരുന്നു :

النهي عن الصلاة في القبور واتخاذها عيداً
ഖബറുകളിന്മേൽ നിസ്‌ക്കരിക്കുന്നതിന്റെയും ഖബറുകൾ ആഘോഷ സ്ഥാനങ്ങൾ ആക്കുന്നതിന്റെയും നിരോധനം സംബന്ധിച്ച് പറയുന്ന ബാബ്
.........................

ومن هذه الأمكنة ما له خصيصة لكن لا تقتضي اتخاذها عيداً، ولا الصلاة عندها، ونحوها من العبادات كالدعاء عندها. فمن هذه الأمكنة قبور الأنبياء والصالحين. وقد جاء عن رسول الله (أنه قال: " لا تجعلوا بيوتكم قبوراً ولا تجعلوا قبري عيداً وصلوا عليّ، فإن صلاتكم تبلغني حيث كنتم ".
وعن علي بن الحسين بن علي بن أبي طالب رضي الله أنه رأى رجلاً يجيء إلى فرجة كانت عند قبر النبي (فيدخل
فيها ويدعو، فقال: ألا أحدثك حديثاً، عن أبي، عن جدي، عن رسول الله (أنه قال: " لا تتخذوا قبري عيداً ولا بيوتكم قبوراً وصلوا عليّ؛ فإن صلاتكم عليّ تبلغني حيث كنتم " أخرجه الحافظ أبو عبد الله محمد بن عبد الواحد المقري فيما اختاره من الأحاديث الجياد الزائدة على الصحيحين، وشرطه فيه أحسن من شرط الحاكم في صحيحه، وروى سعيد في سننه عن أبي سعيد مولى المهدي قال: قال رسول الله) : " لا تتخذوا بيتي عيداً، ولا بيوتكم قبوراً، وصلوا عليّ حيثما كنتم، فإن صلاتكم تبلغني ".
وروي أيضاً عن سهل بن أبي سهيل، قال: رآني الحسين بن الحسين بن علي بن أبي طالب رضي الله عنه عند القبر، فناداني وهو في مبيت فاطمة يتعشى، فقال: هلمَّ إلى العشاء
ആശയ സംഗ്രഹം : പ്രത്യേകതകൾ ഉള്ള ചില സ്ഥലങ്ങൾ ഉണ്ട്; എന്നാൽ അത് അവയെ ഉത്സവ സ്ഥാനങ്ങൾ ആക്കുന്നതിനു ന്യായമല്ല.അത്തരം സ്ഥാനങ്ങളിൽ നിസ്‌ക്കരിക്കലോ അത് പോലുള്ള ആരാധനകൾ അർപ്പിക്കലോ പ്രാർത്ഥന നടത്തലോ പാടില്ല.ഇങ്ങിനെയുള്ള സ്ഥാനങ്ങളാണ് /സ്ഥലങ്ങളാണ് നബിമാരുടെയും സജ്ജനങ്ങളുടെയും ഖബറുകൾ.അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നു : ' നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകളാകരുതു.എന്റെ ഖബറുകൾ നിങ്ങൾ ഉത്സവ സ്ഥാനമാക്കരുത്.നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുക/എന്റെ മേൽ സ്വലാത്ത് ചൊല്ലുക;കാരണം നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ പ്രാർത്ഥന /നിങ്ങൾ എന്റെ മേൽ ചൊല്ലുന്ന സ്വലാത്ത് എനിക്ക് എത്തും .

തുടർന്ന് പരാമർശിൽക്കുന്ന ഹദീസ് ഇമാം ഹൈസമി റഹിമഹുല്ലാഹിയുടെ(മരണം  ഹിജ്‌റ  807)  മജ്മഉ സ്സവാഇദിൽ വന്ന പ്രകാരം ചുവടെ ചേർക്കുന്നു :




- وَعَنْ عَلِيِّ بْنِ الْحُسَيْنِ أَنَّهُ رَأَى رَجُلًا يَجِيءُ إِلَى فُرْجَةٍ كَانَتْ عِنْدَ قَبْرِ الرَّسُولِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَيَدْخُلُ فِيهَا فَيَدْعُو فَنَهَاهُ فَقَالَ : أَلَا أُحَدِّثُكُمْ حَدِيثًا سَمِعْتُهُ مِنْ أَبِي عَنْ جَدِّي عَنْ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ : " لَا تَتَّخِذُوا قَبْرِي عِيدًا ، وَلَا بُيُوتَكُمْ قُبُورًا ، فَإِنَّ تَسْلِيمَكُمْ يَبْلُغُنِي أَيْنَمَا كُنْتُ " 


رَوَاهُ أَبُو يَعْلَى ، وَفِيهِ حَفْصُ بْنُ إِبْرَاهِيمَ الْجَعْفَرِيُّ ، ذَكَرَهُ ابْنُ أَبِي حَاتِمٍ ، وَلَمْ يَذْكُرْ فِيهِ جَرْحًا ، وَبَقِيَّةُ رِجَالِهِ ثِقَاتٌ
مجمع الزاوئد ومنبع الفوائد
نور الدين علي بن أبي بكر الهيثمي
 
ആശയ സംഗ്രഹം : തിരു നബിയുടെ പൗത്രൻ ഹുസൈൻ റദിയല്ലാഹു അന്ഹുവിന്റെ പുത്രൻ അലി റദിയല്ലാഹു അന്ഹു ,നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഖബറിനടുത്തുള്ള ഒരു ഫുർജത്തിലേക്കു ഒരാൾ വരുന്നത് ശ്രദ്ധിച്ചു .അദ്ദേഹം അവിടെ പ്രവേശിച്ചു ദുആ ചെയ്യുകയായിരുന്നു.അപ്പോൾ അലി റദിയല്ലാഹു അന്ഹു അവർകൾ അത് തടഞ്ഞു കൊണ്ട് ആ വ്യക്തിയോട് ഇങ്ങിനെ പറഞ്ഞു : ഞാൻ എന്റെ ഉപ്പയിൽ നിന്നും അദ്ദേഹം അദ്ദേഹത്തിന്റെ വലിയുപ്പ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്നും കേട്ട ഒരു ഹദീസ് ഞാൻ താങ്കൾക്കു പറഞ്ഞു തരട്ടെയോ?റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു : ' നിങ്ങൾ എന്റെ ഖബറിനെ ഉത്സവ സ്ഥലമാക്കരുത്;നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകൾ ആക്കുകയും അരുത്.കാരണം നിശ്ചയം നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സലാം എനിക്ക് എത്തും.
ഔനുൽ മഅബൂദിൽ നിന്ന്:

മരണം   :ഹിജ്‌റ 1329 )

حَدَّثَنَا أَحْمَدُ بْنُ صَالِحٍ قَرَأْتُ عَلَى عَبْدِ اللَّهِ بْنِ نَافِعٍ أَخْبَرَنِي ابْنُ أَبِي ذِئْبٍ عَنْ سَعِيدٍ الْمَقْبُرِيِّ عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا تَجْعَلُوا بُيُوتَكُمْ قُبُورًا وَلَا تَجْعَلُوا قَبْرِي عِيدًا وَصَلُّوا عَلَيَّ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ
عون المعبود
محمد شمس الحق العظيم آبادي
ആശയ സംഗ്രഹം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു:
അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നു : ' നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകളാകരുതു.എന്റെ ഖബറുകൾ നിങ്ങൾ ഉത്സവ സ്ഥാനമാക്കരുത്.നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുക/എന്റെ മേൽ സ്വലാത്ത് ചൊല്ലുക;കാരണം നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ പ്രാർത്ഥന /നിങ്ങൾ എന്റെ മേൽ ചൊല്ലുന്ന സ്വലാത്ത് എനിക്ക് എത്തും .



 ( لَا تَجْعَلُوا بُيُوتَكُمْ قُبُورًا ) :
أَيْ لَا تَتْرُكُوا الصَّلَوَاتِ وَالْعِبَادَةَ فَتَكُونُوا فِيهَا كَأَنَّكُمْ أَمْوَاتٌ . شَبَّهَ الْمَكَانَ الْخَالِيَ عَنِ الْعِبَادَةِ بِالْقُبُورِ ، وَالْغَافِلَ عَنْهَا بِالْمَيِّتِ ، ثُمَّ أَطْلَقَ الْقَبْرَ عَلَى الْمَقْبَرَةِ . وَقِيلَ الْمُرَادُ لَا تَدْفِنُوا فِي الْبُيُوتِ ، وَإِنَّمَا دُفِنَ الْمُصْطَفَى فِي بَيْتِ عَائِشَةَ مَخَافَةَ اتِّخَاذِ قَبْرِهِ مَسْجِدًا ، ذَكَرَهُ الْقَاضِي ، قَالَهُ الْمُنَاوِيُّ فِي فَتْحِ الْقَدِيرِ (?فيض القدير)، وَقَالَ الْخَفَاجِيُّ : وَلَا يَرِدُ عَلَيْهِ أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - دُفِنَ فِي بَيْتِهِ لِأَنَّهُ اتُّبِعَ فِيهِ سُنَّةُ الْأَنْبِيَاءِ عَلَيْهِمُ السَّلَامُ كَمَا وَرَدَ : مَا قُبِضَ نَبِيٌّ إِلَّا دُفِنَ حَيْثُ يُقْبَضُ . فَهُوَ مَخْصُوصٌ بِهِمُ انْتَهَى

ആശയ സംഗ്രഹം : 'നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകളാക്കരുത് ' എന്ന് തിരു നബി പറഞ്ഞതിന്റെ ഉദ്ദേശ്യം വീടുകളിൽ വച്ച് നിസ്‌കാരവും മറ്റു ഇബാദത്തുകളും പാടെ ഒഴിവാക്കരുത് എന്ന അർത്ഥത്തിലാണ്.വീടുകളിൽ മറമാടരുത് എന്നാണു ഹദീസിന്റെ ആശയമെന്നും അഭിപ്രായമുണ്ട്.
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ ആഇശ റദിയല്ലാഹു അന്ഹായുടെ വീട്ടിൽ ഖബറടക്കിയത് തിരുനബിയുടെ ഖബറിടം ഭാവിയിൽ മസ്ജിദ് /സുജൂദ് ചെയ്യുന്ന ഇടം ആക്കി മാറ്റിയാലോ എന്ന ഭയം മൂലമാണെന്ന് ഖാദീ റഹിമഹുല്ലാഹ് അഭിപ്രായപ്പെട്ടതായി ഇമാം മുനാവി റഹിമഹുല്ലാഹ് (മരണം  ഹിജ്‌റ  1031) പ്രസ്താവിക്കുന്നു.നബിമാർ എവിടെയാണോ വഫാതാകുന്നത് അവിടെയാണ് മറമാടപ്പെടുന്നതും അപ്രകാരമാണ് തിരുനബിയുടെ കാര്യത്തിലും സംഭവിച്ചതെന്നും ഇമാം ഖഫാജി പറയുന്നു.

( وَلَا تَجْعَلُوا قَبْرِي عِيدًا ) :
 قَالَ الْإِمَامُ ابْنُ تَيْمِيَةَ رَحِمَهُ اللَّهُ مَعْنَى الْحَدِيثِ لَا تُعَطِّلُوا الْبُيُوتَ مِنَ الصَّلَاةِ فِيهَا وَالدُّعَاءِ وَالْقِرَاءَةِ فَتَكُونُ بِمَنْزِلَةِ الْقُبُورِ ، فَأَمَرَ بِتَحَرِّي الْعِبَادَةِ بِالْبُيُوتِ وَنَهَى عَنْ تَحَرِّيهَا عِنْدَ الْقُبُورِ ، عَكْسَ مَا يَفْعَلُهُ الْمُشْرِكُونَ مِنْ النَّصَارَى وَمَنْ تَشَبَّهَ بِهِمْ مِنْ هَذِهِ الْأُمَّةِ . وَالْعِيدُ اسْمُ مَا يَعُودُ مِنَ الِاجْتِمَاعِ الْعَامِّ عَلَى وَجْهٍ مُعْتَادٍ عَائِدًا مَا يَعُودُ السَّنَةَ أَوْ يَعُودُ الْأُسْبُوعَ أَوِ الشَّهْرَ وَنَحْوَ ذَلِكَ


وَقَالَ ابْنُ الْقَيِّمِ : الْعِيدُ مَا يُعْتَادُ مَجِيئُهُ وَقَصْدُهُ مِنْ زَمَانٍ وَمَكَانٍ مَأْخُوذٌ مِنَ الْمُعَاوَدَةِ وَالِاعْتِيَادِ ، فَإِذَا كَانَ اسْمًا لِلْمَكَانِ فَهُوَ الْمَكَانُ الَّذِي يُقْصَدُ فِيهِ الِاجْتِمَاعُ الِانْتِيَابُ بِالْعِبَادَةِ وَبِغَيْرِهَا كَمَا أَنَّ الْمَسْجِدَ الْحَرَامَ وَمِنًى وَمُزْدَلِفَةَ وَعَرَفَةَ وَالْمَشَاعِرَ جَعَلَهَا اللَّهُ تَعَالَى عِيدًا لِلْحُنَفَاءِ وَمَثَابَةً لِلنَّاسِ ، كَمَا جَعَلَ أَيَّامَ الْعِيدِ مِنْهَا عِيدًا


وَكَانَ لِلْمُشْرِكِينَ أَعْيَادٌ زَمَانِيَّةٌ وَمَكَانِيَّةٌ فَلَمَّا جَاءَ اللَّهُ بِالْإِسْلَامِ أَبْطَلَهَا وَعَوَّضَ الْحُنَفَاءَ مِنْهَا عِيدَ الْفِطْرِ وَعِيدَ النَّحْرِ ، كَمَا عَوَّضَهُمْ عَنْ أَعْيَادِ الْمُشْرِكِينَ الْمَكَانِيَّةِ بِكَعْبَةٍ وَمِنًى وَمُزْدَلِفَةَ وَسَائِرِ الْمَشَاعِرِ انْتَهَى 

ആശയ സംഗ്രഹം : ഇമാം ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു:

 വീടുകളിൽ നിസ്‌കാരവും ദുആയും ഖുർആൻ പാരായണവും അവഗണിച്ചു കൊണ്ട് വീടുകളെ ഖബറുകൾക്കു സദൃശമാക്കരുതെന്നാണ് ഹദീസിന്റെ ആശയം.അപ്പോൾ വീടുകളിൽ വച്ച് ആരാധനകൾ  നടത്തണമെന്നും  ഖബറുകൾക്കു സമീപം ആരാധനകൾ പാടില്ലെന്നും തിരു നബി ഹദീസിലൂടെ കൽപ്പിച്ചു.ഇത് നസാറാക്കളിൽ നിന്നും ഈ ഉമ്മത്തിൽ അവരോടു സദൃശമായവരിൽ നിന്നും സംഭവിക്കുന്നതിനു വിരുദ്ധമായ നിലപാടാണ്.ആഴ്ചയിലോ മാസത്തിലോ വർഷത്തിലോ മറ്റോ ആവർത്തിച്ചു വരുന്നത് എന്നതാണ് ഈദിന്റെ അർത്ഥം.
        ഇമാം ഇബ്നു ഖയ്യിം റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : ഈദ് എന്നത് കൊണ്ട് സ്ഥലവും കാലവും ഉദ്ദേശ്യമാവാം.സ്ഥലമാവുമ്പോൾ ഇബാദത്തിന് വേണ്ടി ഒരുമിച്ചു കൂടുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് ഈദ് എന്ന പദം ഉപയോഗിക്കിക്കുന്നതു.മസ്ജിദുൽ ഹറാം,മിനാ,മുസ്ദലിഫ,അറഫ, മശ്അറുകൾ എന്നിവയെല്ലാം മുസ്ലിംകൾക്ക് അല്ലാഹു ഈദ് ആയി നിശ്ചയിച്ചിരിക്കുന്നു. സ്ഥല - കാലങ്ങളുമായി ബന്ധപ്പെട്ടു ബഹുദൈവ വിശ്വാസികൾക്ക് ഉണ്ടായിരുന്ന ഈദുകളെ അല്ലാഹു ബാഥ്വിലാക്കുകയും ഇസ്‌ലാമിൽ ഈദുൽ ഫിത്ർ , ഈദുൽ അദ്ഹാ എന്നിവ  കാലവുമായി ബന്ധപ്പെട്ട ഈദുകളായും കഅബ , മിന, മുസ്ദലിഫ,മശ്അറുകൾ മുതലായവ സ്ഥലവുമായി ബന്ധപ്പെട്ട ഈദുകളായും പകരം നിശ്ചയിക്കുകയും ചെയ്തു.

 

ഔനുൽ മഅബൂദിൽ നൽകിയിട്ടുള്ളത് ഫൈദുൽ ഖദീറിൽ ഇമാം മുനാവി റഹിമഹുല്ലാഹ് (മരണം : ഹിജ്‌റ 1031 )
الكتاب: فيض القدير شرح الجامع الصغير
المؤلف: زين الدين محمد المدعو بعبد الرؤوف بن تاج العارفين بن علي بن زين العابدين الحدادي ثم المناوي القاهري (المتوفى: 1031هـ)


(صَلُّوا فِي بُيُوتِكُمْ وَلَا تَتَّخِذُوهَا قُبُورًا، وَلَا تَتَّخِذُوا بَيْتِي عِيدًا وَصَلُّوا عَلَيَّ وَسَلِّمُوا؛ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُمَا كُنْتُمْ) (ع وَالضِّيَاءُ) عَنِ الْحَسَنِ بْنِ عَلِيٍّ - (صح) .
ആശയ സംഗ്രഹം :ഹസൻ  ബ്നു അലി റദിയല്ലാഹുഅന്ഹു റിപ്പോർട്ട് ചെയ്യുന്നു ( തിരു നബി പറഞ്ഞു): നിങ്ങൾ നിങ്ങളുടെ വീടുകളിൽ വച്ച് ( അതായത് വീടുകളിലും ) നിസ്‌ക്കരിക്കുക.വീടുകളെ നിങ്ങൾ ഖബറുകൾ ആക്കരുത്.എന്റെ വീട് നിങ്ങൾ ആഘോഷ സ്ഥാനമാക്കരുത്.നിങ്ങൾ എന്റെ മേൽ സ്വലാത്തും സലാമും ചൊല്ലുക ; കാരണം നിങ്ങൾ എവിടെയാണെങ്കിലും ,നിങ്ങളുടെ സ്വലാത്തു എന്റെ അടുത്ത് എത്തും .( മുസ്നദ് അബൂ യഅലാ )
............................

 (وَلَا تَتَّخِذُوا بَيْتِي عِيدًا)
 ؛ أَيْ: لَا تَتَّخِذُوا قَبْرِي مَظْهَرَ عِيدٍ، وَمَعْنَاهُ النَّهْيُ عَنِ الِاجْتِمَاعِ لِزِيَارَتِهِ اجْتِمَاعَهُمْ لِلْعِيدِ، إِمَّا لِدَفْعِ الْمَشَقَّةِ أَوْ كَرَاهَةَ أَنْ يَتَجَاوَزَ وَاحِدٌ التَّعْظِيمَ، وَقِيلَ الْعِيدُ مَا يُعَادُ إِلَيْهِ؛ أَيْ: لَا تَجْعَلُوا قَبْرِي عِيدًا تَعُودُونَ إِلَيْهِ مَتَى أَرَدْتُمْ أَنْ تُصَلُّوا عَلَيَّ وَظَاهِرُهُ يَنْهَى عَنِ الْمُعَاوَدَةِ، وَالْمُرَادُ الْمَنْعُ عَمَّا يُوجِبُهُ وَهُوَ ظَنُّهُمْ أَنَّ دُعَاءَ الْغَائِبِ لَا يَصِلُ إِلَيْهِ وَيُؤَيِّدُهُ قَوْلُهُ (وَصَلُّوا عَلَيَّ وَسَلِّمُوا؛ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُمَا كُنْتُمْ) ؛ أَيْ: لَا تَتَكَلَّفُوا الْمُعَاوَدَةَ إِلَيَّ فَقَدِ اسْتَغْنَيْتُمْ بِالصَّلَاةِ عَلَيَّ؛ لِأَنَّ النُّفُوسَ الْقُدْسِيَّةَ إِذَا تَجَرَّدَتْ عَنِ الْعَلَائِقِ الْبَدَنِيَّةِ عَرَجَتْ وَاتَّصَلَتْ بِالْمَلَأِ الْأَعْلَى وَلَمْ يَبْقَ لَهَا حِجَابٌ فَتَرَى الْكُلَّ كَالْمُشَاهَدِ بِنَفْسِهَا أَوْ بِإِخْبَارِ الْمَلَكِ لَهَا، وَفِيهِ سِرٌّ يَطَّلِعُ عَلَيْهِ مَنْ يَسَّرَ لَهُ. ذَكَرَهُ الْقَاضِي [تَنْبِيهٌ] قَوْلُهُمْ: فِيمَا سَلَفَ مَعْنَاهُ النَّهْيُ عَنِ الِاجْتِمَاعِ إِلَخْ يُؤْخَذُ مِنْهُ أَنَّ اجْتِمَاعَ الْعَامَّةِ فِي بَعْضِ أَضْرِحَةِ الْأَوْلِيَاءِ فِي يَوْمٍ أَوْ شَهْرٍ مَخْصُوصٍ مِنَ السَّنَةِ، وَيَقُولُونَ: هَذَا يَوْمُ مَوْلِدِ الشَّيْخِ، وَيَأْكُلُونَ وَيَشْرَبُونَ، وَرُبَّمَا يَرْقُصُونَ، مَنْهِيٌّ عَنْهُ شَرْعًا، وَعَلَى وَلِيِّ الشَّرْعِ رَدْعُهُمْ عَلَى ذَلِكَ، وَإِنْكَارُهُ عَلَيْهِمْ وَإِبْطَالُهُ

ആശയ സംഗ്രഹം : 'നിങ്ങൾ എന്റെ വീട് ആഘോഷ സ്ഥാനമാക്കരുതേ ' എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം 'എന്റെ ഖബർ ആഘോഷ സ്ഥാനമാക്കരുതേ' എന്നാണു.തിരു നബിയുടെ ഖബർ സിയാറത്ത് ചെയ്യാൻ ഒരുമിച്ചു കൂടൽ നിരോധിക്കലാണ് ഇതിന്റെ ആശയം.ഈ നിരോധനം രണ്ടു കാരണങ്ങൾ മുൻ നിർത്തിയാവാം.ഒന്നുകിൽ ബുദ്ധിമുട്ടു ഒഴിവാക്കുന്നതിന്; അല്ലെങ്കിൽ ആരെങ്കിലും നബിയോടുള്ള ആദരവിൽ അതിരു കവിയുന്നതു ഇഷ്ടപ്പെടാത്തത് കൊണ്ടാവാം. റൗദയിൽ ഹാജരില്ലാത്തവന്റെ വിളി ( സ്വലാത്തും സലാമും ) നബി കേൾക്കില്ല എന്ന ധാരണ തെറ്റാണ്.കാരണം വിശുദ്ധാത്മാക്കൾ ജഡികമായ ബന്ധം വിച്ഛേദിച്ചു മലഉൽ അഅലായിൽ എത്തിയാൽ ഒരു മറയും ഉണ്ടാവില്ല; അത് സ്വന്തമായോ മലക്ക് അറിയിക്കുന്നത് മുഖാന്തിരമോ ആവാം. ചില ഔലിയാക്കളുടെ മഖാമുകളിൽ ചില പ്രത്യേക ദിവസം അല്ലെങ്കിൽ മാസം സാധാരണക്കാർ ഒരുമിച്ചു കൂടുകയും എന്നിട്ടു ഇത് ശൈഖിന്റെ ജന്മദിനമാണ് എന്ന് പറയുകയും തീറ്റയും കുട്ടിയുമായി കൊണ്ടാടുകയും ചിലപ്പോൾ ആടുകയും ഒക്കെ ചെയ്യുന്നത് ശറഇൽ നിരോധിക്കപ്പെട്ടതാണ് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഉത്തരാവാദപ്പെട്ടവർ ഇതൊക്കെ തടയുകയും നിരോധിക്കുകയും ചെയ്യേണ്ടതാണ്.

ഔനുൽ മഅബൂദ് തുടരുന്നു :

وَقَالَ شَيْخُ الْإِسْلَامِ ابْنُ تَيْمِيَةَ : الْحَدِيثُ يُشِيرُ إِلَى أَنَّ مَا يَنَالُنِي مِنْكُمْ مِنَ الصَّلَاةِ وَالسَّلَامِ يَحْصُلُ مَعَ قُرْبِكُمْ مِنْ قَبْرِي وَبُعْدِكُمْ عَنْهُ فَلَا حَاجَةَ بِكُمْ إِلَى اتِّخَاذِهِ عِيدًا انْتَهَى
ആശയ സംഗ്രഹം :  ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് പറയുന്നു :നിങ്ങൾ അടുത്താണെങ്കിലും അകലെയാണെങ്കിലും നിങ്ങളുടെ സ്വലാത്തു സലാമുകൾ എനിക്ക് എത്തുമെന്നും ആയതിനാൽ എന്റെ ഖബർ നിങ്ങൾ ആഘോഷ സ്ഥാനമാക്കേണ്ടതില്ലെന്നുമാണ് തിരു നബി ഈ ഹദീസിലൂടെ ഉണർത്തുന്നത്.
..................................

وَقَالَ سَعِيدُ بْنُ مَنْصُورٍ فِي سُنَنِهِ : حَدَّثَنَا عَبْدُ الْعَزِيزِ بْنُ مُحَمَّدٍ أَخْبَرَنِي سَهْلُ بْنُ سُهَيْلٍ قَالَ رَآنِي الْحَسَنُ بْنُ الْحَسَنِ بْنِ عَلِيِّ بْنِ أَبِي طَالِبٍ عِنْدَ الْقَبْرِ فَنَادَانِي وَهُوَ فِي بَيْتِ فَاطِمَةَ يَتَعَشَّى فَقَالَ هَلُمَّ إِلَى الْعَشَاءِ ، فَقُلْتُ لَا أُرِيدُهُ ، فَقَالَ مَا لِي رَأَيْتُكَ عِنْدَ الْقَبْرِ ؟ فَقُلْتُ سَلَّمْتُ عَلَى النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - ، فَقَالَ إِذَا دَخَلْتَ الْمَسْجِدَ فَسَلِّمْ ثُمَّ قَالَ إِنَّ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ لَا تَتَّخِذُوا قَبْرِي عِيدًا وَلَا تَتَّخِذُوا بُيُوتَكُمْ مَقَابِرَ وَصَلُّوا عَلَيَّ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُ مَا كُنْتُمْ ، لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ مَا أَنْتُمْ وَمَنْ بَالْأَنْدَلُسِ إِلَّا سَوَاءٌ 
ആശയ സംഗ്രഹം :  സഈദ് ബ്നുൽ മൻസൂർ അദ്ദേഹത്തിന്റെ സുനനിൽ രേഖപ്പെടുത്തുന്നു : സഹല് ബ്നു സുഹൈൽ പറയുന്നു : അലിയ്യു ബ്നു അബീ താലിബ്  റദിയല്ലാഹുവിന്റെ പൗത്രൻ എന്നെ ഒരിക്കൽ നബിയുടെ  ഖബറിന്റെ അരികിൽ കണ്ടു.അദ്ദേഹം ഫാത്തിമ റദിയല്ലാഹു അന്ഹായുടെ വീട്ടിൽ രാത്രി ഭക്ഷണം കഴിക്കുകയായിരുന്നു.അദ്ദേഹം എന്നോട് പറഞ്ഞു : ഭക്ഷണം കഴിക്കാൻ വരൂ... ഞാൻ പറഞ്ഞു : ഞാൻ കഴിക്കാൻ ഉദ്ദേശിക്കുന്നില്ല.ഞാൻ താങ്കളെ ഖബറിങ്കൽ കണ്ടെതെന്താണ്? അപ്പോൾ ഞാൻ പറഞ്ഞു : ഞാൻ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സലാം പറഞ്ഞതാണ് .അപ്പോൾ അലിയ്യു ബ്നു അബീ താലിബ്  റദിയല്ലാഹുവിന്റെ പൗത്രൻഎന്നോട് പറഞ്ഞു : നിശ്ചയം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇങ്ങിനെ പറഞ്ഞിട്ടുണ്ട് : ' നിങ്ങൾ എന്റെ ഖബറിനെ ആഘോഷ സ്ഥാനമാക്കരുത്, നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകൾ ആക്കുകയും അരുത്. കാരണം നിശ്ചയം നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എന്റെ അടുത്ത് എത്തും .സ്വന്തം നബിമാരുടെ ഖബറുകൾ മസ്ജിദുകൾ ആക്കിയതിനാൽ യഹൂദി നസാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു.നിങ്ങളും അന്തലൂസിൽ ഉള്ളവരും സമം തന്നെ.


http://library.islamweb.net/newlibrary/display_book.php?flag=1&bk_no=55&ID=3466

MODULE 24/ 28.07.2017

ഔനുൽ മഅബൂദ് തുടരുന്നു :

قَالَ ابْنُ تَيْمِيَةَ : وَفِي الْحَدِيثِ دَلِيلٌ عَلَى مَنْعِ شَدِّ الرَّحْلِ إِلَى قَبْرِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَإِلَى قَبْرِ غَيْرِهِ مِنَ الْقُبُورِ وَالْمَشَاهِدِ لِأَنَّ ذَلِكَ مِنَ اتِّخَاذِهَا أَعْيَادًا .

قَالَ فِي فَتْحِ الْمَجِيدِ : وَهَذِهِ هِيَ الْمَسْأَلَةُ الَّتِي أَفْتَى فِيهَا شَيْخُ الْإِسْلَامِ أَعْنِي مَنْ سَافَرَ لِمُجَرَّدِ زِيَارَةِ قُبُورِ الْأَنْبِيَاءِ وَالصَّالِحِينَ ، وَنُقِلَ فِيهَا اخْتِلَافُ الْعُلَمَاءِ ،  فَمِنْ مُبِيحٍ لِذَلِكَ كَالْغَزَالِيِّ وَأَبِي مُحَمَّدٍ الْمَقْدِسِيِّ ، وَمِنْ مَانِعٍ لِذَلِكَ كَابْنِ بَطَّةَ وَابْنِ عُقَيْلٍ وَأَبِي مُحَمَّدٍ الْجُوَيْنِيِّ وَالْقَاضِي عِيَاضٍ وَهُوَ قَوْلُ الْجُمْهُورِ . نَصَّ عَلَيْهِ مَالِكٌ وَلَمْ يُخَالِفْهُ أَحَدٌ مِنَ الْأَئِمَّةِ وَهُوَ الصَّوَابُ لِحَدِيثِ شَدِّ الرِّحَالِ إِلَى ثَلَاثَةِ مَسَاجِدَ كَمَا فِي الصَّحِيحَيْنِ . انْتَهَى كَلَامُهُ .
ആശയ സംഗ്രഹം :  ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് പറയുന്നു : ഈ ഹദീസിൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെയോ അല്ലാത്തവരുടെയോ ഖബറുകളിലേക്കു യാത്ര സംഘടിപ്പിക്കൽ സംബന്ധിച്ച നിരോധനമുണ്ട് ; കാരണം അങ്ങിനെ ചെയ്യുന്നതിൽ ഖബറുകൾ ആഘോഷ സ്ഥാനങ്ങൾ ആക്കൽ വന്നു ചേരുന്നുണ്ട്.
   കിതാബു തൗഹീദിന്റെ ശറഹിൽ പറയുന്നു : നബിമാരുടെയും സജ്ജനങ്ങളുടെയും ഖബറുകൾ സന്ദർശിക്കുന്നതിന് മാത്രമായി യാത്ര ചെയ്യുന്നത് പാടില്ല എന്നാണു ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ ഫത്‍വ നൽകിയിട്ടുള്ളത്.എന്നാൽ ഇതിൽ ഉലമാക്കൾക്കിടയിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തപ്പെട്ടിമുണ്ട്.ഇമാം ഗസ്സാലി , അബൂ മുഹമ്മദ് അൽ മഖ്ദിസി എന്നിവർ നബിമാരുടെയും സജ്ജനങ്ങളുടെയും ഖബറുകൾ സന്ദർശിക്കുന്നതിന് മാത്രമായി യാത്ര ചെയ്യുന്നത് അനുവദനീയമാണ് എന്ന നിരീക്ഷണം പുലർത്തുന്നു.ഇബ്നു ബത്ത, ഇബ്നു ഉഖൈൽ ,അബൂ മുഹമ്മദ് അൽ ജുവൈനി , ഖാദീ ഇയാദ് മുതലായ ഭൂരിഭാഗം പണ്ഡിതന്മാരും നബിമാരുടെയും സജ്ജനങ്ങളുടെയും ഖബറുകൾ സന്ദർശിക്കുന്നതിന് മാത്രമായി യാത്ര ചെയ്യുന്നത് പാടില്ല  എന്ന പക്ഷക്കാരാണ്.ഇമാം മാലിക് റഹിമഹുല്ലാഹിയുടെ നിരീക്ഷണവും ഇത് തന്നെ.ഒരു ഇമാമും അദ്ദേഹത്തെ ഖണ്ഡിച്ചിട്ടില്ല.അതാണ് ഹദീസിന്റെ അടിസ്ഥാനത്തിൽ ശരിയായ നിലപാട് 


وَأَمَّا الْآنَ فَالنَّاسُ فِي الْمَسْجِدِ الشَّرِيفِ إِذَا سَلَّمَ الْإِمَامُ عَنِ الصَّلَاةِ قَامُوا فِي مُصَلَّاهُمْ مُسْتَقْبِلِينَ الْقَبْرَ الشَّرِيفَ الرَّاكِعِينَ لَهُ ، وَمِنْهُمْ مَنْ يَلْتَصِقُ بَالسُّرَادِقِ وَيَطُوفُ حَوْلَهُ وَكُلُّ ذَلِكَ حَرَامٌ بَاتِّفَاقِ أَهْلِ الْعِلْمِ وَفِيهِ مَا يَجُرُّ الْفَاعِلَ إِلَى الشِّرْكِ ، وَمِنْ أَعْظَمِ الْبِدَعِ الْمُحَرَّمَةِ هُجُومُ النِّسْوَةِ حَوْلَ حُجْرَةِ الْمَرْقَدِ الْمُنَوَّرِ وَقِيَامُهُنَّ هُنَاكَ فِي أَكْثَرِ الْأَوْقَاتِ وَتَشْوِيشُهُنَّ عَلَى الْمُصَلِّينَ بَالسُّؤَالِ وَتَكَلُّمُهُنَّ مَعَ الرِّجَالِ كَاشِفَاتٍ الْأَعْيُنَ وَالْوُجُوهَ فَإِنَّا لِلَّهِ . .
..............................
ആശയ സംഗ്രഹം : ഇപ്പോൾ ജനങ്ങൾ മസ്ജിദുശരീഫിൽ ഇമാം നിസ്‌ക്കാരത്തിൽ നിന്ന് സലാം വീട്ടിയാൽ അവരുടെ മുസല്ലകളിൽ നിന്ന് എണീക്കുന്നു.നേരെ ഖബർ ശരീഫ് ലക്ഷ്യമാക്കി കുമ്പിട്ടു കൊണ്ട് പോകുന്നു.ചിലർ ഖബറിന്റെ വലയത്തിൽ ഒട്ടിച്ചേർന്നു ഖബറിനെ വലം വയ്ക്കുക/ ത്വവാഫ് ചെയ്യുക വരെ ചെയ്യുന്നു.ഇതെല്ലാം ഉലമാക്കളുടെ ഏക കണ്ഠമായ അഭിപ്രായ പ്രകാരം നിഷിദ്ധമാണ്.ഇത് ചെയ്യുന്നവനെ ശിർക്കിലേക്കു നയിക്കുന്ന പ്രവർത്തി അതിൽ വന്നു ചേരുന്നുണ്ട്.
 സ്ത്രീകൾ കൂട്ടം കൂടി ഹുജ്റത്തിന്റെ ഭാഗത്തു വരികയും അധിക സമയം അവിടെ തന്നെ നിൽക്കുകയും ചോദ്യം മുഖേന  നിസ്‌ക്കാരക്കാരെ തഷ്‌വീഷ് ആക്കുകയും കണ്ണുകളും മുഖവും തുറന്നിട്ട് പുരുഷന്മാരോട് സംസാരിക്കുകയും ചെയ്യുന്നതെല്ലാം നിഷിദ്ധമായ ബിദ്അത്തുകളിൽ പെട്ടതാണ്.ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
................................

وَاعْلَمْ أَنَّ زِيَارَةَ قَبْرِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَشْرَفُ مِنْ أَكْثَرِ الطَّاعَاتِ وَأَفْضَلُ مِنْ كَثِيرِ الْمَنْدُوبَاتِ لَكِنْ يَنْبَغِي لِمَنْ يُسَافِرُ أَنْ يَنْوِيَ زِيَارَةَ الْمَسْجِدِ النَّبَوِيِّ ثُمَّ يَزُورَ قَبْرَ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَيُصَلِّيَ وَيُسَلِّمَ عَلَيْهِ : اللَّهُمَّ ارْزُقْنَا زِيَارَةَ الْمَسْجِدِ النَّبَوِيِّ وَزِيَارَةَ قَبْرِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - آمِينَ
ഔനുൽ മഅബൂദ് തുടരുന്നു :
ആശയ സംഗ്രഹം :
 നീ അറിയണം , തിരു നബിയുടെ റൗദ സന്ദർശനം ഏറ്റവും പുണ്യകരമായ സുന്നത്തുകളിൽ പെട്ടതാണ് . എന്നാൽ യാത്ര ചെയ്യുന്നവൻ മസ്ജിദുന്നബവിയെ ഉദ്ദേശിച്ചു യാത്ര ചെയ്യുകയും പിന്നെ തിരു നബിയുടെ ഖബ്‌ർ സിയാറത്തു ചെയ്യുകയുമാണ് വേണ്ടത്.നബിയുടെ മേൽ സ്വലാത്ത് സലാം ചൊല്ലുകയും വേണം.അല്ലാഹുവേ... ഞങ്ങൾക്ക് മസ്ജിദുന്നബവിയും നബിയുടെ റൗദയും സിയാറത്ത് ചെയ്യാൻ ഉത്തവി നൽകേണമേ....ആമീൻ.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=55&ID=3466

സിയാറത്ത് ടൂറിലെ ഹലാലും ഹറാമും സുന്നത്തും


 ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹുൽ മുഹദ്ദബിൽ നിന്ന്:

قَالَ الْمُصَنِّفُ رَحِمَهُ اللَّهُ تَعَالَى وَيُسْتَحَبُّ زِيَارَةُ قَبْرِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِمَا رَوَى ابْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : { مَنْ زَارَ قَبْرِي وَجَبَتْ لَهُ شَفَاعَتِي } وَيُسْتَحَبُّ أَنْ يُصَلِّيَ فِي مَسْجِدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِقَوْلِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { صَلَاةٌ فِي مَسْجِدِي هَذَا تَعْدِلُ أَلْفَ صَلَاةٍ فِيمَا سِوَاهُ مِنْ الْمَسَاجِدِ } 
الكتاب: المجموع شرح المهذب (8/272)
النووي، أبو زكريا (631 - 676هـ، 1234- 1278م).
 
ആശയ സംഗ്രഹം : ഗ്രൻഥ കർത്താവ് ഇമാം ശീറാസി റഹിമഹുല്ലാഹ് പറയുന്നു : ഇബ്നു ഉമർ റദിയള്ളാഹു അന്ഹു റിപ്പോർട്ട് ചെയ്ത
مَنْ زَارَ قَبْرِي وَجَبَتْ لَهُ شَفَاعَتِي
' എന്റെ ഖബർ സന്ദർശിച്ചവന് എന്റെ ശഫാഅത്ത്‌ നിർബന്ധമായി' എന്ന ഹദീസ് പ്രകാരം തിരുനബിയുടെ ഖബർ സിയാറത്ത് ചെയ്യൽ സുന്നത്താണ്. ' എന്റെ ഈ മസ്ജിദിൽ /മസ്ജിദുന്നബവിയിൽ ഒരു നിസ്ക്കാരം നിസ്‌ക്കരിക്കുന്നതു മറ്റു മസ്ജിദുകളിൽ ആയിരം നിസ്ക്കാരം നിസ്‌ക്കരിക്കുന്നതിനേക്കാൾ ഉത്തമമാണ് ' എന്ന തിരു നബിയുടെ വചന പ്രകാരം മസ്ജിദുന്നബവിയിൽ നിസ്‌ക്കരിക്കലും സുന്നത്താണ്.

ശറഹുൽ മുഹദ്ദബിൽ ഇമാം നവവി റഹിമഹുല്ലാഹ് വിശദീകരിക്കുന്നു :

( الشَّرْحُ )
أَمَّا حَدِيثُ " صَلَاةٌ فِي
 مَسْجِدِي " فَسَبَقَ بَيَانُهُ قَرِيبًا ، وَأَنَّهُ فِي الصَّحِيحَيْنِ مِنْ رِوَايَةِ جَمَاعَةٍ ، وَيُنْكَرُ عَلَى الْمُصَنِّفِ لِكَوْنِهِ حَذَفَ مِنْهُ الِاسْتِثْنَاءَ ، وَهُوَ قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " إلَّا الْمَسْجِدَ الْحَرَامَ " كَمَا سَبَقَ بَيَانُهُ . 
الكتاب: المجموع شرح المهذب (8/272)
النووي، أبو زكريا (631 - 676هـ، 1234- 1278م).
ആശയ സംഗ്രഹം : ഇമാം ശീറാസി മേൽ ഉദ്ധരിച്ച രണ്ടു ഹദീസുകളിൽ ' എന്റെ ഈ മസ്ജിദിൽ /മസ്ജിദുന്നബവിയിൽ നിസ്‌ക്കരിക്കുന്നതു മറ്റു മസ്ജിദുകളിൽ ആയിരം നിസ്ക്കാരം നിസ്‌ക്കരിക്കുന്നതിനേക്കാൾ ഉത്തമമാണ് ' എന്ന ഹദീസിൽ ' മസ്ജിദുൽ ഹറാം ഒഴികെ' എന്ന് സ്വഹീഹായി വന്ന ഭാഗം വിട്ടുപോയതായി കാണുന്നുണ്ട്.അതായത് ഏറ്റവും പുണ്യകരം മസ്ജിദുൽ ഹറാമിലെ നിസ്‌ക്കാരത്തിനും പിന്നീട് മസ്ജിദുന്നബവിയിലേതിനുമാണ്.
___________________
സ്വഹീഹു മുസ്ലിമിൽ വന്ന ഹദീസ് കാണുക :

صحيح مسلم
مسلم بن الحجاج القشيري النيسابوري
كتاب الحج
باب فَضْلِ الصَّلاَةِ بِمَسْجِدَىْ مَكَّةَ وَالْمَدِينَةِ ‏‏
...............
وَحَدَّثَنِي زُهَيْرُ بْنُ حَرْبٍ وَمُحَمَّدُ بْنُ الْمُثَنَّى قَالَا حَدَّثَنَا يَحْيَى وَهُوَ الْقَطَّانُ عَنْ عُبَيْدِ اللَّهِ قَالَ أَخْبَرَنِي نَافِعٌ عَنْ ابْنِ عُمَرَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ صَلَاةٌ فِي مَسْجِدِي هَذَا أَفْضَلُ مِنْ أَلْفِ صَلَاةٍ فِيمَا سِوَاهُ إِلَّا الْمَسْجِدَ الْحَرَامَ 
muslim/15/583
ഇബ്നു ഉമർ റദിയല്ലാഹു അന്ഹു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു : '  എന്റെ ഈ മസ്ജിദിൽ /മസ്ജിദുന്നബവിയിൽ ഒരു നിസ്ക്കാരം നിസ്‌ക്കരിക്കുന്നതു മറ്റു മസ്ജിദുകളിൽ ആയിരം നിസ്ക്കാരം നിസ്‌ക്കരിക്കുന്നതിനേക്കാൾ ഉത്തമമാണ് ;മസ്ജിദുൽ ഹറാം ഒഴികെ'


وَأَمَّا حَدِيثُ ابْنِ عُمَرَ فَرَوَاهُ الْبَرَاءُ وَالدَّارَقُطْنِيّ وَالْبَيْهَقِيُّ بِإِسْنَادَيْنِ ضَعِيفَيْنِ مِمَّا جَاءَ فِي زِيَارَةِ قَبْرِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَمَسْجِدِهِ وَالسَّلَامِ عَلَيْهِ وَعَلَى صَاحِبَيْهِ أَبِي بَكْرٍ وَعُمَرَ رَضِيَ اللَّهُ عَنْهُمَا حَدِيثُ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ { لَا تُشَدُّ الرِّحَالُ إلَّا إلَى ثَلَاثَةِ مَسَاجِدَ الْمَسْجِدِ الْحَرَامِ وَالْمَسْجِدِ الْأَقْصَى وَمَسْجِدِي هَذَا } رَوَاهُ الْبُخَارِيُّ وَمُسْلِمٌ 
ആശയ സംഗ്രഹം : ഇബ്നു ഉമർ റദിയള്ളാഹു അന്ഹു റിപ്പോർട്ട് ചെയ്ത
مَنْ زَارَ قَبْرِي وَجَبَتْ لَهُ شَفَاعَتِي
' എന്റെ ഖബർ സന്ദർശിച്ചവന് എന്റെ ശഫാഅത്ത്‌ നിർബന്ധമായി' എന്ന ഹദീസ്  രണ്ടു ദുർബലമായ പരമ്പരകളോടെ ഇമാം ബൈഹഖിയും  ഇമാം ദാറുഖുത്നിയും രേഖപ്പെടുത്തിയിട്ടുണ്ട്.
     'മസ്ജിദുൽ ഹറാം, മസ്ജിദുൽ അഖ്‌സാ, എന്റെ ഈ മസ്ജിദ് (മസ്ജിദുന്നബവി ) എന്നീ മസ്ജിദുകളിലേക്കല്ലാതെ യാത്ര സംഘടിപ്പിക്കരുത്.' എന്ന നബിവചനം അബൂ ഹുറൈറ റദിയള്ളാഹു അന്ഹു റിപ്പോർട്ട് ചെയ്തിട്ടുള്ളതും സ്വഹീഹുൽ  ബുഖാരിയിലും സ്വഹീഹു മുസ്‌ലിമിലും വന്നിട്ടുള്ളതുമാണ്.


وَعَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ (مَا مِنْ أَحَدٍ يُسَلِّمُ عَلَيَّ إلَّا رَدَّ اللَّهُ عَلَيَّ رُوحِي حَتَّى أَرُدَّ عَلَيْهِ السَّلَامُ) رَوَاهُ أَبُو دَاوُد بِإِسْنَادٍ صَحِيحٍ
* وَعَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ (مَا بَيْنَ قَبْرِي وَمِنْبَرِي رَوْضَةٌ مِنْ رِيَاضِ الْجَنَّةِ وَمِنْبَرِي عَلَى حَوْضِي) رَوَاهُ الْبُخَارِيُّ وَمُسْلِمٌ وَرَوَيَاهُ أَيْضًا مِنْ رِوَايَةِ عَبْدِ اللَّهِ بْنِ زَيْدٍ الْأَنْصَارِيِّ
* وَعَنْ يَزِيدَ بْنِ أَبِي عُبَيْدٍ قَالَ (كَانَ سَلَمَةُ بْنُ الْأَكْوَعِ يَتَحَرَّى الصَّلَاةَ عِنْدَ الْأُسْطُوَانَةِ الَّتِي عِنْدَ الْمُصْحَفِ قُلْت يَا أَبَا مُسْلِمٍ أَرَاك تَتَحَرَّى الصَّلَاةَ عِنْدَ هَذِهِ الْأُسْطُوَانَةِ قَالَ (رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَحَرَّى الصَّلَاةَ عِنْدَهَا) رَوَاهُ الْبُخَارِيُّ وَمُسْلِمٌ
* وَعَنْ نَافِعٍ (أَنَّ ابْنَ عُمَرَ كَانَ إذَا قَدِمَ مِنْ سَفَرٍ دَخَلَ الْمَسْجِدَ ثُمَّ أَتَى الْقَبْرَ فَقَالَ السَّلَامُ عَلَيْك يَا رَسُولَ اللَّهِ السَّلَامُ عَلَيْك يَا أَبَا بَكْرٍ السَّلَامُ عَلَيْك يَا أَبَتَاهُ) رَوَاهُ الْبَيْهَقِيُّ وَاَللَّهُ أَعْلَمُ
 الكتاب: المجموع شرح المهذب (8/272)
النووي، أبو زكريا (631 - 676هـ، 1234- 1278م).
തുടർന്ന് ശറഹുൽ മുഹദ്ദബിൽ രേഖപ്പെടുത്തിയിട്ടുള്ള ചില ഹദീസുകൾ ചുവടെ ചേർക്കുന്നു :
'നിങ്ങളിൽ ഒരാൾ എന്റെ മേൽ സലാം ചൊല്ലിയാൽ അല്ലാഹു എനിക്ക് എന്റെ റൂഹ് മടക്കി നൽകുകയും ഞാൻ സലാം മടക്കുകയും ചെയ്യാതിരിക്കില്ല'(അബൂ ദാവൂദ്)
'എന്റെ ഖബറിന്റെയും എന്റെ മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വർഗ്ഗത്തോപ്പുകളിൽ പെട്ട ഒരു തോപ്പാണ്.എന്റെ മിമ്പർ എന്റെ حَوْضِ ന്റെ മേലാണ്.'(ബുഖാരി & മുസ്‌ലിം)
   യസീദ് ബ്നു അബീ ഉബൈദ് പ്രസ്താവിക്കുന്നു : ഞാൻ സലമത്ത് ബ്നുൽ അൿവഇന്റെ കൂടെ സഹവസിക്കാറുണ്ടായിരുന്നു.അദ്ദേഹം മുസ്ഹഫുകൾ സൂക്ഷിക്കുന്നതിന്റെ അടുത്തുള്ള തൂണിനോട് ചേർന്ന് നിസ്‌ക്കരിക്കുമായിരുന്നു.ഒരിക്കൽ ഞാൻ ചോദിച്ചു : ഓ .. അബൂ മുസ്‌ലിം, താങ്കൾ എന്താണ് ഈ തൂണിന്റെ സമീപം നിസ്‌ക്കരിക്കുന്നതു ? അദ്ദേഹം മറുപടി പറഞ്ഞു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇവിടെ നിസ്‌ക്കരിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്.(ബുഖാരി & മുസ്‌ലിം)
ഇബ്നു ഉമർ റദിയല്ലാഹു അന്ഹു ഒരു യാത്ര കഴിഞ്ഞു വന്നാൽ മസ്ജിദുന്നബവിയിൽ പ്രവേശിക്കുകയും ശേഷം നബിയുടെ ഖബറിന്റെ അരികിൽ ചെന്ന് ഇങ്ങിനെ സലാം പറയുകയും ചെയ്യുമായിരുന്നു :

السَّلَامُ عَلَيْك يَا رَسُولَ اللَّهِ ، السَّلَامُ عَلَيْك يَا أَبَا بَكْرٍ ، السَّلَامُ عَلَيْك يَا أَبَتَاهُ
 (ബൈഹഖി ) അല്ലാഹു ഏറ്റവും അറിയുന്നവൻ

ശറഹുൽ മുഹദ്ദബ് തുടരുന്നു :

وَاعْلَمْ أَنَّ زِيَارَةَ قَبْرِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ أَهَمِّ الْقُرُبَاتِ وَأَنْجَحِ الْمَسَاعِي ، فَإِذَا انْصَرَفَ الْحُجَّاجُ وَالْمُعْتَمِرُونَ مِنْ مَكَّةَ اُسْتُحِبَّ لَهُمْ اسْتِحْبَابًا مُتَأَكَّدًا أَنْ يَتَوَجَّهُوا إلَى الْمَدِينَةِ لِزِيَارَتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَيَنْوِي الزَّائِرُ مِنْ الزِّيَارَةِ التَّقَرُّبَ وَشَدَّ الرَّحْلِ إلَيْهِ وَالصَّلَاةَ فِيهِ ، وَإِذَا تَوَجَّهَ فَلْيُكْثِرْ مِنْ الصَّلَاةِ وَالتَّسْلِيمِ عَلَيْهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي طَرِيقِهِ ، فَإِذَا وَقَعَ بَصَرُهُ عَلَى أَشْجَارِ الْمَدِينَةِ وَحَرَمِهَا وَمَا يُعْرَفُ بِهَا زَادَ مِنْ الصَّلَاةِ وَالتَّسْلِيمِ عَلَيْهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَسَأَلَ اللَّهَ تَعَالَى أَنْ يَنْفَعَهُ بِهَذِهِ الزِّيَارَةِ وَأَنْ يَقْبَلَهَا مِنْهُ " وَيُسْتَحَبُّ أَنْ يَغْتَسِلَ قَبْلَ دُخُولِهِ وَيَلْبَسَ أَنْظَفَ ثِيَابِهِ ، وَيَسْتَحْضِرَ فِي قَلْبِهِ شَرَفَ الْمَدِينَةِ ، وَأَنَّهَا أَفْضَلُ الْأَرْضِ بَعْدَ مَكَّةَ عِنْدَ بَعْضِ الْعُلَمَاءِ ، وَعِنْدَ بَعْضِهِمْ أَفْضَلُهَا مُطْلَقًا ، وَأَنَّ الَّذِي شُرِّفَتْ بِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَيْرُ الْخَلَائِقِ . وَلْيَكُنْ مِنْ أَوَّلِ قُدُومِهِ إلَى أَنْ يَرْجِعَ مُسْتَشْعِرًا لِتَعْظِيمِهِ مُمْتَلِئَ الْقَلْبِ مِنْ هَيْبَتِهِ كَأَنَّهُ يَرَاهُ ، فَإِذَا وَصَلَ بَابَ مَسْجِدِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَلْيَقُلْ الذِّكْرَ الْمُسْتَحَبَّ فِي دُخُولِ كُلِّ مَسْجِدٍ وَسَبَقَ بَيَانُهُ فِي آخِرِ بَابِ مَا يُوجِبُ الْغُسْلَ ، وَيُقَدِّمُ رِجْلَهُ الْيُمْنَى فِي الدُّخُولِ وَالْيُسْرَى فِي الْخُرُوجِ كَمَا فِي سَائِرِ الْمَسَاجِدِ ، فَإِذَا دَخَلَ قَصَدَ الرَّوْضَةَ الْكَرِيمَةَ ، وَهِيَ مَا بَيْنَ الْقَبْرِ وَالْمِنْبَرِ فَيُصَلِّي تَحِيَّةَ الْمَسْجِدِ بِجَنْبِ الْمِنْبَرِ
   الكتاب: المجموع شرح المهذب (8/273)
النووي، أبو زكريا (631 - 676هـ، 1234- 1278م).
 
ആശയ സംഗ്രഹം : നീ അറിയണം : നിശ്ചയം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഖബർ സന്ദർശിക്കുക എന്നത് അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കുന്നതും ഏറ്റവും വിജയകരമായതുമായ പ്രവർത്തനങ്ങളിൽ പെട്ടതാണ്.ഹജ്ജും ഉംറയും ചെയ്യുന്നവർ അത് കഴിഞ്ഞാൽ മക്കയിൽ നിന്നും മദീന ലക്ഷ്യമാക്കി, മസ്ജിദുന്നബവിയിൽ നിസ്‌ക്കരിക്കലും തിരുനബിയുടെ ഖബർ സിയാറത്തും മദീനയിലേക്കുള്ള യാത്രയും സാമീപ്യവും നിയ്യത്താക്കിക്കൊണ്ടു പുറപ്പെടൽ ശക്തിയായ സുന്നത്താണ്.പോകുന്ന വഴിയിൽ സ്വലാത്ത് സലാം അധികരിപ്പിക്കുകയും വേണം.മദീനയിലെ മരങ്ങളിലും ഹറമിലും ദൃഷ്ടി പതിഞ്ഞാൽ സ്വലാത്ത് സലാം അധികരിപ്പിക്കുകയും ഈ സിയാറത്തു തനിക്കു പ്രയോജനപ്പെടണമെന്നും ഈ സിയാറത്ത് ഖബൂലാക്കാമെന്നും അല്ലാഹുവിനോട് ദുആ ചെയ്യുകയും വേണം.മദീനയിൽ പ്രവേശിക്കുന്നതിന് മുമ്പേ കുളിക്കലും ഏറ്റവും വൃത്തിയുള്ള വസ്ത്രം ധരിക്കലും അവന്റെ മനസ്സിൽ മദീനയുടെ മാഹാത്മ്യത്തെ കുറിച്ചുള്ള ചിന്തകൾ കൊണ്ട് വരലും, ചില ഉലമാക്കളുടെ വീക്ഷണത്തിൽ മക്കക്ക് ശേഷവും ചിലരുടെ വീക്ഷണത്തിൽ ഒന്നാമതായും പുണ്യഭൂമിയാണ് മദീനയെന്നും മദീനയുടെ പുണ്യം സൃഷ്ട്ടി ശ്രേഷ്ടർ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം മുഖേന കൈ വന്നതാണെന്നും എല്ലാം അവൻ മനസ്സിൽ കൊണ്ട് വരണം.നബിയെ കാണുന്നത് പോലെ നബിയോടുള്ള ബഹുമാനവും ആദരവും അവന്റെ മനസ്സിൽ കൊണ്ട് വരട്ടെ.മസ്ജിദുന്നബവിയുടെ വാതിൽക്കൽ എത്തിയാൽ എല്ലാ മസ്‌ജിദുകളിലും പ്രവേശിക്കുമ്പോൾ ചൊല്ലുന്ന ദിക്ർ ചൊല്ലണം .അത് പോലെ തന്നെ പ്രവേശിക്കുമ്പോൾ വലതു കാലും പുറപ്പെടുമ്പോൾ ഇടതു കാലും മുന്തിക്കണം.മസ്ജിദുന്നബവിയിൽ പ്രവേശിച്ചാൽ തിരു നബിയുടെ മിമ്പറിനും ഖബറിനും ഇടയിലുള്ള റൗദ കരീമിനെ ഉദ്ദേശിക്കണം . മിമ്പറിന്റെ അടുത്ത് നിന്ന് അല്ലാഹുവിനു രണ്ടു റകഅത്ത് തഹിയ്യത്തു നിസ്‌ക്കരിക്കണം.

സ്വഹീഹുൽ ബുഖാരി:

صحيح البخاري
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ كتاب فضل الصلاة في مسجد مكة والمدينة
 بَاب فَضْلِ الصَّلَاةِ فِي مَسْجِدِ مَكَّةَ وَالْمَدِينَةِ
മക്ക - മദീന മസ്ജിദുകളിൽ നിസ്‌ക്കരിക്കുന്നതിന്റെ പുണ്യം സംബന്ധിച്ച് പറയുന്ന ബാബ്

 عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لَا تُشَدُّ الرِّحَالُ إِلَّا إِلَى ثَلَاثَةِ مَسَاجِدَ الْمَسْجِدِ الْحَرَامِ وَمَسْجِدِ الرَّسُولِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَمَسْجِدِ الْأَقْصَى
ആശയ സംഗ്രഹം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു : നിങ്ങൾ  മസ്ജിദുൽ ഹറാം , റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മസ്ജിദ്, മസ്ജിദുൽ അഖ്‌സാ എന്നീ  മൂന്നു മസ്ജിദുകളിലേക്കല്ലാതെ യാത്ര സംഘടിപ്പിക്കരുത്.

 

ഇബ്നു ഹജർ അൽ അസ്ഖലാനിയുടെ ഫത്ഹുൽ ബാരിയിൽ നിന്ന് :
وَفِي هَذَا الْحَدِيثِ فَضِيلَةُ هَذِهِ الْمَسَاجِدِ وَمَزِيَّتُهَا عَلَى غَيْرِهَا لِكَوْنِهَا مَسَاجِدَ الْأَنْبِيَاءِ ، وَلِأَنَّ الْأَوَّلَ قِبْلَةُ النَّاسِ وَإِلَيْهِ حَجُّهُمْ ، وَالثَّانِي كَانَ قِبْلَةَ الْأُمَمِ السَّالِفَةِ ، وَالثَّالِثَ أُسِّسَ عَلَى التَّقْوَى . وَاخْتُلِفَ فِي شَدِّ الرِّحَالِ إِلَى غَيْرِهَا ، كَالذَّهَابِ إِلَى زِيَارَةِ الصَّالِحِينَ أَحْيَاءً وَأَمْوَاتًا ، وَإِلَى الْمَوَاضِعِ الْفَاضِلَةِ لِقَصْدِ التَّبَرُّكِ بِهَا وَالصَّلَاةِ فِيهَا ، فَقَالَ الشَّيْخُ أَبُو مُحَمَّدٍ الْجُوَيْنِيُّ : يَحْرُمُ شَدُّ الرِّحَالِ إِلَى غَيْرِهَا عَمَلًا بِظَاهِرِ هَذَا الْحَدِيثِ ، وَأَشَارَ الْقَاضِي حُسَيْنٌ إِلَى اخْتِيَارِهِ ، وَبِهِ قَالَ عِيَاضٌ وَطَائِفَةٌ ، وَيَدُلُّ عَلَيْهِ مَا رَوَاهُ أَصْحَابُ السُّنَنِ مِنْ إِنْكَارِ بَصْرَةَ الْغِفَارِيِّ عَلَى أَبِي هُرَيْرَةَ خُرُوجَهُ إِلَى الطُّورِ ، وَقَالَ لَهُ : " لَوْ أَدْرَكْتُكَ قَبْلَ أَنْ تَخْرُجَ مَا مَا خَرَجْتَ  " . وَاسْتَدَلَّ بِهَذَا الْحَدِيثِ ، فَدَلَّ عَلَى أَنَّهُ يَرَى حَمْلَ الْحَدِيثِ عَلَى عُمُومِهِ ، وَوَافَقَهُ أَبُو هُرَيْرَةَ
الكتاب: فتح الباري (3/65)
ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).
ആശയ സംഗ്രഹം : മസ്ജിദുൽ ഹറാം , മസ്ജിദുന്നബവി, മസ്ജിദുൽ അഖ്‌സാ എന്നീ മൂന്ന് മസ്ജിദുകളുടെയും ശ്രേഷ്ടതയും മറ്റു മസ്‌ജിദുകളിലും നിന്ന് അവയ്ക്കുള്ള വ്യതിരിക്തതയും ഈ ഹദീസിൽ നിന്ന് വ്യക്തമാണ്.കാരണം ഇവയെല്ലാം അന്ബിയാക്കളുമായി ബന്ധപ്പെട്ട മസ്ജിദുകളാണ്.മസ്ജിദുൽ ഹറാം ജനങ്ങളുടെ ഖിബ്‌ലയും ഹജ്ജ് ചെയ്യുന്ന കേന്ദ്രവുമാണ് . മസ്ജിദുൽ അഖ്‌സാ മുൻ കഴിഞ്ഞ സമുദായങ്ങളുടെ ഖിബ്‌ലയായിരുന്നു.മസ്ജിദുന്നബവി  പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 009 തൌബ 108 - ആം സൂക്തത്തിൽ  '  ഭക്തിയിന്‍മേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള മസ്ജിദ് ' എന്ന് സവിശേഷ പരാമർശം നടത്തപ്പെട്ട മസ്ജിദാണ്.
     ഈ മൂന്നു മസ്ജിദുകൾ അല്ലാത്ത സ്ഥലങ്ങളിലേക്ക്  പ്രത്യേക യാത്ര ഒരുങ്ങിപ്പുറപ്പെടൽ അനുവദനീയമാണോ എന്ന വിഷയത്തിൽ അഭിപ്രായ ഭിന്നതയുണ്ട്.ഉദാഹരണത്തിന് ജീവിച്ചിരിക്കുന്നവരായ സ്വാലിഹീങ്ങളെയോ മരിച്ചു പോയ സജ്ജനങ്ങളുടെ ഖബറുകളോ ലക്ഷ്യമായി യാത്ര പുറപ്പെടൽ,പുണ്യസ്ഥലങ്ങളിലേക്കു ബറകത്ത് ഉദ്ദേശിച്ചോ അവിടെ നിസ്ക്കാരം ഉദ്ദേശിച്ചോ യാത്ര പുറപ്പെടൽ അനുവദനീയമാണോ എന്നതാണ് വിഷയം. ശാഫിഈ മദ്ഹബിലെ പ്രമുഖ മുൻകാല പണ്ഡിതനായ ശൈഖ് അബൂ മുഹമ്മദ് അൽ ജുവൈനി(ഇമാമുൽ ഹറമൈനിയുടെ പിതാവ്) റഹിമഹുല്ലാഹ്(മരണം ഹിജ്‌റ 438 ) ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ മൂന്നു മസ്ജിദുകളിലേക്കല്ലാതെ  യാത്ര ഒരുങ്ങിപ്പുറപ്പെടുന്നത്  ഹറാമാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.ഖാദീ ഹുസൈൻ ഹുസൈൻ റഹിമഹുല്ലാഹി(മരണം ഹിജ്‌റ 462 ) ഈ അഭിപ്രായമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.ഖാദീ ഇയാദ് റഹിമഹുല്ലാഹിയും ഒരു വിഭാഗം പണ്ഡിതന്മാരും ഈ അഭിപ്രായം പങ്കു വയ്ക്കുന്നു.
          അബൂ ഹുറൈറ റദിയല്ലാഹു അന്ഹു തൂർ സന്ദർശിക്കാൻ പുറപ്പെട്ടത് സംബന്ധിച്ച് അനിഷ്ടം പ്രകടിപ്പിച്ചു കൊണ്ട്  അബൂ ബസ്ര അൽ ഗിഫാരി റദിയല്ലാഹു അന്ഹു ' താങ്കൾ പുറപ്പെടുന്നതിനു മുമ്പ് വിവരം എനിക്ക് കിട്ടിയിരുന്നെങ്കിൽ താങ്കൾ പുറപ്പെടുമായിരുന്നില്ല' എന്ന് പറഞ്ഞതും അബൂ ഹുറൈറ റദിയല്ലാഹു അന്ഹു അദ്ദേഹത്തോട് യോജിച്ചതും സംബന്ധിച്ച് വന്ന ഹദീസ് മൂന്നു മസ്ജിദുകളിലേക്കല്ലാതെ,  സ്വാലിഹീങ്ങളുടെ മഖ്ബറകളിലേക്കും മറ്റു പുണ്യ സ്ഥലങ്ങളിലേക്കും ഉൾപ്പെടെ  യാത്ര ഒരുങ്ങിപ്പുറപ്പെടുന്നത്  ഹറാമാണ് എന്ന അഭിപ്രായക്കാർ തെളിവായി ഉദ്ധരിക്കുന്നു.
 

ഖബർ സന്ദർശനത്തിന്റെ മര്യാദകൾ


ഇമാം സുയൂതി റഹിമഹുല്ലാഹിയുടെ(മരണം  ഹിജ്‌റ  911)
അൽ അംറു ബിൽ ഇത്തിബാഉ വന്നഹ്‌യു  അനിൽ ഇബ്തിദാഉ
എന്ന കിതാബിൽ നിന്ന്  :

آداب زيارة القبور
ഖബർ സന്ദർശനത്തിന്റെ മര്യാദകൾ
والذي يستحب للرجل الزائر للقبور
كان يعلم النبي أصحابه إذا زاروا القبور أن يقولوا قُبالَتهم: "السَّلاَمُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ، وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ نَسْأَلُ اللَّهَ لَنَا وَلَكُمُ الْعَافِيَةَ ‏ أنتم لنا سلف وَنَحْنُ بِالْأَثَرِ ". وإن قرأ شيئاً من القرآن وأهداه إليهم فهو حسن
وما سوى ذلك من المحدثات، كالصلاة عندها، واتخاذها مساجد، وبناء المساجد عليها؛ فقد تواترت النصوص عن النبي بالنهي عن ذلك، والتغليظ على فاعله


ആശയ സംഗ്രഹം : ഖബർ സന്ദർശിക്കുന്ന വ്യക്തിക്ക് സുന്നത്തായ കാര്യങ്ങൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ സ്വഹാബാക്കളെ പഠിപ്പിച്ചിരുന്നു. ഖബറാളികളെ അഭിമുഖീകരിച്ചു
السَّلاَمُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ، وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ نَسْأَلُ اللَّهَ لَنَا وَلَكُمُ الْعَافِيَةَ ‏ أنتم لنا سلف وَنَحْنُ بِالْأَثَرِ
'സത്യ വിശ്വാസികളുടെയും മുസ്ലിംകളുടെയും ഭവനങ്ങളിൽ വസിക്കുന്നവരേ... നിങ്ങൾക്ക് അല്ലാഹുവിങ്കൽ നിന്നുള്ള സമാധാനം ഉണ്ടാവട്ടെ...നിശ്ചയം, ഞങ്ങളും നിങ്ങളോടു ചേരുന്നതാണ്.നിങ്ങൾക്കും ഞങ്ങൾക്കും ക്ഷേമത്തിനായി ഞങ്ങൾ അല്ലാഹുവിനോട് തേടുന്നു. നിങ്ങൾ ഞങ്ങൾക്ക് മുന്നേ പോയവരാണ്; ഞങ്ങൾ നിങ്ങളെ പിന്തുടരുന്നവരും.'
എന്ന് ചൊല്ലുന്നതിനാണ് നബി പഠിപ്പിച്ചത്.
        ഇനി ഖുർആനിൽ നിന്ന് വല്ലതും ഓതി ഖബറാളികൾക്കു ഹദ്‌യ ചെയ്‌താൽ അത് നല്ലതാണ്.ഇതിനപ്പുറം, ഖബറുകൾക്കു സമീപം നിസ്‌ക്കരിക്കൽ, ഖബറുകളെ മസ്ജിദുകൾ ആക്കൽ, ഖബറുകൾക്കു മേൽ മസ്ജിദുകൾ പണിയൽ എന്നിവയെല്ലാം പുതിയ കാര്യങ്ങളാണ്; ഇത്തരം കാര്യങ്ങൾ നിഷിദ്ധമാണെന്നു വ്യക്തമാക്കുന്നതും അതിന്റെ ഗൗരവത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നതുമായ നിരവധി പ്രമാണങ്ങൾ മുതവാതിർ ആയി വന്നിട്ടുണ്ട്. 
(PLEASE NOTE:
ഖുർആൻ പാരായണം ചെയ്തു മരിച്ചവർക്കു വേണ്ടി ഹദ്‌യ ചെയ്‌താൽ അതിന്റെ പ്രതിഫലം മരിച്ചവർക്കു ലഭിക്കുമോ?- ഈ വിഷയത്തിൽ വിശദമായ ചർച്ച ഈ ലിങ്കിൽ ലഭ്യമാണ് .. ഇൻ ഷാ അല്ലാഹ്
https://alkithabquestionanswersmalayalam.blogspot.com/2017/04/blog-post_14.html
)

MODULE 29/ 07.12.2017

പ്രത്യേക കുറിപ്പ് :
ഖബറുകൾക്കു മേൽ ഇരിക്കുന്നതിന്റെയും ഖബർസ്ഥാനിലൂടെ ചെരിപ്പിട്ടു നടക്കുന്നതിന്റെയും വിധി

 ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹുൽ മുഹദ്ദബിൽ നിന്ന് :
المجموع شرح المهذب
يحيى بن شرف النووي

قَالَ الْمُصَنِّفُ رَحِمَهُ اللَّهُ تَعَالَى : ( وَلَا يَجُوزُ الْجُلُوسُ عَلَى الْقَبْرِ ، لِمَا رَوَى أَبُو هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : { لَأَنْ يَجْلِسَ أَحَدُكُمْ عَلَى جَمْرَةٍ فَتُحْرِقَ ثِيَابَهُ حَتَّى تَخْلُصَ إلَى جِلْدِهِ خَيْرٌ لَهُ مِنْ أَنْ يَجْلِسَ عَلَى قَبْرٍ } وَلَا يَدُوسَهُ مِنْ غَيْرِ حَاجَةٍ لِأَنَّ الدَّوْسَ كَالْجُلُوسِ ، فَإِذَا لَمْ يَجُزْ الْجُلُوسُ لَمْ يَجُزْ الدَّوْسُ ، فَإِنْ لَمْ يَكُنْ طَرِيقٌ إلَى قَبْرِ مَنْ يَزُورُهُ إلَّا بِالدَّوْسِ جَازَ لَهُ ، لِأَنَّهُ مَوْضِعُ عُذْرٍ ، وَيُكْرَهُ الْمَبِيتُ فِي الْمَقْبَرَةِ لِمَا فِيهَا مِنْ الْوَحْشَةِ )
ആശയ സംഗ്രഹം : മുഹദ്ദബിൽ ഇമാം ശീറാസി റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : ഖബറുകൾക്കു മേൽ ഇരിക്കൽ അനുവദനീയമല്ല.അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്ത ഹദീസ് ആണ് തെളിവ്.റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലാം പറഞ്ഞു : 'കത്തുന്ന കൽക്കരിക്കു മേൽ ഒരാൾ ഇരിക്കുകയും അയാളുടെ വസ്ത്രത്തിലേക്കു അത് കത്തിപ്പടരുകയും എന്നിട്ടു അത് അവന്റെ തൊലിയിലേക്കു ഒട്ടിപ്പിടിക്കുകയും ചെയ്യുന്നതാണ് ഖബറിന്മേൽ  ഇരിക്കുന്നതിനേക്കാൾ അയാൾക്ക് നല്ലതു.'(PLEASE NOTE: മറമാടിയ ഉടനെ മയ്യിത്തിന്റെ തലഭാഗത്തു ഒരാൾ ഇരുന്നു കൊണ്ട് മയ്യിത്തിനു തൽഖീൻ ചൊല്ലിക്കൊടുക്കുന്നതു സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങൾ സംബന്ധിച്ച വിവരണം  ഈ ലിങ്കിൽ ലഭ്യമാണ് , ഇൻ ഷാ അല്ലാഹ്
http://hadeesukaliloode.blogspot.in/2017/02/blog-post.html
)
        കാരണമില്ലാതെ ഖബറിന് മേൽ ചവിട്ടുകയും അരുത്.കാരണം ചവിട്ടൽ ഇരിക്കുന്നത് പോലെ തന്നെ.ഖബറിന് മേൽ ഇരിക്കൽ അനുവദനീയം അല്ലാത്തതിനാൽ ചവിട്ടലും അനുവദനീയമല്ല.എന്നാൽ ഖബർ സിയാറത്തിന് വരുന്ന വ്യക്തിക്ക് ഖബറിന് മേൽ ചവിട്ടാതെ വേറെ വഴിയില്ലെങ്കിൽ ചവിട്ടൽ അനുവദനീയമാണ്.അതൊരു ഇളവ് എന്ന നിലക്കാണ് അനുവദിക്കപ്പെടുന്നത്.വന്യത/വിജനത ഉള്ളതിനാൽ ഖബർ സ്ഥാനിൽ രാപ്പാർക്കുന്നതു കറാഹത്താണ്.

( فَرْعٌ ) :
الْمَشْهُورُ فِي مَذْهَبِنَا أَنَّهُ لَا يُكْرَهُ الْمَشْيُ فِي الْمَقَابِرِ بِالنَّعْلَيْنِ وَالْخُفَّيْنِ وَنَحْوِهِمَا مِمَّنْ صَرَّحَ بِذَلِكَ مِنْ أَصْحَابِنَا الْخَطَّابِيُّ وَالْعَبْدَرِيُّ وَآخَرُونَ ، وَنَقَلَهُ الْعَبْدَرِيُّ عَنْ مَذْهَبِنَا وَمَذْهَبِ أَكْثَرِ الْعُلَمَاءِ ، قَالَ أَحْمَدُ بْنُ حَنْبَلٍ رَحِمَهُ اللَّهُ : يُكْرَهُ ، وَقَالَ صَاحِبُ الْحَاوِي : يَخْلَعُ نَعْلَيْهِ لِحَدِيثِ بَشِيرِ بْنِ مَعْبَدٍ الصَّحَابِيِّ الْمَعْرُوفِ بِابْنِ الْخَصَاصِيَةِ قَالَ { بَيْنَمَا أَنَا أُمَاشِي رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَظَرَ فَإِذَا رَجُلٌ يَمْشِي فِي الْقُبُورِ عَلَيْهِ نَعْلَانِ فَقَالَ : يَا صَاحِبَ السِّبْتَتَيْنِ وَيْحَك ، أَلْقِ سِبْتَتَيْك ، فَنَظَرَ الرَّجُلُ فَلَمَّا عَرَفَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَلَعَهُمَا } رَوَاهُ أَبُو دَاوُد وَالنَّسَائِيُّ بِإِسْنَادٍ حَسَنٍ
( ഇമാം നവവി വിശദീകരിക്കുന്നു) : നമ്മുടെ മദ്ഹബിലെ /ശാഫിഈ മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായവും ഭൂരിഭാഗം പണ്ഡിതരുടെ അഭിപ്രായവും ഖബർസ്ഥാനിലൂടെ ചെരിപ്പുകളോ ഖുഫ്ഫകളോ അത് പോലുള്ളതോ ധരിച്ചു കൊണ്ട് നടക്കുന്നതിൽ വിരോധമില്ല എന്നാണു.ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു:  ചെരിപ്പുകളോ ഖുഫ്ഫകളോ അത്
 പോലുള്ളതോ ധരിച്ചു കൊണ്ട് ഖബർസ്ഥാനിലൂടെ നടക്കൽ  കറാഹത്താണ് /അനഭിലഷണീയമാണ് എന്നാണു.ശാഫിഈ മദ്ഹബുകാരനായ ഇമാം മാവര്ദി അൽ ഹാവീ അൽ കബീറിൽ പറയുന്നു : ഖബർസ്ഥാനിലൂടെ നടക്കുന്നവൻ ചെരുപ്പ് അഴിച്ചാണ് നടക്കേണ്ടത് .ഇബ്നുൽ ഖസാസിയ്യ എന്ന് അറിയപ്പെടുന്ന ബഷീറു ബ്നു മഅബദു റദിയല്ലാഹു അന്ഹു എന്ന സ്വഹാബിയുടെ ഹദീസ് ആണ് തെളിവ്.അദ്ദേഹം പറഞ്ഞു : ഒരിക്കൽ ഞാൻ  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കൂടെ നടക്കുകയായിരുന്നു.അപ്പോൾ ഒരാൾ ഖബർസ്ഥാനിലൂടെ ചെരിപ്പിട്ടു നടക്കുന്നത് റസൂലിന്റെ ശ്രദ്ധയിൽപ്പെട്ടു. അപ്പോൾ നബി അദ്ദേഹത്തോട് പറഞ്ഞു : ഓ .. മനുഷ്യാ ... ചെരിപ്പിട്ടു ഖബർസ്ഥാനിൽ നടക്കുകയോ ? നാശം , നിന്റെ ചെരിപ്പുകൾ അഴിച്ചു വയ്ക്കൂ. അപ്പോൾ ആരാണ് പറയുന്നത് എന്ന് അദ്ദേഹം ശ്രദ്ധിച്ചു . റസൂലാണെന്നു മനസ്സിലാക്കിയപ്പോൾ ചെരിപ്പുകൾ അഴിച്ചു.( ഹസൻ ആയ പരമ്പരയോടെ അബൂ ദാവൂദും നസാഇയും ഉദ്ധരിച്ചത്).
 وَاحْتَجَّ أَصْحَابُنَا بِحَدِيثِ أَنَسٍ رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ { الْعَبْدُ إذَا وُضِعَ فِي قَبْرِهِ وَتَوَلَّى وَذَهَبَ أَصْحَابُهُ حَتَّى إنَّهُ لَيَسْمَعَ قَرْعَ نِعَالِهِمْ أَتَاهُ مَلَكَانِ فَأَقْعَدَاهُ إلَى آخِرِ الْحَدِيثِ } رَوَاهُ الْبُخَارِيُّ وَمُسْلِمٌ
എന്നാൽ  ഖബർസ്ഥാനിലൂടെ ചെരിപ്പുകളോ ഖുഫ്ഫകളോ അത്  പോലുള്ളതോ ധരിച്ചു കൊണ്ട് നടക്കുന്നതിൽ വിരോധമില്ല എന്ന അഭിപ്രായക്കാർ അതിനു തെളിവ് പറയുന്നത് സ്വഹീഹുൽ ബുഖാരിയിലെ താഴെ ചേർത്ത ഹദീസാണ് (സ്വഹീഹു മുസ്‍ലിമിലും ഈ ഹദീസ് വന്നിട്ടുണ്ട്)

സ്വഹീഹുൽ ബുഖാരി:
كتاب الجنائز

باب الْمَيِّتُ يَسْمَعُ خَفْقَ النِّعَالِ
മയ്യിത്ത് ജീവിച്ചിരിക്കുന്നവരുടെ കാലിലെ ചെരുപ്പടി ശബ്ദം കേൾക്കും എന്നത് സംബന്ധിച്ച ബാബു
...........................
 عَنْ أَنَسٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ الْعَبْدُ إِذَا وُضِعَ فِي قَبْرِهِ، وَتُوُلِّيَ وَذَهَبَ أَصْحَابُهُ حَتَّى إِنَّهُ لَيَسْمَعُ قَرْعَ نِعَالِهِمْ، أَتَاهُ مَلَكَانِ فَأَقْعَدَاهُ فَيَقُولاَنِ لَهُ مَا كُنْتَ تَقُولُ فِي هَذَا الرَّجُلِ مُحَمَّدٍ صلى الله عليه وسلم فَيَقُولُ أَشْهَدُ أَنَّهُ عَبْدُ اللَّهِ وَرَسُولُهُ‏.‏ فَيُقَالُ انْظُرْ إِلَى مَقْعَدِكَ مِنَ النَّارِ، أَبْدَلَكَ اللَّهُ بِهِ مَقْعَدًا مِنَ الْجَنَّةِ ـ قَالَ النَّبِيُّ صلى الله عليه وسلم فَيَرَاهُمَا جَمِيعًا ـ وَأَمَّا الْكَافِرُ ـ أَوِ الْمُنَافِقُ ـ فَيَقُولُ لاَ أَدْرِي، كُنْتُ أَقُولُ مَا يَقُولُ النَّاسُ‏.‏ فَيُقَالُ لاَ دَرَيْتَ وَلاَ تَلَيْتَ‏.‏ ثُمَّ يُضْرَبُ بِمِطْرَقَةٍ مِنْ حَدِيدٍ ضَرْبَةً بَيْنَ أُذُنَيْهِ، فَيَصِيحُ صَيْحَةً يَسْمَعُهَا مَنْ
يَلِيهِ إِلاَّ الثَّقَلَيْنِ ‏"‏‏
ആശയ സംഗ്രഹം : അനസ്  റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : ഒരു മനുഷ്യന്റെ മയ്യിത്ത് ഖബറിൽ വച്ച് കൂടെ വന്നവർ  പിരിഞ്ഞാൽ , പിരിഞ്ഞു പോകുന്നവരുടെ ചെരിപ്പിന്റെ ശബ്ദം വരെ ആ മയ്യിത്ത് കേൾക്കും.ആ അവസ്‌ഥയിൽ രണ്ടു മലക്കുകൾ അവന്റെ സമീപം വരികയും അവനെ ഇരുത്തുകയും അവനോടു ഇപ്രകാരം ചോദിക്കുകയും ചെയ്യും : 'ഈ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കാര്യത്തിൽ നീ എന്താണ് പറയുന്നത്?' അപ്പോൾ അവൻ പറയും : അദ്ദേഹം അല്ലാഹുവിന്റെ ദാസനും ദൂതനുമാണ് എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.അപ്പോൾ അവനോടു പറയപ്പെടും ( ഈ ഉത്തരം പറഞ്ഞില്ലെങ്കിൽ നിനക്ക് നരകത്തിൽ ലഭിക്കുമായിരുന്ന)നിന്റെ നരകത്തിലെ ഇരിപ്പിടം ഒന്ന് നോക്കൂ.അല്ലാഹു നിനക്ക് സ്വർഗ്ഗത്തിൽ പകരം ഒരു സ്ഥാനം നൽകിയിരിക്കുന്നു.( നബി തുടരുന്നു): അപ്പോൾ രണ്ടു സ്ഥാനങ്ങളും (നരകവും സ്വർഗ്ഗവും)മനുഷ്യൻ കാണുന്നതാണ് .  എന്നാൽ കാഫിർ /സത്യ നിഷേധി അല്ലെങ്കിൽ മുനാഫിഖ് / കപട വിശ്വാസിയുടെ മറുപടി ഇപ്രകാരമായിരിക്കും : എനിക്കറിയില്ല ഈ മനുഷ്യൻ ആരാണെന്നു ; ജനങ്ങൾ പറയുന്നത് ഞാനും പറഞ്ഞുവെന്നു മാത്രം. അപ്പോൾ മലക്കുകൾ പറയും : നീ അറിഞ്ഞതുമില്ല , നീ (ഖുർആൻ )പഠിച്ചു പാരായണം ചെയ്തതുമില്ല.തുടർന്ന് ഇരുമ്പു കൊണ്ടുള്ള ഒരു ചുറ്റിക കൊണ്ട് അവന്റെ രണ്ടു ചെവികൾക്കിടയിലായി അവനെ അടിക്കും.അപ്പോൾ അവൻ അട്ടഹസിക്കും;അവനെ സമീപിക്കുന്ന മനുഷ്യരും ജിന്നുകളുമല്ലാത്ത  എല്ലാ ജീവികളും അത് കേൾക്കും.
https://sunnah.com/bukhari/23/94

( وَأَجَابُوا )
 عَنْ الْحَدِيثِ الْأَوَّلِ بِجَوَابَيْنِ : ( أَحَدِهِمَا ) وَبِهِ أَجَابَ الْخَطَّابِيُّ أَنَّهُ يُشْبِهُ أَنَّهُ كَرِهَهُمَا لِمَعْنًى فِيهِمَا ; لِأَنَّ النِّعَالَ السِّبْتِيَّةَ - بِكَسْرِ السِّينِ - هِيَ الْمَدْبُوغَةُ بِالْقَرَظِ ، وَهِيَ لِبَاسُ أَهْلِ التَّرَفُّهِ وَالتَّنَعُّمِ ، فَنَهَى عَنْهُمَا لِمَا فِيهِمَا مِنْ الْخُيَلَاءِ ، فَأَحَبَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يَكُونَ دُخُولُهُ الْمَقَابِرَ عَلَى زِيِّ التَّوَاضُعِ ، وَلِبَاسِ أَهْلِ الْخُشُوعِ ، ( وَالثَّانِي ) لَعَلَّهُ كَانَ فِيهِمَا نَجَاسَةٌ ، قَالُوا : وَحَمَلَنَا عَلَى تَأْوِيلِهِ الْجَمْعُ بَيْنَ الْحَدِيثَيْنِ
ആശയ സംഗ്രഹം : അപ്പോൾ ഖബർസ്ഥാനിലൂടെ ചെരുപ്പ് ധരിച്ചു നടക്കുന്നതിൽ നിരോധനമില്ല എന്ന് അഭിപ്രായപ്പെട്ട ശാഫിഈ മദ്ഹബുകാർ ,  ഖബർസ്ഥാനിലൂടെ സിബിതീ ഷൂ/ചെരുപ്പ്  ധരിച്ചു നടന്ന വ്യക്തിയോട്  തിരുനബി ചെരുപ്പ് ഊരാൻ കല്പിച്ചതു സംബന്ധിച്ച ഹദീസിനെ വിശദീകരിക്കുന്നത് ഇപ്രകാരമാണ് : 1 . സിബ്ത്തി ചെരുപ്പ് ആയിരുന്നു ധരിച്ചിരുന്നത് ആ വ്യക്തി ധരിച്ചിരുന്നത്.പോളിഷ് ചെയ്തു മിനുസപ്പെടുത്തിയ അത്തരം ചെരുപ്പ് ആഢ്യത്ത
ത്തിന്റെയും ആർഭാടത്തിന്റെയും ചിഹ്നം ആയിരുന്നതിനാൽ വിനയത്തിന്റെയും ലാളിത്യത്തിന്റെയും വേഷത്തിൽ ഖബർസ്ഥാനിൽ പ്രവേശിക്കുക എന്നതായിരിക്കാം നബി ഉദ്ദേശിച്ചത്.അല്ലെങ്കിൽ ചെരുപ്പിൽ നജസ് ഉണ്ടായിരുന്നത് കൊണ്ടുമാവാം.ഇങ്ങിനെ രണ്ടു ഹദീസുകളും തമ്മിൽ സംയോജിപ്പിക്കാമെന്നു ശാഫിഈ മദ്ഹബുകാർ വിശദീകരിക്കുന്നു.



അധിക വായനക്ക് താഴെ  ലിങ്കുകൾ  പരിശോധിക്കുക  :

1.ഫത്ഹുൽ ബാരി (ഇബ്നു ഹജർ)
فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني
........................
بَاب كَرَاهِيَةِ الصَّلَاةِ فِي الْمَقَابِرِ

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=52&bookhad=827
2.മജ്‌മൂഉ ഫതാവ വ റസാഇല് അൽ ഉസൈമീൻ
مجموع فتاوى ورسائل العثيمين
http://books.islamww.com/bk_page-3284-4.html
3.അദ്ദുററു സ്സുന്നിയ്യ
الموسوعة العقدية - الدرر السنية
مجموعة من الباحثين بإشراف الشيخ عَلوي بن عبد القادر السقاف
http://shamela.ws/browse.php/book-38058/page-1240
4.ഇഖ്തിളാഉ സിറാത്തിൽ മുസ്തഖീം (ഇബ്നു തൈമിയ്യ)
اقتضاء الصراط المستقيم مخالفة أصحاب الجحيم
المؤلف : أحمد بن عبد الحليم بن تيمية الحراني أبو العباس
http://islamport.com/w/tym/Web/3202/324.htm
5.മിർആത്തുൽ മഫാതീഹ്
مرعاة المفاتيح شرح مشكاة المصابيح
أبو الحسن عبيد الله بن محمد عبد السلام بن خان محمد بن أمان الله بن حسام الدين الرحماني المباركفوري (المتوفى: 1414هـ)

http://shamela.ws/browse.php/book-8862/page-1193
6.ഫത്ഹുൽ മജീദ്
فتح المجيد شرح كتاب التوحيد
ترجمة المؤلف: عبد الرحمن بن حسن آل الشيخ
http://shamela.ws/browse.php/book-2386/page-271
7.ഫത്ഹുൽ മജീദിന്റെ ശറഹ്
( شرح فتح المجيد شرح كتاب التوحيد  )
  للشيخ : ( عبد الله بن محمد الغنيمان )
http://audio.islamweb.net/audio/index.php?page=FullContent&audioid=139747

8.തൽഖീസ് (ഇബ്നു ഹജർ)
التلخيص الحبير
أحمد بن علي محمد الكناني (العسقلاني)

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=11&bookhad=784
9.ഫതാവ ഇബ്നു തൈമിയ്യ
مجموع فتاوى ابن تيمية
تقي الدين ابن تيمية
http://library.islamweb.net/newlibrary/display_book.php?idfrom=3467&idto=3467&bk_no=22&ID=2168
10.ഫത്ഹുൽ ബാരി (ഇബ്നു ഹജർ)
فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=52&ID=3454

http://library.islamweb.net/newlibrary/display_book.php?idfrom=5376&idto=5385&bk_no=52&ID=1882
11.ശറഹു മുസ്‌ലിം(നവവി)
شرح النووي على مسلم
يحيي بن شرف أبو زكريا النووي
http://library.islamweb.net/newlibrary/display_book.php?bk_no=53&ID=878&idfrom=5626&idto=5643&bookid=53&startno=10
12.ഫത്ഹുൽ മുൻഇമ്
فـــتح المــــنعم
http://hadithportal.com/index.php?show=hadith&h_id=2566&uid=0&sharh=10000&book=31&bab_id=
13.ഫത്ഹുൽ ഖദീർ
فتح القدير الجامع بين فني الرواية والدراية
محمد بن علي بن محمد الشوكاني
http://library.islamweb.net/newlibrary/display_book.php?bk_no=66&ID=781&idfrom=734&idto=737&bookid=66&startno=2
14.മുസന്നിഫ്
المصنف
عبد الله بن محمد بن أبي شيبة
http://library.islamweb.net/newlibrary/display_book.php?bk_no=10&ID=&idfrom=648&idto=957&bookid=10&startno=192
15.ഔനുൽ മഅബൂദ്
عون المعبود
محمد شمس الحق العظيم آبادي
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=55&ID=3450
16.
الكتاب: وفاء الوفاء بأخبار دار المصطفى
المؤلف: علي بن عبد الله بن أحمد الحسني الشافعي، نور الدين أبو الحسن السمهودي (المتوفى: 911هـ)
http://sh.bib-alex.net/boldan/Web/23695/003.htm
17.
كتاب : الروح
المؤلف : محمد بن أبي بكر أيوب الزرعي أبو عبد الله ابن القيم الجوزية
http://www.islamicbook.ws/amma/alrwh-001.html



നബി (സ) യുടെ പേരിൽ സ്വലാത്തു ചൊല്ലൽ

നബി (സ) യുടെ പേരിൽ സ്വലാത്തു ചൊല്ലൽ .

അല്ലാഹു പറയുന്നു:


( إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ
آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا ) سورة الأحزاب : 56

“നിശ്ചയമായും അല്ലാഹുവും അവന്റെ മലക്കുകളും നബിയുടെ മേലില്‍ സ്വലാത്ത് ചൊല്ലുന്നു (അല്ലാഹു പ്രവാചകന് ഗുണം നല്‍കിക്കൊണ്ടിരിക്കുന്നു, മലക്കു കള്‍ നബി(r)ക്ക് ഗുണത്തിനായി പ്രാര്‍ത്ഥിക്കുന്നു) സത്യവിശ്വാസികളേ, നിങ്ങളും നബിക്ക് വേണ്ടി സ്വലാത്തും സലാമും ചൊല്ലുക.” (അഹ്സാബ്: 56)


നബി (r)യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതിന്റെ ശ്രേഷ്ഠത വിവരിച്ചു കൊണ്ട് അനേകം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് 

അബൂഹുറൈറ (رضي الله عنه)വില്‍ നിന്ന് ഇമാംമുസ്ലിം ഉദ്ധരിക്കുന്നു:

عن أبي هريرة: أن رسول الله صلى الله عليه وسلم قال من صلى علي واحدة صلى الله عليه عشرا(صحيح مسلم 1/306رقم 408)

“അബൂ ഹുറൈറ (رضي الله عنه)വില്‍ നിന്ന്: നബി സ്വല്ലല്ലാഹു അലൈഹി വസല്ലമം പറഞ്ഞു: വല്ലവനും എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവനുവേണ്ടി പത്ത് സ്വലാത്ത് ചൊല്ലുന്നതാണ്.” (സ്വഹീഹ് മുസ്ലിം 1/306 നമ്പര്‍: 408)

ഇതേ അര്‍ത്ഥത്തില്‍ അനസ് (رضي الله عنه)വില്‍ നിന്ന് അഹ്മദ്, നസാഇയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇബ്നുഹിബ്ബാന്‍ അതിനെ ബലപ്പെടുത്തുകയും ചെയ് തിട്ടുണ്ട്. കൂടാതെ അബൂ ബര്‍ദതുബ്നു നയ്യാറില്‍ നിന്നും അബൂത്വല്‍ഹയില്‍ നിന്നും നസാഇയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റൊരു ഹദീസിന്റെ പദങ്ങള്‍ നമുക്ക് ഇപ്രകാരം കണ്ടെത്താം:

عن أبي بردة بن نيار رضي الله عنه قال قال رسول الله
صلى الله عليه وسلم قال: من صلى علي من أمتي صلاة مخلصا من قلبه صلى الله عليه بها عشر صلوات ورفعه بها عشر درجات وكتب له بها عشر حسنات ومحا عنه عشر سيئات) رواه النسائي والطبراني صحيح الترغيب 2/رقم الحديث : 1659)

“അബൂബര്‍ദതു ബ്നുനയ്യാര്‍ (رضي الله عنه)വില്‍ നിന്ന് നബി (r) പറഞ്ഞു: എന്റെ ഉമ്മത്തില്‍ നിന്നും വല്ലവനും നിഷ്കളങ്ക ഹൃദയത്തോടെ എന്റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന് പത്ത് സ്വലാത്ത് ചൊല്ലുകയും അവന് അതു മുഖേന പത്ത് പദവികള്‍ ഉയര്‍ത്തുകയും അതുമൂലം പത്ത് ന•കള്‍ രേഖപ്പെടുത്തുകയും പത്ത് പാപങ്ങള്‍ മായ്ക്കപ്പെടു കയും ചെയ്യുന്നതാണ്.” (നസാഇ, ത്വബ്റാനി, അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് 2/ ഹദീസ് നമ്പര്‍: 1659)

അബൂത്വല്‍ഹ (رضي الله عنه)വില്‍ നിന്നും ഇതേ അര്‍ത്ഥത്തിലുള്ള ഹദീസ് നസാഇ ഉദ്ധരിക്കുകയും ഇബ്നുഹിബ്ബാന്‍ അതിനെ ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇബ്നുഹിബ്ബാനും തിര്‍മിദിയും ഇബ്നു മസ്ഊദ് (رضي الله عنه)വില്‍ നിന്ന് ഉദ്ധരിക്കുകയും ഇബ്നുഹിബ്ബാന്‍ ബലപ്പെടുത്തുകയും ചെയ്ത മറ്റൊരു ഹദീസ് കാണുക:

عن ابن مسعود رضي الله عنه قال قال رسول الله صلى الله عليه وسلم إن أولى الناس بي يوم القيامة أكثرهم علي صلاة (رواه الترمذي وابن حبان في صحيحهن صحيح الترغيب والترهيب 2/رقم الحديث: 1668)

“ഇബ്നുമസ്ഊദ് (رضي الله عنه) വില്‍ നിന്ന്; നബി (r) പറഞ്ഞു: അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്തവര്‍ എന്റെമേല്‍ കൂടുതല്‍ സ്വലാത്ത് ചൊല്ലിയവരായിരിക്കും.” (തിര്‍മിദി. ഇബ്നുഹിബ്ബാന്‍, സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് 2/ഹദീസ് നമ്പര്‍: 1668)

ഇതിനെ ബലപ്പെടുത്തിക്കൊണ്ട് അബൂഉമാമ (رضي الله عنه) വില്‍ നിന്ന് ബൈഹഖി ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്:

عن أبي أمامة رضي الله عنه قال قال رسول الله صلى الله


عليه وسلم أكثروا علي من الصلاة في كل يوم الجمعة


فإن صلاة أمتي تعرض علي في كل يوم جمعة فمن كان


أكثرهم علي صلاة كان أقربهم مني منزلة (رواه البيهقي صحيح الترغبب والترهيب : 1673)

“(അബൂഉമാമ (رضي الله عنه)വില്‍ നിന്ന് നബി (r) പറഞ്ഞു: നിങ്ങള്‍ വെള്ളിയാഴ്ചകളില്‍ എനിക്കുവേണ്ടി സ്വലാത്തുകള്‍ അധികരിപ്പിക്കുക. വെള്ളിയാഴ്ചകളില്‍ നിങ്ങള്‍ ചൊല്ലുന്ന സ്വലാത്തുകള്‍ എനിക്ക് കാണിക്കപ്പെടുന്നതാണ്. ആരാണോ എനിക്കായിസ്വലാത്തുകള്‍ അധികം ചൊല്ലുന്നത് അവരായിരിക്കും എന്നോട് ഏറ്റവും അടുത്തവര്‍.”

 (ബൈഹഖി, അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബു വത്തര്‍ഹീബ്. ഹദീസ് നമ്പര്‍: 1673)

ഇബ്നുഹിബ്ബാനും ഹാകിമും ശരിപ്പെടുത്തിയതും അഹ്മദും അബൂദാവൂദും ഔസുബ്നു ഔസ് (رضي الله عنه)വില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതുമായ ഹദീസിലും വെള്ളിയാഴ്ചകളില്‍ സ്വലാത്തുകള്‍ അധികരിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ വന്നിട്ടുണ്ട്. അലി (رضي الله عنه) വില്‍ നിന്നും അദ്ദേഹത്തിന്റെ മകന്‍ ഹുസൈന്‍ (رضي الله عنه)വില്‍ നിന്നും ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ് ശ്രദ്ധിക്കുക:

وعن حسين رضي الله عنه عن النبي صلى الله عليه وسلم قال البخيل من ذكرت عنده فلم يصل علي (رواه النسائي وابن حبان في صحيحه والحاكم وصححه الترمذي، صحيح الترغيب والترهيب للألباني 2/حديث : 1683)

“ഹുസൈന്‍ (رضي الله عنه)വില്‍ നിന്ന് നബി (r) പറഞ്ഞു: എന്റെ പേര് ഒരാളുടെ അടുക്കല്‍ പറയപ്പെട്ട്, എന്നിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാത്തവനാണ് പിശുക്കന്‍.”

(നസാഇ, ഇബ്നുഹിബ്ബാന്‍, ഹാകിം, തിര്‍മിദി. അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ്: വാള്യം 2, ഹദീസ് നമ്പര്‍: 1683)

ഇബ്നുഅബ്ബാസ് (رضي الله عنه)വില്‍ നിന്ന് വിവിധ ഹദീസ് ഗ്രന്ഥങ്ങളില്‍ വന്ന മറ്റൊരു റിപ്പോര്‍ട്ട്:

وعن ابن عباس رضي الله عنهما قال قال رسول الله صلى الله عليه وسلم من نسي الصلاة علي خطىء طريق الجنة (رواه ابن ماجه والطبراني صحيح الترغيب والترهيب للألباني 2/حديث : 1682)

“ഇബ്നുഅബ്ബാസ് (رضي الله عنه)വില്‍ നിന്ന് നബി (r) പറഞ്ഞു: എന്റെ മേല്‍ സ്വലാത്ത് മറന്നു പോകുന്നവന്‍ സ്വര്‍ഗത്തിലേക്കുള്ള വഴിയില്‍ പിഴവ് സംഭവിച്ചവനാണ്.”

 (ഇബ്നുമാജ, ത്വബ്റാനി, അല്‍ബാനിയുടെ സ്വഹീഹു ത്തര്‍ഗീബ് വത്തര്‍ഹീബ്:2/ ഹദീസ് നമ്പര്‍: 1682)

ഇതേ ആശയത്തെ ബലപ്പെടുത്തും വിധം തിര്‍മിദിയില്‍ ഇപ്രകാരവും നമുക്ക് കാണാം:

عن أبي هريرة رضي الله عنه قال قال رسول الله صلى الله عليه وسلم رغم أنف رجل ذكرت عنده فلم يصل علي( صحيح الترمذي 5/550 رقم الحديث 3545)

“അബൂ ഹുറൈറ(رضي الله عنه)വില്‍ നിന്ന്: നബി (r) പറഞ്ഞു: ഏതൊരാളുടെ അടുക്കല്‍, എന്നെക്കുറിച്ചു പറയപ്പെടുകയും എന്നിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്താല്‍ അവന്‍ നശിക്കട്ടെ”
 (അല്‍ബാനിയുടെ സ്വഹീഹുത്തിര്‍മിദി 5/550 നമ്പ ര്‍: 3545)

അബൂഹുറൈറ (رضي الله عنه)വില്‍ നിന്ന് ഹാകിമും അബൂദര്‍റ് (رضي الله عنه)വില്‍ നിന്ന് ത്വബ്റാനിയും റിപ്പോര്‍ട്ട് ചെയ്ത താഴെ പറയുന്ന ഹദീസും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.:

قال ومن ذكرت عنده فلم يصل عليك فمات فدخل النار فأبعده الله (صحيح الترغيب والترهب 2/ رقم الحديث : 2491)

“അബൂ ഹുറൈറ رضي الله عنه വില്‍ നിന്ന് നബി (r) പറഞ്ഞു: ഏതൊരാളുടെ അടുക്കല്‍, എന്നെക്കുറിച്ചു പറയപ്പെടുകയും എന്നിട്ട് അവന്‍ എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്താല്‍, അവന്‍ മരണപ്പെട്ടാല്‍ നരകത്തില്‍ പ്രവേശിക്കുന്നതാണ്. അല്ലാഹു അതിനെ (നമ്മില്‍ നിന്ന്) അകറ്റുമാറാകട്ടെ.”
 (സ്വഹീഹുത്തര്‍ ഗീബ് വത്തര്‍ഹീബ് 2/ ഹദീസ് നമ്പര്‍: 2491)

കഅബ് ബ്നുഉജ്റ(رضي الله عنه)വില്‍ നിന്ന് ഹാകിം ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നു:

عن كعب بن عجرة قال قال رسول الله صلى الله عليه
وسلم بعد من ذكرت عنده فلم يصل عليك (صحيح الترغيب والترهب 2/ رقم الحديث : 1677)

“കഅബു ബ്നുഉജ്റ رضي الله عنه വില്‍ നിന്ന് (r) പറഞ്ഞു: ഏതൊരാളുടെഅടുക്കല്‍, എന്നെക്കുറിച്ചു പറയപ്പെടുകയും, എന്നിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്യുന്നുവോ അവന്‍ എന്നില്‍ നിന്നും അകന്നു പോകട്ടെ.”
 (സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് 2/ ഹദീസ് നമ്പര്‍: 1677)

ജാബിര്‍(رضي الله عنه)വില്‍ നിന്ന് ത്വബ്റാനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഇപ്രകാരമാണ്:

عن جابر قال قال رسول الله صلى الله عليه وسلم شقي عبد ذكرت عنده ولم يصل علي (صحيح أدب المفرد للألباني 1/224 رقم :644)

“ജാബിര്‍ رضي الله عنه വില്‍ നിന്ന് നബി (r) പറഞ്ഞു: ഏതൊരാളുടെ അടുക്കല്‍ എന്നെക്കുറിച്ച് പറയുകയും ശേഷം അവന്‍ എന്‍െമേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തുവോ അവന്‍ ക്ളേശത്തിലായിക്കഴിഞ്ഞു,”
 (സ്വഹീഹു അദബുല്‍ മുഫ്റദ് 1/224 ഹദീസ് നമ്പര്‍: 644)

عن قتادة عن النبي صلى الله عليه وسلم من الجفاء أن أذكر عند الرجل فلا يصلي علي (عبد الرزاق )

“ഖതാദ(رضي الله عنه) വില്‍ നിന്ന് നബി (r) പറഞ്ഞു: ഒരാളുടെ അരികില്‍ എന്നെ സംബന്ധിച്ച പറയപ്പെടുകയും എന്നിട്ട് അവന്‍ നിക്കായിസ്വലാത്ത് ചൊല്ലിയിട്ടില്ലെ അവനുപിണക്കത്തിലായിക്കഴിഞ്ഞു.”

 (അബ് ദുര്‍ റസാഖ്)

ഉബയ്യുബ്നു കഅബ് (رضي الله عنه)വില്‍ നിന്ന് ഒരു ഹദീസ് ഇപ്രകാരവും നമുക്ക് കാണാം:

أنّ رجلا قال يا رسول الله إني أكثر الصلاة ، فما أجعل لك من صلاتي ؟ قال ما شئت، قال الثلث، قال ماشئت ، وإن زدت فهو خير – إلى أن قال – أجعل لك كل صلاتي . قال إذا تكفى همك (أخرجه أحمد، صحيح جامع الترمذي 4/636 رقم: 2457 )

“ഒരാള്‍ നബി (r)യോട് ചോദിച്ചു: ഞാന്‍ താങ്കളുടെ മേല്‍ സ്വലാത്ത് അധികരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു; എത്രയാണ് ഞാന്‍ സ്വലാത്ത് ചൊല്ലേണ്ടത്? അദ്ദേഹം പറഞ്ഞു: നീ ഉദ്ദേശിക്കുന്നത്ര ചൊല്ലുക. എങ്കില്‍ (രാത്രിയുടെ) മൂന്നിലൊന്ന്? അദ്ദേഹം പറഞ്ഞു: നീ ഉദ്ദേശിക്കുന്നത്ര ചൊല്ലുക. നീ അതിനേക്കാള്‍ വര്‍ദ്ധിപ്പിച്ചാല്‍ അത് ഗുണം തന്നെയാണ്. അങ്ങിനെ അദ്ദേഹം, എങ്കില്‍ ഞാന്‍ (രാത്രി മുഴുവനായും) സ്വലാത്ത് ചൊല്ലുമെന്ന് അദ്ദേഹം പറയും വരെ (സംസാരം നീണ്ടുപോയി) എങ്കില്‍ നിന്റെ മന:ക്ളേശങ്ങള്‍ (നീങ്ങാന്‍) അത് മതിയാകുന്നതാണ്.”

 (അഹ്മദ്, സ്വഹീഹുജാമിഅു തിര്‍മിദി 4/636 ഹദീസ്: 2457)