"വസ്അൽ മൻ അർസൽന" എന്ന ആയത് ഇസ്തിഗാസക്ക് തെളിവോ?
1982-ല്‍ കേരളത്തിലെ ബറേല്‍വികളുമായി (AP സുന്നികള്‍) കൊട്ടപ്പുറത്ത് നടത്തിയ വാദപ്രതിവാദം സ്മരിക്കാതെ വയ്യ. റബ്ബല്ല എന്ന വിശ്വാസത്തില്‍ ആരെയും വിളിച്ച്
തേടാം എന്ന് സ്ഥാപിക്കാന്‍ കേരളത്തിലെ പ്രഗല്‍ഭ പണ്ഡിതന്‍ കാന്തപുരം ഖുര്‍ആന്‍ "സുഖ്റുഫ് (43)" എന്ന അദ്ധ്യായത്തിലെ 'വസ്അല്‍
മന്‍ അര്‍സല്‍നാ...' എന്ന് തുടങ്ങുന്ന ആയത്തോതി അമ്പിയാക്കളെ വിളിക്കാം എന്ന് ആയത്തിനെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ 'ധൈര്യം'കാണിച്ചത് അന്നായിരുന്നു.
വിശുദ്ധ ഖുര്‍ആന്‍ സ്വതന്ത്രമായി പഠിക്കണമെന്നാഹ്വാനം ചെയ്ത മുജാഹിദുകളെ
തോല്പിക്കാന്‍ വേണ്ടി ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഇജ്തിഹാദ്
നടത്തുകയായിരുന്നു സമസ്തക്കാര്‍ ചെയ്തത്.
ലോകത്ത് ഒരു മുഫസ്സിറും പറയാത്ത ദുര്‍വ്യാഖ്യാനങ്ങളുടെ ഘോഷയാത്രയായിരുന്നു ഈ മുഖല്ലിദുകള്‍ നടത്തിയത്.
മരണപ്പെട്ടവരോട് പ്രാര്‍ഥിക്കാന്‍ തെളിവാക്കി ഇങ്ങനെ വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് കളിച്ചതിന് ഒരു പാട് തെളിവുകള്‍ ഉണ്ട്.... അതില്‍ ഒന്നാണ് താഴെ വിവരിക്കുന്നത്....
وَسْـَٔلْ مَنْ أَرْسَلْنَا مِن قَبْلِكَ مِن رُّسُلِنَآ أَجَعَلْنَا مِن دُونِ ٱلرَّحْمَٰنِ ءَالِهَةًۭ يُعْبَدُونَ
നിനക്ക് മുമ്പ് നമ്മുടെ ദൂതന്‍മാരായി നാം അയച്ചവരോട് ചോദിച്ചു നോക്കുക. പരമകാരുണികന് പുറമെ ആരാധിക്കപ്പെടേണ്ട വല്ല ദൈവങ്ങളേയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്.
(Surat:43, Verse:45)
_________________________________
حَدَّثَنَا بِشْرٌ قَالَ: ثَنَا يَزِيدُ قَالَ: ثَنَا سَعِيدٌ، عَنْ قَتَادَةَ، {وَاسْأَلْ مَنْ أَرْسَلْنَا مِنْ قَبْلِكَ مِنْ رُسُلِنَا} [الزخرف: 45] يَقُولُ: " سَلْ أَهْلَ التَّوْرَاةِ وَالْإِنْجِيلِ: هَلْ جَاءَتْهُمُ الرُّسُلُ إِلَّا بِالتَّوْحِيدِ أَنْ يُوَحِّدُوا اللَّهَ وَحْدَهُ؟ "
الكتاب: تفسير الطبري (20/604)
الطبري، أبو جعفر (224-310هـ ، 839 - 923م).
الطبري، أبو جعفر (224-310هـ ، 839 - 923م).
ഇമാം ത്വബരി വിവരിക്കുന്നു..
അല്ലാഹുവിൻറെ റസൂലെ താങ്കൾ ചോദിക്കുക ഇഞ്ചിലിന്‍റെയും തൗറാത്തിന്‍റെയും ആളുകളോട്. (അതായത് ജൂത നസ്രാണികളോട്. അല്ലെങ്കിൽ അവരിൽ നിന്നും ഇസ്ലാം മതം സ്വീകരിച്ച വരോട്) അവരിലേക്ക് പ്രവാചകരിൽ ആരെങ്കിലും വന്നിരുന്നുവോ അല്ലാഹുവിനെ ഏകാനക്കുക എന്ന തൗഹീദ്കൊണ്ടല്ലാതെ....???
അപ്പോൾ ഇവിടെ ഇമാം ത്വബരി വിവരിക്കുന്നത്. നബിസല്ലല്ലാഹു അലൈഹി സല്ലമയുടെ കാലത്തുള്ള ജൂത നസ്രാണികളോട് ചോദിക്കുക എന്നാണ് അല്ലാതെ. മരിച്ച മുൻ അമ്പിയാക്കളോട് ഇസ്തിഗാസ ചെയ്യുക എന്നല്ല....
_________________________________
ഇമാം ത്വബരി മറ്റൊരു അഭിപ്രായവും രേഖപ്പെടുത്തുന്നു.
وَقَالَ آخَرُونَ: بَلِ الَّذِي أُمِرَ بِمَسْأَلَتِهِمْ ذَلِكَ الْأَنْبِيَاءُ الَّذِينَ جُمِعُوا لَهُ لَيْلَةَ أُسْرِيَ بِهِ بِبَيْتِ الْمَقْدِسِ
الكتاب: تفسير الطبري (20/605)
الطبري، أبو جعفر (224-310هـ ، 839 - 923م).
മറ്റുചിലർ പറഞ്ഞു : ബൈത്തുൽ മുഖദ്ദസിൽ ഇസ്രാഇന്‍റെ വേളയില്‍ ഒരുമിച്ചുകൂടിയ അമ്പിയാക്കളോട് ചോദിക്കാൻ ആണ് പറഞ്ഞത് എന്ന്.
_________________________________
قَالَ ابْنُ عَبَّاسٍ وَابْنُ زَيْدٍ: لَمَّا أُسْرِيَ بِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى- وَهُوَ مَسْجِدُ بَيْتِ الْمَقْدِسِ- بَعَثَ اللَّهُ لَهُ آدَمَ وَمَنْ وُلِدَ مِنَ الْمُرْسَلِينَ، وَجِبْرِيلُ مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَأَذَّنَ جِبْرِيلُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ أَقَامَ الصَّلَاةَ، ثُمَّ قَالَ: يَا مُحَمَّدُ تَقَدَّمْ فَصَلِّ بِهِمْ، فَلَمَّا فَرَغَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قال لَهُ جِبْرِيلُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:] سَلْ يَا مُحَمَّدُ مَنْ أَرْسَلْنَا مِنْ قَبْلِكَ مِنْ رُسُلِنَا أَجَعَلْنَا مِنْ دُونِ الرَّحْمَنِ آلِهَةً يُعْبَدُونَ. فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:] لَا أَسْأَلُ قَدِ اكْتَفَيْتُ
നബി(സ) മസ്ജിദുല്‍ ഹറമില്‍ നിന്നും മസ്ജിദുല്‍ അഖ്സയിലേക്ക് (മക്കയില്‍ നിന്നും ബൈത്തുല്‍ മുഖദ്ധസിലേക്ക് ) രാപ്രയാണം നടത്തിയപ്പോള്‍ അല്ലാഹു ആദമിനെയും ദൂതന്മാരിൽനിന്നുള്ളവരെയും അവിടെ അയച്ചു (നിയോഗിച്ചു), ജിബ്രീല്‍(അ) നബി(സ) യുടെ കൂടെ ഉണ്ടായിരുന്നു. പിന്നീട് ജിബ്രീല്‍(അ) നമസ്ക്കാരത്തിന് ബാങ്ക് വിളിനടത്തി, എന്നിട്ട് പറഞ്ഞു: മുഹമ്മദ്, മുന്നോട്ട് പോയി അവര്‍ക്ക് ഇമാമായി നില്‍ക്കുക, നമസ്ക്കാരത്തില്‍ നിന്നും വിരമിച്ചപ്പോള്‍
നബി(സ)യോട് ജിബ്രീല്‍(അ)പറഞ്ഞു: "ചോദിക്കുക, മുഹമ്മദേ നമ്മുടെ ദൂതന്‍മാരായി നാം അയച്ചവരോട് ചോദിച്ചു നോക്കുക. പരമകാരുണികന് പുറമെ ആരാധിക്കപ്പെടേണ്ട വല്ല ദൈവങ്ങളേയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്."
അപ്പോള്‍ നബി(സ) മറുപടി പറയുന്നു (فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:] لَا أَسْأَلُ قَدِ اكْتَفَيْتُ)
ഞാൻ ചോദിക്കുന്നില്ല എനിക്ക് മതിയാണ് لَا أَسْأَلُ قَدِ اكْتَفَيْتُ
നബി(സ)യോട് ജിബ്രീല്‍(അ)പറഞ്ഞു: "ചോദിക്കുക, മുഹമ്മദേ നമ്മുടെ ദൂതന്‍മാരായി നാം അയച്ചവരോട് ചോദിച്ചു നോക്കുക. പരമകാരുണികന് പുറമെ ആരാധിക്കപ്പെടേണ്ട വല്ല ദൈവങ്ങളേയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്."
അപ്പോള്‍ നബി(സ) മറുപടി പറയുന്നു (فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:] لَا أَسْأَلُ قَدِ اكْتَفَيْتُ)
ഞാൻ ചോദിക്കുന്നില്ല എനിക്ക് മതിയാണ് لَا أَسْأَلُ قَدِ اكْتَفَيْتُ
_________________________________
ഇമാം ഖുര്‍തുബി വിവരിക്കുന്നു..
قَالَ ابْنُ عَبَّاسٍ: وَكَانُوا سَبْعِينَ نَبِيًّا مِنْهُمْ إِبْرَاهِيمُ وَمُوسَى وَعِيسَى عَلَيْهِمُ السَّلَامُ، فَلَمْ يَسْأَلْهُمْ لِأَنَّهُ كَانَ أَعْلَمُ بِاللَّهِ مِنْهُمْ. فِي غَيْرِ رِوَايَةِ ابْنِ عَبَّاسٍ: فَصَلُّوا خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سَبْعَةَ صُفُوفٍ، الْمُرْسَلُونَ ثَلَاثَةُ صُفُوفٍ وَالنَّبِيُّونَ أَرْبَعَةٌ، وَكَانَ يَلِي ظَهْرَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِبْرَاهِيمُ خَلِيلُ اللَّهِ، وَعَلَى يَمِينِهِ إِسْمَاعِيلُ وَعَلَى يَسَارهِ إِسْحَاقُ ثُمَّ مُوسَى ثُمَّ سَائِرُ الْمُرْسَلِينَ فَأَمَّهُمْ رَكْعَتَيْنِ، فَلَمَّا انْفَتَلَ «1» قَامَ فَقَالَ:] إِنَّ رَبِّي أَوْحَى إِلَيَّ أَنْ أَسْأَلَكُمْ هَلْ أُرْسِلَ أَحَدٌ مِنْكُمْ يَدْعُو إِلَى عِبَادَةِ غَيْرِ اللَّهِ [؟ فَقَالُوا: يَا مُحَمَّدُ، إِنَّا نَشْهَدُ إِنَّا أُرْسِلْنَا أَجْمَعِينَ بِدَعْوَةٍ وَاحِدَةٍ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مَا يَعْبُدُونَ مِنْ دُونِهِ بَاطِلٌ
وَجَمَاعَةٌ مِنَ الْعُلَمَاءِ: إِنَّ الْمَعْنَى وَاسْأَلْ أُمَمَ مَنْ قَدْ أَرْسَلْنَا مِنْ قَبْلِكَ مِنْ رُسُلِنَا.
الكتاب : تفسير القرطبي (16/95)
القرطبي، شمس الدين (600 - 671هـ، 1204 - 1273م).
നബി(സ) അവരോട് ചോദിച്ചില്ല, കാരണം നബിയാണ് അല്ലാഹുവിനെ നന്നായി അറിയുന്നത്.
ഇബ്ന്‍ അബ്ബാസ്(റ) പറയുന്നു : അവര്‍ റസൂലിന്റെ പിറകില്‍ 7 വരികളില്‍ നമസ്ക്കരിച്ചു , മുര്‍സലുകള്‍മൂന്നും,അംബിയാക്കള്‍നാലും, (ഇതൊക്കെ വിശദീകരിച്ചതിനു ശേഷം അദ്ദേഹംവീണ്ടും തുടരുന്നു)...
അല്ലാഹുവേ കൂടാതെ ഇബാദത്ത് എടുക്കാന്‍ നിങ്ങളില്‍ ആരെയെങ്കിലും അള്ളാഹു നിയോഗിച്ചോ? അവർ പറഞ്ഞു: യാമുഹമ്മദ്, ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു, ഞങ്ങളെ നിയോഗിക്കപെട്ടത് അള്ളാഹു അല്ലാതെ ആരാധനക്ക് അര്‍ഹന്‍ ഇല്ലെന്നും അതിനു പുറമേ ഉള്ളത് ബാത്ത്വിലുമാണെന്ന് ദഅവത്തു ചെയ്യുന്നതിന് വേണ്ടിയുമാണ്..
അല്ലാഹുവേ കൂടാതെ ഇബാദത്ത് എടുക്കാന്‍ നിങ്ങളില്‍ ആരെയെങ്കിലും അള്ളാഹു നിയോഗിച്ചോ? അവർ പറഞ്ഞു: യാമുഹമ്മദ്, ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു, ഞങ്ങളെ നിയോഗിക്കപെട്ടത് അള്ളാഹു അല്ലാതെ ആരാധനക്ക് അര്‍ഹന്‍ ഇല്ലെന്നും അതിനു പുറമേ ഉള്ളത് ബാത്ത്വിലുമാണെന്ന് ദഅവത്തു ചെയ്യുന്നതിന് വേണ്ടിയുമാണ്..
ഈ
സംഭാഷണം നടക്കുന്നത് നബി(സ) യുടെ മുന്നില്‍ കൊണ്ടു നിര്‍ത്തിയിരിക്കുന്ന
മുന്‍കഴിഞ്ഞ അംബിയാക്കളോടാണ് അല്ലാതെ അവര്‍ വാഫാതായ നിലയില്‍
ആയിരുന്നില്ല.... ഇതില്‍ എവിടെയും മരിച്ചവരോടുള്ള തേട്ടവും ഇല്ല....
(ശേഷം അദ്ദേഹംവീണ്ടും തുടരുന്നു)...
وَجَمَاعَةٌ مِنَ الْعُلَمَاءِ: إِنَّ الْمَعْنَى وَاسْأَلْ أُمَمَ مَنْ قَدْ أَرْسَلْنَا مِنْ قَبْلِكَ مِنْ رُسُلِنَا.
പണ്ഡിതരില്‍ ഒരു കൂട്ടം (അഭിപ്രായം): നബി(സ) യുടെ മുന്‍പേ വന്ന ദൂദരുടെ സമൂഹത്തോട് ചോദിക്കുക എന്നാണ്....
ഇതും ഉദ്ദേശിക്കുന്നത് മുന്‍കഴിഞ്ഞ ജൂത നസ്രാണികളോട് ഇസ്തിഗാസ ചെയ്യുക എന്നല്ല... അവരില്‍ നബി(സ) യുടെ കാലത്ത് ജീവിചിരിക്കുന്നവരോട് അന്യേഷിക്കുക എന്നാണ്...
________________________________ഇബ്ന്‍ കസീര്‍ വിവരിക്കുന്നു..
وَقَالَ عَبْدُ الرَّحْمَنِ بْنُ زَيْدِ بْنِ أَسْلَمَ: وَاسْأَلْهُمْ لَيْلَةَ الْإِسْرَاءِ، فَإِنَّ الْأَنْبِيَاءَ جُمِعوا لَهُ.
الكتاب: تفسير القرآن العظيم (7/230)
ابن كثير القرشي (700 - 774هـ).
ابن كثير القرشي (700 - 774هـ).
അബ്ദുൽ റഹ്മാൻ ഇബ്നു സായിദ് ഇബ്നു ഇസ്ലാം പറഞ്ഞു:
ലൈലത്തുല്‍ ഇസ്രാഇന്‍റെ രാത്രിയില്‍ ഒരുമിച്ചു കൂടിയ അംബിയാക്കളോട് ചോദിക്കുക എന്നാണ്...
ഇവിടെയും മരിച്ചവരെ വിളിച്ചു ഇസ്തിഗാസ ചെയ്യു എന്നല്ല കിട്ടുന്നത്.....
________________________________
പള്ളി ദര്‍സുകളില്‍ ഓതി പഠിക്കുന്ന തഫ്സീര്‍ ജലാലൈന്‍:
{وَاسْأَلْ مَنْ أَرْسَلْنَا مِنْ قَبْلك مِنْ رُسُلنَا أَجَعَلْنَا مِنْ دُون الرَّحْمَن} أَيْ غَيْره {آلِهَة يعبدون} قيل هُوَ عَلَى ظَاهِره بِأَنْ جَمَعَ لَهُ الرُّسُل لَيْلَة الْإِسْرَاء وَقِيلَ الْمُرَاد أُمَم مِنْ أَيّ أَهْل الْكِتَابَيْنِ وَلَمْ يَسْأَل عَلَى وَاحِد مِنْ الْقَوْلَيْنِ لِأَنَّ الْمُرَاد مِنْ الْأَمْر بِالسُّؤَالِ التَّقْرِير لِمُشْرِكِي قُرَيْش أَنَّهُ لَمْ يَأْتِ رَسُول مِنْ اللَّه وَلَا كِتَاب بِعِبَادَةِ غَيْر اللَّه
الكتاب: تفسير الجلالين (1/651)
جلال الدين المحلي (791 - 864 هـ = 1389 - 1459 م)
جلال الدين المحلي (791 - 864 هـ = 1389 - 1459 م)
ഇസ്രാഇന്‍റെ വേളയില്‍ പ്രവാചകനോടൊപ്പം ഒരുമിച്ചുകൂടിയ അമ്പിയാക്കളോട് ചോദിക്കാന്‍ എന്നും മുന്‍കഴിഞ്ഞ പ്രവാചകരുടെ സമുദായത്തോട് ചോദിക്കാനാണെന്നും പറയപ്പെട്ടിട്ടുണ്ട്. എന്നാല്‍ റസൂല്‍ ഈ പറയുന്നവയില്‍ ഒന്നിനോടും ചോദിച്ചിട്ടില്ല. ഈ കല്‍പ്പനകൊണ്ടുള്ള ഉദ്ദേശം അള്ളാഹു അല്ലാത്തവരെ ആരാധിക്കുവാന്‍ വേണ്ടി ഒരു കിതാബോ റസൂലിനെയോ അള്ളാഹു നിയോഗിച്ചിട്ടില്ല... എന്ന് ഖുറൈശികളായ മുശ്രിക്കുകളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ്.
അപ്പോള്‍ ഇത്തരം ഒരു സംഭവത്തെ ആണ് ശിര്‍ക്കന്‍വിശ്വാസം പേറി നടക്കുന്ന പൌരോഹിത്വം അള്ളാഹു അല്ലാത്തവരോട് തേടാന്‍ ഈ ആയത്തില്‍ തെളിവുണ്ട് എന്ന കള്ള പ്രചരണവുമായി രംഗത്ത് വരുന്നത്....
________________________________
തഫ്സീര്‍ റാസി:
وَالْقَوْلُ الثَّالِثُ: أَنَّ ذِكْرَ السُّؤَالِ فِي مَوْضِعٍ لَا يُمْكِنُ السُّؤَالُ فِيهِ يَكُونُ الْمُرَادُ مِنْهُ النَّظَرَ وَالِاسْتِدْلَالَ، كَقَوْلِ مَنْ قَالَ: سَلِ الْأَرْضَ مَنْ شَقَّ أَنْهَارَكِ، وَغَرَسَ أَشْجَارَكِ، وَجَنَى ثِمَارَكِ، فَإِنَّهَا إِنْ لَمْ تُجِبْكَ جَوَابًا أَجَابَتْكَ اعْتِبَارًا، فَهَهُنَا سُؤَالُ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنِ الْأَنْبِيَاءِ الَّذِينَ كَانُوا قَبْلَهُ مُمْتَنِعٌ، فَكَانَ الْمُرَادُ مِنْهُ انْظُرْ فِي هَذِهِ الْمَسْأَلَةِ بِعَقْلِكَ وَتَدَبَّرْ فِيهَا بِفَهْمِكَ وَاللَّهُ أَعْلَمُ.
الكتاب: مفاتيح الغيب = التفسير الكبير
الرَّازي، فخر الدين (544 - 606هـ، 1150 - 1210م).
الكتاب: مفاتيح الغيب = التفسير الكبير
الرَّازي، فخر الدين (544 - 606هـ، 1150 - 1210م).