ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Monday, 8 June 2020

ഉറൂസ്, നേര്‍ച്ച എന്ന പേരില്‍ നടക്കുന്ന അനാചാരവും കരിമരുന്ന് പ്രയോഗവും

 ഉറൂസ്, നേര്‍ച്ച എന്ന പേരില്‍ നടക്കുന്ന അനാചാരവും കരിമരുന്ന് പ്രയോഗവും
 നേർച്ചയിലെയും ഉറൂസിലെയും   മക്ബറയിലേയും ആചാരങ്ങള്‍ എന്ന നിലയില്‍ കേരളത്തിലെ മുസ്ലിം നാമധാരികള്‍ നടത്തിപോന്ന ഇത്തരം ആചാരങ്ങള്‍ക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. ഇത്തരം ചെയ്തികളൊക്കെ ഉറൂസ് വേളയിലും മറ്റും നടക്കുന്നത് അന്ധ്വിശ്വാസികളായ പണ്ഡിതരുടെ  പിന്‍ബലത്തോടെ ആണെന്നതിനും യാതൊരു സംശയവും ഇല്ല....

കേരളത്തിലെ മക്ക്ബറകളിലും ഉറൂസുകളും ആണ്ടുനേർച്ച കളിലും ധാരാളം അനാചാരങ്ങൾ പല സ്ഥലങ്ങളിലും കടന്നുകൂടിയിട്ടുണ്ട് . ആണ്ടുനേർച്ചകൾ പല സ്ഥലങ്ങളിലും കാടു കയറിയിട്ടുണ്ട്. ഇസ്ലാം സുന്നത്തായ കര്‍മ്മത്തില്‍ ഉള്‍പ്പെടുത്തിയ ഖബര്‍ സിയാറത്തിന്റെ മറവില്‍ ആണ് ഇത്തരം ആചാരങ്ങള്‍ മുസ്ലിം നാമധാരികള്‍ കടത്തികൂട്ടിയിട്ടുള്ളത് .
സുന്നത്തായ ഖബര്‍ സിയാറത്ത് എന്നതൊഴിച്ചാല്‍ അതിന്റെ മറവിൽ നടക്കുന്ന അനാചാരങ്ങൾക്ക് ഇസ്ലാം അംഗീകാരം നൽകിയിട്ടില്ല. - ഉത്സവപ്പറമ്പുകളെ അനുസ്മരിപ്പിക്കുന്ന വിധമാണ് ചില സ്ഥലങ്ങ ളിൽ ചന്ദനക്കുടം, അപ്പവാണിഭം മുതലായ നേര്‍ച്ചകള്‍ പൗരോഹിത്യം നടത്തുന്നത്. വാദ്യതാളമേളങ്ങൾ, ചെകിടടപ്പിക്കുന്ന കരിമരുന്ന് പ്രയോഗം എന്നിവ നടത്താന്‍ കേരളത്തിലെ ബിദയീകളായ പൗരോഹിത്യം ഫത് വ നല്‍കിയതായി വരെ നമുക്ക് കാണാം, എന്നാല്‍ മറ്റു ചിലര്‍ എതിര്‍ക്കുന്നു എന്ന വ്യാജേന നടത്തുന്ന നാടകം മറുവശത്തും.
നേര്‍ച്ച ഉറൂസ് വേളകളില്‍ സ്ത്രീപുരുഷന്മാർ അഴിഞ്ഞാടുന്നു. മദ്യപാനം, ചീട്ടുകളി മുതൽ സർക്കസ് കൂടാരം വരെ അരങ്ങേറുന്നു. ഇത്തരം അനാചാരങ്ങൾ നഖശിഖാന്തം എതിർക്കെണ്ടുന്നതിനു പകരം  മൺമറഞ്ഞ മഹാന്മാരുടെ ആദരിക്കുന്നു എന്ന പേരിലാണ് ഇതൊക്കെ ഒപ്പിക്കുന്നത്. വാസ്തവത്തിൽ ഇതിന്റെയൊക്കെ പ്രചാരകരും മേലാളരും ഒരുപിടി കച്ചവട കൊതിയന്മ്മാരായ പൗരോഹിത്യവും ചില സങ്കടനകളും  മാത്രമാണ്. ചില അവിശ്വാസികളുടെയും വിശ്വാസികളുടേയും നേതൃത്വത്തിലാണ്  ഇത് നടക്കുന്നുണ് .
ഇതും വെറും ഒരു ആരോപണം അല്ല. ഇവര്‍ തന്നെ പ്രസംഗിക്കുന്നതം  എഴുതിവെച്ചതും നമുക്ക് കാണാം. 
 
 മുട്ടുംവിളി നേര്‍ച്ചയെ എതിര്‍ക്കുന്നവര്‍ക്കൊരു മറുപടി എന്ന പുസ്തകത്തില്‍ "ഹാജി പോക്കര്‍ മുസ്ലിയാര്‍" എന്ന ഒരു വ്യക്തി എഴുതിയ ഉറൂസ് , നേര്‍ച്ച വേളകളില്‍ നടക്കുന്ന ഇത്തരം തെമ്മാടിത്തരങ്ങളെ ഞായീകരിക്കുന്നത് കാണാം.
 
"ആധുനിക സുന്നികളുടെ തെറ്റിദ്ധരിപ്പിക്കൽ കാരണം മുട്ടും വിളിയോടെ കൂടിയുള്ള പെട്ടി പോവല്‍ ഹറാമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്."
"ഇത്തരം നേർച്ചകളും മറ്റും നിർത്തിവെക്കാനോ മാറ്റം വരുത്താനോ ഒരുകാരണവശാലും ശ്രമിക്കരുത്"
"പുതിയങ്ങാടി കല്ലുങ്ങൽ വലിയോറ മടപ്പള്ളി കൊണ്ടോട്ടി മഞ്ചേരി പയ്യനാട് പട്ടാമ്പി ജില്ലക്ക് പുറത്ത് ചാവക്കാട് മണത്തല അണ്ടത്തോട് നേർച്ചകൾ അതും കൂടി നിർത്തിവെക്കാൻ ഡ്യൂപ്ലിക്കേറ്റ് സുന്നികൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്."
"കാലം അവസാനിക്കാറായി എന്നതിന് അടയാളമാണ് സ്വന്തം സമുദായത്തിൽ പെട്ടവർ തന്നെ മുൻകാലത്ത് നിലനിർത്തി പോന്നിരുന്ന സുന്നത്ത് ജമാഅത്തിനെ അടയാളങ്ങളായ ഈ നേര്ച്ചകളെല്ലാം  ഇല്ലാതാക്കാൻ ശ്രമിക്കുന്നത്." 

 (വീണ്ടും എഴുതിയത് കാണുക...)
"പലർക്കും പല സംശയങ്ങളാണ് കെട്ടി പോവുമ്പോൾ കള്ളുകുടിച്ചു യുവാക്കൾ നൃത്തമാടുകയല്ലെ  ചെയ്യുന്നത്. എന്നാൽ നൃത്തമാടും കള്ളുകുടിക്കും ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടത് അതല്ലാതെ. ഇസ്ലാമിൽ ജാഇസായ കരിമരുന്ന് പൊട്ടിച്ചും ഗാനങ്ങൾ സംഘടിപ്പിച്ചു. മുട്ടും വിളിയോടെ കൂടിയും കൊടി പിടിച്ചു ചീര്‍നികുട്ടു ചുവന്നു നേർച്ചയിലേക്ക് പെട്ടിവരവ് പോവുക എന്ന നല്ലകാര്യങ്ങൾ ഹറാം എന്നും. അനാചാരം എന്നും അനിസ്ലാമികം എന്നും പറഞ്ഞു പെട്ടിവരവ് പോകലും നേർച്ചയും നിർത്തിവെക്കുക അല്ല വേണ്ടത്."
"ഈ വാദം യഥാർത്ഥത്തിൽ വഹാബി മൗദൂദി പോലത്തെ പുത്തനാശയക്കാരേ സഹായിക്കലാണ്." 
"അവരുടെ മൂർദ്ധാവിൽ നിന്നും ഉടലെടുത്തതും ആണ്. അങ്ങിനെ പുത്തനാശയക്കാർ മുതലെടുക്കുന്നു."
 
(ഈ പോക്ക് ആണെങ്കിൽ ഇസ്ലാം മതം തന്നെ നിർത്തി വെക്കേണ്ടി വരും എന്നുള്ള ആശങ്കയും പങ്കുവെക്കുന്നത് കാണാം. )
"അവസാനം ഇസ്ലാം മതം തന്നെ നിർത്തൽ ചെയ്യേണ്ടിവരും. അപ്പോൾ ആ വാദം പൊളിക്കാനുള്ള ബിദഈ പ്രസ്ഥാനക്കാരുടെ കെണി വലയാണ്. യഥാർത്ഥ സുന്നികളുടെ ആചാരമായ പെട്ടി വരവിനെ നിർത്തൽ ചെയ്യാനുള്ള ബിദഈ പ്രസ്ഥാനക്കാരുടെ തട്ടിപ്പാണ്. ഈ തട്ടിപ്പ് കുടിയന്മാർക്കും പിടിയൻ മാർക്കും നൃത്തം വെക്കാനും പൂതം കെട്ടാനും വേദി ഒരുക്കി കൊടുക്കുകയാണ് പുത്തൻ വാദികളുടെ വാദം."
(എതിര്‍ക്കുന്ന സുന്നി നാമധാരികളെയും ഒന്ന് കൊട്ടിയിട്ടുണ്ട്)
"സുന്നി ലേബൽ ഒട്ടിച്ചു നടക്കുന്ന അല്പജ്ഞാനികൾ ഈ വക നേർച്ചകളും രാഷ്ട്രീയങ്ങളും അനിസ്‌ലാമികമാണ് തെറ്റാണ് അനാചാരമാണ് എന്നെല്ലാം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു മതബോധമുള്ള സർവ്വ ജനങ്ങളെയും സംഘടനയിലേക്ക് തട്ടിയെടുക്കുകയും മാറ്റി നിർത്തുകയോ ചെയ്തതാണ് പ്രധാന കാരണം."
 
(ഇത്തരം നേർച്ചകളിലും ജാറങ്ങളിലും നടക്കുന്ന ചെണ്ടകൊട്ട്, കുഴല്‍വിളി പോലെയുള്ള അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ന്യായീകരിക്കുവാനും വേണ്ടി പല ഇമാമുകളെയും കിതാബുകളും ഉദ്ധരിക്കുന്നതും കാണുക. )
 
 (അതുപോലെതന്നെ ജാറങ്ങളിൽ നടക്കുന്ന കരിമരുന്ന് പ്രയോഗത്തിൽ ന്യായീകരിക്കുന്ന രീതിയും കാണുക.)
 "വിവാഹാഘോഷത്തിലും മറ്റും പങ്കെടുക്കുന്നവരെ സന്തോഷിപ്പിക്കലിനും വേണ്ടിയും കരിമരുന്ന് പ്രയോഗിക്കാം. അതിനുവേണ്ടി പല പണം ചിലവഴിക്കാം എന്ന് ബുദ്ധിയുള്ളവർക്ക് ചിന്തിക്കാവുന്നതേയുള്ളൂ."
ജാറങ്ങളിൽ നടക്കുന്ന അനാചാരങ്ങളെ എതിർക്കുന്നവരോട് മറുപടി പറയാൻ ഒരുപാട് ഉദാഹരണങ്ങൾ നിരത്തുന്നത് കാണാം. തരംതാണ ഇത്തരം പ്രവൃത്തികൾ എല്ലാം തന്നെ നിരവധി തെളിവുകളുടെ അടിസ്ഥാനത്തിൽ മുൻകാല പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും ആണ് എന്ന തരത്തിലും ഇവര്‍ തന്നെ വ്യാഖ്യാനിച്ചിട്ടുമുണ്ട്.
നേർച്ചകളിലും ഉറൂസുകളിലും  നടക്കുന്ന ഇത്തരം അനാചാരങ്ങളെ ഞങ്ങൾ എതിർക്കുന്നു എന്ന സ്റ്റേജുകളിൽ പാടി നടക്കുന്ന മുസ്ലിയാക്കന്മാരുടെ നേതാക്കളിലൊരാളായ കാന്തപുരം അബൂബക്കർ മുസ്ലിയാർ തന്നെ അവതാരികയായി വന്ന "ആണ്ടു നേര്‍ച്ചയും ചില അപവാദങ്ങളും" എന്ന ഒരു പ്രസിദ്ധീകരണവും കാണുക.
 
മുകളിലത്തെ പ്രസിദ്ധീകരണത്തിൽ വന്ന അതേ തെളിവുകൾ തന്നെയാണ് ഈ പ്രസിദ്ധീകരണത്തിലും കുഴൽവിളി, ചെണ്ടമുട്ട് എന്നീ അനാചാരങ്ങൾക്ക് അവർ തെളിവായി ഉദ്ധരിച്ചിട്ടുള്ളത്. അതേ ഇമാമുകളെയും അവരുടെ തലതിരിഞ്ഞ ഫത്‌വകളും ആണ് ഇതിലും അവർ ഉന്നയിച്ചിട്ടുള്ളത്.
ഞങ്ങൾ എതിർക്കുന്നു എന്ന് ഒരു ഭാഗത്ത് കൊട്ടിഘോഷിക്കുമ്പോഴും കരിമരുന്ന് പ്രയോഗത്തെ ന്യായീകരിച്ചുകൊണ്ടുള്ള ഇവരുടെ വാദങ്ങൾ വളരെ ശ്രദ്ധേയമാണ്. 
കരിമരുന്ന് പ്രയോഗം സന്തോഷ പ്രകടനത്തിനും അതുപോലെ തന്നെ പൊതുജനങ്ങൾക്ക് അറിയപ്പെടാൻ വേണ്ടിയും അനുവദനീയമാണെന്നും അതിനാവശ്യമായ പണം അതൊരു അനാവശ്യ ചെലവ് അല്ല എന്നുമാണ് ഇത്തരക്കാരുടെ വാദം തന്നെ.
 
 കരിമരുന്ന് പ്രയോഗത്തെ ന്യായീകരിക്കാൻ വേണ്ടി തീർത്തും അശാസ്ത്രീയമായ ചില മുടന്തൻ ന്യായങ്ങളും ഇത്തരക്കാര്‍  നിരത്തിയതും കാണുക. 
അന്തരീക്ഷത്തിലെ രോഗാണുക്കളെ നശിപ്പിക്കുവാൻ ഉള്ള കഴിവ് കരിമരുന്ന് പ്രയോഗത്തിനുണ്ട് എന്നാണ് ഇവർ കണ്ടുപിടിച്ചിരിക്കുന്നത്. അത് സ്ഥാപിക്കാനായി ഒരു പണ്ഡിതന്‍റെ പേരും കിതാബും ഉദ്ധരിച്ചതായി കാണാം. 
അതുപോലെതന്നെ ഈ കരിമരുന്ന് പ്രയോഗം ഹറാമാണെന്ന് സ്ഥാപിക്കാൻ ഒരു തെളിവും ഇതുവരെ സ്ഥിരപ്പെട്ട എന്നും രേഖപ്പെടുത്തിയതായി കാണാം. 
 
 മുകളിൽ കൊടുത്ത ഈ പ്രസിദ്ധീകരണം അവതാരികയായി വന്നിട്ടുള്ളത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ്. ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന പണ്ഡിതരുടെ കൂട്ടത്തിൽ ഉള്ള ഒരു വ്യക്തി തന്നെ.

 
 
ഇനി ഇവരുടെ നേതാക്കളിൽ തന്നെ ചിലർ സ്റ്റേജുകളിൽ നടത്തുന്ന അഭ്യാസപ്രകടനങ്ങൾ. കാണുക ചിലർ അതിനെ എതിർക്കുന്നു എന്ന് പറയുന്നു മറ്റു ചിലർ അതിനെ ന്യായീകരിച്ച് സംസാരിക്കുന്നതും കാണുക.
ചുരുക്കത്തിൽ ഇത്തരം നേർച്ച കളിലും ആണ്ടുകളിലും നടക്കുന്ന തെമ്മാടിത്തരങ്ങളുടെ പിന്നാമ്പുറകാർ ഈ പൗരോഹിത്യം തന്നെയാണ്. പക്ഷേ തെളിവുകൾ ഉദ്ധരിച്ചു ജനങ്ങളെ ബോധവൽക്കരിക്കുമ്പോൾ ഇവർ ഇത് എതിര്‍ക്കുന്നവരുടെ തലയിൽ ചാർത്തി രക്ഷപ്പെടാൻ ശ്രമിക്കാറുമുണ്ട് എന്നതാണ് രസം...
അള്ളാഹു സത്യം മനസ്സിലാക്കാനും യഥാര്‍ത്ഥ  ദീന്‍ മുറുകെ പിടിക്കാനുമുള്ള തൗഫീഖ് നല്‍കട്ടെ... ആമീന്‍......