ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Saturday, 5 August 2017

സ്ത്രീകള്‍ക്ക് ജനാസ നമസ്കരിക്കാമോ ?. പള്ളിയിലെ ജനാസ നമസ്കാരത്തില്‍ പങ്കെടുക്കാമോ ?


 സ്ത്രീകള്‍ക്ക് ജനാസ നമസ്ക്കരിക്കാമോ?
ഇസ്ലാമില്‍ ഒരു മുസ്ലിം മരണപ്പെട്ടു കഴിഞ്ഞാൽ ആ മരണപ്പെട്ട വ്യക്തിക്ക് വേണ്ടി അവസാനമായി ഏറ്റവും പ്രധാനമായ ഇസ്ലാമിക കർമ്മമായി ചെയ്യാൻ പറ്റുന്ന ഒന്നാണ് അവർക്ക് വേണ്ടി ജനാസ നമസ്കരിക്കുകയും എന്നത്. ഇത്തരമൊരു പുണ്യപ്രവർത്തി പോലും കേരളത്തിലെ പൗരോഹിത്യം അത് വഹാബികളുടെ രംഗപ്രവേശത്തോടെ കൂടിയാണ് ഉടലെടുത്തത് എന്നൊക്കെയാണ് എഴുതി വെച്ചിട്ടുള്ളത്.

     മയ്യിത്തിന് വേണ്ടി സ്ത്രീകള്‍ നമസ്കാരം നി൪വ്വഹിക്കാന്‍ പാടില്ല എന്നാണ് ഇത്തരം ആളുകള്‍ വിചാരിച്ചിട്ടുള്ളത്. മയ്യിത്തിന് വേണ്ടി സ്ത്രീകള്‍ നമസ്കാരം നി൪വ്വഹിക്കാന്‍ പാടില്ലെന്ന് ചില സ്ഥലങ്ങളില്‍  ചില പണ്ഢിതന്‍മാ൪ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. പുരുഷന്മാര്‍ നിര്‍വഹിക്കുന്നതിന് മുന്‍പ് സ്ത്രീകള്‍ മയ്യിത്തിന്റെ മേല്‍ ജനാസ നമസ്കാരം നി൪വ്വഹിക്കാന്‍ പാടുള്ളതല്ലെന്നും  സ്ത്രീകള്‍ ആദ്യം നമസ്കരിച്ചാല്‍ വാജിബായ നമസ്കാരം അവിടെ അവസാനിക്കുന്നതാണ് എന്നൊക്കെ പറഞ്ഞാണ് മറ്റ് ചില൪ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുള്ളത്.

      ഇത്തരം സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ഇസ്ലാമിക പ്രമാണങ്ങള്‍ എന്ത് പറയുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. ആണായാലും പെണ്ണായാലും ചെയ്യുന്ന സല്‍ക൪മ്മങ്ങള്‍  അല്ലാഹു ഈ വേ൪തിരിവ് കണക്കാക്കാതെ സ്വീകരിക്കുന്നതാണ്. ഇന്ന കാര്യം സ്ത്രീകള്‍ ചെയ്യാന്‍ പാടില്ലെങ്കില്‍ അത് അല്ലാഹുവോ അവന്റെ റസൂലോ(സ്വ)  പ്രത്യേകമായി പഠിപ്പിച്ചിരിക്കും.


فَٱسْتَجَابَ لَهُمْ رَبُّهُمْ أَنِّى لَآ أُضِيعُ عَمَلَ عَٰمِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ ۖ بَعْضُكُم مِّنۢ بَعْضٍ ۖ 
അപ്പോള്‍ അവരുടെ രക്ഷിതാവ് അവര്‍ക്ക് ഉത്തരം നല്‍കി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറ്റു വിഭാഗത്തില്‍ നിന്ന് ഉല്‍ഭവിച്ചവരാകുന്നു. (ഖുർആൻ: 3/195)

 പൊൻമള അബ്ദുൽഖാദിർ മുസ്‌ലിയാർ എഴുതിയ ചില വരികൾ ശ്രദ്ധിക്കുക.
"മയ്യിത്തിനു വേണ്ടി സ്ത്രീകൾ നിസ്കരിക്കുന്ന പതിവ് മുൻകാലങ്ങളിൽ ഇല്ലാത്തതാണ്. വഹാബികളുടെ രംഗപ്രവേശത്തോടെ ആണ് ഇതൊരു ആചാരമായി തലപൊക്കാൻ തുടങ്ങിയത്."
ശുദ്ധ കളവാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. 



കേരളത്തിലെ സമസ്തക്കാരുടെ തന്നെ.  മറ്റൊരു പ്രസിദ്ധീകരണത്തിൽ വന്ന ചോദ്യോത്തരം ശ്രദ്ധിക്കുക
"പുരുഷന്മാർ ഉണ്ടായിരിക്കുക മയ്യത്ത് നമസ്കാരം. അതിൽ വ്യക്തമായി പറയുന്നത് പുരുഷന്മാരുണ്ട് ആയിരിക്കുമ്പോൾ സ്ത്രീകൾക്ക് മയ്യിത്ത് നമസ്കാരം സുന്നത്തുണ്ട് " തെളിവായി തുഹ്ഫ എന്നും കൊടുക്കുന്നു.
 
പൂങ്കാവനം മാസികയിൽ വന്ന ചോദ്യോത്തരം ശ്രദ്ധിക്കുക.
മറുപടി നൽകുന്നത് എ പി സമസ്തയുടെ നെല്ലിക്കുത്ത് ഇസ്മയിൽ മുസ്ലിയാര്‍.
ചോദ്യമിതാണ് 
"മയ്യിത്തിനെ പള്ളിയിലേക്ക് എടുക്കുന്നതിനു മുൻപായി സ്ത്രീകൾക്ക് വീട്ടിൽ നിന്ന് മയ്യത്ത് നിസ്കാരം നിർവഹിക്കാമോ."  മറുപടി  "സ്ത്രീകൾക്ക് വീട്ടിൽ വെച്ച് മയ്യത്ത് നിസ്കാരം നിർവഹിക്കാം മിക്ക സ്ഥലത്തും ഇത് പതിവുണ്ട് "
      എന്നാൽ മുകളിൽ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ പറഞ്ഞത് വഹാബികൾ ആചാരമായി കൊണ്ടുവന്നു എന്നാണ്.
 __________________________

ഈ വിഷയത്തില്‍ കേരളത്തിലെ പൗരോഹിത്യം നടത്തുന്ന നുണകളും അതുപോലെപഠിച്ച പണ്ഡിതരുടെ അഭിപ്രായങ്ങളും താഴെ കൊടുത്ത വീഡിയോയില്‍ കാണുക

 __________________________

     നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ മയ്യിത്ത് നമസ്കാരം നിര്‍വഹിക്കുന്നത് സംബന്ധമായി പലപ്പോഴും ചിലര്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് കാണാം. അതുകൊണ്ടുതന്നെ ഈ വിഷയത്തിലുള്ള പ്രാമാണികമായ നിലപാട് എന്ത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്.
 

أَنَّ عَائِشَةَ رضي الله عنها أَمَرَتْ أَنْ يَمُرَّ بِجَنَازَةِ سَعْدِ بْنِ أَبِي وَقَّاصٍ فِي الْمَسْجِدِ ، فَتُصَلِّيَ عَلَيْهِ فَأَنْكَرَ النَّاسُ ذَلِكَ عَلَيْهَا ، فَقَالَتْ : مَا أَسْرَعَ مَا نَسِيَ النَّاسُ ! مَا صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى سُهَيْلِ بْنِ الْبَيْضَاءِ إِلَّا فِي الْمَسْجِدِ
        “ആഇശ (റ) സഅദ് ബ്ന്‍ അബീ വഖാസ് (റ) വിന്‍റെ മയ്യിത്ത് പള്ളിയിലേക്ക് കൊണ്ടുവരാന്‍ വേണ്ടി ആവശ്യപ്പെട്ടു. അവര്‍ക്ക് അദ്ദേഹത്തിന് വേണ്ടി ജനാസ നമസ്കരിക്കാനായിരുന്നു അത്. അപ്പോള്‍ ആളുകള്‍ അവരെ എതിര്‍ത്തു. അവര്‍ പറഞ്ഞു: “ആളുകള്‍ എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ മറക്കുന്നത്. നബി (സ) സുഹൈല്‍ ബ്ന്‍ ബൈളാഅ് (റ) വിന് വേണ്ടി പള്ളിയില്‍ വെച്ചല്ലാതെ ജനാസ നമസ്കരിചിട്ടില്ല”. – [സ്വഹീഹ് മുസ്‌ലിം: 973].

        ആഇശ (റ) ഉദ്ദരിച്ച ഹദീസില്‍ നിന്നും സ്ത്രീകള്‍ക്ക് ജനാസ നമസ്കാരം നിര്‍വഹിക്കാം എന്നത് വളരെ വ്യക്തമാണ്. മാത്രമല്ല പുരുഷന്മാര്‍ നിര്‍വഹിക്കുന്നതിന് മുന്‍പ് സ്ത്രീകള്‍ മയ്യിത്തിന്‍റെ മേല്‍ ജനാസ നമസ്കരിച്ചു എന്നതുകൊണ്ട്‌ യാതൊരു വിലക്കുമില്ല. നമ്മുടെ നാട്ടില്‍ ചില തല്പര കക്ഷികള്‍ പ്രചരിപ്പിക്കുന്നത് പോലെ സ്ത്രീകള്‍ മയ്യിത്ത് നമസ്കാരം നിര്‍വഹിക്കരുത്, അതല്ലെങ്കില്‍ സ്ത്രീകള്‍ ആദ്യം നമസ്കരിച്ചാല്‍ വാജിബായ നമസ്കാരം അവിടെ അവസാനിക്കില്ലേ തുടങ്ങിയ ചര്‍ച്ചകള്‍ അനാവശ്യമായ ചര്‍ച്ചകളാണ്. അല്ലാഹുവിന്‍റെ റസൂലോ (സ), സ്വഹാബത്തോ അപ്രകാരം പഠിപ്പിച്ചിട്ടില്ല. അവര്‍ക്കറിയാത്ത ദീന്‍ നമുക്കറിയുമോ ?!. അവരെക്കാള്‍ സൂക്ഷ്മത നമുക്കുണ്ടോ ?. മാത്രമല്ല പള്ളിയില്‍ വെച്ചും അവര്‍ക്ക് ജനാസ നമസ്കാരത്തില്‍ പങ്കെടുക്കാം. ഇമാം മുസ്‌ലിം ഉദ്ദരിച്ച ആഇശ (റ) യുടെ ഹദീസ് തന്നെ ഈ വിഷയത്തില്‍ ഉള്ള സ്പഷ്ടമായ തെളിവാണ്:

        നബി (സ) യുടെ സുന്നത്തിലൂടെയാണ് ജനാസ നമസ്കാരം സ്ഥിരപ്പെട്ടിട്ടുള്ളത്. ജനാസ നമസ്കാരം എന്നത് അത്യധികം പ്രതിഫലാര്‍ഹമായ ഒരു ഇബാദത്താണ്. അതില്‍ സ്ത്രീയും പുരുഷനും എല്ലാം തുല്യരാണ്. സ്ത്രീകളെ ജനാസ നമസ്കാരത്തില്‍ നിന്നും വിലക്കിക്കൊണ്ടുള്ള യാതൊരു തെളിവും കാണുക സാധ്യമല്ല. എന്നാല്‍ മഖ്ബറയിലേക്ക് ജനാസയെ പിന്തുടര്‍ന്ന് കൊണ്ട് പോകുന്നതില്‍ നിന്നുമാണ് റസൂല്‍ (സ) സ്ത്രീകളെ വിലക്കിയിട്ടുള്ളത്.

ഇമാം നവവി (റ) പറയുന്നു:
(وَأَمَّا) النِّسَاءُ فَإِنْ كُنَّ مَعَ الرِّجَالِ صَلَّيْنَ مُقْتَدِيَاتٍ بِإِمَامِ الرِّجَالِ وَإِنْ تَمْحَضْنَ قَالَ الشَّافِعِيُّ وَالْمُصَنِّفُ وَالْأَصْحَابُ أَسْتُحِبَّ أَنْ يُصَلِّينَ مُنْفَرِدَاتٍ كُلُّ وَاحِدَةٍ وَحْدَهَا فَإِنْ صَلَّتْ بِهِنَّ إحْدَاهُنَّ جَازَ وَكَانَ خِلَافَ الْأَفْضَلِ وَفِي هَذَا نَظَرٌ وَيَنْبَغِي أَنْ تُسَنَّ لَهُنَّ الْجَمَاعَةُ كَجَمَاعَتِهِنَّ فِي غَيْرِهَا وَقَدْ قَالَ بِهِ جَمَاعَةٌ مِنْ السَّلَفِ مِنْهُمْ الْحَسَنُ بْنُ صَالِحٍ وَسُفْيَانُ الثَّوْرِيُّ وَأَحْمَدُ وَأَصْحَابُ أَبِي حَنِيفَةَ وَغَيْرُهُمْ وَقَالَ مَالِكُ فُرَادَى
الكتاب: المجموع شرح المهذب (5/215)
النووي، أبو زكريا (631 - 676هـ، 1234- 1278م).
“എന്നാല്‍ സ്ത്രീകള്‍ അവര്‍ പുരുഷന്മാരുടെ കൂടെ പുരുഷന്മാരുടെ (ജമാഅത്തിനുള്ള) അതേ ഇമാമിനെ പിന്തുടര്‍ന്നുകൊണ്ടോ അതല്ലെങ്കില്‍ സ്വതന്ത്രമായോ അവര്‍ക്ക് നമസ്കരിക്കാം. ഇമാം ശാഫിഈ (റ) പറഞ്ഞത്: ഓരോരുത്തരും തനിയെ ഒറ്റൊക്കൊറ്റക്ക് നമസ്കരിക്കുന്നതാണ് താന്‍ കൂടുതല്‍ പുണ്യകരമായിക്കാണുന്നതെന്നും, അവരിലൊരാള്‍ അവര്‍ക്ക് ഇമാമായി നമസ്കരിക്കുന്നുവെങ്കില്‍ അത് അനുവദനീയമാണ്, പക്ഷെ ഒറ്റക്കൊറ്റക്കുള്ളതാണ് കൂടുതല്‍ ശ്രേഷ്ഠം എന്നുമാണ്. പക്ഷെ അദ്ദേഹത്തിന്‍റെ ഈ അഭിപ്രായം പരിശോധിക്കപ്പെടേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് മറ്റുള്ള നമസ്കാരങ്ങളെപ്പോലെ ഇതിലും ജമാഅത്തായി നമസ്കരിക്കല്‍ സുന്നത്താകുകയാണ് വേണ്ടത്. സലഫുകളില്‍ പെട്ട ഇമാം ഹസന്‍ ബ്ന്‍ സ്വാലിഹ്, ഇമാം സുഫ്യാന്‍ അസൗരി, ഇമാം അഹ്മദ്, ഇമാം അബൂഹനീഫയുടെ ശിഷ്യന്‍മാര്‍ മറ്റു ചിലരും എല്ലാം തന്നെ ഈ അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇമാം മാലിക്ക് (റ) യും ഒറ്റക്കൊറ്റക്ക് നമസ്കരിക്കുക എന്ന അഭിപ്രായം പറഞ്ഞിട്ടുണ്ട്”. – [ശറഹുല്‍ മുഹദ്ദബ്: 5/172].

അവര്‍ക്ക് പുരുഷന്മാരുടെ ജമാഅത്തില്‍ പങ്കെടുക്കുകയോ, അതല്ലെങ്കില്‍ അവരില്‍ നിന്ന് തന്നെ ഒരു സ്ത്രീ ഇമാമായി നിന്നുകൊണ്ട് നമസ്കരിക്കുകയോ ചെയ്യാമെന്നതാണ് ഇമാം നവവി (റ) കൂടുതല്‍ പ്രബലമായി രേഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് വീട്ടില്‍ വെച്ച് ജമാഅത്തായി നമസ്കരിക്കുകയോ, അതല്ലെങ്കില്‍ പുരുഷന്മാരുടെ പൊതുവായ ജനാസത്ത് നമസ്കാരത്തില്‍ പങ്കെടുക്കുകയോ ചെയ്യാവുന്നതാണ്.

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പറയുന്നു: “സ്ത്രീകള്‍ക്ക് ജനാസ നമസ്കാരം നിര്‍വഹിക്കുന്നതിന് വിലക്കില്ല. പള്ളിയില്‍ വെച്ച് ആളുകളുടെ ജമാഅത്തില്‍ പങ്കെടുത്തുകൊണ്ടോ, അല്ലെങ്കില്‍ ജനാസയുള്ള വീട്ടില്‍ വെച്ചോ അവര്‍ക്കത് നിര്‍വഹിക്കാവുന്നതാണ്”. –
[മജ്മൂഉ ഫതാവ വ റസാഇല്‍ ഇബ്നുഉസൈമീന്‍: വോ: 17 പേജ്: 158]. 

അതുകൊണ്ട് സ്ത്രീകള്‍ക്ക് ജനാസ നമസ്കരിക്കുന്നതിനോ, പള്ളിയില്‍ പ്രവേശിക്കുന്നതിനോ ജമാഅത്തിന് പങ്കെടുക്കുന്നതിനോ വിലക്കുണ്ട് എന്ന് പറയുന്നവരുടെ വാദത്തില്‍ യാതൊരു കഴമ്പുമില്ല എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ജനങ്ങളെ വഞ്ചിക്കുന്ന പുരോഹിതന്മാര്‍ അവരുടെ അബദ്ധജടിലമായ വാദങ്ങള്‍ സാധാരണക്കാരായ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു എന്ന് മാത്രം.

ആയിശ (റ) നിവേദനം : സഅദ്ബ്നു അബീ വഖാസ് (റ) മരണപ്പെട്ടപ്പോള്‍ നബി (സ)യുടെ ഭാര്യമാര്‍ അദ്ദേഹത്തിന് വേണ്ടി മയ്യിത്ത്‌ നമസ്കരിക്കുവാന്‍ പള്ളിയില്‍ പ്രവേശിപ്പിക്കുവാന്‍ ആവശ്യപ്പെട്ടു ആളെ അയച്ചു. അപ്രകാരം അവര്‍ ചെയ്തു. അദ്ദേഹത്തിന്റെ് മയ്യിത്ത് അവരുടെ മുറികളുടെ അടുത്ത് വെച്ച് അവര്‍ അദ്ദേഹത്തിന് മയ്യിത്ത്‌ നമസ്കരിച്ചു.[മുസ്ലിം 973]

ആയിശ (റ) നിവേദനം : സഅദ് (റ) മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തെ പള്ളിയില്‍ പ്രവേശിപ്പിക്കുവിന്‍! ഞാന്‍ അദ്ദേഹത്തിന് മയ്യിത്ത്‌ നമസ്ക്കരിക്കുന്നത് വരെ, എന്ന് ആയിശ (റ) പറഞ്ഞു. [മുസ്‌ലിം]

ഇബ്നു അബ്ബാസ് (റ) നിവേദനം : പ്രവാചകനു വേണ്ടി മയ്യിത്ത് നമസ്കാരം നടന്നപ്പോള്‍ ആദ്യം പുരുഷന്മാര്ക്ക് പ്രവേശനം നല്കപ്പെട്ടു. അവര്‍ അദ്ദേഹത്തിന് നമസ്കരിച്ചു. പിന്നീട് സ്ത്രീകള്ക്ക് പ്രവേശനം നല്കപ്പെട്ടു. അവരും അദ്ദേഹത്തിന് വേണ്ടി നമസ്കരിച്ചു. [ബൈഹഖി].

ആദ്യം പുരുഷന്മാരും പിന്നെ കുട്ടികളും പിന്നെ സ്‌ത്രീകളും എന്ന ക്രമത്തില്‍ മയ്യിത്തിനോടടുത്ത്‌ നില്‌ക്കണം. പക്ഷെ, ആദ്യം വന്നത്‌ സ്‌ത്രീയാണെങ്കില്‍ അവള്‍ മുന്തി നില്‌ക്കരുത്‌. തന്റെ ശേഷം വന്ന പുരുഷന്‌ സൗകര്യം ചെയ്‌തുകൊണ്ട്‌ പിന്നിലേക്ക്‌ പോകേണ്ടതാകുന്നു.'' (ഉംദ പരിഭാഷ, പേജ്‌ 80)
തെളിവായി ഇമാമുകളുടെ ഉദ്ധരണികളും കിതാബും
أَنَّهُنَّ أَرَدْنَ الْجَمَاعَةَ وَمَعَهُنَّ بَالِغٌ أَوْ مُمَيِّزٌ فَتَقْدِيمُ أَحَدِهِمَا أَوْلَى مِنْ تَقْدِيمِ إحْدَاهُنَّ
الكتاب: تحفة المحتاج في شرح المنهاج (3/149)
ابن حجر الهيتمي (909 - 974 هـ = 1504 - 1567 م)


صَلَاةُ النِّسَاءِ مَعَ وُجُودِ الرِّجَالِ فَإِنَّهَا مَحْضُ تَطَوُّعٍ
الكتاب: تحفة المحتاج في شرح المنهاج (3/151)
ابن حجر الهيتمي (909 - 974 هـ = 1504 - 1567 م)


بِصَلَاةِ النِّسَاءِ مَعَ الرِّجَالِ فَإِنَّهَا لَهُنَّ نَافِلَةٌ وَهِيَ صَحِيحَةٌ
الكتاب: تحفة المحتاج في شرح المنهاج (3/151)
ابن حجر الهيتمي (909 - 974 هـ = 1504 - 1567 م)


بَلْ تَقَعُ صَلَاتُهُنَّ مَعَهُمْ نَافِلَةً.
الكتاب: حاشيتا قليوبي وعميرة (1/391)
القليوبي (000 - 1069 هـ = 000 - 1659 م)


قَالَ فِي الرَّوْضَةِ: إذَا لَمْ يَحْضُرْ إلَّا النِّسَاءُ تَوَجَّهَ الْفَرْضُ عَلَيْهِنَّ، وَإِذَا حَضَرْنَ مَعَ الرِّجَالِ لَمْ يَتَوَجَّهْ الْفَرْضُ عَلَيْهِنَّ فَلَوْ لَمْ يَحْضُرْ إلَّا رَجُلٌ وَنِسَاءٌ،
الكتاب: حاشيتا قليوبي وعميرة (1/391)
القليوبي (000 - 1069 هـ = 000 - 1659 م)


(وَلَا يَسْقُطُ) فَرْضُهَا (بِالنِّسَاءِ وَهُنَاكَ رِجَالٌ فِي الْأَصَحِّ) لِأَنَّ دُعَاءَهُمْ أَقْرَبُ إلَى الْإِجَابَةِ، وَالثَّانِي اسْتَنَدَ إلَى صِحَّةِ صَلَاتِهِنَّ وَجَمَاعَتِهِنَّ كَالرِّجَالِ
الكتاب: حاشيتا قليوبي وعميرة (1/391)
 القليوبي (000 - 1069 هـ = 000 - 1659 م)

പ്രവാചകന്‍റെ മയ്യിത്ത് നമസ്ക്കാരം സ്ത്രീകളും പങ്കെടുത്തിരുന്നു.
(دَفْنُ الرَّسُولِ وَالصَّلَاةُ عَلَيْهِ) :
فَلَمَّا فُرِغَ مِنْ جَهَازِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَوْمَ الثُّلَاثَاءِ، وُضِعَ فِي سَرِيرِهِ فِي بَيْتِهِ، وَقَدْ كَانَ الْمُسْلِمُونَ اخْتَلَفُوا فِي دَفْنِهِ. فَقَالَ قَائِلٌ: نَدْفِنُهُ فِي مَسْجِدِهِ وَقَالَ قَائِلٌ: بَلْ نَدْفِنُهُ مَعَ أَصْحَابِهِ، فَقَالَ أَبُو بَكْرٍ: إنِّي سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: مَا قُبِضَ نَبِيٌّ إلَّا دُفِنَ حَيْثُ يُقْبَضُ، فَرُفِعَ فِرَاشُ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الَّذِي تُوُفِّيَ عَلَيْهِ، فَحُفِرَ لَهُ تَحْتَهُ، ثُمَّ دَخَلَ النَّاسُ عَلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلُّونَ عَلَيْهِ أَرْسَالًا [3] ، دَخَلَ الرِّجَالُ، حَتَّى إذَا فَرَغُوا أُدْخِلَ النِّسَاءُ، حَتَّى إذَا فَرَغَ النِّسَاءُ أُدْخِلَ الصِّبْيَانُ. وَلَمْ يَؤُمَّ النَّاسَ عَلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَحَدٌ.
الكتاب: السيرة النبوية لابن هشام (2/663)
ابن هشام (000 - 213 هـ = 000 - 828 م)
പുരുഷന്മാര്‍ കയറി വരും, അവര്‍ വിരമിച്ചാല്‍ സ്ത്രീകള്‍ കയറി നമസ്ക്കരിക്കും, അവര്‍ പിരിഞ്ഞാല്‍ കുട്ടികള്‍ നമസ്ക്കരിക്കും. ഒരാളും റസൂലുല്ലാക്ക് ഇമാമായി നമസ്കരിച്ചില്ല. (ഒറ്റക്കായിട്ടാണ് നമസ്ക്കരിച്ചത്. രണ്ടു മൂന്ന് ദിവസം നമസ്ക്കാരം നടന്നു).
(സിറാത്ത് അല്‍ നബവിയ)

_____________________________

6907 - أَخْبَرَنَا أَبُو عَبْدِ اللهِ، وَأَبُو سَعِيدٍ، قَالَا: ثنا أَبُو الْعَبَّاسِ، ثنا أَحْمَدُ بْنُ عَبْدِ الْجَبَّارِ، [ص:49] ثنا يُونُسُ، عَنِ ابْنِ إِسْحَاقَ، حَدَّثَنِي الْحُسَيْنُ بْنُ عَبْدِ اللهِ بْنِ عُبَيْدِ اللهِ بْنِ الْعَبَّاسِ، عَنْ عِكْرِمَةَ، عَنِ ابْنِ عَبَّاسٍ، قَالَ: " لَمَّا صُلِّيَ عَلَى رَسُولِ اللهِ صَلَّى الله عَلَيهِ وَسَلَّمَ أُدْخِلَ الرِّجَالُ فَصَلَّوْا عَلَيْهِ بِغَيْرِ إِمَامٍ إِرْسَالًا حَتَّى فَرَغُوا، ثُمَّ أُدْخِلَ النِّسَاءُ فَصَلَّيْنَ عَلَيْهِ، ثُمَّ أُدْخِلَ الصِّبْيَانُ فَصَلَّوْا عَلَيْهِ ثُمَّ أُدْخِلَ الْعَبِيدُ فَصَلَّوْا عَلَيْهِ إِرْسَالًا لَمْ يَؤُمَّهُمْ عَلَى رَسُولِ اللهِ صَلَّى الله عَلَيهِ وَسَلَّمَ أَحَدٌ " قَالَ الشَّافِعِيُّ رَحِمَهُ اللهُ: وَذَلِكَ لِعِظَمِ أَمْرِ رَسُولِ اللهِ صَلَّى الله عَلَيهِ وَسَلَّمَ بِأَبِي هُوَ وَأُمِّي وَتَنَافُسِهِمْ فِي أَنْ لَا يَتَوَلَّى الْإِمَامَةَ فِي الصَّلَاةِ عَلَيْهِ وَاحِدٌ وَصَلَّوْا عَلَيْهِ مَرَّةً بَعْدَ مَرَّةٍ أَخْبَرَنَا أَبُو سَعِيدٍ، ثنا أَبُو الْعَبَّاسِ أَنْبَأَ الرَّبِيعُ، قَالَ: قَالَ الشَّافِعِيُّ: فَذَكَرَهُ 
الكتاب: السنن الكبرى (4/48)
البيهقي (384 - 458 هـ = 994 - 1066 م)
 സ്ത്രീകളും കുട്ടികളും അടിമകളും നമസ്ക്കരിച്ചു പുരുഷന്‍മ്മാര്‍ക്ക് ശേഷം.
(ബൈഹക്കി - സുനനുൽ കുബ്റാ )

 

ഇമാം ഷാഫി (റ) നഫീസത്തുൽ മിസ്‌രി(റ) വിനോടു തൻറെ പേരിൽ മയ്യിത്ത് നമസ്‌കരിക്കാൻ വസിയ്യത്തു ചെയ്യുകയും മഹതി അപ്രകാരം മയ്യിത്ത് നമസ്ക്കാരം ചെയ്തതായി നഫീസത്ത്‌ മാലയിൽ കാണാം.
 

 സമസ്തക്കാരുടെ പ്രമാണം ആയ നഫീസത്ത്‌ മാല
പതിനാറാം മിനുട്ടിന്നു ശേഷം കാണുക