ഏറ്റവും പുതിയ പോസ്റ്റ്‌

ഇസ്തിഗാസയും, ശീഈസവും

Wednesday, 26 April 2017

മുസ്ലിം സമുദായത്തില്‍ ശിര്‍ക്ക് വരില്ല എന്ന ധാരണ ശരിയാണോ???

മുസ്ലിം സമുദായത്തില്‍ ശിര്‍ക്ക് വരില്ല എന്ന ധാരണ ശരിയാണോ???


മനുഷ്യ ജീവിതത്തിലേക്ക് ശിര്ക്ക് കടന്നു വരുന്ന വഴികള്ധാരാളമാണ്, അതി സുക്ഷ്മമാണ്. അതിനാല്തന്നെ ഖുര്ആന്ശിര്ക്കിനെക്കുരിച്ചു
ഉമ്മത്തിനെ ശക്തമായി താക്കീത് നല്കി. തീര്‍ച്ചയായും ശിര്‍ക്ക്, നിങ്ങളില്‍ (മുസ്ലിം ഉമ്മത്തില്‍) ഉറുമ്പ് അരിച്ചു വരുന്നതിനേക്കാള്‍ ഗോപ്യമാണ് എന്ന്  നബിസല്ലല്ലാഹു അലൈഹി വസല്ലം ശിര്ക്കിനെക്കുരിച്ചു  മുസ്ലിം ഉമ്മത്തിനെ ശക്തമായി താക്കീത് നല്കി


وعن ابن عباس، رضي الله عنهما، قال: سمعت رسول الله، صلى الله عليه وسلم، يقول:  "ما من رجل مسلم يموت فيقوم على جنازته أربعون رجلاً لا يشركون بالله شيئاً إلا شفعهم الله فيه". ((رواه مسلم)).

"ഇബ്നു അബ്ബാസ്(റ) നിവേദനം. നബി(സ്വ)പറഞ്ഞു: “ഒരു മുസ്ലിം മരണപ്പെടുകയും ശിര്‍ക്ക് ചെയ്യാത്ത നാല്‍പതു പേര്‍ അദ്ദേഹത്തിന്റെ ജനാസ നമസ്കരിക്കുകയും ചെയ്താല്‍ അവരുടെ ശുപാര്‍ശ അയാളുടെ വിഷയത്തില്‍ സ്വീകരിക്കപ്പെടാതിരിക്കില്ല.” (അബൂദാവൂദ് 3172)

മയ്യിത്ത് നമസ്കരിക്കുന്നവന്‍ ഏതായാലും മുസ്ലിം ആയിരിക്കുമല്ലോ. അങ്ങനെയുള്ള മുസ്ലിംകളില്‍ ശിര്‍ക്ക് വരും എന്നാണ് ഈ ഹദീസില്‍ നിന്ന് സ്പഷ്ടമായി ഗ്രഹിക്കാനാവുന്നത്. മറ്റൊരു ഹദീസ് ശ്രദ്ധിക്കുക.

"സൌബാന്‍(റ) നിവേദനം. നബി(സ)പറഞ്ഞു: ‘എന്റെ ഉമ്മത്തില്‍ പെട്ട ചില സംഘങ്ങള്‍ വിഗ്രഹങ്ങളെ ആരാധിക്കുകയും മുശ്രിക്കുകളുമായി കൂടിച്ചേരുകയും ചെയ്താലല്ലാതെ അന്ത്യനാള്‍ സംഭവിക്കുകയില്ല.” (ആബൂദാവൂദ്: 4254)

ഇത് ആദ്യമേ വിഗ്രഹാരാധന നടത്തുന്നവരെ കുറിച്ചല്ല എന്ന് വ്യക്തമാണല്ലോ. അപ്പോള്‍ മുസ്ലിം സമൂഹത്തില്‍ ശിര്‍ക്കിന്റെ ഏറ്റവും മൂര്‍ത്തരൂപമായ വിഗ്രഹാരാധന വരെ സംഭവിക്കും എന്നാണ് പ്രവാചകന്റെ പ്രവചനം. അത് തെറ്റില്ല എന്നുറപ്പാണ്. അത് കുറച്ചൊക്കെ പുലര്‍ന്നിട്ടുമുണ്ട്.

അതേ സമയം, മുസ്ലിം സമുദായത്തില്‍ ശിര്‍ക്ക് വരില്ല എന്നൊരു തെറ്റായ വിശ്വാസം ചിലരെങ്കിലും പ്രചരിപ്പിക്കാറുണ്ട്. തങ്ങളില്‍ സംഭവിച്ചിട്ടുള്ള ശിര്‍ക്കിനെ മൂടി വെക്കാനും നല്ലപിള്ള ചമയാനുമുള്ള വൃഥാശ്രമത്തിന്റെ ഭാഗമാണീ പ്രചരണം. അതിനിക്കൂട്ടര്‍ പ്രധാനമായും ‘തെളിവാക്കുന്ന’ ഒരു ഹദീസിന്റെ കഷ്ണമാണ്
 ”വല്ലാഹി, മാ അഖാഫു അലൈക്കും അന്‍ തുശ്രികൂ ബഅ്ദീ”
  وَاللَّهِ مَا أَخَافُ عَلَيْكُمْ أَنْ تُشْرِكُوا بَعْدِي എന്നത്.

ആ ഹദീസിന്റെ പൂര്‍ണ്ണ രൂപം ആണ് ഇത്

حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، حَدَّثَنَا اللَّيْثُ، حَدَّثَنِي يَزِيدُ بْنُ أَبِي حَبِيبٍ، عَنْ أَبِي الْخَيْرِ، عَنْ عُقْبَةَ بْنِ عَامِرٍ، أَنَّ النَّبِيَّ صلى الله عليه وسلم خَرَجَ يَوْمًا فَصَلَّى عَلَى أَهْلِ أُحُدٍ صَلاَتَهُ عَلَى الْمَيِّتِ، ثُمَّ انْصَرَفَ إِلَى الْمِنْبَرِ فَقَالَ ‏ "‏ إِنِّي فَرَطٌ لَكُمْ، وَأَنَا شَهِيدٌ عَلَيْكُمْ، وَإِنِّي وَاللَّهِ لأَنْظُرُ إِلَى حَوْضِي الآنَ، وَإِنِّي أُعْطِيتُ مَفَاتِيحَ خَزَائِنِ الأَرْضِ ـ أَوْ مَفَاتِيحَ الأَرْضِ ـ وَإِنِّي وَاللَّهِ مَا أَخَافُ عَلَيْكُمْ أَنْ تُشْرِكُوا بَعْدِي، وَلَكِنْ أَخَافُ عَلَيْكُمْ أَنْ تَنَافَسُوا فِيهَا ‏"‏‏.‏ 
ഉഖ്ബത്തു(റ) പറയുന്നു: ഒരിക്കല്‍ നബി(സ) പുറപ്പെട്ടു ഉഹ്ദിലെ രക്തസാക്ഷികളുടെ പേരില്‍ സാധാരണ മയ്യിത്തു നമസ്കരിക്കുന്നതുപോലെ നമസ്കരിച്ചു. നമസ്കാരത്തില്‍ നിന്ന് വിരമിച്ച ശേഷം അവിടുന്ന് മിമ്പറില്‍ കയറി ഇങ്ങനെ അരുളി: നിങ്ങളുടെ യാത്രാസംഘത്തിന് വെള്ളവും അന്വേഷിച്ച് മുന്നില്‍ പോകുന്നയാളും നിങ്ങള്‍ക്കു സാക്ഷിയുമാണ് ഞാന്‍ . അല്ലാഹു സത്യം! ഞാന്‍ എന്‍റെ ഹൌള് ഇതാ ഇപ്പോള്‍ത്തന്നെ നോക്കികാണുന്നു. ഭൂമിയിലെ ഖജനാവുകളുടെ താക്കോല്‍ എനിക്ക് നല്‍കപ്പെട്ടിട്ടുണ്ട്. എന്‍റെ കാലശേഷം നിങ്ങള്‍ (സഹാബിവര്യന്മാര്‍ ) ശിര്‍ക്കിലകപ്പെട്ടു പോകുമെന്ന് ഞാന്‍ ഭയപ്പെടുന്നില്ല. എന്നാല്‍ ഐഹിക സുഖങ്ങള്‍ക്കുവേണ്ടിയുള്ള കിടമത്സരത്തില്‍ മുഴുകിപ്പോകുമോ എന്നാണ് ഞാന്‍ ഭയപ്പെടുന്നത്. (ബുഖാരി. 2. 23. 428)


സത്യത്തില്‍ ഈ ഹദീസ് സമൂഹത്തില്‍ ഒരിക്കലും ശിര്‍ക്ക് വരില്ല എന്നതിനുള്ള തെളിവേ അല്ല. എന്താണീ ഹദീസിന്റെ ഉദ്ദേശ്യമെന്ന് പണ്ഡിതന്മാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.

ഇബ്നു ഹജര്‍(റഹി) ഇതിന്റെ വിശദീകരണത്തില്‍ പറയുന്നു:
قَوْلُهُ مَا أَخَافُ عَلَيْكُمْ أَنْ تُشْرِكُوا أَيْ عَلَى مَجْمُوعِكُمْ لِأَنَّ ذَلِكَ قَدْ وَقَعَ مِنَ الْبَعْضِ 
الكتاب: فتح الباري  (3/211)
ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).  
“അഥവാ സമൂഹം ഒന്നടങ്കം എന്നര്‍ത്ഥം. കാരണം, ശിര്‍ക്ക് സമൂഹത്തില്‍ ചിലരില്‍ നിന്ന് സംഭവിച്ചിട്ടുണ്ട്. 

അതുപോലെ അദ്ദേഹം മറ്റൊരു സ്ഥലത്ത് പറയുന്നു:
فِيهِ إِنْذَارٌ بِمَا سَيَقَعُ فَوَقَعَ كَمَا قَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ 
ഉണ്ടാവാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ചാണ് നബി (സ) മുന്നറിയിപ്പ് നല്‍കുന്നത്, അതുപോലെ സംഭവിച്ചിട്ടും ഉണ്ട്.

അദ്ദേഹം അതിനു താഴെ പറയുന്നു:
وَأَنَّ أَصْحَابَهُ لَا يُشْرِكُونَ بَعْدَهُ فَكَانَ كَذَلِكَ وَوَقَعَ مَا أَنْذَرَ بِهِ مِنَ التَّنَافُسِ فِي الدُّنْيَا
നബി(സ) യ്ക്ക് ശേഷം സഹാബികള്‍ ശിര്‍ക്ക് ചെയ്യുകയില്ല, അത് അങ്ങനെ തന്നെ ആണ് ഉണ്ടായതും എന്നാല്‍ ദുനിയാവിന്റെ കാര്യത്തില്‍ കിടപിടിക്കുന്ന  സംഭവം പ്രവാചകന്‍ പറഞ്ഞപോലെ സംഭവിചിട്ടും ഉണ്ട്.
കാരണം, നബി(സ്വ)പറഞ്ഞത് “അലൈകും” എന്നാണ്. സ്വഹാബത്ത് നബി(സ്വ)യുടെ കാലശേഷം ഒരിക്കലും ശിര്‍ക്ക് ചെയ്യില്ല.”
(ഫത്ഹുല്‍ബാരി 3/211, 6/614)


ഇതേ ആശയം തന്നെ ഇമാം നവവി (റ) ഈ ഹദീസിനെ വിവരിച്ചുകൊണ്ട് പറഞ്ഞതായും കാണാം:
وَفِي هَذَا الْحَدِيثِ مُعْجِزَاتٌ لِرَسُولِ اللَّهِ صَلَّى اللَّهُ عليه سلم فَإِنَّ مَعْنَاهُ الْإِخْبَارُ بِأَنَّ أُمَّتَهُ تَمْلِكُ خَزَائِنَ الْأَرْضِ وَقَدْ وَقَعَ ذَلِكَ وَأَنَّهَا لَا تَرْتَدُّ جُمْلَةً وَقَدْ عَصَمَهَا اللَّهُ تَعَالَى مِنْ ذَلِكَ وَأَنَّهَا تَتَنَافَسُ فِي الدُّنْيَا وَقَدْ وَقَعَ كُلُّ ذَلِكَ
الكتاب: المنهاج شرح صحيح مسلم بن الحجاج (15/59)
النووي، أبو زكريا (631 - 676هـ، 1234- 1278م).
 "ഈ ഉമ്മത്ത്‌ ഒന്നടങ്കം ശിര്‍ക്കിലേക്ക് പോകുകയില്ല അതില്‍ നിന്നും അള്ളാഹു ഉമ്മത്തിനെ രക്ഷിച്ചിട്ടുണ്ട്."

 ഇനി പ്രവാചകന്റെ മറ്റൊരു ഹദീസ് കൂടി പരിശോധിക്കാം...
« لا يذهب الليل والنهار حتى تعبد اللات والعزى »
صحيح مسلم
 2907
"ലാത്തയും ഉസ്സയും ആരാധിക്കപ്പെടുന്നത് വരെ ഖിയാമത്ത് നാള് സംഭവിക്കുകയില്ല.." 
അതായത് അന്ത്യ നാളിന്റെ ലക്ഷണമാണ് ശിര്ക്ക് സംഭവിക്കുക എന്ന് മുത്ത് റസൂല് പറയുന്നു...

അപ്പൊ പ്രവാചകന്റെ സമുദായത്തില്‍ ശിര്‍ക്ക് വരും എന്ന സൂചനയാണ് ഇതിലൂടെ നമുക്ക് ലഭിക്കുന്നത്. 

പ്രവാചകന്‍ (സ) പറയുന്നു:
 عَنْ أَبِي سَعِيدٍ الخُدْرِيِّ، عَنِ النَّبِيِّ -ﷺ-، قَالَ: «لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ، شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ»، قُلْنَا: يَا رَسُولَ اللَّهِ، اليَهُودُ وَالنَّصَارَى؟ قَالَ: «فَمَنْ»
അബൂ സഈദ് അല്‍-ഖുദ്രി നിവേദനം: നബി –ﷺ– പറഞ്ഞു: “നിങ്ങള്‍ക്ക് മുന്‍പുള്ളവരുടെ ചര്യ നിങ്ങള്‍ പിന്‍പറ്റുക തന്നെ ചെയ്യും. ചാണിന് ചാണായും മുഴത്തിന് മുഴമായും. അവര്‍ ഒരു ഉടുമ്പിന്‍ മാളത്തില്‍ പ്രവേശിച്ചാല്‍ നിങ്ങള്‍ അവരെ അതിലും പിന്‍പറ്റും.” ഞങ്ങള്‍ പറഞ്ഞു: “അല്ലാഹുവിന്‍റെ റസൂലേ! യഹൂദ-നസ്വ്റാനികളെയോ?” അവിടുന്ന് പറഞ്ഞു: “മറ്റാരാണു പിന്നെ?” 
(ബുഖാരി: 7320, മുസ്ലിം: 2669)
 عَنْ ثَوْبَانَ قَالَ قَالَ رَسُولُ اللَّهِ -ﷺ– «وَلاَ تَقُومُ السَّاعَةُ حَتَّى تَلْحَقَ قَبَائِلُ مِنْ أُمَّتِى بِالْمُشْرِكِينَ وَحَتَّى تَعْبُدَ قَبَائِلُ مِنْ أُمَّتِى الأَوْثَانَ»
ഥൗബാന്‍ –رضي الله عنه– നിവേദനം: നബി –ﷺ– പറഞ്ഞു: “എന്‍റെ സമുദായത്തില്‍ പെട്ട ചില ഗോത്രക്കാര്‍ മുശ്രിക്കുകളുമായി കൂടിച്ചേരുന്നത് വരെ; എന്‍റെ സമുദായത്തില്‍ പെട്ട ചിലര്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നത് വരെ; അന്ത്യനാള്‍ സംഭവിക്കുകയില്ല.” 
(അബൂദാവൂദ്: 4254).

 عن أَبي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( لَا تَقُومُ السَّاعَةُ حَتَّى تَضْطَرِبَ أَلَيَاتُ نِسَاءِ دَوْسٍ عَلَى ذِي الْخَلَصَةِ.
روى البخاري (7116) ومسلم (2906)
നബി(സ) പറഞ്ഞു: അന്ത്യദിനം സംഭവിക്കുകയില്ല. ദൗസ്‌ ഗോത്രത്തിലെ സ്‌ത്രീകള്‍ ദില്‍ഖലസ വിഗ്രഹത്തിന്റെ ചുറ്റും പ്രദക്ഷിണം ചെയ്യുന്നത്‌വരെ. ദുല്‍ഖസ്‌ല എന്നത്‌ജാഹിലിയ്യ കാലത്ത്‌ ദൗസ്‌ ഗോത്രത്തിന്റെ മൂര്‍ത്തിയായിരുന്നു. (ഇബ്‌നു ഹിബ്ബാന്‍) 
അതുപോലെ തന്നെ അള്ളാഹു നമ്മെ പടിപിച്ച ഒരു ദുഅ കൂടി ശ്രധേയം ആണ്:
رَبَّنَا لاَ تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً إِنَّكَ أَنتَ الْوَهَّابُ
അല്ലാഹുവേ ഞങ്ങള്‍ക്ക് ഹിദായത്ത് തന്നതിന് ശേഷം ഞങ്ങളുടെ ഹൃദയത്തെ നീ തെറ്റിച്ചു കളയല്ലേ.

وحَدَّثَنِي  أَبُو أَيُّوبَ الْغَيْلَانِيُّ سُلَيْمَانُ بْنُ عُبَيْدِ اللَّهِ وَحَجَّاجُ بْنُ الشَّاعِرِ ، قَالَا : حَدَّثَنَا  عَبْدُ الْمَلِكِ بْنُ عَمْرٍو ، حَدَّثَنَا قُرَّةُ ، عَنْ أَبِي الزُّبَيْرِ ، حَدَّثَنَا  جَابِرُ بْنُ عَبْدِ اللَّهِ  ، قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، يَقُولُ : "  مَنْ لَقِيَ اللَّهَ ، لَا يُشْرِكُ بِهِ شَيْئًا ، دَخَلَ الْجَنَّةَ ، وَمَنْ لَقِيَهُ ، يُشْرِكُ بِهِ ، دَخَلَ النَّارَ
ശിര്‍ക്ക് ചെയ്യാത്ത ഒരുവന്‍ അല്ലാഹുവിനെ കണ്ടു മുട്ടിയാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും


കൂടാതെ ശിര്‍ക്ക് വരുന്നതിനെ കുറിച്ച് തികഞ്ഞ ജാഗ്രത കൈകൊള്ളാന്‍ ഉമ്മത്തിന് നബി(സ്വ) നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:

“സ്വഫക്ക് മുകളില്‍ ഉറുമ്പരിക്കുന്നതിനേക്കാള്‍ ഗോപ്യമാണ് എന്റെ ഉമ്മത്തില്‍ ശിര്‍ക്ക്” (സ്വഹീഹുല്‍ ജാമിഅ്: 3730)

വളരെ ഗോപ്യമായി കടന്നു വരാന്‍ സാധ്യതയുള്ള ഈ മഹാമാരിയില്‍ നിന്ന് അല്ലാഹുവിനോട് കാവലിനെ തേടാനും ഒരു വിശ്വാസി നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. നബി(സ്വ) പഠിപ്പിച്ച ഒരു പ്രാര്‍ത്ഥന നോക്കൂ:

 اللَّهُمَّ إِنِّي أَعُوذُ بِكَ أَنْ أُشْرِكَ بِكَ وَأَنَا أَعْلَمُ ، وَأَسْتَغْفِرُكَ لما لا أعلم
“അല്ലാഹുമ്മ ഇന്നീ അഊദുബിക അന്‍ ഉശ്രിക ബിക വ അന അഅ്ലം വ അസ്ത്അ്ഫിറുക ലിമാ ലാ അഅ്ലം.” (സ്വഹീഹുല്‍ ജാമിഅ് 3731)
(അല്ലാഹുവേ! ഞാന്‍ അറിഞ്ഞു കൊണ്ട് നിന്നില്‍ ശിര്‍ക്കു ചെയ്യുന്നതില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷ തേടുന്നു. ഞാന്‍ അറിയാതെ (സംഭവിച്ച ശിര്‍ക്കില്‍ നിന്ന്) ഞാന്‍ നിന്നോട് പൊറുക്കലിനെ തേടുന്നു.)

حَدَّثَنا أَبُو بَكْرِ بْنُ أَبِي شَيْبَةَ ،  وأَبُو كُرَيْبٍ , وَاللَّفْظُ لِأَبِي كُرَيْبٍ ، قَالَا : حَدَّثَنَا أَبُو مُعَاوِيَةَ  ، عَنِ الأَعْمَشِ ، عَنْ أَبِي صَالِحٍ ، عَنْ أَبِي هُرَيْرَةَ  ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : "  لِكُلِّ نَبِيٍّ دَعْوَةٌ  مُسْتَجَابَةٌ ، فَتَعَجَّلَ كُلُّ نَبِيٍّ دَعْوَتَهُ ، وَإِنِّي اخْتَبَأْتُ دَعْوَتِي شَفَاعَةً لِأُمَّتِي يَوْمَ الْقِيَامَةِ ، فَهِيَ نَائِلَةٌ إِنْ شَاءَ اللَّهُ ، مَنْ مَاتَ مِنْ أُمَّتِي لَا يُشْرِكُ بِاللَّهِ شَيْئًا
മഹാനായ അബൂ ഹുറൈറ വിൽ നിന്നും നിവേദനം . നബി പറഞ്ഞു :“ എല്ലാ പ്രവാചകന്മാർക്കും ഉത്തരം ലഭിക്കുമെന്നുറപ്പ് കൊടുത്ത ഒരു പ്രാർത്ഥനയുണ്ട്. അവരെല്ലാം അത് നേരത്തെതന്നെ ഉപയോഗിച്ചുകഴിഞ്ഞു. എന്നാൽ ഞാൻ, ഉത്തരം കിട്ടുമെന്നുറപ്പുള്ള ഈ ദുആ എന്റെ ഉമ്മത്തിന്റെ ശുപാർശക്കായി മാറ്റി വെച്ചിരിക്കുകയാണ് "അല്ലാഹുവില്‍ ഒന്നിനെയും പങ്ക് ചേര്‍ക്കാതെ മരണപ്പെട്ട ആളുകള്‍ക്"
(ബുഖാരി, മുസ്‌ലിം ) 


 حَدَّثَنَا مُسَدَّدٌ قَالَ حَدَّثَنَا مُعْتَمِرٌ قَالَ سَمِعْتُ أَبِي قَالَ سَمِعْتُ أَنَسَ بْنَ مَالِكٍ قَالَ ذُكِرَ لِي أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لِمُعَاذِ بْنِ جَبَلٍ مَنْ لَقِيَ اللَّهَ لَا يُشْرِكُ بِهِ شَيْئًا دَخَلَ الْجَنَّةَ قَالَ أَلَا أُبَشِّرُ النَّاسَ قَالَ لَا إِنِّي أَخَافُ أَنْ يَتَّكِلُوا
മുആദ് ബ്നു ജബൽ റദിയല്ലാഹു അന്ഹുവിനോട് ഒരിക്കൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു :  ശിർക്ക്‌ ചെയ്യാത്ത അവസ്ഥയിൽ ഒരാൾ അല്ലാഹുവിനെ കണ്ടു മുട്ടിയാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു.അപ്പോൾ മുആദ് ബ്നു  ജബൽ റദിയല്ലാഹു അന്ഹു റസൂലിനോട് ചോദിച്ചു : ഞാൻ ഇത് ജനങ്ങൾക്ക് സന്തോഷ വാർത്തയായി അറിയിക്കട്ടെയോ ? അപ്പോൾ നബി പറഞ്ഞു: ജനങ്ങൾ അതിൽ മാത്രം ( മറ്റു അമലുകൾ ചെയ്യാതെ) ആശ്രയിച്ചാലോ എന്ന് ഞാൻ ഭയക്കുന്നു. (ബുഖാരി ,കിതാബുൽ ഇൽമ് )

وعن ابن عباس، رضي الله عنهما، قال: سمعت رسول الله، صلى الله عليه وسلم، يقول:  "ما من رجل مسلم يموت فيقوم على جنازته أربعون رجلاً لا يشركون بالله شيئاً إلا شفعهم الله فيه". ((رواه مسلم)). 
"ഇബ്നു അബ്ബാസ്(റ) നിവേദനം. നബി(സ്വ)പറഞ്ഞു: “ഒരു മുസ്ലിം മരണപ്പെടുകയും ശിര്‍ക്ക് ചെയ്യാത്ത നാല്‍പതു പേര്‍ അദ്ദേഹത്തിന്റെ ജനാസ നമസ്കരിക്കുകയും ചെയ്താല്‍വരുടെ ശുപാര്‍ശ അയാളുടെ വിഷയത്തില്‍ സ്വീകരിക്കപ്പെടാതിരിക്കില്ല.” (മുസ്ലിം - 933)


عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ إِذَا قَالَ الرَّجُلُ لأَخِيهِ يَا كَافِرُ فَقَدْ بَاءَ بِهِ أَحَدُهُمَا ‏"‏‏.‏ وَقَالَ عِكْرِمَةُ بْنُ عَمَّارٍ عَنْ يَحْيَى، عَنْ عَبْدِ اللَّهِ بْنِ يَزِيدَ، سَمِعَ أَبَا سَلَمَةَ، سَمِعَ أَبَا هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم‏.‏
അബൂ ഹുറൈറ(റ) ഉദ്ധരിച്ച ഒരു ഹദീസ് കാണുക. നബി(സ്വ) പറഞ്ഞു: “ഒരാള്‍ തന്റെ സഹോദരനെ ഓ കാഫിര്‍ എന്ന് പറഞ്ഞാല്‍ അത് രണ്ടിലൊരാള്‍ക്ക് നിര്‍ബന്ധമായിത്തീരുന്നതാണ്.” (ബുഖാരി: 6103)

ഇതിനെ വിശദീകരിച്ച് ഇബ്നു ഹജര്‍ അസ്ഖലാനി എഴുതുന്നത് കാണുക: “ആ വിളിക്കപ്പെട്ട വ്യക്തി ശറഇയ്യായ കാരണങ്ങളാല്‍ കാഫിറാണെങ്കില്‍ അയാള്‍ പറഞ്ഞത് ശരിയാവും. ആ പറഞ്ഞത് പറയപ്പെട്ടവനിലേക്ക് മടങ്ങും. അതേ സമയം പറയപ്പെട്ടവന്‍ അങ്ങനെയല്ലെങ്കില്‍ ആ വിളിച്ചതിന്റെ പാപവും ദോഷവും പറഞ്ഞവനിലേക്ക് തന്നെ മടങ്ങും.” (ഫത്ഹുല്‍ ബാരി: 13/536)

ശിര്‍ക്ക് മനുഷ്യ ജീവിതത്തിലേക്ക് കടന്നു വരുന്ന വഴികള്‍ വിത്യസ്തവും വിവിധവുമാണ്. ഒരിക്കലും നിനച്ചിരിക്കാത്തതും കണക്കു കൂട്ടാത്തതുമായ വഴികളിലുടെ അത് കടന്നു വരുമ്പോള്‍ നമ്മുടെ ഇബാദത്തുകള്‍ നിഷ്ഫലമായിതീരുന്നു. അതിനാല്‍ തന്നെ, നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ശിര്‍ക്കിനെക്കുറിച്ചു ശക്തമായി താക്കീത് ചെയ്തു. 
ശിര്‍ക്ക് കടന്നു വരാന്‍ സാധ്യതയുള്ള മുഴുവന്‍ പഴുതുകളും ഭദ്രമായി അടച്ചു ശിര്‍ക്ക് കടന്നു വരാന്‍ വളരെ കുടുതല്‍ സാധ്യതയുള്ള ഒരു വഴിയാണ് ഖബറുകളുമായി ബന്ധപ്പെട്ടുള്ളത്‌. ഒരു സത്യവിശ്വാസിയുടെ ഇബാദതുകള്‍ ഖബറുകളുമായി സമ്മേളിക്കാനുള്ള ഒരവസരവും ഇസ്ലാം നിലനിര്ത്തി‍യിട്ടില്ല. മരണാസന്നനായ റസുല്‍ സല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു
 " لعن الله اليهود والنصارى اتخذوا قبور أنبيائهم مساجد" 
ജൂതന്മാരെയും നസാറാക്കളെയും അല്ലാഹു ശപിക്കട്ടെ, കാരണം അവര്‍, അവരുടെ പ്രവാചകന്മാരുടെ ഖബറിടങ്ങള്‍ ആരാധന സ്ഥലങ്ങളായി സ്വീകരിച്ചു " ബുഖാരി-മുസ്ലിം

ഖബറുകള്‍ ആരാധനാ കേന്ദ്രങ്ങള്‍ ആക്കാന്‍ പാടില്ല. അതിന്‍റെ അടുത്ത് വെച്ച് ഇബാദതുകള്‍ അനുഷ്ടിക്കാന്‍ പാടില്ല. ഇത് ശറഇന്‍റെ കല്പനയാണ്. ശിര്‍ക്ക് കടന്നു വരാനുള്ള വഴി അടക്കലാണ് ഖബറുകള്‍ ഒരു ചാണില്‍ കുടുതല്‍ ഉയര്‍ത്താന്‍ പാടില്ലെന്നാണ് പ്രവാചക കല്പന.

പക്ഷെ ഈ കല്‍പ്പനകളെയൊക്കെ കാറ്റില്‍ പറത്തി ദുര്‍ന്യായങ്ങലുമായി പുരോഹിദ വര്‍ഗ്ഗം പാപപ്പെട്ട മുസ്ലിം സമുദായത്തെ ശിര്‍ക്കിലേക്ക് നയിക്കുകയാണ്. ഇത്തരക്കാരുടെ ശര്റില്‍ നിന്നും അള്ളാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ..... അമീന്‍.

അള്ളാഹു അല്ലാതവരെകൊണ്ട്സത്യം ചെയ്യല്‍.
 നമ്മുടെ നാട്ടില്‍ മുന്‍കാലങ്ങളിലും ഇപ്പോള്‍ ചിലരുടെ ഇടയിലും കാണുന്ന ഒരു ശീലമായിരുന്നു അള്ളാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്യുക എന്നത്... ഉദാഹരണം, ഖുര്‍ആന്‍ കൊണ്ട് സത്യം ചെയ്യുക, കഅബ കൊണ്ട്, മറ്റു ഔലിയാക്കളെ കൊണ്ട്, ജാറങ്ങളെ കൊണ്ട്.... തീര്‍ച്ചയായും ഇത് ഇസ്ലാം വിലക്കിയതാണ്. കാഫിറാകാനും ശിര്‍ക്കിലകപ്പെടാന്‍ വരെ സാദ്യതയുള്ള ഗൌരവമായ വിഷയം ആണിത്. അല്ലാഹുവിന്റെ പ്രവാചകന്‍ പറഞ്ഞതായിരേഖപ്പെടുത്തിയത് കാണാം..
وعن عمر بن الخطاب أن رسول الله قال : ( من حلف بغير الله فقد كفر أو أشرك ) 
. رواه الترمذي وحسنه [ الترمذي ( 1535 ) أبو داود ( 3251 ) الحاكم ( 1 / 18 ) وصححه .
   നബി(സ്വ) പറഞ്ഞു: അല്ലാഹു അല്ലാത്തവരെ കൊണ്ട്‌ വല്ലവനും സത്യം ചെയ്താൽ അവൻ കാഫിറായി അല്ലെങ്കിൽ ശിർക്ക് ചെയ്തു. (അബൂദാവൂദ്: 3252 - തിർമിദി: 1535)
( عن عمر ) الصواب عن ابن عمر . ( من حلف ) الحلف هو اليمين . قال الجوهري : ” سميت اليمين بذلك لأنهم كانوا إذا تخالفوا ضرب كل امرئٍ بيمينه على يمين صاحبه “ . تعريف اليمين شرعاً : قال الحافظ في الفتح : ” توكيد الشيء بذكر اسم أو صفة لله ، وهذا أخص التعاريف وأقربها “ . ( من حلف بغير الله ) يشمل كل محلوف به سوى الله بالكعبة أو الرسول أو السماء أو غير ذلك .




عَنِ ابْنِ عُمَرَ ، قَالَ :  كَانَ عُمَرُ يَحْلِفُ وَأَبِي فَنَهَاهُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ ، فَقَالَ :   مَنْ حَلَفَ بِشَيْءٍ مِنْ دُونِ اللهِ فَقَدْ أَشْرَكَ» (مصنف عبد الرزاق
 ഇബ്‌നു ഉമർ‌ (റ) പ്രസ്താവിച്ചു: ഉമ൪ (റ) പിതാവിനെ പിടിച്ചു് സത്യം ചെയ്യാറുണ്ടായിരുന്നു. നബി (സ്വ) അത് നിരോധിച്ചു കൊണ്ട്‌ പറഞ്ഞു: അല്ലാഹു അല്ലാതെ വല്ല വസ്തുക്കളേയും കൊണ്ട്‌ വല്ലവനും സത്യം ചെയ്താൽ തീർച്ചയായും അവൻ ശിർക്ക്‌ ചെയ്തു. (മുസ്വന്നഫ്‌ അബ്ദി റസാഖ്)


عن ابْن عُمَرَ سَمِعَ رَجُلًا يَقُولُ لَا وَالْكَعْبَةِ فَقَالَ ابْنُ عُمَرَ لَا يُحْلَفُ بِغَيْرِ اللهِ فَإِنِّي سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ مَنْ حَلَفَ بِغَيْرِ اللهِ فَقَدْ كَفَرَ أَوْ أَشْرَكَ
ഇബ്‌നു ഉമറില്‍(റ) നിന്ന്‌ നിവേദനം: അദ്ദേഹം ഒരാൾ പറയുന്നത്‌ കേട്ടു: അല്ല, കഅ്ബയാണ്‌ സത്യം. അപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവിനെ കൊണ്ടല്ലാതെ സത്യം ചെയ്യരുത്‌. നിശ്ചയം അല്ലാഹുവിന്റെ ദൂതൻ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്‌. വല്ലവനും അല്ലാഹു അല്ലാത്തവരെ കൊണ്ട്‌ സത്യം ചെയ്താൽ അവൻകാഫിറായി അല്ലെങ്കിൽ ശിർക്കു ചെയ്തു. (തിർമുദി: 1535) 

മുസ്ലിം ഉമ്മത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ അവസ്ഥയെ കുറിച്ച് സമസ്തയുടെവീക്ഷണങ്ങള്‍ അവരുടെ ലേഖനങ്ങളിലും മറ്റും വന്നത് കാണുക..










 2004 സുന്നീ അഫ്കാർ വാരിക സമുദായത്തിൻ്റെ നേതാക്കൾ ശിർക്കിലേക്ക് നയിക്കുന്നത് അവസാനിപ്പിക്കണം അടിഭാഗം നോക്കുക